Friday's Talk: പ്രണയം മതം മാറ്റാനുള്ള ഉപാധിയാണോ?

on Oct 30, 2009



കേരളത്തിലെ ചില പത്രപ്രവര്‍ത്തകരുടെയും സംഘപരിവാരിണ്റ്റേയും ഗൂഢാലോചനയുടെ ഫലമായി തെറ്റിദ്ധരിക്കപ്പെട്ട ക്യാമ്പസ്‌ പ്രണയം വര്‍ഗീയ വത്കരിക്കപ്പെട്ടതിനെക്കുറിച്ച്‌ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഓ അബ്ദുല്ല തേജസ്സ്‌ ദിനപത്രത്തില്‍ ഒക്ടോബര്‍24ന്‌ എഴുതിയലേഖനം.


love_birds_button-p145075863718725978tmn2_210.jpg (210×210)
പറയവിഭാഗത്തില്‍പ്പെട്ട പരമുവിനോടു നാട്ടിന്‍പുറത്തുള്ള ഒരാള്‍ ചോദിച്ചു: "എന്താ പരമൂ, നിനക്കു മുസ്ളിമായാല്‍? അതല്ലേ അന്തസ്സ്‌?" ഉടനെ വന്നു പരമുവിണ്റ്റെ മറുപടി: "കൂടിയ മാപ്ളാര്‍ക്കു തന്നെ തിന്നാനില്ല; എന്നിട്ടല്ലേ പുതുതായി മാര്‍ക്കംകൂടുന്നവര്‍ക്ക്‌!"വൈക്കം ബഷീര്‍ പ്രസിദ്ധനായ ഒരു സംവിധായകനെ ഇരുത്തി ഇസ്ളാമിണ്റ്റെ മഹത്ത്വങ്ങള്‍ വര്‍ണിച്ചു സംസാരിച്ചുകൊണ്ടിരിക്കെ സംവിധായകന്‍ ചോദിച്ചു: "എങ്കില്‍ ഞാന്‍ മുസ്ളിമാവട്ടെ?" ബഷീറിണ്റ്റെ മറുപടി പെട്ടെന്നായിരുന്നു. അദ്ദേഹം പറഞ്ഞു: 'നോ വേക്കന്‍സി!'പറയന്‍ പരമു പറഞ്ഞതും വൈക്കം ബഷീര്‍ പറഞ്ഞതും ഒന്നുതന്നെ. ആചാരമോ ആര്‍ഭാടമോ പ്രതീക്ഷിച്ചോ ആരുടെയെങ്കിലും വാചകമടികള്‍ കേട്ടോ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ളതല്ല ഒരാളുടെ മതവിശ്വാസം. ഗൌരവപൂര്‍ണമായ ചിന്തയും ബോധപൂര്‍വമായ തീരുമാനവും ജനിച്ചുവളര്‍ന്ന മതം തിരസ്കരിക്കുന്നതിനു മുമ്പ്‌ അത്യാവശ്യമാണ്‌. ഒരാള്‍ മുസ്ളിമാവുക എന്നതിണ്റ്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം, തലേന്നു വരെയുള്ള ജീവിതപാതയില്‍ നിന്നയാള്‍ തിരിഞ്ഞുനടക്കുക എന്നാണ്‌. ഇന്നലെവരെ അനുവദനീയമായ പലതും അതോടെ അയാള്‍ക്ക്‌ അനനുവദനീയമായിത്തീരുന്നു. പലതരം ബാധ്യതകളും ഉത്തരവാദിത്തങ്ങളും പുതുതായി വന്നുചേരുന്നു. കളവുപറയാനോ കക്കാനോ വിശ്വാസവഞ്ചന നടത്താനോ വാക്കു പാലിക്കാതിരിക്കാനോ അന്യനെ അനാദരിക്കാനോ അപഹസിക്കാനോ അവരുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കാനോ വ്യഭിചരിക്കാനോ മദ്യപിക്കാനോ ആളുകളെ പരിഹസിക്കാനോ ഒന്നും അയാള്‍ക്കു പാടില്ല. അന്യണ്റ്റെ താല്‍പ്പര്യത്തിനു സ്വന്തം താല്‍പ്പര്യത്തേക്കാള്‍, അയാളുടെ അഭിമാനത്തിനു സ്വാഭിമാനത്തേക്കാള്‍ മുന്തിയ പരിഗണന നല്‍കുന്ന ഇസ്ളാംമതവിശ്വാസിയുടെ ദൃഷ്ടിയില്‍ ദൈവം ഏകനായപോലെ മനുഷ്യരെല്ലാം ഏകോദരസഹോദരന്‍മാരാണ്‌. മതത്തിണ്റ്റെയോ ജാതിയുടെയോ നിറത്തിണ്റ്റെയോ സ്വത്തിണ്റ്റെയോ പദവിയുടെയോ പേരില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം പാടില്ല. ഇസ്ളാമില്‍ ഒരുകാലത്തും ആര്‍ത്തിപിടിച്ച മിഷനറി പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നതാണു വാസ്തവം. ഉപ്പുമാവ്‌ ഉരുട്ടിക്കൊടുത്തും അമേരിക്കന്‍ പാല്‍പ്പൊടി കലക്കിക്കൊടുത്തും ഇസ്ളാം ഒരിക്കലും അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. കുഷ്ഠരോഗികള്‍ക്കൊപ്പം കിടന്നും ഓവുചാലുകളിലും ഓടകളിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ കണെ്ടടുത്തും നടത്തുന്ന ജനസേവനം അത്യന്തം ശ്ളാഘനീയമാണ്‌. എന്നാല്‍, സേവനത്തെ ഇസ്ളാം മതപരിവര്‍ത്തനത്തിനുള്ള മാര്‍ഗമായി കരുതുന്നില്ല. ഇസ്ളാമികദൃഷ്ട്യാ ജനസേവനത്തിണ്റ്റെ ലക്ഷ്യം അതു നിര്‍വഹിക്കുന്നവരുടെ പരലോകമോക്ഷമാണ്‌; അഥവാ, ദൈവപ്രീതി. ആര്‍ക്കാണോ സേവനം അര്‍പ്പിക്കുന്നത്‌ അവരില്‍നിന്നു നന്ദിയോ പ്രതിഫലമോ പ്രതീക്ഷിക്കുക ഇസ്ളാമികമല്ല. ഇതില്‍നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ ഒളവണ്ണകളും ഒറീസകളുമുണ്ടാവുന്നത്‌.
ഇസ്ളാമിണ്റ്റെ നൈസര്‍ഗികമായ മഹത്ത്വമാണ്‌ അതിനെ എക്കാലത്തും വലിയ ആള്‍ക്കൂട്ടമാക്കിത്തീര്‍ക്കുന്നത്‌. ഇന്നത്തേതുപോലെ തീര്‍ത്തും പ്രതികൂലമായ സാഹചര്യം ഇസ്ളാമികചരിത്രത്തില്‍ അപൂര്‍വമാണ്‌. മുസ്ളിം നാടുകളിലും മുസ്ളിം അധിവാസകേന്ദ്രങ്ങളിലും നിത്യവും ബോംബ്‌ വര്‍ഷിച്ചുകൊണേ്ടയിരിക്കുന്നു. വസീറിസ്താനിലും സ്വാതിലും അഫ്ഗാനിലും ഇറാഖിലും ഫലസ്തീനിലും തെക്കന്‍ സുദാനിലും മൊഗാദിഷുവിലും ബോംബ്മഴ തുടരുന്നു. ഇക്കാര്യം നിത്യേന കാലത്തു മാധ്യമങ്ങള്‍ കാലാവസ്ഥാ റിപോര്‍ട്ട്‌ വായിക്കുംപ്രകാരം വായിച്ചുതീര്‍ക്കുമ്പോള്‍ അവയിലോരോ സംഭവത്തിലും മരിക്കുന്നത്‌ നൂറുകണക്കിനു മുസ്ളിം സഹോദരീസഹോദരന്‍മാരാണെന്നു മനസ്സിലാക്കിക്കൊള്ളണം. എന്നിട്ടും ലോകത്ത്‌ ഇസ്ളാമിലേക്കുള്ള കടന്നുവരവ്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയും മുസ്ളിം ജനസംഖ്യയില്‍ വന്‍വര്‍ധന അനുഭവപ്പെടുകയും ചെയ്യുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്‌, ലോകത്തെ നാലാള്‍ ഒരിടത്തു കൂടിനിന്നാല്‍ അവരിലൊരാള്‍ മുസ്ളിം ആണ്‌. പല സമുദായങ്ങളുടെയും ജനസംഖ്യ നിഷേധാത്മകമായ പ്രവണത പ്രകടിപ്പിക്കുമ്പോള്‍ മുസ്ളിം ജനസംഖ്യ ആവേശത്തോടെ മുന്നേറുന്നു. ഈ കണെ്ടത്തലിണ്റ്റെ അലയൊലികള്‍ കാംപസുകളിലും ദൃശ്യമാണ്‌. മൊട്ടത്തല കീഴ്പോട്ടു താഴ്ത്തി, ചൊറിപിടിച്ചും വെറിപിടിച്ചും കാംപസിലെ അറബി ഡിപാര്‍ട്ട്മെണ്റ്റുകളുടെ മൂലയിലും ബാത്ത്‌റൂമുകളുടെ ഓരങ്ങളിലും ആള്‍ക്കൂട്ടത്തെ ഭയന്നും കൂട്ടുകാരില്‍നിന്ന്‌ അകന്നും കഴിയുന്ന തൊപ്പിയിട്ട തോഴനല്ല ഇന്നു മുസ്ളിം വിദ്യാര്‍ഥി. അവണ്റ്റെ കൈയില്‍ സെല്‍ഫോണ്‍ ഉണ്ട്‌. സ്പ്ളെന്‍ഡറിലും പള്‍സറിലും ഒക്കെയാണവണ്റ്റെ വരവ്‌. അവന്‍ എല്ലാ അര്‍ഥത്തിലും അടിപൊളിയാണ്‌. അവണ്റ്റെ ഉപ്പ ഗള്‍ഫിലാണ്‌. മരുഭൂമി ഉരുക്കിയൊഴുക്കുന്ന തീക്കാറ്റേറ്റ്‌ അവണ്റ്റെ ഉപ്പ എല്ലുരുകി അധ്വാനിക്കുന്നത്‌ മകന്‍ അന്തസ്സില്‍ വസ്ത്രം ധരിച്ചും മേല്‍ത്തരം ഭക്ഷണം കഴിച്ചും ആഹ്ളാദപൂര്‍വം ജീവിക്കാനാണ്‌. പരിമളമായ ഈ ജീവിതപരിസരവും നേരത്തേ പറഞ്ഞ ആചാരാനുഷ്ഠാനങ്ങളിലെ സുതാര്യതയും വിശ്വാസകാര്യങ്ങളിലെ സ്നിഗ്ധതയും ഒത്തുചേരുമ്പോള്‍ അവന്‍ കാംപസുകളിലെ കാന്തശക്തിയുള്ള യുവാവായിത്തീരുന്നു. അവണ്റ്റെ ദൈവത്തെ ദര്‍ശിക്കാന്‍ ദേവാലയങ്ങള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കേണ്ട; അവനു തൊഴാനും അനുഗ്രഹം വാങ്ങാനും ഒരു പ്രത്യേക പ്രതിമയിലേക്കു നോക്കിനില്‍ക്കേണ്ട. അവണ്റ്റെ ദൈവം അവനു മുന്നിലും നിലത്തും നിരത്തിലുമുണ്ട്‌. അവനു പൂമൂടാനായി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പണമടച്ചു കാത്തിരിക്കേണ്ട; അണിയില്‍ മുമ്പിലെത്താന്‍ പൂജാരിക്ക്‌ കൈക്കൂലി കൊടുക്കേണ്ട; അവണ്റ്റെ മതത്തില്‍ പൂജാരിയോ പുരോഹിതനോ ഇല്ല. പണക്കാരനും പണിക്കാരനും കൊട്ടാരത്തില്‍നിന്ന്‌ ഇറങ്ങിവന്ന രാജാവും കുടിലില്‍നിന്നു കയറിവന്ന പ്രജയും സമന്‍മാര്‍. ആദ്യം വന്നവന്‍ ആദ്യം. അവണ്റ്റെ മതത്തില്‍ വിവാഹം സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം ലളിതമാണ്‌. അവിടെയും പുരോഹിതനോ പൂജാരിയോ ആവശ്യമില്ല. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സന്നദ്ധത, പെണ്‍കുട്ടി ദുരുപയോഗപ്പെടുത്തപ്പെടാതിരിക്കാന്‍ രക്ഷിതാവിണ്റ്റെ സാന്നിധ്യം, രണ്ടു സാക്ഷികള്‍- തീര്‍ന്നു ചടങ്ങ്‌. പെണ്‍കുട്ടിക്ക്‌ ആണ്‍കുട്ടി ഹൃദയം കൈമാറുന്നതോടൊപ്പം ഉള്ളംകൈയില്‍ 'മഹൃ' വച്ചുകൊടുക്കുന്നു. അവണ്റ്റെ, അവളുടെ നക്ഷത്രം പൂരാടമാവാം കാര്‍ത്തികയാവാം. ദശ ശനിയാവാം, ചൊവ്വാഴ്ചയാവാം. ദൈവംതമ്പുരാന്‍ സൃഷ്ടിച്ച ഭൂമി അതിണ്റ്റെ അച്ചുതണ്ടിന്‍മേല്‍ തിരിയല്‍ മുഖേന കൈവരുന്ന ഏതു ദിവസവുമാവാം. അവണ്റ്റെ/അവളുടെ മുമ്പില്‍ ചൊവ്വ എന്ന ചതിക്കുഴിയോ ശനി എന്ന ദുശ്ശകുനമോ ഇല്ല. ഇസ്ളാമിണ്റ്റെ ഈ സ്വച്ഛത പലരെയും വിറളിപിടിപ്പിക്കുന്നു. ഇപ്പോഴും കാംപസ്‌ പ്രണയത്തിനു വേണ്ടി പരവതാനി വിരിക്കുന്നവര്‍ സംഭവത്തിലെ ഒരു തല മുസ്ളിം ആവുന്നതോടുകൂടി അതില്‍ തീവ്രവാദവും വിദേശപണവും മണക്കുന്നു. ക്രൈസ്തവ-ഹിന്ദു പ്രണയമാവാമത്രേ. പാടില്ലാത്തതു മുസ്ളിം ചെറുക്കനുമായുള്ള പ്രേമം മാത്രം. ഇതൊന്നും തുറന്നുപറയാനും തുറന്നെഴുതാനും മതേതരത്വത്തെ പിടിച്ച്‌ ആണയിടുന്നവര്‍ക്ക്‌ ഒരു ഉളുപ്പുമില്ല. ഈ ലേഖകന്‍ ഓര്‍ക്കുന്നു: അന്നു മഞ്ചേരി യൂനിറ്റി കോളജിലെ പെണ്‍കുട്ടി ഒരു ആണ്‍ചെറുക്കണ്റ്റെ കൂടെ പ്രണയിച്ച്‌ ഇറങ്ങിപ്പോയി. രക്ഷിതാക്കള്‍ ശരീഅത്ത്‌ പ്രകാരം അവരെ വിവാഹം കഴിപ്പിക്കാന്‍ ഒരുക്കങ്ങള്‍ ചെയ്തു. പക്ഷേ, പ്രണയജോടികള്‍ക്ക്‌ പൊടിപിടിച്ച രജിസ്ട്രാര്‍ ഓഫിസില്‍ വച്ചുതന്നെ വേണം 'കാനോത്ത.്‌' എന്നാലല്ലേ ശരീഅത്തിണ്റ്റെ വയറ്റത്തു ചവിട്ടാന്‍ പൊന്തിച്ച കാലിന്‌ അതിണ്റ്റെ ദൌത്യം നിര്‍വഹിക്കാനാവൂ. ചിലര്‍ അതിനു തടസ്സം നിന്നു. അമ്പോ, എന്തായിരുന്നു കുതൂഹലം! എതിര്‍ത്തവരെ ഭീകരന്‍മാരും തീവ്രന്‍മാരുമായി അവതരിപ്പിച്ചു. പ്രണയത്തിനു മുമ്പില്‍ ആകാശമല്ലാതെ അതിരുകളില്ല എന്നായിരുന്നു പെരുമ്പറ. ഇപ്പോള്‍ അതേ പ്രണയസ്നേഹികള്‍ മുസ്ളിം ചെറുപ്പക്കാരെ പ്രണയപരിസരത്തുനിന്ന്‌ ആട്ടിയോടിക്കുന്നു. പെണ്‍കുട്ടികളുടെ മുമ്പാകെ ചുവപ്പും പച്ചവും വരകള്‍ വരയ്ക്കുന്നു. അതിനു നല്‍കുന്ന ന്യായീകരണമാണ്‌ ലൌ ജിഹാദ്‌ എന്ന, ഉലക്കയും ചിന്തയും ഏച്ചുകൂട്ടിയുള്ള നാമകരണം. മുസ്ളിം യുവാക്കളെ ഭീഷണിപ്പെടുത്തലും ഇസ്ളാമിനെ അവമതിക്കലുമാണ്‌ ലക്ഷ്യം. കോടതിയും പോലിസും ഇക്കാര്യത്തില്‍ നിരുത്തരവാദപരമായി കക്ഷിചേരുകയും കൈകോര്‍ക്കുകയും ചെയ്യുന്നു. മുസ്ളിം പെണ്‍കുട്ടി പ്രേമക്കുരുക്കില്‍ അകപ്പെട്ടാല്‍ പ്രായപൂര്‍ത്തിയായ അവളുടെ കാര്യം തീരുമാനിക്കാന്‍ അവള്‍ക്കു സ്വാതന്ത്യ്രമുണ്ട്‌. അതിനാല്‍ അവളെ കോടതി ഹിന്ദു കാമുകനോടൊപ്പം വിടുന്നു. മറുഭാഗത്ത്‌ അമുസ്ളിം പെണ്‍കുട്ടി മുസ്ളിം ചെറുക്കനെ പ്രേമിച്ചാല്‍ അവളെ മാറ്റിയെടുക്കാന്‍ കോടതി രക്ഷിതാക്കള്‍ക്കു വിശാലമായി സമയം അനുവദിക്കുന്നു- ചുരുങ്ങിയത്‌ മൂന്നാഴ്ച. നഗ്നമായ ഈ വിവേചനം പഴയ ദക്ഷിണാഫ്രിക്കയിലല്ല, മതേതര ഇന്ത്യയിലാണ്‌. ഇസ്ളാമും ലോക മുസ്ളിം സമൂഹവും ഊതിയാല്‍ പാറിപ്പോവുന്ന അപ്പൂപ്പന്‍താടിയല്ല. അന്യരെ തട്ടിക്കൊണ്ടുവന്നു വേണ്ട ഇസ്ളാമിന്‌ അതിണ്റ്റെ കോളം നികത്താനും കളം നിറയ്ക്കാനും. ഗ്രന്ഥകാരനായ മുഹമ്മദ്‌ അസദ്‌, ദാര്‍ശനികനായ രജാ ഗറോഡി,പോപ്‌ താരം യൂസുഫുല്‍ ഇസ്ളാം എന്ന കാറ്റ്‌ സ്റ്റീവന്‍സ്‌, ലോകം അറിയുന്ന ബോക്സിങ്ങ്‌ താരം കാഷ്വസ്‌ ക്ളേ എന്ന മുഹമ്മദലി തുടങ്ങിയവരൊന്നും ഇസ്ളാം ആശ്ളേഷിച്ചത്‌ പ്രേമിച്ചോ പ്രേമിക്കപ്പെട്ടോ അല്ല. മലയാളം കണ്ട ഏറ്റവും വലിയ പ്രതിഭയായിരുന്ന മാധവിക്കുട്ടിയെ നാലപ്പാട്ടെ സവര്‍ണാചാരങ്ങളുടെ നാലുകെട്ടില്‍നിന്നു പുറത്തുകടത്തിയും അവസാനം പാളയം പള്ളിയുടെ തിരുമുറ്റത്ത്‌ അവര്‍ക്ക്‌ അന്ത്യവിശ്രമമൊരുക്കിയതും ഏതെങ്കിലും ജിഹാദി ഗ്രൂപ്പല്ല. അഫ്ഗാനിസ്താനിലെ മലമടക്കുകളില്‍ താലിബാന്‍ ജിഹാദികളുടെ കൈയിലകപ്പെട്ട പ്രസിദ്ധ ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തക ഇവണ്‍ റിഡ്ലിയെ ഇസ്ളാമിണ്റ്റെ തിരുമുറ്റത്ത്‌ കാക്ക കൊത്തിക്കൊണ്ടിട്ടതല്ല. താലിബാണ്റ്റെ സദാചാരനിഷ്ഠയാണ്‌ അവരുടെ ഇസ്ളാം ആശ്ളേഷണത്തിനു വഴിയൊരുക്കിയത്‌.

Bahrain's contractors are 'suffering' says Nass

on Oct 29, 2009

സാമ്പത്തീക മാന്ദ്യം കാരണം ബഹ്‌റയിനിലെ കോണ്ട്രാക്ടിംഗ്‌ കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറക്കാന്‍ നിര്‍ബന്ദിതമായിരിക്കുന്നു- ബഹ്‌റയിനിലെ പ്രമുഖ കമ്പനിയായ നാസ്ഗ്രൂപ്പിണ്റ്റെ മാനേജിംഗ്‌ ഡയറക്ടര്‍ സമീര്‍ നാസ്‌ അതേ കുറിച്ച്‌ വിവരിക്കുന്നു.
courtesy: constructionweek Magazine Oct 28, 2009

Contractors are being forced to slash staff numbers, said Samir Nass
Bahrain’s contractors are under extreme pressure and being forced to slash staff numbers due to the economic downturn according to Nass Group managing director Samir Nass.

Speaking exclusively to Construction Week, Nass said the entire industry is being forced to downsize because there is little construction work currently available in the Kingdom.

“There has been a huge slowdown. A lot of ongoing projects are coming to an end, others are slowing down and few projects are coming forward. Things are very difficult for everybody right now.”

He added that cement consumption in Bahrain had recently dropped by 25-30% which indicated a “severe construction slowdown”.

The Nass Group is one of the largest cement manufacturers in Bahrain as well as the biggest contractor in the Kingdom. In April Nass had a workforce of around 12,000, but numbers have since been significantly reduced, he said.

Meanwhile industry insiders claim that two other big local firms are considering suspending their large-scale contracting operations due to a lack of work.
Nass declined to comment but didn’t rule it out.

“When you have a slowdown like this there is always a change of faces with new players coming in and others going out, but I cannot specify names,” he said.

“Contracting is a very volatile business and there is no guarantee of continuity which means that some people will have to reduce their staff until they get a new project.

“We have decided to be more aggressive in the current climate to maintain a certain level of turnover in construction.”

Nass said the company was looking at “a few projects” but would not reveal any details at this stage. He said several government funded infrastructure projects and low cost housing developments would hopefully provide some stimulus to the construction industry in 2010.

The Nass Group includes 34 companies in construction and associated sectors such as manufacturing, trading, marine transport, ship repair, offshore engineering and land reclamation.

സുന്നി ആശയ സമ്മേളനം

on Oct 28, 2009

കാഞ്ഞങ്ങാട്‌: കാഞ്ഞങ്ങാട്‌ നോര്‍ത്ത്‌ കോട്ടച്ചേരിയില്‍ ബുധനാഴ്‌ച വൈകുന്നേരം അഞ്ചിന്‌ സുന്നി ആശയ സമ്മേളനം നടക്കും. അഖിലേന്ത്യാ വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്റ്‌ നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനംചെയ്യുമെന്ന്‌ സംഘാടകരായ സി.അബ്ദുല്ല ഹാജി, മടിക്കൈ അബ്ദുല്ല ഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രവിയുടെ വേര്‍പാടില്‍ രാവണേശ്വരത്തിന്‌ നഷ്ടമായത്‌ മികച്ച സംഘാടകനെ

on

പെരിയ: ബൈക്ക്‌ അപകടത്തില്‍ മരണപ്പെട്ട എ.രവിയുടെ വേര്‍പാടില്‍ രാവണേശ്വരം ഗ്രാമത്തിന്‌ നഷ്ടമായത്‌ മികച്ച സംഘാടകനെയും കലാകാരനെയും. മികച്ച പൂരക്കളി കലാകാരനായ രവിയുടെ സംഘാടനത്തിലാണ്‌ ചിത്താരി നാടന്‍ കലാസമിതി പ്രവര്‍ത്തിച്ചുവന്നത്‌. ഫോക്‌ലോര്‍ അക്കാദമിയില്‍ അഫിലിയേറ്റ്‌ ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന സമിതിയിലൂടെ കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയില്‍ നാടന്‍ കലയെ പ്രോത്സാഹിപ്പിക്കാനായി നിരവധി പരിപാടികള്‍ രാവണേശ്വരത്ത്‌ അവതരിപ്പിച്ചത്‌ നാട്ടുകാര്‍ വേദനയോടെ സ്‌മരിക്കുന്നു. പോതോളംകര ദുര്‍ഗ്ഗാ ഭഗവതീ ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന രവിക്ക്‌ പൂരക്കളി എന്നും ആവേശമായിരുന്നു. രാവണേശ്വരം ശോഭന ആര്‍ട്‌സ്‌ ക്ലബ്ബിന്റെയും അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെയും പ്രവര്‍ത്തകനായ രവി കക്ഷിരാഷ്ട്രീയ ഭേദമെന്യേ വലിയ സുഹൃദ്‌ബന്ധത്തിന്‌ ഉടമയായിരുന്നു.

ഞായറാഴ്‌ച രാത്രിയാണ്‌ കൂട്ടുകാരന്‍ വിനോദുമൊത്ത്‌ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പുതിയകണ്ടത്ത്‌ ഓട്ടോയുമായി കൂട്ടിയിടിച്ചത്‌. ഗരുതരമായി പരിക്കേറ്റ്‌ കണ്ണൂര്‍ എ.കെ.ജി ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ച രവി തിങ്കളാഴ്‌ച രാത്രിയോടെയാണ്‌ മരണപ്പെട്ടത്‌. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ചൊവ്വാഴ്‌ച ഉച്ചയോടെ രാവണേശ്വരത്ത്‌ കൊണ്ടുവന്ന മൃതദേഹം സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തില്‍ പൊതുദര്‍ശനത്തിന്‌ വെച്ചു. തുടര്‍ന്ന്‌ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പള്ളിപ്രം ബാലന്‍ എം.എല്‍.എ, കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ, സി.പി.ഐ സ്റ്റേറ്റ്‌ സെക്രട്ടേറിയറ്റംഗം ഇ.ചന്ദ്രശേഖരന്‍, സി.പി.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി.പി.മുരളി, ടി.കൃഷ്‌ണന്‍, ബങ്കളം കുഞ്ഞികൃഷ്‌ണന്‍, കെ.വി.കൃഷ്‌ണന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, തച്ചങ്ങാട്‌ ബാലകൃഷ്‌ണന്‍, കരുണാകരന്‍ കുന്നത്ത്‌, എം.പൊക്ലന്‍, എം.ദാമോദരന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആസ്‌പത്രിയിലും വീട്ടിലും എത്തി.Mathrubhumi report

എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ശിഹാബ്‌ തങ്ങള്‍ റിലീഫ്‌ സെല്‍

on Oct 27, 2009

കാഞ്ഞങ്ങാട്‌: മുക്കൂട്‌ ശാഖാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ശിഹാബ്‌ തങ്ങളുടെ സ്‌മരണാര്‍ത്ഥം മുക്കൂട്‌ ജമാഅത്തിന്റെ കീഴിലുള്ള മൂന്നു മദ്രസകളിലെ മൂന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ പാഠപുസ്‌തകവും ഒരു പെണ്‍കുട്ടിക്ക്‌ വിവാഹ സഹായമായി കാല്‍ ലക്ഷം രൂപയും നല്‍കി.
റിലീഫ്‌ കമ്മിറ്റി ചെയര്‍മാന്‍ മാളികയില്‍ അബ്ബാസിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ പ്രസിഡണ്ട്‌ മെട്രോ മുഹമ്മദ്‌ ഹാജി വിതരണം ഉദ്‌ഘാടനം ചെയ്‌തു. സി.എം. കുഞ്ഞാമദ്‌, പി. അബൂബക്കര്‍, കാരയില്‍ മൊയ്‌തു ഹാജി, കെ.കെ. മുഹമ്മദ്‌കുഞ്ഞി, എം.എം. കെ. കുഞ്ഞഹമ്മദ്‌, റിയാസ്‌ അയ്യൂബ്‌, തായല്‍ യൂസുഫ്‌ സംബന്ധിച്ചു.

ദര്‍ശന ടി.വി മാര്‍ച്ചില്‍ സംപ്രേക്ഷണം തുടങ്ങും

on

കോഴിക്കോട്‌: മത ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ ഉന്നത പ്രാധാന്യം നല്‍കുന്ന പരിപാടികളുമായി ദര്‍ശന ടെലിവിഷന്‍ ചാനല്‍ അടുത്ത മാര്‍ച്ചില്‍ സംപ്രേക്ഷണം ആരംഭിക്കും. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കാത്ത വിനോദപരിപാടികള്‍ മാത്രമായിരിക്കും സംപ്രേക്ഷണം ചെയ്യുക. സിനിമാ പ്രദര്‍ശനം ഉണ്ടായിരിക്കില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിണ്റ്റെ പ്രശ്നങ്ങള്‍ക്ക്‌ ദര്‍ശന മുന്‍ഗണന നല്‍കും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള മലയാളത്തിലെ പ്രഥമ ലോ ബജറ്റ്‌ ചാനല്‍ കൂടിയായിരിക്കും ഇതെന്നും സത്യധാര കമ്മ്യൂണിക്കേഷന്‍സ്‌ ചെയര്‍മാന്‍ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂലധനം ൨൫ കോടി രൂപയായിരിക്കും. പ്രവാസികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഷെയര്‍ സമാഹരിച്ചായിരിക്കും മൂലധനം കണെ്ടത്തുക. വിനോദ ചാനല്‍ എന്ന നിലയിലാണ്‌ ദര്‍ശനയ്ക്ക്‌ ലൈസന്‍സ്‌ ലഭിക്കുന്നത്‌. നിലവിലുള്ള വിനോദ കാഴ്ചപ്പാടുകളില്‍ കാതലായ മാറ്റം വരുത്തുന്നതായിരിക്കും ദര്‍ശനയിലെ പരിപാടികള്‍. ലീഗുമായോ എസ്‌.കെ.എസ്‌.എസ്‌.എഫുമായോ ചാനലിന്‌ ഔദ്യോഗിക ബന്ധമുണ്ടായിരിക്കില്ല. ഡോ. എം കെ മുനീറുമായി ചാനലിണ്റ്റെ കാര്യങ്ങളില്‍ ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. തീര്‍ത്തും സ്വതന്ത്ര സ്വഭാവത്തിലായിരിക്കും ചാനലിണ്റ്റെ പ്രവര്‍ത്തനങ്ങള്‍. സാദിഖലി തങ്ങള്‍ പറഞ്ഞു. മാനേജിങ്ങ്‌ ഡയറക്ടറും മസ്കത്തിലെ വ്യവസായ പ്രമുഖനുമായ മാന്നാര്‍ ഇസ്മായില്‍ കുഞ്ഞുഹാജി, ചീഫ്‌ ഓപറേറ്റിങ്ങ്‌ ഓഫിസര്‍ സിദ്ദിഖ്‌ ഫൈസി വാളക്കുളം പങ്കെടുത്തു

News Highlight: കേരളത്തില്‍ ആസൂത്രിത മതംമാറ്റം ഇല്ലെന്നു കേന്ദ്ര ഇണ്റ്റലിജന്‍സ്‌

on

കൊച്ചി: കേരളത്തില്‍ ആസൂത്രിതമായ മതംമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ കേന്ദ്ര ഇണ്റ്റലിജന്‍സ്‌ ബ്യൂറോ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത്‌ ലൌ ജിഹാദ്‌ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതിനു തെളിവില്ലെന്ന ഡി.ജി.പിയുടെ റിപോര്‍ട്ടിനു പിന്നാലെയാണ്‌ കേന്ദ്ര ഇണ്റ്റലിജന്‍സ്‌ ബ്യൂറോയുടെ റിപോര്‍ട്ട്‌. മതംമാറ്റത്തിനു സംഘടിത നീക്കം നടക്കുന്നതായി തെളിവു ലഭിച്ചിട്ടില്ലെന്ന്‌ കേന്ദ്ര ഇണ്റ്റലിജന്‍സ്‌ ബ്യൂറോയ്ക്കു വേണ്ടി ഹാജരായ അസിസ്റ്റണ്റ്റ്‌ സോളിസിറ്റര്‍ ജനറല്‍ ടി പി എം ഇബ്രാഹീം ഖാന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, സംസ്ഥാനത്തു ലൌ ജിഹാദ്‌ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതിനു തെളിവില്ലെന്ന ഡി.ജി.പിയുടെ റിപോര്‍ട്ട്‌ അവ്യക്തമാണെന്ന്‌ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍ വ്യക്തമാക്കി. റിപോര്‍ട്ടിലെ പല ഉത്തരങ്ങളിലും പൊരുത്തക്കേടുണെ്ടന്നായിരുന്നു അദ്ദേഹത്തിണ്റ്റെ നിരീക്ഷണം. ലൌ ജിഹാദിണ്റ്റെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ എസ്‌.പിമാരും മറ്റ്‌ ഉദ്യോഗസ്ഥരും ഡി.ജി.പിക്കു നല്‍കിയ അന്വേഷണ റിപോര്‍ട്ടുകള്‍ നവംബര്‍ 11നകം ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംഘടനയുടെ പ്രവര്‍ത്തനത്തിനു തെളിവില്ലെന്ന റിപോര്‍ട്ടിനാസ്പദമായ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നാണ്‌ ഉത്തരവ്‌. ആവശ്യമെങ്കില്‍ ഡി.ജി.പിക്ക്‌ ഇക്കാര്യത്തില്‍ പുതിയ റിപോര്‍ട്ട്‌ സമര്‍പ്പിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. മുസ്ളിം യുവാക്കളുമായി പ്രണയത്തിലാവുന്ന പെണ്‍കുട്ടികളെ മതംമാറ്റുന്നതിനായി ആസൂത്രിതമായ നീക്കം നടക്കുന്നതായും ഇവര്‍ക്കു വാഹനങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങാന്‍ ചില ഗ്രൂപ്പുകള്‍ സഹായം നല്‍കുന്നതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണെ്ടന്ന്‌ ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌ റിപോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡി.ജി.പിയുടെ റിപോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ പൊരുത്തക്കേടുണെ്ടന്നു കോടതി പറഞ്ഞു. നിര്‍ബന്ധിത മതംമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ പോലിസ്‌ സ്വീകരിക്കുമെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ വി ജി ഗോവിന്ദന്‍ നായര്‍ കോടതിയെ അറിയിച്ചു. മിശ്രവിവാഹങ്ങളിലൂടെയുള്ള മതംമാറ്റം സാധാരണമാണെങ്കിലും ആസൂത്രിതവും നിര്‍ബന്ധിതവുമായ മതംമാറ്റങ്ങള്‍ ഗൌരവത്തോടെ കാണണമെന്നു കോടതി നിരീക്ഷിച്ചു. ഒരു വ്യക്തിക്കു സ്വന്തം താല്‍പ്പര്യപ്രകാരം ഏതു മതവും സ്വീകരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നെങ്കിലും ഇതു ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പത്തനംതിട്ടയിലെ രണ്ട്‌ എന്‍ജിനീയറിങ്ങ്‌ കോളജ്‌ വിദ്യാര്‍ഥിനികള്‍ ഇസ്‌ലാംമതം സ്വീകരിച്ച കേസില്‍ പ്രതികളായ പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷാ, സിറാജുദ്ദീന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണു കോടതി നടപടി.

ചേറ്റുകുണ്ട്‌ ഗേറ്റ്‌ തുറക്കണം-മുസ്ല്‌ളിം ലീഗ്‌

on Oct 26, 2009


പള്ളിക്കര: അടച്ചിട്ട ചേറ്റുകുണ്ട്‌ റെയില്‍വേ ഗേറ്റ്‌ തുറക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ ഉദുമ മണ്ഡലം മുസ്ല്‌ളിം ലീഗ്‌ പ്രസിഡന്റ്‌ എം.എസ്‌. മുഹമ്മദ്‌ കുഞ്ഞി, സെക്രട്ടറി കല്ലട്ര അബ്ദുള്‍ ഖാദര്‍, ട്രഷറര്‍ കെ.എ. അബ്ദുല്ല ഹാജി, പ്രവാസി ലീഗ്‌ നേതാക്കളായ കാപ്പില്‍ മുഹമ്മദ്‌ പാഷ, ടി.പി. കുഞ്ഞബ്ദുള്ള ഹാജി എന്നിവര്‍ ആവശ്യപ്പെട്ടു. റെയില്‍വേ അധികൃതരും ബി.ആര്‍.ഡി.സി.യും കാണിക്കുന്ന നിരുത്തരവാദപരമായ സമീപനം അവസാനിപ്പിക്കണമെന്നും സ്ഥലം എം.എല്‍.എ.യും എം.പി.യും കാണിക്കുന്ന നിസ്സംഗത പൊതുജനങ്ങളോടുള്ള വഞ്ചനയുമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

ഇന്ന്‌ തുലാപത്ത്‌: ഇനി തെയ്യങ്ങളുടെ കാലം

on

കാഞ്ഞങ്ങാട്‌: വടക്കേ മലബാറിലെ തെയ്യാട്ടങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കമാവും. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരാര്‍കാവ്‌ ക്ഷേത്രത്തിലെ കളിയാട്ടത്തോടെയാണ്‌ വടക്കേ മലബാറില്‍ തെയ്യാട്ടങ്ങള്‍ തുടങ്ങുന്നത്‌. ഇടവമാസത്തില്‍ നിലച്ച തെയ്യങ്ങള്‍ വീണ്ടും കാവുകളിലും തറവാടുകളിലും സജീവമാവും. ജാതി മേധാവിത്വത്തിനെതിരെ വെല്ലിവിളിയുയര്‍ത്തിയ അധസ്ഥിത വര്‍ഗത്തിണ്റ്റെ ഉയര്‍ത്തെഴുന്നേല്‍പാണ്‌ മിക്ക തെയ്യങ്ങളുടേയും ആധാരം. കണ്ണൂറ്‍,കാസര്‍കോഡ്‌ ജില്ലകളില്‍ പൊതുവേ കെട്ടിയാടപ്പെടുന്ന പൊട്ടന്‍ തെയ്യം മനുഷ്യരെല്ലാവരും സമന്‍മമാരാണ്‌ എന്ന സന്ദേശമാണ്‌ നല്‍കുന്നത്‌. ഈസ്റ്റ്‌ എളേരി പഞ്ചായത്തിലെ കുമ്പല്ലൂറ്‍ കോട്ടയില്‍ വീട്ടില്‍ കെട്ടിയാടുന്ന മാപ്പിള തെയ്യം അക്കാലത്ത്‌ സമൂഹത്തില്‍ മുസ്്ലിം സമുദായത്തിനുണ്ടായ സ്ഥാനമാണ്‌ ഉയര്‍ത്തികാണിക്കുന്നത്‌. മുസ്്ലിം സമുദായത്തിണ്റ്റെ ഏകദൈവാരാധനയെ അംഗീകരിക്കുന്ന ഹൈന്ദവ സമൂഹത്തെയാണ്‌ ഈ തെയ്യത്തില്‍ കാണാന്‍ കഴിയുന്നത്‌. മലയന്‍, വണ്ണാന്‍, മാവില സമുദായത്തില്‍പെട്ടവരാണ്‌ തെയ്യം കെട്ടുന്നത്‌. തെയ്യംകെട്ടുന്ന ആളിലേക്ക്‌ ദൈവം പ്രവേശിക്കുന്നു എന്ന സങ്കല്‍പമാണ്‌ തെയ്യത്തിനാധാരം. ജാതിഭേദമില്ലാതെ എല്ലാവരും തെയ്യത്തെ തൊഴാനെത്തുന്നു. ആര്യസങ്കല്‍പങ്ങളായ ദേവി-ദേവന്‍മാര്‍ക്ക്‌ ഉപരി ആത്മപ്രതിഷ്ടാപരമായ തെയ്യങ്ങള്‍ക്കാണ്‌ വടക്കേ മലബാറില്‍ ഏറെ പ്രാധാന്യം.News

Render in Touch

on

കൊളവയലില്‍ വിവാഹ സംഘത്തെ ആക്രമിച്ചു; പോലീസ് ലാത്തി വീശി

on Oct 25, 2009

അജാനൂര്‍: കൊളവയലില്‍ വിവാഹ സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തെ തുടര്‍ന്ന്‍ പോലീസ് ലാത്തി വീശി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. പൂച്ചക്കാട്ടെ വരനെ ആനയിച്ച് കൊണ്ടെത്തിയ സംഘത്തെ കൊളവയല്‍ കാറ്റാടിയില്‍ വെച്ചാണ് ഒരു സംഘം ആക്രമിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന്‍ ഇരു വിഭാഗങ്ങള്‍ സംഘടിച്ച് രൂക്ഷമായ കല്ലേറു നടത്തിയിരുന്നു. വിവരമ്മറിഞ്ഞെത്തിയ ഹൊസ്ദുര്‍ഗ് പോലീസ് സംഘടിച്ചെത്തിയവരെ പിരിച്ചു വിടാനാണ് ലാത്തി വീശിയത്. കൊളവയലിലെ വധുവിന്റെ വീട്ടിലേക്ക് പൂച്ചക്കാട്ടെ വരന്റെ വീട്ടില്‍ക് നിന്നും വന്ന ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു പേരെ ബൈക്ക് റൈസ് നടത്തിയെന്നാരോപിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. സ്ഥലത്ത് നിന്നും അഞ്ചോളം ബൈക്കുകള്‍ കസ്റ്റഡിയിലെടുത്ത് ലോറിയില്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മോഡിയെ ക്ഷണിച്ചിട്ടില്ലെന്ന് ഒമാന്‍

on

News Highlight: സപ്തംബറില്‍ തിരുവനന്തപുരത്ത്‌ മതംമാറ്റിയത്‌ ഏഴു മുസ്‌ലിം പെണ്‍കുട്ടികളെ

on

കൊല്ലം: കഴിഞ്ഞ മാസം ആര്‍.എസ്‌.എസുകാര്‍ പ്രണയം നടിച്ച്‌ ഏഴ്‌ മുസ്ളിം പെണ്‍കുട്ടികളെ മതംമാറ്റി. റിട്ട.പോലിസ്‌ സൂപ്രണ്ടിണ്റ്റെ മകളടക്കം അഞ്ച്‌ പേരെ നഗരപരിധിയില്‍ നിന്നാണ്‌ കടത്തിയത്‌. മറ്റു രണ്ടു പേരെ രഹസ്യമായി രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയായിരുന്നെന്ന്‌ തിരുവനന്തപുരം കിഴക്കേക്കോട്ട സബ്‌ രജിസ്ട്രാര്‍ ഓഫിസിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം പേരൂര്‍ക്കട ഹാര്‍വിപുരം അബ്ദുല്ലയുടെ മകള്‍ ഒ എ റുബീനയെ വഞ്ചിയൂറ്‍ ടി.സി 15/2013 ഋഷിമംഗലം രമേശിണ്റ്റെ മകന്‍ രാകേഷും വള്ളക്കടവ്‌ ടി.സി 35/1264l എസ്‌ എസ്‌ ലൈലയെ ശ്രീകാര്യം എന്‍ജിനീയറിങ്ങ്‌ കോളജ്‌ ആനന്ദഭവനില്‍ ജയ്സണ്‍ എം കുമാറും പൂന്തുറ പുതുവല്‍ പുത്തന്‍വീട്‌ ജമീലാബീവിയുടെ മകള്‍ നൂര്‍ജഹാനെ കൊച്ചി മരട്‌ റാഫേലിണ്റ്റെ മകന്‍ തുണ്ടത്തില്‍ ഫ്രാന്‍സിസും കരമന സ്വദേശി മുസ്തഫയുടെ മകള്‍ സുനിതയെ ലൈസന്‍ ഷണ്‍മുഖവും പൂജപ്പുര കൈലാസ്‌ നഗറില്‍ റിട്ട.എസ്‌.പി ലത്തീഫിണ്റ്റെ മകളെ പന്തം ജയനുമാണ്‌ പ്രേമം നടിച്ച്‌ മതംമാറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തത്‌. ഇതോടൊപ്പം തന്നെ ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണം കടുവയില്‍ പനയില്‍വീട്ടില്‍ നജീമിണ്റ്റെ മകള്‍ നജുമുന്നിസയെ തിരുവനന്തപുരം എയര്‍പോര്‍ട്ട്‌ റോഡ്‌ ശ്രീചിത്രാ നഗറില്‍ ബാലുവും കൊട്ടാരക്കര സ്വദേശി നസീനയെ തിരുവനന്തപുരം ലിറ്റില്‍ ഫ്ളവര്‍ ടി.സി 36/1382l പ്രവീണും മതംമാറ്റി വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.

യുവതിയെ ഹൈക്കോടതി യുവാവിനൊപ്പം വിട്ടയച്ചു
കൊച്ചി: മുസ്ളിം യുവതിയെ ഹൈക്കോടതി സ്വകാര്യ ബസ്‌ ഡ്രൈവറായ ഹിന്ദു യുവാവിനൊപ്പം വിട്ടയച്ചു. പെരുമ്പാവൂറ്‍ ചേലക്കുളം സ്വദേശിനിയായ മുസ്്ലിം യുവതിയെയാണു പട്ടിമറ്റം എരപ്പുംപാറ അജേഷ്‌ എന്ന യുവാവിനൊപ്പം ഹൈക്കോടതി വിട്ടയച്ചത്‌. ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍ ബസന്തിണ്റ്റെയാണ്‌ ഉത്തരവ്‌. പത്തനംതിട്ട സെണ്റ്റ്‌ ജോണ്‍സ്‌ കോളജിലെ വിദ്യാര്‍ഥികളായ രണ്ടു യുവതികള്‍ മുസ്്ലിം ആയി മുസ്്ലിം യുവാക്കളെ വിവാഹം ചെയ്ത സംഭവത്തില്‍ ഇതേ ജഡ്ജി തന്നെ യുവതികളെ അവരുടെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു. കോലഞ്ചേരി കോളജില്‍ ടി.ടി.സിക്കു പഠിക്കുകയായിരുന്ന യുവതി ഈ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസ്‌ ഡ്രൈവറുമായി പ്രണയത്തിലാവുകയായിരുന്നു. മൂന്നാഴ്ച മുമ്പു യുവതി യുവാവിനൊപ്പം ഒളിച്ചുപോയി. ഇതു സംബന്ധിച്ചു യുവതിയുടെ പിതാവിണ്റ്റെ ഹേബിയസ്‌ കോര്‍പസ്‌ ഹരജി പരിഗണിക്കവേയാണു യുവതിയെ യുവാവിനൊപ്പം വിട്ട്‌ കോടതി ഉത്തരവായത്‌. വീട്‌ വിട്ടു പോവുന്ന സമയത്ത്‌ യുവതി കൊണ്ടുപോയ സ്വര്‍ണം വീട്ടുകാര്‍ക്കു തിരികെനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതി അജേഷിണ്റ്റെ നിര്‍ബന്ധപ്രകാരം ഹിന്ദുമതം സ്വീകരിച്ചതായാണു സൂചന. ഇരുവരും സ്പെഷ്യല്‍ മാരേജ്‌ ആക്റ്റ്‌ പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്‍ പോലും നടന്നിട്ടില്ല. നവംബര്‍ രണ്ടുവരെ ഒരുമിച്ചു താമസിച്ച ശേഷം കോടതിയില്‍ ഹാജരാവാനാണു കോടതി നിര്‍ദേശം.

യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത
പെരിന്തല്‍മണ്ണ: മൂന്നുവര്‍ഷം മുമ്പ്‌ ഹിന്ദു യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹതയുള്ളതായി ആരോപണം. വെട്ടത്തൂറ്‍ കാപ്പ്‌ എരുത്ത്‌ ഹംസയുടെ മകള്‍ ബുഷ്‌റ (23)യാണു കാപ്പ്‌ കാളമ്പാറ കൊടുവത്ത്‌ ഇട്ടീരി എന്ന കുട്ടിമാണ്റ്റെ മകന്‍ പ്രതീഷി (25)നൊപ്പം അപ്രത്യക്ഷയായത്‌. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്നാണു യുവതി തണ്റ്റെ രണ്ടു കുട്ടികളുമായി പ്രതീഷിനൊപ്പം പോയത്‌. പ്രതീഷ്‌ നാട്ടില്‍ വന്നിട്ടുണെ്ടങ്കിലും ബുഷ്‌റ എവിടെയാണെന്ന്‌ ആര്‍ക്കുമറിയില്ല. എടത്തനാട്ടുകരയിലേക്കു വിവാഹം കഴിച്ചയച്ച യുവതിക്കു മൂന്നുംനാലും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്‌. പ്രതീഷിനോടൊപ്പം ജീവിക്കാന്‍ ബുഷ്‌റ തീരുമാനിച്ചതോടെ നിയമപരമായി തന്നെ കുടുംബബന്ധങ്ങള്‍ വേര്‍പ്പെടുത്തിയിരുന്നു. വിദേശത്തു നിന്നു നാട്ടിലെത്തി ഭര്‍ത്താവ്‌ യുവതിയെ വിവാഹമോചനം നടത്തുകയും രണ്ടു കുട്ടികളെ ഏറ്റെടുക്കുകയും ചെയ്തു. പ്രതീഷിനോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ യുവതി സ്വന്തം വീട്ടില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ അനുവദിച്ചില്ല. ഇതോടെ ഇരുവരും ഗുരുവായൂരിലേക്കു വണ്ടികയറിയതായി നാട്ടുകാര്‍ പറയുന്നു. സംഭവശേഷം ഇടയ്ക്കിടെ മാത്രം നാട്ടില്‍ വരാറുള്ള പ്രതീഷിനെ കഴിഞ്ഞദിവസം മുതല്‍ നാട്ടില്‍ സ്ഥിരമായി കാണുന്നതില്‍ ദുരൂഹതയുള്ളതായി നാട്ടുകാര്‍ പറയുന്നു. യുവതിയോടൊപ്പം താമസിക്കുകയാണെന്നു നാട്ടില്‍ വിശ്വസിപ്പിച്ചിരുന്ന യുവാവിണ്റ്റെ പെരുമാറ്റരീതിയും യുവതിയുടെ തിരോധാനവും സംശയമുളവാക്കുന്നുണ്ട്‌.

"മതാപ്പിതാക്കളേ ജാഗ്രതൈ....മുസ്‌ലിം പെണ്‍കുട്ടികളെ വലയിലാക്കാന്‍ സംഘ്പരിവാര്‍ സജീവമാണ്‌"

istockphoto_5431971-sad-woman.jpg (309×380)
"വീടുവിടുന്ന പെണ്‍കുട്ടികളേ ഒരുനിമിഷം: നിങ്ങള്‍ പോകുന്നത്‌ കെണിയിലേക്കണ്‌, ഇതിന്‍ മുന്‍പ്‌ അവിവേകം കാട്ടി ഇറങ്ങിപ്പുറപ്പെട്ടവരില്‍ 90% പേരും ഇന്നു പീഢനത്താല്‍ നരകിക്കുകയാണ്‌. സഹായിക്കാന്‍ ബന്ദുമിത്രാദികളില്ലതെ കഷ്ടങ്ങള്‍ സഹിക്കുകയാണ്‌.. നിങ്ങള്‍കും വേണോ ഈ തീരാദു:ഖം. കാമുകണ്റ്റെ കോമള പൌരുഷ്യ ചൂശണം ചോദിക്കാനാളില്ലെങ്കില്‍ കടുത്തതാനെന്നൊര്‍ക്കുക!"
-mychithari.blogspot.com

ലൌ ജിഹാദ്‌ കെട്ടുകഥയെന്ന്‌ കര്‍ണാടക പോലിസും

on

20091021police8.jpg (550×319)
മംഗലാപുരം: ഇരുപതോളം സ്ത്രീകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ മോഹന്‍കുമാര്‍ ആനന്ദ്‌ എന്ന ബണ്ട്വാള്‍ കന്യാനയിലെ സ്കൂള്‍ അധ്യാപകനെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ ലൌ ജിഹാദ്‌ എന്നത്‌ ഹിന്ദുത്വ സംഘടനകളുടെ സാങ്കല്‍പ്പിക സൃഷ്ടി മാത്രമാണെന്ന നിഗമനത്തിലേക്കു കര്‍ണാടക പോലിസും. ബണ്ട്വാള്‍ താലൂക്കിലെ ബാരിമാരു ഗ്രാമത്തിലെ അനിത എന്ന 22കാരിയെ കാണാതായതിനു പിന്നില്‍ 'ജിഹാദി കാമുകന്‍'മാരാണെന്നു സംഘപരിവാരം വ്യാപക പ്രചാരണം നടത്തിയിരുന്നു. പാകിസ്താന്‍ പിന്തുണയുള്ള ലൌ ജിഹാദികള്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ മതംമാറ്റിയെന്നായിരുന്നു ആരോപണം. ഒക്ടോബര്‍ ൪ന്‌ ഗുരുപുര മഠാധിപതി രാജശേഖരേന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ അനിത ഭീകരന്‍മാരുടെ കൈകളിലെത്തിപ്പെട്ടതായി ആരോപിച്ചിരുന്നു. ഇതോടെ, സംഭവം കടുത്ത വര്‍ഗീയസംഘര്‍ഷത്തിലേക്കു നയിക്കുമെന്നു ഭയന്ന പോലിസ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം തന്നെ പോലിസ്‌ കേസ്‌ തെളിയിച്ചു. മറ്റു നിരവധി യുവതികളോടൊപ്പം മോഹന്‍കുമാര്‍ അനിതയെയും വശീകരിച്ച്‌ വിഷംകൊടുത്ത്‌ കൊല്ലുകയായിരുന്നുവെന്നാണു പോലിസ്‌ കണെ്ടത്തിയത്‌. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലിസ്‌ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌. ലൌ ജിഹാദിനെ കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെടുന്നതിന്‌ ഒരുമണിക്കൂറ്‍ മുമ്പായിരുന്നു പോലിസിണ്റ്റെ ഈ വെളിപ്പെടുത്തല്‍. അനിതയുടെ കേസ്‌ തെളിഞ്ഞതോടെ ലൌ ജിഹാദ്‌ എന്ന പ്രചാരണം എന്നെന്നേക്കുമായി മണ്ണിട്ടു മൂടാനാണു കര്‍ണാടക പോലിസ്‌ ആഗ്രഹിക്കുന്നതെന്ന്‌ ഉന്നത പോലിസ്‌ വൃത്തങ്ങള്‍ ഹിന്ദു പത്രത്തോട്‌ വെളിപ്പെടുത്തി. വ്യത്യസ്ത മതക്കാരായ ദമ്പതികള്‍ക്കെതിരേ ചില മതമൌലികവാദി വിഭാഗങ്ങള്‍ വര്‍ഷങ്ങളായി ആക്രമണം നടത്തിവരുന്നുണെ്ടന്നും ലൌ ജിഹാദ്‌ എന്ന പുതിയ പ്രചാരണം അതിനെ ന്യായീകരിക്കാനായി ഉപയോഗപ്പെടുത്തുകയാണെന്നും പോലിസ്‌ പറഞ്ഞു. ഒരുവര്‍ഷം മുമ്പ്‌ 'ലൌ ജിഹാദ്‌' ആരംഭിച്ചശേഷം ദക്ഷിണ കന്നഡയില്‍ നിന്ന്‌ 3000 ഹിന്ദു പെണ്‍കുട്ടികളെയും സംസ്ഥാനത്തിണ്റ്റെ മറ്റു ഭാഗങ്ങളില്‍ നിന്ന്‌ 30,000 പെണ്‍കുട്ടികളെയും കാണാതായതായി ഒക്ടോബര്‍ 15ന്‌ ഹിന്ദുജനജാഗ്രതി സമിതി, ഡപ്യൂട്ടി കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ നടത്തിയ പ്രക്ഷോഭത്തില്‍ ആരോപിച്ചിരുന്നു. സമിതിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കണക്ക്‌ മറ്റ്‌ ഹിന്ദുത്വ സംഘടനകളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. എന്നാല്‍, സപ്തംബര്‍ 30 വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം മൂന്നുവര്‍ഷം കൊണ്ട്‌ 404 സ്ത്രീകളെയാണ്‌ ദക്ഷിണ കന്നഡ ജില്ലയില്‍ കാണാതായത്‌. ഇതില്‍ 332 പേരെ കണെ്ടത്തിയിട്ടുണ്ട്‌. കാണാതായ 57 സ്ത്രീകളെക്കുറിച്ചു മാത്രമാണ്‌ ഇനി വിവരം ലഭിക്കാനുള്ളതെന്ന്‌ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലിസ്‌ പറഞ്ഞിരുന്നു. ഈ 57ല്‍ പലരും ആത്മഹത്യചെയ്തതായോ അല്ലെങ്കില്‍ കാമുകരോടൊപ്പം ഒളിച്ചോടിയതായോ ആണു സംശയിക്കുന്നതെന്ന്‌ പോലിസ്‌ സൂപ്രണ്ട്‌ എ എസ്‌ റാവു പറഞ്ഞു. ഒളിച്ചോടിയവരില്‍ പലരും ഹിന്ദുക്കളല്ല. ഹിന്ദു സ്ത്രീകള്‍ ഹിന്ദു പുരുഷന്‍മാരോടൊത്ത്‌ ഒളിച്ചോടിയ കേസുകളും കൂട്ടത്തിലുണെ്ടന്നു റാവു വ്യക്തമാക്കി. പടിഞ്ഞാറന്‍ മേഖലയിലുള്ള നാലു ജില്ലകളിലും ഇപ്പോള്‍ പ്രചരിപ്പിക്കുന്നതുപോലെ ഏതെങ്കിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ഒരു സംഘടനയും പോലിസിണ്റ്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്ന്‌ ഐ.ജി ഗോപാല്‍ ബി ഹുസൂറ്‍ പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദേശം അതിണ്റ്റേതായ ഗൌരവത്തിലെടുക്കുമെന്നും ഈ വിഷയത്തിന്‌ എന്നെന്നേക്കുമായി അന്ത്യംകാണാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
Thejas Dialy tody's news

ചേറ്റുകുണ്ട്‌ റെയില്‍വെഗേറ്റ്‌ തുറക്കാന്‍ നടപടിയുണ്ടാകും -കുഞ്ഞിരാമന്‍ എം.എല്‍.എ.

on

ഉദുമ: കഴിഞ്ഞ ഒരാഴ്‌ചയായി അടച്ചിട്ടിരിക്കുന്ന ചേറ്റുകുണ്ട്‌ റെയില്‍വെ ഗേറ്റ്‌ തുറന്നുകൊടുക്കുന്നതിനാവശ്യമായ നടപടി ഉണ്ടാകുമെന്ന്‌ റെയില്‍വെ മന്ത്രാലയം അറിയിച്ചതായി ഉദുമ എം.എല്‍.എ. കെ.പി.കുഞ്ഞിരാമന്‍ അറിയിച്ചു. റെയില്‍വെ മന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക്‌ നിവേദനംനല്‍കിയിരുന്നു. ചേറ്റുകുണ്ട്‌റെയില്‍വെ ഗേറ്റ്‌അടച്ചിതോടെ ചിത്താരി, ചേറ്റുകുണ്ട്‌ പ്രദേശത്തെ നൂറുകണക്കിന്‌ കുടുംബങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്‌. ബേക്കല്‍ റിസോര്‍ട്‌സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി) ഗഡുക്കളായി പണംഅടക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. റോഡ്‌, ഹാര്‍ബര്‍ എന്നിവയുടെ നിര്‍മാണവും ഗേറ്റ്‌ അടച്ചതോടെ നിലച്ചുവെന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ എം.എല്‍.എ. ഡല്‍ഹിയിലെത്തി ബന്ധപ്പെട്ടവര്‍ക്ക്‌ നിവേദനംനല്‌കിയത്‌.

മദ്യ വിപത്തിനെതിരെ മുതുകാടിന്റെ ഇന്ദ്രജാല പ്രകടനം ഇന്ന്‌

on

NoAlcohol.jpg (96×96)
കാഞ്ഞങ്ങാട്‌: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എകൈ്‌സസ്‌ വകുപ്പ്‌ നടത്തുന്ന ബോധവത്‌കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗോപിനാഥ്‌ മുതുകാട്‌ നടത്തിവരുന്ന ഇന്ദ്രജാല പ്രകടന പരിപാടിയുടെ സമാപനം ഞായറാഴ്‌ച രാവിലെ 10.30ന്‌ കാഞ്ഞങ്ങാട്‌ ബസ്‌സ്റ്റാന്‍ഡ്‌ പരിസരത്ത്‌ നടക്കും. പള്ളിപ്രം ബാലന്‍ എം.എല്‍.എ. ഉദ്‌ഘാടനംചെയ്യും.

അതിഞ്ഞാലില്‍ മുസ്‌ലിം ലീഗ്‌ സമ്മേളനം നടത്തി

on Oct 24, 2009

Photo: Abdullakunhi Udma
കാഞ്ഞങ്ങാട്‌: അവസരവാദികളെ കൂട്ടുപിടിച്ച്‌ മുസ്‌ലിം ലീഗിനെ തകര്‍ക്കാമെന്ന സി.പി.എം. മോഹം നടപ്പില്ലെന്ന്‌ മുസ്‌ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. ലോക്‌സഭയില്‍ മുസ്‌ലിം ലീഗിന്റെ ഒറ്റ അംഗവുമുണ്ടാകില്ലെന്ന സി.പി.എമ്മിന്റെ ധാര്‍ഷ്‌ട്യത്തിന്‌ കാതടപ്പന്‍ മറുപടി നല്‍കി സി.പി.എമ്മിന്‌ കനത്ത പ്രഹരമേല്‍പ്പിച്ച കേരള ജനത മുസ്‌ലിം ലീഗിന്റെ രാഷ്‌ട്രീയ സാന്നിദ്ധ്യം അനുപേക്ഷണീയമാണെന്ന്‌ തെളിയിച്ചിരിക്കുന്നു.
അജാനൂര്‍ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റി അതിഞ്ഞാല്‍ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ നഗറില്‍ സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ഇ.ടി. വാര്‍ഡ്‌ ലീഗ്‌ പ്രസിഡണ്ട്‌ തെരുവത്ത്‌ മൂസ ഹാജി അധ്യക്ഷത വഹിച്ചു.
സ്വാശ്രയ സ്ഥാപനങ്ങള്‍ആരംഭിക്കുന്നതിനെതിരെ നാട്ടില്‍ രക്തപ്പുഴ സൃഷ്‌ടിച്ചസി.പി.എം. വിദ്യാഭ്യാസ രംഗത്ത്‌ ഇപ്പോള്‍ കേരളം കൈവരിച്ച നേട്ടത്തെക്കുറിച്ച്‌ എന്തു പറയുന്നുവെന്നറിയാന്‍ കൗതുകമുണ്ട്‌. യു.ഡി.എഫ്‌. ഭരണ കാലത്ത്‌ ആരംഭിച്ച സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ പിന്നിലെ ചാലക ശക്തിയായി വര്‍ത്തിച്ച മുസ്‌ലിംലീഗിനെ കേരളജനത മനസ്സാ അഭിനന്ദിക്കുയാണെന്ന വസ്‌തുത സി.പി.എം. ഓര്‍ക്കണം. മൂന്നു പതിറ്റാണ്ടിലേറെ ഭരണം നടത്തി ബംഗാളിലെ മുസ്‌ലിംകളെ ദളിതരേക്കാള്‍ പിന്നണിയിലാക്കിയ സി.പി.എമ്മിന്റെ കുതന്ത്രം കേരളത്തില്‍ വിലപ്പോവില്ല. ഖാഇദേമില്ലത്തും ബാഫഖി തങ്ങളും സി.എച്ചും ശിഹാബ്‌ തങ്ങളും ജനമനസ്സുകളില്‍ വളര്‍ത്തിയെടുത്ത നന്മയുടെയും സ്‌നേഹത്തിന്റെയും പുരോഗതിയുടെയും പാതയിലൂടെ മുസ്‌ലിം ലീഗ്‌ ബഹുദൂരം മുന്നോട്ടു പോകും. മഹാരാഷ്‌ട്രയിലും അരുണാചലിലും ഹരിയാനയിലും നടന്ന തെഞ്ഞെടുപ്പുകളുടെ ഫലം ഇന്ത്യ ശരിയായ ദിശയിലേക്ക്‌ ചലിക്കുന്നതിന്റെ സൂചനകളാണ്‌. സങ്കുചിത പ്രാദേശിക വികാരങ്ങളില്‍ പടുത്തുയര്‍ത്തിയ സംഘടനകളെ കടപുഴക്കിയെറിഞ്ഞ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും സഖ്യ കക്ഷികളിലും ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നുവെന്നാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം വിളിച്ചോതുന്നത്‌. അടുത്ത തെരഞ്ഞെടുപ്പോടെ ബംഗാളിലും സി.പി.എം. പടിക്കുപുറത്തുനില്‍ക്കേണ്ടിവരുമെന്ന്‌ ബഷീര്‍ തുടര്‍ന്നു പറഞ്ഞു. .
http://kasaragodvartha.com/viewnews.php?id=20091

അജാനൂര്‍ കേരളോത്സവം 25ന്‌ തുടങ്ങും

on

പെരിയ: അജാനൂര്‍ പഞ്ചായത്തിലെ കേരളോത്സവം 25ന്‌ തുടങ്ങും. സ്‌പോര്‍ട്‌സ്‌ 25ന്‌ വെള്ളിക്കോത്ത്‌, 26ന്‌ കബഡി-മുക്കൂട്‌, 27ന്‌ വോളിബോള്‍-മൂലക്കണ്ടം, 27ന്‌ ഫുട്‌ബോള്‍-രാവണേശ്വരം, 29ന്‌ ഷട്ടില്‍ ബാഡ്‌മിന്റണ്‍-കാറ്റാടിയിലും കലാമത്സരങ്ങള്‍ 31 നവംബര്‍ ഒന്നിന്‌ മുച്ചിലോട്ട്‌ ജി.എല്‍.പി. സ്‌കൂളിലും നടക്കും. ഈ വര്‍ഷം ട്വന്റി-20 ക്രിക്കറ്റ്‌ മത്സരവും ഉണ്ട്‌. താല്‌പര്യമുള്ളവര്‍ 25ന്‌ അഞ്ചുമണിക്ക്‌ മുമ്പായി പഞ്ചായത്ത്‌ ഓഫീസില്‍ പേര്‍നല്‍കണം.

ജില്ലാ പഞ്ചായത്തിന്റെ റോഡുകള്‍ തകര്‍ന്നു; നന്നാക്കാന്‍ ഫണ്ടില്ല

on Oct 22, 2009

ഹൊസ്‌ദുര്‍ഗ്‌: കാലവര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള റോഡുകള്‍ തകര്‍ന്നെങ്കിലും അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ യാത്ര ദുരിതമാകുന്നു.

66 ഗ്രാമീണ റോഡുകളാണ്‌ ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ളത്‌. ഇതില്‍ അറുപത്‌ റോഡുകളിലൂടെയും ബസ്‌ ഗതാഗതമുണ്ട്‌. ഒരുകോടി രൂപയാണ്‌ സര്‍ക്കാര്‍ ജില്ലാപഞ്ചായത്തിന്‌ റോഡ്‌ വികസനത്തിനനുവദിക്കുന്നത്‌. ഈ തുക തീര്‍ത്തും അപര്യാപ്‌തമായതിനാല്‍ പേരിന്‌ അറ്റകുറ്റപ്പണി നടത്താന്‍ മാത്രമാണ്‌ ജില്ലാ പഞ്ചായത്തിന്‌ കഴിയുന്നത്‌. മറ്റു ഫണ്ടുകളൊന്നും റോഡ്‌ വികസനത്തിനില്ല.

അറ്റകുറ്റപ്പണിക്കനുവദിക്കുന്ന തുക തികയുന്നില്ല എന്നതിനാല്‍ തകര്‍ന്ന റോഡുകള്‍ക്ക്‌ ഒരിക്കലും മോക്ഷമുണ്ടാവുന്നില്ല. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ റീടാറിങ്‌ ചെയ്യണമെന്നാണ്‌ നിര്‍ദ്ദേശമെങ്കിലും ഇത്‌ നടക്കാറേ ഇല്ല. ഫണ്ടില്ലാത്തതുതന്നെ കാരണം. കൂടുതല്‍ ഫണ്ട്‌ അനുവദിക്കണമെന്ന അധികൃതരുടെ അപേക്ഷയും പരിഗണിക്കപ്പെട്ടിട്ടില്ല.

ഹൊസ്‌ദുര്‍ഗ്‌, കാസര്‍കോട്‌ താലൂക്കുകളിലെ ഭൂരിഭാഗം ജില്ലാപഞ്ചായത്ത്‌ റോഡുകളും ശക്തമായ കാലവര്‍ഷത്തില്‍ തകര്‍ന്നിരിക്കുകയാണ്‌.

കിളിമാനൂരില്‍ 350 മുസ്‌ലിം പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ പെടുത്തി അമുസ്‌ലിംകളാക്കി മാറ്റി!-വാര്‍ത്ത

on Oct 21, 2009

[rose1.jpg]കിളിമാനൂറ്‍: തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു മാത്രം കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 350ഓളം മുസ്ളിം പെണ്‍കുട്ടികളെ അന്യമതസ്ഥരായ യുവാക്കള്‍ പ്രണയം നടിച്ച്‌ കടത്തിക്കൊണ്ടുപോയിട്ടുള്ളതായി കണക്കുകള്‍. ചിറയിന്‍കീഴ്‌, നെടുമങ്ങാട്‌ താലൂക്ക്‌ പ്രദേശങ്ങളിലാണ്‌ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നതെന്ന്‌ പോലിസ്‌ സ്റ്റേഷനുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളില്‍ അധികവും ജാതിയും മതവുമൊന്നും നോക്കാതെ മാതാപിതാക്കളെയും ബന്ധുക്കളെയുമൊക്കെ ഉപേക്ഷിച്ച്‌ പ്രണയിച്ച യുവാക്കള്‍ക്കൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു. അന്യമതക്കാരായ യുവാക്കളുടെ ഭാര്യമാരായി ജീവിച്ച്‌ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏറെ ഏറ്റതിനുശേഷം സ്വഭവനങ്ങളില്‍ തിരിച്ചെത്തിയ സംഭവങ്ങളും അനവധിയുണ്ട്‌. പുരുഷന്‍മാര്‍ വിദേശത്തുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ്‌ ഇത്തരം കുരുക്കില്‍ അകപ്പെട്ടവരില്‍ ഏറെയും. ജില്ലയിലെ കിളിമാനൂറ്‍, പാങ്ങോട്‌, പള്ളിക്കല്‍, കല്ലമ്പലം, വര്‍ക്കല, ആറ്റിങ്ങല്‍, കടയ്ക്കാവൂറ്‍, മംഗലാപുരം, അഞ്ചുതെങ്ങ്‌, ചിറയിന്‍കീഴ്‌, വെഞ്ഞാറമൂട്‌, പാലോട്‌, നെടുമങ്ങാട്‌, വിതുര, വട്ടപ്പാറ പോലിസ്‌ സ്റ്റേഷനുകളില്‍ ഓരോന്നിലും 2007 മുതല്‍ 2009 സപ്തംബര്‍ വരെയുള്ള കാലയളവില്‍ ഓരോ വര്‍ഷവും പത്തിലധികം പെണ്‍കുട്ടികള്‍ അന്യമതസ്ഥരായ യുവാക്കളെ പ്രണയിച്ച്‌ വീടു വിട്ടിറങ്ങിയതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 'ലൌ ജിഹാദ്‌' പ്രചാരണം ശക്തമായ കഴിഞ്ഞ സപ്തംബര്‍ മാസത്തില്‍ കിളിമാനൂറ്‍ പോലിസ്‌ സ്റ്റേഷന്‍ പരിധിയില്‍ മാത്രം മൂന്നു മുസ്ളിം പെണ്‍കുട്ടികളെയാണ്‌ അന്യമതസ്ഥരായ യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്‌. പഠനത്തിനിടയില്‍ പ്രണയിച്ച്‌ ഐ.ടി മേഖലയിലെ യുവാവുമൊത്ത്‌ ഇറങ്ങിപ്പോയ പെണ്‍കുട്ടി ഒരു കുഞ്ഞ്‌ ജനിച്ചപ്പോള്‍ ഉപേക്ഷിക്കപ്പെട്ട്‌ തിരികെയെത്തിയിരുന്നു. പാങ്ങോട്‌ ഭരതന്നൂറ്‍ സ്വദേശിനിയായ മുസ്ളിം പെണ്‍കുട്ടിയെ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കണെ്ടത്താനായിട്ടില്ല. സ്വകാര്യ ബസ്‌, ഓട്ടോ എന്നിവയിലെ ആര്‍.എസ്‌.എസുകാരായ ജീവനക്കാരാണ്‌ മുസ്ളിം പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ അകപ്പെടുത്തുന്നതിലെ വിരുതന്‍മാര്‍.
Thejasnews todays report

മെഗാ അദാലത്ത്‌

on

കാഞ്ഞങ്ങാട്‌: ഹൊസ്‌ദുര്‍ഗ്ഗ്‌ താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഗാലോക്‌ അദാലത്ത്‌. നവംബര്‍ 14ന്‌ 10 മണി മുതല്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ സബ്‌ കോടതി സമുച്ചയത്തില്‍ നടത്തുന്നതാണെന്ന്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാര്‍ അറിയിച്ചു. വിവിധ വിഭാഗത്തിലെ കേസുകള്‍ പരിഗണിക്കും.

പരാതികള്‍ ചെയര്‍മാന്‍ (സബ്‌ജഡ്‌ജ്‌) ഹൊസ്‌ദുര്‍ഗ്ഗ്‌ താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി (പി.ഒ) കാഞ്ഞങ്ങാട്‌ എന്ന വിലാസത്തിലോ ചെയര്‍ പേഴ്‌സണ്‍ (ജില്ലാ ജഡ്‌ജ്‌) ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി കാസര്‍കോട്‌ എന്ന വിലാസത്തിലോ അയക്കാം.

കാഞ്ഞങ്ങാട്‌ സംയുക്ത മുസ്ല്‌ളിം ജമാഅത്ത്‌ ഭാരവാഹികള്‍

on


കാഞ്ഞങ്ങാട്‌ സംയുക്ത മുസ്ല്‌ളിം ജമാഅത്ത്‌ പ്രസിഡന്റായി മെട്രോമുഹമ്മദ്‌ ഹാജിയേയും ജനറല്‍ സെക്രട്ടറിയായി ബശീര്‍ വെള്ളിക്കോത്തിനെയും ട്രഷററായി മുബാറക്‌ ഹസൈനാര്‍ ഹാജിയെയും സംയുക്ത മുസ്ല്‌ളിം ജമാഅത്ത്‌ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

സി.ഇബ്രാഹിം ഹാജി, സി.എച്ച്‌.കുഞ്ഞബ്ദുല്ല ഹാജി, എം.ബി.മൊയ്‌തു ഹാജി, ഫാന്‍സി മുഹമ്മദ്‌ കുഞ്ഞി ഹാജി (വൈ.പ്രസിണ്ടുമാര്‍), കെ.യു.ദാവൂദ്‌, കെ.പി.അബ്ദുള്‍റഹ്മാന്‍, എം.മൊയ്‌തു മൗലവി, ബഷീര്‍ ആറങ്ങാടി (ജോ.സെക്രട്ടറിമാര്‍), എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.

പ്രസിഡന്റ്‌ മെട്രോ മുഹമ്മദ്‌ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ബഷീര്‍ വെള്ളിക്കോത്ത്‌ വരവ്‌ ചെലവ്‌ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എ.ഹമീദ്‌ ഹാജി സ്വാഗതവും ബശീര്‍ വെള്ളിക്കോത്ത്‌ നന്ദിയും പറഞ്ഞു. പി.വി. ഹസൈനാര്‍,എം.കെ. റംസാന്‍ ഹാജി തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കി.

News Highlight: 'ലൌ ജിഹാദ്‌ ' കെട്ടുകഥ തന്നെയെന്ന്‌ പോലിസും

on Oct 20, 2009

കോഴിക്കോട്‌: സംസ്ഥാനത്ത്‌ ലൌ ജിഹാദ്‌ എന്ന മതംമാറ്റ തീവ്രവാദ സംഘടന പ്രവര്‍ത്തിക്കുന്നതായ മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി പോലിസ്‌ ഡയറക്ടര്‍ ജനറല്‍ ജേക്കബ്‌ പുന്നൂസ്‌ സര്‍ക്കാരിന്‌ റിപോര്‍ട്ട്‌ നല്‍കിയതായി അറിയുന്നു. പത്തനംതിട്ട സ്വദേശികളായ ഷഹന്‍ഷ, സിറാജുദ്ദീന്‍ എന്നിവരുടെ മുന്‍കൂറ്‍ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിക്കു നല്‍കിയ കേസ്‌ ഡയറിയിലെ പരാമര്‍ശങ്ങളെക്കുറിച്ചും തെളിവു ലഭിച്ചിട്ടില്ലെന്ന്‌ ഡി.ജി.പി റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അതേസമയം, ഡി.ജി.പിയുടെ ഈ റിപോര്‍ട്ട്‌ അതേപോലെ ഹൈക്കോടതിക്ക്‌ ഉടന്‍ കൈമാറില്ലെന്നാണു വിവരം. ലൌ ജിഹാദ്‌ സംബന്ധിച്ച്‌ അടുത്ത ശനിയാഴ്ചയ്ക്കകം അന്വേഷിച്ച്‌ റിപോര്‍ട്ട്‌ നല്‍കാനാണു ഹൈക്കോടതി ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കിയത്‌. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായില്ലെന്നു ചൂണ്ടിക്കാട്ടി കോടതിയോട്‌ സാവകാശം തേടണമെന്നാണ്‌ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട്‌ ആഭ്യന്തരവകുപ്പ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. ഉപതിരഞ്ഞെടുപ്പു കഴിയുന്നതുവരെ പ്രശ്നത്തില്‍ കൃത്യമായ നിലപാട്‌ പുറത്തറിയിക്കാതെ നീട്ടിക്കൊണ്ടുപോവാനുള്ള സര്‍ക്കാര്‍ നീക്കമാണ്‌ ഇതിനു പിന്നിലെന്നും സൂചനയുണ്ട്‌. ലൌ ജിഹാദിനെക്കുറിച്ച്‌ ഇതിനകം മൂന്നുഘട്ടങ്ങളിലായി നടന്ന അന്വേഷണങ്ങളിലും വാര്‍ത്തകള്‍ വ്യാജമാണെന്നു തന്നെയാണ്‌ പോലിസിനു ബോധ്യമായത്‌.
Thejasnewstoday report

സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രിമുത്തുക്കോയ തങ്ങള്‍

on



സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രിമുത്തുക്കോയ തങ്ങള്‍


കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്‌ ഖാസി

ഇസ്‌ലാമിക ബാങ്കിങ്‌ പരിശീലനം ജി-ടെക്കില്‍

on

കോഴിക്കോട്‌: പലിശരഹിതമായ ഇസ്‌ലാമിക ബാങ്കിങ്‌ സമ്പ്രദായം കേരളത്തിലും നടപ്പാക്കുന്ന സാഹചര്യത്തില്‍ ജി-ടെക്‌ കമ്പ്യൂട്ടര്‍ എഡ്യുക്കേഷന്‍ ഇതിന്റെ പരിശീലനം തുടങ്ങുന്നു. ഇംഗ്ലണ്ടിലെ ഐ.ഐ.ബി.ഐ.-യു.കെ.യുടെ (ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്‌ലാമിക്‌ ബാങ്കിങ്‌ ആന്‍ഡ്‌ ഇന്‍ഷുറന്‍സ്‌) അംഗീകാരത്തോടുകൂടിയാണ്‌ ജി-ടെക്‌ ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക്‌ ഫിനാന്‍സിങ്‌ എന്ന കോഴ്‌സ്‌ രൂപകല്‌പന ചെയ്‌തത്‌. കോഴ്‌സിന്‌ ബ്രിട്ടണിലെ ക്യു.സി.എ.യുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. ഈ മാസം അവസാനത്തോടെ കോഴ്‌സ്‌ ആരംഭിക്കുമെന്ന്‌ ജി-ടെക്‌ അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9388773944 എന്ന നമ്പറില്‍ ബന്ധപ്പെടാം.

ചേറ്റുകുണ്ട്‌ റയില്‍വെ ഗേറ്റ്‌: വികസന ചരമം

on

ബി.ആര്‍.ഡി.സി. പണം അടച്ചില്ല; ചേറ്റുകുണ്ടിലെ റെയില്‍വേ ഗേറ്റ്‌ അധികൃതര്‍ പൂട്ടി മുദ്ര വെച്ചു

ഉദുമ: ബേക്കല്‍ റിസോര്‍ട്ട്‌സ്‌ ഡെവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ (ബി.ആര്‍.ഡി.സി.) പണം അടയ്‌ക്കാത്തതിനാല്‍ ചേറ്റുകുണ്ടിലെ റെയില്‍വേ ഗേറ്റ്‌ അധികൃതര്‍ പൂട്ടി മുദ്ര വെച്ചു. ബി.ആര്‍.ഡി.സി.യുടെ ആവശ്യ പ്രകാരമായിരുന്നു ഇവിടെ ഗേറ്റ്‌ സ്ഥാപിച്ചത്‌. ഇതിന്‌ ചെലവായ 2.47 കോടി രൂപ ബി.ആര്‍.ഡി.സി. അടയ്‌ക്കാമെന്നായിരുന്നു വ്യവസ്ഥ. ഒരുകോടി ഇവര്‍ അടച്ചു. ബാക്കി തുകയില്‍ 23 ലക്ഷം വീതമുള്ള രണ്ടു ഗഡു മുടങ്ങിയതോടെയാണ്‌ റെയില്‍വേ അധികൃതര്‍ ഗേറ്റ്‌ മുദ്ര വച്ചത്‌. പള്ളിക്കര പഞ്ചായത്തിലെ ചേറ്റുകുണ്ട്‌ നിവാസികള്‍ കാസര്‍കോട്‌-കാഞ്ഞങ്ങാട്‌ സംസ്ഥാന പാതയുമായി ബന്ധപ്പെട്ടിരുന്നത്‌ ഈ ഗേറ്റ്‌ വഴിയാണ്‌. ഗേറ്റ്‌ അടഞ്ഞതോടെ ഇവര്‍ക്ക്‌ പുറംലോകവുമായി ബന്ധമറ്റു.

എല്ലാവര്‍ഷവും മാര്‍ച്ച്‌, സപ്‌തംബര്‍ മാസങ്ങളിലാണ്‌ തവണ അടയേ്‌ക്കണ്ടത്‌. പണം അടയ്‌ക്കാത്തതിനാല്‍ ഗേറ്റ്‌ മുദ്ര വെയ്‌ക്കുന്നു എന്ന്‌ റെയില്‍വേ ഇംഗ്ലീഷിലും മലയാളത്തിലും നോട്ടീസ്‌ പതിച്ചിട്ടുണ്ട്‌. 2008 ഡിസംബറിലാണ്‌ ഗേറ്റ്‌ തുറന്നത്‌. അതിന്‌ ശേഷം ഒരു ഗഡുവും അടച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി 15 ദിവസം മുന്‍പ്‌ റെയില്‍വേ നോട്ടീസ്‌ നല്‍കിയിരുന്നു.

ബി.ആര്‍.ഡി.സി. ചേറ്റുകുണ്ട്‌ കടപ്പുറത്ത്‌ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമഗ്രികള്‍ കൊണ്ടുപോയിരുന്നത്‌ ഇതുവഴിയായിരുന്നു. ഗേറ്റ്‌ അടച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. സുനാമി ദുരിതാശ്വാസ ഫണ്ട്‌ ഉപയോഗിച്ച്‌, ചിത്താരി കടപ്പുറത്തേക്ക്‌ 1.36 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പണിയും നിലച്ചു.

ചിത്താരി കടപ്പുറത്തെ ആയിരത്തോളം കുടുംബങ്ങള്‍ക്ക്‌ ഉപകാരപ്പെടേണ്ട റോഡാണിത്‌.

പി. കുരുണാകരന്‍ എം.പിയുടെയും റെയില്‍വേ സഹമന്ത്രിയുടെയും കോലം സ്ഥാപിച്ച്‌ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ റെയില്‍വേ ഗേറ്റ്‌ മുദ്ര വെച്ചതില്‍ പ്രതിഷേധിച്ചു.

റെയില്‍വേ ഗേറ്റ്‌ തുറന്നില്ലെങ്കില്‍ സമരം-കോണ്‍ഗ്രസ്‌

കാഞ്ഞങ്ങാട്‌: ചേറ്റുകുണ്ടില്‍ പൂര്‍ത്തിയാക്കിയ റെയില്‍വേ ഗേറ്റ്‌ അടച്ചിട്ടതില്‍ പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ്‌ ക്യാമ്പ്‌ പ്രതിഷേധിച്ചു. നൂറ്‌കണക്കിന്‌ കുടുംബങ്ങള്‍ ഗേറ്റ്‌ അടച്ചിട്ടതിനെ തുടര്‍ന്ന്‌ ദുരിതത്തിലായിരിക്കുകയാണ്‌. ജനങ്ങളെ ബാധിക്കുന്ന രീതിയില്‍ ഗേറ്റ്‌ അടച്ചിട്ടും സ്ഥലം എം.പി. ബി.ആര്‍.ഡി.സി.യുമായി ബന്ധപ്പെട്ട്‌ ബാക്കി തുക നല്‍കുവാനുള്ള സംവിധാനം ഉണ്ടാക്കിയിട്ടില്ല.

റെയില്‍വേ ഗേറ്റ്‌ ഉടന്‍ തുറക്കുവാനുള്ള സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ ബി.ആര്‍.സി. ഓഫീസിനു മുന്നില്‍ പ്രത്യക്ഷ സമരപരിപാടിയുമായി രംഗത്തിറങ്ങുമെന്ന്‌ ക്യാമ്പ്‌ മുന്നറിയിപ്പ്‌ നല്‍കി.

കല്ലിങ്കാലില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കോടോത്ത്‌ ഗോവിന്ദന്‍ നായര്‍ ഉല്‍ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ സുകുമാരന്‍ പൂച്ചക്കാട്‌ അദ്ധ്യക്ഷത വഹിച്ചു. തച്ചങ്ങാട്‌ ബാലകൃഷ്‌ണന്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, സത്യന്‍ പൂച്ചക്കാട്‌, സി.കെ.ഭാസ്‌കരന്‍, ഹക്കീം കുന്നില്‍, സാജിദ്‌ മൗവ്വല്‍, എം.കുഞ്ഞിരാമന്‍ നായര്‍, വി.വി.കൃഷ്‌ണന്‍, കെ.എം.സാലിഹ്‌ ഹാജി, എം.പി.എം.ഷാഫി, മാധവ ബേക്കല്‍, വി.ബാലകൃഷ്‌ണന്‍ നായര്‍, പി.ദാമോദരന്‍, രവീന്ദ്രന്‍ കരിച്ചേരി, ചന്ദ്രന്‍ തച്ചങ്ങാട്‌ എന്നിവര്‍ സംസാരിച്ചു.

സുരേഷ്‌ബാബു എളയാവൂരും സി.ബാലകൃഷ്‌ണന്‍ പെരിയയും ക്ലാസ്സെടുത്തു.

**കാഞ്ഞങ്ങാട്‌: ചേറ്റുകുണ്ട്‌ റെയില്‍വേ ഗേറ്റ്‌ അടച്ചിടാന്‍ കാരണക്കാരായ ബി.ആര്‍.സി.ക്കെതിരെ സമര രംഗത്തിറങ്ങുമെന്ന്‌ ചേറ്റുകുണ്ട്‌ കടപ്പുറം വികസന സമിതി മുന്നറിയിപ്പ്‌ നല്‌കി. റോഡ്‌ വികസനം അടക്കമുള്ള കാര്യങ്ങളില്‍ തടസ്സപ്പെടാനിടയാക്കിയ സംഭവത്തില്‍ ചെയര്‍മാന്‍ പി.കെ.അബ്ദുറഹിമാന്‍, വൈസ്‌ ചെയര്‍മാന്‍ കെ.എ.കൃഷ്‌ണന്‍, വാര്‍ഡ്‌ അംഗം കെ.ഗണേഷ്‌ എന്നിവര്‍ പ്രതിഷേധിച്ചു.

News Highlight: പ്രേമം നടിച്ചു മുസ്‌ലിം വിദ്യാര്‍ഥിനികളെ മതംമാറ്റി

on Oct 19, 2009

പെരിന്തല്‍മണ്ണ: ശാന്തപുരത്ത്‌ അന്യമതസ്ഥരായ യുവാക്കള്‍ പ്രേമംനടിച്ച്‌ രണ്ടു മുസ്്ലിം വിദ്യാര്‍ഥിനികളെ മതംമാറ്റി. സംഭവത്തില്‍ പരാതിയുമായി രംഗത്തുവന്ന ബന്ധുക്കളെ അവഗണിച്ചു കോടതി അവരെ ഭാര്യാഭര്‍ത്താക്കന്‍മാരായി ജീവിക്കാന്‍ അനുവദിച്ചു. ശാന്തപുരം ചുങ്കത്ത്‌ മൂച്ചിക്കല്‍ അഹ്മദ്‌ എന്ന ഇപ്പുവിണ്റ്റെ മകള്‍ ഷര്‍ഹാന്‍ (18), അയനിക്കോട്‌ വിദിനിശ്ശേരി അബുവിണ്റ്റെ മകള്‍ സഫിയ (18) എന്നിവരെയാണു യഥാക്രമം അരക്കുപറമ്പ്‌ മാട്രക്കലിലെ കണ്ടത്തില്‍ തോമസിണ്റ്റെ മകന്‍ ബൈജു (30), മുള്ള്യാകുര്‍സി കൂട്ടുമൂച്ചിക്കല്‍ വീട്ടില്‍ രാമണ്റ്റെ മകന്‍ സുരേന്ദ്രന്‍ (23) എന്നിവര്‍ പ്രേമംനടിച്ച്‌ ക്രിസ്തുമതത്തിലേക്കും ഹിന്ദുമതത്തിലേക്കും മാറ്റിയത്‌. കഴിഞ്ഞ ആഗസ്ത്‌, സപ്തംബര്‍ മാസങ്ങളിലാണു വിദ്യാര്‍ഥിനികളെ കാണാതാവുന്നതും പോലിസില്‍ പരാതിയാവുന്നതും. പെരിന്തല്‍മണ്ണ പ്രതിഭാ കോളജില്‍ ബി.എ ഒന്നാംവര്‍ഷ ഇംഗ്ളീഷിന്‌ പഠിക്കുകയായിരുന്നു ഷര്‍ഹാന്‍. അതേ സ്ഥാപനത്തിലെ അധ്യാപകനായിരുന്ന ബൈജുവിണ്റ്റെ പ്രേമാഭ്യര്‍ഥനയില്‍ കുരുങ്ങിയാണു വീട്ടുകാരെ അവഗണിച്ചു വീടുവിട്ട്‌ ക്രിസ്ത്യന്‍ ധ്യാനകേന്ദ്രത്തിലെത്തിയത്‌. പഠനത്തില്‍ മിടുക്കിയായിരുന്ന മകളെ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹം കഴിപ്പിക്കാനിരിക്കെയാണു വീട്ടില്‍ നിന്നു തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളുമായി ഷര്‍ഹാന്‍ ബൈജുവുമൊത്ത്‌ ഒളിച്ചോടിയത്‌. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി തുടങ്ങിയ പ്രേമനാടകം അവസാനം തൃശൂറ്‍ കൊരട്ടിയിലെ ക്രിസ്ത്യന്‍ കേന്ദ്രത്തിലെത്തി; ഷര്‍ഹാന്‍ മതംമാറി. ഇതോടെ മാനസികമായി തളര്‍ന്ന കുടുംബം പോലിസിനെയും കോടതിയെയും സമീപിച്ചെങ്കിലും ഇരുവരോടും ഭാര്യാഭര്‍ത്താക്കന്‍മാരായി ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിച്ചു ജീവിക്കാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു.

ഇതില്‍ നിന്നും ഒട്ടും വിഭിന്നമല്ല സഫിയയെന്ന പ്ളസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിണ്റ്റെ ദുരവസ്ഥയും. അയല്‍ക്കാരനായിരുന്ന സുരേന്ദ്രനായിരുന്നു കാമുക വേഷം കെട്ടിയത്‌. ഇയാള്‍ ഒരുദിവസം സഫിയയെ കോഴിക്കോട്ടെ ആര്യസമാജം കേന്ദ്രത്തിലെത്തിച്ചു മതംമാറ്റുകയായിരുന്നു. സംഭവത്തില്‍ ബന്ധുക്കളും പ്രദേശവാസികളും എതിര്‍പ്പറിയിച്ചതോടെ സുരേന്ദ്രനു കോഴിക്കോട്ടു നിന്നും കണ്ണൂരില്‍ നിന്നുമുള്ള അയ്യപ്പസേവാ സമിതിക്കാര്‍ സംരക്ഷണം നല്‍കി രംഗത്തുവരുകയായിരുന്നെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. സഫിയ ഇപ്പോള്‍ മറ്റൊരു പേരു സ്വീകരിച്ച്‌ സുരേന്ദ്രനോടൊപ്പം ശാന്തപുരത്തും ഷര്‍ഹാന്‍ മറ്റൊരു പേരു സ്വീകരിച്ച്‌ ബൈജുവിനോടൊപ്പം തൃശൂറ്‍ അങ്കമാലിയിലെ ഒരു ബന്ധുവീട്ടിലുമായി താമസിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. അഞ്ചുവര്‍ഷം മുമ്പ്‌ അരക്കുപറമ്പില്‍ നിന്ന്‌ 21൧ാം വയസ്സില്‍ പള്ളിപ്പണിക്കായെത്തിയ പാലക്കാട്ടുകാരന്‍ ശാന്തണ്റ്റെ കൂടെ ഒളിച്ചോടിയ അരക്കുപറമ്പ്‌ പള്ളിക്കുന്ന്‌ കുന്നുമ്മല്‍ ഇരച്ചിപ്പള്ളി സൈനബയാണു മറ്റൊരു യുവതി. പെരിന്തല്‍മണ്ണ ജവഹര്‍ ഹിന്ദി കോളജ്‌ പ്രിന്‍സിപ്പലായ കൃഷ്ണകുമാറിണ്റ്റെ വലയില്‍ കുടുങ്ങി മതംമാറിയ അതേകോളജിലെ വിദ്യാര്‍ഥിനിയായിരുന്ന ആനമങ്ങാട്‌ ഇടത്തറ ആയിശ എന്ന20കാരിയും കോടതി ഇടപെട്ടതോടെ ഒന്നിച്ചുതാമസിക്കുകയായിരുന്നു.
Thejasnews todays report

ഹജ്ജ്‌ ക്യാമ്പ്‌ ഇന്നുമുതല്‍; ആദ്യവിമാനം നാളെ

on

haji-meet-relatives.jpg (215×155)
കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ്‌ വിമാനസര്‍വീസുകള്‍ നാളെ കരിപ്പൂരില്‍നിന്ന്‌ ആരംഭിക്കും. 238 തീര്‍ത്ഥാടകരാണു നാളെ 3.50നു പുറപ്പെടുന്നത്‌. സൌദി സമയം ആറുമണിയോടെ വിമാനം ജിദ്ദയിലെത്തും. ഇതാദ്യമായാണു തീര്‍ത്ഥാടകര്‍ അന്താരാഷ്ട്ര പാസ്പോര്‍ട്ട്‌ ഉപയോഗിച്ചു ഹജ്ജിന്‌ പുറപ്പെടുന്നത്‌. മുന്‍വര്‍ഷങ്ങളില്‍ കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയില്‍നിന്നു ലഭിക്കുന്ന പ്രത്യേക പാസ്പോര്‍ട്ടിലായിരുന്നു ഹജ്ജ്‌ യാത്ര. പന്നിപ്പനി പടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താന്‍ തീര്‍ത്ഥാടകരെ കൊണ്ടുവരുന്ന രാജ്യങ്ങളോട്‌ സൌദി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതനുസരിച്ചു തീര്‍ത്ഥാടകരുടെ ശരീരോഷ്മാവ്‌ അടക്കം തിട്ടപ്പെടുത്തി ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റാണ്‌ തീര്‍ത്ഥാടകര്‍ക്കു നല്‍കുന്നത്‌. തീര്‍ത്ഥാടകരുടെ ആരോഗ്യപരിശോധനയ്ക്കായി അഞ്ച്‌ ഉപകരണങ്ങളും ഹജ്ജ്‌ ഹൌസില്‍ എത്തിച്ചിട്ടുണ്ട്‌. തീര്‍ത്ഥാടകര്‍ ഇന്നുമുതല്‍ കരിപ്പൂറ്‍ ഹജ്ജ്‌ ഹൌസില്‍ എത്തുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ്‌ ക്യാംപിനും തുടക്കമാവും. വൈകുന്നേരം നാലുമണിയോടെ ഹജ്ജ്‌ കമ്മിറ്റി പ്രതിനിധികളുടെ നേതൃത്വത്തിലാണു ക്യാമ്പ്‌ ആരംഭിക്കുന്നത്‌. തീര്‍ത്ഥാടകരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത്‌ ആരോഗ്യപരിശോധന നടത്തും. പിന്നീട്‌ എമിഗ്രേഷന്‍, കസ്റ്റംസ്‌ പരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനസമയത്തിനു മൂന്നുമണിക്കൂറ്‍ മുമ്പായിരിക്കും വിമാനത്താവളത്തിലേക്കു കൊണ്ടുപോവുക. സൌദിഅറേബ്യന്‍ വിമാനക്കമ്പനിയായ നാസ്‌ എയര്‍വെയ്സ്‌ 250 പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനങ്ങളാണു ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും അവസാനനിമിഷം 238 പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനങ്ങളാക്കി മാറ്റുകയായിരുന്നു. ഇതനുസരിച്ചു നിശ്ചയിച്ച ഹജ്ജ്‌ സംഘങ്ങളില്‍നിന്നു 12 പേരെ തൊട്ടടുത്ത ദിവസങ്ങളിലേക്കു ക്രമീകരിച്ചാണ്‌ ഓരോ വിമാനത്തിലേക്കുള്ള തീര്‍ത്ഥാടകരെയും ഹജ്ജ്‌ കമ്മിറ്റി ക്രമീകരിച്ചിരിക്കുന്നത്‌. 32 സര്‍വീസുകളാണ്‌ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്‌. News report

മാലിക്‌ ദീനാര്‍ ഉറൂസ്‌

on

കാസര്‍കോട്‌: പ്രസിദ്ധമായ മാലിക്‌ ദീനാര്‍ മഖാം ഉറൂസിന്‌ ഒരുക്കം തുടങ്ങി. മൂന്ന്‌ വര്‍ഷത്തില്‍ ഒരിക്കലാണ്‌ ഉറൂസ്‌ നടത്തിവരാറുള്ളത്‌. 2010 ജനുവരി 31നാണ്‌ ഉറൂസ്‌ ആരംഭിക്കുന്നത്‌. ജനുവരി ഒന്നിന്‌ ഉറൂസ്‌ കമ്മിറ്റി പ്രസിഡണ്ട്‌ പതാക ഉയര്‍ത്തും. ജനുവരി ഏഴിന്‌ മതപ്രഭാഷണം കാസര്‍കോട്‌ ഖാസി ടി.കെ.എം.ബാവ മുസ്ല്യാര്‍ ഉദ്‌ഘാടനം ചെയ്യുന്നതോടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന മതപ്രഭാഷണ പരമ്പരയ്‌ക്ക്‌ തുടക്കമാകും. തൂടര്‍ന്ന്‌ കേരളത്തിനകത്തും പുറത്തും ഉള്ള പണ്ഡതരും സൂഫിവര്യന്‍മാരും പങ്കെടുക്കും. ചരിത്രസെമിനാര്‍, ബാങ്ക്‌വിളി മത്സരം, ഖുര്‍-ആന്‍ പരായണ മത്സരം എന്നിവയും ഉറൂസിനോടനുബന്ധിച്ചുണ്ടാകും. ഫെബ്രവരി ആറിന്‌ അവസാനിക്കുന്ന ഉറൂസിന്‌ സമാപ്‌തി കുറിച്ചുകൊണ്ട്‌ ഏഴിന്‌ ലക്ഷക്കണക്കിനാളുകള്‍ക്ക്‌ അന്നദാനം നല്‍കും.
മാലിക്‌ദീനാര്‍ ജുമാമസ്‌ജിദില്‍ ജനവരി 31 മുതല്‍ ഫിബ്രവരി 6 വരെ നടക്കുന്ന സയ്യിദുനാ മാലിക്‌ബിനുദീനാര്‍ മഖാം ഉറൂസിന്റെ സ്വാഗതസംഘം ഓഫീസ്‌ സംയുക്ത ഖാസി ടി.കെ.എം.ബാവ മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു.
തളങ്കര ഇബ്രാഹിം ഖലീല്‍ സ്വാഗതവും ടി.ഇ.മുക്താര്‍ നന്ദിയും പറഞ്ഞു.
malik deenar
MAALIK BINUDEENAR MAKHAM UROOS WILL BE HELD AT THALANGARA, KASARAGOD. UROOS STARTS ON JAN.31ST AND ENDS ON FEB.6TH. PARTICIPATED AND PREACHED BY A NUMBER OF PROMINENT ISLAMIC SCHOLARS AND LEADERS. UROOS IS A COMMEMORATION OF PROMINENT SAHABA OF PROPHET MUHAMMAD(S) THOSE WHO HAVE BEEN CALLED AS MAALIK BINUDEENAR AND GROUP CAME FOR MISSIONARY FROM MAKAH, SAUDI AREBIA TO KERALA.

ഹലാല്‍ സെര്‍ച്ച്‌ എഞ്ചിന്‍ http://www.imhalal.com (Beta Version)

on Oct 18, 2009

ImHalal.com
Search engine
ബാംഗ്ലൂർ: ഇസ്ലാം മതത്തിന്‍റെ തത്വങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് എഞ്ചിന്‍ പ്രവര്‍ത്തനം തുടങ്ങി. നേരായ വഴിയിലൂടെ മാത്രം അന്വേഷണം നടത്താന്‍ സാധിക്കുന്ന ഐഎംഹാലാല്‍ സെര്‍ച്ച് എഞ്ചിനില്‍ ഹറാമായതൊക്കെ(നിഷിദ്ധമായത്) വിലക്കിയിട്ടുണ്ട്. അശ്ലീല സൈറ്റുകളോ, ബന്ധപ്പെട്ട ചിത്രങ്ങളൊ ഐഎംഹലാല്‍ സെര്‍ച്ച് എഞ്ചിനില്‍ തിരയാന്‍ സാധിക്കില്ല. ഡച്ച് ഇന്‍റര്‍നെറ്റ് കമ്പനിയായ എ ഇസഡ് എസ് മീഡിയാ ഗ്രൂപ്പാണ് ഇത്തരമൊരു സെര്‍ച്ച് എഞ്ചിന്‍ തുടങ്ങിയിരിക്കുന്നത്.അശ്ലീല സൈറ്റുകള്‍ക്ക് പുറമെ മയക്കുമരുന്ന്, കള്ള്, പന്നി എന്നിവ സംബന്ധിച്ച വിവരങ്ങളും വിലക്കിയിട്ടുണ്ട്. സെര്‍ച്ച് എഞ്ചിന്‍ വിലക്കിയിട്ടുള്ള വിവരങ്ങള്‍ തിരഞ്ഞാല്‍ ഇത് ഹറാമായ വാക്കാണെന്നും വിവരങ്ങള്‍ ലഭ്യമല്ലെന്നും കാണിക്കും. അതേസമയം, ഐഎംഹാലാല്‍ സെര്‍ച്ച് എഞ്ചിന്‍റെ ബീറ്റാ പതിപ്പാണ് തുടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ സെര്‍ച്ചിംഗ് വിവരങ്ങളും കുറവാണ്. വെബ് സെര്‍ച്ചിംഗില്‍ വിവരവുമായി ബന്ധപ്പെട്ട സൈറ്റുകളുടെ ചിത്രങ്ങളും നല്‍കുന്നുണ്ട്. നിഷിദ്ധമായ ഓരോ വാക്കിനും പ്രത്യേക രീതിയില്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ബലാത്സംഗം, അശ്ലീലം എന്നീ വാക്കുകള്‍ക്ക് റേറ്റിംഗില്‍ മൂന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പന്നി, കള്ള് എന്നീ വാ‍ക്കുകളെ റേറ്റിംഗ് ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെര്‍ച്ച് എഞ്ചിന്‍ പ്രവര്‍ത്തനം തുടങ്ങി ഇതുവരെയായി നാലു ലക്ഷത്തോളം പേര്‍ സന്ദര്‍ശനം നടത്തിയെന്ന് സെര്‍ച്ച് എഞ്ചിന്‍ വക്താവ് സര്‍ദേഹ പറഞ്ഞു. അറബ് രാജ്യങ്ങളിലെ നെറ്റ് ഉപയോക്താക്കളുടെ വികാരം മനസ്സിലാക്കിയാണ് ഇത്തരമൊരു സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. മറ്റ് എല്ലാ സെര്‍ച്ച് എഞ്ചിനുകളും കുട്ടികളെ അശ്ലീലതയിലേക്കാണ് നയിക്കുന്നതെന്നും സര്‍ദേഹ അഭിപ്രായപ്പെട്ടു.

നെല്ല്‌ സംഭരണം തുടങ്ങിയില്ല; കര്‍ഷകര്‍ക്ക്‌ ഇരുട്ടടി

on Oct 17, 2009

ഹൊസ്‌ദുര്‍ഗ്ഗ്‌: നെല്ല്‌ സംഭരണത്തിനുള്ള സംവിധാനം ജില്ലയില്‍ ആരംഭിക്കാത്തതുമൂലം കര്‍ഷകര്‍ക്ക്‌ ന്യായ വില കിട്ടുന്നില്ല. ഇടത്തട്ടുകാരുടെ ചൂഷണത്തിനും കര്‍ഷകര്‍ ഇരയാകുന്നു.

കനത്ത മഴയില്‍ നെല്ലിന്‌ വ്യാപക നാശമുണ്ടായ സാഹചര്യത്തില്‍ അവശേഷിച്ച നെല്ലിന്‌ ന്യായ വില കിട്ടാത്തത്‌ കര്‍ഷകര്‍ക്ക്‌ ഇരുട്ടടിയായി.

നെല്ല്‌ സംഭരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ കര്‍ഷകരെ തേടിയെത്തുന്ന സ്വകാര്യ വ്യാപാരികള്‍ കിലോവിന്‌ 7.50 രൂപയ്‌ക്കാണ്‌ നെല്ല്‌ ശേഖരിക്കുന്നത്‌. മഴയില്‍ കുതിര്‍ന്ന നെല്ലിന്‌ ഇതിലും വില കുറയുന്നു.

കിലോവിന്‌ 12.50 രൂപയാണ്‌ സംഭരണ വിലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. സ്വകാര്യ അരിമില്ലുകാരും നെല്ല്‌ വാങ്ങുന്നുണ്ട്‌. ഇവര്‍ ഒരു കിലോ നെല്ലിന്‌ ഒമ്പത്‌ രൂപയാണ്‌ കണക്കാക്കുന്നത്‌. എന്നാല്‍ അരി ഇങ്ങോട്ട്‌ വാങ്ങുമ്പോള്‍ 16.50 രൂപയോളം നല്‍കണം. തുച്ഛ വിലയ്‌ക്ക്‌ നെല്ല്‌ വില്‍ക്കാനുള്ള സാഹചര്യം കര്‍ഷകരെ തളര്‍ത്തുന്നു.
Mathrubhumi report

Friday's Talk: സിങ്ങിനു ടാറ്റ പറയാം, ടാറ്റയെ കിങ്ങാക്കാം

on Oct 16, 2009

Ratan Tata
രാജേഷ് ജെയിന്‍
അസാധാരണ കര്‍മ്മങ്ങളിലേയ്ക്ക് നയിക്കുന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. അസാധാരണമായ നേതൃത്വത്തില്‍ നിന്നുമേ അങ്ങനെയൊന്ന് പ്രതീക്ഷിക്കാനാവൂ. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം വീണ്ടും വീണ്ടും പരാജയപ്പെടുന്നു. സാമ്പത്തിക - ഭീകരവാദ പ്രതിസന്ധികള്‍ നേരിടുകയാണ് നാം. രാജ്യത്തിന്റെ ആഗോള വ്യാപാരത്തിന് തിരശീലയിടുകയാണ് ഭീകരവാദം. രാജ്യ പുരോഗതി തടയുക എന്നു വെച്ചാല്‍, ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ അതിജീവനത്തിനുളള വഴികളാണ് അടയുന്നത്. നമുക്കൊരു ഒബാമയില്ലെങ്കിലും പലതരം ജോര്‍ജു ബുഷുമാര്‍ പല തട്ടുകളിലായുണ്ട്. ഏത് പാര്‍ട്ടി ഭരിച്ചാലും ഈ അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഈ വിഷമവൃത്തത്തില്‍ നിന്ന് പുറത്തു വരണമെങ്കില്‍ അടിസ്ഥാനഘടനയില്‍ മാറ്റമുണ്ടാകണം. അങ്ങനെ മാത്രമേ നമുക്ക് മുന്നേറാനാകൂ.

പുതിയൊരു രാഷ്ട്രീയ ശക്തിയെന്ന ആഡംബരത്തെക്കൂടി താങ്ങാനുളള കരുത്ത് നമുക്ക് ഇപ്പോഴില്ല. ദശാബ്ദങ്ങളെടുക്കുന്ന സുദീര്‍ഘമായ പ്രക്രിയയാണത്. എകെ 47 തോക്കുകളേന്തിയ ഭീകരരെ ലാത്തിയും റൈഫിളുമായി മുംബൈ പോലീസ് നേരിട്ട് പരാജയപ്പെട്ടപ്പോള്‍ സഹായത്തിനെത്തിയ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് തുല്യരായവരെയാണ് നമുക്ക് വേണ്ടത്. എന്‍എസ്ജിക്കാരെത്തി. പ്രശ്നങ്ങള്‍ പരിഹരിച്ചു. എന്നിട്ട് ഭദ്രമായി സിവില്‍ അധികാരികളെ തിരികെയേല്‍പ്പിച്ചു. രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുളള ഒരു സര്‍ക്കാരില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത് അതാണ്. അതിനു വേണ്ടി ഒരു ദശാബ്ദം കാത്തിരിക്കാന്‍ നമുക്ക് കഴിയില്ല.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് മൂന്നു പ്രധാന പോരായ്മകളുണ്ട്. ഒന്നാമത് രാഷ്ട്രീയക്കാര്‍. അവരെക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം. അവറ്റയെല്ലാം ചീത്തയാണെന്ന് നമുക്കെല്ലാമറിയാം. അവരുടെ നിഷ്ക്രിയത്വം നമ്മെ വേദനിപ്പിക്കുകയോ കൊല്ലുകയോ ഇല്ലായിരിക്കാം, ഇതുവരെ. നിലവിലുളള സംവിധാനം ഒരു ശുദ്ധീകരണമാവശ്യപ്പെടുന്നു. ഒരു പാര്‍ട്ടിക്കു പകരം വേറൊന്നിനെ വെച്ചുമാറുന്നതു കൊണ്ട് കാര്യമൊന്നുമില്ല.

ബ്യൂറോക്രസിയാണ് രണ്ടാമത്. ബ്രിട്ടീഷ് രാജിന്റെ കാലത്ത് തുടങ്ങിയ സ്ഥാപനങ്ങളും നിയമങ്ങളും പൊളിച്ചടുക്കണം. ഭരണ നേതാക്കളും ഭരണ സംവിധാനവും തമ്മിലുളള കൊടുക്കല്‍ വാങ്ങല്‍ ഒരിക്കലും നിലയ്ക്കുന്നില്ല. പരസ്പരം പാലൂട്ടുകയാണ് അവര്‍. ഈ കൂട്ടുകെട്ട് തകര്‍ക്കുക തന്നെ വേണം.

മൂന്നാമത് വിദ്യാഭ്യാസം. കഴിവു കെട്ടവരെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നത് നമുക്കിടയിലെ പാമരന്മാരാണ്. അത് ഒഴിവാക്കാന്‍ വിദ്യാഭ്യാസ രംഗത്ത് വമ്പന്‍ മൂലധന നിക്ഷേപം നടത്തണം. ഈ മൂന്നു ഘടകങ്ങളെയും ഒന്നിച്ചെടുത്താല്‍ ഒരിക്കലും പുറത്തുകടക്കാന്‍ പറ്റാത്ത ഒരു ചക്രവ്യൂഹം തന്നെയാണ് അത്. നല്ല ഭരണ സംവിധാനം രൂപപ്പെടാന്‍ ഇത് അനുവദിക്കുന്നില്ല.

രത്തന്‍ ടാറ്റയുടെയും സംഘത്തിന്റെയും പ്രസക്തി ഇവിടെയാണ്. എന്‍എസ്ജി കമാന്‍ഡോകള്‍ക്ക് തുല്യരായ സംഘാംഗങ്ങള്‍ക്കൊപ്പം രത്തന്‍ ടാറ്റ ഇന്ത്യയുടെ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങുമ്പോള്‍, പ്രശ്നങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെടും. ആ പ്രശ്നങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് കൈമാറുമ്പോള്‍, അവര്‍ക്ക് തീരുമാനിക്കാം, ഏത് തരത്തിലുളള രാഷ്ട്രീയക്കാരെയാണ് നാം തെരഞ്ഞെടുക്കേണ്ടതെന്ന്.

ശരിയായ നയം സ്വീകരിക്കാനും ഭാവി രാഷ്ട്രം കെട്ടിപ്പെടുക്കാനുളള അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും വികസിപ്പിക്കാനും ഈ ടീമിന് അ‍ഞ്ചു വര്‍ഷത്തെ സമയം നല്‍കണം. ഈ തരത്തിലൊരു മാറ്റമാണ് ഇന്ത്യ കൊതിക്കുന്നത്.

ഈ യഥാര്‍ത്ഥ സര്‍ക്കാര്‍ പരിഗണിക്കേണ്ട അഞ്ച് പ്രധാന മേഖലകള്‍ ഇതാണ്.

1. ദേശീയ സുരക്ഷ - നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുന്നതോടൊപ്പം എതിരാളികളില്‍ നമ്മെക്കുറിച്ച് ഭയവും നിറയണം.
2. അടിസ്ഥാന സൗകര്യങ്ങള്‍ റോഡുകള്‍, തുറമുഖങ്ങള്‍, അതിവേഗ ട്രെയിനുകള്‍, ഊര്‍ജ നിലയങ്ങള്‍ (സൂര്യതാപത്തില്‍ നിന്ന്) എന്നിവയാണ് രാജ്യം ഉറ്റുനോക്കുന്നത്.
3. വിദ്യാഭ്യാസം - സര്‍ക്കാര്‍ എത്രയും വേഗം ഈ വഴിയില്‍ നിന്ന് പുറത്തുകടക്കണം.
4. ഭരണ സ്ഥാപനങ്ങള്‍ - ഉത്തരവാദിത്തമുളള സ്വയം ഭരണസ്ഥാപനങ്ങളാക്കണം.
5. നഗരവത്കരണം - ആറുലക്ഷം ഗ്രാമങ്ങളെക്കുറിച്ചുളള അഭിമാനം ഉപേക്ഷിച്ച് ആറായിരം പുതിയ നഗരങ്ങള്‍ നിര്‍മ്മിക്കണം.
ഇത്രയും ചെയ്താല്‍ തന്നെ ബാക്കിയുളളവ സ്വാഭാവികമായി അതാതിന്റെ സ്ഥാനത്ത് ആവിര്‍ഭവിക്കും.

തൊലിപ്പുറത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന പരിഹാരങ്ങള്‍ മതിയാക്കാം. അടിമുടിയുളള മാറ്റമാണ് വേണ്ടത്. തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ മാറ്റിവെച്ച് കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നില്‍ക്കുകയും രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ മൂന്നൂറിലധികം കഴിവുറ്റ നേതാക്കളെ പാര്‍ലമെന്റിലേയ്ക്ക് അയയ്ക്കുകയും വേണം. രാഹുലിനും നരേന്ദ്ര മോഡിക്കും (മായാവതിക്കും) 2014ല്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാം. ഭരണാര്‍ഹയായ, അഭിമാനിക്കാന്‍ വകയുളള, ലോകം ബഹുമാനിക്കുന്ന ഒരിന്ത്യയുടെ സൃഷ്ടി അതോടെ നടക്കും.

ഇതൊക്കെ അസാധ്യമാണെന്ന് എനിക്കറിയാം. കഴി‍ഞ്ഞയാഴ്ച നടന്നതെന്തെന്ന് നാം കണ്ടു. അസാധാരണമായ വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. അതുകൊണ്ട് രാജ്യത്തിലെ ഏറ്റവും പരമോന്നതമായ പദവി ആശയങ്ങളും പരിഹാരങ്ങളുമറിയാവുന്ന ആളിനെ ഏല്‍പ്പിക്കാം. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് നാം ആറു പതിറ്റാണ്ടുകള്‍ നല്‍കി. ഇനി അവര്‍ ഒരു ദശാബ്ദത്തിന്റെ പകുതി നമുക്ക് നല്‍കട്ടെ, മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരാളെ ഏല്‍പ്പിക്കട്ടെ.

വിദേശികളുടെ ഭരണം അവസാനിപ്പിച്ച് ഒരു പുതിയ പ്രഭാതത്തിനു വേണ്ടി ഒരാളിന്റെ കീഴില്‍ അണി നിരന്ന ചരിത്രം നമുക്കുണ്ട്. ആ ഒരുമ ഒരിക്കല്‍ കൂടി പ്രകടിപ്പിക്കേണ്ട സമയമാണ് വന്നെത്തിയിരിക്കുന്നത്. ആര്‍ജവവും അന്തസും ഒരു ജീവിതകാലത്തെ പ്രവര്‍ത്തന നേട്ടവും കൈകളിലുളള ഒരു നേതൃത്വം രത്തന്‍ ടാറ്റയിലുളളതില്‍ നാം ഭാഗ്യവാന്മാരാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു പുതിയ രാഷ്ട്രം കെട്ടിപ്പെടുക്കാനുളള യജ്‍ഞത്തില്‍ കൈകള്‍ കോര്‍ക്കുക.

എമര്‍ജിക് (ഡോട്ട്) ഒആര്‍‍ജിയില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്.

പ്രണയപ്പേരിലെ പ്രചാരണയുദ്ധങ്ങള്‍....

on Oct 15, 2009

öª÷¡û™·¢¥üú »¢ñ¢ˆþ ‡¥É¡É¡ð¢ »ò뢥´Ð©·¢ ћ󢟡Š¹¥ø »½¢ý ňס›©¾ ˆ©ýö¢»›£´¹þ ¤ˆñø·¢ý óûš¢Á©¥ˆ¡Ù¢ñ¢´©É©. ‡×¥¶¸ Å»«¡Þ¡ñ¹¥ø Ļޢ÷®›¹ø©¬ ÅÐð¡ø¹ø©¬ Åâð¢Á® ö¡Ä©™¡ð¢ˆÄ¡ð ŲñŸ£»¢ ö¦õ®Ð¢´©É óûŠ£ð¤ò¡Ý¢ ›½©¥Ð ¥²¡»©Äî°ò·¢ý öÑ£óġ𢥴¡Ù¢ñ¢´©É©. »£±ó󡙢¤ó¸ð©¥Ð …¹©¥Ä·¡· Ųöû¶ˆˆ˜ˆþ´© ²¢É¡¥ò ±²Ãð¤¶Ð¢ð¡Ã® ‚¤¶¡þ ¤ˆñø¥· ²¢Ð¢ˆ¨Ð¢ð¢ñ¢´©É»®. ‘òª Ñ¢÷¡™®’ …É©¤²ñ¢¸® »ý²ñˆ¼¢ˆþ ›Ð·©É ²©»¢ð ›¢ùýð©Ú·¢¥üú ²¢É¡Ø©ú¹ø¢¤ò´® ‘Ä¡š«Ä¬’ദിനപത്രം നടത്തുന്ന അന്വോഷണ പരംബര
.


…¬.¥ˆ.…¬ Ñ¡ºû
‚´ù¢È ‡ˆ®¤Ð¡Ýû †ù¢›® »¢ñ©ó›Â²©ñ¬ ˆ¡ñ¤´¡Ã¬ ö¢.…ö®.¥… ¥Ä°¢´ý¤ˆ¡øÑ® ›ù®ö¢¬Š® 󢙫¡û˜¢›¢ ±Š£õ®Ä ¤ˆ¡øÑ® ¥ˆ¸¢Ð·¢ý›¢É® ޡТ Äñ¢Á»©Ä¡ð¢ Ý›®š¥¶¸® »òö®˜¡›¬ ±²¤¼¡Ÿ ²ñØñˆø¢ý ‚øˆ¢Äú¢ð©É öÄð¬. Å»¢›¢¥Ðð¡Ã® ±Š£õ®Äð©¥Ð ˆ¡Ä©ˆ›¡ð Ы¨õü ¥öüúû Åš«¡²ˆü »¨¹¢Äñ¢Á»¡ð¢ ºë¡õ® ›«¨ö® óñ©É»®. Т.ó¢ ›«¨ö¢¤ò´® ˆÃ婬›¸¢ñ©É ±²Ä©‰ Ä¡š«Äó¢ô¡ñ™ü ¤°¡. ¥öÝ¡ö®×«ü ¤²¡þ ¿»®Ä¡û˜Ä¡ð¢ ¤Ä¡÷¢Á©¤²¡ð¢, ¿»®Ä÷»« ¥Þð®» Åš«¡²ˆü Ä©ö®ò¢¬›¡Äš¡ñ¢ ¿ˆñ©¤» …É®. Äñ¢Á»® Ä©ö®ò¢¬ ð©ó¡ó¡ð¢ñ©¥ÉÆ¢ý Ä¡š«Ä¹þ Å»©¬ ‘òª Ñ¢÷¡™¢’¥üú ˆÃ´¢ý …ù©»¢¤Áû´©Ä¡ð¢ñ©É© …É® ²¢É£Ð® …úሩø·® ‡ñ© Þй¢ý ŤÀ÷¬ 󫈮»Ä¡´©ˆð©¬ ¥Þð®»©. ű» ó¢õò¢²®»Ä¡¥ð¡ñ© ˆ¡Ð¢ø´ò¢›® ¤ó™¢ð¡ó©ˆð¡Ã® ¤ˆñøÄ¢¤¶¡þ. ‡ñ© ˆ¡Øö® ¤±²Äó©¬ ‡ø¢¤Á¡¸ó©Ä¡Ã® ‚¤¶¡þ ‡ñ© öÄ©™¡ð¥· ‡×¥¶Ð©·¢ Åó¤÷ø¢´©É ±²Þ¡ñÃð©ÚÄ¡ð¢ Ä¡ú¢ð¢ñ¢´©É»®. ±²Ã𠙢›¡¤‹¡õ·¢¥üú𩬠ˆ¡Øö®¤±²Ä¹ø©¥Ð𩬠›Ð·¢¶©ˆ¡ñ¡ð ‡ñ© ˆ¨¸¬ Ä¡š«Ä¹þ ±²Ã𥷠Ѣ÷¡™¢¤›¡Ð® ¤Þû·©¥ˆ¸¢ »¢ñ¢¥ˆ¡ø©·¢ð ²©»¢ð ±²Þ¡ñ¤óò óûŠ£ðñ¡õ®±Ð£ð´¡û †¥×Щ´¡ü »¡ÄöÄ©Ù¡ð¢òë. ‡Ð©ó¢ý ¤ˆ¡Ð»¢ð©¬ ö¬Š»¢ ±²ô®›ó»®ˆñ¢Á¤»¡¥Ð öÄ©™¡ð¹þ´¢Ðð¢ý ö¬ôðó©¬ ö®²ûšð©¬ óøñ©¬ó¢š¬ ±²ô®›¬ ²¢Ð¢ó¢¸© ¤²¡ˆ©É ĸ¡Ã®.

¤ˆñø ˆ¡·ò¢ˆ® Ý¢õ®²®ö® ˆªÿö¢ò¢¥üú ˆ£ù¢ò©¾ ˆÄ£õü ¤º¡û ¤ö¡õ«ý ÷¡ûÄâ ¿üú® ó¢Ñ¢òüö® …É ‘Ñ¡±Š»’ ¥ö±ˆ¸ú¢ º¡. ¤Ñ¡Ã¢ ¥ˆ¡Á©²úØ¢ò¢¥üú ¤²ñ©¥óÁ® ²©ú·¢ú´¢ð öû´©òû ‚»¢¥üú ö¨Þ›ð¡Ã®. ±²Ãð Ä»»£±ó ó¡™·¢¥›»¢¥ñ Ä¡»¡²¢»¡´þ Ñ¡Šñ¨ˆñ¡ˆÃ¥ÄÉ Ä©Éú¢ð¢¶® ›ýˆ©É öû´©òú¢ý öÄ©™¡ðö®²ûš óøû·©É ²ñ¡Äûô¹ø©¬ ÅТö®®˜¡› ñ÷¢»Ä¡ð ˆÃ´©ˆø©Ä¡Ã® ˆðú¢´¨Ð¢ð¢ñ¢´©É»®. 2005 Ä©»ý ‚»©ó¥ñ ›¡ò¡ð¢ñ·¢¤ò¥ú ¥²ÿˆ©¸¢ˆþ ±²Ãð·¢ý ˆ©ñ©¹¢ Ä»¬Ä¡×·¢›® 󢤚ðñ¡ð¢¸©¥ÙÉ® ‘Ñ¡±Š»’ ²úð©É©. 2006^2009 ˆ¡ò‹¸·¢ý ¤ˆñø·¢¥ò ‡¡¤ñ¡ Ñ¢òëð¢ý ›¢É©¬ ‘òª Ñ¢÷¡™¢¥üú’ óòð¢ý¥¶¸® ‡ø¢¤Á¡Ð¢ðóñ©¥Ð ˆÃ´©¬ ›ýˆ©É©Ù®^»¢ñ©ó›Â²©ñ·©›¢É® 216, ¥ˆ¡òë·©›¢É® 98, ¿ò¶©ùð¢ý ›¢É® 78, ²·›¬»¢¸ð¢ý ›¢É® 87 ....…É¢¹¥›. ‘òª Ñ¢÷¡™¢’¥üú ²¢Ð¢ð¢ý¥¶¸® ‡ø¢¤Á¡Ð©É ¥²ÿˆ©¸¢ˆø©¥Ð Ä¡»¡²¢»¡´þ ¤²¡ò¢ö¢ý ²ñ¡»¢ ›ýˆ¡ü ÄТ´©É»¢›¡ý ¤ˆö©ˆþ ñÑ¢ö®×û ¥ÞॶЩɢ¥òëÉ® ²úð©É öû´©òû »¥Éð¡Ã® ¿š¡ñ¬ †¥»É® 󫈮»Ä¡´¡· ‚·ñ¬ ˆÃ´©ˆþ ›¢ñ·©É»©¬. ¤ˆ¡¸ð¬, ²¡ò¡, ²·›¬»¢¸, »¢ñ©óòë, ¥Þ¹É¨û, Ĩó¡×©²©ù, ˆÃå¨ñ¢¥üú ó¢ó¢š Ÿ¡Š¹þ …É¢ó¢Ð¹ø¢ý ›¢É® ›ù®ö¢¬Š® ²~›·¢›® ¤²¡ð ¥²ÿˆ©¸¢ˆþ ó«¡²ˆÄ¡ð¢ Ä»¬Ä¡×·¢›® 󢤚ðñ¡ˆ©É©. Ä»²ñ¢óû·›¤·¡¥Ð ‚ª ¥²ÿˆ©¸¢ˆþ ²û™´©¾¢¤ò´® ġץ¶Ð©ˆð©¬ Å»¢›¡ý, ‚óñ©¥Ð …òë¡ ö§¡»±Â«ó©¬ ‚òë¡»¡ó©ˆð©¬ ›ñˆÑ£ó¢»·¢›® ‚ñð¡´¥¶Ð©ˆð©¬ ¥Þà©É© …¥É¡¥´ð¡Ã® ‘Ñ¡±Š»’ð©¥Ð ‘ˆ¥Ù·ý’. Ä»²ñ¢óû·›¬ Ä©‰«ò¼«Ä¡´¢ ñ¡Ñ«Ä¡¥ˆ ¤óñ® ²Ðû·¢ð ²·¢¤ò¥ú ±Ðö®×©ˆþ ±²óû·¢´©É ‡ñ© öÄ©™¡ð·¢ý›¢É¡Ã® Ä»²ñ¢óû·›·¢¥›»¢ñ¡ð ‚ª Ñ¡±Š»¡›¢û¤™ô¬ …¤É¡û´©ˆ.

¤±²Ä ó¢ó¡÷¹ø©¥Ð ¤²ñ¢ý ‡ø¢È©¬ ¥»ø¢È©Ä©¾ Ļ󢤙§õ ±²ˆÐ›¹þ óдü ¤ˆñø·¢ò©¬ ¤ˆñø¤·¡Ð® ¤ÞûÉ® ˆ¢Ð´©É ĬŠò¡²©ñ·©¥Ä¡¥´ ¤›ñ¤·»¥É ¿ñ¬Ÿ¢Á¢ñ©É©. ˆ¡Øö® öª÷¦™¹þ´©ó¥ñ Ä»·¢¥üú óûì ›ýˆ¢ ‘¥¥ˆˆ¡ñ«¬’ ¥Þà¡ü ±ô£ñ¡Ä¤ö› ñ¬Š·¢ú¹¢ð»® ‚»¢¥üú ²ô®Þ¡·ò·¢ò¡Ã®. ĤÕô§ñ¬ …¬.…ý.… ö¢.…Á® ˆ©ÈØ©ó¢¥üú Ĉø©¥Ä¡·® ‡¤ñ Ýö¢ý 𡱻¥Þð®» ö÷²¡~¢ð¡ð ð©ó¡ó® ±ˆ¨ñġ𢠲£°¢¶¢´¥¶Ð©ˆð©¬ ¥²ÿˆ©¸¢ »ÐÈ©¥ó´¥¶Ð©ˆð©¬ ¥Þð®»©.
ˆÃå¨û ˆ¨·©²úØ® ޢסñ¢¶úØ® ö§¤™ô¢ Åõ®ˆú¢¥üú ¤±²Äó¢ó¡÷ó©Ä¡ð¢ Ý›®š¥¶¸¡Ã® ¤ˆñø·¢ý ‘òª Ñ¢÷¡™®’ ²™±²¤ð¡Š¬ ±²Þ¡ñ·¢¥ò·©É»®. ‚ª ó¢ó¡÷ó©Ä¡ð¢ Ý›®š¥¶¸® ÷¢³© ¥…ˆ«¤ó™¢ ¤ˆ¡¸ð¥· ‡ñ© Ä»ö®˜¡²›·¢›® Ä©Ø¢ý šûÃð©Ä¡¥ð·¢ð¢ñ©É©. ‘òª Ñ¢÷¡™®’ Ť›§õ¢´Ã¥ÄÉ® Ý¢.¥Ñ.²¢ ö¬ö®˜¡›±²ö¢°üú® ²¢.¥ˆ ˆ¦õ®Ã™¡ö©¬ ð©ó¤Ä¡ûÁ ö¬ö®˜¡›±²ö¢°üú® ¥ˆ. ö©¤ñ±³›©¥Ä¡¥´ ¿óû·¢Á©óñ©É©. Å»¢›¢¥Ðð¡Ã® Ý¢÷¡ú¢¥ò ñ¡Ñ®Š¢ú¢ý ¤ÞûÉ ¿û.…ö®.…ö® ¤™ô£ð ›¢ûó¡÷ˆöÄ¢»¢ ¤ˆñø·¢¥ò ˆ¡Øö®±²Ãð¹¥ø Ä©‰« ÞûÁ¡ó¢õðÄ¡´¢ð»®. ¤ˆñø·¢¥ò ›¡ò¡ð¢ñ¤·¡ø¬ ÅÄ©ö®ò¢¬¥²ÿˆ©¸¢ˆ¥ø ‘òª Ñ¢÷¡™¢ˆþ’ »¸¢¥ðЩ¥·É¡Ã® ¿û.…ö®.…ö¢¥üú ˆ¥Ù·ý. óûš¢Á©óñ©É ±²ÃðŸ£õ⥴»¢¥ñ ¤ˆñø·¢¥ò ÷¢³©ˆ©Ð©¬Ý¹þ ¤ˆ±³£ˆñ¢Á® ó«¡²ˆÄ¡ð ±²Þ¡ñòñ¢²¡Ð¢ˆþ´® ¤™ô£ðöÄ¢»¢ ²Ú»¢ ¿ó¢õ®ˆñ¢Á©.
¿û.…ö®.…ö® Ä÷¢ø¡ó¢Ÿ¡ŠÄ¡ð ñ¡õ®±Ð ¤ö󢈡öÄ¢»¢, Ä¡»¦Äî°ò¬, ¤¼±» ö¬ñ¼ÃöÄ¢»¢ …É¢óð©¥Ð ¤›»¦»§·¢ý ˆ©Ð©¬Ý¤ð¡Š¹þ ó¢ø¢Á©¤Þû·® ‚ª Ÿ£õâ¥ð´©ú¢Á® ÞûÁˆþ ›Ð·¡›©¬ ²ñ¢ó¡û ö¬‹Ð›ˆø¡ð ó¢.…Á®.²¢, ….Ý¢.ó¢.²¢ …É¢óð©¥Ð ¤›»¦»§·¢ý ±²Þ¡ñì ›Ð·¡›©Ä¡Ã® ›£´¬. ¥ˆ.ö¢.Ý¢.ö¢ …É ¤²¡¥ò ¿û.…ö®.…ö©¬ òª Ñ¢÷¡™¢¥üú ¤²ñ¢ý ‡ø¢¤Á¡Ð¢ð ¥²ÿˆ©¸¢ˆø©¥Ð ˆÃ´¢¥üú ƒúó¢Ð¬ 󫈮»Ä¡´©É¢òë.

¤ˆñø ¤²¡ò¢ö® ‚üúò¢Ñüö® Åдĩ¾ ñ÷ö«¡¤›§õà 󢟡Š¹ø©¥Ð ²´¥ò¡É©¬ ‚·ñ·¢ý ‡ñ© ˆÃ´¢òë. ö¬ö®˜¡›·® …ó¢¥Ð¥ðÆ¢ò©¬ ‘òª Ñ¢÷¡™®’ …¥É¡ñ© ö¬‹Ð› ±²óû·¢´©É©¤Ù¡ …É ˆ¡ñ«¬ Ť›§õ¢Á® Ĩɡù®Þ´ˆ¬ ú¢¤¶¡û¸® öÄû¶¢´Ã¥ÄÉ® ¥ö²®×¬Ýû 30›® ¤ˆñø ¥¥÷¤´¡Ð»¢ð¢¥ò Ñö®×¢ö® ¥ˆ.Т ôÆñü °¢.Ñ¢.²¢ ¤Ñ´Ý® ²©É¨ö¢›® ›¢û¤™ô¬ ›ýˆ¢ð¢ñ©É©. »™Ð¢ö®˜¡›·¢ý, Þ¢ò Ť›§õùþ ›Ð´©É©¥ÙÆ¢ò©¬, ö¬ö®˜¡›»ò·¢¤ò¡ Ñ¢òë¡ »ò·¢¤ò¡ …±»¤²û ‡ø¢¤Á¡Ð¢¥ðÉ»® ö¬Ý›®š¢Á® ‡ñ© ˆÃ´©¬ »¹ø©¥Ð ²´ò¢¥òëɡî ¤²¡ò¢ö®ó¦·¹þ ö¨Þ¢¶¢´©É»®. …É¢¸©¬ ›¡ò¡ð¢ñ¬ Ä©»ý ‡Ø»¢›¡ð¢ñ¬ó¥ñ ¥²ÿˆ©¸¢ˆþ ‡ø¢¤Á¡Ð¢ð»¢¥üú ˆÃ´©ˆþ Þ¢ò ¤ˆ±³¹þ ‘¿š¢ˆ¡ñ¢ˆÄ¡ð¢’ ±²Þñ¢¶¢´©É©.
²·›¬»¢¸ ±²´¡›¬ ¥öüú® ¤Ñ¡ÿö® ¤ˆ¡øÑ¢¥ò ‡ñ© ˆ¡Øö® ±²Ã𥷠¥²¡ò¢¶¢Á® ˆ¡¸¢ð¡Ã® ²ñ¢ó¡û ö¬‹Ð›ˆø©¬ ‡ñ© ²×¬ Ä¡š«Ä¹ø©¬ ¤ÞûÉ® ‚ª ±²Þ¡ñ÷¢›® ÅТ·ú ²¡ˆ¢ð»®. ˆÃå¨û ޢסñ¢¶úØ©ˆ¡ñ¥üú ¤ˆö® ˆ¨Ð¢ð¡ð¤¶¡þ Åóû´® ¿óô«Ä¡ð ƒªûÑÄ¡ð¢. Å¢›©¾ ƒ²ˆ¡ñö®ÄñÃ¥ð¤É¡Ã¬ ‘òª Ñ¢÷¡™®’ ó¢õð·¢ý ¤ˆñø·¢¥ò Ä¡š«Ä¹ø©¬ ¤²¡ò¢ö©¬ ¤ˆ¡Ð»¢ð©¬ ¥¥ˆ¥´¡Ù Ñ¡±Š»¥ð ¿û.…ö®.…ö® ¤™ô£ðöÄ¢»¢ ±²¤»«ˆ¬ ÅŸ¢›³¢´©ˆð©¬ ¥Þð®»©.
²©»¢ð ¿¤ñ¡²Ã·¢›® óù¢Äñ©É¢¸ ˆ¨·©²úØ® ö§¤™ô¢ Åõ®ˆú¢¥üú𩬠²·›¬»¢¸ ±²¡´¡›¬ ¥öüú® ¤Ñ¡ÿö® ¤ˆ¡øÑ¢¥ò õ÷üõ¡ð©¥Ð𩬠ˆ¡Øö® ±²Ãð·¢¥üú ˆ˜ Þ¢ˆÈ¡¤ò ‚ª ö¬Ÿó·¢›® ²¢É¢ò©¾ Š¨œ¡¤ò¡Þ›¥ð´©ú¢Á® 󫈮»Ä¡ˆ¨. Å»©ö¬Ý›®š¢Á® ›¡¥ø 'മാധ്യമ'ത്തില്‍..

ഹജ്ജ്‌ കുത്തിവെപ്പ്‌ നാളെ

on

കാഞ്ഞങ്ങാട്‌: പ്രതിരോധ കുത്തിവെപ്പ്‌ ലഭിക്കാന്‍ ബാക്കിയുള്ള ഹജ്ജിന്‌ പോകുന്നവര്‍ വെള്ളിയാഴ്‌ച ജില്ലാ ആസ്‌പത്രിയില്‍ എത്തണമെന്ന്‌ ഡി.എം.ഒ. ജോസ്‌ ജി.ഡിക്രൂസ്‌ അറിയിച്ചു. രാവിലെ ഒമ്പത്‌ മണി മുതലാണ്‌ കുത്തിവെപ്പ്‌.

ഹജ്ജ്‌ തീര്‍ഥാടകര്‍ ശ്രദ്ദിക്കേണ്ടവ..

on Oct 14, 2009

ö‚ª™® Å÷®Ä™® Ý¡ó (¤ˆ¡ÿöý Ñ›úý , Ñ¢À)
Ý¢.…ö® Ä©Ý¡úˆ® (÷ѮѮ ¤ˆ¡ÿöý)


‚«ð¢ý›¢É©¾ ÷ѮѮó¢Ä¡›¹þ ‡ˆ®¤Ð¡Ýû 20 Ä©»ý ²©ú¥¶Ð©ˆð¡Ã®. Ä™£›ð¢ò©¬ Ñ¢Àð¢ò©Ä¡Ã® »£û˜¡Ðˆû óÉ¢ú¹©É»®. ‡ñ© »£û˜¡Ðˆü ôñ¡ôñ¢ 42™¢óö¬ ‚ó¢¥Ð ¥Þòóù¢´©É©. …¸©™¢óö¬ Ä™£›ð¢ò©¬ ÅÕ©™¢óö¬ Åúºð¢ò©¬ Ä¢›ð¢ò©¬ Ý¡´¢™¢óö¹þ Ä´ð¢ò©¬. »£û˜¡Ð›ó©¬ ‚ó¢Ð©¥· »¡Äöó©¬ ˆ¨Ð©»ý öªˆñ«±²™Ä¡ó¡ü ÷¡Ñ¢Ä¡û ±ôÚ¢¤´Ù Þ¢ò ˆ¡ñ«¹þ ƒÃû·¥¸.

1. ‚ª óûõ¬ ÷ѮѮ ¥¥ô»«ˆ¡ò·¢¥üú »©Ð´·¢ò¡Ã®. ‚ª ˆ¡ò·¡Ã® ö¡š¡ñà ºë¨ ¤ñ¡Š¹þ´® »©Ð´¬ ˆ©ú¢´¡ú®. ²É¢¶›¢ ‚ª ö£öâý ¥²¡¸¢¶©ú¥¶¤¸´¡¬. Å»©¥ˆ¡Ù® ÷¡Ñ¢Ä¡û Þ¢ò Ä©üˆñ©»ò©ˆþ …Щ´Ã¬. ¿ú®^…¸® Äâ´¨ú©ˆþ ›¢ûÝ›®šÄ¡ð©¬ ƒú¹Ã¬. ôñ£ñ·¢¥üú ±²»¢¤ñ¡š¤ôõ¢ óûš¢¶¢´©É»¢›® ›É¡ð¢ ±™¡óˆ¹ø©¬ ²ùö·©¬ ިЩ¾ ö¨¶©¬ ¥¥ó×Ä¢ü ö¢ Åй¢ð Ÿ¼Ã¹ø©¬ ˆù¢´Ã¬. Þ©Ä´©¤Ø¡ù©¬ »©½©¤Ø¡ù©¬ Тõ«©¤²¶û ¥ˆ¡Ù® ó¡ð𩬠Ĩ´©¬ ¥²¡·©ˆ. Þ©¬Ý›ó©¬ ¿¤ôëõÃó©¬ ÷ö®»™¡›ó©¬ ˆù¢ð©É»©¬ ‡ù¢ó¡´©ˆ. ¿ø©ˆþ »¢¹¢´¨Ð©É ö®˜ò·©›¢É® ²ñÄ¡óš¢ ‡ù¢È©Ä¡ú©ˆ. ²©ú·©¤²¡ˆ©¤Ø¡þ Ä©‰¬Ä¨Ð¢ (Ä¡ö®ˆ®) šñ¢´©ˆ. ²›¢¤ð¡ ¥»¡Ù¤ó™›¤ð¡ ƒ¥ÙÆ¢ý Ä©ú¢ð¢ý»¥É ˆù¢Á©ˆ¨¸¢ Äñ©É® ˆù¢´©ˆ. ¤ñ¡Šò¼Ã¹þ Ĩɩ ™¢óö·¢ý ˆ¨Ð©»ý ›¢ò›¢ý´©ˆð©¬ ²›¢ ˆ¨Ð©ˆ©ð©¬ Þ©Ù¢ý ›¢úó«»«¡ö¬ ˆ¡Ã©ˆð©¬ ¥Þð®»¡ý ƒÐü ¤°¡ˆ®Ð¥ú öÄ£²¢´©ˆ.
2. ¿»®Ä£ðÄ¡ð¢ Ä¡±»Äòë ô¡ñ£ñ¢ˆÄ¡ð©¬ ˆñ©·©¥ÙÆ¢ý Ä¡±»¤Ä ÷ѮѮ ¤óÙ󢚬 ›¢ûó÷¢´¡›¡ó¨. »¢´©¬»¢ñ´©¬ óûš¢´©É ö¡÷Þñ«¬ ²ˆûÁó«¡š¢ˆø©¥Ð ó«¡²›¬ …ø©¶Ä¡´©É©. ‘»§ó¡º®’, ‘öŮ𮠒ˆûĹþ ²¨û·¢ð¡´¡ü ›É¡ð¢ ›Ð¤´Ù»©Ù®. ²ò ÷¡Ñ¢Ä¡ñ©¬ ›¡¸¢ò¡ˆ©¤Ø¡þ »£¥ñ ›Ð´¡·óñ¡Ã®. Å»©¥ˆ¡Ù® »£û˜¡Ð›·¢›® ²©ú¥¶Ð©É»¢›©Ä©Ø® ¿ù®Þˆ¤ø¡ø¬ ™£û‹Ä¡ð¢ ›ÐÉ® ÷ѮѮ ›¢ûó÷¢´¡ü ô¡ñ£ñ¢ˆÄ¡ð »ð¡¥úЩ¶® ›Ð·©ˆ. ‚›¢ öª™¢Å¤úÝ«ð¢¥ò·¢ð ¤ôõ¬ óòë Åö©‰ó©¬ ²¢Ð¢¥²¸¡ý ²¨ûÃÄ¡ð¢ ó¢±ôÄ¢Á® ¤ñ¡Š¬ ¤Ÿ™Ä¡ð ¤ôõ¤Ä ²©ú·¢ú¹¡ó¨. Åö©‰ó©Ä¡ð¢ ²©ú·¢ú¹¢ð¡ý ¤ñ¡Š¬ ĨûÞ®Ó¢´©ˆð©¬ ‡Ð©ó¢ý ÷ѮѢ¥üú Ä©‰«ˆûĹþ ›¢ûó÷¢¤´Ù ÅÕ©™¢óö¬ ‡É¢›©¬ ˆù¢ð¡· Åóö®˜ð¢ò¡ó©ˆð©¬ ¥Þ੬. ô¡ñ£ñ¢ˆ¤ôõ¢ð©¥ÙÆ¢ý Ä¡±»¤Ä ÷¡Ñ¢Ä¡û ƒ¬ú𩬠»§ó¡º©¬ ›¢ûó÷¢´¡ó¨.
3. ²Ã¬, Т´×®, Äñ©É©ˆþ, ±²š¡›¥¶¸ ¤ñ‰ˆþ …É¢ó …É©¬ ¥¥ˆð¢ý ²¢Ð¢´©É Ý¡Š¢¤ò ö¨¼¢´¡ó¨. ò¤ŠÑ©ˆþ ó«»«ö®» óÙ¢ˆø¢ò¡Ã® …·©ˆ. Þ¢ò¤¶¡þ Å»® ¥¥ˆð¢ý ˆ¢¸¡ü »¡Äö¬ ²¢Ð¢¤Á´¡¬.
4. ÷¡Ñ¢Ä¡û …òë¡ð®¤¶¡ù©¬ Åóñ©¥Ð ‘Ä©Åò뢬’›Øû ‡¡û´Ã¬. »¢ñ¢Áú¢ðý ˆ¡û°® šñ¢´Ã¬. ˆ¡û°® …Щ´¡¥» …ó¢¥Ð𩬠²©ú·¢ú¹ñ©»®.
5.ó¢ô©Ú ÷úÄ¢ý ö®±»£ˆþ´©¬ ²©ñ©õµ¡û´©¬ ›Äö®ˆ¡ñ·¢›® ¥ó¤á¥ú ö®˜ò¹ø©Ù®. Å»©¥ˆ¡Ù® Ÿ¡ñ«¡Ÿû·¡´µ¡û ›Äö®ˆ¡ñ·¢›® ÷úÄ¢ý ¥ÞÉ¡ý ÷úÄ¢›® ²©ú·® ˆÙ©Ä©¸¡ü ‡ñ© ö®˜ò¬ ˆÙ©¥ó´©ˆ. ÷úÄ¢¥üú ‡¡¤ñ¡ ˆó¡Ð·¢ò©¬ ÅÐð¡ø¹þ ˆ¡Ã¡¬. ˆðú¢ð Ť» ›Øû ˆó¡Ð·¢ò¨¥Ð »¥É ²©ú·¢ú¹©ˆ. ‚›¢ óù¢ Ä¡ú¢¤¶¡ð¡ý ÷úÄ¢›® ²©ú¥· ±²š¡›ö®˜ò¹ø¢ý ¤öó›·¢¤òû¥¶¸ ‚«ü ÷ѮѮĢõü Ñ£ó›´¡ñ©¥Ð ö÷¡ð¬ ¤»Ð¡¬. ‘‚«’ …¥Éù©»¢ð Ñ¡´×® šñ¢Á ‚óû ›¢¹ø©¥Ð »¡Äöö®˜ò¤·´©¾ óù¢ ˆ¡Ã¢Á©»ñ©¬.
6. ‚ª óûõ¬ ÷¡Ñ¢Ä¡û ›ó¬Ýû, °¢ö¬Ýû Ä¡ö¹ø¢ò¡Ã® ²©Ã«ö®˜ò¹ø¢ý »¹©É»®. †×ó©¬ »Ã©¶® Å›©Ÿó¥¶Ð©É Ä¡ö¹ø¡Ã¢»®. ˆØ¢ø¢ óö®±»¹þ šñ¢¤´Ù»©Ù®. ‚ñ©÷úÄ©ˆø©¥Ð𩬠›¢ò¬ Ä¡ûÝ¢þ ²»¢Á»¡¥ÃÉ»¢›¡ý ›òë »Ã©¶©Ù¡ó©¬. Å»©¥ˆ¡Ù® ›Äö®ˆ¡ñ·¢›©¬ »§ó¡º¢›©¬ ƒ¬ú´©¬ ²©ú¥¶Ð©¤Ø¡þ ˆ¡ò¢ý ˆØ¢ø¢ ¤ö¡ˆ®ö® šñ¢´¡ü Äú´ñ©»®.
7.÷¡Ñ¢Ä¡û ¥¥ˆóôÄ©¾ ²Ã¬ Ä©Åòë¢Ä¢¥› †ý²¢´©ˆð©¬ ÷ú¬ ôñ£º¢¤ò´©¬ ²©ú¤·´©¬ ¤²¡ˆ©É ¤›ñ·® ¿óô«Ä©øø ²Ã¬ Ä¡±»¬ 󡹩ˆð©¬ ¥Þੈ. »£û˜¡Ðˆû, ±²¤»«ˆ¢Á©¬ ‡×´® 𡱻 ¥Þ੤ءþ Å›š¢ˆ¦» Сˆ®ö¢ð¢ý 𡱻 ¥Þà¡»¢ñ¢´©ˆ. ˆ¾Ð¡ˆ®ö¢ˆø¢ý 𡱻 ¥Þð®» ÷¡Ñ¢Ä¡¥ñ ™¨¥ñ ¥ˆ¡Ù©¤²¡ð¢ ¥ˆ¡¾ðТÁ ö¬Ÿó¹ø©Ù®.
8.öª™¢ð¢ý ¤ú¡°®Š»¡Š» ö¬ó¢š¡›¬ ›½©¥Ð ›¡¸¢ý›¢É©¬ ¤›¥ñ ó¢²ñ£»™¢ôð¢¤ò´¡¥ÃÉ® ‡¡û´©ˆ. Å»¡ð»® ¤ú¡°® Ä©ú¢Á© ˆÐ´©¤Ø¡þ ‚л©Ÿ¡Š·©›¢É® ó¡÷›¹þ óñ©É©¤Ù¡ …ɡî ¤›¡¤´Ù»® (‚«ð¢ò¡¥ÃÆ¢ý óò»©Ÿ¡ŠÄ¡Ã¤òë¡ ±ôÚ¢¤´Ù»®).
9. ‚«ü ÷ѮѮĢõü Ä´ð¢¥ò ‰¢ö®ò ²¡û´¢¥üú …»¢ûóô·©¾ Ñûóý ‰¢ö®òð¢ò¡Ã® ±²óû·¢´©É»®. 11±Ý¡Õ® ‡¡º£ö©ˆø©Ä©Ù®. »¹ø©¥Ð ±Ý¡Õ® ‡¡º£ö® …ó¢¥Ðð¡¥ÃÉ® Ä›öæ¢ò¡´Ã¬. ‚«ü ÷ѮѮ Ä¢õü, ±Ý¡Õ® ‡¡º£ö©ˆþ, ¤²¡ò¢ö® ö®¤×õü, ¿ô©²±»¢ˆþ …É£ ±²š¡›ö®˜¡²›¹ø©¥Ð ¥Ðò¢¤º¡ÿ ›Øú©ˆþ ¥¥ˆð¢ý ö¨¼¢´©ˆ.
10. 󦷢𩾠Ÿ¼Ãġî ÷ѮѮ ¤óøð¢ý ó¢ý´©É¥»É® ƒú¶©óñ©·¡ü öª™¢ Åš¢ˆ¦»û ¤óÙ±» Ä©üˆñ©»ò©ˆø©¬ ²ñ¢¤ô¡š›ˆø©¬ ›Ð·©É©¥ÙÆ¢ò©¬ »©úÉ ö®˜ò·® ›¢É©¬ ó¦·¢÷£›Ä¡ð¢ Ÿ¼Ãö¡š›¹þ ±²™ûô¢¶¢´©É ˆÐˆø¢ý›¢É©¬ ó¡¹¢´ù¢´¡»¢ñ¢´©ˆ. öª™¢ð¢ý ˆù¢ð©É ™¢óö¹ø¢ý ò‹©ó¡ð, Ť»öÄ𬠤²¡õˆ™¡ðˆÄ¡ð ²ù¹þ, ²¡´® ¥Þð®» ¥ú¡¸¢ˆþ …É¢ó ˆù¢Á® ¿¤ñ¡Š«¬ ˆ¡·©ö¨¼¢´©ˆ. Ä¢›ð¢¥ò ™¢óö¹ø¢ý ±²¤»«ˆ¢Á©¬ ‚ª ó¢õð·¢ý ±ôÚ¢¤´Ù»©Ù®.
11. ±²š¡›¥¶¸ ¤ñ‰ˆþ 𡱻ð¢ý ¥¥ˆð¢ý ¥ó´¡»¢ñ¢´©ˆ. Å»® ›¡¸¢ý Ý›®š©´¥ø †ý²¢¤Á 𡱻 ²©ú¥¶Ð¡ó¨. Å·ñ¬ ¤ñ‰ˆþ ›õ®Ð¥¶¸© ˆù¢È¡ý ‚«ð¢ý Å»¢¥üú ¤ˆ¡¶¢ ˆ¢¸©ˆ ±²ð¡öÄ¡ð¢ñ¢´©¬.
12. Ä´ð¢ý, ±²¤»«ˆ¢Á® Ä¢›ð¢ý »£û˜¡Ðˆû »©úÉ ö®˜ò·® »©¶©ˆ¤ð¡ Åóô¢õ®Ð¹þ óò¢¥Áú¢ð©ˆ¤ð¡ ¥Þàñ©»®. Åóô¢õ®Ð¹þ Å»¢›¡ð¢ ¥óÁ ¥²¸¢ˆø¢ý Ä¡±»¤Ä ‚Сó¨. ²ñ¢ö®˜¢»¢, ÅÂñ£¼ Äò¢›£ˆñì ‚òë¡¥» ˆ¡·©ö¨¼¢¤´Ù»® ‡¡¤ñ¡ »£û˜¡Ðˆ¥üú𩬠ˆÐÄð¡Ã®. Å»¢ý ó£ù®Þ óñ©·©É»® Š©ñ©»ñÄ¡ð Ųñ¡šÄ¡ð¡Ã® öª™¢ ŸñȨЬ ˆ¡Ã©É»®.
13. »¹ø©¤Ð»òë¡· ‡É©¬ …ó¢¥Ð ˆÙ¡ò©¬ ÷¡Ñ¢Ä¡û …Щ´ñ©»®. ²©Ã«ö®˜ò¹ø©¥Ð ²ò Ÿ¡Š¹ø¢ð©¬ ö¢ö¢Ð¢ó¢ ˆ¡Äúˆþ ¥óÁ¢¸©Ù®. ¤²¡ò¢ö® ‚»¢ò¨¥Ð ›¢¹¥ø ö™¡ ›¢ñ£¼¢Á©¥ˆ¡Ù¢ñ¢´ð¡Ã®. ƒÐÄö®˜ñ¢òë¡· ö¡š›¹þ …Щ´©É»® ¤Ä¡õÃÄ¡ð¡Ã® ˆÃ´¡´©É»®. ²¢Ð¢´¥¶¸¡ý Ñð¢ò¢ý ˆ¢Ð¤´Ù¢ óñ©¬.
14.‚›¢ ¿¥ñ¥ðÆ¢ò©¬ ¤²¡ò¢ö® ²¢Ð¢Á¡ý …¡î …ù©»¢ð¥»É® Åú¢ð¡¥» ‡ñ© ˆÐò¡ö¢ò©¬ ‡¶¢¸©¥ˆ¡Ð©´ñ©»®.
15.»ò¥Ä¡¸ðТ´©É»® Åš¢ˆ¦» Ý¡ûÝûÄ¡¥ñ ¥ˆ¡Ù¡ð¢ñ¢´Ã¬. ¤ñ¡Š¡Ã©Ä©ˆ®»Ä¡´¡· ˆ·¢ð©¬ ¥¥Ýë°©¬ ƒ²¤ð¡Š¢Á® ¤ñ¡Š¬ ²ñ·©É Ý¡ûÝûÄ¡ñ©Ù®.
16. ö¡š¡ñà ˆù¢´©É Äñ©É©ˆø©¬ Äש¬ Åй¢ð ¥Þú¢¥ð¡ñ© ºö®×® …ð®°® ˆ¢×® …É©¬ ˆ¨¥Ð ˆñ©»©É»® ›ò뻡î.
17. ¿û¥´Æ¢ò©¬ Åö©‰¬ Ý¡š¢Á¡ý Ý›®š©´þ Å¥òëÆ¢ý ˆ¨¥Ðð©¾óû Šóÿ¥Äüú® ¿ô©²±»¢ð¢ý Ä¡±»¤Ä ¥ˆ¡Ù©¤²¡ˆ¡ó¨.
18. öª™¢ ŤúÝ« ‡ñ© Äñ©±²¤™ôġî. Ä´ð¡ó¥¸ Ñò¤±ö¡»ö橈þ Ų¨ûóÄ¡ð ö®˜òó©¬. ò¼´Ã´¢›® Ñ›¹þ ö›®š¢´©É ÷ѮѮ ¤óøð¢ý ¥ó¾¬ Ų¨ûó óö®»©ó¡Ã®. Å»©¥ˆ¡Ù® »£û˜¡Ðˆû ›É¡ð¢ ö¨¼¢Á©¤óì ¥ó¾¬ ƒ²¤ð¡Š¢´¡ü. ‡ñ¢´ò©¬ Ñò¬ ‡ù©´¢´ø𩈤ð¡ Äש 󢚷¢ý ²¡ù¡´©ˆ¤ð¡ ¥Þàñ©»®.
19. ‡¡¤ñ¡ ›Äö®ˆ¡ñ öÄ𷩬 ÷¡Ñ¢Ä¡û ÷úÄ¢¤ò´® ‡ù©ˆ©¬. Å»©¥ˆ¡Ù® ±²¡ð¬ ¥ÞÉóû ¤›ñ¤· ÷úÄ¢¥ò·¢ …ò¤ó×ú¢ò¨¥Ð ö©ñ¼¢» ö®˜ò¬ ²¢Ð¢´©ˆ. ›Äö®ˆ¡ñ·¢¥üú öÄðÄЩ·¡ý »¢ñ´© ˆ¨Ð©É¤»¡¥Ð …ò¤ó×ú¢ý ˆðú¢´¨Ð¡ü ˆ¡·©¥ˆ¸¢ ˆ¢Ð¤´Ù¢óñ©¬.
20.Ä™£›ð¢ý ÷¡Ñ¢Ä¡û …¸©™¢óöġî »¹©ˆ. Ä™£›ð¢ý›¢É® Ä´ð¢¤ò´® 10Äâ´¨û ²¢Ð¢´©É ›£Ù 𡱻ð¡Ã®. ¤Ð¡ð®ò×¢ý ¤²¡ˆ¡›©¬ Ä©‰¬ ˆù©ˆ¡›©¬ óù¢Ä¤š«‚ú´¡ü ²ò Ýö® ‡¡²¤ú×ûÄ¡ñ©¬ ÄТ ˆ¡Ã¢´©¬. Å»©¥ˆ¡Ù® ‚ª 𡱻´® ¤óÙ¢ ¿™«¤Ä ›òë ¤²¡¥ò »ð¡¥úЩ´©ˆ. óù¢ð¢ý ¥óÁ¡ó¡¬ …É® ó¢Þ¡ñ¢´ñ©»®.ò‹©ó¡ð Ÿ¼Ãó©¬ ¥ó¾´©¶¢ð©¬ …òë¡óñ©¬ ˆñ©»Ã¬.
21.Ä¢›ð¢ý …òë¡ ¥Ðüú©ˆø©¬ ‡ñ© ¤²¡¥òð¡¥ÃÉ»¢›¡ý ¥Ðüú® Ä¡ú¢¤¶¡ó©ˆ …ø©¶Ä¡Ã®. ¥Ðüú® ˆÙ©²¢Ð¢´¡ü ˆù¢ð¡¥» óÉ¡ý ‘¤ò¡ö®×® ²¢ý±Š¢¬ ¥öüúû’ …É ˆ¡Ã¡»¡ð ÷¡Ñ¢Ä¡¥ñ ²¡û¶¢´©É ö®˜ò¤·¡ ‚«ü ÷ѮѮ Ä¢õü ‡¡º£ö¢¤ò¡ …·©ˆ. Ä¢›ð¢¥ò ‡¡¤ñ¡ ±²¤™ô·©¬ ¥Ðüú©ˆø©¥Ð öÄ£²¬ »¨Ã¢ý ›Øû …ù©»¢¥óÁ¢¸©Ù¡ó©¬. Å»©¥ˆ¡Ù® ‡¡¤ñ¡ñ©·ñ©¬ »¡ü »¡Äö¢´©É »Ø¢›® öÄ£²¥· ›Øû ‡¡û·©¥ó´©ˆ. ¤ñ¡Š¢ˆø©¬ ›¤É ±²¡ð¬ ¥ÞÉóñ©¬ ‡×´® Ѭú …ú¢ð¡ü ‡ñ© ˆ¡ñÃóô¡ò©¬ ¤²¡ˆñ©»®. Å»©¤²¡¥ò ó£ý¥Þðú¢ò©¬ ò¤ŠÑ©ˆþ ¥¥ˆð¢¥òЩ·©¬ ˆ¥òëú¢ð¡ü ¥Þòëñ©»®. »¢´©¬ »¢ñ´©¬ ‡ù¢ó¡´©É»¢›® ¤²¡ò¢ö® ò¤ŠÑ©¬ ó£ý¥Þðú©¬ ²¢Ð¢Á©ó¡¹©¬.
22. Ä©¶»©ò¼¬ »£û˜¡Ðˆû ÅÕ©™¢óö¬ ö¬ŠÄ¢´©É ‡ñ© »¡ù®óñð¡Ã® Ä¢›¡. Åó¢¥Ð ‡¡¤ñ¡ ‚Õ® ö®˜òó©¬ ó¢ò¥¶¸»¡Ã®. Åó¢¥Ð ¥Ðüú¢ý »¡Äö¢´¡›©¬ ƒú¹¡›©¬ óø¥ñ ˆ©úÁ® ö®˜ò¤Ä òŸ¢´¨. Å»©¥ˆ¡Ù® ²©ú¥Äð©¾óû ¿¥ñÆ¢ò©¬ ¥Ðüú¢ý ˆðú¢´¨Ð©ˆ¤ð¡ »¡Äö¢´©¤ð¡ ¥Þà©É©¥ÙÆ¢ý ƒÐü Ä©Åòë¢Ä¢¥› ó¢óñÄú¢ð¢´Ã¬.

»ð¡ú¡´¢ð»®: ˆ¡ö¢¬ ‚ñ¢´¨û appeared @ todays Madhyamam
Precautions, Attention for Hajj pilgrims from India in Malayalam

Render in Touch

on

കലാജാഥ പരിശീലന ക്യാംപിന്‌ തുടക്കം

on

കാഞ്ഞങ്ങാട്‌: റാഗിങ്ങ്‌, വര്‍ഗീയത, മതതീവ്രവാദം എന്നിവയ്ക്കെതിരെ കണ്ണൂറ്‍ സര്‍വകലാശാലാ യൂണിയന്‍ സംഘടിപ്പിക്കുന്ന കലാജാഥയുടെ പരിശീലന ക്യാമ്പ്‌ രാവണീശ്വരത്ത്‌ തുടങ്ങി. ഡയറക്ടര്‍ അനില്‍ നരിക്കോടിണ്റ്റെ നേതൃത്വത്തില്‍ വിവിധ കോളജുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ൨൦ കലാകാരന്‍മാരാണ്‌ കലാജാഥയില്‍ പങ്കെടുക്കുന്നത്‌. കെ. വി. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയര്‍മാന്‍ ബി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ചെയര്‍മാന്‍ റോബര്‍ട്ട്‌ ജോര്‍ജ്‌, സെക്രട്ടറി ടി. വി. രജീഷ്‌ കുമാര്‍, ഡോ. എ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.

പഠനോപകരണ വിതരണം

on

ടൌണ്‍ ലയണ്‍സ്‌ ബ്‌, വെള്ളിക്കോത്ത്‌ മഹാകവി പി. സ്മാരക ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വൈകല്യമുള്ള കുട്ടികള്‍ക്ക്‌ മാനസികോല്ലാസത്തിനും പഠനത്തിനുമുള്ള സാമഗ്രികള്‍ സംഭാവന ചെയ്‌തു. സ്കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ കൃഷ്ണന്‍, അജാനൂറ്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ചെറാക്കോട്ട്‌ കുഞ്ഞിക്കണ്ണനില്‍ നിന്നു സാമഗ്രികള്‍ ഏറ്റുവാങ്ങി. ലയണ്‍സ്‌ ബ്‌ പ്രസിഡണ്റ്റ്‌ എം. കൃഷ്ണന്‍, റീജിയന്‍ ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, സെക്രട്ടറി കെ.എന്‍. ദിവാകരന്‍ നായര്‍, ട്രഷറര്‍ കെ.പി. സുരേന്ദ്രന്‍, കാറ്റാടി കുമാരന്‍, പി. നാരായണന്‍കുട്ടി നായര്‍, പ്രജീഷ്‌ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

News Highlight:സന്യാസിനിമാരാകാന്‍ വരുന്നവര്‍ കുറഞ്ഞെന്ന് മദര്‍ സുപ്പീരിയര്‍

on Oct 13, 2009


ö¢ö®×û ş𠥈¡ò륶¸¤ôõ¬ ˆ®›¡›¡ð ˆ¤·¡ò¢´¡ öŸ´® ˆ£ù¢¥ò ö›«¡ö¢›¢ öĨ÷·¢ý ¤Þñ¡ü ¥²ÿˆ©¸¢ˆþ ÄТ´©ˆð¡¥ÃÉ® Ä™û ö©¶£ñ¢ðû Ñ›úò¢¥üú ¥óø¢¥¶Ð©·ý. ˆ®›¡›¡ð ˆ¤·¡ò¢´ Å»¢ñ¨²»´® ˆ£ù¢¥ò ¥öüú® ¤Ñ¡öº® ¤ˆ¡ÿ±Š¢¤Šõü Ä™û ö©¶£ñ¢ðû Ñ›úý ö¢ö®×û ¿›¢ ¤Ñ¡Ã¢¥› ƒÚñ¢Á® 𨛢ðü ‡¡º® ˆ¡·ò¢ˆ® †õ«ü ›«¨ö¡Ã® ‚´¡ñ«¬ ²©ú·©ó¢¸»®. †õ«ð¢¥ò ˆ¤·¡ò¢´¡ öŸˆø©¥Ð ‡ª¤™«¡Š¢ˆ ó¡û·¡ †Ñüö¢ˆø¢¥ò¡É¡Ã¢»®. »¹ø©¥Ð ¥óÝ®¥¥öסð www.ucanews.com ý ˆù¢È ¥ó¾¢ð¡ù®Þð¡Ã® ‚»©ö¬Ý›®š¢Á ó¡û· ±²ö¢Ú£ˆñ¢Á»®. ‚»¡™«Ä¡ð¡Ã® öŸð©¥Ð ƒÉ»ö®˜¡›¬ ó÷¢´©É ‡ñ¡þ ÅŸðð©¥Ð Äñì öŸ´® ˆ›· »¢ñ¢ÁТð¡ð»¡ð¢ ö½»¢´©É»®.
HK195_1_1.jpg

സിസ്റ്ററ്‍ അഭയ

ÅŸð¤ˆö® ó¢ó¡™Ä¡ˆ¡ü »©Ð¹¢ð»® Ä©»ý ¥²ÿˆ©¸¢ˆþ ‚ª öŸð¢ý ö›«¡ö¢›¢Ä¡ñ¡ó¡ü »ð¡ú¡ˆ©É¢òë. ‚ª óûõ¬ ›¡ò® ¤²û Ä¡±»Ä¡Ã® óÉ»®. Ä¡š«Ä¹þ óù¢ ²©ú·©óÉ¥»ò롬 öŸð¢ý ›Ð´©É»® »¥Éð¡¥ÃÉ® ¥²ÿˆ©¸¢ˆø©¥Ð Ä¡»¡²¢»¡´þ ó¢ô§ö¢´©É©. ÅŸðð©¥Ð ÄñÃó©¬ Å»¢¥› »©ÐûÉ©Ù¡ð ™©ñ¨÷»ˆø©¬ Å›Âġ𢠛£ø©É»® ˆÐ©· Ä¡›ö¢ˆ ²£°›Ä¡Ã® öŸ´® †ý²¢´©É»®. ¤ˆö® ¤›ñ¢Ð¡ü öŸð©¥Ð óø¥ñ¤ð¥ú ƒªûÑó©¬ öÄðó©¬ ›õ®Ð¥¶Ð©É©. öĨ÷¥· ¤öó¢´¡›©¾ öÄðó©¬ ó¢Ÿó¹ø©Ä¡Ã® ‚»¢ò¨¥Ð ²¡ù¡ˆ©É»®.
Ť» öÄ𬠂¤¶¡þ ±²»¢¤Þû´¥¶¸ ñÙ® ¥¥ó™¢ˆñ©¬ ‡ñ© ˆ›«¡ö®±»£ð©¬ ›¢ñ²ñ¡š¢ˆø¡¥ÃÉ® »¥Éð¡Ã® »¹ø©¥Ð ƒúÁ ó¢ô§¡ö¥ÄÉ® Ä™û ö©¶£ñ¢ðû Ñ›úý ²úð©É©.
News report on Madhyamam

News Highlight: നരബലി ശ്രമത്തിന്ന് രണ്ടു ശാസ്ത്രച്ജന്‍മാര്‍ക്കെതിരെ കേസെടുത്തു.

on

KzmfnbÀ: PqWnbÀ imkv{XÚs\ IpcpXnsImSp¡m³ {ian¨ Ipä¯n Btcm]Whnt[bcmb {]Xntcm[ hnIk\ KthjW Øm]\¯n se (UnBÀUnC) cWvSv ko\nbÀ imkv{XÚÀs¡Xnsc t]meokv tIskSp¯p.

kio IpamÀ an{i F¶ bphimkv{XÚs\ ko\nbÀ imkv{XÚcmb Fw. ItaizÀ dmhpw F.Fkv.Fkv.hn `mkv Idpw tNÀ¶v IpcpXn \S¯phm³ {ians¨¶mWv kpioensâ `mcy {i²m iÀa t]meokn\v ]cmXn \ÂInbncn¡p¶Xv.

HIvtSm_À Bdn\mWv tIkn\mkv]Zamb kw`hw Ac t§dp¶Xv. tcmK_m[nX\mbncp¶ an{isb AkpJw amäms\¶ t]cn ImtaizÀ kz´w XmakØet¯bv¡v hnfn¸n¡pIbmbncp¶p. `mkvIdnsâ km¶n[y¯n a{´hmZIÀa§Ä Bcw`n¨ ImtaizÀ an{itbmSv Dd§m\mhiys¸«p.

XpSÀ¶v sIme \S¯m\mbn ImtaizÀ I¯n ]pds¯Sp¯t¸mÄ an{i IpXdntbmSn c £s¸SpIbmbncp¶p. Ipäm tcm]nXcmb ImtaizÀ almcmjv{Sbnte¡pw `mkvIÀ UÂlnbntebv¡pw IS¶ncn¡p IbmWv.

സംസ്ഥാന വായനമത്സരം: ശില്‌പയ്‌ക്ക്‌ ഒന്നാംസ്ഥാനം

on

വേലാശ്വരം:സ്റ്റേറ്റ്‌ ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സംസ്ഥാന വായനമത്സരത്തില്‍ വേലാശ്വരം ഇ.എം.എസ്‌. സ്‌മാരക ഗ്രന്ഥാലയത്തിലെ ബാലവേദി പ്രവര്‍ത്തകയും ബെള്ളിക്കോത്ത്‌ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിനിയുമായ പി.ശില്‌പ ഒന്നാംസ്ഥാനം നേടി. വേലാശ്വരം ബി.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീധരന്റെയും തിരുവക്കോളി എ.എല്‍.പി. സ്‌കൂള്‍ പ്രധാനാധ്യാപിക പി.ആശയുടെയും മകളാണ്‌.

കാലംതെറ്റിയ മഴ: നൂറ്‌ ഹെക്ടറിലെ നെല്‍ക്കൃഷിക്ക്‌ നാശം

on

കാലംതെറ്റിയ മഴയെത്തുടര്‍ന്ന്‌ ഹൊസ്‌ദുര്‍ഗ്‌ താലൂക്ക്‌ പരിധിയില്‍ നൂറ്‌ ഹെക്ടറിലെ നെല്‍ക്കൃഷിക്ക്‌ നാശംസംഭവിച്ചു. കൊയ്യാറായ നെല്‍വയലുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്നാണ്‌ കൂടുതല്‍ നാശമുണ്ടായത്‌. വൈക്കോലും നശിച്ചു.

നെല്ല്‌ മഴയില്‍ കുതിര്‍ന്നതിനെ തുടര്‍ന്ന്‌ തുടര്‍ വിളയ്‌ക്കുള്ള വിത്ത്‌ മിക്കകര്‍ഷകര്‍ക്കും സൂക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. കോടോം-ബേളൂരിലെ അയ്യങ്കാവ്‌, പൊയ്യളം, പൊടവടുക്കം, ലാലൂര്‍, ബാത്തൂര്‍ പാടശേഖരം, കോടോം, പനങ്ങാട്‌ വയലുകളിലാണ്‌ കൂടുതല്‍ നാശമുണ്ടായത്‌. പുല്ലൂര്‍-പെരിയയില്‍ എടമുണ്ട, വിഷ്‌ണുമംഗലം, മീങ്ങോം, കേളോം ഭാഗങ്ങളിലെല്ലാം നെല്‍ക്കൃഷി നശിച്ചു.

സര്‍വകലാശാലാ യൂണിയന്‍ കലാജാഥ പരിശീലനം തുടങ്ങി

on

ഹൊസ്‌ദുര്‍ഗ്‌:കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ കലാജാഥയുടെ പരിശീലന ക്യാമ്പിന്‌ രാവണീശ്വരത്ത്‌ തുടക്കമായി.

രാവണീശ്വരത്ത്‌ പരിശീലനക്യാമ്പിലെത്തിയ കലാകാരന്മാരെയും ക്യാമ്പ്‌ ഡയറക്ടര്‍ അനില്‍ നരിക്കോടിനെയും നാട്ടുകാര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ക്യാമ്പിന്റെ ഉദ്‌ഘാടനം കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

യൂനിയന്‍ ചെയര്‍മാന്‍ റോബര്‍ട്ട്‌ ജോര്‍ജ്‌, ഡോ. എ.അശോകന്‍ മാസ്റ്റര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ബി.ബാലകൃഷ്‌ണന്‍ അധ്യക്ഷനായി. യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറി ടി.വി.രജീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. കരിവെള്ളൂര്‍ മുരളി, മുരുകന്‍ കാട്ടാക്കട തുടങ്ങിയവരുടെ വരികള്‍ചേര്‍ത്ത്‌ കോര്‍ത്തിണക്കിയ സംഗീതശില്‌പത്തിന്റെ പരിശീലനം ആദ്യ ദിവസം നടന്നു. News report

ഹജ്ജിന്ന് പോകുന്നവര്‍ക്ക്‌ കുത്തിവെയ്പ്പ്‌

on

ഈ വര്‍ഷത്തെ പരിശുദ്ദ ഹജ്ജ്‌ കര്‍മ്മം നിര്‍വഹിക്കാന്‍ പോകുന്നവര്‍ക്ക്‌ വേണ്ടി പ്രിതിരോധ കൊത്തിവയ്പ്പ്‌ (ഡോസ്‌280) ഒക്ട്ടോബര്‍ പതിമൂന്നിന്‌ (ഇന്ന്) രാവിലെ ഒന്‍പതുമണിക്ക്‌ കാഞ്ഞങ്ങാട്‌ ജില്ല ആശുപത്രിയില്‍ വച്ച്‌ നടക്കും. താത്പര്യമുള്ളവര്‍ അന്നേദിവസം ജില്ല ആശുപത്രിയിലേക്ക്‌ എത്തിച്ചേരെണ്ടതാണ്‌.

ഉള്ളാള്‍ തങ്ങള്‍ : ഖാളി സ്ഥാനത്ത് 60 വര്‍ഷം തികച്ച ഏക നേതാവ്

on Oct 12, 2009


ഉള്ളാള്‍: ആറു പതിറ്റാണ്ടുകാലമായി ഉള്ളാളിന്‌ ആത്മീയ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ മുസല്‍മാന്റെ സൗഭാഗ്യതാരം താജുല്‍ ഉലമ സയ്യിദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരിക്ക്‌ ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റി നല്‍കിയ ആദരവ്‌ നൂറുകണക്കിനു സയ്യിദുമാരുടെയും പ്രമുഖ പണ്ഡിതന്മാരുടെയും വ്യത്യസ്‌ത തുറകളിലുള്ള ഉമറാക്കളുടെയും സാന്നിധ്യം കൊണ്ട്‌ പ്രൗഢമായി. കര്‍മധന്യമായ 90-ാം വയസിലേക്ക്‌ കടക്കുന്ന താജുല്‍ ഉലമക്ക്‌ നൂറുല്‍ ഉലമ എം എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ചേര്‍ന്ന്‌ ആദരവിന്റെ വസ്‌ത്രം അണിയിച്ചപ്പോള്‍ പതിനായിരങ്ങളുടെ കണ്‌ഠങ്ങളില്‍ നിന്ന്‌ നിലയ്‌ക്കാത്ത തക്‌ബീര്‍ ധ്വനികളുയര്‍ന്നു. സദസ്സില്‍ മക്കയിലെ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ സയ്യിദ് അബ്ബാസ് അലവി മാലികി സന്ദേശം കൈമാറിമര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ ഫസല്‍ ജിഫ്രി തങ്ങള്‍ അനുമോദന പത്രം സമര്‍പ്പിച്ചു. സയ്യിദ്‌ ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങളാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ഉള്ളാള്‍ ദര്‍ഗാ പ്രസിഡന്റ്‌ മോണു ഹാജി കണിച്ചൂര്‍ അധ്യക്ഷത വഹിച്ചു. യു ടി ഖാദര്‍ എം എല്‍ എ, യേനപ്പോയ അബ്‌ദുല്ലക്കുഞ്ഞി ഹാജി എന്നിവരും വിവിധ സംഘടനാ സ്ഥാപനസാരഥികളും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. സയ്യിദ്‌ കെ എസ്‌ ആറ്റക്കോയ തങ്ങള്‍, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി, സയ്യിദ്‌ മുഹമ്മദ്‌ മദനി തങ്ങള്‍, സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ്‌ ചെറുകുഞ്ഞിക്കോയ തങ്ങള്‍, ഉജിറെ തങ്ങള്‍, സയ്യിദ്‌ അതാഉള്ള ഉദ്യാവരം, എ പി അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്‌ദുല്ല മുസ്‌ലിയാര്‍, എന്‍ എം അബ്‌ദുറഹ്മാന്‍ മുസ്‌ലിയാര്‍, മച്ചംപാടി അബ്‌ദുല്‍ ഹമീദ്‌ മുസ്‌ലിയാര്‍, അബ്ബാസ്‌ മുസ്‌ലിയാര്‍ മഞ്ഞനാടി, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട്‌ അബ്‌ദുല്‍ഖാദിര്‍ മദനി, കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി, സി എം ഇബ്‌റാഹിം, ടി സി മുഹമ്മദ്‌കുഞ്ഞി ഹാജി, മജീദ്‌ ഹാജി ഉച്ചില തുടങ്ങിയവര്‍ പ്രസംഗിച്ചു

ബാല്യകാല അനുഭവങ്ങളുടെ ചെപ്പ്‌ തുറന്നു സതീര്‍ഥ്യസംഗമം

on

കാഞ്ഞങ്ങാട്‌: ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം വേറിട്ട അനുഭവമായി. 1948ല്‍ സ്ഥാപിതമായ ഈ സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ആയിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ജീവിതത്തിണ്റ്റെ നാനാതുറകളില്‍പെട്ടവര്‍ ഒത്തുചേര്‍ന്ന്‌ കൌമാര അനുഭവങ്ങള്‍ പങ്കിട്ടു. ജോലിയുടെയോ സ്ഥാനത്തിണ്റ്റെയോ വലിപ്പമില്ലാതെ പഴയ സതീര്‍ഥ്യര്‍ രാവിലെ ദുര്‍ഗ സ്കൂള്‍ അണങ്കത്തില്‍ അസംബ്ളി ചേര്‍ന്നാണ്‌ ഒത്തുചേരലിന്‌ തുടക്കം കുറിച്ചത്‌. സ്കൂളില്‍ ആദ്യ പ്രവേശനം നേടിയ എം രാജഗോപാലന്‍ എന്ന 85 കാരനും ഡി.വൈ.എസ്‌.പി കെ അബ്ദുല്‍ ഗഫൂറ്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു. പൂര്‍വകാല അധ്യാപകരായ 50ഓളം പേരെ ചടങ്ങില്‍ ആദരിച്ചു. സംഗമം മുന്‍ എം.എല്‍.എയും സ്കൂള്‍ മാനേജറുമായ എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി നാരായണന്‍ അധ്യക്ഷതവഹിച്ചു. സംഗമത്തോടനുബന്ധിച്ച്‌ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

News Highlight:അല്‍ജസീറയെക്കുറിച്ച്‌അശുഭ വാര്‍ത്തകള്‍

on

ഖത്തറിലെ പ്രശസ്ത ഇസ്ളാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി മുസ്ളിംകളുടെ ആദ്യ ഖിബ്ളയായ ജറുസലേമിലെ ബൈത്തുല്‍ മുഖദ്ദസ്‌ പള്ളിയുടെ ചുറ്റുമതില്‍ ജൂതന്‍മാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ മുസ്ളിം ലോകത്തോട്‌ സര്‍വസന്നാഹങ്ങളോടെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത അന്നുതന്നെ ഖത്തറില്‍ നിന്നിതാ ദുഃഖകരമായ ഒരു വാര്‍ത്ത: ഖത്തര്‍ ഭരണാധികാരി ഹമദിണ്റ്റെ ആശീര്‍വാദത്തോടെയും ധനസഹായത്തോടെയും ആരംഭിച്ച അല്‍ജസീറ എന്ന ചാനല്‍ ഒരു ഇസ്രായേലി ജൂതന്‍ വിലയ്ക്കുവാങ്ങാന്‍ ശ്രമിക്കുന്നതായി കേള്‍ക്കുന്നു. മുസ്ളിം ലോകത്തിനെതിരേ നടന്നുവരുന്ന ഘോരമായ മാധ്യമ പോരാട്ടത്തിനിടെ ഇരകളുടെ പക്ഷത്ത്‌ കാലുറപ്പിച്ചുനിന്ന അല്‍ജസീറ എല്ലാ അര്‍ഥത്തിലും വേറിട്ടൊരു ശബ്ദമായിരുന്നു. ഇസ്ളാമിനോ മുസ്ളിംകള്‍ക്കോ വേണ്ടി വാദിക്കലോ ഇസ്ളാമിക സന്ദേശം ലോകത്തെത്തിച്ചുകൊടുക്കുകയോ ഒന്നും അല്‍ജസീറയുടെ അജണ്ടയായിരുന്നില്ല. മറിച്ച്‌ അധിനിവേശ ശക്തികളുടെ കൂടെ കാമറക്കണ്ണുകളുമായി നടന്ന്‌ അവരുടെ ദുഷ്ടതകളും ദംഷ്ട്രകളും വളച്ചുകെട്ടില്ലാതെ അത്‌ ലോകത്തോടു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഇറാഖിലും അഫ്ഗാനിസ്താനിലും ഫലസ്തീനിലും അല്‍ജസീറ അതാണു ചെയ്തത്‌. അതിനാല്‍ തന്നെ അഫ്ഗാനില്‍ അമേരിക്ക ആദ്യം ബോംബിട്ട്‌ തകര്‍ത്തത്‌ അല്‍ജസീറ ഓഫിസാണ്‌. ഒട്ടേറെ പാശ്ചാത്യ നാടുകളില്‍ അല്‍ജസീറയ്ക്കു പലതരം വിലക്കുകളുണ്ടായി. പലേടങ്ങളിലും അല്‍ജസീറ ലേഖകര്‍ അറസ്റ്റ്‌ ചെയ്യപ്പെട്ടു. സയണിസ്റ്റ്‌ ജൂത ലോബിയുടെ കണ്ണിലെ കരടായിരുന്നു എല്ലാനിലയ്ക്കും അല്‍ജസീറ. അല്‍ജസീറ കൈമാറുന്നു എന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും അതിനുള്ള കാരണം എന്തുതന്നെയായാലും അതൊരിക്കലും സാമ്പത്തികമാവാന്‍ തരമില്ല. അല്‍ജസീറയ്ക്കു തുടക്കമിട്ട അമീറിണ്റ്റെ പുത്രനാണ്‌ ഇക്കഴിഞ്ഞ ലോകകപ്പ്‌ ഫുട്ബോളില്‍ ഗോള്‍വല കുലുക്കിയ പന്ത്‌ അനേകായിരം ഡോളര്‍ നല്‍കി സ്വന്തമാക്കിയത്‌. പാശ്ചാത്യ സുഖവാസകേന്ദ്രങ്ങളില്‍ ശെയ്ഖ്‌ പുത്രന്‍മാര്‍ ഒരാഴ്ച വാരിയെറിയുന്ന ഡോളറുകള്‍ മതി പത്ത്‌ അല്‍ജസീറകള്‍ തുടങ്ങാന്‍. നേരത്തേയും ഒരുതവണ ചാനല്‍ കൈമാറാന്‍ നീക്കം നടന്ന കാര്യവും ഓര്‍മിക്കേണ്ടതാണ്‌. അമേരിക്കന്‍ സമ്മര്‍ദ്ദമാണ്‌ ചാനല്‍ കൈയൊഴിയാന്‍ ഖത്തറിനെ പ്രേരിപ്പിക്കുന്നതെന്നു വ്യക്തം. ഇറാഖ്‌ യുദ്ധകാലത്ത്‌ ഈ സമ്മര്‍ദ്ദത്തെ അത്‌ എങ്ങനെയോ അതിജീവിച്ചു. അന്നു ചാനലിണ്റ്റെ ഖത്തര്‍ സ്റ്റേഷണ്റ്റെ മുകളില്‍ ബോംബിടാന്‍ ഒരുമ്പെട്ട അമേരിക്കയുടെ ശ്രമങ്ങള്‍ എങ്ങനെയോ തട്ടിത്തിരിഞ്ഞ്‌ ഇല്ലാതാവുകയായിരുന്നു. അല്‍ജസീറ പ്രതിസന്ധിയിലാണെങ്കില്‍ അത്‌ അടച്ചുപൂട്ടുന്നതാണു ഏറ്റവും നല്ലത്‌. പകരം, ചാനലിണ്റ്റെ പ്രഖ്യാത ശത്രുവായ ഒരു ഇസ്രായേലി പൌരന്‌ കൈമാറുക എന്നു വരുമ്പോള്‍ അതുണ്ടാക്കുന്ന അനര്‍ഥങ്ങളെക്കുറിച്ച്‌ ആലോചിക്കാന്‍പോലുമാവുന്നില്ല.
Thejasnews today's report

News Highlight: മോഡിയുടെ ഒമാന്‍ യാത്ര റദ്ദാക്കണം: ഇന്ത്യന്‍ മുസ്്ലിംകള്‍

on

കുവൈത്ത്: ഗുജറാത്തിലെ രണ്ടായിരത്തിലധികം ന്യൂനപക്ഷങ്ങളെ നരഹത്യ നടത്താന്‍ നേതൃത്വം കൊടുത്ത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഒമാന്‍ സന്ദര്‍ശനം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് ഇന്ത്യയിലെ ഒമാന്‍ എംബസ്സിക്ക്‌ വ്യാപക ഇ മെയില്‍ സന്ദേശം. 2002ല്‍ നടത്തിയ കൂട്ടക്കൊലയില്‍ ആംനസ്റ്റി ഇണ്റ്റര്‍നാഷണല്‍, ഹുമന്‍ റൈറ്റ്സ്‌ വാച്ച്‌ തുടങ്ങിയ അന്തര്‍ദ്ദേശീയ സംഘടനകള്‍ വരെ കുറ്റവാളിയായി കാണുന്ന നരേന്ദ്ര മോഡിയെ ഒമാനിലേക്ക്‌ ക്ഷണിക്കരുതെന്നാണ്‌ ഗള്‍ഫിലെങ്ങും വ്യാപകമായി കൈമാറുന്ന ഇ മെയില്‍ പരാതിയില്‍ പരാമര്‍ശിക്കുന്നത്‌. ഈ വര്‍ഷം അവസാനമാണ്‌ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ വ്യാപാര പ്രതിനിധി സംഘം നിക്ഷേപം ലക്ഷ്യം വച്ച്്്‌ ഒമാന്‍ സന്ദര്‍ശിക്കുന്നത്‌. ആയിരക്കണക്കിന്‌ ഇന്ത്യന്‍ മുസ്ലിംകളാണ്‌ ഇപ്പോള്‍ തന്നെ ഈ പരാതിയില്‍ ഒപ്പ്‌ വച്ചിരിക്കുന്നത്‌. മുസ്ലിംകളെയും ക്രിസ്ത്യാനികളായ ന്യൂനപക്ഷങ്ങളടക്കമുള്ള സ്ത്രീകളെയും മാനഭംഗപ്പെടുത്താന്‍ കൂട്ട്‌ നിന്ന മോഡിയെ ഒരിക്കലും ഇന്ത്യക്കാര്‍ക്ക്‌ ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും ഈ സന്ദേശത്തില്‍ പറയുന്നു. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങള്‍ വരെ വിസ നിഷേധിച്ച മോഡിക്ക്‌ ഒമാനടക്കമുള്ള മുസ്്ലിം രാഷ്ട്രങ്ങള്‍ ആഥിത്യം വഹിക്കരുതെന്നും ഇന്ത്യയിലെ മുസ്്ലിംകളുടെ വേദന മനസ്സിലാക്കണമെന്നുമാണ്‌ ഇ മെയില്‍ പരാതിയിലുള്ളത്‌.

Render in Touch : അമേരിക്കയും സമാധാനവും

on Oct 11, 2009



അമേരിക്കയും സമാധാനവും തമ്മില്‍ എന്തു പൊരുത്തം? നോബല്‍ സമ്മാനം പരിഹാസ്യമാകുന്നു

സംയുക്ത ജമാ അത്ത്‌ ജനറല്‍ ബോഡി 20ന്‌

on

66 മഹല്ല്‌ ജമാ അത്തുകളുടെ കേന്ദ്ര സംഘടനയായ കാഞ്ഞങ്ങാട്‌ സംയുക്ത ജമാ അത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ബോഡി യോഗം ഒക്ടോബര്‍ 20ന്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ വിളിച്ചുചേര്‍ക്കാന്‍ പ്രസിഡന്റ്‌ മെട്രോ മുഹമ്മദ്‌ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി എ.ഹമീദ്‌ഹാജി സ്വാഗതം പറഞ്ഞു. സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

ട്രഷറര്‍ മുബാറക്‌ ഹസൈനാര്‍ ഹാജി, വൈസ്‌ പ്രസിഡന്റുമാരായ സി.ഇബ്രാഹിം ഹാജി, സി.എച്ച്‌. അബ്ദുല്ലഹാജി, സി.എച്ച്‌.മുഹമ്മദ്‌കുഞ്ഞി ഹാജി, സി.എം.ഖാദര്‍ ഹാജി, സെക്രട്ടറിമാരായ എം.മൊയ്‌തു മൗലവി, കെ.യു.ദാവൂദ്‌, കെ.പി.മുഹമ്മദ്‌ എന്നിവര്‍ പ്രസംഗിച്ചു.
Tag: Kanhangad Samyuktha Muslim Jama-ath commttee, Kanhangad Muslim United Jamath Committe, Basheer Vellikkoth, Mubarak Hasainar Haji, Metro Muhammad Haji

ജില്ലയിലെ അതീവ വാഹനാപകട മേഘലകളെ കണ്ടെത്തി

on

കാഞ്ഞങ്ങാട്‌: ജില്ലയിലെ 17 സ്ഥലങ്ങള്‍ അതീവ അപകടമേഖലകളാണെന്ന്‌ കേരള റോഡ്‌ സേഫ്റ്റി അതോറിറ്റി നടത്തിയ പഠനത്തില്‍ കണെ്ടത്തി. പി.ഡബ്ള്യു.ഡി, എന്‍.എച്ച്‌, പി.ഡബ്ള്യു.ഡി.റോഡ്സ്‌, പോലിസ്‌, മോട്ടോര്‍ വാഹനവകുപ്പ്‌ എന്നിവ ചേര്‍ന്നാണ്‌ പഠനം നടത്തിയത്‌. പൊയിനാച്ചി ജങ്ങ്ഷന്‍, മൊഗ്രാല്‍ പുത്തൂറ്‍, ചെങ്കള, ചന്ദ്രഗിരിപാലത്തിനുസമീപം, ചൌക്കി ജങ്ങ്ഷന്‍, അടുക്കത്ത്ബയല്‍, പൊസോട്ട്‌, മാവിലക്കണ്ടം, ആരിക്കാടി, ബോവിക്കാനം ടൌണ്‍ ജങ്ങ്ഷന്‍, ചാലിങ്കാല്‍ വളവ്‌, നീലേശ്വരം നെടുങ്കണ്ടം വളവ്‌, കരുവാച്ചേരി വളവ്‌ എന്നിവടങ്ങളിലാണ്‌ അപകടം കൂടുതലായും നടക്കുന്നത്‌. ദേശീയപാതയിലെ നെടുങ്കണ്ടംവളവില്‍ നിരവധി അപകടങ്ങള്‍ നടന്നതായി സംഘം കണെ്ടത്തി. പടന്നക്കാട്‌ ഐങ്ങോത്ത്‌ അടുത്തകാലത്തായി നടന്ന അപകടങ്ങളില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. നിരവധി ടാങ്കര്‍ ലോറികളും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്‌. പുല്ലൂറ്‍ വളവും അപകടമേഖലയാണ്‍്‌. കൈവരി നിര്‍മ്മിച്ച്‌ റിഫ്ളക്റ്റീവ്‌ ടൈത്സ്‌ പതിക്കുക, സ്പീഡ്‌ ബ്രേക്കര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക, റോഡ്‌ ഫോര്‍ഡര്‍ ഉയര്‍ത്തുക, അപകടമേഖല എന്ന സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുക, റോഡ്‌ വീതികൂട്ടുക, റോഡില്‍ വെള്ളവര വരച്ച്‌ റോഡ്‌ വേര്‍തിരിക്കുക, റോഡിനോട്‌ ചേര്‍ന്നുള്ള ഇലക്ട്രിക്‌ പോസ്റ്റുകള്‍ മാറ്റുക, റോഡിണ്റ്റെ സൂപ്പര്‍ എലിവേഷന്‍ ക്രമീകരിക്കുക, ദൂരക്കാഴ്ച കിട്ടുന്നതിന്‌ റോഡരികിലുള്ള കാടുകള്‍ വെട്ടിത്തെളിയിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ ഈ സ്ഥലങ്ങളിലെ അപകടങ്ങള്‍ കുറക്കാനായി സമിതി മുന്നോട്ടുവച്ചത്‌. കാസര്‍കോഡ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ കെ രാധാകൃഷ്ണന്‍, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രാജീവന്‍, കുമ്പള സി.ഐ കെ ദാമോദരന്‍, കാസര്‍കോഡ്‌ പി.ഡബ്ള്യു.ഡി ഡിവിഷന്‍ അസി. എന്‍ജിനിയര്‍ സുനില്‍, ആദൂറ്‍ സി.ഐ വേണുഗോപാല്‍ തുടങ്ങിയവര്‍ പഠനസംഘത്തിലുണ്ടായിരുന്നു. Newsreport

Muslim girls can apply for hostel fee concession

on

News Highlight:ജില്ലയില്‍ മാനസിക-വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌

on

കാസര്‍ഗോഡ്‌ ജില്ലയില്‍ മാനസിക-വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌. ദേശീയ ഗ്രാമീണ ആരോഗ്യ മിഷണ്റ്റെ (എന്‍ആര്‍എച്ച്‌എം) സഹകരണത്തോടെ ജില്ലയില്‍ മാനസികാരോഗ്യ പദ്ധതിപ്രവര്‍ത്തനം നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെണ്റ്റല്‍ ഹെല്‍ത്ത്‌ ആണ്റ്റ്‌ ന്യൂറോ സയന്‍സിണ്റ്റെ പ്രവര്‍ത്തകരാണ്‌ ഇത്‌ കണെ്ടത്തിയത്‌. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ 1280 ഓളം ഇത്തരം രോഗികളെ കണെ്ടത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൌമാരക്കാരിലാണ്‌ മാനസിക-വിഷാദ രോഗങ്ങള്‍ ഏറെ കണെ്ടത്താനായത്‌. ബദിയഡുക്ക, മുളിയാര്‍, പെരിയ,മംഗല്‍പാടി പഞ്ചായ ത്തുകളില്‍ മാത്രം150 കുട്ടികള്‍ ഉള്‍പെടെ മാനസികനില തകരാറിലായവര്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്‌. വീടുകളിലെ സൌഹാര്‍ദപരമല്ലാത്ത അന്ത രീക്ഷവും രക്ഷിതാക്കളുടെ പരിചരണവും ശ്രദ്ധയില്ലായ്മയും ലഹരി വസ്തുക്കളുടെ ഉപയോഗവും കുട്ടികളില്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നുണ്ട്‌. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നടന്ന പഞ്ചായത്തുകളിലെ കുട്ടികളില്‍ മാനസിക വളര്‍ച്ച മുരടിച്ചിട്ടുണ്ട്‌. എന്നാല്‍ കുട്ടിക്ക്‌ മാനസിക രോഗമാണെന്ന്‌ പുറത്തറിയുന്നതൊഴിവാക്കാന്‍ കുട്ടികളിലെ രോഗം പല രക്ഷിതാക്കളും മറച്ചു വെക്കുകയും പിന്നീട്‌ ഇത്‌ ചികിത്സിച്ചു ഭേദപ്പെടുത്താന്‍ പ്രയാസകരമായ രീതിയിലേക്ക്‌ വളര്‍ന്നതായും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ഡോ. സുജാ പാണ്ഡ്യന്‍ ചൂണ്ടിക്കാട്ടുന്നു. കാസര്‍ഗോഡ്‌ നഗരത്തില്‍മാത്രം മാനസിക നില തകരാറിലായ നാലുപേരെയെങ്കിലും ദിവസവും കണെ്ടത്താന്‍ കഴിയുന്നുണെ്ടങ്കിലും അവരെ പുനരധിവസിപ്പിക്കാനുള്ള സൌകര്യമില്ലാത്ത അവസ്ഥയാണുള്ളത്‌. കഞ്ചാവ്‌, മദ്യം, മറ്റ്‌ ലഹരി വസ്തുക്കളുടെ ഉപയോഗമാണ്‌ കൌമാരക്കാരില്‍ മാനസിക.വിഷാദ രോഗങ്ങള്‍ക്ക്‌ കാരണമായതെന്ന്‌ ഇത്തരത്തില്‍ രോഗം ബാധിച്ച്‌ ചികിത്സ തേടിയെത്തിയവരുടെ അവസ്ഥകള്‍ വിശകലനം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കുന്നു. ജില്ലയില്‍ മാനസിക-വിഷാദ രോഗികളടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുമ്പോഴും ഇത്തരം രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ യാതൊരു സൌകര്യവുമില്ല. സൈക്യാട്രി വാര്‍ഡുകള്‍ തുറന്ന്‌ മാനസിക നില തകരാറിലായവരുടെ ചികിത്സയ്ക്കാവശ്യമായ സംവിധാനമൊരുക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഇതുവരെ തയ്യാറായിട്ടില്ല. മാനസികാരോഗ്യ പദ്ധതി പ്രകാരം ജില്ലയിലെ ബേഡഡുക്ക, ബദിയഡുക്ക, മംഗല്‍പാടി, പനത്തടി, മഞ്ചേശ്വരം, തൃക്കരിപ്പൂറ്‍, കുമ്പള, നീലേശ്വരം, പെരിയ, മുളിയാര്‍, ചെറുവത്തൂറ്‍ സി.എച്ച്‌.സികളിലും കാസര്‍ഗോഡ്‌ ഗവ. ജനറല്‍ ആശുപത്രിയിലും പരിശോധനയ്ക്ക്‌ സൌകര്യമൊരുക്കിയിട്ടുണ്ട്‌. ക്യാമ്പില്‍ വെച്ച്‌ എല്ലാവിധ മാനസിക പ്രശ്നങ്ങളുടെയും രോഗങ്ങളുടെയും നിര്‍ണയവും ചികിത്സയും നല്‍കും. കുട്ടികളിലെ പഠന വൈകല്യം ബുദ്ധിമാന്ദ്യം, ഇവയുടെ നിര്‍ണയവും പരിശീലനവും ബുദ്ധി പരിശോധനയും കൌണ്‍സിലിംഗും മരുന്നുകളും സൌജന്യമായി ലഭിക്കും. ജില്ലയില്‍ മാനസിക വിഷാദ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്‌ തടയാനും രോഗികള്‍ക്ക്‌ ആവശ്യമായ ചികിത്സാ സൌകര്യങ്ങള്‍ നല്‍കാനും സൈക്യാട്രിസ്റ്റ്‌, സൈക്കോളജിസ്റ്റ്‌, സൈക്ക്യാട്രിക്‌ സോഷ്യല്‍ വര്‍ക്കര്‍, ഫാര്‍മസിസ്റ്റ്‌ എന്നിവരടങ്ങുന്ന സംഘം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സൌജന്യമായി ചികിത്സയും മരുന്നും ലഭ്യമാക്കുകയും ചെയ്യും.

ചിത്താരി: അബൂദാബിയില്‍ മരണപ്പെട്ട കെ.വി യൂസുഫിന്റെ മയ്യിത്ത് ഇന്നു ഖ്ബരടാക്കും ഖബറടക്കി

on Oct 10, 2009

അബൂദാബി: ചിത്താരി സ്വദേശിയെ അബൂദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ചിത്താരിയിലെ കെ.വി യൂസുഫിനെ(45) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബൂദാബി നാദിസിയ്യയില്‍ ഖുസാം എന്ന ഗ്രോസറി നടത്തി വരികയായിരുന്നു യൂസുഫ്. ഇന്നലെ രാവിലെ കടയിലെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.. 25 വര്‍ഷമായി അബൂദാബിയില്‍ ബിസിനസ്സ് നടത്തി വരികയായിരുന്നു. ഭാര്യ: നീലേശ്വരത്തെ മറിയം. മക്കള്‍: റംസീന, റംഷീദ്(വിദ്യാര്‍ത്ഥി). മരുമകന്‍: മുഹമ്മദ് ബല്ല ബീച്ച്. യൂസുഫിന്റെ സഹോദരന്‍ അബ്ദുല്ല പത്ത് വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മരണപ്പെട്ടിരുന്നു. മറ്റൊരു സഹോദരന്‍ മുഹമ്മദ് കുഞ്ഞി രണ്ട് വര്‍ഷം മുമ്പ് അബൂദാബിയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മറ്റു രണ്ട് സഹോദരങ്ങളായ മൊയ്തീനും കുഞ്ഞഹമ്മദും അബൂദാബിയില്‍ ജോലി ചെയ്ത് വരികയാണ്. ആസിയ, ഫാത്തിമ എന്നിവര്‍ സഹോദരികളാണ്.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com