Pages

Tuesday, January 24, 2012

കഷണ്ടിക്കും മരുന്ന്; വിമലിന് അംഗീകാരം


 കോഴിക്കോട്:  അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ കഷണ്ടിക്കും ചികിത്സയുണ്ടെന്നാണ് മലപ്പുറം ചേലേമ്പ്ര കൈലാസ് വീട്ടില്‍ കെ.ആര്‍. വിമലിന്‍െറ പക്ഷം.

കഷണ്ടി ചികിത്സയില്‍ നാഴികക്കല്ലാവുന്ന പ്രബന്ധം അവതരിപ്പിച്ച യുവാവിനെ തേടി നിരവധി അംഗീകാരങ്ങളാണെത്തിയത്.
കോയമ്പത്തൂര്‍ പി.എസ്.ജി കോളജ് ഓഫ് ഫാര്‍മസിയില്‍നിന്ന് എം.ഫാം ബിരുദമെടുത്ത വിമല്‍ കഷണ്ടിക്ക് മരുന്നില്ളെന്ന വിശ്വാസത്തെയാണ് ചോദ്യം ചെയ്യുന്നത്.
 രാസപക്രിയയിലൂടെ തയാറാക്കിയ മരുന്ന് ഉപയോഗിച്ചവരില്‍ രണ്ടുമാസത്തിനകം മുടിയിഴകള്‍ കിളിര്‍ത്തതായി പ്രബന്ധം സാക്ഷ്യപ്പെടുത്തുന്നു.
 മിനോക്സിഡില്‍ ലോഷന്‍, ഗുളിക രൂപത്തിലുള്ള ഫിനാസ്റ്റെറൈഡ് എന്നീ മരുന്നുകളാണ് കഷണ്ടി ചികിത്സയില്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഡൂട്ടെറാസ്ട്രൈഡ് എന്ന രാസവസ്തുവും മരുന്നായി ഉണ്ടെങ്കിലും അത് വില്‍പനക്കെത്തിയിട്ടില്ല. ഇതില്‍ മിനോക്സിഡില്‍ അതിരക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നാണ്. ഗുളിക രൂപത്തിലുള്ള ഫിനാസ്റ്റെറൈഡ് കഴിച്ചാല്‍ അത് പുരുഷന്‍െറ ലൈംഗിക ശേഷിയെ സാരമായി ബാധിക്കും.
ഗുളിക രക്തത്തിലെത്തുന്നതാണ് കാരണം. അതിനാല്‍, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാതെ ഫിനാസ്റ്റെറൈഡ് തന്മാത്ര മുടിയുടെ വേരുകളിലെത്തിക്കുന്നതെങ്ങനെയെന്നാണ് വിമലിന്‍െറ പഠനത്തിന്‍െറ കാതല്‍.
കൊഴുപ്പുകണങ്ങളില്‍ അടക്കം ചെയ്ത ഫിനാസ്റ്റെറൈഡ് തന്മാത്ര രാസപ്രക്രിയയിലൂടെ രൂപാന്തരപ്പെടുത്തി മുടിവേരുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനായി ലോഷന്‍ മാതൃകയിലേക്ക് തന്മാത്ര മാറ്റുന്നുണ്ട്.
ഇങ്ങനെ ഫിനാസ്റ്റെറൈഡ് ഉപയോഗിക്കുമ്പോള്‍ നേരിയ തോതിലാണ് രക്തത്തില്‍ എത്തുന്നത്.
ചെന്നൈയിലെ എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റി, കോമ്പയത്തൂരില്‍ നടന്ന അന്താരാഷ്ട്ര ഡ്രഗ് ഡെലിവറി കോണ്‍ഫറന്‍സ് എന്നിവയില്‍ മികച്ച പ്രബന്ധമായി ഇതു തെരഞ്ഞെടുത്തിട്ടുണ്ട്.
തമിഴ്നാട് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് വെല്‍ഫയര്‍ ട്രസ്റ്റ് വിമലിനെ ആദരിച്ചിട്ടുണ്ട്.
ഗുജറാത്തിലെ ഫാര്‍മസി രംഗത്തുള്ളവരുടെ കൂട്ടായ്മ നല്‍കുന്ന ഇന്നോവേറ്റിവ് തിസീസ് അവാര്‍ഡിന് ദക്ഷിണേന്ത്യയില്‍നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ടെക്നോളജി വിഭാഗത്തില്‍നിന്ന് നാമനിര്‍ദേശം ചെയ്ത ഏകവ്യക്തിയും വിമലാണ്.  ചേലേമ്പ്ര ദേവകിയമ്മ ഫാര്‍മസി കോളജില്‍ അസി. പ്രഫസറാണ് ഇദ്ദേഹം
.

Monday, January 23, 2012

ആറാം നിലയില്‍ നിന്നും താഴെ വീണ പെണ്‍കുട്ടി അല്‍ഭുതകരമായി രക്ഷപ്പെട്ടു


duniya
ഷാര്‍ജ: ആറാം നിലയില്‍ നിന്നും താഴെ വീണ ആറ് വയസുകാരി അല്‍ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ കാരണം മണിക്കൂറുകള്‍ക്ക് മുന്‍പ് കയ്യില്‍ കെട്ടിയ 'അല്ലാഹ്' എന്നെഴുതിയ കൈചെയിന്റെ അല്‍ഭുതമെന്ന്‌ കുട്ടിയുടെ മാതാവ്. ദുനിയാ രെദാ എന്ന ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയാണ്‌ ആറാം നിലയില്‍ നിന്നും താഴെവീണിട്ടും അല്‍ഭുതകരമായി രക്ഷപ്പെട്ടത്. അബദ്ധത്തില്‍ ഫ്ലാറ്റില്‍ നിന്നും താഴെ വീഴുമ്പോള്‍ പേടിച്ച് അലറിവിളിച്ചെങ്കിലും പെട്ടെന്ന്‌ ആരോ തന്റെ കൈയ്യില്‍ പിടിച്ചപോലെ തോന്നിയെന്ന്‍ ദുനിയാ പറയുന്നു. താഴെ വീണത് പതിയെ ആണെന്നും ഈ പെണ്‍കുട്ടി അല്‍ഭുതത്തോടെ പറഞ്ഞു. താഴെ വീഴുമ്പോഴും ദുനിയക്ക് ബോധമുണ്ടായിരുന്നു. ദുനിയക്ക് നിസാര പരിക്കുകള്‍ മാത്രമാണ്‌ സംഭവിച്ചത്. താഴെ വീണ ദുനിയയെ ഉടനെ കുവൈറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദുനിയ പരിക്കുകളില്‍ നിന്നും ഭേദപ്പെട്ട് വരികയാണ്‌.

Thursday, January 19, 2012

42 പവന്‍ കാണാതായി; സ്ത്രീകള്‍ സ്റേഷനില്‍ ഏല്‍പ്പിച്ച് മാതൃകയായി




കളഞ്ഞുകിട്ടിയ ആഭരണങ്ങളടങ്ങിയ പെട്ടി രാധയും ബേബിയും ടൌണ്‍പൊലീസ്സ്റേഷനിലെ എസ്.ഐ. ബിജുലാലിനെ ഏല്‍പ്പിക്കുന്നു
കാസര്‍കോട്: ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ ബൈക്കില്‍ കൊണ്ടുപോവുന്നതിനിടയില്‍ 42 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി കാണാതായി. കളഞ്ഞുകിട്ടിയ ആഭരണങ്ങള്‍ പൊലീസ്സ്റേഷനിലെത്തി ഉടമസ്ഥന് തിരിച്ചുനല്‍കി രണ്ട് സ്ത്രീകള്‍ മാതൃകയായി. തലക്ളായി മച്ചിനടുക്കം സ്വദേശിനി രാധ, തലക്ളായിലെ ബേബി എന്നിവരാണ് സ്വര്‍ണാഭരണങ്ങള്‍ ഉടമക്ക് തിരിച്ചുനല്‍കി സത്യസന്ധത കാട്ടിയത്. മേല്‍പറമ്പ് കടവത്തെ ഷാഫിയുടെ കൈയില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ 10നും 11നും ഇടയില്‍ ചന്ദ്രഗിരി കോട്ടയ്ക്കും പ്രസ്ക്ളബ് ജങ്ഷനും ഇടയിലുള്ള ബൈക്ക്യാത്രക്കിടയിലാണ് ഷാഫിയുടെ ആഭരണങ്ങള്‍ അടങ്ങിയ പെട്ടി കാണാതായത്. ഭാര്യയുടെ ആഭരണങ്ങള്‍ കാസര്‍കോട്ടെ ഒരു ബാങ്ക് ലോക്കറില്‍സൂക്ഷിക്കുന്നതിനായി കൊണ്ടുവരികയായിരുന്നു. ബൈക്കിന്റെ മുന്‍വശത്ത് പ്ളാസ്റിക് സഞ്ചിയിലാണ് ആഭരണങ്ങള്‍ അടങ്ങിയ രണ്ട് പെട്ടി സൂക്ഷിച്ചിരുന്നത്. ഒന്നില്‍ 150 പവനും രണ്ടാമത്തേതില്‍ 42 പവനുമാണ് ഉണ്ടായിരുന്നത്. പ്രസ്ക്ളബ് ജങ്ഷനിലെത്തിയപ്പോഴാണ് ഒരു പെട്ടിയും 42 പവനും കാണാതായതറിയുന്നത്. ഉടന്‍ തിരിച്ച് കീഴൂര്‍വരെ അന്വേഷിച്ചുചെന്നെങ്കിലും കണ്ടെത്താനായില്ല. ആഭരണങ്ങള്‍ കാണാതായതിന്റെ പരിഭ്രാന്തിയില്‍ പരക്കം പായുന്നതിനിടയിലാണ് ഓട്ടോയാത്രക്കാര്‍ ആഭരണങ്ങള്‍ കിട്ടിയ വിവരം പൊലീസ്സ്റേഷനില്‍ ചെന്ന് അറിയിക്കുന്നത്. തങ്ങളുടെ വാര്‍ഡില്‍പെട്ട പഞ്ചായത്ത് മെമ്പര്‍ വി. രാജനെയും കൂട്ടിയാണ് രാധയും മറ്റുയാത്രക്കാരും പൊലീസ്സ്റേഷനില്‍ ആഭരണപെട്ടിയുമായി എത്തിയത്. രാധ കോളിയടുക്കത്തെ ശ്രീഹരി ഗാര്‍മന്റ്സ് നടത്തിവരികയാണ്. കോളിയടുക്കം പി.എച്ച്.സിയിലെ ആശാവര്‍ക്കറാണ് ബേബി. കോളിയടുക്കത്തെ ശരവണനും ഓട്ടോയിലുണ്ടായിരുന്നു. കോളിയടുക്കത്തെ രാജേഷാണ് ഓട്ടോ ഓടിച്ചിരുന്നത്. എല്ലാവരും പ്രശംസയ്ക്ക് പാത്രമായി.

Tuesday, January 17, 2012

മഡിയന്‍ കൂലോം പാട്ടുല്‍സവത്തിന് സമാപനം

Madiyan_pattulsavam_2
Madiyan_koolom_pattulsavam_

മഡിയന്‍ കൂലോം പാട്ടുല്‍സവത്തിന് സമാപനം കുറിച്ച് നെരോത്ത് പെരട്ടൂര്‍ കൂലോം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രങ്ങളിലെ തെയ്യങ്ങള്‍ തിരിച്ചുപോകുന്നു.

Sunday, January 15, 2012

വൈജ്ഞാനിക മുന്നേറ്റത്തിനു വീണ്ടുമൊരു ആഹ്വാനത്തോടെ സഅദിയ്യ സമ്മേളനത്തിനു പ്രൗഢ സമാപ്തി

സഅദാബാദ് : വര്‍ധിച്ചു വരുന്ന സാമൂഹിക തിന്മകളെ ചെറുക്കാന്‍ മതപണ്ഡിതര്‍ക്കൊപ്പം സമൂഹ നേതൃത്വവും കൈകോര്‍ക്കണമെന്ന ആഹ്വാനത്തോടെ അഞ്ചു നാള്‍ നീണ്ടു നിന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ 42-ാം വാര്‍ഷിക സനദ്ദാന പരിപാടികള്‍ക്ക് പതിയനായിരങ്ങളുടെ ആവേശോജ്ജ്വല സംഗമത്തോടെ പ്രൗഢ സമാപ്തി. നാല് പതിറ്റാണ്ടുകൊണ്ട് സഅദിയ്യ സമൂഹ മനസ്സില്‍ ചെലത്തിയ സ്വാധീനവും വിദ്യാഭ്യാസ ആത്മീയ മുന്നേറ്റവും വിളംമ്പരം ചെയ്യുന്നതായിരുന്നു ശുഭ്രസാഗര സമാനം ഇന്നലെ രാവിലെ മുതല്‍ സഅദാബാദിലേക്ക് നാടിന്റെ നാനാദിക്കുകളില്‍നിന്നും ഒഴുകിയെത്തിയ ജനസഹസ്രങ്ങള്‍. ഉന്നത സയ്യിദന്മാരുടെയും പണ്ഡിത മഹത്തുക്കളുടെയും വിദേശ രാഷ്ട്രങ്ങളില്‍നിന്നെത്തിയ വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിലാണ് യുവ പണ്ഡിതര്‍ സ്ഥാന വസ്ത്രങ്ങളും സനദും ഏറ്റു വാങ്ങിയത്.
സഅദാബാദിലൊരുക്കിയ വിശാലമായ നഗരി കവിഞ്ഞ് മേല്‍പ്പറമ്പ മുതല്‍ ദേളി വരെ നിറഞ്ഞൊഴുകിയ സുന്നീ പ്രവര്‍ത്തക വ്യൂഹം സുന്നീ പ്രാസ്ഥാനിക നേതൃത്വത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് രാത്രി വൈകി പിരിഞ്ഞു പോയത് ഇന്നലെ വൈകിട്ട് അഞ്ചിന് തുടങ്ങിയ സമാപന പരിപാടികള്‍ അവസാനിക്കുമ്പോള്‍ അര്‍ധരാത്രി പിന്നിട്ടിരുന്നു.
സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ സ്വാഗതം ആശംസിച്ചു. ദുബൈ മതകാര്യവകുപ്പ് അസി. ഡയറക്ടര്‍ ഡോ. ശൈഖ് ഉമര്‍ മുഹമ്മദ് അഹ്മദ് ശരീഫ് അല്‍ ഖത്വീഫ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ധാര്‍മിക പരിപോഷണത്തിന് യുവ പണ്ഡിതര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ച് സനദ് ദാനം നിര്‍വഹിച്ചു. സഅദിയ്യ ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനവസ്ത്ര വിതരണം പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് കെ എസ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങള്‍, മഹ്മൂദ് മുഹമ്മദ് അലി അബ്ബാസ് അല്‍ സമ്മാര്‍ ദുബൈ, ശൈഖ് ഇബ്‌റാഹീം അബ്ദുല്‍ റസൂല്‍ അല്‍ ലഞ്ചാവി ദുബൈ, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍, കന്‍സുല്‍ ഉലമ കെ പി ഹംസ മുസ്‌ലിയാര്‍, സഅദിയ്യ പ്രിന്‍സിപ്പാള്‍ എ കെ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി മലേഷ്യ, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ഡോ.ശകീലുസ്സമാന്‍ അന്‍സാരി, പേരോട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സി എം ഇബ്‌റാഹീം, ഏനപ്പോയ അബ്ദുല്ലകക്കുഞ്ഞി ഹാജി, എ പി അബ്ദുല്‍ കരീം ചാലിയം, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ശരീഫ് കല്ലട്ര നന്ദിയും പറഞ്ഞു.

Saturday, January 14, 2012

ഇഹ് റാം മസ്ജിദ് മുന്‍ ഇമാം ഖാദര്‍ മുസ്‌ലിയാര്‍ നിര്യാതനായി

Abdul-kader-musliyar
Abdul kader musliyar
അജാനൂര്‍: മാണിക്കോത്ത് മഡിയനിലെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്ന ഖാദര്‍ മുസ്‌ലിയാര്‍(65) നിര്യാതനായി. ഹൃദ്രോഗത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഖാദര്‍ മുസ്‌ലിയാരെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. മാണിക്കോത്ത,് കൊളവയല്‍, ചിത്താരി, വെള്ളിക്കോത്ത് തുടങ്ങിയ നിരവധി പള്ളികളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഫാത്തിമയാണ് ഭാര്യ. മക്കള്‍: മൈമൂന, അബ്ദുള്‍ സ മദ്, മുഹമ്മദ് കുഞ്ഞി, സുഹറ, സുബൈദ, ആസിഫ്, റഷീദ, സാജിത, ശരീഫ്, ശരീഫ, സീനത്ത്, സുമയ്യ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി (കാലിച്ചാനടുക്കം), മുഹമ്മദ് കുഞ്ഞി(കല്ലൂരാവി), ബഷീര്‍ (ബേക്കല്‍), അഷ്‌റഫ്(ഹദ്ദാദ് നഗര്‍), ഉസ്മാന്‍(ഉദുമ), നാ സര്‍(നീലേശ്വരം), ഹലീമ, നൂ ര്‍ജഹാന്‍. സഹോദരങ്ങള്‍: ഇ ബ്രാഹിം, അബ്ദുള്‍ റഹ്മാന്‍ മുസ്‌ലിയാര്‍, മജീദ്, കുഞ്ഞാമിന.
അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മെ ട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ അനുശോചിച്ചു. മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

Thursday, January 12, 2012

CFL സി എഫ് എല്‍ ബള്‍ബുകള്‍ പൊട്ടിക്കരുത്

CFL-Lamps
പാലക്കാട്: ഉപയോഗ ശൂന്യമായ സി എഫ് എല്‍ ബള്‍ബുകളെ നിങ്ങള്‍ ഒരിക്കലും പൊട്ടിക്കരുത്. കാരണം അവ നമ്മുക്ക് സമ്മാനിക്കുന്ന ദുരിതങ്ങള്‍ വലുതാണ്. ഈ മുന്നറിയിപ്പ് നല്‍കുന്നത് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരല്ല. പുതിയ ശാസ്ത്രപ്രതിഭകളാകുവാന്‍ കൊതിച്ച് പാലക്കാട്ടെത്തിയ വിദ്യാര്‍ത്ഥികളാണ്. സി എഫ് എല്‍ ബള്‍ബുകളിലെ മെര്‍ക്കുറി എന്ന രാസവസ്തുവാണ് അപകടകാരി. വൈദ്യുതി ചാര്‍ജ്ജ് മിച്ചം പിടിക്കുവാന്‍ സര്‍ക്കാറും പൊതുജനവും ഐക്യകണ്‌ഠേന ആശ്രയിക്കുന്ന സി എഫ് എല്‍ അശാസ്ത്രിയമായി പുറംന്തള്ളുന്ന തിലൂടെ എത്രമാത്രം ഭവിഷ്യത്തുകള്‍ ഉണ്ടാക്കുന്നുവെന്ന് കോതമംഗലത്തെയും മുവാറ്റുപുഴയിലെയും വിദ്യാര്‍ത്ഥികള്‍ ബോധവത്കരണം നടത്തുന്നു.
വിദ്യാര്‍ത്ഥികള്‍ ഇതിന്റെ ആദ്യപടിയെന്ന രീതിയില്‍ ചെയ്തത് തങ്ങളുടെ കോര്‍പറേഷനുകളില്‍ ഒരു സര്‍വ്വേ നടത്തുകയാണുണ്ടായത്. ഉപയോഗശൂന്യമായ സി എഫ് എല്‍ ബള്‍ബുകള്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ അതിനുള്ള മറുപടികള്‍ നിരവധിയായിരുന്നു. വെറുതെ നിരത്തിലേക്ക് വലിച്ചെറിയുന്നു. ചിലര്‍ തോട്ടിലേക്ക് ഒഴുക്കി വിടുന്നു. പ്രധാനമായും വന്ന മറുപടി പൊട്ടിച്ച് കളയുന്നുവെന്നതാണ്. പൊട്ടിച്ച് കളയുമ്പോള്‍ ഉണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചൊന്നും പൊതുജനം അറിയുന്നുമില്ല. പിന്നീട് ഇതിനെതിരെ ബോധവത്കരണം നടത്തുക എന്ന യജ്ഞമാണ് കോതമംഗലം ഏലിയാസ് എച്ച് എസ് എസിലെ ജോര്‍ജ്ജ് മാത്യുവും അമല്‍ ഷാജിയും മൂവാറ്റുപുഴ സെന്റ്: അഗസ്റ്റ്യന്‍ ഗേള്‍സ് ഹൈസ്‌കൂളിലെ രേഷ്മയും റസ്‌നയും ഏറ്റെടുത്തിരിക്കുന്നത്.
സി എഫ് എല്‍ പൊട്ടി ഉള്ളിലുള്ള മെര്‍കുറി പുറത്ത് വരുമ്പോള്‍ ശ്വസിക്കുന്നവര്‍ക്ക് ബ്രോക്കറ്റിസ് പോലുള്ള രോഗങ്ങള്‍ വരാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മെര്‍ക്കുറി വെള്ളത്തില്‍ കലരുന്നതോടെ കുടിവെള്ളം മലിനമാവുകയും ലുക്കീമിയ, വന്ധ്യത, ക്യാന്‍സര്‍ പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാവുകയും ചെയ്യുന്നു. സി എഫ് എല്‍ പൊട്ടാതെ സൂക്ഷിക്കുകയെന്നതാണ് ഇതിനുള്ള ഏക പോംവഴി. ഒപ്പം തന്നെ സി എഫ് എല്‍ കമ്പിനിക്കാര്‍ ഉപയോഗ്യശൂന്യമായ ബള്‍ബുകള്‍ തിരിച്ചെടുക്കണം. അത് സര്‍ക്കാര്‍ മാര്‍ഗ്ഗമായാല്‍ അത്രയും നല്ലത്. മറ്റൊന്ന് റിസൈക്കിളിംങ് സാധ്യത വികസിപ്പിച്ചെടുക്കണം. വൈദ്യുതി ബില്ലിലെ ലാഭം മാത്രമല്ല ജീവിതത്തില്‍ നോക്കണ്ടത് നമ്മുടെ ആരോഗ്യം കൂടിയാണെന്നും വിദ്യാര്‍ത്ഥികള്‍ ജപ്പാനിലെ മീനാമാട്ട ദുരന്ത ചിത്രങ്ങള്‍ കൊണ്ടും മുന്‍സിപ്പല്‍ സ്റ്റോറേജ് വെയ്സ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം കൊണ്ടും സമര്‍ത്ഥിക്കുന്നത്.

China built a 30-storey hotel in 15 days

30-storey-building-in-china
BEIJING: They're a 21st century super power with super computers and a super economy that's the envy of the world.   Now China can claim another title - the fastest builders on the planet after putting up a 30-storey 183,000-square-foot hotel in just 15 days, or 360 hours.

A construction crew in the south-central Chinese city of Changsha completed this remarkable achievement with no injuries to any worker. The Ark Hotel was built on Dongting lake, in the Hunan Province, by Broad Group, a Chinese construction company which specialises in sustainable architecture.   It was built to withstand a magnitude 9 earthquake, as tested by the China Academy of Building Research, who claim this is five times more quake-resistant than conventional buildings.   All the materials were prefabricated and sections built to specification off-site, so there was very little wastage.   The builders took just 46 hours to finish the main structural components and another 90 hours to finish the building enclosure. All of the structure is soundproofed and thermal-insulated. They even have air quality monitoring in every room given the pollution problem in China.   While the men didn't work all through the night, it was often 10pm before they packed away their lunchboxes. Their previous record was a smaller 15-story building constructed in just six days, but this one is much more impressive.

Monday, January 9, 2012

പെരിയയില്‍ എയര്‍സ്ട്രിപ്പിന് 80 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും


കാസര്‍കോട്: ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് എയര്‍സ്ട്രിപ് സ്ഥാപിക്കുന്നതിന് ഹോസ്ദുര്‍ഗ് താലൂക്കില്‍ പെരിയ വില്ളേജില്‍ റി.സി.341/1ല്‍ കൈക്കോട്ട്കുണ്ട്, കനിയന്‍കുണ്ട്, അരങ്ങനടുക്കം, മുത്തനടുക്കം എന്നീ പ്രദേശങ്ങളിലായി 2000 മീറ്ററോളം നീണ്ടുകിടക്കുന്ന 80 ഏക്കര്‍ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി. ഭൂമി ഏറ്റെടുക്കല്‍ ജോലി ത്വരിതപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും പെരിയ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ ബി.ആര്‍.ഡി.സി എയര്‍സ്ട്രിപ്പിന്‍െറ പ്രോജക്ട് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു.

എയര്‍സ്ട്രിപ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലെ കൈവശക്കാര്‍ അവരുടെ പേരിലുള്ള സ്ഥലത്തിന്‍െറ രേഖകളുടെയും പ്ളാനിന്‍്റെയും കോപ്പികള്‍ സഹിതം പ്രോജക്ട് ഓഫിസുമായി ബന്ധപ്പെടണമെന്ന് ബി.ആര്‍.ഡി.സി മാനേജിങ്് ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍: 9447793813.

അജാനൂരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 14 കോടിയുടെ വികസന പദ്ധ


പതിമൂന്നാം ധനകാര്യ കമീഷനില്‍ ഉള്‍പ്പെടുത്തി ‘മാതൃകാ മത്സ്യഗ്രാമം’ പദ്ധതിയനുസരിച്ചാണ് ഈ വികസന പരിപാടി സംസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ നടപ്പാക്കുന്നത്.
2012-13 മുതല്‍ അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ഭവനരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്കായി 197 വീടുകള്‍ നിര്‍മിക്കും. കുടിവെള്ളം, വൈദ്യുതീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ തുടര്‍ന്ന് നടപ്പാക്കും.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എം. എല്‍. എ അറിയിച്ചു.

Sunday, January 8, 2012

പ്രമുഖ സൂഫീപണ്ഡിതന്‍ മഞ്ഞനാടി ഉസ്താദ് ഓര്‍മയായി

പ്രമുഖ പണ്ഡിതന്‍ മഞ്ഞനാടി ഉസ്താദിന് പതിനായിരങ്ങളുടെ യാത്രാ മൊഴി
  കാഞ്ഞങ്ങാട്: എട്ടു പതിറ്റാണ്ടുകാലം കേരളകര്‍ണാടക സംസ്ഥാനങ്ങളുടെ ആത്മീയ രംഗത്ത് നിറഞ്ഞുനിന്ന ഉന്നത പണ്ഡിതനും ആയിരക്കണക്കിനു പണ്ഡിതരുടെ ഗുരുവര്യരും പ്രമുഖ സൂഫീവര്യനുമായ മഞ്ഞനാടി സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ക്ക് പതിനായിരങ്ങള്‍ നിറകണ്ണുകളോടെ യാത്രാ മൊഴി നല്‍കി. ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സ്വന്തം വീടിനു സമീപം നേരത്തെ തയ്യാര്‍ ചെയ്ത സ്ഥലത്ത് വൈകിട്ട് 4 മണിയോടെ ഖബറടക്കം നടത്തി. അന്ത്യ കര്‍മങ്ങള്‍ക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ജീവിതത്തിന്റെ നാനാ തുറകളില്‍ പെട്ട ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ജീവിതം മുഴുവന്‍ മത വിദ്യാഭ്യാസ പ്രചരണത്തിനും സമൂഹത്തിന്റെ ആത്മീയാഭിവൃദ്ധിക്കും മാറ്റിവെച്ച സി.പി. മുഹമ്മദ്കുഞ്ഞി മുസ്ലിയാര്‍ കര്‍ണാടക മഞ്ഞനാടിയില്‍ കാല്‍നൂറ്റാണ്ട് നീണ്ട മുദരീസ് സേവനമാണ് മഞ്ഞനാടി ഉസ്താദ് എന്ന പേരില്‍ ഖ്യാതി നേടിത്തന്നത്. പ്രായാധിക്യം കാരണം സേവന രംഗത്തുനിന്ന് മാറി വിശ്രമജീവിതം നയിക്കുമ്പോഴും താന്‍ പടുത്തുയര്‍ത്തിയ മഞ്ഞനാടി അല്‍ മദീനയില്‍ ആഴ്ചയിലൊരിക്കല്‍ തസവ്വുഫ് ഗ്രന്ഥമായ ഇഹ്് യാഉലുമുദ്ദീന്‍ ക്ലാസെടുക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു.
പുഞ്ചാവി മാമു മുസ്ലിയാരുടെയും ആഇശയുടെയും മകനായി പഴയ കടപ്പുറം പുഞ്ചാവിയില്‍ ജനിച്ച സി.പി. വളരെ ചെറുപ്രായത്തില്‍ തന്നെ മതപഠനരംഗത്തേക്ക് തിരിഞ്ഞു. പുഞ്ചാവി, മഞ്ചേശ്വരം, നീലേശ്വരം, തുരുത്തി, മാട്ടൂല്‍, പരപ്പനങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിനുശേഷം മുദരീസായി സേവനം തുടങ്ങി. കോമു മുസ്ലിയാര്‍ കോട്ടുമല പ്രധാന ഉസ്താദാണ്. പുഞ്ചാവി, പഴയ കടപ്പുറം. ആറങ്ങാടി, ശ്രീകണ്ഠപുരം, മഞ്ഞനാടി വലിയ ജുമുഅത്ത് പള്ളി, അല്‍മദീന എന്നിവിടങ്ങളില്‍ സേവനം ചെയ്തു.
45 വര്‍ഷത്തിലേറെയായി റബീഉല്‍ ആഖ്വിറില്‍ സ്വന്തം വീട്ടില്‍ വിപുലമായി നടക്കുന്ന വാര്‍ഷിക റാത്തീബ് നേര്‍ച്ചയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ എത്തിച്ചേരാറുണ്ട്. കര്‍ണാടകയില്‍ മദ്രസകള്‍ സ്ഥാപിക്കുന്നതില്‍ ഗണ്യമായ സേവനമര്‍പ്പിച്ച മഞ്ഞനാടി ഉസ്താദ് കാസര്‍കോട് ജില്ലയില്‍ ജാമിഅ സഅദിയ്യ അറബിയ്യ, പുത്തിഗെ മുഹിമ്മാത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ ഉപദേശകനും ഗുണകാംക്ഷിയുമായിരുന്നു. നല്ല പ്രഭാഷകന്‍ കൂടിയായ ഉസ്താദ് ആയിരക്കണക്കിനു ആത്മീയ വേദികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
ഞണ്ടാടി ശൈഖ് ഉള്‍പ്പെടെ വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്ത് സ്വീകരിച്ചിട്ടുണ്ട്. ഇറാഖ്, യു.എ.ഇ, സഊദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഉസ്താദ് അജമീറില്‍ നിത്യസന്ദര്‍ശകനായിരുന്നു.
പരേതയായ ദൈനബി, നഫീസ, സൈനബ് എന്നിവരാണ് ഭാര്യമാര്‍ മറിയം, ആമിന, ആസ്വിയ, ജദീജ, ബീഫാത്തിമ, അഹ്്മദ് സഖാഫി, അബൂബക്കര്‍ സഖാഫി, അബ്ദുല്ല, അബ്ദുല്ലാഹ്, അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ലത്തീഫ്, സൈനബ, ഹഫ്‌സ, റുഖിയ, ഹന്നത്ത്, അബ്ദുല്‍ റഊഫ് ഫാളിലി, കുറ്റിയാടി സിറാജുല്‍ ഹുദാ വിദ്യാര്‍ഥി അബ്ദുല്‍ ജലീല്‍, പരേതരായ അബ്ദുല്‍ റഹ്മാന്‍, സ്വഫിയ്യ എന്നിവര്‍ മക്കളാണ്.
മുഹിമ്മാത്ത് സദര്‍ മുദരീസ് ആലംപാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, അല്‍മദീന പ്രസിഡന്റ് അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ബേക്കല്‍ അഹ്മദ് മുസ്‌ലിയാര്‍ കാടാച്ചിറ അബ്ദുല്‍ റഹ്മാന്‍ മദനി തുടങ്ങിയവര്‍ മരുമക്കളാണ്.
മര്‍ഹൂം യൂസുഫ് ഹാജി ഉസ്താദ്, ആലംപാടി ഉസ്താദ്, കാസര്‍കോട് ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍, മച്ചംപാടി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, മര്‍ഹൂം സൂരിബയല്‍ അബ്ദുല്‍ റഹ്്മാന്‍ മുസ്ലിയാര്‍, അനുജന്‍ സി.പി. കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.
ഉച്ച മുതല്‍ പല തവണകളായി നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കു പുറമെ ആലമ്പാടി എ.എം കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മാട്ടൂല്‍ ഹാമിദ് കോയമ്മതങ്ങള്‍, മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ അന്ത്രോത്ത്, ആദൂര്‍ പൂക്കുഞ്ഞി തങ്ങള്‍, അഹ്മദ് സഖാഫി, റഫീഖ് സഅദി, ജി.എം കാമില്‍ സഖാഫി, സി.ടി.എം പൂക്കോയ തങ്ങള്‍, അബ്ദു റഹ്മാന്‍ അശ്ഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, എം.എല്‍ എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദു റസാഖ്, സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, ഖാസിമാരായ ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, ടി.കെ എം ബാവ മുസ്ലിയാര്‍, സി.എച്ച് അബ്ദുല്ല മുസ്ലിയാര്‍ പള്ളിക്കര, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ നീലേശ്വരം, സഅദിയ്യ പ്രിന്‍സിപ്പള്‍ എ.കെ അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്ലിയാര്‍, മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്, വി.എം കോയ മാസ്റ്റര്‍, പട്ടുവം കെ.പി അബൂബക്കര്‍ മുസിലയാര്‍, പി.കെ അബൂബക്കര്‍ മൗലവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, താഴക്കോട് ബവ മുസ്ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസിലിയാര്‍, സുലൈമാന്‍ കരിവെള്ളൂര്‍, എ.കെ ഇസ്സുദ്ദീന്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍, അരവിന്ദന്‍ മാണിക്കോത്ത്, ഇ.കെ.കെ പടന്നക്കാട്, മെട്രോ മുഹമ്മദ് ഹാജി, എ.ഹമീദ് ഹാജി, ബശീര്‍ ബെള്ളിക്കോത്ത്, സി.അബ്ദുല്ല ഹാജി ചിത്താരി, സി.എച്ച് അലിക്കുട്ടി ഹാജി, അശ്‌റഫ് അശ്‌റഫി, മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, മുബാറക് മുഹമ്മദ് ഹാജി, എ.ബി അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശഓചിച്ചു.
മഞ്ഞനാടി ഉസ്താദിന്റെ നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, ജാമിഅ സഅദിയ്യ, പുത്തിഗെ മുഹിമ്മാത്ത്, മള്ഹര്‍, അല്‍ മദീന, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ അനുശോചിച്ചു.

Saturday, January 7, 2012

വെള്ളിക്കോത്തെ സംഗീതകുടുംബത്തില്‍ ഇക്കുറിയും വിനീതിന്റെ ഹാട്രിക്


ചെര്‍ക്കള:ജില്ലാകലോത്സവത്തില്‍ ഹാട്രിക് വിജയവുമായി ഇക്കുറിയും പി.വിനീത് തന്റെ കുടുംബത്തിന്റെ സംഗീതപാരമ്പര്യം നിലനിര്‍ത്തി. വെള്ളിക്കോത്തെ പുറവങ്കര തറവാട്ടംഗമായ വിനീത് ഇത്തവണ ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥകളിസംഗീതം, മൃദംഗം സംസ്‌കൃത പദ്യോച്ചാരണം എന്നിവയില്‍ എ ഗ്രേഡ് നേടിയാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും തന്റെ സംഗീതകുടുംബത്തിനും അഭിമാനമായത്.

കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന കലോത്സവത്തില്‍ ആറിനങ്ങളില്‍ മത്സരിച്ച് 30 പോയിന്‍േറാടെയാണ് പി.വിനീത് വ്യക്തിഗത ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. മുത്തശ്ശിമുതല്‍ ചേച്ചിവരെ സംഗീതത്തിന്റെ സപ്തസ്വരങ്ങള്‍ പകര്‍ന്നുതന്നപ്പോള്‍ പി.വിനീത് മത്സരിക്കാന്‍ കഴിയുന്ന ഇനങ്ങളിലൊക്കെ മാറ്റുരച്ചു. അഷ്ടപദി, ഗാനാലാപനം, ശാസ്ത്രീയസംഗീതം, കഥകളിസംഗീതം, മൃദംഗം, സംസ്‌കൃതപദ്യോച്ചാരണം എന്നീ ആറിനങ്ങളിലാണ് എ ഗ്രേഡ് കഴിഞ്ഞവര്‍ഷം നേടിയത്.

അമ്മയുടെ ചേച്ചി പ്രസന്നയാണ് സംഗീതത്തിന്റെ ആദ്യക്ഷരങ്ങള്‍ വിനീതിന് പകര്‍ന്നത്. തുടര്‍ന്ന് വിവിധ ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ഇപ്പോള്‍ ശാസ്ത്രീയസംഗീതത്തില്‍ ടി.പി.ശ്രീനിവാസന്‍ മാഷും കഥകളിസംഗീതത്തില്‍ കലാനിലയം ഹരിദാസനും മൃദംഗത്തില്‍ വെള്ളിക്കോത്ത് രാജീവ്‌ഗോപാലും വിനീതിന് പരിശീലനം നല്‍കുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ വിനീതിന്റെ അമ്മ നളിനി പങ്കെടുത്തിട്ടുണ്ട്. ചേച്ചി ആശ മുമ്പ് ജില്ലാ കലാതിലകമായിരുന്നു. അച്ഛന്‍: എ.എം.അശോക്കുമാര്‍.

Thursday, December 15, 2011

കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ ജലസംഭരണിയില്‍ ശ്വാസംമുട്ടി മരിച്ചു




കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ ജലസംഭരണിയില്‍ ശ്വാസംമുട്ടി മരിച്ചു
അബൂദബി: ജോലിസ്ഥലത്തെ ഭൂഗര്‍ഭ മലിനജല ടാങ്കില്‍ ശ്വാസംമുട്ടി മലയാളി ലേബര്‍ സൂപ്പര്‍വൈസര്‍ മരിച്ചു. കാസര്‍കോട് അജാനൂര്‍ പഞ്ചായത്ത് വെളള്ിക്കോത്തെ പി.പി. പത്മനാഭന്‍ നായര്‍ (40) ആണ് മരിച്ചത്. വെന്റിലേഷന്‍ ഇല്ലാത്ത ഭൂഗര്‍ഭ ടാങ്കിലെ മോട്ടോറില്‍ ഡീസല്‍ നിറക്കാനിറങ്ങിയ തൊഴിലാളിയെ രക്ഷിക്കാന്‍ ശ്രമിച്ച പദ്മനാഭന്‍ അപകടത്തില്‍പ്പെടുകയായിരുന്നു. തുടര്‍ച്ചയായി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്ന് കരുതപ്പെടുന്നു.
അബൂദബിയിലെ അല്‍ നജ്ദയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. അസ്ഖലന്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് കമ്പനിയിലെ ലേബര്‍ സൂപ്പര്‍വൈസര്‍ ആണ് പത്മനാഭന്‍. അല്‍ നജ്ദയില്‍ കമ്പനി ഏറ്റെടുത്ത പ്രോജക്ടിന്റെ ഭൂഗര്‍ഭ ടാങ്കിലെ മലിനജലം നീക്കുന്ന ജോലിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തിരുന്നത്. മൂന്ന് ദിവസം തുടര്‍ച്ചയായി ടാങ്കിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ചൊവ്വാഴ്ച ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് നിറക്കാനായി ടാങ്കിലിറങ്ങിയ ബംഗ്‌ളാദേശിയായ തൊഴിലാളിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇയാളെ രക്ഷിക്കാനായി ആദ്യം മറ്റൊരാളും തുടര്‍ന്ന് പദ്മനാഭനും ടാങ്കിലിറങ്ങി. പിന്നീട് മറ്റ് രണ്ടുപേരെയും ടാങ്കില്‍ നിന്ന് കയറ്റിവിട്ട ശേഷം മുകളിലേക്ക് കയറുന്നതിനിടെ പത്മനാഭന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഒറ്റപുരക്കല്‍ കുഞ്ഞമ്പു നായരുടെയും പള്ളിയത്ത് പനയംതട്ട കുഞ്ഞമ്മാറമ്മയുടെയും മകനാണ്. ഭാര്യ: രൂപ. മക്കള്‍: വൈഷ്ണവ്, പാര്‍ഥിവ്.

Wednesday, December 7, 2011

തേങ്ങകളില്‍ അള്ളാഹുവിന്റെ നാമവും, ചന്ദ്രക്കലയും നക്ഷത്രവും

തേങ്ങകളില്‍ അള്ളാഹുവിന്റെ നാമവും, ചന്ദ്രക്കലയും നക്ഷത്രവും
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : ഇടിമിന്നലേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങില്‍ നിന്നും പറിച്ചെടുത്ത തേങ്ങകളില്‍ അള്ളാഹുവിന്റെ നാമവും, ചന്ദ്രക്കലയും നക്ഷത്രവും. ബദിരയിലെ പരേതനായ എര്‍മുവിന്റെ വീട്ടുപറമ്പിലെ തെങ്ങില്‍ നിന്നും പറിച്ചെടുത്ത ഉണങ്ങിയ രണ്ടു തേങ്ങകളിലാണ് അള്ളാഹുവിന്റെ നാമങ്ങള്‍ കൊത്തി രൂപത്തില്‍ കണ്ടത്. ഒന്നില്‍ അള്ളാഹു എന്നും, മറ്റൊന്നില്‍ ലാഇലാഹ ഇല്ലാല്ലാഹ് മുഹമ്മദ് റസ്സൂലുള്ളാഹ് എന്നുമാണ് തെളിഞ്ഞു കാണുന്നത്. ഒരു വര്‍ഷം മുമ്പ് ഇടിമിന്നലേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങില്‍ നിന്നും കഴിഞ്ഞ ദിവസം തേങ്ങ പറിച്ച് വീടിനു സമീപം പൂട്ടിയിട്ടതായിരുന്നു. ഇന്നലെ ബന്ധു ബദിരയിലെ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍ തേങ്ങ എടുത്ത് കളിക്കുന്നതിനിടെയാണ് അള്ളാഹുവിന്റെ നാമം ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞ് നിരവധി പേര്‍ തേങ്ങകള്‍ കാണാന്‍ വീട്ടിലെത്തി.
.
ഈ വാര്‍ത്ത

Sunday, December 4, 2011


Monday, November 28, 2011

CHAMUNDIKKUNNU TEMPLE FESTIVAL








Kazcha from south chithari to north chithari ( Chamundikkunnu mahotsavam)

CHAMUNDIKKUNNU TEMPLE FESTIVAL


Sunday, November 27, 2011

മുസ്ലിം യൂത്ത് ലീഗിന്റെ പ്രസ്താവന സ്വാഗതാര്‍ഹം- SSF & SYS


മുസ്ലിം യൂത്ത് ലീഗിന്റെ പ്രസ്താവന സ്വാഗതാര്‍ഹം- എസ്.വൈ.എസ്
Posted by : Staff Reporter on : 2011-11-27
kasaragod.com, news, vartha, kasaragodvartha, kasaragodnewsകാസര്‍കോട്: മുസ്ലിംഗ് ലീഗ് ജനപ്രതിനിധികളെ നിയന്ത്രിക്കാന്‍ ഏതെങ്കിലും മത സംഘടനെയേയോ ഗ്രൂപ്പിനെയോ ഏല്‍പ്പിച്ചിട്ടില്ലെന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ പ്രസ്താവന സ്വാഗാര്‍ഹമാണെന്ന് എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ അഭിപ്രായപ്പെട്ടു.

ജനപ്രതിനിധികളെ നിയന്ത്രിക്കുമെന്ന രൂപത്തില്‍ ഒരു സംഘടനയില്‍ നിന്ന് നിരന്തരമായ പ്രസ്താവനകളും എം.എല്‍.എയുടെ പേരില്‍ അനാവശ്യ പരാമര്‍ശങ്ങളുമുണ്ടായതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഈയവസരത്തിലാണ് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഇതിനെതിരെ പ്രതികരിച്ചത്. പള്ളങ്കോടിന്റെ അഭിപ്രായത്തെ ശരി വെക്കുന്നതാണ് യൂത്ത് ലീഗ് കമ്മറ്റിയുടെ പ്രമേയം. സുന്നി സംഘടനകള്‍ എക്കാലത്തും ഉന്നയിക്കുന്ന വിഷയമാണിത്.

ജനപ്രതിനിധികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള മത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് സ്വാതന്ത്യമുണ്ട്. അതിന്റെ പേരില്‍ മറ്റു സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്നും മറ്റു സംഘടനകള്‍ക്കെതിരെ പ്രസ്താവനയിറക്കണമെന്നും ഒരു വിഭാഗം വാശി പിടിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. ഈ വിഷയത്തില്‍ യൂത്ത് ലീഗ് നടത്തിയ പ്രസ്താവന ഏവരും സ്വാഗതം ചെയ്യുമെന്നും എസ്.വൈ.എസ് അഭിപ്രായപ്പെട്ടു.

എസ് കെ എസ് എസ് എഫിനെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത് ലീഗ്


എസ് കെ എസ് എസ് എഫിനെതിരെ രൂക്ഷ വിമര്‍ശവുമായി യൂത്ത് ലീഗ്
കാസര്‍കോട്: മുസ്‌ലിം ലീഗ് എം.എല്‍.എ.മാരെ നിയന്ത്രിക്കാനും നയിക്കാനും പ്രാപ്തിയുള്ള പാര്‍ട്ടി ഘടകങ്ങള്‍ മുസ്‌ലിം ലീഗില്‍ തന്നെയുണ്ടെന്നും എസ് കെ എസ് എസ് എഫ് ലീഗിന്റ പാര്‍ട്ടി ഘടകമായി പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്നും പേരെടുത്തു പറയാതെ എസ് കെ എസ് എസ് എഫിനെതിരെ യൂത്ത് ലീഗ് യോഗത്തില്‍ രൂക്ഷവിമര്‍ശം.
എം എല്‍ എമാര്‍ക്കെതിരെ ആരെങ്കിലും വിമര്‍ശനമുന്നയിച്ചാല്‍ അതിനു മറുപടിയായി പത്രപ്രസ്താവന ഇറക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ അഭിപ്രായം. എല്ലാ വിഭാഗത്തെയും യോജിപ്പിച്ച് കൊണ്ടുപോവുക എന്നത് മുസ്‌ലിം ലീഗിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്.
ജനപ്രതിനിധികളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് പൗരന്മാര്‍ക്ക് സാമന്യമായ തിരിച്ചറിവുണ്ടാകണം. മുസ്‌ലിം പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശക്തമായ വിശ്വാസവും പിന്തുണയുമാണ് മുസ്‌ലിം ലീഗിന്റെ കരുത്ത്. പാര്‍ട്ടി ഘടകമെന്ന രീതിയില്‍ ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ സമുദായത്തില്‍ ഭിന്നിപ്പിനും പത്രകോളങ്ങളില്‍ പേരുവരാനും മാത്രമേ ഉപകരിക്കുള്ളയുള്ളുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷ്‌റഫ് സ്വാഗതം പറഞ്ഞു.
സമുദായത്തിലും പൊതു സമൂഹത്തിലും നിലനില്‍ക്കുന്ന ഐക്യം തകര്‍ക്കാനും സമുദായത്തിന് നാണക്കേടുണ്ടാക്കാനും മാത്രമേ ഇത്തരം കാര്യങ്ങള്‍ ഉപകരിക്കുകയുള്ളൂ. സമുദായ ക്ഷേമവും ഐക്യവും നാട്ടിലെ സമാധാനവും നിലനിര്‍ത്തുന്നതിനും എല്ലാ വിഭാഗത്തെയും യോജിപ്പിച്ച് കൊണ്ടുപോവുക എന്നത് മുസ്‌ലിം ലീഗിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്. മുസ്‌ലിം ലീഗിന്റെ നിലവിലെയും പൂര്‍വ്വകാലത്തെയും നേതാക്കള്‍ ഇക്കാര്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അറിയാമെന്നിരിക്കെ മുസ്‌ലിം ലീഗിനെ വിവാദങ്ങളിലേക്ക് തള്ളിവിടുന്നത് നല്ല ലക്ഷ്യത്തോടെയല്ല. മുസ്‌ലിം ലീഗിന്റെയും സമുദായ സംഘടനകളുടെയും നേതൃസ്ഥാനം ഒരേ സമയത്ത് കൈകാര്യം ചെയ്ത നേതാക്കളുടെ പാരമ്പര്യം മുസ്‌ലിം ലീഗിനുണ്ട്. അന്നൊന്നും ആരും ആരെയും നിയന്ത്രിക്കുന്നതായ തോന്നലോ അഭിപ്രായമോ ഉണ്ടായിട്ടില്ല. മതസംഘടനകളോട് മുസ്‌ലിം ലീഗിനുള്ള കാഴ്ചപാടും ബന്ധവും സുവ്യക്തമാണ്.
മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപാടിനുള്ള അംഗീകാരമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനുണ്ടായ വിജയവും പിന്തുണയും. വിവാദങ്ങളും പ്രസ്താവനകളും ഒഴിവാക്കി സൗഹൃദത്തിന്റെ വഴിയില്‍ ഒന്നിച്ച് നില്‍ക്കാന്‍ മതസംഘടനകള്‍ മുന്നോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ ഭാരവാഹികളായ കെ.ബി.എം. ഷെരീഫ്, യുസൂഫ് ഉളുവാര്‍, മുഹമ്മദ്കുഞ്ഞി ഹിദായത്ത് നഗര്‍, എം.പി.ജാഫര്‍, നാസര്‍ ചായിന്റടി,അഷ്‌റഫ് എടനീര്‍, മമ്മു ചാല പ്രസംഗിച്ചു. ഹമീദ് ബെദിര, ഇബ്രാഹിം ബേര്‍ക്ക, എ.കെ.ആരിഫ്, ടി.ഡി.കബീര്‍, എന്‍. ശംസുദ്ദീന്‍, പി. ഹക്കീം, ശിഹാബ്, എം.ടി.പി. ഷൗക്കത്തലി, മുഹമ്മദ് ഷാ, അബ്ദുല്‍ ഹമീദ് പള്ളങ്കോട്, ഹാരിസ് തൊട്ടി, എ. മുഹമ്മദ്കുഞ്ഞി, ഹസ്സന്‍ കുദുവ, എസ്. മുഹമ്മദ് ഹസീബ്, മന്‍സൂര്‍ മല്ലത്ത്, ബി.എം.അബ്ദുല്ല, അന്‍വര്‍ കോളിയടുക്കം, അഷ്‌റഫ് കൊടിയമ്മ, എം.എ. നജീബ്, റഊഫ് ബായിക്കര, സഹീര്‍ ആസിഫ്, ബി.എ. റഹ്മാന്‍ ആരിക്കാടി, ശംസുദ്ദീന്‍ കിന്നിംഗാര്‍, എന്‍.എ. താഹിര്‍, സി.എ. അഹമ്മദ് കബീര്‍, നിസാം പട്ടേല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Friday, November 25, 2011

ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഡിവൈഎഫ്‌ഐ രാവണീശ്വരം മേഖലാ കമ്മിറ്റി അംഗമായ വേലാശ്വരം പാണംതോട്ടെ എ ഉദയന(29) ാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ന് ദേശീയപാതയില്‍ പുല്ലൂര്‍ വിഷ്ണുമംഗലം വളവിലാണ് അപകടം. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബാലസംഘം മുന്‍ജില്ലാ കമ്മിറ്റി അംഗം, ഏരിയാ പ്രസിഡന്റ്, എസ്എഫ്‌ഐ ഏരിയാകമ്മിറ്റി അംഗം, പാണംതോട്ട് എ.കെ.ജി ക്ലബ് സെക്രട്ടറി, പ്രസിഡന്റ്, എസ്എഫ്‌ഐ തക്ഷശില കോളേജ് യൂണിറ്റ് സെക്രട്ടറി, ബാലസംഘം വില്ലേജ് രക്ഷാധികാരി സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാണംതോട്ടെ കേശവന്റെയും കാര്‍ത്യായനിയുടെയും മകനാണ്.
സഹോദരങ്ങള്‍: ജയന്‍, വിജയന്‍, സുരേന്ദ്രന്‍, ഓമനന്‍, ചന്ദ്രന്‍, അമ്പിളി.

ആദ്യകാല മുസ്ലീംലീഗ് പ്രവര്‍ത്തനും മംഗലാപുരത്തെ വ്യാപാരിയുമായിരുന്ന പി.കെ അബ്ബാസ് ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവും മംഗലാപുരത്തെ ആദ്യകാല പുകയില വ്യാപാരിയുമായിരുന്ന നോര്‍ത്ത് ചിത്താരിയിലെ സി.കെ. അബ്ബാസ് ഹാജി(74) നിര്യാതനായി.
കോട്ടച്ചേരി ബസ്സ്റ്റാന്‍ഡിന് സമീപത്തെ ഹിലാല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പാര്‍ട്ട്ണറും, ഡ്രഗ് ഹൗസ് മെഡിക്കല്‍ ഷോപ്പിന്റെ ഉടമയുമാണ്. മംഗലാപുരം കേരള സമാജത്തിന്റെ സെക്രട്ടറി, നോര്‍ത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ്, ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പാലക്കി സൈനബ. മക്കള്‍: സി.കെ. ആസിഫ്, സി.കെ. ഷറുദ്ദീന്‍, സി.കെ. മുനീര്‍, സുബൈദ. മരുമക്കള്‍: അബ്ദുറഹ്്മാന്‍ പൂച്ചക്കാട്(ഷാര്‍ജ), സീനത്ത്, സി.പി. ഷഹനിസ, സി.ഏ ഹസീന പള്ളിക്കര.
മയ്യത്ത് നോര്‍ത്ത് ചിത്താരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Wednesday, November 23, 2011

ബേക്കല്‍ ഉപജില്ലാ അറബിക് കലാമേള: പളളിക്കരയും ചിത്താരിയും ചാമ്പ്യന്‍മാര്‍



ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു വരുന്ന േബക്കല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് കലാമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 78 പോയിന്റുമായി ജി.എച്ച്.എസ്.എസ് പളളിക്കരയും യൂ.പി, എല്‍.പി വിഭാഗത്തില്‍ എച്ച്.ഐ.എ.യു.പി.എസ് ചിത്താരി യഥാകൃമം 54,37 പോയിന്റുമായി ചാമ്പ്യന്‍മാരായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഐ.ഇ.എം.എച്ച്.എസ്.എസ് പളളിക്കര (68)യും, യു.പി. വിഭാഗത്തില്‍ ഐ..എച്ച്.എസ്.എസ് അജാനൂരും (53), എല്‍.പി. വിഭാഗത്തില്‍ നൂറുല്‍ ഹുദാ ഇ.എം.എല്‍.പി.എസ് കോട്ടിക്കുളവും(36) രണ്ടാം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Friday, October 28, 2011

ജില്ലാ ശാസ്ത്രമേള കാഞ്ഞങ്ങാട്

അജാനൂര്‍: റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സമൂഹികശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേള നവംബര്‍ 17, 18 തീയതികളില്‍ കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസില്‍ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സ്കൂളില്‍ നടക്കും.

--------------------------------------------------------------------------------

Tuesday, October 25, 2011

പൂച്ചക്കാട് : പെരിയയിലേക്ക് ആരംഭിച്ച ബസിന് സ്വീകരണം നല്‍കി



കാസര്‍കോട്: കാസര്‍കോടില്‍ നിന്നും പൂച്ചക്കാട്, ആലക്കോട് വഴി പെരിയയിലേക്ക് പുതുതായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിന് കിഴക്കെകര ശാഖ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഷാ ഡ്രൈവറിനും ശാഖ മുസ്ലീം ലീഗ് പ്രസിണ്ടന്റ് കെ. മുഹമ്മദ് കുഞ്ഞി കണ്ടക്ടറിനും നോട്ട്മാലയണിയിച്ചു. അബ്ബാസ് ഹാജി മാളികയില്‍, ബെസ്റ്റോ മുഹമ്മദ്, സ്വലാത്ത് അബൂബക്കര്‍ നവാഫ്, അസ്ലം, ശിഹാബ് മാളികയില്‍, അമീര്‍ എന്നിവര്‍ സംബന്ധിച്ചു.

Sunday, October 23, 2011

74 ദിര്‍ഹത്തിന് 1000 രൂപ; ഇന്ത്യയിലേക്ക് പണമൊഴുക്ക് വര്‍ധിച്ചു

അബുദാബി: യു.എ.ഇ.യില്‍ ആയിരം രൂപയ്ക്കുവേണ്ടി ചെലവാക്കേണ്ടത് 74 യു.എ.ഇ. ദിര്‍ഹം മാത്രം. ഇതിനു മുമ്പ് 2009 ഏപ്രില്‍ മാസത്തിലാണ് യു.എ.ഇ. ദിര്‍ഹത്തിന് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ മൂല്യം ഇത്ര വര്‍ധിച്ചത്. കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ ഇന്ത്യന്‍ രൂപ അയയ്ക്കാന്‍ സാധിക്കുന്നതുകൊണ്ട് ഇന്ത്യയിലേക്ക് പണമൊഴുക്ക് ഇരുപത്, ഇരുപത്തിരണ്ട് ശതമാനം വര്‍ധിച്ചതായി എക്‌സചേഞ്ച് അധികൃതര്‍ പറഞ്ഞു. ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ ഇന്ത്യന്‍രൂപ ലഭിക്കാന്‍ കാരണം. 50 രൂപ ചിലവാക്കിയാലേ ഒരു ഡോളര്‍ ലഭിക്കൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 

ഈദ് ആഘോഷങ്ങള്‍ക്കുശേഷം ദസറ, മഹാനവമി ഉത്സവങ്ങള്‍ വന്നതും ഇന്ത്യയിലേക്കുള്ള ധനവിനിമയത്തിന് ആക്കം കൂട്ടിയിരുന്നു. യു.എ.ഇ.യില്‍ ധനവിനിമയ സ്ഥാപനങ്ങളിലും സ്വര്‍ണക്കടകളിലുമാണ് ഉപഭോക്താക്കള്‍ മുടങ്ങാതെ കയറിയിറങ്ങുന്നത്. അബുദാബിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 184.50 ദിര്‍ഹമാണ് ഇപ്പോഴുള്ള വിലയെങ്കിലും സ്വര്‍ണവില അനുദിനം വര്‍ധിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യവും അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും കാരണം ചെലവുകള്‍ വെട്ടിച്ചുരുക്കി നാട്ടിലേക്ക് കാശ് അയയ്ക്കാന്‍ പ്രവാസികള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നു. സുരക്ഷിതനിക്ഷേപം എന്ന നിലയില്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതിലും ഇന്ത്യക്കാര്‍ ശ്രദ്ധിക്കുന്നു. ഇന്ത്യ മാത്രമല്ല ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് രാജ്യങ്ങളിലെ കറന്‍സികളുമായും യു.എ.ഇ. ദിര്‍ഹത്തിന് നല്ല വില കിട്ടുന്നതുകൊണ്ട് എല്ലാ രാജ്യങ്ങളിലേക്കും റെമിറ്റന്‍സ് വര്‍ധിച്ചതായി ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ സി.ഇ.ഒ. അദീബ് അഹ്മദ് പറഞ്ഞു. ഇനിയുള്ള മാസങ്ങളിലും ഈ പ്രവണത തുടരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഡോളറുമായുള്ള രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിക്കുന്നതായി അധികൃതര്‍ പറഞ്ഞു. കുറഞ്ഞ ദിര്‍ഹംകൊണ്ട് കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നതുകൊണ്ട് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ധാന്യങ്ങള്‍, പച്ചക്കറികള്‍, മാംസം, തുണി ഉത്പന്നങ്ങള്‍, എന്നിവയും യു.എ.ഇ. ഇറക്കുമതി ചെയ്യുന്നു. യു.എ.ഇ.യുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയും ഇപ്പോള്‍ ഇന്ത്യയാണ്.

Wednesday, October 19, 2011

ഉനൈസ് മുബാറക്കിന് ഒന്നാം റാങ്ക്


സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭാസ ബോര്‍ഡ്‌ നടത്തിയ 10്ാം ക്ലാസ്സ്‌  മദ്രസ്സാ പൊതുപരീക്ഷയില്‍ സൗത്ത്‌ ചിത്താരി ഹയാത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നേടി ഒന്നാമതെത്തിയ മുബാറക്‌ അബ്ദുള്ള - ഖദീജ എന്നിവരുടെ മകന്‍ ഉനൈസ് മുബാറക്‌.
സുന്നീ ബാലവേദി (SK SBV) ഹയാത്തുല്‍ ഇസ്‌ലാം മദ്രസാ യൂനിറ്റ്‌ സെക്രെട്ടറിയായി  ഉനൈസ്.
ഉനൈസിനെ സൗത്ത്‌ ചിത്താരി ശാഖ SKSSF പ്രസിഡണ്ട്‌ നൌഫല്‍ കൂളിക്കാട്, ജനറല്‍ സെക്രട്ടറി റാഷിദ്‌ കൂളികാട്  എന്നിവര്‍ അഭിനന്ദിച്ചു.

Thursday, October 13, 2011

സമാധാനത്തിന് കൈകോര്‍ക്കണം: SYS



കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും ഉടലെടുത്ത സംഘര്‍ഷം വര്‍ഗീയതലത്തിലേക്ക് നീങ്ങുന്നത് ആശങ്കാജനകമാണെന്നും സമാധാനം പുന:സ്ഥാപിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ക്കണമെന്നും ട്രഷറര്‍ ചിത്താരി അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എസ്.വൈ.എസ് അവൈലബിള്‍ സെക്രട്ടറിയേറ്റിന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ഗീയവത്കരിച്ച് മുതലെടുപ്പ് നടത്തുന്നതിനെതിരെ സമാധാനകാംക്ഷികള്‍ ജാഗ്രത പുലര്‍ത്തണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ എല്ലാ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. ജനങ്ങളില്‍ ഭീതി വളര്‍ത്തുന്ന നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ മാറി നില്‍ക്കുകയും സൗഹൃദാ ന്തരീക്ഷമുണ്ടാക്കുന്നതിന് യത്‌നിക്കുകയും വേണം. ആറാധനാലയങ്ങള്‍ക്കും മറ്റും ആവശ്യമായ സുരക്ഷ ഉറപ്പ് വരുത്തണം. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കണമെന്നും കട കമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിച്ച് ജനങ്ങളില്‍ നിന്ന് ഭീതിയകറ്റണമെന്നും യോഗം ആവശ്യപ്പെട്ടു.

എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, ഉപാധ്യക്ഷന്‍മാരായ ഹമീദ് മൗലവി ആലമ്പാടി, ബി.കെ അബ്ദുല്ല ഹാജി ബേര്‍ക്ക, എ.ബി അബ്ദുല്ല മാസ്റ്റര്‍, സെക്രട്ടറിമാരായ ബശീര്‍ പുളിക്കൂര്‍, അശ്രഫ് കരിപ്പൊടി, മുഹമ്മദ് സഖാഫി പാത്തൂര്‍ തുടങ്ങിയര്‍ സംബ്‌നധിച്ചു.

കാഞങ്ങാട്ടെ അക്രമം വര്‍ഗീയ വല്‍ക്കരിക്കാനുള്ള നീക്കം ആപല്‍ക്കരം: എസ്.എം.എ


കാസറഗോഡ്: കാഞ്ഞങ്ങാടും പരിസരങ്ങളിലും ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ വര്‍ഗീയ സംഘര്‍ഷമാക്കി മാറ്റാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചന ആശങ്കാജനമാണെന്നും അത് പുറത്ത് കൊണ്ട് വരാനും സമാധാനം പുന:സ്ഥാപിക്കാനും എല്ലാ വിഭാഗം ജനങ്ങളും ഒറ്റെക്കെട്ടായി രംഗത്ത് വരണമെന്നും സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയേറ്റിന്റെ അടിയന്തിര യോഗം ആവശ്യപ്പെട്ടു.

രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ഗീയ വല്‍ക്കരിച്ച് മുതലെടുപ്പ് നടത്തുന്ന ഹീനമായ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞ് സമാധാനകാംക്ഷികള്‍ ജാഗ്രതപുലര്‍ത്തണം. അക്രമികളെ ഒറ്റപ്പെടുത്താന്‍ എല്ലാ മത രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. ജനങ്ങളില്‍ ഭീതി പുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ മാറിനില്‍കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ സ്വീകരിച്ച് അധികാരികള്‍ സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിന് യത്‌നിക്കുയും ആരാധനാലയങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുകയും സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കണമെന്നും വ്യാപാര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള സഹചര്യം ഉണ്ടാക്കി ജനങ്ങളില്‍ നിന്ന് ഭീതി അകറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസ്താവന വിവദമാകുന്നു

കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് മുസ്ലിംലീഗ്: മുഖ്യമന്ത്രി,


തിരുവനന്തപുരം: കാഞ്ഞങ്ങാട്ടെ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് മുസ്ലിംലീഗാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഇ ചന്ദ്രശേഖരന്‍ന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഞായറാഴ്ച വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി പങ്കെടുത്തുകൊണ്ട് യൂത്ത്‌ലീഗ് സ്‌പെഷ്യല്‍ കണ്‍വന്‍ഷനും മണ്ഡലം യൂത്ത്‌ലീഗ് സമ്മേളനവും നടന്നു. ഈ പരിപാടിക്ക് മുന്നോടിയായി മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ പ്രകടനം നടത്തി മുറിയനാവിയില്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചു. തുടര്‍ന്ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ പൊതുയോഗത്തിനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ വന്ന് ഗതാഗത തടസ്സമുണ്ടാക്കി.




ഇതിനെ നാട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതിന്റെ വിരോധത്തില്‍ ലീഗുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ദാമോദരന്റെ വീടിന് കല്ലെറിയുകയും വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ വാഹനം കല്ലെറിഞ്ഞ് കേടുപാടുണ്ടാക്കി. രാത്രി പതിനൊന്നോടെ മുറിയനാവിയിലെ സിപിഎം പ്രവര്‍ത്തകനായ ജിജേഷിന്റെ ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഓട്ടോ തൊഴിലാളികള്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം അക്രമം നടത്തുകയായിരുന്നു. അക്രമങ്ങളില്‍ അമ്പതോളം വീടുകള്‍, നാല് ആരാധനാലയങ്ങള്‍ എന്നിവ കല്ലെറിഞ്ഞ് തകര്‍ക്കുകയും നാല് കട, ഒരു പൊലീസ് ജീപ്പ്, മൂന്ന് ബൈക്ക് എന്നിവ തീവച്ചും നശിപ്പിച്ചു.
ഇരുവിഭാഗവും തമ്മിലുള്ള സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് സ്‌റ്റേഷനില്‍ 21 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 20 പേരെ അറസ്റ്റ് ചെയ്യുകയും 99 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കണ്ണൂര്‍ ഡിഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് മേധാവികള്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചിത്താരിയില്‍ സംഘര്‍ഷം: പോലീസ് ഗ്രാനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു,

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസങ്ങളില്‍ അക്രമങ്ങളും കൊളളിവെപ്പും നടന്ന കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച പകല്‍ സമാധാന പു:നസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും രാത്രി 9 മണിയോടെ പല ഉള്‍പ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ പൊട്ടിപുറപ്പെട്ടു. അക്രമികളെ പിരിച്ചു വിടാന്‍ പോലീസിന് ഗ്രാനേഡും കണ്ണീര്‍ വാതകവും റബ്ബര്‍ ബുളളററും പ്രയോഗിക്കേണ്ടി വന്നു. കല്ലേറില്‍ ഡി.വൈ.എസ്.പി മധുസൂദന് പരിക്കേററു.

രാത്രി 9 മണിയോടെ ചിത്താരി പൊയ്യക്കരയില്‍ സി.പി.എം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും സംഘടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി മധുസൂദന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയതോടെ അക്രമികള്‍ പോലീസിന് നേരേ രൂക്ഷമായ കല്ലേറ് നടത്തുകയായിരുന്നു. ഇതോടെ പോലീസ് 20 റൗണ്ട് ഗ്രാനേഡും കണ്ണീര്‍ വാതകവും റബ്ബര്‍ ബുളളററും ഉപയോഗിച്ചാണ് അക്രമികളെ വിരട്ടിയോടിച്ചത്. അതിനിടെ ചിത്താരിയില്‍ ഒരു ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെയും അക്രമുണ്ടായി.

രാത്രി 9.30 ഓടെ. കാഞ്ഞങ്ങാട് അരയില്‍ പ്രദേശത്ത് അക്രമം നടത്താനായി സംഘടിച്ചെത്തിയവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് വിരട്ടിയോടിച്ചു.

സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ച് കാസര്‍കോട്ടേക്ക് മടങ്ങുകയായിരുന്ന മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ കാറിന് നേരെയും ചാമുണ്ഡിക്കുന്നില്‍ വെച്ച് കല്ലേറുണ്ടാ­യി.

സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്‌



Wednesday, October 12, 2011

കാഞ്ഞങ്ങാട്ടെ സംഘര്‍ഷത്തില്‍ തകര്‍ന്നത് 35 വീടുകള്‍, 50 കടകള്‍, 15 വാഹനങ്ങള്‍



kasaragod.com, news, vartha, kasaragodvartha, kasaragodnews
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും രണ്ടു ദിവസമായി നടന്ന സംഘര്‍ഷത്തില്‍ 35 വീടുകളും 50 കടകളും, 15 വാഹനങ്ങളും അക്രമികള്‍ തല്ലിതകര്‍ത്തു. സി.പി.എം. ഹൊസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറി എ.വി. രാമചന്ദ്രന്റെ മുറിയനാവിയിലെ വീട് അഗ്‌നിക്കിരയാക്കി. വീട്ടിലെത്തിയ അക്രമിസംഘം രാമചന്ദ്രന്റെ സഹോദരന്‍മാരായ രവീന്ദ്രന്‍, രാഘവന്‍, രാഘവന്റെ ഭാര്യ സുജാത എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇവരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്മാറ്റി. രവീന്ദ്രന്റെ തയ്യല്‍കടയും തകര്‍ത്തു.

ചാലിങ്കാല്‍ എണ്ണപ്പാറയില്‍ അഞ്ച് വീടുകള്‍ തകര്‍ത്തു. അബ്ദുള്‍അസീസ്, ബഷീര്‍, അബ്ദുള്‍ഖാദര്‍, ഉമ്മാലി, ഹസ്സന്‍ എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കാറ്, വാന്‍, ബൈക്ക് എന്നിവയും തകര്‍ത്തു. വീടുകളില്‍ കയറിയ അക്രമികള്‍ കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. അലങ്കാരബള്‍ബുകള്‍, മോട്ടോറുകള്‍, ഫര്‍ണിച്ചര്‍ എന്നിയെല്ലാം നശിപ്പിച്ചു. പുല്ലൂരില്‍ രാവിലെ 10 മണിയോടെ ഒരുസംഘം താന്നിയടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ചില്ലുകള്‍ തകര്‍ത്തു. മറ്റ് ചില സ്വകാര്യവാഹനങ്ങള്‍ക്ക് നേരെയും അക്രമമുണ്ടായി. അരമണിക്കൂര്‍ നേരം ഗതാഗതം സ്തംഭിച്ചു. പിന്നീട് പോലീസെത്തി ലാത്തിവീശി അക്രമികളെ വിരട്ടിഓടിച്ചു.അരയിയില്‍ മുസ്‌ലിംലീഗ് ഓഫീസും ഫര്‍ണിച്ചറും തകര്‍ത്തു. സെന്‍ട്രല്‍ ചിത്താരിയില്‍ ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ച് സി.പി.എം. പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകള്‍ തടഞ്ഞു. ഉച്ചക്ക് 12 മണിയോടെ കാഞ്ഞങ്ങാട് സൗത്തില്‍ രണ്ട് മോട്ടോര്‍ ബൈക്കുകള്‍ കത്തിച്ചു. മാധ്യമപ്രവര്‍ത്തകന്‍ പ്രഭാകരന്‍ കാഞ്ഞങ്ങാടിന്റെ ബൈക്ക് കത്തിച്ചു. ഡോ. എ.സി. പത്മനാഭന്റെ വീടും തകര്‍ത്തു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email : shafichithari@gmail.com