Showing posts with label Friday's Talk. Show all posts
Showing posts with label Friday's Talk. Show all posts

Friday's Talk : മലയാളമാധ്യമങ്ങളുടെ മത-ജാതി വിവേചനം-കെ. സച്ചിദാനന്ദന്‍

on Dec 25, 2009


Madhyamam on 24/12/'09
2005 സെപ്റ്റംബര്‍ ഒമ്പതിന് കളമശേãരിയില്‍ തമിഴ്നാട് സര്‍ക്കാറിന്റെ ബസ് കത്തിച്ച കേസില്‍ ആരോപണവിധേയയായ സൂഫിയ മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനോടനുബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ച പേടിപ്പെടുത്തുന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഉത്കണ്ഠാകുലരായ ഞങ്ങള്‍ ചില പൌരന്മാര്‍ 2009 ഡിസംബര്‍ 18 ന് ഒരു പ്രസ്താവന പുറത്തിറക്കി. നിയമനടപടികളെയും നിയമസംവിധാനങ്ങളെയും പരിഗണിക്കാതെ ചില മാധ്യമങ്ങള്‍ സൂഫിയയെ കുറ്റവാളിയായി വിധിച്ചു. മത^ജാതി ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെയും വിഷയങ്ങളെയും കേരളത്തിലെ മാധ്യമങ്ങളും പൊതുസമൂഹവും ചിത്രീകരിക്കുന്ന രീതി അസ്വസ്ഥപ്പെടുത്തുന്ന പുതിയ പ്രവണതകളുടെ ഭാഗമായി മാത്രമേ മനസ്സിലാക്കാനാവൂ.

സംസ്ഥാനത്തെ സമുദായസൌഹാര്‍ദങ്ങളെ നശിപ്പിക്കുന്ന ഈ പ്രവണത, പൌരനെ അടിസ്ഥാന വിചാരണക്ക് വിധേയമാകുന്നതില്‍നിന്നു പോലും തടയാന്‍ ശ്രമിക്കുന്നു. ഭരണഘടന വിഭാവന ചെയ്യുന്ന മൌലികാവകാശങ്ങള്‍ക്ക് പുറമെ ജാതി മത ഭേദമെന്യേ എല്ലാ പൌരന്മാര്‍ക്കുമുള്ള അഭിപ്രായ^ആവിഷ്കാര സ്വാതന്ത്യ്രങ്ങളെയും പ്രയോഗവത്കരണങ്ങളെയും ഇത് നിരുത്സാഹപ്പെടുത്തുന്നു. ഈയൊരു സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ചില മാധ്യമ പ്രചാരണങ്ങളെയും പ്രത്യേക മത^ജാതികള്‍ക്കു നേരെയുള്ള മുന്‍വിധികളെയും ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.

'ലൌജിഹാദ്' വിഷയത്തില്‍ മുസ്ലിം ചെറുപ്പക്കാരനും ഹിന്ദു പെണ്‍കുട്ടിയും തമ്മില്‍ നടന്ന രണ്ട് കേസുകളാണ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തത്. രണ്ട് കേസുകളിലും ഹിന്ദു പെണ്‍കുട്ടിയും മുസ്ലിം പുരുഷനും തമ്മിലുള്ള പ്രണയവും അതിനെത്തുടര്‍ന്ന വിവാഹവുമാണുണ്ടായത്. ഇതിനെത്തുടര്‍ന്നാണ് കേരളത്തിലെ മാധ്യമങ്ങള്‍ ആയിരക്കണക്കിന് ഹിന്ദു^ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ 'ലൌ ജിഹാദി'നിരയായി ഇസ്ലാം മതം സ്വീകരിച്ചെതെന്ന് ആവേശത്തോടെ അച്ചടിച്ചത്. ഇത്തരം അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ജസ്റ്റിസ് കെ.ടി ശങ്കരന്‍ കേരളത്തില്‍ 'ലൌ ജിഹാദ്' നടക്കുന്നുണ്ടെന്നും ഇതിനെക്കുറിച്ച് പൊലീസ് അന്വേഷണം വേണമെന്നും പ്രസ്താവിക്കാന്‍ ഇടയാക്കിയത്. സ്ത്രീകള്‍ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്തവരാണെന്നും മുസ്ലിം ചെറുപ്പക്കാര്‍ മുഴുവനും 'ലൌ ജിഹാദി'ന്റെ ഉപകരണങ്ങളാണെന്നും മാധ്യമങ്ങള്‍ സമര്‍ഥമായി ചിത്രീകരിച്ചു, ശരിയായ പൊലീസ് അന്വേഷണങ്ങള്‍ അപ്പോഴും നടന്നിട്ടുണ്ടായിരുന്നില്ല. 'ലൌ ജിഹാദ്' കേരളത്തില്‍ ആസൂത്രിതമായി നടന്നിട്ടില്ലെന്ന് പ്രസ്താവിച്ചപ്പോഴും മാധ്യമങ്ങള്‍ പ്രചാരണങ്ങള്‍ നിര്‍ത്തിയില്ല. അവസാനം കോടതി തന്നെ പറഞ്ഞു, കേരളത്തില്‍ 'ലൌ ജിഹാദ്' നടന്നിട്ടില്ലെന്ന്.

വര്‍ക്കലയില്‍ ഒരു മധ്യവയസ്കന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കേരളത്തിലെ മാധ്യമങ്ങള്‍ പുതിയൊരു സംജ്ഞയുമായി കടന്നുവന്നു. അതാണ് 'ദലിത് തീവ്രവാദം'. ഇവിടെയും പൊലീസ് റിപ്പോര്‍ട്ട് അതേപടി പകര്‍ത്തുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മാധ്യമങ്ങള്‍ പൊലീസിന്റെ ഭാഷ്യമനുസരിച്ചാണ് ദലിത് സംഘടനകളെ തീവ്രവാദികളാക്കിയത്. പൊലീസും മാധ്യമങ്ങളും ഒന്നു ചേര്‍ന്ന് 'ദലിത് ഭീകരസംഘടന'കളെക്കുറിച്ച് വാര്‍ത്തകള്‍ ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്നു. ഇങ്ങനെ ഒരു പ്രത്യേക ദലിത് സംഘടനയുടെ മേലുള്ള പൊലീസിന്റെ അന്യായമായ കുറ്റം ചാര്‍ത്തലുകളും ശിവസേനക്കാരുടെ ആക്രമണങ്ങളും ന്യായീകരിക്കപ്പെട്ടു. കേരളത്തിലെ മാധ്യമങ്ങള്‍ ഈ അതിക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണുണ്ടായത്. പൊലീസിനൊപ്പം ചേര്‍ന്ന് ഈ സംഘടനയെ അവര്‍ കുറ്റവാളികളാക്കി മുദ്രകുത്തുകയും ചെയ്തു. ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയെക്കുറിച്ച മുന്‍വിധികള്‍ മാധ്യമങ്ങള്‍ ഊട്ടിയുറപ്പിക്കുകയും പൊലീസ് അതിക്രമങ്ങളെ തടയുന്നതിന് പകരം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

2009 മെയ് പതിനേഴിന് ബീമാപ്പള്ളിയില്‍ പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികളായ ആറ് മുസ്ലിംകള്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതില്‍ തന്നെ 27 പേര്‍ക്ക് വെടിയേറ്റാണ് പരിക്ക് പറ്റിയത്. പിന്നീട് മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ അന്വേഷണത്തില്‍ 'അനീതി നിറഞ്ഞതും അങ്ങേയറ്റം ക്രിമിനല്‍ സ്വഭാവമുള്ളതുമായ അക്രമ'മാണ് പൊലീസ് നടത്തിയതെന്ന് കണ്ടെത്തി. സര്‍ക്കാര്‍ ചില പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡു ചെയ്യുകയും ചെയ്തു. മിക്ക മലയാളം മാധ്യമങ്ങളും ഈ പ്രശ്നത്തില്‍ മൌനം പാലിക്കുകയാണുണ്ടായത്. റിപ്പോര്‍ട്ട് ചെയ്തവര്‍ പൊലീസ് ഭാഷ്യമനുസരിച്ച് ഇതിനെ വെറും 'വര്‍ഗീയ അസ്വാരസ്യ'മായാണ് ചിത്രീകരിച്ചത്. വര്‍ഗീയവത്കരിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാനാണു പൊലീസ് വെടിവെച്ചതെന്നു പ്രചരിപ്പിച്ച മാധ്യമങ്ങള്‍ അതിനാല്‍ മൌനം പാലിക്കുകയാണ് നല്ലതെന്നു പറയാനാണ് ശ്രമിച്ചത്. ഇതൊരിക്കലും സംഭവങ്ങളുടെ നിജസ്ഥിതി തുറന്നു കാട്ടുന്നതായിരുന്നില്ല. മുസ്ലിം മല്‍സ്യത്തൊഴിലാളികള്‍ക്കെതിരായ അങ്ങേയറ്റം അപലപിക്കേണ്ട ഭരണകൂട ഭീകരതയെക്കുറിച്ച ഒരു അന്വേഷണവും നടന്നില്ല. അങ്ങനെ ഈ സംഭവം മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുകയും പൊതുജന ശ്രദ്ധ ലഭിക്കാതെ പോവുകയും ചെയ്തു.

ഇതു മുഴുവന്‍ കാണിക്കുന്നത് മലയാള മാധ്യമങ്ങള്‍ മത^ജാതി ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന വിവേചനത്തെയാണ്. മുസ്ലിംകളെക്കുറിച്ച ഏതൊരു പ്രശ്നവും എളുപ്പത്തില്‍ വര്‍ഗീയവത്കരിക്കാനും അവരെക്കുറിച്ച സംശയവും വെറുപ്പും ഉല്‍പാദിപ്പിക്കാനും വളരെ വേഗം സാധിക്കുന്നുണ്ട്. സാമാന്യമായി ജാതിപ്രശ്നങ്ങളെ തെറ്റായ രീതിയില്‍ പ്രതിനിധാനം ചെയ്യാനും അവരെ കുറിച്ച മുന്‍വിധികള്‍ ഊട്ടിയുറപ്പിക്കാനും ഇത്തരം പ്രചാരണങ്ങള്‍ സഹായകമാവുന്നു. ഇവിടെ ഞങ്ങള്‍ ഏതെങ്കിലും സംഘടനയെയോ വ്യക്തികളെയോ പക്ഷം പിടിക്കുന്നില്ല. നീതി പുലരണമെന്നു മാത്രമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. മേല്‍ സൂചിപ്പിച്ച ഏത് പ്രശ്നത്തിലും കൃത്യമായ അന്വേഷണവും വിചാരണയും നടക്കണം. അതോടൊപ്പം ഒരു പ്രത്യേക ജാതിയിലും മതത്തിലും ഉള്‍പ്പെട്ടെന്നു കരുതി അവര്‍ക്ക് നീതിയും ഭരണഘടനപരമായ അവകാശങ്ങളും നിഷേധിക്കപ്പെട്ടുകൂടാ. അവരെ ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. മാധ്യമങ്ങള്‍ തങ്ങളില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണം. ജനാധിപത്യ രാഷ്ട്രീയത്തിന്റെ അടിസ്ഥാനങ്ങള്‍ മുറുകെപ്പിടിക്കണം. ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തുന്ന ബഹുസ്വരതയുടെ പാഠങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ നിരന്തരം ഓര്‍മിക്കണം.

പരിഭാഷ: ഉബൈദ് റഹ്മാന്‍
കെ. സച്ചിദാനന്ദന്‍ ദല്‍ഹിയില്‍
വാര്‍ത്താസമ്മേളനത്തില്‍ വായിച്ചത്.

Friday's Talk:ഹജ്ജ്‌ വിളംബരം ചെയ്യുന്നത്

on Nov 20, 2009

ഹജ്ജ്‌ വിളംബരം ചെയ്യുന്നത്

” ഹജ്ജിന് വരുവാന്‍ നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക!
ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും ദൂരദിക്കുകളില്‍ നിന്ന് പോലും
നിന്റെയടുത്തു വന്നെത്തും. ” (അല്‍ഹജ്ജ്‌:27 ) hajj1 ഇബ്റാഹീമിന്റെ വിളംബരം കേട്ട് ആവേശത്തള്ളിച്ചയാല്‍ തിടുക്കപ്പെട്ടെത്തുന്ന
വിശ്വാസിക്കൂട്ടങ്ങളെ സ്വീകരിച്ചാനയിച്ച് വിയര്‍ത്തൊലിക്കുമ്പോഴും
‘ഉമ്മുല്‍ഖുറാ’ സന്തോഷത്തിമര്‍പ്പിലാണ്. ദൈവത്തോടുള്ള നിഷ്കാമ സ്നേഹത്താല്‍
പ്രചോദിതരായി, അവനെ മാത്രം ധ്യാനിക്കാനായി പടുത്തുയര്‍ത്തപ്പെട്ട ആദ്യഭവനം കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യമടയാന്‍ കരയും കടലും ആകാശവും താണ്ടിയെത്തിയ ദൈവദാസന്മാരുടെ, വാന-ഭുവനങ്ങളെ ഒരുപോലെ അതിശയം കൊള്ളിക്കുന്ന അനുപമമായ ഒത്തുകൂടല്‍. ജീവിതം ഈശ്വരസ്മരണയുടെ സമവാക്യമാക്കിയ
ഒരു സമൂഹത്തിന്റെ സൃഷ്ടിയാണവര്‍ നടത്താന്‍ പോവുന്നത്.

എന്താണ് ഹജ്ജ്‌? ലളിതവും സുതാര്യവുമായ ഏതാനും കര്‍മങ്ങള്‍. എന്നാല്‍ നിലക്കാത്ത
ദൈവസ്മരണയുടെ നൈരന്തര്യമാണവ. ഹജ്ജുകര്‍മങ്ങളുടെ നിര്‍വഹണസ്ഥലങ്ങളും
സമയങ്ങളും ചരിത്രപരിസരങ്ങളും ഇഴപിരിച്ചു നോക്കൂ. *ദിക്റും തവക്കുലും തജര്‍റുദും
തദ്ഹിയത്തും അല്ലാതെ മറ്റെന്തെങ്കിലും അവയില്‍ തൊട്ടറിയാന്‍ കഴിയുന്നുന്ടോ?

‘ഇഹ്റാം’*ജഡികമായ ഇച്ച്ചകളില്‍നിന്നും വികാരങ്ങളില്‍നിന്നും മുക്തമായി മനസ്സിനെ
ദൈവസ്മരണയിലും ചിന്തയിലും ഒതുക്കിനിര്‍താനുള്ള തെയ്യാറെടുപ്പാണ്.’തല്‍ബിയതാ’*വട്ടെ
അതിന്റെ ഏറ്റുപറച്ചിലും സാകഷ്യപ്പെടുത്തലും. പടച്ചതമ്പുരാന്റെ പരിശുദ്ധിക്ക്
ചുറ്റുമുള്ള ഹൃദയത്തിന്റെ ചുറ്റിത്തിരിയലും കാണാത്ത, എന്നാല്‍ തലോടിക്കൊണ്ടിരിക്കുന്ന
ഇഷ്ടഭാജനത്തെ പുല്‍കാനുള്ള വെമ്പലുകലുമാണ് ‘ത്വവാഫ്‌’*. കാരുണ്യത്തിന്റെ
നാട്ടക്കുറികള്‍ക്കിടയില്‍ ദൈവത്തിന്റെ പൊരുത്തവും മാപ്പും തേടിയുള്ള പോക്കുവരവുകളെ
നാം ‘സഅയ് ‘*എന്ന് വിളിക്കുന്നു. ദൈവഭയത്താല്‍ കനംതൂങ്ങിയ ഹൃദയങ്ങളും, സ്തോത്രങ്ങളും
അര്‍ത്ഥനകളും അണപൊട്ടിയൊഴുകുന്ന നാവുകളും, പ്രതീക്ഷാനിര്‍ഭരമായി
വാനത്തേക്കുയരുന്ന കരങ്ങളും പരമകാരുണികന്റെ കാരുണ്യാനുഗ്രഹങ്ങള്‍ ഏറ്റു
വാങ്ങാനുള്ള ഒരുങ്ങിനില്പാണ് ‘വുഖൂഫ്’*. തിന്മകളോടും അതിന്റെ വൈതാളികരോടുമുള്ള
തീഷ്ണരോഷത്തെ പ്രതീകവല്‍ക്കരിക്കയാണ് ‘കല്ലേറുകള്‍’. നാശകാരികളായ
ജഡികേച്ഛകളെ ആട്ടിത്തുരത്താനുള്ള ദൃഡനിശ്ചയവും കല്ലേറുകളിലൂടെ പ്രകടമാവുന്നു.
‘ബലി’ വിശുദ്ധിയുടെ ഉച്ചിയിലേക്കുള്ള ആരോഹണത്തിന്‌ പര്യവസാനം കുറിക്കുകയാണ്.
നിന്ദ്യ നികൃഷ്ടതകളുടെ മ്ലേച്ചരക്തം പുണ്യം ചെയ്ത കരങ്ങളാല്‍ ഒഴുക്കിക്കളയുകയാണ്
ബലിയിലൂടെ.പരിശുദ്ദരും പരമഭക്തരുമായ ദൈവദാസന്മാരുടെ സാന്നിധ്യത്തില്‍
സമര്‍പ്പണത്തിന്റെയും ദണ്‍ധം നല്‍കലിന്റെയും സാകഷ്യപ്പെടുത്തല്‍.

മനുഷ്യനെ ‘മനുഷ്യനാ’ക്കുന്നത് ഏകദൈവവിശ്വാസവും തദനുസൃതമുള്ള ജീവിതവുമാണ്.
ദൈവസ്മരണയുടെ സജീവസാന്നിധ്യമുള്ള മനസ്സുകള്‍ക്കെ സമാധാനവും സുരക്ഷാബോധവും
അനുഭവിക്കാനും, അന്തസ്സും ആത്മാഭിമാനവും കൈവരിക്കാനും സാധിക്കയുള്ളൂ. അതിനുള്ള
അവസരങ്ങളാണ് ഹജ്ജ്‌ ഒരുക്കിത്തരുന്നത്‌.

ജീവിതത്തിന്റെ നെട്ടോട്ടങ്ങളില്‍ ഏറ്റ കളങ്കങ്ങളും
കരുവാളിച്ചകളും കഴുകിക്കളഞ്ഞ് ഒളിമിന്നുന്ന മനസ്സും ആത്മാവുമായി ജീവിതയാത്ര
തുടരാനുള്ള വിളംബരമാണ് ഹജ്ജ്‌. “ഹിതമല്ലാത്തതൊന്നും പറയാതെയും പ്രവര്‍ത്തികാതെയും
വേണ്ടുംവിധം ഹജ്ജ്‌ നിര്‍വഹിച്ചയാള്‍ ഉമ്മ പെറ്റ നാളിന്റെ പരിശുദ്ധിയുമായാണ്
മടങ്ങിപ്പോവുന്നതെ” ന്ന തിരുവരുള്‍ നാം അടിവരയിട്ടു വായിക്കുക!

* ദൈവസ്മരണ, (അല്ലാഹുവില്‍) ഭരമേല്‍പ്പിക്കല്‍, (അരുതായ്മകളില്‍നിന്നും) മുക്തമാവല്‍,
(എല്ലാം ദൈവമാര്‍ഗത്തില്‍) ബലിയര്‍പ്പിക്കല്‍.

*ഹജ്ജില്‍ പ്രവേശിക്കല്‍, *ലബ്ബൈക…. എന്ന പ്രാര്‍ത്ഥന ചൊല്ലല്‍,
*കഅബയെ വലയം വെക്കല്‍, *സഫാ-മര്‍വകള്‍ക്കിടയിലെ നടത്തം,
*’അറഫയില്‍ ഉണ്ടായിരിക്കല്‍.

http://ipcblogger.net/akm/?p=212

**************************************************

ഹജ്ജിന്‍റെ സാമൂഹ്യശാസ്ത്രം- malayalam.webdunia

hajj

വിശ്വസാഹോദര്യം തെളിമയാര്‍ന്ന ഹജ്ജില്‍ പ്രത്യക്ഷപ്പെടുന്നു. വംശവും ദേശവും ഭാഷയും, സാമൂഹിക പദവികളും വ്യത്യാസങ്ങളും വിവേചനങ്ങളും മറന്ന് തീര്‍ത്ഥാടകര്‍ ദൈവചൈതന്യത്തില്‍ പങ്ക് ചേരാന്‍ മക്കയിലേക്ക് കുതിക്കുന്നു. മരുഭൂമിയില്‍ ഒരേ ഭക്ഷണവും ഓരപോലെയുള്ള വസ്ത്രവും ധരിക്കുന്നു. സന്തോഷവും സന്താപവും പങ്ക് വയ്ക്കുന്നു.

സാഹിത്യസംഗമം

ഹജ്ജ് സാംസ്കാരികമായും ഉന്നതമായ ഒത്തുചേരലാണ്. മുന്‍പ് ധാരാളം ജനങ്ങള്‍ ഒത്തുചേരുന്ന ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി ഒരു സാഹിത്യസംഗമവും സംഘടിപ്പിച്ചിരുന്നു. വാഗ്വൈഭവും സര്‍ഗ്ഗ ശക്തിയും ഇവിടെ പരീക്ഷിച്ചിരുന്നു.

ഉമ്മറിന്‍റെ ഭരണകാലത്ത് ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാനും, പുതിയ സംരംഭങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടിയാലോചിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തിയിരുന്നു.


രണ്ടാം ദിവസം

ഹജ്ജിന്‍റെ പ്രധാന ചടങ്ങായ "വുഖക്കഫി'ന് വേണ്ടി തീര്‍ത്ഥാടകര്‍ രണ്ടാംദിവസം മിന വിട്ട് "അരാഫത്ത്' മരുഭൂമിയിലേക്ക് പോകുന്നു. അന്തിമവിധി ദിനത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇവിടെ "വഖഫ്' അനുഷ്ഠിക്കുന്നത്. "ദയയുടെ പര്‍വതം' എന്നറിയപ്പെടുന്ന സ്ഥലത്താണ് മറ്റ് ചിലര്‍ ഒത്തു കൂടുന്നത്. ഇവിടെയാണ് പ്രവാചകന്‍ പ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗം

നടത്തിയത്. "അരാഫത്തില്‍' പ്രാര്‍ത്ഥിക്കുന്ന ജനത്തിന് അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കണമെന്ന് പ്രവാചകന്‍റെ പ്രാര്‍ത്ഥന ദൈവം ഇവിടെ വച്ചാണ് കൈക്കൊണ്ടത് എന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഇവിടെനിന്ന് യാത്ര പുറപ്പെടുന്ന ഭക്തര്‍ നവജാതശിശുക്കളെപ്പോലെ നിഷ്ക്കളങ്കരും പാപങ്ങള്‍ പൊറുത്ത് വിശുദ്ധരായവരാണെന്നാണ് വിശ്വാസം.

സൂര്യാസ്തമയത്തിനുശേഷം അരാഫത്തിനും മിനയ്ക്കുമിടയിലുള്ള "മുസ്ദാലിഫി'ലേക്ക് തീര്‍ത്ഥാടകര്‍ പുറപ്പെടുന്നു. ഇവിടെ അവര്‍ വീണ്ടും പ്രാര്‍ത്ഥിക്കുകയും ചെറിയ കല്ലുകള്‍ ശേഖരിക്കുകയും ചെയ്യുന്നു.


Friday's Talk:ഇസ്‌ലാമിക ബാങ്കുകളും കോര്‍പ്പറേറ്റ്‌ രീതിയിലേക്ക്‌

on Nov 13, 2009

ഇസ്‌ലാമിക ബാങ്കുകളും കോര്‍പ്പറേറ്റ്‌ രീതിയിലേക്ക്‌
Islamic_finance_sector
-ഇ.കെ. ഫസലുറഹ്‌മാന്‍

ഉദാരീകരണകാലത്തെ ഇസ്‌ലാമിക ബാങ്കുകള്‍, അതിന്റെ
ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളില്‍ നിന്ന്‌
അകന്നുപോയിരിക്കുന്നു. മൂലധന വളര്‍ച്ചയ്‌ക്കുപകരം
സേവനത്തിനു പ്രാധാന്യം നല്‌കുന്ന ഇസ്‌ലാമിക സങ്കല്‌പം,
കോര്‍പ്പറേറ്റ്‌ ഭരണമാതൃകകള്‍ പിന്തുടരുന്ന വാണിജ്യ ബാങ്കിങ്‌
രീതികളിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.


മുതലാളിത്തവും സോഷ്യലിസവും ലക്ഷ്യമാക്കുന്നത്‌ സാമ്പത്തിക-വ്യാവസായിക പുരോഗതിയായതുകൊണ്ട്‌ ആ രംഗത്തെ മതത്തിന്റെ ലക്ഷ്യം നിര്‍വചിക്കാനുള്ള ഗവേഷണങ്ങള്‍ക്കാണ്‌ ഇസ്‌ലാമിസ്റ്റ്‌ പണ്ഡിതര്‍ പ്രാധാന്യം നല്‌കിയത്‌. പലിശരഹിത ഇസ്‌ലാമിക ബാങ്കിങ്‌ സംവിധാനം രൂപപ്പെടുന്നത്‌ ഇതിന്റെ ഫലമായാണ്‌.

മധ്യകാലത്ത്‌ പണമിടപാട്‌, കരാര്‍ക്കച്ചവടം, നാണയക്കൈമാറ്റം, പാട്ടം തുടങ്ങിയ മേഖലകളില്‍ നടന്ന പഠനങ്ങളുടെ ആധുനിക വ്യാഖ്യാനംകൂടിയായിരുന്നു ഇസ്‌ലാമിക ബാങ്ക്‌ സംവിധാനം. മുതലാളിത്തത്തിന്റെ ഉത്ഭവത്തിനും വളര്‍ച്ചയ്‌ക്കും കാരണമായ വാണിജ്യ-വ്യാവസായിക വിപ്ലവത്തിനും കോളനിവത്‌കരണപ്രക്രിയയ്‌ക്കും ശക്തിപകര്‍ന്ന ബാങ്കിങ്‌ സമ്പ്രദായത്തിന്റെ കടന്നുകയറ്റം മുസ്‌ലിം ലോകത്തുണ്ടാക്കിയ വിശ്വാസ-സാംസ്‌കാരിക പ്രതിസന്ധിക്കുള്ള പരിഹാരമായിട്ടുകൂടിയാണ്‌ ഇസ്‌ലാമിക ബാങ്കിങ്‌ നടപ്പാക്കപ്പെടുന്നത്‌.

ഇസ്‌ലാമിക വീക്ഷണത്തില്‍ ഒരാളുടെ സമ്പത്തില്‍ സമൂഹത്തിനു ചില അവകാശങ്ങളുണ്ട്‌. അതു ദാനമായോ കടമായോ ആവശ്യക്കാര്‍ക്കു ലഭ്യമാക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്‌. ഈ ഇടപാടുകളില്‍ പ്രതിഫലം കാംക്ഷിക്കാന്‍ പാടുള്ളതല്ല. മിച്ചസമ്പത്തില്‍ ഉടമകള്‍, ഗുണഭോക്താക്കളില്‍നിന്നാവശ്യപ്പെടുന്ന പ്രതിഫലത്തെയാണ്‌ ഇസ്‌ലാം പലിശയായി കാണുന്നത്‌. മറ്റുതരം ഇടപാടുകളിലെ അമിതലാഭവും പലിശയുടെ പരിധിയില്‍ത്തന്നെയാണ്‌ വരുന്നത്‌. പലിശ വാങ്ങുന്നവരും കൊടുക്കുന്നവരും അതു രേഖപ്പെടുത്തുന്നവരും ഇസ്‌ലാമികദൃഷ്‌ട്യാ കുറ്റക്കാരാണ്‌. ഈ ധര്‍മചിന്തയുടെ സാക്ഷാത്‌കാരമെന്ന നിലയ്‌ക്കാണ്‌ ഇസ്‌ലാമിക ബാങ്കിങ്‌ സമ്പ്രദായം ഉടലെടുക്കുന്നത്‌.

ഇന്ന്‌ ഏതാണ്ട്‌ എഴുപതോളം രാജ്യങ്ങളില്‍ ഇസ്‌ലാമിക ബാങ്കുകളോ ഇസ്‌ലാമിക ബാങ്കിങ്‌ കൗണ്ടറുകളോ പ്രവര്‍ത്തിക്കുന്നുണ്ട്‌. ബ്രിട്ടന്‍, മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, അമേരിക്ക, ഗള്‍ഫ്‌, പാകിസ്‌താന്‍, മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലെ ഏറ്റവും വളര്‍ച്ചകൂടിയ ധനകാര്യസ്ഥാപനങ്ങളാണ്‌ ഇസ്‌ലാമിക ബാങ്കുകള്‍.

നിക്ഷേപകരെ ഓഹരിയുടമകളായിക്കാണുന്ന മ്യൂച്വല്‍ ബാങ്കുകളായാണ്‌ ഇസ്‌ലാമിക ബാങ്കുകളില്‍ ഏറിയ പങ്കും പ്രവര്‍ത്തിക്കുന്നത്‌. സേവനത്തിനായി സമീപിക്കുന്നവരില്‍നിന്ന്‌ അതിന്റെ സ്വഭാവമനുസരിച്ച്‌, സേവനത്തുക മാത്രം പ്രതിഫലമായി വാങ്ങിച്ചാണ്‌ ബാങ്കുകള്‍ മുന്നോട്ടുനീങ്ങുന്നത്‌. ബാങ്കിതരസേവനരംഗത്തും ഇസ്‌ലാമിക ബാങ്കുകള്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുകളുടെ വരവോടെ ഈ നൂതന ബാങ്കിങ്‌ ആശയം വാണിജ്യബാങ്കുകളെ അതിശയിപ്പിച്ച്‌ മുന്നേറുകയാണ്‌.

പാശ്ചാത്യ-മുതലാളിത്തരാജ്യങ്ങള്‍, തങ്ങളുടെ സാമ്പത്തികനേട്ടങ്ങള്‍ ലക്ഷ്യംവെച്ച്‌ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളീകരണ-ഉദാരീകരണ കാലഘട്ടത്തില്‍ത്തന്നെയാണ്‌ ആഗോളസമ്പദ്‌ഘടനയില്‍ ചലനങ്ങള്‍ സൃഷ്‌ടിച്ച്‌ ഇസ്‌ലാമികബാങ്കുകളും കടന്നുവരുന്നത്‌.

അമേരിക്കന്‍-യൂറോപ്യന്‍ ബാങ്കുകളിലെ നിക്ഷേപത്തില്‍ ഒരു വലിയ പങ്ക്‌ സംഭാവന ചെയ്യുന്ന എണ്ണസമ്പന്നരാജ്യങ്ങളില്‍ മുതലാളിത്ത ചട്ടക്കൂടിനു പുറത്ത്‌ നൂതനരീതികള്‍ പരീക്ഷിക്കുന്ന ഇസ്‌ലാമികബാങ്കുകളെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകത്തിലാണ്‌ ആഗോളസാമ്പത്തിക സ്ഥാപനങ്ങളും അനുബന്ധ സംഘടനകളും കാര്യമായി ശ്രദ്ധിക്കുന്നത്‌.

ആഗോള ധന ഇടപാടുകളില്‍ രണ്ടു ശതമാനത്തില്‍ താഴെ കൈകാര്യംചെയ്യുന്ന ഇസ്‌ലാമിക സാമ്പത്തികസ്ഥാപനങ്ങള്‍ക്ക്‌ ആഗോളീകരണശ്രമങ്ങളെ തകര്‍ക്കാനുള്ള കെല്‌പില്ല. പാശ്ചാത്യക്രമത്തിനു പുറത്ത്‌ മറ്റൊരു സാമ്പത്തികരീതി രൂപപ്പെട്ടുവരുന്നതിലെ സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ നന്നായി അറിയാവുന്ന ആഗോള ധനകാര്യസ്ഥാപനങ്ങള്‍ വിശ്വാസത്തെ മുറിപ്പെടുത്താതെ അവയെ എങ്ങനെ മെരുക്കിയെടുക്കാം എന്നതിനെക്കുറിച്ചാണ്‌ ചിന്തിച്ചത്‌.

മിക്കവാറും എല്ലാ ബഹുരാഷ്ട്ര ബാങ്കുകള്‍ക്കും പലിശരഹിത-ഇസ്‌ലാമിക ബാങ്കിങ്‌ കൗണ്ടറുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. മുസ്‌ലിംകള്‍ ഇതിനെ പലിശരഹിത ബാങ്കിങ്‌ സമ്പ്രദായത്തിന്റെ വിജയമായിക്കണ്ടപ്പോള്‍, ബഹുരാഷ്ട്ര ബാങ്കുകളിലേക്ക്‌ നിക്ഷേപമായി ഒഴുകിയെത്തിയത്‌ ദശലക്ഷക്കണക്കിനു ഡോളറുകളായിരുന്നു.

എച്ച്‌.എസ്‌.ബി.സി. സിറ്റിസ്റ്റാന്‍ഡേര്‍ഡ്‌, ചാര്‍ട്ടേഡ്‌ തുടങ്ങിയ ലോകത്തിലെ മിക്കവാറും എല്ലാ ബഹുരാഷ്ട്ര ബാങ്കുകള്‍ക്കും ഇന്ന്‌ പലിശരഹിത ഇടപാടുകൗണ്ടറുകളുണ്ട്‌. ഈ ബാങ്കുകളെ സഹായിക്കാന്‍ ഇസ്‌ലാമിക ബാങ്കിങ്ങില്‍ പ്രത്യേക പരിശീലനം നേടിയ സാമ്പത്തിക ഉപദേഷ്‌ടാക്കളുടെ വലിയ നിരയെത്തന്നെ ഐ.എം.എഫ്‌. സജ്ജമാക്കിയിട്ടുണ്ട്‌. ഇവരില്‍ വലിയ പങ്കും ആഫ്രോ-അമേരിക്കന്‍ വംശജരോ ഏഷ്യന്‍ വംശജരോ ആണെന്നതും നശ്രദ്ധേയമാണ്‌.

2000-ത്തിനുശേഷം ഇസ്‌ലാമിക ബാങ്കിങ്‌ രംഗത്ത്‌ പുറത്തുവന്ന ഗ്രന്ഥങ്ങളില്‍ ഏതാണ്ടെല്ലാംതന്നെ ഐ.എം.എഫ്‌. നേരിട്ടോ അതിന്റെ സഹായധനത്തോടെയോ പുറത്തിറക്കിയവയാണ്‌. സൗദി അറേബ്യയുടെ മുഖ്യപങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.ഡി.ബി. (ഇസ്‌ലാമിക്‌ ഡെവലപ്‌മെന്റ്‌ ബാങ്ക്‌) ലോകബാങ്കുമായി തന്ത്രപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നുമുണ്ട്‌.

2001 സപ്‌തംബര്‍ പതിനൊന്നിലെ ദുരന്തത്തോടെ, ഇസ്‌ലാമിക പണമിടപാടുസ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത അമേരിക്കന്‍ നടപടിയും പാശ്ചാത്യ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക ബാങ്കിങ്‌ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌. ഭീകരര്‍ക്ക്‌ പണമെത്തിക്കുന്നതില്‍ പങ്കുണ്ടെന്ന്‌ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പണമിടപാടുസ്ഥാപനങ്ങള്‍ അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ അടച്ചുപൂട്ടിയിരുന്നു. ഇവയിലെ നിക്ഷേപങ്ങളില്‍ ഏതാണ്ട്‌ മുഴുവന്‍തന്നെ ബഹുരാഷ്ട്ര ബാങ്കുകളിലെ ഇസ്‌ലാമിക്‌ കൗണ്ടറിലേക്കാണ്‌ മാറ്റപ്പെട്ടത്‌.

ലോകമെമ്പാടുമുള്ള ഇസ്‌ലാമിക ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇസ്‌ലാമിക്‌ ബാങ്ക്‌സ്‌ എന്ന സംഘടനയാണ്‌. ഐ.എം.എഫ്‌. ലോകബാങ്ക്‌, മറ്റു ബഹുരാഷ്ട്രബാങ്കുകള്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഈ സംഘടന, ഇസ്‌ലാമിക ബാങ്കിങ്‌ സംവിധാനത്തെ മുഖ്യധാരാ ബാങ്കുകളുമായി ഇണക്കിച്ചേര്‍ക്കുന്നതിനാണ്‌ പ്രാധാന്യം കല്‌പിക്കുന്നത്‌.

പലിശരഹിത ചട്ടക്കൂടില്‍നിന്നു പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുകളെ നിയന്ത്രിക്കുന്നത്‌ പാശ്ചാത്യ ധനകാര്യസ്ഥാപനങ്ങള്‍ തന്നെയാണ്‌. പെമാല്‍ അസറ്റ്‌ മാനേജ്‌മെന്റ്‌, കെപ്പല്‍ ഇന്‍ഷുറന്‍സ്‌, യു.ബി.എല്‍. ഫസ്റ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ കമ്പനി തുടങ്ങിയ ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇസ്‌ലാമിക്‌ ഇക്വിറ്റി ഫണ്ടുമാനേജുമെന്റ്‌ വിഭാഗങ്ങളുണ്ട്‌. ഇസ്‌ലാമികമാണെന്നവകാശപ്പെടുന്ന ഇത്തരം പ്രോഡക്ടുകള്‍, സൂക്ഷ്‌മനിരീക്ഷണത്തില്‍ ആഗോളസാമ്പത്തിക വ്യതിയാനങ്ങള്‍ക്കും ബാങ്ക്‌ പലിശനയങ്ങള്‍ക്കും വിധേയമാണ്‌. ഡൗജോണ്‍സ്‌ ഇസ്‌ലാമിക്‌ മാര്‍ക്കറ്റ്‌ ഇന്‍ഡക്‌സും എഫ്‌.ടി.എസ്‌.ഇ. ഗ്ലോബല്‍ ഇസ്‌ലാമിക്‌ സൂചികയും അതു ശരിവെക്കുന്നു.

ഇസ്‌ലാമിക്‌ ബാങ്കിങ്ങിലും ധനനിയമങ്ങളിലും ഇന്ന്‌ അന്തിമവിധികള്‍ പുറപ്പെടുവിക്കുന്നത്‌ അമേരിക്കയിലെ 'ഹാര്‍വാഡ്‌ ഇസ്‌ലാമിക്‌ ഫിനാന്‍സ്‌ ഇന്‍ഫര്‍മേഷന്‍ ഫോറം' ആണ്‌. ലോകബാങ്കിന്റെയും ഗള്‍ഫ്‌ മേഖലകളില്‍ സ്വാധീനമുള്ള കുത്തക കമ്പനികളുടെയും സാമ്പത്തിക സഹായത്തോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഇസ്‌ലാമിക ബാങ്കില്‍ മതേതര പങ്കാളിത്തം ഉറപ്പാക്കി അവയെ കൂടുതല്‍ മത്സരക്ഷമമാക്കാനുള്ള പദ്ധതികള്‍ക്കാണ്‌ ഇതിലെ വിദഗ്‌ധര്‍ പ്രാമുഖ്യം നല്‌കുന്നത്‌.

ഉദാരീകരണകാലത്തെ ഇസ്‌ലാമിക ബാങ്കുകള്‍, അതിന്റെ ഉപജ്ഞാതാക്കള്‍ വിഭാവനം ചെയ്‌ത ലക്ഷ്യങ്ങളില്‍ നിന്ന്‌ അകന്നുപോയിരിക്കുന്നുവെന്നതാണ്‌ സത്യം. മൂലധന വളര്‍ച്ചയ്‌ക്കുപകരം സേവനത്തിനു പ്രാധാന്യം നല്‌കുന്ന ഇസ്‌ലാമിക സങ്കല്‌പം, കോര്‍പ്പറേറ്റ്‌ ഭരണമാതൃകകള്‍ പിന്തുടരുന്ന വാണിജ്യ ബാങ്കിങ്‌ രീതികളിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ഉദാരീകരണ മാര്‍ഗങ്ങളിലൂടെ വിപണികള്‍ കീഴടക്കി വന്‍ലാഭം കൊയ്‌തുകൊണ്ടിരിക്കുന്ന വ്യവസായ ഗ്രൂപ്പുകള്‍ ഇസ്‌ലാമിക ബാങ്കിങ്‌ രംഗത്തേക്ക്‌ കടന്നുവരുന്നത്‌ ധര്‍മചിന്തയാല്‍ പ്രചോദിതരായാണെന്ന്‌ കരുതുക വയ്യ.

ഇന്ത്യയില്‍ പ്രവര്‍ത്തനക്ഷമമാകാന്‍ പോകുന്ന ഇസ്‌ലാമിക ബാങ്കില്‍ ഓഹരി പങ്കാളിത്തത്തിനായി റിലയന്‍സ്‌ ഉള്‍പ്പടെയുള്ള വന്‍കിടക്കാര്‍ ശ്രമമാരംഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത പ്രസക്തമാണ്‌. മുസ്‌ലിം രാജ്യങ്ങളില്‍ ഈ പ്രവണത നേരത്തേത്തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. 'ഇസ്‌ലാമിക്‌ കാപ്പിറ്റലിസം' എന്നു വിളിക്കപ്പെടുന്ന ഭരണവര്‍ഗവ്യവസായി കൂട്ടുകെട്ടാണ്‌ ഇവിടങ്ങളില്‍ ബാങ്കുകളെ നിയന്ത്രിക്കുന്നത്‌.

മറ്റെന്തിനേക്കാളും സാമ്പത്തിക താത്‌പര്യങ്ങള്‍ക്കു പ്രാധാന്യം നല്‌കുന്ന ഈ കൂട്ടായ്‌മ ഇസ്‌ലാമിക ലോകത്തെ പരിവര്‍ത്തനത്തിന്റെ സൂചനകൂടിയാണ്‌. ഇവരുടെ നവലിബറല്‍ സാമ്പത്തിക നയങ്ങളെ പിന്തുണയ്‌ക്കുന്ന മതപണ്ഡിതരും സജീവമായി രംഗത്തുണ്ട്‌. കോര്‍പ്പറേറ്റ്‌ വാണിജ്യ-വ്യവസായ തന്ത്രങ്ങളെ തുണച്ചു മതവിധികള്‍ പുറപ്പെടുവിക്കുന്ന ഇത്തരം പണ്ഡിതരില്‍ ഭൂരിഭാഗവും ഈജിപ്‌തിലെ അല്‍-അസ്‌ഹര്‍, ഉമ്മുല്‍ഖുറാ (മെക്ക) സര്‍വകലാശാലകളില്‍ പഠിച്ചവരോ പഠനവിഭാഗങ്ങളിലുള്ളവരോ ആണ്‌.

ഏത്‌ അതിര്‍വരമ്പുകളും അതിലംഘിച്ച്‌ മനുഷ്യരെ കീഴടക്കുന്ന മൂലധശക്തികളുടെ കരുത്തും വിപണിയുടെ തന്ത്രങ്ങളും ഇസ്‌ലാമിക ബാങ്കുകളെ കോര്‍പ്പറേറ്റു മാര്‍ഗത്തിലേക്ക്‌ തള്ളിവിടുകയാണ്‌. വിപണിയിലെ വിജയി നിശ്ചയിക്കുന്ന ധര്‍മ-നൈതിക മാതൃകകള്‍ മാത്രം അവശേഷിക്കുന്ന ആഗോളീകരണ സാഹചര്യത്തില്‍ ഇസ്‌ലാമിക ബാങ്കുകള്‍ നിലനി'ണമെങ്കില്‍ അതിന്റെ ലക്ഷ്യങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും ജനാധിപത്യ-ജനകീയ സംവിധാനങ്ങള്‍ക്കു കീഴില്‍ അവയെ കൊണ്ടുവരികയും ചെയ്യണം.

(ലേഖകന്‍ ഫാറൂഖ്‌ കോളേജ്‌ ചരിത്രവിഭാഗം അധ്യാപകനാണ്‌)

courtesy to Mathrubhumi news

മാപ്പിളപ്പാട്ടുകള്‍ ദൃശ്യമാധ്യമങ്ങളില്‍

on Nov 6, 2009


മുസ്ലിം ഗൃഹാന്തരീക്ഷത്തിലും അവരുടേതായ പ്രവര്‍ത്തന മേഖലയിലും മാത്രം ഒതുങ്ങിനിന്നതും പ്രചരിച്ചവയുമായിരുന്നു. അവ ലിഖിതപ്പെടുത്തിയിരുന്നത് മാപ്പിളമാര്‍ക്കിടയില്‍ മാത്രം പ്രചരിച്ചിരുന്ന അറബി -മലയാളം ലിപികളിലായിരുന്നു. 1898 മുതലേ മുസ്ളിങ്ങളുടെ ഇടയില്‍ മലയാള ലിപികളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന് വ്യാപകമായ പ്രചാരം ലഭിച്ചിരുന്നില്ല. 1941-42 കാലഘട്ടങ്ങളില്‍ മലപ്പുറത്ത് പ്രസിദ്ധീകരിച്ച 'മാപ്പിള റിവ്യൂ' എന്ന മലയാളം മാസികയിലാണ് ആദ്യമായി മാപ്പിളപ്പാട്ടിന്റെ ഇശലിലുള്ള ഒരു ഗാനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്.

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ
പഞ്ചവര്‍ണ പൈങ്കിളിയില് പങ്ക്റങ്കുള്ളോളേ
പൂമുഖം കണ്ടാല്‍ മതിയോ
പൂതി തീര്‍ക്കാന്‍ കാലമായോ
കാമിനിയടുത്ത് വന്നോ
കാലദോഷം - വന്നുപോയോ?
--താമര.....

ഈ ഗാനം പിന്നീട് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'യിലും അച്ചടിച്ചുവന്നു. ആദ്യമായി മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത് 'അപൂര്‍വ സഹോദരന്മാര്‍' എന്ന തമിഴ് ചിത്രത്തിലാണ്. അന്നത്തെ അനുഗൃഹീത ഗായകനായ കൊച്ചിന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍ക്കിടയില്‍ മാപ്പിളപ്പാട്ട് ശീലിലുള്ള ഏതാനും വരികള്‍ മാത്രം.

''എന്തിനാണ് പൂങ്കരളേ പന്തിരണ്ടിലാക്കണ്
എപ്പളാണ് പൂമരം വിരിഞ്ഞു തേന്‍ കുടിക്കണ്.''

ഇതിനുശേഷം 'അമ്മ' എന്ന സിനിമയില്‍ 'കെസ്സ്'രീതിയിലുള്ള ഒരു മാപ്പിളപ്പാട്ട് പുറത്തുവന്നു. ഇതിന്റെ രചന നിര്‍വഹിച്ചത് പി ഭാസ്കരന്‍ ആയിരുന്നു. ഈ അവസരത്തില്‍ കോഴിക്കോട്ട് റേഡിയോ നിലയത്തില്‍ ആര്‍ടിസ്റ്റായിരുന്ന മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുകാരന്‍ കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ ആയിരുന്നു ഈ ഗാനം ആലപിച്ചത് .അദ്ദേഹം പിന്നീട് പുറത്തുവന്ന 'നീലക്കുയില്‍' എന്ന ചിത്രത്തിലെ 'കായലരികത്ത് വലയെറിഞ്ഞപ്പം' എന്ന പ്രസിദ്ധ ഗാനത്തിന് വേഷമിട്ടു.

ചുരുക്കത്തില്‍ രണ്ട് ദിനംകൊണ്ടീ നാട്ടിലെന്റെ
കറക്കത്തില്‍ കണ്ടതെല്ലാം ചൊല്ലിടാം.
ഞെട്ടണമാ മദിരാശിപ്പട്ടണത്തില്‍ ചെന്നുപെട്ടാല്‍
കാറുകള്‍ അനവധി ജോറില്‍ പായുന്നു. ഒട്ടേറെ കൂറ്റന്‍
ലോറികള്‍ ബസ്സുകള്‍ വേറെയുമോടുന്നു....

ഈ ഗാനം ആ കാലഘട്ടത്തില്‍ മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്നതും ഗ്രാമഫോണ്‍ റിക്കാഡിലൂടെ പ്രചരിച്ചതുമായ ഒരു കെസ്സുപാട്ടിന്റെ അനുകരണമായിരുന്നു.

പൊമ്പവിഴച്ചിരിചുണ്ടും മുഖംനാറ്റി മണംകൊള്‍വാന്‍
എമ്പിടുകില്‍ എന്‍ ബീവിക്കൊഴിവില്ലല്ലോ
പൂരണമാറോടണഞ്ഞെന്റെ പൂതി തണുപ്പിക്കാന്‍
ഏറിയ കാലം ചോദിച്ച് വലഞ്ഞല്ലോ....

1950കള്‍ക്ക് ശേഷം മാപ്പിളപ്പാട്ടുകളിലെ പാടിപ്പതിഞ്ഞ ഇശലുകള്‍ നാടകങ്ങളില്‍ ഇടംതേടാന്‍ തുടങ്ങി. കോഴിക്കോട് ഡ്രാമാറ്റിക് അസോസിയേഷന്റെ 'വമ്പത്തീ നീയാണ് പെണ്ണ്' എന്ന നാടകത്തിലെ മാപ്പിളപ്പാട്ടുകള്‍ മാപ്പിളമാര്‍ക്കിടയില്‍ സുപരിചിതമായ ഇശലുകള്‍ അനുകരിച്ചുകോര്‍ത്തിണക്കിയതായിരുന്നു. നഹാരി എഴുതി കുഞ്ഞാവ, കവി മാസ്റ്റര്‍, പി എന്‍ എം ആലിക്കോയ, മാമുക്കോയ തുടങ്ങിയവരായിരുന്നു ഇതിന് വേഷമിട്ടത്. പി എന്‍ എം ആലിക്കോയ സംവിധാനം നിര്‍വഹിച്ച ഈ നാടകത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും ആലപിച്ചതും അദ്ദേഹം തന്നെയായിരുന്നു. മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയില്‍ ഏറെ പ്രചാരം നേടിയ ഒരു ഗാനമായിരുന്നു ഇത്:

പൊന്നുമോളേ നീയാ കട്ടില് കണ്ട് പനിക്കണ്ടാ- നാളുക
ളെണ്ണിയെണ്ണിക്കാത്ത് മനസ്സിന്റുള്ള് കറക്കണ്ടാ...
തേന് നിറച്ച കുടത്തിനുമീതെ നക്കീട്ടെന്താണ് - മീതെ
കേറിയാലെത്താത്തമ്പിളികണ്ട് നുണച്ചീട്ടെന്താണ്...

കാത്ത് മൂപ്പിച്ചുള്ള മാങ്ങ പാകമായല്ലോ- ഇപ്പള്
കേക്കനായൊരു കാക്കവന്നത് കണ്ണുവച്ചല്ലോ
മൂത്ത് മുരടിച്ചാക്കിളവന്റാശപതച്ച് -തങ്ക
ക്കട്ടയെ കണ്ടപ്പളുള്ളം പൊട്ടിയൊലിച്ച്...

മലബാര്‍ മാപ്പിളമാരുടെ ഇടയില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പ്രതികരിച്ചവയായിരുന്നു ഈ തരം നാടകങ്ങള്‍. ആ കാലഘട്ടത്തില്‍ ഇറങ്ങിയ നാടകങ്ങളിലെല്ലാം മാപ്പിളപ്പാട്ടുകള്‍ നല്ല സ്വാധീനം ചെലുത്തിയിരുന്നു.

ഇതേ നാടകസംഘം അവതരിപ്പിച്ച മുഹമ്മദ് യൂസുഫിന്റെ നാടകമായിരുന്നു 'കണ്ടംബെച്ച കോട്ട്'. ഇതിലെ മാപ്പിളപ്പാട്ട് ഇശല്‍ മുസ്ളിം കല്യാണവീടുകളില്‍ മണവാളനെ വധൂഗൃഹത്തിലേക്ക് ആനയിക്കുമ്പോള്‍ പാടിവന്നിരുന്ന ഈണത്തിന്റെ അനുകരണമാണ്:

തനതന്താ, ത്താനാതന്ത, ത്താനാതന്ത, ത്താന തനിനാ
തനതന്താ, ത്താനാതന്ത, ത്താനാ താനിന നോ....
അതബരുന്നേ കേക്കന്‍കടലിലെ കാറ്റും കടന്നെന്റെ ബാപ്പന്റെ കപ്പല്
തലയാട്ടീ മുങ്ങീട്ടും പൊങ്ങീട്ടും കുതികുതിപറന്നീടുന്നേ..
കല്യാണപ്പുതുപെണ്ണിന്റുടുപുടപണ്ടം പലതരം കൊണ്ടാ കപ്പല്
മലപൊന്തുന്നോളത്തിന്റഹത്തുടെ നൂണ്ടതാ ഓടി ബരുന്നേ....

ഇതേ നാടകത്തില്‍ ഒരു പ്രേമഗാനമുണ്ട്. അതിന് ഉപയോഗിച്ച രീതി മാപ്പിളപ്പാട്ടിലെ അതിപുരാതനമായ 'കൊമ്പ്' എന്ന ഇശലാണ്.

ബരണ്ടുള്ള പൊയബക്കത്തൊണങ്ങീയ മരത്ത്മ്മല്‍
കരഞ്ഞുകൊണ്ടിരിക്കുന്ന കുരുവിപ്പച്ചി- അന്നെ
തണുപ്പിക്കാന്‍ കരുത്തുള്ള തണുത്തകാറ്റ് - അങ്ങ്
കെയക്ക്ന്ന് ബരുന്നുണ്ട് പൊടിയും പാറ്റീ.....

ഈ ഗാനം പാടിയത് അന്നത്തെ പ്രശസ്ത ഗായികയായ മച്ചാട്ട് വാസന്തിയും, ഗായകനും നടനുമായ പി എന്‍ എം ആലിക്കോയയുമായിരുന്നു.

അമ്പത് അമ്പത്തിരണ്ട് കാലഘട്ടങ്ങളിലാണ് ഏറനാടന്‍ മണ്ണിന്റെ ചൂരും കരുത്തും പ്രതിഫലിക്കുന്ന നാടകങ്ങള്‍ കിഴക്കനേറനാട്ടില്‍ വിപ്ളവകരമായി അരങ്ങേറിയത്. ഇ കെ അയമുവിന്റെ 'ജ്ജ് നല്ല മന്സനാകാന്‍ നോക്ക്', കെ ജി ഉണ്ണീന്റെ 'ഈ ദുനിയാവില്‍ ഞാന്‍ ഒറ്റക്കാണ്' തുടങ്ങിയ നാടകങ്ങളെല്ലാം രാഷ്ട്രീയരംഗത്ത് അതിവിപ്ളവകരമായ ചലനങ്ങള്‍ സൃഷ്ടിച്ചവയായിരുന്നു. 'ജ്ജ് നല്ല മന്സനാകാന്‍ നോക്ക്' എന്ന നാടകത്തില്‍ നിലമ്പൂര്‍ ആയിഷ അഭിനയിച്ചുപാടിയ ഗാനമാണ്.

അലങ്കാരപ്പദവിയില് കളിയാടും ഞാന്‍
അരിമുല്ല മലരിലും മണംകൂടും ഞാന്‍
കിരികിരി കരയുന്ന ചെരുപ്പുകളാലും
പളപള മിനുങ്ങുന്ന പട്ടുകളാലും
കലപില കലമ്പുന്ന മണിവളയാലും
മൈലാഞ്ചിക്കരംകൊട്ടി മയിലാടും ഞാന്‍
മണിനാദം മുഴക്കുന്ന കുയിലാകും ഞാന്‍.

ഇതേ നാടകത്തില്‍ തന്നെ,

ആശിച്ചപോലെ നടക്കൂലാ- ഇമ്പ
പ്പൂമധു വണ്ട് കുടിക്കൂലാ
കീരിയും പാമ്പും ഇണങ്ങൂലാ-
തളിരായ ഖല്‍ബതറിയൂലാ.

മലബാറിലെ ജന്മിത്തത്തിനെതിരെ അതിശക്തമായി പ്രതികരിച്ച കെ ജി ഉണ്ണീന്റെ നാടകഗാനമാണ്,

അള്ള പടച്ചൊരു ഭൂമിയെ ഇന്നൊരു
കൂട്ടര് കുത്തകയാക്കി നിറുത്തി
അതിനുടെ അതിരും അളവുമെ ഇത്വരെ
കണ്ടിടുകാതെ -ജന്മി
അകലെയിരുന്നതില്‍ വിളയുന്നത് തിന്നുകയാണേ.

ഈ കാലഘട്ടത്തില്‍ നാടകരംഗത്ത് കൊടുങ്കാറ്റായി ആഞ്ഞടിച്ച ഒരു നാടകമായിരുന്നു ചെറുകാടിന്റെ 'നമ്മളൊന്ന്'. അതിലെ ഒരു ഗാനം മാപ്പിളപ്പാട്ടിലെ അതിപ്രശസ്തമായ 'ഒപ്പന മുറുക്കം' എന്ന ഇശലിലാണ് ചിട്ടപ്പെടുത്തിയത്.

ഈപ്പരിപ്പീവെള്ളത്തില് വേവുകില്ലെന്നേ
ഈപ്പരപ്പോളം ഞമ്മള് മണ്ണിന് ദണ്ഡിച്ചേ
മലകള് മലകള് മാറ്റിമറിച്ചേ
മണിമണി നെല്ലിന് മാട് തെളിച്ചേ
മാടം കെട്ടിക്കാവല് വെച്ചേ
മാനത്ത് മഴനോറ്റ് മനം മടുത്തേ
പാടങ്ങള് തേവിത്തേവിത്തടികെടുത്തേ...

നാടകരംഗത്ത് വിപ്ളവത്തിന്റെ തീപ്പന്തവുമായി മുന്നോട്ടുകുതിച്ച നാടകകൃത്തായിരുന്നു കെ ടി മുഹമ്മദ്. അദ്ദേഹത്തിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകത്തില്‍ മുസ്ളിം സമൂഹത്തില്‍ ....

മുടിനാരേഴായ് കീറീട്ട്
നേരിയ പാലം കെട്ടീട്ട്
അതിലെ നടക്കണമെന്നല്ലേ-
പറയുന്നത് മരിച്ച് ചെന്നീട്ട്...
അടിയില് കത്തണ തിയ്യാണ്
എശുപതിനായിരം ചൂടാണ്.
തിയ്യില് കൊത്തിവലിക്ക്ണ പാമ്പുക-
ളുണ്ടവ കൊത്തി വലിച്ചാല്....

ഈ നാടകത്തിന് മുസ്ലിങ്ങളുടെ ഇടയില്‍ നിന്നുതന്നെ ധാരാളം വിമര്‍ശനങ്ങളും പീഡനങ്ങളും കെ ടിക്ക് ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഈ ഗാനത്തിന് തെരഞ്ഞെടുത്തത് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടന്‍ പാട്ടിന്റെയും അതിപ്രശസ്തമായ മാപ്പിളപ്പാട്ടിന്റെയും ഈണമാണ്.

തപ്പോ തപ്പോ തപ്പാണീ
തപ്പുകുടുക്കേലെന്തുണ്ട്
മുത്തശ്ശി തന്നൊരു മുത്തുണ്ട്
മുത്തിന് മുങ്ങാന്‍ തേനുണ്ട്''

ഇതേ രീതിതന്നെയാണ് മാപ്പിളപ്പാട്ടിലെ,

കുരുകുരുമച്ചം പെണ്ണുണ്ടോ- കു-
ഞ്ഞാലിമച്ചം പെണ്ണുണ്ടോ
സാമസറുക്കാ പെണ്ണുണ്ടോ-സ-
ക്കാര് ബീവിന്റെ മാരനിക്ക്...

1921 ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി കോഴിക്കോട്ടെ ഒരു നാടക തിയേറ്റര്‍ അവതരിപ്പിച്ച നാടകമായിരുന്നു "തൊള്ളായിരത്തി ഇരുപത്തൊന്ന്.'' പി എം കാസിം രചന നിര്‍വഹിച്ച് ബാബുരാജ് സംഗീതം ചെയ്ത ഇതിലെ ഗാനം കോഴിക്കോട്ടെ സി എ അബൂബക്കറും മച്ചാട്ട് വാസന്തിയും ചേര്‍ന്നു പാടി എച്ച് എം വി കമ്പനിക്കുവേണ്ടി ഔട്ട് റെക്കാര്‍ഡാക്കി പുറത്തിറക്കി.

തൊള്ളായിരത്തിരുപത്തി ഒന്നില്‍ മാപ്പിളമാര്‍
വെള്ളക്കാരോടേറ്റ് പടവെട്ടിയേ
കൊള്ളയും കൊലയും പലതന്ന് മലനാട്ടില്‍
കൊള്ളക്കാരും വെള്ളക്കാരും കാട്ടിയേ.....

മലപ്പുറത്തെ പൂക്കോട്ടൂരില്‍ നടന്ന അതിക്രൂരമായ വെടിവെപ്പിനെക്കുറിച്ചും യുദ്ധത്തില്‍ അരങ്ങേറിയ ബ്രിട്ടീഷുകാരുടെ മനുഷ്യത്വരഹിതമായ ഭീകരതാണ്ഡവത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് മാപ്പിളപ്പാട്ടിലെ കെസ്സ് രീതിയിലുള്ള ഈ ഗാനം. ഇന്നും മാപ്പിളപ്പാട്ട് ആസ്വാദകര്‍ ഈ ഗാനം നെഞ്ചേറ്റി നടക്കുന്നു.

1954 ല്‍ ഇറങ്ങിയ സിനിമയാണ് ഉറൂബിന്റെ 'നീലക്കുയില്‍'. ഇതില്‍ ഗാനരചന നിര്‍വഹിച്ചത് പി ഭാസ്കരനും സംഗീതം ചെയ്യതത് കെ രാഘവനുമായിരുന്നു. ഈ ഗാനവും മാപ്പിളമാരുടെ ഇടയില്‍ വളരെ പ്രചാരമുള്ള മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പടപ്പാട്ടിലെ,

ആനപോദസദുല്‍ ഇലാഹരിഹംസ ചാടി അടുത്തുടന്‍
ആരടാശുജഅത്തുരാത്തെമയ്ഹൌളില്‍ നിണ്ട് കുടിപ്പവന്‍

എന്ന ഇശലിലായിരുന്നു ചിട്ടപ്പെടുത്തിയത്.

കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരി
പെണ്ണുകെട്ടിന് കുറിയെടുക്കുമ്പം ഒരു നറുക്കിന് ചേര്‍ക്കണേ...

മാപ്പിളപ്പാട്ടുകളെ ജനകീയമാക്കുന്നതില്‍ മാപ്പിളമാരല്ലാത്ത രചയിതാക്കളും ഗായകരും വഹിച്ച പങ്ക് ഏറെ വലുതാണ്. ചരിത്രത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്ത ഒരിടം എന്നും അവര്‍ക്കായി നിലനില്‍ക്കുകയും ചെയ്യും. ഈ വരികള്‍ മൂളിനടക്കാത്ത ഒരു കേരളീയനും ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇന്നും സ്ഥിതി മറിച്ചല്ല. മാത്രമല്ല 'കായലരികത്ത്' എന്നത് പിന്നീട് വന്ന രചയിതാക്കള്‍ മാപ്പിളപ്പാട്ടിന്റെ ഒരു ഇശലായി സ്വീകരിക്കുകയും ചെയ്തു എന്നത് ഈ ഗാനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.

തുടര്‍ന്ന് ഇതേ ടീം തയാറാക്കിയ സിനിമയായിരുന്നു 'രാരിച്ചന്‍ എന്ന പൌരന്‍'. ഇതിലും മാപ്പിളപ്പാട്ടിലെ ഏറെ പ്രചാരം ലഭിച്ച ഒപ്പന - ചായല്‍-മുറുക്കം എന്നീ ഇശലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലബാര്‍ മാപ്പിളമാരുടെ കല്യാണാഘോഷത്തോടനുബന്ധിച്ച് നടത്തിയിരുന്ന ഒപ്പനയില്‍ സാധാരണ പാടിവന്നിരുന്ന ഒരു ഇശലാണ് ഒപ്പന ചായലും മുറുക്കവും. വളരെ പഴക്കമേറിയ അറബി- മലയാളം ലിപികളില്‍ എഴുതപ്പെട്ട സബീനപ്പാട്ടിലെ ഒരു ഗാനം

ആദിമുതല്‍ പുരാണം ആയതിരുമുത്തൊളിവേ
ആയേ പടപ്പിനെല്ലാം ആരിടാബിന്നായൊളിവേ
കാതല്‍ മുഹമ്മദെന്ന കാരുണപ്പേര്‍പെറ്റൊളീവേ
കാലം പാശമ്മയില്‍ പണ്ടള്ളാ പടച്ചുവച്ച്...

ഇതിനുശേഷം 'മുറുക്കം' എന്ന ഇശലാണ്. ഇത് ദ്രുതഗതിയില്‍ കൈമുട്ടിപ്പാടുന്നതാണ്.

മാണിക്കാമണിമുത്ത് മുഹമ്മദിനാ
മുഹബ്ബത്താല്‍ എതിര്‍ത്തള്ളാ തിരിനോക്കാലേ
തിരിനോക്കും തിരിവൊളിവതിനാലെ
തിരിവൊളിവെമ്പിന ധിമിര്‍ധിമി പൊങ്ങി
തെരുതെരെവൊളുകിന പുനലത്കൊണ്ട്
തുയ്യവന്‍ പകുത്ത് പത്തമിശം വെച്ചാന്‍
പത്താല്‍ ഒരമിശം കൊണ്ടമൈത്തോന്‍ അള്ളാ

ഈ ഗാനം മലബാര്‍ മാപ്പിളമാരുടെ ഇടയില്‍ വ്യാപകമായി പ്രചാരം നേടിയതായിരുന്നു. ഈ ഇശലിനെ അനുകരിച്ചാണ് ഒരു കല്യാണരംഗത്തിനുവേണ്ടി പി ഭാസ്കരന്‍ രചിച്ച് കെ രാഘവന്‍ ചിട്ടപ്പെടുത്തിയ 'രാരിച്ചന്‍ എന്ന പൌരനി'ലെ ഒപ്പന ഗാനം.

പൂരണമധുമാറിലേന്തിയ പുണ്യവാന്‍ പുതുമാരനല്ലോ
നാരിമാര്‍ നശീദപാടിയ സുന്ദപ്പുതുമാരനല്ലോ
മേദരക്കനിയാം മുഖത്തില് പുഞ്ചിരിക്കും മാരനല്ലോ
പൂതിഖല്‍ബില്‍ ചേര്‍ന്നിണങ്ങിയ പുഷ്പലോകമാരനല്ലോ

(ഒപ്പന -മുറുക്കം)

പൂമണിയറക്കുള്ളില്‍ ഇരിക്കും പെണ്ണ്
താമര ഇതള്‍ പോലെ തളര്‍ന്ന കണ്ണ്
നന്മയില്‍ മികവുള്ള സുറുമയുമെഴുതി
കണ്‍മഷിയാല്‍ കണ്‍കോണുകളെഴുതി
ഉണ്‍മെയിലഴകിന്‍ പൊന്നൊളിയെഴുതി
കൂട്ടിലെ പഞ്ചവര്‍ണക്കിളിയെപ്പോലെ
പാട്ടുകേട്ടുലഞ്ഞു പൂങ്കരളുപോലെ...

പാരമ്പര്യമായി കേട്ടുപോരുന്ന മാപ്പിളപ്പാട്ടുകളിലെ 'ഒപ്പന' ഇശലില്‍ ഒരു മാറ്റവും വരുത്താതെ അതിന്റെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടാണ് കെ രാഘവന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. വൃത്തഭംഗം വരാതെയാണ് രചനയും നിര്‍വഹിച്ചിട്ടുള്ളത്. അതിനാല്‍ 55 വര്‍ഷം കഴിഞ്ഞിട്ടും ആസ്വാദകരുടെ ചുണ്ടുകളില്‍ ഇന്നും ഈ ഗാനം ജീവിക്കുന്നു.

തുടര്‍ന്ന് മാപ്പിളപ്പാട്ടുകളാല്‍ ഏറെ സമ്പന്നമായതും ശ്രദ്ധേയമായതുമാണ് 'കുട്ടിക്കുപ്പായം' എന്ന സിനിമ. ഇതിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികവുറ്റതായിരുന്നു.

ഒരു കൊട്ടാ പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലേ ഖല്‍ബിന്‍മണിയേ കല്‍ക്കണ്ടക്കനിയല്ലേ
അരിമുല്ലാ പൂവളപ്പില്‍ പടച്ചവന്‍ വിരിയിച്ച തൂമലരല്ലെ
അഴകിന്റെ പൂന്തോപ്പിലാടാന്‍ വന്നൊരുമയിലല്ലേ

പി ഭാസ്കരന്റെ രചനക്ക് ബാബുരാജാണ് സംഗീതം പകര്‍ന്നത്. ഇന്നും കല്യാണവീടുകളെ സജീവമാക്കുന്ന മൈലാഞ്ചിരാവുകളില്‍ ഈ ഗാനത്തിന് പ്രസക്തി ഏറെയാണ്. ഇതുപോലെ ഈ ചിത്രത്തിലെ തന്നെ,

വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍
വേലിക്കല്‍ നിന്നവനേ, നല്ല-
കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചുംകൊണ്ടെന്നോട് -
കിന്നാരം പറഞ്ഞവനേ....

എന്നും

പുള്ളി മാനല്ല, മയിലല്ല, മധുരക്കരിമ്പല്ല
മാരിവില്ലൊത്ത പെണ്ണാണ്. ഇവള്‍.. മാരി.....

ഈ പാട്ടുകളെല്ലാംതന്നെ മലയാളികളുടെ നെഞ്ചില്‍ കൂടുകൂട്ടി സ്ഥിരപ്രതിഷ്ഠ നേടിയവയാണ്.

മാപ്പിളപ്പാട്ടിലെ പഴക്കമേറിയതും അതിപ്രചാരം നേടിയതുമായ ഒരു ഇശലാണ് 'മിഅ്റാജ്' അഥവാ 'ആകാശം ഭൂമി.'

ആകാശം ഭൂമി പടച്ചോനള്ള ഒരു മുത്താല്‍
ആദീ ആ മുത്തില്‍ ഉദിത്തെ ബേദാമ്പര്‍ മൂലത്താല്‍....

ഈ ഇശല്‍ 'മൂടുപടം' എന്ന സിനിമയില്‍ യൂസഫലി കേച്ചേരി രചന നിര്‍വഹിച്ച് എം എസ് ബാബുരാജ് ചിട്ടപ്പെടുത്തി അദ്ദേഹം തന്നെ പാടിയിട്ടുണ്ട്.

മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന
മൊഞ്ചത്തീ
മൈക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ട് കത്തിച്ച വമ്പത്തീ...

പിന്നീട് 'അസുരവിത്ത്' എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരന്‍ രചന നിര്‍വഹിക്കുകയും കെ രാഘവന്‍ ചിട്ടപ്പെടുത്തി പാടുകയും ചെയ്ത

പകലവനിന്ന് മറയുമ്പം അകിലുപുതച്ച മുറിക്കുള്ളില്‍
പനിമതിബിംബമുദിച്ചപോല്‍ പുതുമണവാട്ടി - ഏഴാം
ബഹറിനകത്തെ ഹൂറിപോലെ മതിമറിമാന്‍കുട്ടീ......

ഈ ഈണം മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യമായ ഹുസുനുല്‍ ജമാലിലെ

തടകിമണത്തെ സമയത്തില്‍
ഉടനവനെത്തി മനസ്സുള്ളില്‍
സരസിജമുറ്റെ മധുരത്തേന്‍
ഹുസുനല്‍ ജമാലാ- അവളുടെ
തരമഹ്ദൊക്കെ മറന്തീടും
എനതുടെ ഹാലാല്‍....

മോയിന്‍കുട്ടിവൈദ്യരുടെ ചില രചനകള്‍ സിനിമയില്‍ ഇടം നേടിയിട്ടുണ്ട്.

ഓളവും തീരവും സിനിമയില്‍ ബാബുരാജ് സംഗീതം നിര്‍വഹിക്കുകയും സി എ അബൂബക്കറും ബാബുരാജും സംഘവും ചേര്‍ന്ന് പാടുകയും ചെയ്ത,

ഒയ്യേ എനിക്കുണ്ട് പയ്യല്‍ പിറായത്തില്‍
ഒത്തൊരുമിച്ച് കളിത്തും കൊണ്ട് -ഒരുവന്‍
ഉറ്റൊരുവാക്കും ഞാന്‍ തെറ്റീടാതേ....

എന്ന ഗാനം മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയില്‍ ഏറെ പ്രചാരം നേടിയതാണ്. ഇതേ ഗാനം 'ചൂണ്ടക്കാരി' എന്ന ചിത്രത്തില്‍ കെ വി അബൂട്ടിയും പാടിയിട്ടുണ്ട്. കൂടാതെ 1921 എന്ന സിനിമയില്‍ വൈദ്യരുടെ ഒരു പഴയ കത്ത് പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗാനം ഏറനാട്ടിലെ കാളവണ്ടിക്കാര്‍ രാത്രികാലങ്ങളില്‍ ഉറക്കം വരാതിരിക്കാന്‍ പാടിവന്നതായിരുന്നു.

മുത്ത്നവരത്നമുഖം കത്തിടും മൈലാളേ
മൊഞ്ചൊളിവില് തഞ്ചേമേറും കഞ്ചകപ്പൂമോളേ...

ഇതുപോലെ കണ്ടുകിട്ടിയതില്‍ ആദ്യത്തെ മാപ്പിളപ്പാട്ടായ മുഹ്യദ്ദീന്‍മാലയും 'തേന്‍തുള്ളി' എന്ന സിനിമയില്‍ ഇടം നേടിയിട്ടുണ്ട്.

"അള്ളാതിരിപേരും തുദിയും സലാവാത്തും
അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത ബേദാമ്പര്‍ ''

കോഴിക്കോട്ടുകാരന്‍ കവി എന്ന പേരില്‍ അറിയപ്പെടുന്ന ബി മുഹമ്മദാണ് ഈ രംഗത്ത് അഭിനയിച്ചത്. പീര്‍മുഹമ്മദ്, മൂസ എരഞ്ഞോളി, എന്‍ പി ഉമര്‍കുട്ടി എന്നിവര്‍ പാടി.

മാപ്പിള സമൂഹത്തില്‍ മാത്രം പരിചിതവും പരിമിതവുമായ നിരവധി ഇശലുകള്‍ മലയാളികള്‍ക്ക് മൊത്തം പരിചയപ്പെടുത്തി ഈ ഗാനശാഖയെ ജനകീയമാക്കുന്നതില്‍ നാടകവേദികളും ചലച്ചിത്രരംഗവും വഹിച്ച പങ്ക് ചരിത്രത്താളുകളില്‍ മായാതെ നിലനില്‍ക്കുന്നതാണ്.

*
വി എം കുട്ടി കടപ്പാട്: ദേശാഭിമാനി വാരിക

Friday's Talk: പ്രണയം മതം മാറ്റാനുള്ള ഉപാധിയാണോ?

on Oct 30, 2009



കേരളത്തിലെ ചില പത്രപ്രവര്‍ത്തകരുടെയും സംഘപരിവാരിണ്റ്റേയും ഗൂഢാലോചനയുടെ ഫലമായി തെറ്റിദ്ധരിക്കപ്പെട്ട ക്യാമ്പസ്‌ പ്രണയം വര്‍ഗീയ വത്കരിക്കപ്പെട്ടതിനെക്കുറിച്ച്‌ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഓ അബ്ദുല്ല തേജസ്സ്‌ ദിനപത്രത്തില്‍ ഒക്ടോബര്‍24ന്‌ എഴുതിയലേഖനം.


love_birds_button-p145075863718725978tmn2_210.jpg (210×210)
പറയവിഭാഗത്തില്‍പ്പെട്ട പരമുവിനോടു നാട്ടിന്‍പുറത്തുള്ള ഒരാള്‍ ചോദിച്ചു: "എന്താ പരമൂ, നിനക്കു മുസ്ളിമായാല്‍? അതല്ലേ അന്തസ്സ്‌?" ഉടനെ വന്നു പരമുവിണ്റ്റെ മറുപടി: "കൂടിയ മാപ്ളാര്‍ക്കു തന്നെ തിന്നാനില്ല; എന്നിട്ടല്ലേ പുതുതായി മാര്‍ക്കംകൂടുന്നവര്‍ക്ക്‌!"വൈക്കം ബഷീര്‍ പ്രസിദ്ധനായ ഒരു സംവിധായകനെ ഇരുത്തി ഇസ്ളാമിണ്റ്റെ മഹത്ത്വങ്ങള്‍ വര്‍ണിച്ചു സംസാരിച്ചുകൊണ്ടിരിക്കെ സംവിധായകന്‍ ചോദിച്ചു: "എങ്കില്‍ ഞാന്‍ മുസ്ളിമാവട്ടെ?" ബഷീറിണ്റ്റെ മറുപടി പെട്ടെന്നായിരുന്നു. അദ്ദേഹം പറഞ്ഞു: 'നോ വേക്കന്‍സി!'പറയന്‍ പരമു പറഞ്ഞതും വൈക്കം ബഷീര്‍ പറഞ്ഞതും ഒന്നുതന്നെ. ആചാരമോ ആര്‍ഭാടമോ പ്രതീക്ഷിച്ചോ ആരുടെയെങ്കിലും വാചകമടികള്‍ കേട്ടോ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാനുള്ളതല്ല ഒരാളുടെ മതവിശ്വാസം. ഗൌരവപൂര്‍ണമായ ചിന്തയും ബോധപൂര്‍വമായ തീരുമാനവും ജനിച്ചുവളര്‍ന്ന മതം തിരസ്കരിക്കുന്നതിനു മുമ്പ്‌ അത്യാവശ്യമാണ്‌. ഒരാള്‍ മുസ്ളിമാവുക എന്നതിണ്റ്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം, തലേന്നു വരെയുള്ള ജീവിതപാതയില്‍ നിന്നയാള്‍ തിരിഞ്ഞുനടക്കുക എന്നാണ്‌. ഇന്നലെവരെ അനുവദനീയമായ പലതും അതോടെ അയാള്‍ക്ക്‌ അനനുവദനീയമായിത്തീരുന്നു. പലതരം ബാധ്യതകളും ഉത്തരവാദിത്തങ്ങളും പുതുതായി വന്നുചേരുന്നു. കളവുപറയാനോ കക്കാനോ വിശ്വാസവഞ്ചന നടത്താനോ വാക്കു പാലിക്കാതിരിക്കാനോ അന്യനെ അനാദരിക്കാനോ അപഹസിക്കാനോ അവരുടെ അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കാനോ വ്യഭിചരിക്കാനോ മദ്യപിക്കാനോ ആളുകളെ പരിഹസിക്കാനോ ഒന്നും അയാള്‍ക്കു പാടില്ല. അന്യണ്റ്റെ താല്‍പ്പര്യത്തിനു സ്വന്തം താല്‍പ്പര്യത്തേക്കാള്‍, അയാളുടെ അഭിമാനത്തിനു സ്വാഭിമാനത്തേക്കാള്‍ മുന്തിയ പരിഗണന നല്‍കുന്ന ഇസ്ളാംമതവിശ്വാസിയുടെ ദൃഷ്ടിയില്‍ ദൈവം ഏകനായപോലെ മനുഷ്യരെല്ലാം ഏകോദരസഹോദരന്‍മാരാണ്‌. മതത്തിണ്റ്റെയോ ജാതിയുടെയോ നിറത്തിണ്റ്റെയോ സ്വത്തിണ്റ്റെയോ പദവിയുടെയോ പേരില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം പാടില്ല. ഇസ്ളാമില്‍ ഒരുകാലത്തും ആര്‍ത്തിപിടിച്ച മിഷനറി പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നതാണു വാസ്തവം. ഉപ്പുമാവ്‌ ഉരുട്ടിക്കൊടുത്തും അമേരിക്കന്‍ പാല്‍പ്പൊടി കലക്കിക്കൊടുത്തും ഇസ്ളാം ഒരിക്കലും അംഗസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. കുഷ്ഠരോഗികള്‍ക്കൊപ്പം കിടന്നും ഓവുചാലുകളിലും ഓടകളിലും ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ കണെ്ടടുത്തും നടത്തുന്ന ജനസേവനം അത്യന്തം ശ്ളാഘനീയമാണ്‌. എന്നാല്‍, സേവനത്തെ ഇസ്ളാം മതപരിവര്‍ത്തനത്തിനുള്ള മാര്‍ഗമായി കരുതുന്നില്ല. ഇസ്ളാമികദൃഷ്ട്യാ ജനസേവനത്തിണ്റ്റെ ലക്ഷ്യം അതു നിര്‍വഹിക്കുന്നവരുടെ പരലോകമോക്ഷമാണ്‌; അഥവാ, ദൈവപ്രീതി. ആര്‍ക്കാണോ സേവനം അര്‍പ്പിക്കുന്നത്‌ അവരില്‍നിന്നു നന്ദിയോ പ്രതിഫലമോ പ്രതീക്ഷിക്കുക ഇസ്ളാമികമല്ല. ഇതില്‍നിന്നു വ്യത്യസ്തമായി പ്രവര്‍ത്തിക്കുമ്പോഴാണ്‌ ഒളവണ്ണകളും ഒറീസകളുമുണ്ടാവുന്നത്‌.
ഇസ്ളാമിണ്റ്റെ നൈസര്‍ഗികമായ മഹത്ത്വമാണ്‌ അതിനെ എക്കാലത്തും വലിയ ആള്‍ക്കൂട്ടമാക്കിത്തീര്‍ക്കുന്നത്‌. ഇന്നത്തേതുപോലെ തീര്‍ത്തും പ്രതികൂലമായ സാഹചര്യം ഇസ്ളാമികചരിത്രത്തില്‍ അപൂര്‍വമാണ്‌. മുസ്ളിം നാടുകളിലും മുസ്ളിം അധിവാസകേന്ദ്രങ്ങളിലും നിത്യവും ബോംബ്‌ വര്‍ഷിച്ചുകൊണേ്ടയിരിക്കുന്നു. വസീറിസ്താനിലും സ്വാതിലും അഫ്ഗാനിലും ഇറാഖിലും ഫലസ്തീനിലും തെക്കന്‍ സുദാനിലും മൊഗാദിഷുവിലും ബോംബ്മഴ തുടരുന്നു. ഇക്കാര്യം നിത്യേന കാലത്തു മാധ്യമങ്ങള്‍ കാലാവസ്ഥാ റിപോര്‍ട്ട്‌ വായിക്കുംപ്രകാരം വായിച്ചുതീര്‍ക്കുമ്പോള്‍ അവയിലോരോ സംഭവത്തിലും മരിക്കുന്നത്‌ നൂറുകണക്കിനു മുസ്ളിം സഹോദരീസഹോദരന്‍മാരാണെന്നു മനസ്സിലാക്കിക്കൊള്ളണം. എന്നിട്ടും ലോകത്ത്‌ ഇസ്ളാമിലേക്കുള്ള കടന്നുവരവ്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയും മുസ്ളിം ജനസംഖ്യയില്‍ വന്‍വര്‍ധന അനുഭവപ്പെടുകയും ചെയ്യുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്‌, ലോകത്തെ നാലാള്‍ ഒരിടത്തു കൂടിനിന്നാല്‍ അവരിലൊരാള്‍ മുസ്ളിം ആണ്‌. പല സമുദായങ്ങളുടെയും ജനസംഖ്യ നിഷേധാത്മകമായ പ്രവണത പ്രകടിപ്പിക്കുമ്പോള്‍ മുസ്ളിം ജനസംഖ്യ ആവേശത്തോടെ മുന്നേറുന്നു. ഈ കണെ്ടത്തലിണ്റ്റെ അലയൊലികള്‍ കാംപസുകളിലും ദൃശ്യമാണ്‌. മൊട്ടത്തല കീഴ്പോട്ടു താഴ്ത്തി, ചൊറിപിടിച്ചും വെറിപിടിച്ചും കാംപസിലെ അറബി ഡിപാര്‍ട്ട്മെണ്റ്റുകളുടെ മൂലയിലും ബാത്ത്‌റൂമുകളുടെ ഓരങ്ങളിലും ആള്‍ക്കൂട്ടത്തെ ഭയന്നും കൂട്ടുകാരില്‍നിന്ന്‌ അകന്നും കഴിയുന്ന തൊപ്പിയിട്ട തോഴനല്ല ഇന്നു മുസ്ളിം വിദ്യാര്‍ഥി. അവണ്റ്റെ കൈയില്‍ സെല്‍ഫോണ്‍ ഉണ്ട്‌. സ്പ്ളെന്‍ഡറിലും പള്‍സറിലും ഒക്കെയാണവണ്റ്റെ വരവ്‌. അവന്‍ എല്ലാ അര്‍ഥത്തിലും അടിപൊളിയാണ്‌. അവണ്റ്റെ ഉപ്പ ഗള്‍ഫിലാണ്‌. മരുഭൂമി ഉരുക്കിയൊഴുക്കുന്ന തീക്കാറ്റേറ്റ്‌ അവണ്റ്റെ ഉപ്പ എല്ലുരുകി അധ്വാനിക്കുന്നത്‌ മകന്‍ അന്തസ്സില്‍ വസ്ത്രം ധരിച്ചും മേല്‍ത്തരം ഭക്ഷണം കഴിച്ചും ആഹ്ളാദപൂര്‍വം ജീവിക്കാനാണ്‌. പരിമളമായ ഈ ജീവിതപരിസരവും നേരത്തേ പറഞ്ഞ ആചാരാനുഷ്ഠാനങ്ങളിലെ സുതാര്യതയും വിശ്വാസകാര്യങ്ങളിലെ സ്നിഗ്ധതയും ഒത്തുചേരുമ്പോള്‍ അവന്‍ കാംപസുകളിലെ കാന്തശക്തിയുള്ള യുവാവായിത്തീരുന്നു. അവണ്റ്റെ ദൈവത്തെ ദര്‍ശിക്കാന്‍ ദേവാലയങ്ങള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കേണ്ട; അവനു തൊഴാനും അനുഗ്രഹം വാങ്ങാനും ഒരു പ്രത്യേക പ്രതിമയിലേക്കു നോക്കിനില്‍ക്കേണ്ട. അവണ്റ്റെ ദൈവം അവനു മുന്നിലും നിലത്തും നിരത്തിലുമുണ്ട്‌. അവനു പൂമൂടാനായി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പണമടച്ചു കാത്തിരിക്കേണ്ട; അണിയില്‍ മുമ്പിലെത്താന്‍ പൂജാരിക്ക്‌ കൈക്കൂലി കൊടുക്കേണ്ട; അവണ്റ്റെ മതത്തില്‍ പൂജാരിയോ പുരോഹിതനോ ഇല്ല. പണക്കാരനും പണിക്കാരനും കൊട്ടാരത്തില്‍നിന്ന്‌ ഇറങ്ങിവന്ന രാജാവും കുടിലില്‍നിന്നു കയറിവന്ന പ്രജയും സമന്‍മാര്‍. ആദ്യം വന്നവന്‍ ആദ്യം. അവണ്റ്റെ മതത്തില്‍ വിവാഹം സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലുമപ്പുറം ലളിതമാണ്‌. അവിടെയും പുരോഹിതനോ പൂജാരിയോ ആവശ്യമില്ല. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സന്നദ്ധത, പെണ്‍കുട്ടി ദുരുപയോഗപ്പെടുത്തപ്പെടാതിരിക്കാന്‍ രക്ഷിതാവിണ്റ്റെ സാന്നിധ്യം, രണ്ടു സാക്ഷികള്‍- തീര്‍ന്നു ചടങ്ങ്‌. പെണ്‍കുട്ടിക്ക്‌ ആണ്‍കുട്ടി ഹൃദയം കൈമാറുന്നതോടൊപ്പം ഉള്ളംകൈയില്‍ 'മഹൃ' വച്ചുകൊടുക്കുന്നു. അവണ്റ്റെ, അവളുടെ നക്ഷത്രം പൂരാടമാവാം കാര്‍ത്തികയാവാം. ദശ ശനിയാവാം, ചൊവ്വാഴ്ചയാവാം. ദൈവംതമ്പുരാന്‍ സൃഷ്ടിച്ച ഭൂമി അതിണ്റ്റെ അച്ചുതണ്ടിന്‍മേല്‍ തിരിയല്‍ മുഖേന കൈവരുന്ന ഏതു ദിവസവുമാവാം. അവണ്റ്റെ/അവളുടെ മുമ്പില്‍ ചൊവ്വ എന്ന ചതിക്കുഴിയോ ശനി എന്ന ദുശ്ശകുനമോ ഇല്ല. ഇസ്ളാമിണ്റ്റെ ഈ സ്വച്ഛത പലരെയും വിറളിപിടിപ്പിക്കുന്നു. ഇപ്പോഴും കാംപസ്‌ പ്രണയത്തിനു വേണ്ടി പരവതാനി വിരിക്കുന്നവര്‍ സംഭവത്തിലെ ഒരു തല മുസ്ളിം ആവുന്നതോടുകൂടി അതില്‍ തീവ്രവാദവും വിദേശപണവും മണക്കുന്നു. ക്രൈസ്തവ-ഹിന്ദു പ്രണയമാവാമത്രേ. പാടില്ലാത്തതു മുസ്ളിം ചെറുക്കനുമായുള്ള പ്രേമം മാത്രം. ഇതൊന്നും തുറന്നുപറയാനും തുറന്നെഴുതാനും മതേതരത്വത്തെ പിടിച്ച്‌ ആണയിടുന്നവര്‍ക്ക്‌ ഒരു ഉളുപ്പുമില്ല. ഈ ലേഖകന്‍ ഓര്‍ക്കുന്നു: അന്നു മഞ്ചേരി യൂനിറ്റി കോളജിലെ പെണ്‍കുട്ടി ഒരു ആണ്‍ചെറുക്കണ്റ്റെ കൂടെ പ്രണയിച്ച്‌ ഇറങ്ങിപ്പോയി. രക്ഷിതാക്കള്‍ ശരീഅത്ത്‌ പ്രകാരം അവരെ വിവാഹം കഴിപ്പിക്കാന്‍ ഒരുക്കങ്ങള്‍ ചെയ്തു. പക്ഷേ, പ്രണയജോടികള്‍ക്ക്‌ പൊടിപിടിച്ച രജിസ്ട്രാര്‍ ഓഫിസില്‍ വച്ചുതന്നെ വേണം 'കാനോത്ത.്‌' എന്നാലല്ലേ ശരീഅത്തിണ്റ്റെ വയറ്റത്തു ചവിട്ടാന്‍ പൊന്തിച്ച കാലിന്‌ അതിണ്റ്റെ ദൌത്യം നിര്‍വഹിക്കാനാവൂ. ചിലര്‍ അതിനു തടസ്സം നിന്നു. അമ്പോ, എന്തായിരുന്നു കുതൂഹലം! എതിര്‍ത്തവരെ ഭീകരന്‍മാരും തീവ്രന്‍മാരുമായി അവതരിപ്പിച്ചു. പ്രണയത്തിനു മുമ്പില്‍ ആകാശമല്ലാതെ അതിരുകളില്ല എന്നായിരുന്നു പെരുമ്പറ. ഇപ്പോള്‍ അതേ പ്രണയസ്നേഹികള്‍ മുസ്ളിം ചെറുപ്പക്കാരെ പ്രണയപരിസരത്തുനിന്ന്‌ ആട്ടിയോടിക്കുന്നു. പെണ്‍കുട്ടികളുടെ മുമ്പാകെ ചുവപ്പും പച്ചവും വരകള്‍ വരയ്ക്കുന്നു. അതിനു നല്‍കുന്ന ന്യായീകരണമാണ്‌ ലൌ ജിഹാദ്‌ എന്ന, ഉലക്കയും ചിന്തയും ഏച്ചുകൂട്ടിയുള്ള നാമകരണം. മുസ്ളിം യുവാക്കളെ ഭീഷണിപ്പെടുത്തലും ഇസ്ളാമിനെ അവമതിക്കലുമാണ്‌ ലക്ഷ്യം. കോടതിയും പോലിസും ഇക്കാര്യത്തില്‍ നിരുത്തരവാദപരമായി കക്ഷിചേരുകയും കൈകോര്‍ക്കുകയും ചെയ്യുന്നു. മുസ്ളിം പെണ്‍കുട്ടി പ്രേമക്കുരുക്കില്‍ അകപ്പെട്ടാല്‍ പ്രായപൂര്‍ത്തിയായ അവളുടെ കാര്യം തീരുമാനിക്കാന്‍ അവള്‍ക്കു സ്വാതന്ത്യ്രമുണ്ട്‌. അതിനാല്‍ അവളെ കോടതി ഹിന്ദു കാമുകനോടൊപ്പം വിടുന്നു. മറുഭാഗത്ത്‌ അമുസ്ളിം പെണ്‍കുട്ടി മുസ്ളിം ചെറുക്കനെ പ്രേമിച്ചാല്‍ അവളെ മാറ്റിയെടുക്കാന്‍ കോടതി രക്ഷിതാക്കള്‍ക്കു വിശാലമായി സമയം അനുവദിക്കുന്നു- ചുരുങ്ങിയത്‌ മൂന്നാഴ്ച. നഗ്നമായ ഈ വിവേചനം പഴയ ദക്ഷിണാഫ്രിക്കയിലല്ല, മതേതര ഇന്ത്യയിലാണ്‌. ഇസ്ളാമും ലോക മുസ്ളിം സമൂഹവും ഊതിയാല്‍ പാറിപ്പോവുന്ന അപ്പൂപ്പന്‍താടിയല്ല. അന്യരെ തട്ടിക്കൊണ്ടുവന്നു വേണ്ട ഇസ്ളാമിന്‌ അതിണ്റ്റെ കോളം നികത്താനും കളം നിറയ്ക്കാനും. ഗ്രന്ഥകാരനായ മുഹമ്മദ്‌ അസദ്‌, ദാര്‍ശനികനായ രജാ ഗറോഡി,പോപ്‌ താരം യൂസുഫുല്‍ ഇസ്ളാം എന്ന കാറ്റ്‌ സ്റ്റീവന്‍സ്‌, ലോകം അറിയുന്ന ബോക്സിങ്ങ്‌ താരം കാഷ്വസ്‌ ക്ളേ എന്ന മുഹമ്മദലി തുടങ്ങിയവരൊന്നും ഇസ്ളാം ആശ്ളേഷിച്ചത്‌ പ്രേമിച്ചോ പ്രേമിക്കപ്പെട്ടോ അല്ല. മലയാളം കണ്ട ഏറ്റവും വലിയ പ്രതിഭയായിരുന്ന മാധവിക്കുട്ടിയെ നാലപ്പാട്ടെ സവര്‍ണാചാരങ്ങളുടെ നാലുകെട്ടില്‍നിന്നു പുറത്തുകടത്തിയും അവസാനം പാളയം പള്ളിയുടെ തിരുമുറ്റത്ത്‌ അവര്‍ക്ക്‌ അന്ത്യവിശ്രമമൊരുക്കിയതും ഏതെങ്കിലും ജിഹാദി ഗ്രൂപ്പല്ല. അഫ്ഗാനിസ്താനിലെ മലമടക്കുകളില്‍ താലിബാന്‍ ജിഹാദികളുടെ കൈയിലകപ്പെട്ട പ്രസിദ്ധ ബ്രിട്ടീഷ്‌ പത്രപ്രവര്‍ത്തക ഇവണ്‍ റിഡ്ലിയെ ഇസ്ളാമിണ്റ്റെ തിരുമുറ്റത്ത്‌ കാക്ക കൊത്തിക്കൊണ്ടിട്ടതല്ല. താലിബാണ്റ്റെ സദാചാരനിഷ്ഠയാണ്‌ അവരുടെ ഇസ്ളാം ആശ്ളേഷണത്തിനു വഴിയൊരുക്കിയത്‌.

Friday's Talk: സിങ്ങിനു ടാറ്റ പറയാം, ടാറ്റയെ കിങ്ങാക്കാം

on Oct 16, 2009

Ratan Tata
രാജേഷ് ജെയിന്‍
അസാധാരണ കര്‍മ്മങ്ങളിലേയ്ക്ക് നയിക്കുന്നത് അസാധാരണമായ സാഹചര്യങ്ങളാണ്. അസാധാരണമായ നേതൃത്വത്തില്‍ നിന്നുമേ അങ്ങനെയൊന്ന് പ്രതീക്ഷിക്കാനാവൂ. ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം വീണ്ടും വീണ്ടും പരാജയപ്പെടുന്നു. സാമ്പത്തിക - ഭീകരവാദ പ്രതിസന്ധികള്‍ നേരിടുകയാണ് നാം. രാജ്യത്തിന്റെ ആഗോള വ്യാപാരത്തിന് തിരശീലയിടുകയാണ് ഭീകരവാദം. രാജ്യ പുരോഗതി തടയുക എന്നു വെച്ചാല്‍, ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരുടെ അതിജീവനത്തിനുളള വഴികളാണ് അടയുന്നത്. നമുക്കൊരു ഒബാമയില്ലെങ്കിലും പലതരം ജോര്‍ജു ബുഷുമാര്‍ പല തട്ടുകളിലായുണ്ട്. ഏത് പാര്‍ട്ടി ഭരിച്ചാലും ഈ അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഈ വിഷമവൃത്തത്തില്‍ നിന്ന് പുറത്തു വരണമെങ്കില്‍ അടിസ്ഥാനഘടനയില്‍ മാറ്റമുണ്ടാകണം. അങ്ങനെ മാത്രമേ നമുക്ക് മുന്നേറാനാകൂ.

പുതിയൊരു രാഷ്ട്രീയ ശക്തിയെന്ന ആഡംബരത്തെക്കൂടി താങ്ങാനുളള കരുത്ത് നമുക്ക് ഇപ്പോഴില്ല. ദശാബ്ദങ്ങളെടുക്കുന്ന സുദീര്‍ഘമായ പ്രക്രിയയാണത്. എകെ 47 തോക്കുകളേന്തിയ ഭീകരരെ ലാത്തിയും റൈഫിളുമായി മുംബൈ പോലീസ് നേരിട്ട് പരാജയപ്പെട്ടപ്പോള്‍ സഹായത്തിനെത്തിയ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് തുല്യരായവരെയാണ് നമുക്ക് വേണ്ടത്. എന്‍എസ്ജിക്കാരെത്തി. പ്രശ്നങ്ങള്‍ പരിഹരിച്ചു. എന്നിട്ട് ഭദ്രമായി സിവില്‍ അധികാരികളെ തിരികെയേല്‍പ്പിച്ചു. രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുളള ഒരു സര്‍ക്കാരില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത് അതാണ്. അതിനു വേണ്ടി ഒരു ദശാബ്ദം കാത്തിരിക്കാന്‍ നമുക്ക് കഴിയില്ല.

ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് മൂന്നു പ്രധാന പോരായ്മകളുണ്ട്. ഒന്നാമത് രാഷ്ട്രീയക്കാര്‍. അവരെക്കുറിച്ച് ഒന്നും പറയാതിരിക്കുകയാണ് ഭേദം. അവറ്റയെല്ലാം ചീത്തയാണെന്ന് നമുക്കെല്ലാമറിയാം. അവരുടെ നിഷ്ക്രിയത്വം നമ്മെ വേദനിപ്പിക്കുകയോ കൊല്ലുകയോ ഇല്ലായിരിക്കാം, ഇതുവരെ. നിലവിലുളള സംവിധാനം ഒരു ശുദ്ധീകരണമാവശ്യപ്പെടുന്നു. ഒരു പാര്‍ട്ടിക്കു പകരം വേറൊന്നിനെ വെച്ചുമാറുന്നതു കൊണ്ട് കാര്യമൊന്നുമില്ല.

ബ്യൂറോക്രസിയാണ് രണ്ടാമത്. ബ്രിട്ടീഷ് രാജിന്റെ കാലത്ത് തുടങ്ങിയ സ്ഥാപനങ്ങളും നിയമങ്ങളും പൊളിച്ചടുക്കണം. ഭരണ നേതാക്കളും ഭരണ സംവിധാനവും തമ്മിലുളള കൊടുക്കല്‍ വാങ്ങല്‍ ഒരിക്കലും നിലയ്ക്കുന്നില്ല. പരസ്പരം പാലൂട്ടുകയാണ് അവര്‍. ഈ കൂട്ടുകെട്ട് തകര്‍ക്കുക തന്നെ വേണം.

മൂന്നാമത് വിദ്യാഭ്യാസം. കഴിവു കെട്ടവരെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കുന്നത് നമുക്കിടയിലെ പാമരന്മാരാണ്. അത് ഒഴിവാക്കാന്‍ വിദ്യാഭ്യാസ രംഗത്ത് വമ്പന്‍ മൂലധന നിക്ഷേപം നടത്തണം. ഈ മൂന്നു ഘടകങ്ങളെയും ഒന്നിച്ചെടുത്താല്‍ ഒരിക്കലും പുറത്തുകടക്കാന്‍ പറ്റാത്ത ഒരു ചക്രവ്യൂഹം തന്നെയാണ് അത്. നല്ല ഭരണ സംവിധാനം രൂപപ്പെടാന്‍ ഇത് അനുവദിക്കുന്നില്ല.

രത്തന്‍ ടാറ്റയുടെയും സംഘത്തിന്റെയും പ്രസക്തി ഇവിടെയാണ്. എന്‍എസ്ജി കമാന്‍ഡോകള്‍ക്ക് തുല്യരായ സംഘാംഗങ്ങള്‍ക്കൊപ്പം രത്തന്‍ ടാറ്റ ഇന്ത്യയുടെ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങുമ്പോള്‍, പ്രശ്നങ്ങള്‍ കൃത്യമായി നിര്‍വചിക്കപ്പെടും. ആ പ്രശ്നങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് കൈമാറുമ്പോള്‍, അവര്‍ക്ക് തീരുമാനിക്കാം, ഏത് തരത്തിലുളള രാഷ്ട്രീയക്കാരെയാണ് നാം തെരഞ്ഞെടുക്കേണ്ടതെന്ന്.

ശരിയായ നയം സ്വീകരിക്കാനും ഭാവി രാഷ്ട്രം കെട്ടിപ്പെടുക്കാനുളള അടിസ്ഥാന സൗകര്യങ്ങളും സ്ഥാപനങ്ങളും വികസിപ്പിക്കാനും ഈ ടീമിന് അ‍ഞ്ചു വര്‍ഷത്തെ സമയം നല്‍കണം. ഈ തരത്തിലൊരു മാറ്റമാണ് ഇന്ത്യ കൊതിക്കുന്നത്.

ഈ യഥാര്‍ത്ഥ സര്‍ക്കാര്‍ പരിഗണിക്കേണ്ട അഞ്ച് പ്രധാന മേഖലകള്‍ ഇതാണ്.

1. ദേശീയ സുരക്ഷ - നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുന്നതോടൊപ്പം എതിരാളികളില്‍ നമ്മെക്കുറിച്ച് ഭയവും നിറയണം.
2. അടിസ്ഥാന സൗകര്യങ്ങള്‍ റോഡുകള്‍, തുറമുഖങ്ങള്‍, അതിവേഗ ട്രെയിനുകള്‍, ഊര്‍ജ നിലയങ്ങള്‍ (സൂര്യതാപത്തില്‍ നിന്ന്) എന്നിവയാണ് രാജ്യം ഉറ്റുനോക്കുന്നത്.
3. വിദ്യാഭ്യാസം - സര്‍ക്കാര്‍ എത്രയും വേഗം ഈ വഴിയില്‍ നിന്ന് പുറത്തുകടക്കണം.
4. ഭരണ സ്ഥാപനങ്ങള്‍ - ഉത്തരവാദിത്തമുളള സ്വയം ഭരണസ്ഥാപനങ്ങളാക്കണം.
5. നഗരവത്കരണം - ആറുലക്ഷം ഗ്രാമങ്ങളെക്കുറിച്ചുളള അഭിമാനം ഉപേക്ഷിച്ച് ആറായിരം പുതിയ നഗരങ്ങള്‍ നിര്‍മ്മിക്കണം.
ഇത്രയും ചെയ്താല്‍ തന്നെ ബാക്കിയുളളവ സ്വാഭാവികമായി അതാതിന്റെ സ്ഥാനത്ത് ആവിര്‍ഭവിക്കും.

തൊലിപ്പുറത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന പരിഹാരങ്ങള്‍ മതിയാക്കാം. അടിമുടിയുളള മാറ്റമാണ് വേണ്ടത്. തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ മാറ്റിവെച്ച് കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നില്‍ക്കുകയും രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ മൂന്നൂറിലധികം കഴിവുറ്റ നേതാക്കളെ പാര്‍ലമെന്റിലേയ്ക്ക് അയയ്ക്കുകയും വേണം. രാഹുലിനും നരേന്ദ്ര മോഡിക്കും (മായാവതിക്കും) 2014ല്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാം. ഭരണാര്‍ഹയായ, അഭിമാനിക്കാന്‍ വകയുളള, ലോകം ബഹുമാനിക്കുന്ന ഒരിന്ത്യയുടെ സൃഷ്ടി അതോടെ നടക്കും.

ഇതൊക്കെ അസാധ്യമാണെന്ന് എനിക്കറിയാം. കഴി‍ഞ്ഞയാഴ്ച നടന്നതെന്തെന്ന് നാം കണ്ടു. അസാധാരണമായ വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. അതുകൊണ്ട് രാജ്യത്തിലെ ഏറ്റവും പരമോന്നതമായ പദവി ആശയങ്ങളും പരിഹാരങ്ങളുമറിയാവുന്ന ആളിനെ ഏല്‍പ്പിക്കാം. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് നാം ആറു പതിറ്റാണ്ടുകള്‍ നല്‍കി. ഇനി അവര്‍ ഒരു ദശാബ്ദത്തിന്റെ പകുതി നമുക്ക് നല്‍കട്ടെ, മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരാളെ ഏല്‍പ്പിക്കട്ടെ.

വിദേശികളുടെ ഭരണം അവസാനിപ്പിച്ച് ഒരു പുതിയ പ്രഭാതത്തിനു വേണ്ടി ഒരാളിന്റെ കീഴില്‍ അണി നിരന്ന ചരിത്രം നമുക്കുണ്ട്. ആ ഒരുമ ഒരിക്കല്‍ കൂടി പ്രകടിപ്പിക്കേണ്ട സമയമാണ് വന്നെത്തിയിരിക്കുന്നത്. ആര്‍ജവവും അന്തസും ഒരു ജീവിതകാലത്തെ പ്രവര്‍ത്തന നേട്ടവും കൈകളിലുളള ഒരു നേതൃത്വം രത്തന്‍ ടാറ്റയിലുളളതില്‍ നാം ഭാഗ്യവാന്മാരാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു പുതിയ രാഷ്ട്രം കെട്ടിപ്പെടുക്കാനുളള യജ്‍ഞത്തില്‍ കൈകള്‍ കോര്‍ക്കുക.

എമര്‍ജിക് (ഡോട്ട്) ഒആര്‍‍ജിയില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചത്.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com