കാസര്‍കോട്ടെ വിദ്യാര്‍ഥിയുടെ നോവല്‍ ആഗോളതലത്തില്‍ ഒരു ലക്ഷം പ്രതി വില്‌പന നടത്തി റിക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു.

on Jun 10, 2010

കാസര്‍കോട്‌: ബദിയഡുക്ക സ്വദേശിയായ വിദ്യാര്‍ഥിയുടെ നോവല്‍ ആഗോളതലത്തില്‍ ഒരു ലക്ഷം പ്രതി വില്‌പന നടത്തി റിക്കോര്‍ഡ്‌ സൃഷ്‌ടിക്കുന്നു. പുസ്‌തകം ഇതിനകം തന്നെ ലോകസാഹിത്യരംഗത്ത്‌ ചര്‍ച്ചാ വിഷയമായി മാറിയിരിക്കയാണ്‌. ബദിയഡുക്ക പള്ളത്തടുക്കയിലെ ശങ്കരനാരായണന്‍- ശ്യാമള ദമ്പതികളുടെ മകനും മൈസൂര്‍ മഹാരാജാ കോളജിലെ ബി.എ ജിയോളജി വിദ്യാര്‍ഥിയുമായ അരുണ്‍കുമാറിന്റെ 'Life- A Whirlwind' എന്ന പുസ്‌തകമാണ്‌ ആഗോളതലത്തില്‍ ചൂടപ്പം പോലെ വിറ്റഴിയുന്നത്‌.
അമേരിക്കന്‍-ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ജീവിക്കുന്ന മൂന്നു കുട്ടികളെ കുറിച്ചുള്ളതാണ്‌ നോവലിന്റെ ഇതിവൃത്തം. മാനുഷ്യ മൂല്യങ്ങളെയും കുടുംബ ബന്ധങ്ങളെയും കൂട്ടിയിണക്കി കൊണ്ടാണ്‌ നോവലിന്റെ കഥാതന്തു മുന്നോട്ടു പോകുന്നത്‌. വിന്റര്‍ ബ്ലൂം (Winter Bloom) എന്ന കമ്പനിയാണ്‌ നോവലിന്റെ പ്രസാധകര്‍. ഇന്ത്യക്കാരനായ ദമ്പതികള്‍ മദ്യത്തിന്നടിമപ്പെട്ട്‌ മരിക്കുകയും ഇവരുടെ മൂന്നു കുട്ടികളെ ദത്തെടുക്കപ്പെടുകയും ചെയ്യുന്നതാണ്‌ നോവലിന്റെ പ്രധാന ആകര്‍ഷണം. പാട്രിയറ്റ്‌, നയന, കൃഷ്‌ണന്‍ എന്നിവരാണ്‌ കഥാപാത്രങ്ങള്‍. പാട്രിയേറ്റിനെ അമേരിക്കയിലെ ഒരാള്‍ ദത്തെടുക്കുകയും കൃഷ്‌ണനെ നാട്ടിലെ ഒരാളും നയനയെ ബാംഗ്ലൂരിലെ മറ്റൊരാളുമാണ്‌ ദത്തെടുക്കുന്നത്‌. 25 വര്‍ഷത്തിനു ശേഷം യൂറോപ്പിലെ ഒരാള്‍ പാട്രിയേറ്റിനെ കണ്ടു മുട്ടുകയും തനിക്ക്‌ ഇന്ത്യക്കാരന്റെ ഛായയുണ്ടെന്ന്‌ പറയുകയും ചെയ്‌തതോടെ പാട്രിയേറ്റ്‌ തന്റെ ഭൂതകാലം അന്വേഷിക്കുവാനായി ഇന്ത്യയിലേക്ക്‌ മടങ്ങുകയും ചെയ്യുന്നു. ഡെറാഡൂണില്‍ വച്ച്‌ കൃഷ്‌ണന്‍ എന്ന ടൂറിസ്റ്റു ഗൈഡിനെ കണ്ടുമുട്ടുകയും അനുജനാണെന്ന്‌ അറിയാതെ തന്റെ കാര്യങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. ഇതിനു ശേഷം ഇരുവരും ബാംഗ്ലൂരിലെത്തിയപ്പോള്‍ പത്രപ്രവര്‍ത്തകയായ നയനയെ കണ്ടു മുട്ടുകയും ചെയ്‌തു. പിന്നീട്‌ ഡല്‍ഹിയിലെത്തിയ പാട്രിയേറ്റ്‌ ജനിതക ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെ തന്റെ സഹോദരങ്ങള്‍ നയനയും കൃഷ്‌ണനുമാണെന്ന്‌ മനസ്സിലാക്കുന്നു. ഇരുവരും സന്തോഷത്തോടെ കഴിയുന്നതെന്ന്‌ ബോധ്യപ്പെട്ട പാട്രിയേറ്റ്‌ തിരിച്ചു അമേരിക്കയിലേക്ക്‌ തിരിക്കുന്നതോടെ നോവലിന്‌ പരിസമാപ്‌തിയാവുന്നു.
ബദിയഡുക്ക നവജീവന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ അരുണ്‍കുമാര്‍ ആദ്യമായി കഥകളെഴുതാന്‍ തുടങ്ങിയത്‌. യുവജനോത്സവത്തില്‍ സംസ്ഥാന തലത്തില്‍ ഇംഗ്ലീഷ്‌ കഥാരചനയില്‍ പങ്കെടുത്തിട്ടുണ്ട്‌. ഇരുപതോളം കഥകളെഴുതിയെങ്കിലും ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഇതെല്ലാം തന്റെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരിക്കയാണ്‌ ഈ വിദ്യാര്‍ഥി. എട്ടു കഥകള്‍ പുസ്‌തകരൂപത്തില്‍ ഇറക്കാനുള്ള തയ്യാറെടുപ്പ്‌ നടത്തി വരുന്നതായി അരുണ്‍ കുമാര്‍ പറഞ്ഞു. ജ്യോഷ്‌ഠന്‍ ഡോ. ഹരികുമാര്‍ സഹോദരനും പ്ലസ്‌ ടു വിദ്യാര്‍ഥി ലക്ഷ്‌മി കിരണ്‍ സഹോദരിയുമാണ്‌.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com