കാഞ്ഞങ്ങാട്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

on May 24, 2010


കാഞ്ഞങ്ങാട് നഗരസഭയുടെ ഉപയോഗ്യശൂന്യമായ മലിനജല പ്ളാന്റ്
കാഞ്ഞങ്ങാട്: ഓവുചാലുകളും കംഫര്‍ട്ട് സ്റേഷനുകളും മില്ലാത്തതിനാല്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നു. കാഞ്ഞങ്ങാട്ടെ വലുതും ചെറുതുമായ മിക്ക ഹോട്ടലുകളിലും കൈകളും, പാത്രങ്ങളും കഴുകി കളയുന്ന മലിനജലം ഡ്രൈനേജില്ലാത്തതിനാല്‍ ഹോട്ടലുകള്‍ നടത്താനാവാതെ വിഷമിക്കുകയാണ്. വാഷ് ബേസിനില്‍ നിന്നുമുള്ള മലിന ജലം വലിയ ബാരലുകളില്‍ ശേഖരിച്ചാണ് ഇപ്പോള്‍ മിക്ക ഹോട്ടലുകളും മലിന ജലം നീക്കം ചെയ്യാന്‍ വന്‍ തുകകള്‍ നല്‍കി കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ തൊഴിലാളികള്‍ക്ക് നല്‍കുകയാണ് പതിവ്. ഭക്ഷാണാവശിഷ്ടങ്ങളും ഖരമാലിന്യങ്ങളും പന്നികള്‍ക്കും കോഴികള്‍ക്കും ഭക്ഷണത്തിനായ് ആവശ്യക്കാര്‍ കൊണ്ടു പോകുന്നുണ്ട്.
ബാരലില്‍ കൊണ്ടു പോകുന്ന ജലം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഒഴിവാക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മിക്ക ഹോട്ടലുകളിലെയും കുടിവെള്ളം ശേഖരിക്കുന്നത് മാര്‍ക്കറ്റിന് സമീപത്തെ വൃത്തികെട്ട കിണറില്‍ നിന്നാണ്. ഹോട്ടലുകളിലേക്കാവശ്യമായ ശുദ്ധജലമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിയും മുനിസിപാലിറ്റി ആരോഗ്യ വകുപ്പും വേണ്ടത് ചെയ്യുന്നില്ല. ഓരോ ഹോട്ടലുകള്‍ക്കും ലൈസന്‍സ് നല്‍കുമ്പോഴും പാലിക്കേണ്ട ചുമതല ആരോഗ്യ വകുപ്പ് അധികൃതര്‍ ഉടമസ്ഥരെ അറിയിക്കുന്നുണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ മെനക്കെടാറില്ല.
ലൈസന്‍സ് നല്‍കുന്നതിന് പാലിക്കേണ്‍ കാര്യങ്ങള്‍ ഇല്ലാത്തത്. പലപ്പോഴും ആരോഗ്യ വകുപ്പ് അധികൃതരെ കൈക്കൂലി വാങ്ങാന്‍ പ്രേരപ്പിക്കുകയാണ്. മിക്ക ഹോട്ടലുകളിലേയും പാത്രങ്ങളും അടുക്ക പരിസരവും വൃത്തിഹീമാണെന്നറിഞ്ഞിട്ടും, ലൈസന്‍സ് നീട്ടി കൊടുക്കുന്ന പ്രവണത ആരോഗ്യ വകുപ്പ് അധികൃതര്‍ തുടരുകയാണ്. ഓവുചാലുകള്‍ നിര്‍മ്മിച്ച് വൃത്തി ഹീനമായ പരിസരം ഒഴുവാക്കി തരുന്നതിന് വ്യാപാരി വ്യാവസായികള്‍ പണം നല്‍കാമെന്ന് പറഞ്ഞിട്ടും നഗരസഭാ അധികൃതര്‍ കണ്ട ാവം നടക്കുന്നില്ല.

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com