ബേക്കല്‍ പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടി­ച്ച പി­ഞ്ചു­കു­ഞ്ഞ് ഉള്‍­പ്പെടെ നാലുപേര്‍ മ­രിച്ചു

on Dec 26, 2012




ബേക്കല്‍ :  പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നാടിനെ നടുക്കി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപ്പുറത്തെ രതീഷും (26), ബന്ധുവായ നീലേശ്വരത്തെ രമണന്‍റെ മകള്‍ അം­ഗി­ത(18) രണ്ടു വയസായ ഷിബിന്‍, സച്ചു എന്ന കുട്ടികളുമാണ് മരിച്ചത്. അപകടം വരുത്തിയ ഷഹനാസ് ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ നാലുപേര്‍ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരയ ചിലര്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്. 

ഞായറാഴ്ച ഉച്ചയ്ക്ക് പൂച്ചക്കാട് പള്ളിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെടുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ നടുക്കം മാറും മുമ്പാണ് നാട് മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിച്ചത്. മുട്ടുന്തയിലെ മൊയ്‌നുദ്ദീന്‍- ആഇശ ദമ്പതികളുടെ മകന്‍ ജൗഹര്‍ ആണ് ഞായറാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. മുട്ടുന്തലയിലെ സുബൈദയുടെ മകന്‍ ഹാരിസ് (20) ആണ് പരിക്കേറ്റത്.

--------------
ബേക്കല്‍: ബേക്കല്‍ പൂച്ച­ക്കാ­ട്ട് സ്വ­കാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപുറ­ത്തെ ഭാ­സ്­ക­രന്‍-വി­ശാ­ലു ദ­മ്പ­തി­ക­ളു­ടെ മകന്‍ രതീഷ് (28), ബ­ന്ധുവാ­യ നീലേശ്വരത്തെ രമണന്‍റെ മകള്‍ അം­ഗി­ത(18), പ­രി­ക്കേ­റ്റ് അ­ബോ­ധാ­വ­സ്ഥ­യില്‍ ക­ഴി­യു­ന്ന രാ­ജേ­ഷി­ന്റെ ഭാ­ര്യ ഷീ­ബ­യു­ടെ(26) മകന്‍ ഷി­ബിന്‍ (ര­ണ്ട്), സച്ചു(അഞ്ച്) എ­ന്നി­വ­രാ­ണ് മ­രി­ച്ചത്. 

കാ­ഞ്ഞ­ങ്ങാ­ട് ഭാഗ­ത്ത് നിന്നും ഉദു­മ ഭാ­ഗ­ത്തേ­ക്ക് തെ­റ്റാ­യ ദി­ശ­യില്‍ വ­ന്ന കെ.എല്‍. 60 എ. 7677 ന­മ്പര്‍ ഷ­ഹ­നാ­സ് ബ­സ് കാ­ഞ്ഞ­ങ്ങാ­ട് ഭാ­ഗ­ത്തേ­ക്ക് പോ­വു­ക­യാ­യി­രുന്ന കെ.എല്‍. 60 ഡി. 6507 ന­മ്പര്‍ ആ­പെ ഓ­ട്ടോ­യില്‍ ഇ­ടി­ക്കു­ക­യാ­യി­രു­ന്നു. 

അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ ഓ­ട്ടോ­യു­ടെ മുന്‍­ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അധികം വൈകാതെ നാലുപേരും മരിക്കുകയായിരു­ന്നു. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നതിന്‌ മുമ്പാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇ­തില്‍ ഒ­രു കു­ട്ടി­യെ മം­ഗ­ലാ­പു­ര­ത്തേ­ക്ക് മാറ്റി. മ­രി­ച്ച ഓട്ടോ ഡ്രൈ­വര്‍ രതീ­ഷി­ന്റെ സ­ഹോ­ദ­രങ്ങള്‍: രാ­ജേഷ്, ര­ഞ്­ജിത്ത്, ര­ജ­നീഷ്. വിവാ­ഹ ച­ട­ങ്ങി­ല്‍ പ­ങ്കെ­ടു­ക്കാന്‍ പോ­വു­ക­യാ­യി­രു­ന്നു ഓ­ട്ടോ­യി­ലു­ണ്ടാ­യി­രു­ന്നവര്‍. 

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com