ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തില്‍ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി; വന്‍കുടല്‍ തകര്‍ന്ന യുവാവിന്റെ നില ഗുരുതരം

on Oct 21, 2012


കാഞ്ഞങ്ങാട്: ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തിലൂടെ ബിഹാര്‍ സ്വദേശികളായ സഹജീവനക്കാര്‍ ഹൈ പ്രഷര്‍ കാറ്റ് അടിച്ചുകയറ്റി. കൊളവയലിലെ മുഹമ്മദിന്റെ മകന്‍ തായല്‍ ഇബ്രാഹി(42)മാണ് ബിഹാര്‍ സ്വദേശികളായ മൂന്ന് ജീവനക്കാരുടെ ക്രൂരതക്കിരയായത്. ഇന്നലെ ഉച്ചക്ക് 12. 30 മണിയോടെയാണ് സംഭവം. അതിഞ്ഞാലിലെ കാര്‍ വാഷിംഗ് സ്ഥാപനമായ കെ വി സര്‍വ്വീസ് സ്ഥാപനത്തില്‍ ജീവനക്കാരനായ ഇബ്രാഹിമിന്റെ മലദ്വാരത്തില്‍ ഇവര്‍ ഉന്നത സമ്മര്‍ദ്ദമുള്ള കാറ്റ് അടിച്ച് കയറ്റുകയായിരുന്നു. വയറിനുള്ളിലേ ക്ക് കയറിയ വായു യുവാവി ന്റെ വന്‍കുടല്‍ തകര്‍ത്തു. തീ ര്‍ത്തും അബോധാവസ്ഥയിലും അതീവ ഗുരുതര നിലയിലുമായ ഇബ്രാഹിമിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നുച്ചയോടെ നില വഷളായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ജോലിക്കിടെ പള്ളിയില്‍ പോകാന്‍ സമയമായതിനാല്‍ ഇബ്രാഹിം ഇടക്ക് ജോലി നിര്‍ത്തി വെച്ചിരുന്നു. പണി പൂര്‍ത്തിയാക്കിയ ശേഷം പോയാല്‍ മതിയെന്ന് പറഞ്ഞ് ബിഹാര്‍ സ്വദേശികള്‍ ബഹളം വെച്ചു. പള്ളിയില്‍ പോയി ഉടന്‍ തിരിച്ചു വരാമെന്ന് ഇബ്രാഹിം അറിയിച്ചുവെങ്കിലും പ്രകോപിതരായ സംഘം യുവാവിനെ ബലമായി പിടിച്ച് കിടത്തി മലദ്വാരത്തില്‍ കാറ്റ് അടിച്ച് കയറ്റുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും യുവാവിന്റെ ശരീരത്തിനകത്ത് വായു കയറി മ ജ്ജയും ഹൃദയവുമടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ശക്തിയു ള്ള കാറ്റ് യുവാവിന്റെ തലച്ചോറിനെയും ബാധിച്ചേക്കാമെന്ന സംശയത്തില്‍ യുവാവിനെ ഉ ടന്‍ തന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി. സര്‍ജന്‍ ഡോ. ഗിരിധര്‍റാവു, ഡോ.കെ കുഞ്ഞാമദ് എ ന്നിവരുടെ നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഏതാണ്ട് നാല് മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. വയറ്റിലൂടെ സൂചി കുത്തിയിറക്കി അകത്ത് കയറിയ കാറ്റ് പുറത്തെടുക്കാനു ള്ള ശ്രമ വും ഡോക്ടര്‍മാര്‍ നടത്തി. പി ന്നീട് വയര്‍ കീറി ബൈപാസ് നല്‍കി അടിവയറ്റില്‍ അടിഞ്ഞുകൂടിയ മലമടക്കമുള്ള വി സര്‍ജ്യങ്ങളും തകര്‍ന്ന വന്‍കുടലിന്റെ അവശിഷ്ടങ്ങളും പുറത്തെടുത്തു. ആദ്യ ശസ്ത്രക്രിയക്ക് ശേഷം നില അല്പം ഭേദമായെങ്കിലും രാത്രി 11 മ ണിയോടെ വീണ്ടും വഷളായി. അനസ്‌തേഷ്യസ്റ്റ് ഡോ. ശശിധര്‍ റാവു, ഡോ.അമീറ, ഡോ.നാസര്‍ പാലക്കി എന്നിവര്‍ രാ ത്രി മുഴുവന്‍ ആശുപത്രിയില്‍ തങ്ങി ഇബ്രാഹിമിന്റെ ആരോഗ്യനില അപ്പപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇന്ന് രാവിലയോടെ നില അല്പം ഭേദപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനക്ക് വേണ്ടി മംഗലാപുരം ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. മുസ്ലിംലീഗ് നേതാവ് എം ഹമീദ് ഹാജിയുടെ ഭാര്യാസഹോദരനാണ് ബിഹാര്‍ യുവാക്കളുടെ ക്രൂരതക്കിരയായ ഇബ്രാഹിം. ഇത്തരം ക്രൂരമായ സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച ഹൊസ്ദുര്‍ഗ് പോലീസ് ബിഹാര്‍ സമദിപൂര്‍ ജില്ലയിലെ പത്താരി സ്വദേശികളായ രഞ്ജന്‍ കുമാര്‍, സോനു, പങ്കജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. നേരത്തെ ഇവര്‍ പെരിയാട്ടടുക്കത്താണ് ജോലി ചെയ്തിരുന്നത്.

അബ്ബാസ് അന്‍വരി നിര്യാതനായി

on Oct 19, 2012

കാസര്‍കോട്: സെന്റര്‍ ചിത്താരി മുന്‍ മുഅല്ലിമും സുന്നി സംഘടനാ സ്ഥാപന സഹകാരി അബ്ബാസ് അന്‍വരി മരുതടുക്കം (48) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍ -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ശബീബ്, ശഫീഖ്, ശുഹൈബ്, ശക്കീല്‍, സുക്കൈന, ശരീഫ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഉസ്മാന്‍, എറമു, ഇബ്റാഹിം.

വൈകിട്ട് നാലുമണിക്ക് മരുതടക്കം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. വിവിധ സുന്നി സംഘടനകളില്‍ നേതൃസ്ഥാനം അലങ്കരിച്ച അബ്ബാസ് അന്‍വരി സുന്നി മാനേജ്മന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് കോട്ടക്കുന്ന്, എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി ബശീര്‍ ദാരിമി തളങ്കര, അഷ്‌റഫ് കരിപ്പൊടി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ ആശുപത്രിയിലെത്തി മയ്യത്ത് സന്ദര്‍ശിച്ചു.

പൂ­ച്ച­ക്കാ­ട് ചേ­റ്റു­കു­ണ്ടി­ലെ സ­ഞ്­ജീ­വി നി­ര്യ­ത­യാ­യി

on Oct 17, 2012


ചേ­റ്റു­കുണ്ട്: കീ­ക്കാന്‍, റി­ട്ട.ഹൈ­സ്­കൂള്‍ ഹെ­ഡ്­മാ­സ്റ്റര്‍ സി. സു­ബ്രാ­യ മാ­സ്റ്റ­റു­ടെ ഭാ­ര്യ സ­ഞ്­ജീ­വി (82) നി­ര്യാ­ത­യായി. മക്കള്‍: പ്ര­ഭാ­വതി (അ­സി­സ്റ്റന്റ് സി.പി.സി.സി.ആര്‍.ഐ കാസര്‍­കോ­ട്), സ­ത്യ­വതി (ടീ­ച്ചര്‍ ച­ന്ദ്ര­ഗി­രി സ്­കൂള്‍), സ­ര­സ്വതി (ടീ­ച്ചര്‍ ഷേ­ണി ഹൈ­സ്­കൂള്‍), മാ­ലതി.

മ­രു­മക്കള്‍: പ­രേ­തനാ­യ പ­ര­മേശ്വ­ര ക­ള­നാട് (പോ­ലീ­സ് ഹെ­ഡ് കോണ്‍­സ്­റ്റ­ബിള്‍), പുരു­ഷോ­ത്ത­മ മ­ര­വയല്‍, അ­ശോ­ക് കാസര്‍­കോട്. 
Sanjivi-Chettukund

ഹ­ജ്ജി­ന് പു­റ­പ്പെ­ടാ­നി­രി­ക്കെ ഹൃ­ദ­യ­ഘാ­തം­മൂലം മ­രിച്ചു

on Oct 6, 2012


Abdulla-Haji-Kottilangadപ­ള്ളിക്ക­ര: ചി­ത്താരി കൊ­ട്ടി­ല­ങ്ങാ­ടി­യിലെ അ­ബ്ദുല്ല ഹാ­ജി(57) നി­ര്യാ­ത­നാ­യി. പ­രേ­തരാ­യ മു­ഹമ്മ­ദ് കു­ഞ്ഞി-കൊ­ട്ടി­ലങ്ങാ­ട് ആസി­യ ദ­മ്പ­തി­ക­ലു­ടെ മ­ക­നാണ്. കൊ­ട്ടി­ല­ങ്ങാ­ട് ജ­മാഅ­ത്ത് സെ­ക്ര­ട്ട­റി­സ്ഥാ­നം വ­ഹി­ക്കു­ക­യാ­യി­രുന്നു. ഈ വര്‍ഷ­ത്തെ ഹ­ജ്ജ് കര്‍­മ­ത്തി­നാ­യി ഭാ­ര്യ­യെ­യും ഭാ­ര്യ മാ­താ­വി­നെയും കൂട്ടി­പോ­വാന്‍ ഒ­രു­ങ്ങ­വെ­യാ­ണ് ഹൃ­ദ­യ­സ്­തംഭ­നം മൂ­ലം മ­ര­ണ­പ്പെ­ട്ടത്. സജീ­വ മുസ്ലിം പ്ര­വര്‍­ത്ത­കനും പൊ­തു പ്ര­വര്‍­ത്ത­ക­നും കൂ­ടി­യാണ്.

ഭാര്യ: പൂച്ച­ക്കാ­ട് മാ­ളി­ഗ­യി­ലെ സു­ബൈ­ദ. മക്കള്‍: ഫാ­റൂഖ്, അന്‍­സാര്‍ (അ­ബു­ദാ­ബി), യൂ­നുസ് (വി­ദ്യാര്‍­ത്ഥി), സീ­നത്ത്, യു­സൈ­റ. മ­രു­മക്കള്‍: ചി­ത്താ­രി മാ­ട്ടു­മാ­ലി­ലെ മു­ഹമ്മ­ദ് കുഞ്ഞി (അ­ബു­ദാ­ബി), പു­ഞ്ചാ­വി സ­ലീം (ദുബൈ). 

സി. എച് മൌലവി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ക്ക് ഇ. അഹമദ് സ്വീകരണം നല്‍കി

on Oct 4, 2012

ചിത്താരി സി. എച് മൌലവി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ക്ക് ഡല്‍ഹിയില്‍ ഇ. അഹമദ് സ്വീകരണം നല്‍കി


ബ്രൂണെ സുല്‍ത്താന്റെ പുത്രിയുടെ വിവാഹത്തിന് ചെലവ് രണ്ടുകോടി ഡോളര്‍

on Sep 30, 2012

ബ്രൂണെ: ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ വിവാഹം വെള്ളിയാഴ്ച ബ്രൂണെയില്‍ നടന്നു. ലോകത്തിലെ അതിസമ്പന്നന്‍മാരില്‍ ഒരാളായ ബ്രൂണെയ് സുല്‍ത്താന്റെ മകള്‍ ഹാജാ ഹഫീസ സുറുരുള്‍ ബൊല്‍ക്കിയായുടെ വിവാഹമാണ് കെങ്കേമമായി നടന്നത്. വിവാഹത്തിനുമാത്രം ഏകദേശം ഒന്നരക്കോടിമുതല്‍ രണ്ട്ുകോടിവരെ ഡോളര്‍ ചെലവായിട്ടുണ്ടാകുമെന്നാണ് അനുമാനം. ഒരാഴ്ച നീളുന്ന വിവാഘോഷങ്ങളുടെ കണക്ക് ഇതില്‍പ്പെടുത്തിയിട്ടില്ല.
സുല്‍ത്താനും കുടുംബവും താമസിക്കുന്ന 1,700 മുറികളുള്ള ഇസ്താന നൂറുള്‍ ഇമാം കൊട്ടാരത്തിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദേശത്തുനിന്നുമുള്ള അതിഥികളും വിവാഹത്തില്‍ പങ്കുകൊണ്ടു. 2004ല്‍ ബ്രൂണെ രാജ്യത്തിന്റെ അനന്തരാവാകാശിയായ രാജകുമാരന്റെ വിവാഹത്തിന് 50 ലക്ഷം ഡോളര്‍ ചെലവഴിച്ചിരുന്നു. ബ്രൂണെ സുല്‍ത്താന്റെയും സലേഹ രാജകുമാരിയുടെയും അഞ്ചാമത്തെ പുത്രിയാണ് ഹഫീസ രാജകുമാരി. 32 കാരിയായ രാജകുമാരിയെ വിവാഹം ചെയ്തത് 29 കാരനായ ഹാജി മുഹമ്മദ് റുസെയ്‌നി ആണ്. ബിസിനസ് അഡ്മിസ്‌ട്രേഷനില്‍ ഡിഗ്രിയുള്ള രാജകുമാരി സാമ്പത്തിക മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ഹാജിമുഹമ്മദ് ബ്രൂണെയുടെ പ്രധാനമന്ത്രികൂടിയായ സുല്‍ത്താന്റെ ഓഫീസിലാണ്.
എണ്ണ സമ്പന്നമായ ബ്രൂണെ 600 വര്‍ഷമായി ഒരേ രാജകുടുംബം തന്നെയാണു ഭരിക്കുന്നത്. ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളും രാജകുടുംബത്തിന്റെ കീഴിലാണ്.

സൌത്ത് ചിത്താരി മോയ്ദീന്‍ എന്ന പഴയ കാല മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ്‌ ടി. വി യിലെ കണ്ടതും കേട്ടതും

on Sep 27, 2012



സൌത്ത് ചിത്താരി ഹയ്ദ്രോസേ ജുമുആ  മസ്ജിദ് നടുത്തുള്ള ഹയ്ദ്രോസേ ക്വര്‍ട്ടെര്സില്‍ താമസിക്കുന്ന 
മോയ്ദീന്‍ ചിത്താരി എന്നാ പഴയ കാല്‍ മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ്‌ ടി. വി യിലെ കണ്ടതും കേട്ടതും എന്നാ പരിപാടിയില്‍ 

ഈ എളിയ കലാകാരന് ഇന്ന് ദുരിതങ്ങള്‍ മാത്രം ,, കാഞ്ഞങ്ങാട്‌ സ്വദേശി മൊയ്ദീന്‍,,, ഈ കലാകാരന്‍ ഒരു കാലത്ത് വേദികളില്‍ നിറഞ്ഞു നിന്നിരുന്നു ,ചിലപ്പോള്‍ എല്ലാവര്ക്കും പരിജയവും കാണുംഇദ്ദേഹത്തെ,, ഇദ്ദേഹമിപ്പോള്‍ ഇരുണ്ട ജീവിതത്തിനു നേരെ പകച്ചു നിക്കു
കയാണ് 
ഒരു കൈ താങ്ങ് അതിവിടെയും അനിവാര്യമാണ്,,, സുഹുര്തുക്കളുടെ സഹായം ഇദ്ദേഹത്തിന് എത്തിച്ചു കൊടുക്കുക
നമ്മള്‍ ഇന്ന് ഒരു രൂപ സഹായം ചെയ്‌താല്‍ സൃഷ്ടാവ് നമുക്ക് അതിരട്ടിയാക്കി തരും ...!




MOIDEEN KANHANGAD's BANK DETAILS

Account Name    :     MOIDU C.K.
Bank                       :    Federal Bank, Uduma, Kerala
Account No.          :    1891 01000 02971
IFSC CODE            :    FDRL0001891
MOBILE                  :    0091 9961 542595, 00919656 068729

സൌത്ത് ചിത്താരി - മാഹിന്‍ ഹാജി മരണപ്പെട്ടു

on Sep 25, 2012


 സൌത്ത് ചിത്താരി മുസ്ലിം ജമ അത് മുന്‍ പ്രസിഡണ്ട്‌ വി.പി റോഡിലെ മഹിന്‍ ഹാജി മരണപ്പെട്ടു 
ഖബറടക്കം സൌത്ത് ചിത്താരി ഹൈടരൂസ് മസ്ജിട്ല്‍ ഖാബര്‍ സ്ഥാനില്‍ 

മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു

on

ഇന്നാലില്ലാഹി വ ഇന്നാ ഇലയിഹി റാജിയൂന്‍... ... മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു ..ധീര്ക കാലം അബൂദാബിയില്‍ ആയിരുന്നു..ഗ്രോസറി ബിസിനെസ്സ് നടത്തിവന്ന മൊയ്തു മകന്‍റെ കല്യാണ ആവശ്യത്തിന്നായി ഈ അടുത്താണ് നാട്ടില്‍ എത്തിയത്..നാട്ടിലെ എല്ലാ മത ,സാമൂഹ്യ ,സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നില്‍ക്കാറുള്ള വ്യക്തിത്ത്വമാണ് മൊയ്തു..മാണിക്കോത്ത് ജമാ അത്തിന്‍റെ എലാ പ്രവര്‍ത്തനത്തിലും നിരസാനിധ്യമായിരുന്നു മൊയ്തു.. 

മാ­ത­മാ­റ്റിക്കല്‍ ഫൈ­നാന്‍­സില്‍ യൂ­നു­സി­ന് ഡോക്­ട­റേറ്റ്

on



കാസര്‍­കോ­ട്:  മാ­ത­മാ­റ്റിക്കല്‍ ഫൈ­നാന്‍­സില്‍ മേ­ല്‍­പറ­മ്പ് കൂ­വ­ത്തൊ­ട്ടി­യി­ലെ സി.എ. യൂ­നു­സി­ന് ഡോക്­ട­റേ­റ്റ് ല­ഭിച്ചു. മേല്‍­പറ­മ്പ് കൂ­വ­ത്തൊ­ട്ടി വീ­ട്ടില്‍ മാ­ഹി­ങ്ക ത­റ­വാ­ട്ടില്‍ പ­രേ­തനാ­യ സി.എച്ച്. അ­ഹ്മ­ദ്-ഹാജ­റ ദ­മ്പ­തി­ക­ളു­ടെ മ­ക­നാ­ണ് യൂ­നു­സ്.
Yoonus
Dr. Yoonus
മ­ദ്രാ­സ്  യൂ­ണി­വേ­ഴ്‌­സിറ്റി­യില്‍ നി­ന്നാ­ണ് ഡോ­ക്ട­റേ­റ്റ് ല­ഭി­ച്ചത്. കൊ­ച്ചിന്‍  യു­നീ­വേ­ഴ്‌­സിറ്റി­യില്‍ നി­ന്നും എം.എ­സ്.സി. മാ­ത്‌സില്‍ അ­ഞ്ചാം­റാ­ങ്കോ­ടെ­യാ­ണ് യൂ­നു­സ് പാ­സാ­യ­ത്. 2007ലാ­ണ് മ­ദ്രാ­സ് യു­നീ­വേ­ഴ്‌­സി­റ്റി­യില്‍ പി.എ­ച്ച്.ഡി­ക്ക് ചേര്‍­ന്നത്. കാസര്‍­കോ­ട് ഗ­വണ്‍­മെന്റ് കോ­ളേ­ജി­ലാ­ണ് ബിരു­ദ വി­ദ്യാ­ഭ്യാ­സം പൂര്‍­ത്തി­യാ­ക്കി­യത്. കാ­ഞ്ഞ­ങ്ങാ­ട് ഇ­ഖ്­ബാല്‍ ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലാ­യി­രുന്നു പ്ല­സ് ടു പഠ­നം. ചെ­മ്മ­നാ­ട് ജ­മാഅ­ത്ത് ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലാ­യി­രു­ന്നു സ്­കൂള്‍ വി­ദ്യാ­ഭ്യാ­സം. 

ഹ­ജ്ജാ­ജി­മാ­ര്‍­ക്ക് സൗ­ത്ത് ചി­ത്താ­രി മുസ്ലിം ജ­മാഅ­ത്ത് യാ­ത്ര­യയ­പ്പ് നല്‍കി.

on Sep 22, 2012



സൗ­ത്ത് ചി­ത്താരി: മ­ഹല്ലില്‍ നിന്നും ഈ വര്‍­ഷം പ­രി­ശു­ദ്ധ ഹ­ജ്ജ് ഉം­റ കര്‍­മ­ത്തി­ന് പോ­കു­ന്ന­വര്‍­ക്ക് സൗ­ത്ത് ചി­ത്താ­രി മുസ്ലിം ജ­മാഅ­ത്ത് ക­മ്മി­റ്റി യാ­ത്ര­യയ­പ്പ് നല്‍കി.

ഹി­ദാ­യ­ത്തുല്‍ ഇസ്ലാം മ­ദ്‌­റ­സ­യില്‍ വെ­ച്ച് ന­ട­ന്ന ച­ട­ങ്ങില്‍ പ്ര­സി­ഡന്റ് സി.എം. ഖാ­ദര്‍ ഹാ­ജി അ­ധ്യ­ക്ഷ­ത വ­ഹിച്ചു.

ഖ­ത്വീ­ബ് ഹ­മീ­ദ് ഫൈ­സി ഉ­ദ്­ഘാട­നം ചെ­യ്­തു. വണ്‍. ഫോര്‍ അ­ബ്ദുര്‍ റ­ഹ്മാന്‍ ഹാജി, സി.കെ മു­ഹമ്മ­ദ് ഹാ­ജി കു­ളി­ക്കാട്, മൂ­സ എ­ന്നി­വര്‍ പ്ര­സം­ഗിച്ചു. ജ­മാഅ­ത്ത് സെ­ക്ര­ട്ട­റി മ­ുഹ­മ്മ­ദ് കു­ഞ്ഞി ഹാ­ജി സ്വാ­ഗ­തവും അ­ബ്ദു മൗ­ല­വി യാ­ത്ര­യ­യ­പ്പിന് ന­ന്ദിയും പ­റഞ്ഞു.

AWARD FOR METRO MUHAMMAD HAJI

on Sep 20, 2012


പൊരുതി ജയിക്കുന്നവള്‍

on Sep 11, 2012



എറണാകുളം: എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍.

ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി ആ ക്ലാസ്മുറിയാകെ പ്രകാശം പരത്തി നിന്നു.

വിധിയുടെ കൈകളിലെ 'കളിപ്പാട്ട'ങ്ങളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയ നിര്‍ഭാഗ്യവതികളായ അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളാണിവളും. ചെറുപ്പത്തിലേ പിടികൂടിയ ശാരീരിക വൈകല്യങ്ങള്‍ ഇവളുടെ ചലനശേഷിയെ ബാധിച്ചു. പരസഹായമില്ലാതെ നടക്കാന്‍പോലുമാവാത്ത സ്ഥിതി.

എന്നിട്ടും നസ്‌നിന്‍ പൊരുതുകയാണ്, ജീവിതം ജയിക്കാനായി. കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഈ വിദ്യാര്‍ത്ഥിനിയെപ്പോലെ മനക്കരുത്തുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നയിടത്ത്, നസ്‌നിന്റെ പുഞ്ചിരിക്ക് കൂടുതല്‍ തിളക്കം കൈവരുന്നു.

പഠിക്കാന്‍ ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് നസ്‌നിന്‍ എന്ന് അദ്ധ്യാപിക നിലാ മധേശ്വരിയും പറഞ്ഞു: ''കുട്ടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരും. രാവിലെ ക്ലാസ്സില്‍ എത്തിയാല്‍ എങ്ങോട്ടും പോകാനാവാതെ ഒരേ ഇരിപ്പാണ്. പക്ഷേ, മിടുമിടുക്കിയാണവള്‍... ഇപ്പോള്‍ത്തന്നെ 83 ശതമാനം മാര്‍ക്കുണ്ട്, ക്ലാസ് ടോപ്പര്‍''.

ഏഴാം സെമസ്റ്റര്‍ ക്ലാസാണ് ഇപ്പോള്‍ നസ്‌നിനും കൂട്ടുകാര്‍ക്കുമായി നടക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മള്‍ട്ടി മീഡിയ ടെക്‌നിക്‌സും മൊബൈല്‍ കമ്പ്യൂട്ടിങ്ങും മോഡേണ്‍ കമ്യൂണിക്കേഷന്‍ സിസ്റ്റംസും ഉള്‍പ്പെടെയുള്ള ആറ് വിഷയങ്ങളിലും നസ്‌നിന്‍ തന്നെയാണ് മറ്റ് 52 സഹപാഠികള്‍ക്ക് മാതൃക.

''പഠന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വര്‍ക്ക് ഏല്പിച്ചാലും ക്ലാസ്സില്‍ മറ്റ് കുട്ടികളുടെ ഹെല്‍പ്പ് സ്വീകരിക്കാതെ സ്വന്തമായി ചെയ്ത് കൊണ്ടുവരാം എന്ന ആത്മവിശ്വാസമാണ് എപ്പോഴും നസ്‌നിന്‍ പ്രകടിപ്പിക്കുക'' -ടീച്ചര്‍ ആരിഫ പറയുന്നു.

കോളേജില്‍ പഠിക്കാന്‍ എത്തിയതു മുതല്‍ ഇന്നുവരെ ക്ലാസ് ഉള്ള ദിവസങ്ങളില്‍ ഒരുദിവസം പോലും മുടങ്ങാത്ത, ഒരുദിവസം പോലും ലേറ്റ് ആയി വരാത്ത വിദ്യാര്‍ത്ഥി എന്ന റെക്കോഡും നസ്‌നിക്ക് സ്വന്തം. മെറിറ്റ് ലിസ്റ്റിലാണ് കുട്ടി കെ.എം.ഇ.എ. കോളേജില്‍ പ്രവേശനം നേടിയത്. നസ്‌നിന്റെ ശാരീരിക വിഷമതകള്‍ കണക്കിലെടുത്ത് മാനേജ്‌മെന്റ് താഴത്തെ നിലയില്‍തന്നെ ക്ലാസ്സുകള്‍ ക്രമീകരിച്ചു. ലാബ് സൗകര്യങ്ങളും ക്ലാസ്സില്‍ത്തന്നെ ഏര്‍പ്പാടാക്കി.

വാഴക്കാലയില്‍ ബിസിനസ് നടത്തുന്ന നസീറിന്റെ മകളാണ് നസ്‌നിന്‍. തമ്മനത്താണ് തറവാട്ടുവീട് എങ്കിലും മകളുടെ പഠനസൗകര്യം കണക്കിലെടുത്ത് പിന്നീട് ഇവര്‍ കോളേജിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.

ദിവസവും രാവിലെ ഉമ്മ നസീമയാണ് നസ്‌നിയെ കോളേജില്‍ എത്തിക്കുക. 'വാക്കറി'ന്റെ സഹായത്തോടെയാണ് കുട്ടി ക്ലാസ് വരെ നടന്നുകയറുന്നത്. പിന്നീട്, വൈകിട്ട് 4.15ന് ക്ലാസ് വിടുംവരെ എങ്ങോട്ടും പോവാതെ മുന്‍ബെഞ്ചില്‍ത്തന്നെ. എന്തുചോദിച്ചാലും മറുപടിയായി ആദ്യമൊരു ചിരിയുണ്ടാവും.

ഇത്ര ബി-പോസിറ്റീവായി ഇരിക്കാനുള്ള ഊര്‍ജം എവിടെനിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു? മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.'' ''എന്നെക്കുറിച്ച് പത്രത്തില്‍ എഴുതാനാണെങ്കില്‍ വേണ്ട, താല്പര്യമില്ല'' എന്നായിരുന്നു അടുത്ത അഭ്യര്‍ത്ഥന.

പ്രിയപ്പെട്ട കുട്ടീ, ഞങ്ങളോട് ക്ഷമിക്കുക. നിന്നെക്കുറിച്ചുള്ള വാക്കുകളും നിന്റെ നിറചിരിയും നിനക്ക് ചുറ്റുമുള്ള അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

വൈകല്യങ്ങളെയെല്ലാം തോല്പിച്ച് ലോകത്തിന് മുന്നില്‍ നീ ഉയിര്‍ത്തെണീറ്റ്‌നില്‍ക്കുന്ന ഒരുനാള്‍ വരും. അതിനായുള്ള ഇന്ധനമാവട്ടെ ഞങ്ങളുടെ പ്രാര്‍ത്ഥനകളും...

സി പി എം ഏരിയാ സെക്രട്ടറി എം പൊക്ലന്റെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു

on Sep 10, 2012


കാഞ്ഞങ്ങാട് : സിപിഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയുമായ എം പൊക്ലന്റെ സഹോദരനും കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ വെള്ളിക്കോത്ത് അടോട്ട് മൊട്ടക്കാലില്‍ എം കുഞ്ഞമ്പു(52) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്നലെ ഉച്ചക്ക് കടുത്ത നെഞ്ചുവേദ അനുഭവപ്പെട്ട കുഞ്ഞമ്പുവിനെ ഉടന്‍ തന്നെ കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞയുടന്‍ പി കരുണാകരകന്‍ എം പിയും സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ വെള്ളക്കോത്ത് അടോട്ടെ വസതിയിലെത്തി. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, എ കെ നാരായണന്‍, അഡ്വ കെ പുരുഷോത്തമന്‍, അഡ്വ പി അപ്പുക്കുട്ടന്‍, ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം മടിക്കൈ കമ്മാരന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, അഡ്വ എം സി ജോസ്, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍, വൈസ് പ്രസിഡണ്ട് പി ബാലകൃഷ്ണന്‍, യു വി ഹസൈനാര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബ്ദുള്‍ റഹ്മാന്‍ വണ്‍ഫോര്‍, മലബാര്‍ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മണ്ഡലം സെക്രട്ടറി എ ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, സി പി ഐ സംസ്ഥാന കമ്മിറ്റിയംഗം കെ വി കൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ വസതിയിലെത്തി. പരേതനായ കണ്ണന്റെയും ചീരുവിന്റെയും മകനാണ്. ഏറെ കാലം ഗള്‍ഫിലായിരുന്ന കുഞ്ഞമ്പു നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഭാര്യ : കമല, മക്ക ള്‍: പ്രസീത, പ്രമീത, പ്രശംസ, മരുമക്കള്‍: മധുസൂദനന്‍, മുരളി, മറ്റു സഹോദരങ്ങള്‍: ചിരുതകുഞ്ഞി, വെള്ളച്ചി, ജാനു (സിപിഎം മൊട്ടമ്മല്‍ ബ്രാഞ്ച് അംഗം), മാധവി (കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി). മൃതദേഹം വൈകിട്ട് അടോട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു..

കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പനക്കാരന്റെ മരണം; സുഹൃത്ത് മുംബൈയില്‍ നിന്നും മുങ്ങി

on


കാസര്‍കോട്: കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പന ശാലയിലെ ജീവനക്കാരനും ദേളി സ്വദേശിയുമായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സുഹൃത്തിനെ കണ്ടെത്താനുള്ള ഗോവ പോലീസിന്റെ ശ്രമം വിഫലമായി. കാഞ്ഞങ്ങാട് സൈന്‍ മോട്ടോര്‍സ് ബൈക്ക് ഷോറൂമിലെ ജീവനക്കാരനും ദേളി സ്വദേശിയുമായ നിസാറിനെ(35) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാസര്‍കോട് അടുക്കത്ത് ബയലിലെ ആഷിര്‍ മുംബൈയിലുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗോവ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേതുടര്‍ന്ന് പോലീസ് മുംബൈയിലെത്തിയെങ്കിലും അറസ്റ്റ് ഭയന്ന് ആഷിര്‍ മുംബൈയില്‍ നിന്നും കടന്ന് കളയുകയായിരുന്നു. ഇപ്പോള്‍ ആഷിറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആഗസ്റ്റ് 30ന് രാത്രിയാണ് നിസാറിനെ മഡ്‌ഗോവ കല്ലങ്കോട് ബീച്ചിലെ ഒരു ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാറിനോടൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിച്ച സുഹൃത്ത് ആഷിര്‍ സംഭവത്തിന് ശേഷം മുങ്ങുകയായിരുന്നു. നിസാറിന്റെ മൃതദേഹം ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതോടെ യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് ഗോവ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. മുങ്ങിയ ആഷിറിനെ തേടി ഗോവ പോലീസ് ആദ്യം കാസര്‍കോട്ടാണ് എത്തിയത്. കാസര്‍കോട്ട് അന്വേഷണം നടത്തുന്നതിനിടെയാണ് ആഷിര്‍ മുംബൈയിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചത്. ഓണം അവധി ആഘോഷിക്കാനായി ഗോവയിലേക്ക് പോയ നിസാറും ആഷിറും ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നതിനിടെ ചില പ്രശ്‌നങ്ങളുടെ പേരില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും സംഘട്ടനമുണ്ടാകുകയും ചെയ്തു. ഇതിനിടയിലാണ് നിസാറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്..

അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരിയില്‍ സമാപിച്ചു

on

ചിത്താരി : അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരി വി.പി റൊഡില്‍ മര്‍ഹൂം ഷുക്കുര്‍ നഗറില്‍ യില്‍  സമാപിച്ചു.

നിരവധി സെക്ഷനുകളടങ്ങിയ പരിപാടിയില്‍  വെയ്കുന്നേരം ശക്തി പ്രകടനത്തോടെ സമാപന സമ്മേളനം പരിസമാപ്തിയായി







വെള്ളി­ക്കോത്ത് പി. കണ്ണന്‍ നായര്‍ നിര്യാ­ത­നാ­യി

on

 കാഞ്ഞ­ങ്ങാ­ട്: വെള്ളിക്കോത്ത് പന­യ­ന്തട്ട തറ­വാട് കാര­ണ­വരും കല്ല്യാല്‍ മുച്ചി­ലോട്ട് ഭഗ­വതി ക്ഷേത്രമുള്‍പ്പടെ വിവിധ ക്ഷേത്ര­ങ്ങ­ളുടെ കോയ്മ­യുമായ വെള്ളി­ക്കോത്ത് അര്‍ച്ചന­യിലെ പി. കണ്ണന്‍ നായര്‍ (ഗി­രിനായര്‍) (97) നിര്യാ­ത­നാ­യി.

മുച്ചി­ലോട്ട് ഭഗ­വതി ക്ഷേത്രത്തിലെ നാല് പെരു­ങ്ക­ളി­യാ­ട്ട­ങ്ങള്‍ക്ക് നേതൃത്വം നല്‍കി. അജാ­നൂര്‍ എന്‍.എസ്.എസ് കര­യോഗത്തിന്റെ സ്ഥാപക ഭാര­വാ­ഹി­യാ­യി­രു­ന്നു.

ഭാര്യ: പള്ളി­യത്ത് കുട്ടി­യമ്മ നീലേ­ശ്വരം, മകന്‍: പി. പിതാം­ബ­രന്‍ നായര്‍ (മെ­ഡി­കെ­യര്‍ സ്‌പെ­ഷ്യാലിറ്റി സെന്റര്‍, കാഞ്ഞ­ങ്ങാട്), മരു­മ­കള്‍: എം. രമ (പ­ടി­ഞ്ഞാറ്റംകൊഴു­വല്‍, സഹോ­ദ­ര­ങ്ങള്‍­: ­പ­രേ­ത­രായ പി കമ്മാ­രന്‍ നായര്‍, ചിയേയി അമ്മ. സഞ്ച­യനം ബുധ­നാ­ഴ്­ച

രാ­ജീ­വ് ഗാ­ന്ധി സ­ദ്­ഭാ­വ­ന അ­വാര്‍­ഡ് മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി ഏ­റ്റു­വാങ്ങി

on Aug 31, 2012

Metro-Mohammed-Haji

ന്യൂ­ഡല്‍ഹി:  ഇകോണമിക് ഗ്രോ­ത്ത് സൊ­സൈറ്റി ഓ­ഫ് ഇ­ന്ത്യ­യു­ടെ രാ­ജീ­വ് ഗാ­ന്ധി സ­ദ്­ഭാ­വ­ന അ­വാര്‍­ഡ് പ്രമു­ഖ ജീ­വ­കാ­രു­ണ്യ പ്ര­വര്‍­ത്ത­കനും കാ­ഞ്ഞ­ങ്ങാ­ട് സം­യു­ക്ത ജ­മാഅ­ത്ത് പ്ര­സി­ഡ­ന്റുമാ­യ മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി ഏ­റ്റു­വാങ്ങി. ന്യൂ­ഡല്‍­ഹി ല­ക്ഷ്­മി ന­ഗ­റില്‍ വി­കാ­സ് മാര്‍­ഗി­ലെ പി.എ­സ്.കെ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ന്ന പ്രൗ­ഡ ഗം­ഭീ­രമാ­യ ച­ട­ങ്ങില്‍ കേ­ന്ദ്ര­മന്ത്രി ഹുക്കും നാ­രാ­യണ്‍ ദേ­വ് യാദ­വ് അ­വാര്‍­ഡു­കള്‍ വി­തര­ണം ചെ­യ്തു. ഡല്‍­ഹി മേ­യര്‍ ഡോ. അ­ന്ന­പൂര്‍­ണ്ണ മിശ്‌­റ ചട­ങ്ങില്‍ അ­ധ്യ­ക്ഷ­യായി.

ഉ­ത്ത­രാ­ഞ്ചല്‍ സാം­സ്­കാരി­ക മന്ത്രി ധീ­രേ­ന്ദ്ര­പ്ര­ഥാപ്, സി.ബി.ഐ മുന്‍ ഡ­യ­റ­ക്ടര്‍ വി.എന്‍. സേ­ഹ്­ഗാള്‍, എ.ഐ.സി.സി. സെ­ക്രട്ട­റി മ­ഹേ­ഷ് ജ­യ്‌­സ്വാള്‍, കേ­ന്ദ്ര ആ­ഭ്യ­ന്ത­ര അ­ണ്ടര്‍ സെ­ക്രട്ട­റി ഡോ. എ­ച്ച്.കെ. മോഡി, മുന്‍ മി­സ് കല്‍­ക്ക­ത്ത സീ­മ ച­ക്ര­ബര്‍ത്തി, ഡല്‍­ഹി ഡെ­വ­ല­പ്‌­മെന്റ് അ­തോ­റി­റ്റി ചെ­യര്‍­മാന്‍ അ­നില്‍ മിത്തര്‍, മു­തിര്‍­ന്ന മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനും മുന്‍ എം.പി­യുമായ ഗോ­വി­ന്ദ് വല്ല­ഭ് ജോഷി, ഐ.എ. പി­നാലര്‍, അ­പൂര്‍­വകാ­ന്ദ് ഹസ്‌­റ എ­ന്നി­വര്‍ സം­സാ­രിച്ചു.

ച­ടങ്ങി­നോ­ട­നു­­ന്ധി­ച്ച് ന­ട­ന്ന ഇന്‍ഡിവി­ജല്‍ അ­ച്ചീ­വ്‌­മെന്റ് ഫോര്‍ ഇകോണമിക് ആന്റ് സോ­ഷ്യല്‍ ഡെ­വ­ല­പ്‌­മെന്റ് സെ­മി­നാ­റില്‍ ഒ­ട്ടേ­റെ പ്ര­മു­ഖര്‍ പ്ര­ന്ധം അ­വ­ത­രി­പ്പിച്ചു.

ഇ­ന്ത്യ­യിലും വി­ദേ­ശ­ത്തു­മാ­യി പ­ര­ന്നു­കി­ട­ക്കു­ന്ന മെ­ട്രോ ഗ്രൂപ്പ് ഓ­ഫ് ക­മ്പ­നി­യു­ടെ ത­ല­വന്‍ എ­ന്ന നി­ല­യില്‍ ബിസിന­സ്സ് രം­ഗ­ത്ത് കൈ­വ­രി­ച്ച അഭൂതപൂര്‍­വ്വമാ­യ നേ­ട്ടത്തി­നൊപ്പം, നിര്‍­ധ­ന­രും, നി­രാ­ലം­­രുമാ­യ ജ­ന­ങ്ങ­ളില്‍ ക­രു­ണയും കാ­രു­ണ്യവും ചൊ­രി­യു­ന്ന­തില്‍ നല്‍കി­യ നി­സ്­തു­ലമാ­യ സം­ഭാ­വ­ന­കള്‍ കൂ­ടി പ­രി­ഗ­ണി­ച്ചാ­ണ് മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി­യെ അ­വാര്‍­ഡി­ന് പ­രി­ഗ­ണി­ച്ച­തെ­ന്ന്  ഇകോണമിക്  ഗ്രോ­ത്ത് സൊ­സൈ­റ്റി പ്ര­സി­ഡ­ന്റ് എ­സ്.കെ. ശര്‍­മ്മ­യും സെ­ക്രട്ട­റി ജ­ന­റല്‍ ജി.എസ്. സ­ച്ച്‌­ദേവും പ­റഞ്ഞു. 

സൗത്ത് ചിത്താരി രിഫായി മസ്ജിദ് ഇമാം എം ടി ഹംസ മൗലവിക്ക് യാത്രയയപ്പ് നല്‍കി

on Aug 22, 2012

കാഞ്ഞങ്ങാട് : ഇരുപത്തൊന്ന് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന സൗത്ത് ചിത്താരി രിഫായി മസ്ജിദ് ഇമാം എം ടി ഹംസ മൗലവിക്ക് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ യൂത്ത് രിഫായി സെന്ററിന്റെ ഉപഹാരം സി എച്ച് മുഹമ്മദ് മൗലവി നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ഥി അറസ്‌റ്റില്‍

on Aug 21, 2012

Mohammed-Azhar
Mohammed Azhar
കാഞ്ഞങ്ങാട്: ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ട്യൂഷന്‍ നടത്തിപ്പുകാരനായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.  കോട്ടച്ചേ രി ബസ് സ്റ്റാന്‍ഡിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനായ ബല്ലാകടപ്പുറം സ്വദേശി മുഹമ്മദ് അസ്ഹറാണ്(24)അറസ്റ്റിലായത്.

പരിയാരം മെഡിക്കല്‍ കോളേജിലെ അഞ്ചാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് അസ്ഹര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടച്ചേരിയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഈ ട്യൂഷന്‍ സെന്റര്‍. ഇംഗ്ലീഷിലും മാത്‌സിലും പ്രതേയകം ട്യൂഷന്‍ നല്‍കിവരികയായിരുന്നു. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ നിരവധി വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച ശേഷം അസ്ഹര്‍ ലൈംഗികമായി അവരെ പീഢിപ്പിച്ചുവരികയായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം. 

അസ്ഹറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. ആറോളം പെണ്‍കുട്ടികളെ ഇതിനകം താന്‍ പീഢിപ്പിച്ചതായി അസ്ഹര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളെ കൂടാതെ അവരില്‍ ചിലരുടെ വീടുകളില്‍പ്പെട്ട സ്ത്രീകളുമായും അസ്ഹര്‍ വഴിവിട്ട ബന്ധം പുലര്‍ത്തിയതായും വിവരം പുറത്തുവന്നിട്ടുണ്ട്. 

അസ്ഹറിനെ വിശദമായി ചോദ്യം ചെയ്തുവരുന്നു. കൂടുതല്‍ അനേവഷണങ്ങള്‍ക്കും തെളിവെടുപ്പിനും സംഭവം നടന്ന ട്യൂഷന്‍ സെന്ററിലേക്ക് അസ്ഹറിനെ കൊണ്ടുപോകും. ട്യൂഷന്‍ സെന്ററില്‍ പെണ്‍കുട്ടികള്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടുവെന്ന പ്രചരണം നാട്ടില്‍ ശക്തമായിരുന്നുവെങ്കിലും പീഢനത്തിനിരയായ പെണ്‍കുട്ടികളോ അവരുടെ രക്ഷിതാക്കളോ പരാതിയുമായി സമീപിക്കാത്തത് പോലീസിനെ കുഴക്കിയിരുന്നു. 

ലൈംഗിക പീഢനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടിലാകെ പ്രചരണം ശക്തമായതോടെ അനേവഷണത്തിനിറങ്ങിയ പോലീസിന് ഈ സംഭവത്തില്‍ വസ്തുതകള്‍ ഉണ്ടെന്ന് വ്യക്തമായതോടെയാണ് പരാതിക്കാരില്ലെങ്കിലും പോലീസ് അസ്ഹറിനെതിരെ സ്വമേധയാ കേസെടുത്തത്. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അസ്ഹറിനെ വിശദമായി ചോദ്യം ചെയ്യാനുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഹൊസ്ദുര്‍ഗ് സിഐ, കെവി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

അതിനിടെ മാനക്കേട് ഭയന്ന് പലരും അസ്ഹറിനെതിരെ പരാതിയുമായി രംഗത്തിറങ്ങാന്‍ മടിക്കുകയാണെന്നാണ് സൂചന. ചില പെണ്‍കുട്ടികളുടെ നഗ്നരംഗങ്ങള്‍ യുവാവ് ക്യാമറയില്‍ പകര്‍ത്തിയതായി പ്രചരണമുണ്ട്. പോലീസിന് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ട്യൂഷന്‍ സെന്ററില്‍ പഠിപ്പിക്കാനെത്തിയിരുന്ന ഇലക്ട്രിസിറ്റി വകുപ്പിലെ ഉദേയാഗസ്ഥനായ കുറുപ്പ് എന്ന പേരിലറിയപ്പെടുന്ന മധ്യവയസ്‌കനും ഈ ലൈംഗിക പീഢന സംഭവത്തില്‍ പങ്കാളിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

രാത്രി ട്യൂഷന്‍ ഉണ്ടെന്ന് പറഞ്ഞ് ആണ്‍കുട്ടികളെ സെന്ററിലേക്ക് എത്തിച്ച് അവരെ നിരവധി തവണ കുറുപ്പ് പ്രകൃതി വിരുദ്ധത്തിന് വിധേയമാക്കിയിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. കുറുപ്പിനെയും ഈ കേസില്‍ പ്രതിചേര്‍ത്തേക്കും.  അതിനിടെ  സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററിന്റെ അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിനടുത്തുള്ള ശാഖ കെട്ടിടത്തിന് നേരെ ഞായറാഴ്ച രാത്രി അക്രമമഴിച്ചുവിട്ടു. ട്യൂഷന്‍ സെന്ററിന് നേരെ കല്ലേറുണ്ടായി.
. 

നടു­റോ­ഡില്‍ രണ്ടര മണി­ക്കൂര്‍ ഗതാ­ഗത തട­സ്സ­മു­ണ്ടാ­ക്കിയ കാര്‍ കസ്റ്റ­ഡി­യില്‍

on Aug 14, 2012


കാ­ഞ്ഞ­ങ്ങാ­ട്: ന­ടു­റോ­ഡില്‍ നിര്‍­ത്തി­യി­ട്ട ­കാര്‍ ര­ണ്ട­ര­മ­ണി­ക്കൂര്‍ നേ­ര­ത്തോ­ളം ഗ­താ­ഗ­ത ത­ട­സ്സ­ത്തി­ന് കാ­ര­ണ­മാ­യി. ക­ഴി­ഞ്ഞ ദിവ­സം ഉ­ച്ച­ക്കാ­ണ് ചി­ത്താ­രി സ്വ­ദേ­ശി­യു­ടെ ആള്‍­ട്ടോ­കാര്‍ കാ­ഞ്ഞ­ങ്ങാ­ട് ബ­സ് സ്റ്റാന്റ് പ­രി­സ­ര­ത്ത് പ­ള്ളി­ക്ക് സ­മീ­പം റോ­ഡില്‍ നിര്‍­ത്തി­യി­ട്ട­ത്. ഉ­ച്ച­ക്ക് ഒ­രു മ­ണി­യോ­ടെ ന­ടു­റോ­ഡില്‍ കാര്‍ നിര്‍­ത്തി­യ ശേ­ഷം ചി­ത്താ­രി സ്വ­ദേ­ശി അ­ടു­ത്തു­ള്ള ക­ട­യില്‍ സാ­ധ­ന­ങ്ങള്‍ വാ­ങ്ങാന്‍ പോ­യ­താ­യി­രു­ന്നു.



കാര്‍ റോ­ഡില്‍ മാര്‍­ഗ്ഗ ത­ട­സ്സം സൃ­ഷ്­ടി­ക്കു­ന്ന­ത് ശ്ര­ദ്ധ­യില്‍­പ്പെ­ട്ട പോ­ലീ­സ് ഉ­ട­മ വ­രു­ന്ന­തും കാ­ത്ത് നി­ന്നെ­ങ്കി­ലും പോ­ലീ­സി­നെ ക­ണ്ട ഇ­യാള്‍ കാ­റി­ന് സ­മീ­പ­ത്തേ­ക്ക് വ­രാ­തെ മാ­റി നി­ന്നു. പോ­ലീ­സ് പോ­യ ശേ­ഷം കാര്‍ എ­ടു­ക്കാ­മെ­ന്ന് ഉ­ട­മ ക­രു­തി­യെ­ങ്കി­ലും ഉ­ട­മ വ­രു­ന്ന­ത് വ­രെ പോ­ലീ­സ് കാ­ത്ത് നില്‍­ക്കു­ക ത­ന്നെ ചെ­യ്­തു.

വൈ­കി­ട്ട് 3.­30 മ­ണി­യോ­ടെ­യാ­ണ് ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ ഉ­ട­മ കാ­റി­ന­ടു­ത്തെ­ത്തി­യ­ത്. ട്രാ­ഫി­ക് നി­യ­മം ലം­ഘി­ച്ച ഉ­ട­മ­യെ കാ­ര്യ­ങ്ങള്‍ ബോ­ധ്യ­പ്പെ­ടു­ത്തി­യ ശേ­ഷം പോ­ലീ­സ് കാര്‍ ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത് സ്റ്റേ­ഷ­നി­ലെ­ത്തി­ക്കു­ക­യും പി­ഴ ഈ­ടാ­ക്കി­യ ശേ­ഷം കാര്‍ ഉ­ട­മ­യ്­ക്ക് വി­ട്ടു­കൊ­ടു­ക്കു­ക­യും ചെ­യ്­തു.



പൊ­തു­വെ ജ­ന­ത്തി­ര­ക്കേ­റി­യ കാ­ഞ്ഞ­ങ്ങാ­ട് ന­ഗ­ര­ത്തില്‍ വാ­ഹ­ന­ങ്ങള്‍ റോ­ഡില്‍ ത­ന്നെ നിര്‍­ത്തി­യി­ടു­ന്ന­ത് ഗ­താ­ഗ­ത കു­രു­ക്കി­നും അ­പ­ക­ട­ങ്ങള്‍­ക്കും കാ­ര­ണ­മാ­കു­ക­യാ­ണ്.

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

on Aug 9, 2012


 കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമര പരിപാടികളാരംഭിക്കാന്‍ മേല്‍പ്പാല ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. 11 ന് ചേരുന്ന ആക്ഷന്‍ കമ്മിറ്റി യോഗം പ്രക്ഷോഭസമരങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും.


ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എച്ച്. ശിവദത്ത് അധ്യക്ഷത വഹിച്ചു. എ. ഹമീദ് ഹാജി , സി. മുഹമ്മദ്കുഞ്ഞി, വി. കൃഷ്ണന്‍, മുഹമ്മദ്കുഞ്ഞി പുത്തൂര്‍, എ.കെ. ലക്ഷ്മി, ടി. മുഹമ്മദ് അസ്‌ലം, ടി. ഹംസ, പി. മുഹമ്മദ്കുഞ്ഞി, സി.എച്ച്. മുഹമ്മദ്കുഞ്ഞി, കെ.കെ. നകുലന്‍, ബി.എം. അസ്‌ലം, കുട്ടി ഹാജി വടകരമുക്ക്, കെ.അനില്‍കുമാര്‍, എ.കെ. ഇബ്രാഹിം ഹാജി, കെ.കെ. അബ്ദുല്ല ഹാജി, എ.അബ്ദുല്ല, പി.എം. ഫാറൂഖ്, ദിവാകരന്‍ ആവിക്കര, കെ.പി.ആര്‍. ഫൈസല്‍, കെ.കെ. ജാഫര്‍, കെ.ബദറുദ്ദീന്‍, പ്രശാന്തന്‍, സുറൂര്‍ മൊയ്തു ഹാജി പ്രസംഗിച്ചു. 

എ.കെ .മുഹമ്മദ്‌ അന്ത­രിച്ചു

on Aug 3, 2012

സൌത്ത് ചിത്താരി ഹയ്ദ്രോസ് ജുമാ മസ്ജിദ് മുന്‍ പ്രസ്ഡണ്ട്
സൌത്ത് ചിത്താരി കൂളിക്കാട് താമസിക്കും എ.കെ .മുഹമ്മദ്‌ എന്ന് കാലത്ത് അന്ത­രിച്ചു

സൌഹൃദ കൂട്ടായ്മ തീര്‍ത്ത് കാഞ്ഞങ്ങാട്ട് ഇഫ്താര്‍ സംഗമം

on


കാഞ്ഞങ്ങാട്: അശാന്തിയുടെ കയ്പേറിയ ദിനങ്ങള്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ ഇല്ലാതാക്കി നാട് ഒറ്റകെട്ടാണെന്ന് കാട്ടികൊടുത്ത് മാതൃക സൃഷ്ടിച്ച ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ഇന്നലെ നടന്ന ഇഫ്താര്‍ സംഗമം സൌഹൃദത്തിന്‍റെയും കൂട്ടായ്മയുടേയും വാതിലുകള്‍ തുറന്നു. ഹൊസ്ദുര്‍ഗ് കടപ്പുറം സൌഹൃദവേദിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മയൊരുക്കിയത്. അതോടൊപ്പം തീരദേശത്തെ സൌഹൃദം ശക്തിപ്പെടുത്തുന്നതിന് മുന്നില്‍ നിന്ന് നേതൃത്വംനല്‍കിയ ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ച് പോകുന്ന സബ് കലക്ടര്‍ പി. ബാലകിരണിനുള്ള യാത്രയയപ്പും ഇതോടനുബന്ധിച്ച് നടന്നു. ഐ.ടി വകുപ്പ് ഡപ്യൂട്ടി സെക്രറിയായാണ് ബാലകിരണ്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്. കടപ്പുറത്തെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ നാട്ടുകാരില്‍ ഒരാളായി പ്രവര്‍ത്തിക്കുകവഴി പ്രദേശത്തെ നേരിന്‍റെ വഴിക്ക് കൊണ്ടുവരാന്‍ നേതൃത്വംനല്‍കിയ ബാലകിരണിന്‍റെ സേവനം ശ്ലാഖനീയമായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഹൊസ്ദുര്‍ഗ് കടപ്പുറത്തിന്‍റെ കുട്ടായ്മയും സൌഹൃദവും ഇവിടെ നിന്ന് നോക്കിക്കാണുന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തമാക്കുന്നത് പുറമേ നിന്ന് നോക്കിക്കാണുന്പോഴാണെന്ന് ബാലകിരണ്‍ അഭിപ്രായപ്പെട്ടു.
പള്ളി ഇമാം ഹംസ മൌലവി അധ്യക്ഷതവഹിച്ചു. ഇ ചന്ദേശേഖരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീന്‍, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം ഭാരവാഹികളായ സുരേഷ്, പ്രശാന്ത്, സ്ഥാനികന്‍ രഘുനാഥന്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, നഗരസഭ കൌണ്‍സിലര്‍മാരായ പി.കെ മുഹമ്മദ് കുഞ്ഞി, റഹ്മത്ത് മജീദ്, എ.ഡി.എം എച്ച്. ദിനേശന്‍, അഡ്വ: പ്രദീപ് ലാല്‍, കെ.വി കൃഷ്ണന്‍ സംബന്ധിച്ചു. 

ചിത്താരിയില്‍ ആവൊലിയ്ക് പ്രിയമേറുന്നു

on


EGGS IN KHANGAD ROAD

on


DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com