വിശ്വാസികള്‍ ക്ക് അകന്നു നില്‍ക്കാനാവില്ല; ആദര്‍ശഐക്യം സാധ്യമാവുക തന്നെ ചെയ്യും -നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.

on Feb 26, 2014


സുന്നി നവജാഗരണ സംരംഭങ്ങളിലെല്ലാം ഒരു നിയോഗം പോലെ മുന്നില്‍ നില്‍ക്കാന്‍ ഭാഗ്യമുണ്ടായ പണ്ഡിതനാണ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു തുടക്കം കുറിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് നേരിട്ട് സമസ്തയുടെ മെമ്പര്‍ഷിപ്പ് സ്വീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിച്ചുള്ള ഏക പണ്ഡിതന്‍.

1946ല്‍ ഏറ്റുവാങ്ങിയ ആ അമാനത്ത് 65 വര്‍ഷമായി ഒരു മാറ്റവുമില്ലാതെ കൊണ്ടുനടക്കുന്ന പണ്ഡിത തറവാട്ടിലെ ഒരേയൊരു കാരണവര്‍. 1924 ല്‍ ജനിച്ച എം.എ ഉസ്താദിന് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം പ്രായം തൊണ്ണൂറ് കഴിഞ്ഞു. ഹിജ്‌റ വര്‍ഷത്തിലാകുമ്പോള്‍ തൊണ്ണൂറ്റിമൂന്ന്.

പ്രായത്തിന്റെ അവശതകള്‍ എമ്പാടുമുണ്ട്. പഴയതപോലെ ഓടിനടക്കാന്‍ പറ്റുന്നില്ല. പ്രസംഗങ്ങളും പൊതുചടങ്ങുകളും ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശങ്ങളുണ്ട്. പക്ഷേ ഇതൊന്നും എം.എ. ഉസ്താദിനെ തളര്‍ത്തുന്നില്ല.

ധര്‍മസമരത്തിന്റെ മുന്നണിയില്‍ തന്റെ മൂര്‍ച്ചയേറിയ പേനയും ആഴവും പരപ്പും ചെന്ന ചിന്തകളുമായി എം.എ. ഉസ്താദുണ്ട്.
സംസാരിച്ചുതുടങ്ങിയാല്‍ മുപ്പതുമുതലുള്ള കേരളീയ മുസ്‌ലിം സമൂഹ പരിസരം മുന്നില്‍ കാണുന്നതുപോലെ എം.എ ഉസ്താദ് വിശദീകരിക്കും. ഓര്‍മയുടെ ഏടുകള്‍ ഒന്നും വിട്ടുപോവാതെ ഇന്നും സൂക്ഷിക്കാന്‍ കഴിയുന്നുവെന്നത് ആരെയും വിസ്മയപ്പെടുത്തുന്നതാണ്.

രണ്ട് വര്‍ഷത്തോളമായി ചെറിയ രൂപത്തിലെങ്കിലും വിശ്രമജീവിതമായിരുന്നു നൂറുല്‍ ഉലമ എം.എ ഉസ്താദിന്റേത്. ദീര്‍ഘയാത്രകള്‍ അസാധ്യമായതിനാല്‍ സഅദിയ്യയുടെ ദൈനംദിന കാര്യങ്ങള്‍ മാത്രം ദൂരെനിന്ന് വീക്ഷിച്ച് വീട്ടില്‍ ആരാധനയിലും ഗ്രന്ഥരചനകളിലുമായി കഴിയുകയായിരുന്നു ഉസ്താദ്. രണ്ട് വര്‍ഷം മുമ്പ് നടന്ന സഅദിയ്യ സമ്മേളനത്തിലെ പ്രസംഗം ഒരുതരത്തില്‍ യാത്രപറച്ചിലായിരുന്നു.
2014 ഫെബ്രുവരി 9ന് -ഞായറാഴ്ചയോടെ ചിത്രം മാറുകയായിരുന്നു. . താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പിന്‍ഗാമിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്ത് പ്രസിഡന്റ് പദവിയില്‍ നൂറുല്‍ ഉലമ തിരഞ്ഞെടുക്കപ്പെട്ടു. . മറ്റൊരു പേര് ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാത്ത നിലയില്‍ ഏകകണ്ഠമായി തിരഞ്ഞെടുപ്പിന് കാരണമായത് എം.എ. ഉസ്താദിന്റെ പാരമ്പര്യം തന്നെയായിരുന്നു .

അല്‍ ബയാനിലെഴുതിയ ലേഖനത്തിലൂടെ 1951 ല്‍ മദ്‌റസാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പണ്ഡിതന്‍... 1954ല്‍ എസ് വൈ എസിന് രൂപം നല്‍കിയ ബുദ്ധികേന്ദ്രം. എസ് വൈ എസിനെ പരിചയപ്പെടുത്തി ആദ്യരചന നിര്‍വഹിച്ച എഴുത്തുകാരന്‍. എസ് വൈ എസിന്റെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും തലപ്പത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം.
1947 ല്‍ സമസ്തയിലെത്തി മുശാവറാംഗമായും ഉപാധ്യക്ഷനായും വര്‍ഷങ്ങളുടെ കര്‍്മസാക്ഷ്യം. അഖിലേന്ത്യാതലത്തില്‍ സുന്നി വിദ്യാഭ്യാസബോര്‍ഡിന്റെ അമരക്കാരന്‍. മുതഅല്ലിം, അധ്യാപകന്‍, പണ്ഡിതന്‍, ചരിത്രകാരന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍, സംഘാടകന്‍, നേതാവ്, സ്ഥാപനമേധാവി, ശൈഖ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ മാതൃകായോഗ്യനായ ഒരു മനുഷ്യനെ എം.എ ഉസ്താദില്‍ നമുക്ക് കാണാന്‍ കഴിയുന്നു. ഈ പൈതൃകവും പാരമ്പര്യവും തന്നെയാണ് പ്രായത്തിന്റെ പരിമിതി മറ്റിവെച്ച് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധികാരിക പണ്ഡിതതലപ്പത്ത് എം.എയെ തിരഞ്ഞെടുക്കാന്‍ തിമിത്തമായതും.
എം.എ. ഉസ്താദിന്റെ നായകത്വം സമുദായം എത്രമേല്‍ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നതിന്റെ തെളിവായിരുന്നു സഅദിയ്യ സനദ് ദാന സമ്മേളനവേദിയില്‍ ശൈഖുനാ കാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ ജനലക്ഷങ്ങള്‍ ആവേശപൂര്‍വം മുഴക്കിയ തക്ബീര്‍ ധ്വനികള്‍.
മഹത്തായ പദവിയുടെ ഒന്നിത്യം ഉസ്താദ് ഉള്‍ക്കൊള്ളുന്നു. ശാരീരിക അവശതകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി സമസ്തയുടെ ദൈനം ദിന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് ഉസ്താദ്.

സിറാജിനുവേണ്ടി പ്രത്യേക കൂടിക്കാഴ്ചക്കു വേണ്ടിയാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരിനോടൊപ്പം ഉസ്താദിന്റെ തൃക്കരിപ്പൂരിലെ വീട്ടിലെത്തിയത്.
നേരത്തെ വിളിച്ചറിയിച്ചതിനാല്‍ കാത്തിരിക്#ുകയായിരുന്നു. ഉസ്താദ് അങ്ങനെയാണ്. പറഞ്ഞ സമയത്ത് എത്തിയിരിക്ണം. ഇല്ലെങ്കില്‍ പരിഭവം ഉറപ്പ്. സമയത്തിന്റെ വില ഇത്രയേറെ മനസ്സിലാക്കിയ മറ്റൊരാളെ നമുക്കിടയില്‍ കാണാന്‍ കഴിയില്ല.

അളന്നു മുറിച്ച് പാകപ്പെടുത്തിയ വാക്കുകള്‍. നീട്ടലോ കുറുക്കലോ ഒന്നുമുണ്ടാകില്ല. നേരയങ്ങു പകര്‍ത്തിയാല്‍ മതി. അനാവശ്യമോ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്തോ ആയ ഒന്നും ആ വായില്‍ നിന്നു വീഴില്ല.
ഞങ്ങളെ സല്‍ക്കരിച്ച ശേഷം ഉസ്താദ് സംസാരിച്ചുതുടങ്ങി. മഗ്‌രിബ് വാങ്കിനു മുമ്പേ നിറുത്തുമെന്ന ഉപാധിയോടെ.

? ആരോഗ്യപ്രശ്‌നനങ്ങള്‍ക്കിടയില്‍ ഈ വലിയ ഉത്തരവാദിത്വം ഉസ്താദ് ഏറ്റെടുക്കാനുണ്ടായ സാഹചര്യം

= അനാരോഗ്യം മൂലമുള്ള യാത്രാ ക്ലേശം പരിഗണിച്ച് കഴിഞ്ഞ കുറേ മുശാവറ യോഗങ്ങളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. താജുല്‍ ഉലമയുടെയും എന്റെയും സൗകര്യം കൂടി പരിഗണിച്ചാണ് ഈ പ്രാവശ്യം സമസ്തയുടെ കേന്ദ്ര മുശാവറ സഅദിയ്യയില്‍ സംഘടിപ്പിച്ചത്. അുശാവറാംഗങ്ങള്‍ക്ക് സഅദിയ്യ സമ്മേളനത്തില്‍ പങ്കെടുക്#ാമെന്ന സൗകര്യവുമുണ്ടാകും.
ഇതിനിടയില്‍ നമ്മെയൊക്കെ കണ്ണീരിലാഴ്ത്തി താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളവര്‍കള്‍ വിട്ടുപിരിഞ്ഞു. സഅദിയ്യയിലായതു കൊണ്ടും താജുല്‍ ഉലമയോട് ആദരവ് പ്രകടിപ്പിക്കുന്ന ഒരു ചടങ്ങായതിനാലും മുശാവറയില്‍ സംബന്ധിക്കേണ്ടി വന്നു. സഹപ്രവര്‍ത്തകരെല്ലാം ഏകകണ്ഠമായി പറഞ്ഞപ്പോള്‍ അവരുടെ അഭിപ്രായങ്ങളെ മാനിച്ചും ഈ പ്രസ്ഥാനത്തിനുവേണ്ടിയുള്ള കൂട്ടായ്മയില്‍ പങ്കെടുത്ത് മുന്‍ഗാമികളുടെ പൊരുത്തം സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയുമാണ് ഈ വലിയ ഉത്തരവാദിത്വം ഏല്‍ക്കുന്നത്. ആഫിയത്തിനും തൗഫീഖിനുമായി എല്ലാവരും പ്രാര്‍ഥിക്കുക

? എസ്.വൈ.എസ് പ്രസിഡന്റായതും ഇങ്ങനെയൊരു ആകസ്മികതയിലായിരുന്നുവെന്ന് ഓര്‍മയുടെ ഏടുകളില്‍ വായിച്ചതോര്‍ക്കുന്നു.

= ശരിയാണ്. സംഘടനയുടെ തുടക്കം മുതല്‍ രംഗത്തുണ്ടെങ്കിലും 1979 മുതല്‍ സഅദിയ്യയുടെ മുഴുസമയ പ്രവര്‍ത്തനങ്ങലില്‍ സജീവമാകേണ്ടി വന്നതിനാല്‍ എസ്.വൈ.എസിന്‍#െ സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ചൊക്കെ മാറി നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു.
1982ല്‍ ഇ.കെ ഹസന്‍ മുസ്ലിയാര്‍ വഫാത്തായത് ഞങ്ങള്‍ക്കെല്ലാം വലിയ ഷോക്കാണ് ഉണ്ടാക്കിയത്. തൊട്ടടുത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ മഹാന്റെ കുടുംബത്തിന്റെ ഭാവി കാര്യം കൂടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വേണ്ടത് ചെയ്യണമെന്ന് ആഗ്രഹിച്ചാണ് നിര്‍ബന്ധഝപൂര്‍വ്വം പങ്കെടുക്കേണ്ടി വന്നത്. പക്ഷേ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എസ്.വൈ.എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടി വരികയായിരുന്നു. 95 വരെ തുടരേണ്ടി വരികയായിരുന്നു.

? അങ്ങ് സമസ്ത പ്രസിഡന്റായ ഉടനെ മാധ്യമങ്ങളില്‍ സുന്നി ഐക്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ

= ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സമസ്ത മുശാവറ തീരുമാനമല്ല. ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ പത്രക്കാര്‍ കാണാന്‍ വന്നിരുന്നു. അവരുടെ ചോദ്യത്തിനുത്തരമായാണ് ഐക്യത്തിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് ഞാന്‍ പറഞ്ഞത്. പക്ഷേ അതിനോട് മറുവിഭാഗത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്

? കാലിനടിയിലെ മണ്ണ് പോവുന്നതിലെ വെപ്രാളമാണ് എ പി വിഭാഗം ഐക്യാഹ്വാനം മുഴക്കുന്നതിനു പിന്നിലെന്നാണ് മറുവിഭാഗം പറയുന്നത്

= അത് അവരുടെ വ്യാമോഹം മാത്രമാണ്. ആരുടെ കാലിനടിയില്‍ നിന്നാണ് മണ്ണ് ഒലിച്ചുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാം ഉപേക്ഷിച്ചാണ് ഞങ്ങള്‍ കുറച്ചുപേര്‍ 1989 ല്‍ സമൂഹത്തിലേക്കിറങ്ങിയത്. അതിനുശേഷമുണ്ടായ സമൂഹത്തിന്റെ വളര്‍ച്ച കണ്ണുള്ളവര്‍ക്കെല്ലാം കാണാന്‍ പറ്റുന്നതാണ്. സഅദിയ്യ, മര്‍കസ് മോഡലില്‍ 500 നടുത്ത് വലിയ സ്ഥാപനങ്ങള്‍ നാമുണ്ടാക്കിയില്ലേ... അതിലൂടെ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് താമസ-പഠന സൗകര്യം നല്‍കുന്നില്ലേ... നാമുണ്ടാക്കിയ മദ്‌റസകള്‍ ചേര്‍ത്താണ് അവര്‍ മദ്‌റസയുടെ കണക്ക് കാണിച്ച് ഇന്ന് പൊങ്ങച്ചം നടക്കുന്നത്. അന്ന് ആറായിരത്തിലേറെ മദ്രസകള്‍ നാമുണ്ടാക്കിയിരുന്നു. അതിനു ശേഷം എന്താണ് അവരുണ്ടാക്കിയത്.
അതേ സമയം ഇരപത്തിയഞ്ച് വര്‍ഷം കൊണ്ട് നാം ഉണ്ടാക്കിയ മദ്‌റസകളും പള്ളികളും എത്രയാണ്. അവരുടെ ആരോപണത്തില്‍ കഴമ്പില്ല. തന്നെയുമല്ല, ചില കുട്ടിനേതാക്കളാണ് എതിര്‍ പ്രസ്താവനകള്‍ക്കു പിന്നിലുള്ളത്

? മറു വിഭാഗത്തിലും നല്ലൊരു വിഭാഗം ഐക്യം ആഗ്രഹിക്കുന്നില്ലേ

= തീര്‍ച്ചയായും. ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി മറുവിഭാഗം വേദികളില്‍ പങ്കെടുക്കാറുള്ള ചില ഉമറാക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ അഭിനന്ദനം അറിയിക്കുകയും ഇരുവിഭാഗത്തെയും ഒന്നിപ്പിക്കുന്നതിന് ഉത്സാഹിക്കണമെന്ന് എന്നോട് പറയുകയും ചെയ്തിരുന്നു.
രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ പല ഉമറാക്കളും മറുവിഭാഗത്തിന്റെ സമ്മേളനങ്ങളിലൊക്കെ പോവുമെങ്കിലും മാനസികമായി നമ്മോട് യോജിക്കുന്ന ആളുകളാണ്. നമ്മുടെ ആത്മാര്‍ഥതയും അവര്‍ക്ക് ബോധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ സമുദായത്തെ യോജിപ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് അവര്‍ക്ക് കണക്കുകൂട്ടുന്നു.

? സമസ്തയിലെ പിളര്‍പ്പ് ഉണ്ടായ ഉടനെയും ഇത്തരമൊരു ഐക്യചര്‍ച്ച കേട്ടിരുന്നു

= ശരിയാണ്. അന്നും ചില പൗരപ്രമുഖരാണ് ഈ ആശയവുമായി എന്റെയടുത്ത് വന്നത്.
ചില മഹല്ലുകളിലെ അവസ്ഥയാണ് ഐക്യചിന്തയിലേക്ക് നയിച്ചത്. മഹല്ല് നേതൃത്വവും സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇതിനിടയില്‍ സ്ുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയാത്ത അവസ്ഥ. സമസ്തയും എസ് വൈ എസുമെല്ലാം ഉണ്ടാക്കിയത് സുന്നി ആശയം പ്രചരിപ്പിക്കാനാണ്. അതിനു പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഏറെ വേദനപ്പെടുത്തി. ബിദഈ ആശയക്കാരാണെങ്കില്‍ നമ്മുടെ ഭിന്നത മുതലാക്കി ചില മഹല്ലുകളില്‍ കയറിക്കൂടാന്‍ തക്കം പാര്‍ത്തിയിരിക്കുന്നു. ഇതൊക്കെയാണ് മഹല്ല് തലത്തിലെങ്കിലും യോജിപ്പിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത

? ഐക്യത്തിന് അന്ന് ഇതിനു മുന്‍പന്തിയിലുണ്ടായിരുന്നവര്‍

= പറഞ്ഞല്ലോ... എന്നോട് വ്യക്തിപരമായി അടുപ്പമുള്ള ഉമറാക്കളില്‍ ചിലരായിരുന്നു അതിനു പിന്നില്‍. ഇരു വിഭാഗത്തെയും യോജിപ്പിക്കാനായി പ്രമുഖന്മാരും മാന്യന്മാരും കുറെയധികം ഉത്സാഹിച്ചതും പ്രതിപക്ഷത്തിന്റെ നിസ്സഹകരണം കാരണമായി നടക്കാതിരുന്നതുമാണ്. 1951 മുതല്‍ സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കായ വ്യക്തി എന്ന നിലയ്ക്ക് ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനത്തിലുള്ള വൈഷമ്യം കണക്കിലെടുത്തു കൊണ്ടാണ് വിശാല മനസ്‌കനും ഉന്നത സയ്യിദുമായ മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ കെ. പി ഹംസ മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു. മംഗലാപുരം മുഹമ്മദ് ഹാജി എന്നയാളുടെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. കാസര്‍ഗോട്ടെ പ്രധാന വ്യക്തികളിലൊരാളായ എന്‍. എ അബൂബക്കര്‍ ഹാജിയും, അന്നു മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബും ദൃസാക്ഷികളായിരുന്നു.
പൂര്‍വ്വബന്ധമനുസരിച്ച് വ്യക്തിപരമാണ് എന്റെ കൂടിക്കാഴ്ചയെന്നും, ഞാനുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിട്ടല്ലെന്നും ഞാന്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ ഭാഗത്ത് നേതൃത്വം വഹിക്കുന്ന ബഹുമാനപ്പെട്ട മര്‍ഹൂം താജുല്‍ ഉലമയെ സഹകരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാമെന്നും മറുവശത്തുള്ളവരെ താങ്കളും ബന്ധപ്പെട്ട് സഹകരിപ്പിക്കണമെന്നുമായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്.
അന്ന് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും മറുവശക്കാരുമായി ബന്ധപ്പെടട്ടെ എന്നു പറഞ്ഞു പിരിയുകയുമാണുണ്ടായത്. പക്ഷേ എന്തു കൊണ്ടോ പിരോഗതി കണ്ടില്ല. അറു വിഭാഗഹത്തിന്റെ നിസ്സഹകരണമാണ് കാരണമെന്ന് മനസ്സിലാക്കുന്നു.
മഹാനവര്‍കളുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ സ്ഥാനമേറ്റെടുത്ത സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളും ഞാനുമായി കാസര്‍ഗോട് മാലിക് ദീനാര്‍ പള്ളിയില്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിരുന്നു. ഇനി തുടര്‍ പ്രവര്‍ത്തനം നിങ്ങള്‍ നടത്തണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

? ഹൈദരലി ശിഹാബ് തങ്ങളെ അംഗീകരിച്ചാല്‍ ഐക്യം സാധ്യമാണെന്ന് മറുവിഭാഗം പറയുന്നത്

= ഞാന്‍ സൂചിപ്പിച്ചില്ലേ... ആദ്യം മുഹമ്മദലി ശിഹാബ് തങ്ങളെയാണ് ഞാന്‍ മധ്യസ്ഥനായി സംസാരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം ഹൈദരലി തങ്ങളെയും കണ്ട് സംസാരിച്ചിരുന്നതാണല്ലോ. ബാക്കികാര്യങ്ങള്‍ അവരുടെ ഭാഗത്തുനിന്നാണ് വേണ്ടത്. അവര്‍ സന്നദ്ധത അിറയിക്കട്ടെ. വേണ്ടി വന്നാല്‍ മുശാവറ ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കുന്നതാണെന്ന് ഞാന്‍ അിറയിച്ചിട്ടുണ്ട്. . ഉപാധികളില്ലാത്ത ഇരുവിഭാഗത്തിന്റെ പ്രതിനിധികള്‍ ഒരു മേശക്കിരിന്ന് സംസാരിക്കാന്‍ മറുവശം തയ്യാറാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നാണ് എന്റെ പ്രതീക്ഷ.

? ലയനമാണ് വേണ്ടത്... ഐക്യമല്ല എന്നാണ് മറുഭാഗം പറയുന്നത്

= രണ്ടും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസിലാവാത്തതാകാം. പരസ്പരം മനസ്സുകള്‍ ഐക്യപ്പെടാതെ ലയിച്ചിട്ട് എന്തുകാര്യം... ആദ്യം ആദര്‍ശ ഐക്യം സാധ്യമാകട്ടെ.. പരസ്പരം കൂടിയിരിക്കട്ടെ.. മറ്റെല്ലാം ചര്‍ച്ചയിലാകാമല്ലോ.... ആവശ്യമാണെങ്കില്‍ രണ്ട് വിഭാഗവും അംഗീകരിക്കുന്ന മധ്യസ്ഥ•ാരെയും കൂടെ ഇരുത്താവുന്നതാണ്. മറുഭാഗം തയ്യാറാണെങ്കില്‍ മുശാവറ ചേര്‍ന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സ•നസ്സോടെ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു. ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്റെ മാര്‍ഗ്ഗമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്ക് വിലയിരുത്താവുന്ന കാര്യമാണ്.
മറ്റൊരു കാര്യം ഈ അഭിപ്രായങ്ങളെല്ലാം പറയുന്നത് മറുവിഭാഗത്തിലെ പുതിയ ആളുകളാണ്. വാല് തലയെ നിയന്ത്രിക്കുന്ന അവസ്ഥയാണത്. അവരുടെ പ്രസംഗവും അതാണ്. ഞങ്ങളുടെ ഐക്യാഹ്വാനത്തോട് പ്രതികരിക്കേണ്ടത് മറുവിഭാഗം പണ്ഡിതരാണല്ലോ.. അത്തരം ആളുകളെ അവിടെ കാണാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം

? നാം ഐക്യത്തിനായി കാണുന്ന ഫോര്‍മുല എന്താണ്

= സംഘടനാപരമായ ഫോര്‍മുലയെല്ലാം അവര്‍ സന്നദ്ധത അറിയിച്ചാല്‍ ഞങ്ങള്‍ മുശാവറ ചേര്‍ന്ന് തീരുമാനിക്കും. ആദര്‍ശപരമായി ഒറ്റ കാര്യമേയുള്ളൂ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടക്കം മുതല്‍ ഇന്നുവരെ കൊണ്ടുനടന്ന ആശയത്തില്‍ നിന്നുകൊണ്ട് യോജിക്കുക.

? അന്ന് സമസ്ത പിളരാതിരുന്നെങ്കില്‍ എന്ന് ഇന്ന് തോന്നുന്നുണ്ടോ

= കഴിഞ്ഞത് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അന്ന് എല്ലാം ഉള്ളിലൊതുക്കി ചടഞ്ഞു ുകൂടിയിരുന്നെങ്കില്‍ സുന്നത്ത് ജമാഅത്ത് എന്ന ആശയം തന്നെ ഇല്ലാത്ത സാഹചര്യം വരുമായിരുന്നു. താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ ആദര്‍ശപരമായ ഒരു മുന്നേറ്റം അന്ന് അനിവാര്യമായതിനാലാണ് 89 ലെ ചരിത്രപരമായ വഴിത്തിരിവുണ്ടായത്. ഓരോ സാഹചര്യങ്ങളില്‍ സമുദായത്തിന്റെ വിശാല താത്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും.
സമസ്തയുടെ ഉദയവും വിദ്യാഭ്യാസ ബോര്‍ഡ്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ ജനനവുമൊക്കെ ചില പ്രത്യേക സാഹചര്യങ്ങളുടെസൃഷ്ടിയായിരുന്നുവല്ലോ
രണ്ട് സംഘടനകളായി എന്നുവെച്ച് യോജിക്കുന്നതിന് ഒരു തടസ്സമില്ലല്ലോ. ഇരുവിഭാഗം സംഘടനകളും സുന്നി ആദര്‍ശ പ്രചാരണരംഗത്ത് യോജിച്ച് മുന്നേറിയാല്‍ സമുദായത്തിന് കൂടുതല്‍ നേട്ടങ്ങളല്ലേ ഉണ്ടാവൂ. അത് ഉള്‍ക്കൊള്ളാന്‍ വിശാല മനസ്സ് വേണമെന്ന് മാത്രം.

? സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് നാം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നമ്മുടേത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയാണെന്നുമാണ് മറുവിഭാഗം പറയുന്നത്
= അത് തീര്‍ത്തും തെറ്റാണ്. ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ തലത്തിലുള്ള നമ്മുടെ സ്വതന്ത്ര സംഘടനയാണ്. 1976 മുതല്‍ തന്നെ അത്തരമൊരു വേദിക്കായി നാം ശ്രമം തുടങ്ങുകയും തൊണ്ണൂറുകളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തതാണ്. പിളര്‍പ്പുമായി അതിന് ബന്ധമില്ല. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് തലമുറ കൈമാറിവന്ന സമസ്തയെന്ന യഥാര്‍ഥ ആശയത്തിന്റെ വക്താക്കള്‍ നാം മാത്രമാണ്. അതുകൊണ്ടുതന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാരമ്പര്യത്തിനവകാശികള്‍ നാം മാത്രമാണ്.

? കേസില്‍ എ പി വിഭാഗം പരാജയപ്പെട്ടുവെന്നാണ് മറുവിഭാഗത്തിന്റെ മറ്റൊരു വാദം

= സമസ്തയുടെ അവകാശം ആര്‍ക്കാണെന്ന ഒരു തീര്‍പ്പും ഏതു കോടതിയിലും വന്നിട്ടില്ല. 1989 ലെ വഴിത്തിരിവിനു ശേഷം ചില സാഹചര്യങ്ങളില്‍ ചിലര്‍ ചില കേസുകള്‍ കോടതിയില്‍ കൊടുത്തിരുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ വിധികള്‍ സ്വാഭാവികം. പ്രതികൂലമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന വിധികള്‍ പോലും നമ്മുടെ സംഘടനക്ക് ഗുണമായി മാറിയിട്ടുമുണ്ട്. കേസിന്റെ കാര്യമൊക്കെ പരസ്യമായി പറയേണ്ടതല്ലെന്ന് എല്ലാവര്‍ക്കുമറിയുന്നതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നാം ആദര്‍ശം മുറുകെ പിടിച്ച് മുന്നോട്ടുപോവുക. പേരിലോ കോടതി വിധിയിലോ അല്ല കാര്യം... ആദര്‍ശ സംരക്ഷണമാണ് നമ്മുടെ ലക്ഷ്യം.

? എസ് വൈ എസിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തകനായും സാരഥിയായും ഉപദേശകനായും 60 വര്‍ഷവും ഉസ്താദാണ്. 25 പോലും തികയാത്ത മറുവിഭാഗം 60-ാം വാര്‍ഷികം സംഘടിപ്പിച്ചതിനെക്കുറിച്ച്

= സ്വന്തമായി നയമോ പരിപാടികളോ ഇല്ലാതെ മറ്റുള്ളവരെ അനുകരിക്കുന്നവര്‍ക്ക് എന്തുമാകാമല്ലോ. തുടക്കം മുതലുള്ള മിനുട്‌സും രജിസ്‌ട്രേഷനും എല്ലാമുള്ളത് നമ്മുടെ സമസ്ത കേരള സുന്നി യുവജന സംഘത്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. സംഘടനാ പാപ്പരത്തമാണ് അവര്‍ 60 ആഘോഷിക്കാന്‍ നിമിത്തമായത്. പിന്നെ ആ സമ്മേളനം സമുദായത്തിന് എന്ത് സംഭാവനയാണ് ചെയ്തതെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്.

? കാന്തപുരത്തെ മാറ്റിനിറുത്തിയാല്‍ ഐക്യമാവാമെന്നാണ് മറുവിഭാഗം പറയുന്നത്.

= അതില്‍ കാര്യമില്ല. ആദര്‍ശരംഗത്ത് ശക്തമായി നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്താനും ദുരാരോപണങ്ങള്‍ ഉന്നയിച്ച് തളര്‍ത്താനും പണ്ടുമുതലേ ശ്രമം നടന്നിട്ടുണ്ട്. ചിലരെ മാറ്റിനിര്‍ത്തണമെന്ന് പറയുന്നത് ആത്മാര്‍ഥതയോടെയല്ല. അസൂയയാണ് പ്രശ്‌നം. നേതാക്കളെ ഒറ്റപ്പെടുത്തി സംഘടനയെ ശിഥിലമാക്കാമെന്നത് വ്യാമോഹം മാത്രമാണ്.

? താങ്കള്‍ മറുവിഭാഗത്തിലേക്ക് പോവുകയാണെന്ന് അവര്‍ ഇടയ്ക്ക് പ്രചരിപ്പിച്ചിരുന്നു

= അതൊക്കെ ഞാന്‍ മുകളില്‍ സൂചിപ്പിച്ച കുതന്ത്രത്തിന്റെ ഭാഗമാണ്. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ പ്രസിദ്ധീകരണത്തിന് ഞാന്‍ അഭിമുഖം നല്‍കിയിട്ടില്ല. ചില കള്ളങ്ങള്‍ അവര്‍ അടിച്ചുവിടുകയായിരുന്നു. എല്ലാ ദുരാരോപണങ്ങള്‍ക്കുമുള്ള മറുപടിയാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായി വിനീതനെ തിരഞ്ഞെടുത്തത്.

? തുടര്‍ച്ചക്കാരനാകുന്നതിലല്ല മാറ്റങ്ങളുടെ തുടക്കക്കാരനാവുന്നതിലായിരുന്നു അങ്ങേയ്ക്ക് താത്പര്യം. ആ നിലയ്ക്ക് സമസ്ത പ്രസിഡന്റായുള്ള പുതിയ ദൗത്യം മാറ്റങ്ങളുടെ തുടക്കമാവുമോ

= അങ്ങനെയില്ല. സമസ്തയെന്നത് മശാഇഖുമാര്‍ കൈമാറി വന്ന യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയമാണ്. അത് മുറുകെ പിടിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളിയെ ചെറുക്കാനാവശ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.
വിദ്യാഭ്യാസബോര്‍ഡ്, യുവജനപ്രസ്ഥാനം. അധ്യാപക സംഘടന, എസ് എസ് എഫ്, സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എല്ലാം ഓരോ കാലഘട്ടത്തിന്റെ അനിവാര്യതകളായിരുന്നു. കാലം ആവശ്യപ്പെടുന്ന പുതിയ ദൗത്യങ്ങള്‍ക്ക് സമസ്ത എന്നും സജ്ജമാണ്.

? സഅദിയ്യയില്‍ അധ്യപനത്തിലായി ഉസ്താദ് ഉണ്ടാകുമെന്ന് സഅദിയ്യ സമ്മേളനത്തില്‍ എ.പി ഉസ്താദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

= തദ്‌രീസിലായി ജീവിതാന്ത്യം വരെ കഴിയണമെന്ന് തന്നെയാണ് ആഗ്രഹം. മുടങ്ങാതെ മുജമ്മഇല്‍ ക്ലാസ്സുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം സഅദിയ്യിലും ക്ലാസ്സെടുക്കണമെന്ന് ഉദ്ദശ്യമുണ്ട്. ആഫിയത്തിനായി പ്രാര്‍ത്ഥിക്കുക.

? സമസ്ത പ്രസിഡന്റിന് പുതുതലമുറയോട് പറയാനുള്ളത്
= ആദര്‍ശരംഗത്ത് അടിയുറച്ചു നില്‍ക്കുക, പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജം സംഭരിച്ച് പുതിയ കരുത്തോടെ മുന്നോട്ട് പോവുക. നാം അല്ലാഹുവിന്റെ വഴിയിലാണ്. മശാഇഖുമാരുടെ തണല്‍ നമുക്കെപ്പോഴുമുണ്ട്. നാം എത്രകണ്ട് പ്രവര്‍ത്തിക്കുന്നുവോ അത്ര കണ്ട് നമ്മുടെ സമൂഹം വളരും.
മറ്റുള്ളവരുടെ ആരോപണങ്ങളും ബഹളങ്ങളും നാം കാര്യമാക്കേണ്ടതില്ല. നമ്മുടെ അകവും പുറവും ശുദ്ധമായാല്‍ ഏത് ചെളിവാരിയെറിയലും നമുക്ക് പ്രശ്‌നമാക്കേണ്ടതില്ല.
ആരെതിര്‍ത്താലും ആദര്‍ശ ഐക്യം സാധ്യമാവുക തന്നെ ചെയ്യും. യഥാര്‍ഥ വിശ്വാസികള്‍ക്ക് പിണങ്ങി നില്‍ക്കാനാവില്ല. നമുക്ക് പരിശ്രമിക്കാം.

മഗ്‌രിബിന് സമയമായതോടെ പതിവ് ഔറാദുകള്‍ക്കായി ഉസ്താദ് സംസാരം നിറുത്തി.

ബോക്‌സ്

എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍/ ജീവിത വഴി

ജനനം: 1924 ജൂലൈ 1, 1342 റബജ് 29. ജ•ദേശം: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ഉടുമ്പുന്തല. സ്ഥിരതാമസം: തൃക്കരിപ്പൂരിനടുത്ത കൈക്കോട്ടുകടവ്.
പിതാവ്: കുറിയ അബ്ദുല്ല ഹാജി. മാതാവ്: മര്‍യം. പത്‌നി: ഖദീജ. സന്താനങ്ങള്‍: നഫീസ, ബീഫാത്വിമ, മുഹമ്മദ് അബ്ദുല്‍ വഹാബ്.

ഗുരുനാഥ•ാര്‍: അബ്ദുല്‍ ഖാദിര്‍ ഹാജി മുസ്‌ലിയാര്‍ (ഉപ്പാപ്പ), അഹ്മദ് മുസ് ലിയാര്‍ (അമ്മാവന്‍), തൃക്കരിപ്പൂര്‍ ശാഹുല്‍ ഹമീദ് തങ്ങള്‍ (ബീരിച്ചേരിയില്‍ പത്തുവര്‍ഷം), നാദാപുരം ശീറാസി മുസ്‌ലിയാര്‍, കൊയപ്പ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എന്‍ സി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.

ആത്മീയ ഗുരുനാഥ•ാര്‍: ഏഴിമല ഹാമിദ് കോയമ്മ തങ്ങള്‍, കോട്ടയം ശൈഖ് അബൂബക്കര്‍ ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചാവക്കാട് കുഞ്ഞിക്കോയ തങ്ങള്‍, ഈസാ ചെറുകുഞ്ഞിക്കോയ തങ്ങള്‍.
തബര്‍റുക്കിന്റെ ഉസ്താദുമാാര്‍: പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്രത്ത്, ചാവക്കാട് ഹുസൈന്‍ മുസ് ലിയാര്‍, സയ്യിദ് മുഹമ്മദ് അലവി മാലിക്കി (മക്ക).

ദര്‍സുകള്‍: തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ (1949-73), തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം (1973-78), ഉദിനൂര്‍ (78-79), ജാമിഅ സഅദിയ്യ സാരഥിയും മുദരീസും (1979 മുതല്‍).
രചനകള്‍: ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതി. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍, അവാര്‍ഡുകള്‍: മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്‍ഡ്, ഇസ് ലാമിക് റിസര്‍ച്ച് സെന്റര്‍ വക എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍
സംഘടനാ വേദികളില്‍: 1946 ല്‍ സമസ്തയില്‍ അംഗത്വം നേടി. അറുപതുകളില്‍ മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടചെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് (1982-95), 1965 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്, 1976-89 കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ 1989 മുതല്‍: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, തഅ്‌ലീമി ബോര്‍ഡ് ഓഫ് ഇന്ത്യാ പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത പ്രസിഡന്റ്, 2014 ഫെബ്രുവരി 9ന് സമസ്ത പ്രസിഡന്റ്, അല്‍ മുജമ്മഅ് പ്രസിഡന്റ്
1979 മുതല്‍ ജാമിഅ സഅദിയ്യ, മുദരീസ്, ജനറല്‍ മാനേജര്‍, ഇപ്പോള്‍ ചാന്‍സലര്‍.

-പി.ബി ബശീര്‍ പുളിക്കൂര്‍
വിശ്വാസികള്‍ക്ക് അകന്നു നില്‍ക്കാനാവില്ല; ആദര്‍ശഐക്യം സാധ്യമാവുക തന്നെ ചെയ്യും -നൂറുല്‍ ഉലമ

സുന്നി നവജാഗരണ സംരംഭങ്ങളിലെല്ലാം ഒരു നിയോഗം പോലെ മുന്നില്‍ നില്‍ക്കാന്‍ ഭാഗ്യമുണ്ടായ പണ്ഡിതനാണ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു തുടക്കം കുറിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് നേരിട്ട് സമസ്തയുടെ മെമ്പര്‍ഷിപ്പ് സ്വീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിച്ചുള്ള ഏക പണ്ഡിതന്‍.

1946ല്‍ ഏറ്റുവാങ്ങിയ ആ അമാനത്ത് 65 വര്‍ഷമായി ഒരു മാറ്റവുമില്ലാതെ കൊണ്ടുനടക്കുന്ന പണ്ഡിത തറവാട്ടിലെ ഒരേയൊരു കാരണവര്‍. 1924 ല്‍ ജനിച്ച എം.എ ഉസ്താദിന് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം പ്രായം തൊണ്ണൂറ് കഴിഞ്ഞു. ഹിജ്‌റ വര്‍ഷത്തിലാകുമ്പോള്‍ തൊണ്ണൂറ്റിമൂന്ന്.

പ്രായത്തിന്റെ അവശതകള്‍ എമ്പാടുമുണ്ട്. പഴയതപോലെ ഓടിനടക്കാന്‍ പറ്റുന്നില്ല. പ്രസംഗങ്ങളും പൊതുചടങ്ങുകളും ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശങ്ങളുണ്ട്. പക്ഷേ ഇതൊന്നും എം.എ. ഉസ്താദിനെ തളര്‍ത്തുന്നില്ല.

ധര്‍മസമരത്തിന്റെ മുന്നണിയില്‍ തന്റെ മൂര്‍ച്ചയേറിയ പേനയും ആഴവും പരപ്പും ചെന്ന ചിന്തകളുമായി എം.എ. ഉസ്താദുണ്ട്.
സംസാരിച്ചുതുടങ്ങിയാല്‍ മുപ്പതുമുതലുള്ള കേരളീയ മുസ്‌ലിം സമൂഹ പരിസരം മുന്നില്‍ കാണുന്നതുപോലെ എം.എ ഉസ്താദ് വിശദീകരിക്കും. ഓര്‍മയുടെ ഏടുകള്‍ ഒന്നും വിട്ടുപോവാതെ ഇന്നും സൂക്ഷിക്കാന്‍ കഴിയുന്നുവെന്നത് ആരെയും വിസ്മയപ്പെടുത്തുന്നതാണ്.
രണ്ട് വര്‍ഷത്തോളമായി ചെറിയ രൂപത്തിലെങ്കിലും വിശ്രമജീവിതമായിരുന്നു നൂറുല്‍ ഉലമ എം.എ ഉസ്താദിന്റേത്. ദീര്‍ഘയാത്രകള്‍ അസാധ്യമായതിനാല്‍ സഅദിയ്യയുടെ ദൈനംദിന കാര്യങ്ങള്‍ മാത്രം ദൂരെനിന്ന് വീക്ഷിച്ച് വീട്ടില്‍ ആരാധനയിലും ഗ്രന്ഥരചനകളിലുമായി കഴിയുകയായിരുന്നു ഉസ്താദ്. രണ്ട് വര്‍ഷം മുമ്പ് നടന്ന സഅദിയ്യ സമ്മേളനത്തിലെ പ്രസംഗം ഒരുതരത്തില്‍ യാത്രപറച്ചിലായിരുന്നു.
2014 ഫെബ്രുവരി 9ന് -ഞായറാഴ്ചയോടെ ചിത്രം മാറുകയായിരുന്നു. . താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പിന്‍ഗാമിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്ത് പ്രസിഡന്റ് പദവിയില്‍ നൂറുല്‍ ഉലമ തിരഞ്ഞെടുക്കപ്പെട്ടു. . മറ്റൊരു പേര് ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാത്ത നിലയില്‍ ഏകകണ്ഠമായി തിരഞ്ഞെടുപ്പിന് കാരണമായത് എം.എ. ഉസ്താദിന്റെ പാരമ്പര്യം തന്നെയായിരുന്നു .
അല്‍ ബയാനിലെഴുതിയ ലേഖനത്തിലൂടെ 1951 ല്‍ മദ്‌റസാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പണ്ഡിതന്‍... 1954ല്‍ എസ് വൈ എസിന് രൂപം നല്‍കിയ ബുദ്ധികേന്ദ്രം. എസ് വൈ എസിനെ പരിചയപ്പെടുത്തി ആദ്യരചന നിര്‍വഹിച്ച എഴുത്തുകാരന്‍. എസ് വൈ എസിന്റെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും തലപ്പത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം.
1947 ല്‍ സമസ്തയിലെത്തി മുശാവറാംഗമായും ഉപാധ്യക്ഷനായും വര്‍ഷങ്ങളുടെ കര്‍്മസാക്ഷ്യം. അഖിലേന്ത്യാതലത്തില്‍ സുന്നി വിദ്യാഭ്യാസബോര്‍ഡിന്റെ അമരക്കാരന്‍. മുതഅല്ലിം, അധ്യാപകന്‍, പണ്ഡിതന്‍, ചരിത്രകാരന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍, സംഘാടകന്‍, നേതാവ്, സ്ഥാപനമേധാവി, ശൈഖ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ മാതൃകായോഗ്യനായ ഒരു മനുഷ്യനെ എം.എ ഉസ്താദില്‍ നമുക്ക് കാണാന്‍ കഴിയുന്നു. ഈ പൈതൃകവും പാരമ്പര്യവും തന്നെയാണ് പ്രായത്തിന്റെ പരിമിതി മറ്റിവെച്ച് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധികാരിക പണ്ഡിതതലപ്പത്ത് എം.എയെ തിരഞ്ഞെടുക്കാന്‍ തിമിത്തമായതും.
എം.എ. ഉസ്താദിന്റെ നായകത്വം സമുദായം എത്രമേല്‍ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നതിന്റെ തെളിവായിരുന്നു സഅദിയ്യ സനദ് ദാന സമ്മേളനവേദിയില്‍ ശൈഖുനാ കാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ ജനലക്ഷങ്ങള്‍ ആവേശപൂര്‍വം മുഴക്കിയ തക്ബീര്‍ ധ്വനികള്‍.
മഹത്തായ പദവിയുടെ ഒന്നിത്യം ഉസ്താദ് ഉള്‍ക്കൊള്ളുന്നു. ശാരീരിക അവശതകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി സമസ്തയുടെ ദൈനം ദിന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് ഉസ്താദ്.
സിറാജിനുവേണ്ടി പ്രത്യേക കൂടിക്കാഴ്ചക്കു വേണ്ടിയാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരിനോടൊപ്പം ഉസ്താദിന്റെ തൃക്കരിപ്പൂരിലെ വീട്ടിലെത്തിയത്.
നേരത്തെ വിളിച്ചറിയിച്ചതിനാല്‍ കാതത്#ിരിക്#ുകയായിരുന്നു. ഉസ്താദ് അങ്ങനെയാണ്. പറഞ്ഞ സമയത്ത് എത്തിയിരിക്ണം. ഇല്ലെങ്കില്‍ പരിഭവം ഉറപ്പ്. സമയത്തിന്റെ വില ഇത്രയേറെ മനസ്സിലാക്കിയ മറ്റൊരാളെ നമുക്കിടയില്‍ കാണാന്‍ കഴിയില്ല.
അളന്നു മുറിച്ച് പാകപ്പെടുത്തിയ വാക്കുകള്‍. നീട്ടലോ കുറുക്കലോ ഒന്നുമുണ്ടാകില്ല. നേരയങ്ങു പകര്‍ത്തിയാല്‍ മതി. അനാവശ്യമോ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്തോ ആയ ഒന്നും ആ വായില്‍ നിന്നു വീഴില്ല.
ഞങ്ങളെ സല്‍ക്കരിച്ച ശേഷം ഉസ്താദ് സംസാരിച്ചുതുടങ്ങി. മഗ്‌രിബ് വാങ്കിനു മുമ്പേ നിറുത്തുമെന്ന ഉപാധിയോടെ.

? ആരോഗ്യപ്രശ്‌നനങ്ങള്‍ക്കിടയില്‍ ഈ വലിയ ഉത്തരവാദിത്വം ഉസ്താദ് ഏറ്റെടുക്കാനുണ്ടായ സാഹചര്യം
= അനാരോഗ്യം മൂലമുള്ള യാത്രാ ക്ലേശം പരിഗണിച്ച് കഴിഞ്ഞ കുറേ മുശാവറ യോഗങ്ങളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. താജുല്‍ ഉലമയുടെയും എന്റെയും സൗകര്യം കൂടി പരിഗണിച്ചാണ് ഈ പ്രാവശ്യം സമസ്തയുടെ കേന്ദ്ര മുശാവറ സഅദിയ്യയില്‍ സംഘടിപ്പിച്ചത്. അുശാവറാംഗങ്ങള്‍ക്ക് സഅദിയ്യ സമ്മേളനത്തില്‍ പങ്കെടുക്#ാമെന്ന സൗകര്യവുമുണ്ടാകും.
ഇതിനിടയില്‍ നമ്മെയൊക്കെ കണ്ണീരിലാഴ്ത്തി താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളവര്‍കള്‍ വിട്ടുപിരിഞ്ഞു. സഅദിയ്യയിലായതു കൊണ്ടും താജുല്‍ ഉലമയോട് ആദരവ് പ്രകടിപ്പിക്കുന്ന ഒരു ചടങ്ങായതിനാലും മുശാവറയില്‍ സംബന്ധിക്കേണ്ടി വന്നു. സഹപ്രവര്‍ത്തകരെല്ലാം ഏകകണ്ഠമായി പറഞ്ഞപ്പോള്‍ അവരുടെ അഭിപ്രായങ്ങളെ മാനിച്ചും ഈ പ്രസ്ഥാനത്തിനുവേണ്ടിയുള്ള കൂട്ടായ്മയില്‍ പങ്കെടുത്ത് മുന്‍ഗാമികളുടെ പൊരുത്തം സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയുമാണ് ഈ വലിയ ഉത്തരവാദിത്വം ഏല്‍ക്കുന്നത്. ആഫിയത്തിനും തൗഫീഖിനുമായി എല്ലാവരും പ്രാര്‍ഥിക്കുക

? എസ്.വൈ.എസ് പ്രസിഡന്റായതും ഇങ്ങനെയൊരു ആകസ്മികതയിലായിരുന്നുവെന്ന് ഓര്‍മയുടെ ഏടുകളില്‍ വായിച്ചതോര്‍ക്കുന്നു.
= ശരിയാണ്. സംഘടനയുടെ തുടക്കം മുതല്‍ രംഗത്തുണ്ടെങ്കിലും 1979 മുതല്‍ സഅദിയ്യയുടെ മുഴുസമയ പ്രവര്‍ത്തനങ്ങലില്‍ സജീവമാകേണ്ടി വന്നതിനാല്‍ എസ്.വൈ.എസിന്‍#െ സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ചൊക്കെ മാറി നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു.
1982ല്‍ ഇ.കെ ഹസന്‍ മുസ്ലിയാര്‍ വഫാത്തായത് ഞങ്ങള്‍ക്കെല്ലാം വലിയ ഷോക്കാണ് ഉണ്ടാക്കിയത്. തൊട്ടടുത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ മഹാന്റെ കുടുംബത്തിന്റെ ഭാവി കാര്യം കൂടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വേണ്ടത് ചെയ്യണമെന്ന് ആഗ്രഹിച്ചാണ് നിര്‍ബന്ധഝപൂര്‍വ്വം പങ്കെടുക്കേണ്ടി വന്നത്. പക്ഷേ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എസ്.വൈ.എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടി വരികയായിരുന്നു. 95 വരെ തുടരേണ്ടി വരികയായിരുന്നു.

? അങ്ങ് സമസ്ത പ്രസിഡന്റായ ഉടനെ മാധ്യമങ്ങളില്‍ സുന്നി ഐക്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ
= ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സമസ്ത മുശാവറ തീരുമാനമല്ല. ഞാന്‍ പ്രസ്ിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ പത്രക്കാര്‍ കാണാന്‍ വന്നിരുന്നു. അവരുടെ ചോദ്യത്തിനുത്തരമായാണ് ഐക്യത്തിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് ഞാന്‍ പറഞ്ഞത്. പക്ഷേ അതിനോട് മറുവിഭാഗത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്

? കാലിനടിയിലെ മണ്ണ് പോവുന്നതിലെ വെപ്രാളമാണ് എ പി വിഭാഗം ഐക്യാഹ്വാനം മുഴക്കുന്നതിനു പിന്നിലെന്നാണ് മറുവിഭാഗം പറയുന്നത്
= അത് അവരുടെ വ്യാമോഹം മാത്രമാണ്. ആരുടെ കാലിനടിയില്‍ നിന്നാണ് മണ്ണ് ഒലിച്ചുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാം ഉപേക്ഷിച്ചാണ് ഞങ്ങള്‍ കുറച്ചുപേര്‍ 1989 ല്‍ സമൂഹത്തിലേക്കിറങ്ങിയത്. അതിനുശേഷമുണ്ടായ സമൂഹത്തിന്റെ വളര്‍ച്ച കണ്ണുള്ളവര്‍ക്കെല്ലാം കാണാന്‍ പറ്റുന്നതാണ്. സഅദിയ്യ, മര്‍കസ് മോഡലില്‍ 500 നടുത്ത് വലിയ സ്ഥാപനങ്ങള്‍ നാമുണ്ടാക്കിയില്ലേ... അതിലൂടെ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് താമസ-പഠന സൗകര്യം നല്‍കുന്നില്ലേ... നാമുണ്ടാക്കിയ മദ്‌റസകള്‍ ചേര്‍ത്താണ് അവര്‍ മദ്‌റസയുടെ കണക്ക് കാണിച്ച് ഇന്ന് പൊങ്ങച്ചം നടക്കുന്നത്. അന്ന് ആറായിരത്തിലേറെ മദ്രസകള്‍ നാമുണ്ടാക്കിയിരുന്നു. അതിനു ശേഷം എന്താണ് അവരുണ്ടാക്കിയത്.
അതേ സമയം ഇരപത്തിയഞ്ച് വര്‍ഷം കൊണ്ട് നാം ഉണ്ടാക്കിയ മദ്‌റസകളും പള്ളികളും എത്രയാണ്. അവരുടെ ആരോപണത്തില്‍ കഴമ്പില്ല. തന്നെയുമല്ല, ചില കുട്ടിനേതാക്കളാണ് എതിര്‍ പ്രസ്താവനകള്‍ക്കു പിന്നിലുള്ളത്

? മറു വിഭാഗത്തിലും നല്ലൊരു വിഭാഗം ഐക്യം ആഗ്രഹിക്കുന്നില്ലേ
= തീര്‍ച്ചയായും. ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി മറുവിഭാഗം വേദികളില്‍ പങ്കെടുക്കാറുള്ള ചില ഉമറാക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ അഭിനന്ദനം അറിയിക്കുകയും ഇരുവിഭാഗത്തെയും ഒന്നിപ്പിക്കുന്നതിന് ഉത്സാഹിക്കണമെന്ന് എന്നോട് പറയുകയും ചെയ്തിരുന്നു.
രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ പല ഉമറാക്കളും മറുവിഭാഗത്തിന്റെ സമ്മേളനങ്ങളിലൊക്കെ പോവുമെങ്കിലും മാനസികമായി നമ്മോട് യോജിക്കുന്ന ആളുകളാണ്. നമ്മുടെ ആത്മാര്‍ഥതയും അവര്‍ക്ക് ബോധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ സമുദായത്തെ യോജിപ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് അവര്‍ക്ക് കണക്കുകൂട്ടുന്നു.

? സമസ്തയിലെ പിളര്‍പ്പ് ഉണ്ടായ ഉടനെയും ഇത്തരമൊരു ഐക്യചര്‍ച്ച കേട്ടിരുന്നു
= ശരിയാണ്. അന്നും ചില പൗരപ്രമുഖരാണ് ഈ ആശയവുമായി എന്റെയടുത്ത് വന്നത്.
ചില മഹല്ലുകളിലെ അവസ്ഥയാണ് ഐക്യചിന്തയിലേക്ക് നയിച്ചത്. മഹല്ല് നേതൃത്വവും സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇതിനിടയില്‍ സ്ുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയാത്ത അവസ്ഥ. സമസ്തയും എസ് വൈ എസുമെല്ലാം ഉണ്ടാക്കിയത് സുന്നി ആശയം പ്രചരിപ്പിക്കാനാണ്. അതിനു പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഏറെ വേദനപ്പെടുത്തി. ബിദഈ ആശയക്കാരാണെങ്കില്‍ നമ്മുടെ ഭിന്നത മുതലാക്കി ചില മഹല്ലുകളില്‍ കയറിക്കൂടാന്‍ തക്കം പാര്‍ത്തിയിരിക്കുന്നു. ഇതൊക്കെയാണ് മഹല്ല് തലത്തിലെങ്കിലും യോജിപ്പിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത.്

? ഐക്യത്തിന് അന്ന് ഇതിനു മുന്‍പന്തിയിലുണ്ടായിരുന്നവര്‍
= പറഞ്ഞല്ലോ... എന്നോട് വ്യക്തിപരമായി അടുപ്പമുള്ള ഉമറാക്കളില്‍ ചിലരായിരുന്നു അതിനു പിന്നില്‍. ഇരു വിഭാഗത്തെയും യോജിപ്പിക്കാനായി പ്രമുഖ•ാരും മാന്യ•ാരും കുറെയധികം ഉത്സാഹിച്ചതും പ്രതിപക്ഷത്തിന്റെ നിസ്സഹകരണം കാരണമായി നടക്കാതിരുന്നതുമാണ്. 1951 മുതല്‍ സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കായ വ്യക്തി എന്ന നിലയ്ക്ക് ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനത്തിലുള്ള വൈഷമ്യം കണക്കിലെടുത്തു കൊണ്ടാണ് വിശാല മനസ്‌കനും ഉന്നത സയ്യിദുമായ മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ കെ. പി ഹംസ മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു. മംഗലാപുരം മുഹമ്മദ് ഹാജി എന്നയാളുടെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. കാസര്‍ഗോട്ടെ പ്രധാന വ്യക്തികളിലൊരാളായ എന്‍. എ അബൂബക്കര്‍ ഹാജിയും, അന്നു മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബും ദൃസാക്ഷികളായിരുന്നു.
പൂര്‍വ്വബന്ധമനുസരിച്ച് വ്യക്തിപരമാണ് എന്റെ കൂടിക്കാഴ്ചയെന്നും, ഞാനുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിട്ടല്ലെന്നും ഞാന്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ ഭാഗത്ത് നേതൃത്വം വഹിക്കുന്ന ബഹുമാനപ്പെട്ട മര്‍ഹൂം താജുല്‍ ഉലമയെ സഹകരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാമെന്നും മറുവശത്തുള്ളവരെ താങ്കളും ബന്ധപ്പെട്ട് സഹകരിപ്പിക്കണമെന്നുമായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്.
അന്ന് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും മറുവശക്കാരുമായി ബന്ധപ്പെടട്ടെ എന്നു പറഞ്ഞു പിരിയുകയുമാണുണ്ടായത്. പക്ഷേ എന്തു കൊണ്ടോ പിരോഗതി കണ്ടില്ല. അറു വിഭാഗഹത്തിന്റെ നിസ്സഹകരണമാണ് കാരണമെന്ന് മനസ്സിലാക്കുന്നു.
മഹാനവര്‍കളുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ സ്ഥാനമേറ്റെടുത്ത സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളും ഞാനുമായി കാസര്‍ഗോട് മാലിക് ദീനാര്‍ പള്ളിയില്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിരുന്നു. ഇനി തുടര്‍ പ്രവര്‍ത്തനം നിങ്ങള്‍ നടത്തണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

? ഹൈദരലി ശിഹാബ് തങ്ങളെ അംഗീകരിച്ചാല്‍ ഐക്യം സാധ്യമാണെന്ന് മറുവിഭാഗം പറയുന്നത്
= ഞാന്‍ സൂചിപ്പിച്ചില്ലേ... ആദ്യം മുഹമ്മദലി ശിഹാബ് തങ്ങളെയാണ് ഞാന്‍ മധ്യസ്ഥനായി സംസാരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം ഹൈദരലി തങ്ങളെയും കണ്ട് സംസാരിച്ചിരുന്നതാണല്ലോ. ബാക്കികാര്യങ്ങള്‍ അവരുടെ ഭാഗത്തുനിന്നാണ് വേണ്ടത്.
അവര്‍ സന്നദ്ധതി അിറയിക്കട്ടെ. വേണ്ടി വന്നാല്‍ മുശാവറ ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കുന്നതാണെന്ന് ഞാന്‍ അിറയിച്ചിട്ടുണ്ട്. . ഉപാധികളില്ലാത്ത ഇരുവിഭാഗത്തിന്റെ പ്രതിനിധികള്‍ ഒരു മേശക്കിരിന്ന് സംസാരിക്കാന്‍ മറുവശം തയ്യാറാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നാണ് എന്റെ പ്രതീക്ഷ.


? ലയനമാണ് വേണ്ടത്... ഐക്യമല്ല എന്നാണ് മറുഭാഗം പറയുന്നത്
= രണ്ടും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസിലാവാത്തതാകാം. പരസ്പരം മനസ്സുകള്‍ ഐക്യപ്പെടാതെ ലയിച്ചിട്ട് എന്തുകാര്യം... ആദ്യം ആദര്‍ശ ഐക്യം സാധ്യമാകട്ടെ.. പരസ്പരം കൂടിയിരിക്കട്ടെ.. മറ്റെല്ലാം ചര്‍ച്ചയിലാകാമല്ലോ.... ആവശ്യമാണെങ്കില്‍ രണ്ട് വിഭാഗവും അംഗീകരിക്കുന്ന മധ്യസ്ഥ•ാരെയും കൂടെ ഇരുത്താവുന്നതാണ്. മറുഭാഗം തയ്യാറാണെങ്കില്‍ മുശാവറ ചേര്‍ന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സ•നസ്സോടെ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു. ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്റെ മാര്‍ഗ്ഗമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്ക് വിലയിരുത്താവുന്ന കാര്യമാണ്.
മറ്റൊരു കാര്യം ഈ അഭിപ്രായങ്ങളെല്ലാം പറയുന്നത് മറുവിഭാഗത്തിലെ പുതിയ ആളുകളാണ്. വാല് തലയെ നിയന്ത്രിക്കുന്ന അവസ്ഥയാണത്. അവരുടെ പ്രസംഗവും അതാണ്. ഞങ്ങളുടെ ഐക്യാഹ്വാനത്തോട് പ്രതികരിക്കേണ്ടത് മറുവിഭാഗം പണ്ഡിതരാണല്ലോ.. അത്തരം ആളുകളെ അവിടെ കാണാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം

? നാം ഐക്യത്തിനായി കാണുന്ന ഫോര്‍മുല എന്താണ്
= സംഘടനാപരമായ ഫോര്‍മുലയെല്ലാം അവര്‍ സന്നദ്ധത അറിയിച്ചാല്‍ ഞങ്ങള്‍ മുശാവറ ചേര്‍ന്ന് തീരുമാനിക്കും. ആദര്‍ശപരമായി ഒറ്റ കാര്യമേയുള്ളൂ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടക്കം മുതല്‍ ഇന്നുവരെ കൊണ്ടുനടന്ന ആശയത്തില്‍ നിന്നുകൊണ്ട് യോജിക്കുക.

? അന്ന് സമസ്ത പിളരാതിരുന്നെങ്കില്‍ എന്ന് ഇന്ന് തോന്നുന്നുണ്ടോ
= കഴിഞ്ഞത് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അന്ന് എല്ലാം ഉള്ളിലൊതുക്കി ചടഞ്ഞു ുകൂടിയിരുന്നെങ്കില്‍ സുന്നത്ത് ജമാഅത്ത് എന്ന ആശയം തന്നെ ഇല്ലാത്ത സാഹചര്യം വരുമായിരുന്നു. താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ ആദര്‍ശപരമായ ഒരു മുന്നേറ്റം അന്ന് അനിവാര്യമായതിനാലാണ് 89 ലെ ചരിത്രപരമായ വഴിത്തിരിവുണ്ടായത്. ഓരോ സാഹചര്യങ്ങളില്‍ സമുദായത്തിന്റെ വിശാല താത്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും.
സമസ്തയുടെ ഉദയവും വിദ്യാഭ്യാസ ബോര്‍ഡ്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ ജനനവുമൊക്കെ ചില പ്രത്യേക സാഹചര്യങ്ങളുടെസൃഷ്ടിയായിരുന്നുവല്ലോ
രണ്ട് സംഘടനകളായി എന്നുവെച്ച് യോജിക്കുന്നതിന് ഒരു തടസ്സമില്ലല്ലോ. ഇരുവിഭാഗം സംഘടനകളും സുന്നി ആദര്‍ശ പ്രചാരണരംഗത്ത് യോജിച്ച് മുന്നേറിയാല്‍ സമുദായത്തിന് കൂടുതല്‍ നേട്ടങ്ങളല്ലേ ഉണ്ടാവൂ. അത് ഉള്‍ക്കൊള്ളാന്‍ വിശാല മനസ്സ് വേണമെന്ന് മാത്രം.

? സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് നാം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നമ്മുടേത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയാണെന്നുമാണ് മറുവിഭാഗം പറയുന്നത്
= അത് തീര്‍ത്തും തെറ്റാണ്. ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ തലത്തിലുള്ള നമ്മുടെ സ്വതന്ത്ര സംഘടനയാണ്. 1976 മുതല്‍ തന്നെ അത്തരമൊരു വേദിക്കായി നാം ശ്രമം തുടങ്ങുകയും തൊണ്ണൂറുകളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തതാണ്. പിളര്‍പ്പുമായി അതിന് ബന്ധമില്ല. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് തലമുറ കൈമാറിവന്ന സമസ്തയെന്ന യഥാര്‍ഥ ആശയത്തിന്റെ വക്താക്കള്‍ നാം മാത്രമാണ്. അതുകൊണ്ടുതന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാരമ്പര്യത്തിനവകാശികള്‍ നാം മാത്രമാണ്.

? കേസില്‍ എ പി വിഭാഗം പരാജയപ്പെട്ടുവെന്നാണ് മറുവിഭാഗത്തിന്റെ മറ്റൊരു വാദം
= സമസ്തയുടെ അവകാശം ആര്‍ക്കാണെന്ന ഒരു തീര്‍പ്പും ഏതു കോടതിയിലും വന്നിട്ടില്ല. 1989 ലെ വഴിത്തിരിവിനു ശേഷം ചില സാഹചര്യങ്ങളില്‍ ചിലര്‍ ചില കേസുകള്‍ കോടതിയില്‍ കൊടുത്തിരുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ വിധികള്‍ സ്വാഭാവികം. പ്രതികൂലമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന വിധികള്‍ പോലും നമ്മുടെ സംഘടനക്ക് ഗുണമായി മാറിയിട്ടുമുണ്ട്. കേസിന്റെ കാര്യമൊക്കെ പരസ്യമായി പറയേണ്ടതല്ലെന്ന് എല്ലാവര്‍ക്കുമറിയുന്നതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നാം ആദര്‍ശം മുറുകെ പിടിച്ച് മുന്നോട്ടുപോവുക. പേരിലോ കോടതി വിധിയിലോ അല്ല കാര്യം... ആദര്‍ശ സംരക്ഷണമാണ് നമ്മുടെ ലക്ഷ്യം.

? എസ് വൈ എസിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തകനായും സാരഥിയായും ഉപദേശകനായും 60 വര്‍ഷവും ഉസ്താദാണ്. 25 പോലും തികയാത്ത മറുവിഭാഗം 60-ാം വാര്‍ഷികം സംഘടിപ്പിച്ചതിനെക്കുറിച്ച്
= സ്വന്തമായി നയമോ പരിപാടികളോ ഇല്ലാതെ മറ്റുള്ളവരെ അനുകരിക്കുന്നവര്‍ക്ക് എന്തുമാകാമല്ലോ. തുടക്കം മുതലുള്ള മിനുട്‌സും രജിസ്‌ട്രേഷനും എല്ലാമുള്ളത് നമ്മുടെ സമസ്ത കേരള സുന്നി യുവജന സംഘത്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. സംഘടനാ പാപ്പരത്തമാണ് അവര്‍ 60 ആഘോഷിക്കാന്‍ നിമിത്തമായത്. പിന്നെ ആ സമ്മേളനം സമുദായത്തിന് എന്ത് സംഭാവനയാണ് ചെയ്തതെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്.

? കാന്തപുരത്തെ മാറ്റിനിറുത്തിയാല്‍ ഐക്യമാവാമെന്നാണ് മറുവിഭാഗം പറയുന്നത്.
= അതില്‍ കാര്യമില്ല. ആദര്‍ശരംഗത്ത് ശക്തമായി നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്താനും ദുരാരോപണങ്ങള്‍ ഉന്നയിച്ച് തളര്‍ത്താനും പണ്ടുമുതലേ ശ്രമം നടന്നിട്ടുണ്ട്. ചിലരെ മാറ്റിനിര്‍ത്തണമെന്ന് പറയുന്നത് ആത്മാര്‍ഥതയോടെയല്ല. അസൂയയാണ് പ്രശ്‌നം.
നേതാക്കളെ ഒറ്റപ്പെടുത്തി സംഘടനയെ ശിഥിലമാക്കാമെന്നത് വ്യാമോഹം മാത്രമാണ്.

? താങ്കള്‍ മറുവിഭാഗത്തിലേക്ക് പോവുകയാണെന്ന് അവര്‍ ഇടയ്ക്ക് പ്രചരിപ്പിച്ചിരുന്നു
= അതൊക്കെ ഞാന്‍ മുകളില്‍ സൂചിപ്പിച്ച കുതന്ത്രത്തിന്റെ ഭാഗമാണ്. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ പ്രസിദ്ധീകരണത്തിന് ഞാന്‍ അഭിമുഖം നല്‍കിയിട്ടില്ല. ചില കള്ളങ്ങള്‍ അവര്‍ അടിച്ചുവിടുകയായിരുന്നു. എല്ലാ ദുരാരോപണങ്ങള്‍ക്കുമുള്ള മറുപടിയാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായി വിനീതനെ തിരഞ്ഞെടുത്തത്.

? തുടര്‍ച്ചക്കാരനാകുന്നതിലല്ല മാറ്റങ്ങളുടെ തുടക്കക്കാരനാവുന്നതിലായിരുന്നു അങ്ങേയ്ക്ക് താത്പര്യം. ആ നിലയ്ക്ക് സമസ്ത പ്രസിഡന്റായുള്ള പുതിയ ദൗത്യം മാറ്റങ്ങളുടെ തുടക്കമാവുമോ
= അങ്ങനെയില്ല. സമസ്തയെന്നത് മശാഇഖുമാര്‍ കൈമാറി വന്ന യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയമാണ്. അത് മുറുകെ പിടിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളിയെ ചെറുക്കാനാവശ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.
വിദ്യാഭ്യാസബോര്‍ഡ്, യുവജനപ്രസ്ഥാനം. അധ്യാപക സംഘടന, എസ് എസ് എഫ്, സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എല്ലാം ഓരോ കാലഘട്ടത്തിന്റെ അനിവാര്യതകളായിരുന്നു. കാലം ആവശ്യപ്പെടുന്ന പുതിയ ദൗത്യങ്ങള്‍ക്ക് സമസ്ത എന്നും സജ്ജമാണ്.

? സഅദിയ്യയില്‍ അധ്യപനത്തിലായി ഉസ്താദ് ഉണ്ടാകുമെന്ന് സഅദിയ്യ സമ്മേളനത്തില്‍ എ.പി ഉസ്താദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
= തദ്‌രീസിലായി ജീവിതാന്ത്യം വരെ കഴിയണമെന്ന് തന്നെയാണ് ആഗ്രഹം. മുടങ്ങാതെ മുജമ്മഇല്‍ ക്ലാസ്സുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം സഅദിയ്യിലും ക്ലാസ്സെടുക്കണമെന്ന് ഉദ്ദശ്യമുണ്ട്. ആഫിയത്തിനായി പ്രാര്‍ത്ഥിക്കുക.

? സമസ്ത പ്രസിഡന്റിന് പുതുതലമുറയോട് പറയാനുള്ളത്
= ആദര്‍ശരംഗത്ത് അടിയുറച്ചു നില്‍ക്കുക, പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജം സംഭരിച്ച് പുതിയ കരുത്തോടെ മുന്നോട്ട് പോവുക. നാം അല്ലാഹുവിന്റെ വഴിയിലാണ്. മശാഇഖുമാരുടെ തണല്‍ നമുക്കെപ്പോഴുമുണ്ട്. നാം എത്രകണ്ട് പ്രവര്‍ത്തിക്കുന്നുവോ അത്ര കണ്ട് നമ്മുടെ സമൂഹം വളരും.
മറ്റുള്ളവരുടെ ആരോപണങ്ങളും ബഹളങ്ങളും നാം കാര്യമാക്കേണ്ടതില്ല. നമ്മുടെ അകവും പുറവും ശുദ്ധമായാല്‍ ഏത് ചെളിവാരിയെറിയലും നമുക്ക് പ്രശ്‌നമാക്കേണ്ടതില്ല.
ആരെതിര്‍ത്താലും ആദര്‍ശ ഐക്യം സാധ്യമാവുക തന്നെ ചെയ്യും. യഥാര്‍ഥ വിശ്വാസികള്‍ക്ക് പിണങ്ങി നില്‍ക്കാനാവില്ല. നമുക്ക് പരിശ്രമിക്കാം.

മഗ്‌രിബിന് സമയമായതോടെ പതിവ് ഔറാദുകള്‍ക്കായി ഉസ്താദ് സംസാരം നിറുത്തി.

ബോക്‌സ്

എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍/ ജീവിത വഴി

ജനനം: 1924 ജൂലൈ 1, 1342 റബജ് 29. ജ•ദേശം: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ഉടുമ്പുന്തല. സ്ഥിരതാമസം: തൃക്കരിപ്പൂരിനടുത്ത കൈക്കോട്ടുകടവ്.
പിതാവ്: കുറിയ അബ്ദുല്ല ഹാജി. മാതാവ്: മര്‍യം. പത്‌നി: ഖദീജ. സന്താനങ്ങള്‍: നഫീസ, ബീഫാത്വിമ, മുഹമ്മദ് അബ്ദുല്‍ വഹാബ്.

ഗുരുനാഥ•ാര്‍: അബ്ദുല്‍ ഖാദിര്‍ ഹാജി മുസ്‌ലിയാര്‍ (ഉപ്പാപ്പ), അഹ്മദ് മുസ് ലിയാര്‍ (അമ്മാവന്‍), തൃക്കരിപ്പൂര്‍ ശാഹുല്‍ ഹമീദ് തങ്ങള്‍ (ബീരിച്ചേരിയില്‍ പത്തുവര്‍ഷം), നാദാപുരം ശീറാസി മുസ്‌ലിയാര്‍, കൊയപ്പ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എന്‍ സി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.

ആത്മീയ ഗുരുനാഥ•ാര്‍: ഏഴിമല ഹാമിദ് കോയമ്മ തങ്ങള്‍, കോട്ടയം ശൈഖ് അബൂബക്കര്‍ ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചാവക്കാട് കുഞ്ഞിക്കോയ തങ്ങള്‍, ഈസാ ചെറുകുഞ്ഞിക്കോയ തങ്ങള്‍.
തബര്‍റുക്കിന്റെ ഉസ്താദുമാാര്‍: പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്രത്ത്, ചാവക്കാട് ഹുസൈന്‍ മുസ് ലിയാര്‍, സയ്യിദ് മുഹമ്മദ് അലവി മാലിക്കി (മക്ക).

ദര്‍സുകള്‍: തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ (1949-73), തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം (1973-78), ഉദിനൂര്‍ (78-79), ജാമിഅ സഅദിയ്യ സാരഥിയും മുദരീസും (1979 മുതല്‍).
രചനകള്‍: ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതി. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍, അവാര്‍ഡുകള്‍: മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്‍ഡ്, ഇസ് ലാമിക് റിസര്‍ച്ച് സെന്റര്‍ വക എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍
സംഘടനാ വേദികളില്‍: 1946 ല്‍ സമസ്തയില്‍ അംഗത്വം നേടി. അറുപതുകളില്‍ മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടചെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് (1982-95), 1965 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്, 1976-89 കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ 1989 മുതല്‍: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, തഅ്‌ലീമി ബോര്‍ഡ് ഓഫ് ഇന്ത്യാ പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത പ്രസിഡന്റ്, 2014 ഫെബ്രുവരി 9ന് സമസ്ത പ്രസിഡന്റ്, അല്‍ മുജമ്മഅ് പ്രസിഡന്റ്
1979 മുതല്‍ ജാമിഅ സഅദിയ്യ, മുദരീസ്, ജനറല്‍ മാനേജര്‍, ഇപ്പോള്‍ ചാന്‍സലര്‍.

-പി.ബി ബശീര്‍ പുളിക്കൂര്‍മുതല്‍).
രചനകള്‍: ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതി. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍, അവാര്‍ഡുകള്‍: മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്‍ഡ്, ഇസ് ലാമിക് റിസര്‍ച്ച് സെന്റര്‍ വക എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍
സംഘടനാ വേദികളില്‍: 1946 ല്‍ സമസ്തയില്‍ അംഗത്വം നേടി. അറുപതുകളില്‍ മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടചെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് (1982-95), 1965 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്, 1976-89 കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ 1989 മുതല്‍: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, തഅ്‌ലീമി ബോര്‍ഡ് ഓഫ് ഇന്ത്യാ പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത പ്രസിഡന്റ്, 2014 ഫെബ്രുവരി 9ന് സമസ്ത പ്രസിഡന്റ്, അല്‍ മുജമ്മഅ് പ്രസിഡന്റ്
1979 മുതല്‍ ജാമിഅ സഅദിയ്യ, മുദരീസ്, ജനറല്‍ മാനേജര്‍, ഇപ്പോള്‍ ചാന്‍സലര്‍.

അഭിമുഖം: പി.ബി. ബശീര്‍ പുളിക്കൂര്‍

0 comments:

Post a Comment

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com