പൊസോട്ട് തങ്ങള്‍: വിടചൊല്ലിയത് മള്ഹറിന്റെ സാരഥി; സമൂഹത്തിന്റെ അത്താണി

on Sep 28, 2015



വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ പിന്നാക്കത്തിന്റെ കഥകള്‍ മാത്രം പറയാനുള്ള കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് ഉണര്‍വിന്റെയും ആത്മധൈര്യത്തിന്റെയും പ്രഭവ കേന്ദ്രമാണിന്ന് മഞ്ചേശ്വരം ബുഖാരി കോമ്പൗണ്ടിലെ മള്ഹറുന്നൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമി.
പൊസോട്ട് തങ്ങള്‍ എന്ന നാമത്തില്‍ വിശ്രുതനായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ പ്രോജ്വല വ്യക്തിത്വത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സര്‍വോപരി അപാരമായ ഹിമ്മത്തും മേളിച്ചതാണ് മള്ഹര്‍.
ഇല്ലായ്മയില്‍നിന്ന് ഒരു വ്യാഴവട്ടം കൊണ്ട് അത്ഭുതങ്ങളുടെ കവാടം ഒന്നൊന്നായി തുറന്ന കഥയാണ് മള്ഹറിന് പറയാനുള്ളത്. .
വിശുദ്ധ പ്രവാചക കുടുംബവഴിയില്‍ പ്രസിദ്ധമായ ബുഖാരി ഖബീലയിലാണ് പൊസോട്ട് തങ്ങളുടെ ജനനം. ഇല്‍മിന്റെ ഉന്നതങ്ങള്‍ ചെറുപ്രായത്തില്‍തന്നെ നുകരാന്‍ അവസരം. നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സാരഥ്യം. അനേകം മഹല്ലുകളുടെ ഖാളി. ആയിരങ്ങള്‍ക്ക് ആശ്വാസമേകി ആത്മീയ ചികിത്സ. ഏറെ തിരക്കാര്‍ന്നതായിരുന്നു ശൈഖുനാ തങ്ങളുടെ ജീവിതം. വളെ ചെറിയ പ്രായത്തില്‍ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയാക്കി സാഫ്യലത്തോടെ നാഥനിലേക്ക് യാത്രയായിരിക്കുകയാണ് ശൈഖുനാ തങ്ങളുസ്താദ്. താജുല്‍ ഉലമയും നൂറുല്‍ ഉലമയും വിട ചൊല്ലിയ വേദന തീരും മുമ്പ് മറ്റൊരു മഹന്നത പണ്ഡിതരും യാത്ര പറഞ്ഞിരിക്കുന്നു. സമൂഹം എല്ലാ അര്‍ത്ഥത്തിലും അനാഥമായിരിക്കുന്നു.

മൂത്ത മകന്‍ എന്ന നിലയില്‍ ഓര്‍മ്മവെച്ചനാള്‍ മുതല്‍ ഒരു നിഴലായി പിതാവ് അഹ്മദുല്‍ ബുഖാരി കൂടെയുണ്ടായിരുന്നു. വാപ്പയെന്ന സ്‌നേഹത്തിനു പുറമെ പ്രഥമഗുരുവും ജീവിതത്തിന്റെ ലയവും താളവും എല്ലാം പിതാവായിരുന്നു. പിതാവില്‍ നിന്നാണ് ഇല്‍മിന്റെ ആദ്യപാഠങ്ങള്‍ നുകര്‍ന്നത്. മൂന്നര വയസുമുതല്‍ വാപ്പ ചെറിയ കാര്യങ്ങളെല്ലാം പഠിപ്പിച്ചുതുടങ്ങി. കരുവന്‍തുരുത്തി മദ്രസയില്‍ തന്നെയായിരുന്നു പഠനം തുടങ്ങിയത്. ഇടയ്ക്ക് ഒരിക്കല്‍ സ്‌കൂളില്‍ ഒന്നാംതരത്തില്‍ ചേര്‍ത്തെങ്കിലും വാപ്പ തന്നെ അത് ഒഴിവാക്കി താമസസ്ഥലത്ത് പഠിപ്പിക്കുന്നതിന് ഒരധ്യാപകനെ ഏര്‍പ്പാടാക്കി. ഇംഗ്ലീഷ്, കണക്ക്, മലയാളം, മറ്റു വിഷയങ്ങള്‍ എല്ലാം അങ്ങനെ പഠിച്ചതാണ്. വാപ്പയുടെ കണ്ണില്‍ നിന്ന് മറഞ്ഞുള്ള ഒരു പഠനം ആഗ്രഹിക്കാത്തത് കൊണ്ടാവാം അന്നങ്ങനെയൊരു സംവിധാനം ഉണ്ടാക്കിയത്. അല്‍ഫിയയുടെ 200 ബൈത്തും ഫത്ഹുല്‍ മുഈന്‍ സ്വലാത്തുല്‍ ജമാഅത്ത് വരെയും വാപ്പയില്‍ നിന്നാണ് ഓതിയത്. പിന്നീട് ദര്‍സില്‍ ചേര്‍ത്തു. മദ്രസാ പഠനശേഷം എട്ടാം വയസില്‍ തന്നെ വാപ്പയില്‍ നിന്ന് ഓതാന്‍ തുടങ്ങിയിരുന്നു.
പിതാവ് ഏറെ സ്‌നേഹം ചൊരിഞ്ഞിരുന്ന സൂഫിയായ പണ്ഡിതശ്രേഷ്ഠന്‍ ബീരാന്‍ കോയ മുസ്‌ലിയാരുടെ കോടമ്പുഴയിലെ ദര്‍സിലാണ് പിന്നീട് ചേര്‍ത്തത്. പതിനൊന്നാം വയസില്‍ തുടങ്ങിയ കോടാമ്പുഴയിലെ ദര്‍സ് ജീവിതം എട്ടുവര്‍ഷത്തിലേറെ നീണ്ടുനിന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം അവരെ ശരിക്കും മാതൃകാജീവിതത്തിന് പാകപ്പെടുത്തുകയായിരുന്നു ഉസ്താദ്. ശൈഖുനാ ഒ.കെ ഉസ്താദിന്റെ ശിഷ്യനായിരുന്നു ബീരാന്‍കോയ ഉസ്താദ്.
വെല്ലൂരിലെ ഉനനത ബിരുദ ശേഷം പടിക്കോട്ടുംപടിയില്‍ ഒരുവര്‍ഷം ദര്‍സ് നടത്തി. പിന്നീട് ആക്കോട്ട് ഒരുവര്‍ഷവും. അതിനിടയിലാണ് താജുല്‍ ഉലമ ഖാസിയായ പൊസോട്ട് ദര്‍സിലേക്ക് വരാന്‍ വേണ്ടി വിളിക്കുന്നത്. വീട്ടില്‍നിന്ന് ഏറെ ദൂരെയായതിനാല്‍ വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതിരുന്നിട്ടും താജുല്‍ ഉലമയുടെ നിര്‍ദേശം സ്വീകരിച്ചു. നീണ്ട പന്ത്രണ്ടുവര്‍ഷം പൊസോട്ട് സേവനം ചെയ്യാന്‍ സാധിച്ചു.

1987 ല്‍ റബീഉല്‍ അവ്വലില്‍ തങ്ങള്‍ക്ക് 27 വയസുള്ളപ്പോഴാണ് വാപ്പ വഫാത്താകുന്നത്.
വഫാത്തിനു മുമ്പ് പിതാവ് പറഞ്ഞ കാര്യങ്ങള്‍ തങ്ങള്‍ എന്നും അനുസ്മരിക്കുമായിരുന്നു. 'എന്റെ അന്ത്യം അടുത്തിരിക്കുന്നു. മുഅ്മിനായ മനുഷ്യന്റെ ആവശ്യങ്ങളെല്ലാം പൂര്‍ത്തിയായാല്‍ അവന്റെ അജല്‍ അടുത്തുവെന്നതിന്റെ ലക്ഷണമാണ്. എന്താണോ ഞാന്‍ ആശിച്ചത് അതെല്ലാം നടന്നു. ഇനി മരണത്തില്‍ ഖിലാഫില്ല. എന്തു കാര്യവും റസൂല്‍ (സ) യുടെ പേരില്‍ മൗലീദ് ഓതിയേ തുടങ്ങാവൂ എന്ന ഒരു വാശി ഉപ്പക്കുണ്ടായിരുന്നു. മരണവും മൗലീദ് ഓതിക്കൊണ്ടാവാന്‍ വാപ്പക്ക് ഭാഗ്യമുണ്ടായി. അതോടെ കുടുംബത്തിന്റെ മുഴുവന്‍ ഭാരവും തങ്ങള്‍ ഏറ്റെടുത്തു.
നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ പൊസോട്ട് ദര്‍സ് മുന്നോട്ടുപോയെങ്കിലും സന്ദര്‍ശകരുടെ ബാഹുല്യം തങ്ങളെ ശരിക്കും തളര്‍ത്തി. അസിസ്റ്റന്റിനെ നിയമിക്കാനും കഴിഞ്ഞില്ല. ദര്‍സ് ഒരു നിലക്കും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് മനസ്സ് തീര്‍ത്തുപറഞ്ഞപ്പോള്‍ ഉസ്താദിന്റെ ഉസ്താദും ആത്മീയമായി ജദ്ദിന്റെ സ്ഥാനത്തുമുള്ള ഒ.കെ. ഉസ്താദിന്റെ മുമ്പില്‍ സങ്കടമെല്ലാം തുറന്നുപറഞ്ഞു.
ഒ.കെ. ഉസ്താദിന്റെ മറുപടി പെട്ടെന്നായിരുന്നു. 'രാജിവെക്കുക... സ്ഥാപനം ഉണ്ടാക്കുക..' ദര്‍സിനുതന്നെ സമയം കിട്ടാത്ത താാനെങ്ങനെ സ്ഥാപനം നടത്തും. ജനസമ്പര്‍ക്കം തീരെ ഇല്ലാത്ത താനെങ്ങനെ ഒരു സ്ഥാപനവുമായി ജനങ്ങളെ സമീപിക്കും. തങ്ങള്‍ ആശങ്കയറിയിച്ചു.
അപ്പോള്‍ ഒ.കെ ഉസ്താദ് തന്റെ സ്ഥാപനമായ ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്നയുടെ അനുഭവം പറഞ്ഞു. ഇവിടെ ഞാന്‍ ആരോടും അധികം ബന്ധപ്പെടുന്നില്ലല്ലോ. എന്നിട്ടും ഭക്ഷണത്തിനോ ശമ്പളത്തിനോ ഒരു മുടക്കവുമില്ല മാസം കഴിയുമ്പോള്‍ മിച്ചമാണുണ്ടാകുന്നത്. തങ്ങളെ അല്ലാഹു ബുദ്ധിമുട്ടിക്കില്ല.
ഉസ്താദിന്റെ വാക്കുകള്‍ കരുത്തായി. അടുത്ത വെള്ളിയാഴ്ച ജുമുഅക്കുശേഷം പൊസോട്ട് നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപനം നടത്തി. ആളുകള്‍ ഇളകി. ഉറ്റവര്‍പോലും മുഖം ചുളിച്ചു. രാജിവെച്ചതില്‍ പരിഭവമായിരുന്നു എല്ലാവര്‍ക്കും. ഇതിനിടെ ഹജ്ജ് കര്‍മം കഴിഞ്ഞു വന്ന് അടുത്ത റജബ് വരെ അങ്ങനെ നീങ്ങി.
ഒരു നിലക്ക് ഫിത്‌റത്തിന്റെ കാലമായിരുന്നു അതെന്ന് പൊസോട്ട് തങ്ങള്‍ അനുസ്മരിക്കുമായിരുന്നു. ഒരു സ്ഥാപനം തുടങ്ങണമെന്ന ഒ.കെ.ഉസ്താദിന്റെ നിര്‍ദേശം തങ്ങളുടെ മനസില്‍ സംഘട്ടനം സൃഷ്ടിച്ചുകൊണ്ടിരുന്നു. സ്ഥാപനത്തിനായി നീക്കി വെച്ച് 65 സെന്റ് സ്ഥലമുണ്ട്. അവിടെ ഒരു സ്ഥാപനത്തിനായി ഇറങ്ങിയാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ. പൂര്‍ത്തിയായാല്‍ തീരെ ഗ്രൗണ്ട് സപ്പോര്‍ട്ടില്ലാത്ത ഈ സ്ഥലത്ത് സമൂഹം ഇതേറ്റെടുക്കുമോ. ഒടുവില്‍ മനസ്സ് തീര്‍ത്ത് പറഞ്ഞു: 'ആരെങ്കിലും അല്ലാഹുവിനുവേണ്ടി ഒരു വീട് പണിതാല്‍ അല്ലാഹു അവനുവേണ്ടി സ്വര്‍ഗത്തില്‍ ഒരു വീട് തയ്യാറാക്കും'.
ഭാര്യയെ വിളിച്ചു. ഞാനൊരു വലിയ വീടുണ്ടാക്കാന്‍ പോകുന്നു. പക്ഷെ ഇവിടേക്കല്ല. സ്വര്‍ഗത്തിലാണ്. ഭാര്യ സപ്പോര്‍ട്ട് ചെയ്തു. താജുല്‍ ഉലമ വന്നു. കുറ്റിയടിക്കല്‍ വലിയ സംഭവമായി. 1997 അവസാനമായിരുന്നു മള്ഹറിന് കുറ്റിയടിക്കല്‍ കര്‍മം നടന്നത്. രണ്ടു വര്‍ഷത്തോളം നിര്‍മ്മാണം നടന്നു. 25 കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനും നിസ്‌കരിക്കാനും സൗകര്യമാകുന്ന 1500 സ്‌ക്വര്‍ഫീറ്റ് വിസ്താരമുള്ള ഒരു പള്ളി ദര്‍സ് മാത്രമായിരുന്നു അന്ന് മനസ്സിലുണ്ടായിരുന്നത്. ഒരു അധ്യയന വര്‍ഷത്തിന്റെ മധ്യത്തിലായിരുന്നു സ്ഥാപനത്തില്‍ പഠനം തുടങ്ങുന്നത്.
2000 ആണ്ടില്‍ താജുല്‍ ഉലമ തന്നെയാണ് ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുത്ത് ദര്‍സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനവും വലിയ സംഭവമായി. അന്ന് എട്ടുപത്ത് കുട്ടികള്‍ മാത്രമാണുണ്ടായിരുന്നത്.
അടുത്ത ശവ്വാലില്‍ വീണ്ടും തുറന്നപ്പോള്‍ 45 കുട്ടികളെത്തി. കേരളത്തിനു പുറമെ കര്‍ണാടകയുടെ പല ഭാഗങ്ങളില്‍നിന്നും വിദ്യാര്‍ഥികളെത്താന്‍ തുടങ്ങി. സൗകര്യങ്ങള്‍ ആവശ്യമായി വന്നു. പള്ളിയുടെ വിപുലീകരണം തുടങ്ങി.



പിന്നീടങ്ങോട്ട് ഒ.കെ. ഉസ്താദ്, താജുല്‍ ഉലമ തുടങ്ങിയ മഹാരഥന്മാരുടെ പുണ്യവും പ്രവര്‍ത്തകരുടെയും പരിസരവാസികളുടെയും നിസ്സീമമായ സഹകരണവും സര്‍വോപരി റബ്ബിന്റെ അപാരമായ അനുഗ്രഹവും വഴി സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി.
നന്നേ ചെറുപ്പത്തിലേ ദര്‍സ് ഏറ്റെടുക്കേണ്ടിവന്നതിനാല്‍ സംഘടനാ പരിപാടികളുമായി കൂടുതല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. പൊസോട്ട് ദര്‍സിലായിരുന്നപ്പോള്‍ അവിടെ യുവാക്കളെ സംഘടിതരാക്കി ഒരു സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച നേരിയ പരിചയം മാത്രം.
മള്ഹറിന്റെ കുറ്റിയടിക്കല്‍കര്‍മ്മം മുതല്‍ സംഘടനാ നേതാക്കളുമായി ബന്ധം സുദൃഢമായി. ഒറ്റക്ക് നീങ്ങുന്നതിനേക്കാള്‍ സംഘടിതമായി നീങ്ങുന്നത് കൂടുതല്‍ ഖൈറാണെന്ന് അനുഭവത്തില്‍നിന്ന് മനസിലായി. അതോടെ എസ്.വൈ.എസില്‍ സജീവമാകാന്‍ തുടങ്ങി. 2001 ല്‍ പുനഃസംഘടന വന്നപ്പോള്‍ എസ്.വൈ.എസിന്റെ ജില്ലാ പ്രസിഡന്റുസ്ഥാനം സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഏറ്റെടുക്കേണ്ടിവന്നു. മൂന്നു ടേമുകളിലായി ഒമ്പതു വര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്ന് 2010 ല്‍ സംസ്ഥാന സമിതിയില്‍ ഉപാധ്യക്ഷപദവിയും പിന്നീട് ട്രഷററായും സേവനം ചെയ്തു. പിന്നീട് സമസ്തയുടെ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് പദവിയും കേന്ദ്ര മുശാവറാംഗത്വവും ഏറ്റെടുത്തു.
നിലവില്‍ ഖാസിയെ ബൈഅത്ത് ചെയ്തിട്ടില്ലാത്ത ധാരാളം മഹല്ലുകള്‍ ജില്ലയിലുണ്ടായിരുന്നു. അവര്‍ക്ക് ആദര്‍ശ പൊരുത്തമുള്ള ഒരു ഖാസി വേണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നു. സമസ്ത ജില്ലാ മുശാവറയിലും ഈ പ്രശ്‌നമെത്തി. മുമ്പ് കടലുണ്ടി മഹല്ലിലെയും കര്‍ണാടകയിലെ ചില മഹല്ലുകളിലെയും ഖാസിസ്ഥാനം ഏറ്റെടുത്തിരുന്നതിനാലും സമസ്തയുടെ ജില്ലാ സെക്രട്ടറി എന്നതിനാലും പൊസോട്ട് തങ്ങളുടെ പേരാണ് എല്ലാവരും നിര്‍ദേശിച്ചത്. നാല്‍പതോളം മഹല്ലുകള്‍ ബൈഅത്തിനായി മുന്നോട്ടുവന്നു. അങ്ങനെയാണ് ബേഡഡുക്ക-കുറ്റിക്കോല്‍, മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് പിറക്കുന്നതും ഖാസിസ്ഥാനം ഏറ്റെടുക്കുന്നതും. പിന്നീട് ജില്ലാ സുന്നി സംയുക്ത ജമാഅത്ത് ഖാസിയായി. മഹസ്സുകളില്‍ രഞ്ജിപ്പും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിലും സാമൂഹിക തി•കള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിലും ഖാസിയെന്ന നിലയില്‍ പൊസോട്ട് തങ്ങള്‍ ചെയ്ത സേവനം എന്നും അനുസ്മരിക്കപ്പെടും.
ആത്മീയ ചികിത്സ പ്രവാചക പാരമ്പര്യമാണ്. മറ്റു ആധുനിക ചികിത്സകളേയോ മരുന്നിനേയോ ഇത് നിരാകരിക്കുന്നില്ല. അറിഞ്ഞ് കൈകാര്യം ചെയ്താല്‍ അത്ഭുതഫലങ്ങളുണ്ടാവും. പിതാവ് അറിയപ്പെട്ട ചികിത്സകനായിരുന്നു. പിതാവിന്റെ നിഴലായി ചെറുപ്പത്തില്‍ തന്നെയുണ്ടായിരുന്ന തങ്ങള്‍ ആശ്വാസം തേടിയെത്തുന്നവരുടെ സങ്കടങ്ങള്‍ കാണ്ടപ്പോള്‍ ആത്മീയ മേഖലയില്‍ കൂടുതല്‍ സ്രദ്ധയൂന്നി.
ഒരു നിലക്ക് മള്ഹറിന്റെ തുടക്കവും പിന്നീടുള്ള വളര്‍ച്ചയും ഇവിടുത്തെ ആത്മീയ ചികിത്സ മൂലം സൗഖ്യം ലഭിച്ച മുഅ്മിനീങ്ങളുടെ സംഭാവന കൊണ്ടാണെന്നതും എടുത്ത് പറയേണ്ടാതാണ്. ജനങ്ങളുടെ വിഷമങ്ങളും പ്രയാസങ്ങളും തീര്‍ത്തു കൊടുക്കുന്നതിനേക്കാള്‍ വലിയ ജനസേവനം മറ്റെന്താണുള്ളത്. അവരുടെ ആശ്വാസ പ്രാര്‍ത്ഥനകളാണ് മള്ഹറിന്റെ കൈമുതല്‍.


97ല്‍ മള്ഹര്‍ പള്ളിക്ക് കുറ്റിയടിക്കുമ്പോള്‍ താജുല്‍ ഉലമ ചോദിച്ചു. പള്ളി നിര്‍മിക്കാന്‍ ഫണ്ട് ഉണ്ടോയെന്ന്. അന്നെത്തെ ആവേശത്തില്‍ അറിയാതെ പറഞ്ഞുപോയി. അല്ലാഹു ഒരു പള്ളിയുണ്ടാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ഫണ്ടിനെക്കുറിച്ച് ഒരു ബേജാറുമില്ല. താജുല്‍ ഉലമ ചിരിച്ചുകൊണ്ട് ഒരു സംഖ്യ ആദ്യ ഫണ്ടായി നല്‍കി. പിന്നീട് ചികിത്സയുടെ ഫലം ലഭിച്ച പലരും വലിയ വലിയ സംഖ്യകള്‍ തന്നു.
പതിനായിരങ്ങളുമായി വന്ന് മള്ഹറിന് കരുത്ത് പകര്‍ന്ന നല്ല ഹൃദയങ്ങളെയെല്ലാം തങ്ങള്‍ എന്നും പ്രാര്‍ത്ഥനാ പൂര്‍വ്വം സ്മരിക്കുമായിരുന്നു.
ആവശ്യമുള്ളപ്പോള്‍ എല്ലാം വരുമെന്ന വാപ്പയുടെ ഉപദേശത്തിന്റെ പുലര്‍ച്ചെയെന്നോണം നിരവധിതവണ വിദേശയാത്രകള്‍ നടത്തി. ഹജ്ജ് യാത്രക്കു പുറമെ സ്ഥാപനാവശ്യാര്‍ഥം നിരവധി തവണ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. മള്ഹറിന്റെ ഇന്നുള്ള വളര്‍ച്ചയില്‍ പ്രവാസി സുഹൃത്തുക്കളുടെ വിയര്‍പ്പിന്റെ അംശമുണ്ട്.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസമെന്ന മഹത്തായലക്ഷ്യത്തോടെ കേരളത്തിന്റെയും കര്‍ണാടകയുടെയം ഇസ്‌ലാമിക ചരിത്രത്തില്‍ ഗണ്യമായൊരിടം നേടാന്‍ പൊസോട്ട് തങ്ങളിലൂടെ മള്ഹര്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

ആത്മീയവും സാമൂഹികവും സാംസ്‌കാരികവുമായ സമുദ്ധാരണവും വൈജ്ഞാനിക മുന്നേറ്റവുമാണ് മള്ഹര്‍ ലക്ഷ്യമാക്കുന്നത്. പണ്ഡിതമഹത്തുക്കളുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെ പൂര്‍ണ പിന്തുണയോടെ വളരുന്ന സ്ഥാപനം നൂറുകണക്കിനു കുടുംബങ്ങളുടെ അത്താണിയും പ്രതീക്ഷയുമായി മാറിയിരിക്കുകയാണ്.
നിലവില്‍ സ്ഥാപനത്തിനു കീഴില്‍ ദര്‍സ്, മദ്രസ, മോഡല്‍ അക്കാദമി, കോളേജ് ഓഫ് കൊമേഴ്‌സ്, ദഅ്‌വ കോളേജ്, എന്‍.സി.പി.യു.എല്‍. സ്റ്റഡി സെന്റര്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് എന്നീ സ്ഥാപനങ്ങളും റിലീഫ്, ദഅ്‌വാ സെല്‍, അനാഥ-അഗതി സംരക്ഷണം തുടങ്ങിയ സംരംഭങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. മാസത്തില്‍ ഏഴു ലക്ഷത്തോളം രൂപയാണ് ഇതിന്റെ നടത്തിപ്പിനായി ചെലവഴിക്കുന്നത്.
ബുഖാരി കോമ്പൗണ്ടിനകത്ത് കാണുന്ന സ്ഥാപനങ്ങള്‍ മാത്രമല്ല ഇന്ന് മള്ഹറിനു കീഴിലുള്ളത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികളും മദ്രസകളും സ്ഥാപനം ഏറ്റെടുത്തു നടത്തുന്നു. കര്‍ണാടകയില്‍ പ്രത്യേക ട്രസ്റ്റിനു കീഴില്‍ മള്ഹര്‍ മോറല്‍ അക്കാദമി വളര്‍ച്ചയുടെ വഴിയിലാണ്.
തൊഴില്‍ പരിശീലന സംരംഭങ്ങളും ആധുനിക കോളേജുകളും മള്ഹറിന്റെ ലക്ഷ്യങ്ങളില്‍ മുന്‍പന്തിയിലുണ്ട്. വിവിധ പ്രദേശങ്ങളില്‍ അവശതയനുഭവിക്കുന്നവരിലേക്ക് സഹായവുമായി സ്ഥാപനസാരഥികള്‍ കഴിഞ്ഞ കാലങ്ങളില്‍ കടന്നുചെന്നിട്ടുണ്ട്.
ഒരു വിദ്യാഭ്യാസ സമുച്ഛയം എന്നതിനു പുറമെ നാടിന്റെ ആത്മീയാഭിവൃദ്ധിയും മള്ഹറിന്റെ ലക്ഷ്യമാണ്. മാസംതോറും ഇവിടെ നടക്കുന്ന സ്വലാത്ത് ഹല്‍ഖകള്‍ ആയിരങ്ങള്‍ക്ക് ആശ്വാസമേകിയിട്ടുണ്ട്. സ്വലാത്തിന്റെ ധന്യമജ്‌ലിസില്‍ മനമുരുകിയുള്ള പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ വരുന്നവരേറെയാണ്. റമളാന്‍, റബീഉല്‍ അവ്വല്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ പ്രത്യേക ആത്മീയവേദികളും ഉത്‌ബോധനങ്ങളും സംഘടിപ്പിച്ചുവരുന്നു.

പൊസോട്ട് തങ്ങള്‍ കഴിഞ്ഞ റമളാനില്‍ മള്ഹറില്‍ നടന്ന പ്രാരത്ഥനാ സമ്മേളനത്തില്‍ ചെയ്ത പ്രസംഗം ഒരു തരം വട ചൊല്ലലായിരുന്നു. മള്ഹര്‍ വളര്‍ന്ന് പന്തലിച്ച് ഈമാനുള്ള ജനങ്ങളുടെ കണ്ണിന് കുളിര്‍മയേകുന്ന മഹത്തായോരു വിദ്യാഭ്യാസ സമുഛമായി അല്ലാഹു വളര്‍ത്തി. ഇത് നിങ്ങളുടേതാണ്. ഈ നാട്ടുകാരുടേത്. ഇതിനായി വിയര്‍പ്പൊഴുക്കിയ പ്രവര്‍ത്തകരുടേത്. ഇതിന്റെ വളര്‍ച്ച ഈ നാടിന്റെ കൂടി വളര്‍ച്ചയും അഭിമാനവുമാണ്. എന്റെ അവസാനമെത്തിയിരിക്കുന്നു. എന്റെ കാല ശേഷവും ഈ സ്ഥാപനം നല്ല നിലയില്‍ നടന്നു പോകണം. മള്ഹറിനെ സമൂഹം നെഞ്ചിലേറ്റണം.
ഉസ്താദ് തന്റെ ജീവിതം നല്‍കി പോറ്റിയെടുത്ത മള്ഹറിന്റെ ചാരെ തന്നെ അന്ത്യ വിശ്രമത്തിനും അവസരമൊരുങ്ങുകയാണ്.

-പി.ബി ബശീര്‍ പുളിക്കൂര്‍ 

പൊസോട്ട് തങ്ങള്‍ ആത്മീയതയുടെ ജ്വലിക്കുന്ന നക്ഷത്രം

on Sep 27, 2015

എന്‍.കെ.എം ബെളിഞ്ച

(www.kasargodvartha.com 26/09/2015)  സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ലോകത്തോട് വിടപറഞ്ഞു. പൊസോട്ട് തങ്ങള്‍ എന്ന പേരില്‍ ഖ്യാതി നേടിയ അദ്ദേഹം ആത്മീയതയുടെ ജ്വലിക്കുന്ന നക്ഷത്രമായിരുന്നു. 1961 സെപ്തംബര്‍ 21 ന് കോഴിക്കോട് ജില്ലയിലെ ഫറോഖിനടുത്ത കടലുണ്ടിയിലാണ് ജനനം. മര്‍ഹും സയ്യിദ് അഹ് മദ് ബുഖാരിയാണ് പിതാവ്. പ്രമുഖ ആത്മീയ പണഢിതനന്‍ തൃകരിപ്പൂര്‍ ഹാഫിള് സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങളുടെ മകള്‍ സയ്യിദത്ത് ഫാത്തിമ ഇമ്പിച്ചി ബീവിയാണ് മാതാവ്.

കുട്ടിക്കാലം ചിലവഴിച്ചത് പിതാവിനൊപ്പമായിരുന്നു. മൂന്നര വയസുമുതല്‍ പിതാവിന്റെ ശിക്ഷണത്തിലായിരുന്നു തങ്ങള്‍ വളര്‍ന്നത്. ആത്മീയതയുടെ പര്യായവും സുക്ഷ്മതയുടെ നിലാവെളിച്ചവുമായ പിതാവിന്റെ ലാളനയും വാല്‍സല്യവും തങ്ങളുടെ ജീവിത ഗുണത്തിലും വിജ്ഞാന സേവനത്തിലും പരിവര്‍ത്തനം ഉണ്ടാക്കി. എന്നും നിഴല്‍ പോലെ കൂടെ നടന്ന പിതാവിന്റെ ഓരോ ചുവടുവെപ്പുകളും തങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുകയും അനുകരിക്കുകയും ചെയ്തു. അത് തന്നെയായിരുന്നു പിതാവ് കൊതിച്ചതും സൃഷ്ടാവ് വിധിച്ചതും.

കരുവന്‍ തിരുത്തിയിലാണ് മദ്‌റസാ പഠനത്തിന് വിത്തെറിഞ്ഞത്. ട്യൂഷന്‍ നല്‍കിയാണ് സ്‌കൂള്‍ പഠനം. പ്രാഥമിക പാഠശാല പിതാവായിരുന്നു. മതപഠന രംഗത്ത് അല്‍ഫിയാ, ഫത്ഉല്‍മുഈന്‍ ഗ്രന്ഥം വരെയുള്ള ഭാഗങ്ങള്‍ പഠിച്ചു തീര്‍ത്തത് പിതാവില്‍ നിന്നാണ്. പിന്നീട് പതിനൊന്നാം വയസില്‍ പ്രാന്തപ്രദേശമായ കോടമ്പുഴയില്‍ ജ്ഞാനതപസിരുന്നു. കോടമ്പുഴ ബീരാന്‍ കോയ മുസ്ലിയാരാണ് പ്രധാന ഗുരു. 1972 മുതല്‍ 1983 വരെയുള്ള കാലം മതപഠനത്തിന് നീക്കി വെച്ചു. വെല്ലൂരിലെ ബാഖിയാത്താണ് ഉപരിപഠനത്തിന് തിരഞ്ഞെടുത്തത്. ബാഖവി ബിരുദധാരിയായി പുറത്തിറങ്ങി. ഉപരിപഠനത്തിന് വേണ്ടി പോകുന്നതിന് മുമ്പ് തന്നെ അഥവാ 19-ാം വയസില്‍ വിവാഹിതനായി. പൊസോട്ട് തങ്ങള്‍ക്ക് പ്രിയതമയായി വന്നത് താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുടെ പേരക്കുട്ടി (ഹലീമാ മുത്ത് ബീവിയുടെ മകള്‍) സയ്യിദത്ത് ഉമ്മു ഹാനിയാണ്. അഞ്ച് മക്കളാണ് തങ്ങള്‍ക്കുള്ളത്.

1983 ന്റെ മധ്യത്തില്‍ തന്നെ സേവനരംഗത്തേക്ക് തിരിഞ്ഞു. വിദേശത്തേക്കു പറക്കാനുള്ള സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചിരുന്നെങ്കിലും പിതാവിന്റെ വൈമനസ്യം വിഘാതമായി. ഗള്‍ഫില്‍ പോയി അധ്വാനിക്കുന്നതിനേക്കാള്‍ ഐശ്വര്യവും അഭിവൃദ്ധിയും നിങ്ങള്‍ക്ക് അല്ലാഹു നല്‍കുമെന്ന പിതാവിന്റെ പ്രാര്‍ത്ഥനയും ആഗ്രഹവും പോലെയായിരുന്നു പിന്നീട് പുലര്‍ന്നത്. മുദരിസായി സേവനം തുടങ്ങുന്നത് മലപ്പുറം ജില്ലയിലെ പടിക്കോട്ട പടിയിലായിരുന്നു. ഒരു വര്‍ഷത്തെ സേവനത്തിനുശേഷം കോഴിക്കോട് ജില്ലയിലെ ആക്കോടിലേക്ക് മാറി. അസൗകര്യങ്ങളും പ്രയാസങ്ങളും മുഖവിലക്കെടുക്കാതെ പരിശുദ്ധ ദീനീ വിജ്ഞാനത്തിന്റെ പ്രസരണ വഴിയില്‍ അനുസ്യൂതം ഗമിച്ചു.

കുട്ടിക്കാലത്തെ പിതാവിന്റെ ശിക്ഷണവും ഉപദേശവുമായിരുന്നു തങ്ങളുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലെയും നേര്‍വെളിച്ചം. ആക്കോടിലെ സേവനം പൊസോട്ട് തങ്ങളെന്ന പ്രഭാഷകനെ വളര്‍ത്തിയെടുക്കാന്‍ കാരണമായി. സേവന വഴിയില്‍ തങ്ങള്‍ കാട്ടുന്ന അനുപമ ആത്മാര്‍ത്തതയും ആവേശവും നാട്ടുകാര്‍ക്ക് ഹരം പകര്‍ന്നു. തങ്ങളില്ലാത്തൊരു നേരം അവര്‍ക്ക് വിരസതയായി മാറി. എല്ലാ ആഴ്ചകളിലും തങ്ങള്‍ പ്രസംഗിക്കണമെന്ന് നിര്‍ബന്ധം അവര്‍ക്കും പ്രസംഗിച്ചു പഠിക്കണമെന്ന ശാഠ്യം തങ്ങള്‍ക്കും ഉദിച്ചതിനാല്‍ ഒരു പ്രഭാഷകന്‍ വളര്‍ന്നു വന്നു. ആത്മീയ വേദികളിലും പൊതു പരിപാടികളിലും പൊസോട്ട് തങ്ങളെന്ന പ്രഭാഷകന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ച് കൂടി.

മതപണ്ഡിതനും ആത്മീയ നായകനുമായ തങ്ങള്‍ വാസ്തു ശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും അഗ്രേസരനും അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നു. ആക്കോടിലെ സേവനം തുടര്‍ന്ന് പോകുന്നതിനിടയിലാണ് കാസര്‍കോട്ട് പ്രബോധനധ്വജമേന്താന്‍ താജുല്‍ ഉലമയുടെ നിര്‍ദ്ദേശം വരുന്നത്. ഉള്ളാള്‍ തങ്ങള്‍ ഖാസിയായിരുന്ന പൊസോട്ട് ജുമുഅത്ത് പള്ളിയില്‍ ദര്‍സ് നടത്താനായിരുന്നു തങ്ങളുടെ ക്ഷണം. യാത്രാക്ലേശങ്ങളും മറ്റ് പ്രയാസങ്ങളും പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കീഴ്‌പ്പെടുകയായിരുന്നു.

1985 മുതല്‍ 2015 വരെയുള്ള കാലയളവില്‍ പൊസോട്ട് തങ്ങളുടെ ജീവിതം കാസര്‍കോട് ജില്ലക്കാര്‍ക്കൊപ്പമായിരുന്നു. തങ്ങളുടെ ഭൗതിക ശരീരവും അന്ത്യവിശ്രമം കൊള്ളുന്നത് തുളുനാടിന്റെ മണ്ണിലായിരിക്കും. പൊസോട്ടിലേക്കുള്ള തങ്ങളുടെ നിയോഗം ഒരു വിപ്ലവത്തിന്റെ നാന്ദിയായിരിക്കുമെന്ന് ആരും നിനച്ചില്ല. അരുതായ്മയും അന്ധവിശ്വാസവും അരാചകത്വവും അധാര്‍മിക പ്രവണതയും ബിദ്അത്തും നടമാടിയിരുന്ന പ്രദേശങ്ങളില്‍ ഇസ്ലാമിന്റെ തനതാര്‍ന്ന ആദര്‍ശങ്ങള്‍ക്ക് കത്തിവെക്കുന്നവരോടും സന്ധിയില്ലാ സമരമാണ് തങ്ങള്‍ നയിച്ചത്.

ഉപരിവിപ്ലവങ്ങള്‍ അവസാനിപ്പിച്ച് മള്ഹറിന്റെ പ്രാരംഭത്തിലൂടെ ഒരു പടനായകനാകാന്‍ തങ്ങള്‍ക്ക് സാധിച്ചു. 2000 ത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച മള്ഹര്‍ തങ്ങളുടെ ചിരകാല സ്വപ്നമായിരുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍ പഠിക്കുമ്പോഴാണ് പ്രസ്തുത ചിന്തയ്ക്ക് ചിറകുമുള്ളച്ചത്. ഒ.കെ ഉസ്താദിന്റെ ആശീര്‍വാദവും പിന്തുണയുമാണ് മള്ഹറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായത്. പൊസോട്ട് തങ്ങളെന്ന നേതാവിനെയും സംഘാടകനെയുമാണ് മള്ഹറിലൂടെ സമൂഹത്തിന് ലഭിച്ചത്. മുപ്പത് വര്‍ഷത്തെ സേവനങ്ങള്‍ക്ക് ഇന്ന് വിടചൊല്ലുമ്പോള്‍ കാസര്‍കോട് ജില്ലക്കും സുന്നീ പ്രസ്ഥാനത്തിന്റെയും ചരിത്രത്തില്‍ പുതിയ അധ്യായമാണ് ലിഖിതമാക്കിയത്. ആത്മീയ പുരുഷന്റെ പരലോക ജീവിതം നാഥന്‍ പ്രകാശിതമാക്കട്ടെ!
Article, Kasaragod, Kerala, Posot Thangal, Syed Mohammed Umar Ul Farooq Al Bukhari, Obituary, Sayyid Mohammed Umar Ul Farooq Al Bukhari passes away.

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍

on Sep 19, 2015

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍
മാറി കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആയിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ പ്രശ്‌നമാണ്. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.
ചാമ്പയ്ക്ക കഴിക്കൂ..ആരോഗ്യം നേടൂ..
സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്. രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം.
ചെറിപ്പഴം ചെറികളും ഡാര്‍ക്ക് ബെറികളും അടങ്ങിയിട്ടുള്ളവ യൂറിക് ആസിഡ് അളവ് കുറയ്ക്കുന്നു. ദിവസവും ഒരു കപ്പ് ചെറിപ്പഴം കഴിക്കുക. അല്ലെങ്കില്‍ ഇതിന്റെ ജ്യൂസ് കുടിക്കുക.
നാരടങ്ങിയ ഭക്ഷണം ചീര, ഓട്‌സ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
ചെറുനാരങ്ങാ ജ്യൂസ് ചെറുനാരങ്ങാ ജ്യൂസ് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിച്ചുനിര്‍ത്തും. ഇതിലെ വിറ്റാമിന്‍ സി യൂറിക് ആസിഡ് അളവ് കുറയ്ക്കും.
ചെറുനാരങ്ങാ ജ്യൂസ് ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറുംവയറ്റില്‍ കുടിക്കുക.
വിറ്റാമിന്‍ സി വിറ്റാമിന്‍ സി സപ്ലിമെന്റുകളും യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
കഴിക്കേണ്ടത് ബ്ലൂബെറി, സ്‌ട്രോബെറി, തക്കാളി, കാപ്‌സിക്കം, വിറ്റാമിന്‍ സി, ആന്റിയോക്‌സിഡന്റ് അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം.

വിമാനം പറക്കുന്നത് എങ്ങനെ?

on

https://www.youtube.com/watch?v=Gg0TXNXgz-w

ഓരോ നിമിഷത്തിലും നമ്മുടെ ആകാശത്തിലൂടെ ആയിരക്കണക്കിന് വിമാനങ്ങളാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് കൂട്ടുകാർക്കറിയാമോ? ഓരോ വർഷവുമുള്ള വിമാനപ്പറക്കലുകളുടെ കണക്കെടുത്താൽ അത് കോടിക്കണക്കിന് വരും. ചെറുപ്പകാലത്തിൽ പലപ്പോഴും വിമാനം പറക്കുന്നത് നാം അത്യന്തം ആശ്ചര്യത്തോടെ നോക്കിനിന്നിട്ടുണ്ടെങ്കിലും ഇത്രയും ഭാരം കൂടിയ ഈ വാഹനം എങ്ങനെയാണ് അന്തരീക്ഷത്തിൽ കൂടി പറക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? അതറിയാൻ ഫ്ലൂയിഡ് മെക്കാനിക്സ് എന്താണെന്ന് അറിയേണ്ടി വരും.
കോക്പിറ്റിനുൾ വശം
ശാസ്ത്രജ്ഞന്മാർ വാതകങ്ങളേയും ദ്രാവകങ്ങളേയും പൊതുവെ ചേർത്ത് ഫ്ലൂയിഡ് എന്നാണ് വിളിക്കുക. ചുരുക്കിപ്പറഞ്ഞാൽ വായുവും വെള്ളവും തേനുമെല്ലാം വ്യത്യസ്ത പദാർത്ഥങ്ങൾ ആണെങ്കിൽ കൂടി ഫ്ലൂയിഡുകൾ ആണ്. ഇവയെല്ലാം ഗണിതശാസ്ത്രപരമായി ഒരേതരം സ്വഭാവങ്ങളാണ് പ്രകടമാക്കുന്നത്. പ്രാഥമിക ഏറോഡൈനാമിക് പരീക്ഷണങ്ങൾ വെള്ളത്തിനടിയിലാണ് നടക്കുന്നത് എന്നു കേട്ടാൽ അത്ഭുതപ്പെടേണ്ടതില്ല എന്നർത്ഥം! ചുരുക്കിപ്പറഞ്ഞാൽ എയറനോട്ടിക്കൽ എഞ്ചിനീയറെ സംബന്ധിച്ചിടത്തോളം, സ്രാവ് കടലിലൂടെ പറക്കുകയും കാക്ക ആകാശത്തിലൂടെ നീന്തുകയും ചെയ്യുന്നു!
തെളിഞ്ഞ ആകാശം പോലും ശൂന്യമല്ല. നമ്മുടെ അന്തരീക്ഷം ഭീമാകാരമായ ഒരു ഫ്ലൂയിഡ് പാളിയാണ്. ഫിസിക്സിന്റെ ശരിയാംവണ്ണമുള്ള ഉപയോഗം ഈ പാളിയിലൂടെ സഞ്ചരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.
ഈ ലേഖനത്തിൽ നമുക്ക് ഏവിയേഷന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും വിമാനം പൊങ്ങി പറക്കുമ്പോഴുള്ള വിവിധങ്ങളായ ബലങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ശ്രമിക്കാം.
വിവിധ ബലങ്ങൾ
വെള്ളത്തിലേക്ക് ഒരു കല്ലിട്ടാൽ അത് താണു പോകും. കുന്നിന്റെ മീതെ നിന്ന് താഴേക്ക് ഒരു കല്ലെറിഞ്ഞാലും വായുവിലൂടെ താണു പോകും. എന്നാൽ വിമാനം ഇത്തരം കടമ്പകൾ കടന്ന് പറക്കുന്നതെങ്ങനെയെന്നറിയാൻ നാല് അടിസ്ഥാന ഏറോഡൈനാമിക് ബലങ്ങളെക്കുറിച്ച് മനസ്സിലാക്കണം. അവയാണ്
1. ലിഫ്റ്റ്
2. വെയ്റ്റ്
3. ത്രസ്റ്റ്
4. ഡ്രാഗ് വിമാനത്തെ നാലു വശത്തു നിന്നും പിടിച്ച് വലിച്ച് നിറുത്തുന്നത് ഈ ബലങ്ങളാണ്.

എന്താണ് ത്രസ്റ്റും ഡ്രാഗും?
ജെറ്റ് എഞ്ചിന്‍
ജെറ്റ് എഞ്ചിന്‍
വിമാനത്തിന് മുൻപിൽ കറങ്ങുന്ന പ്രൊപ്പെല്ലെറോ ചിറകിനടിയിലുള്ള ജെറ്റ് എഞ്ചിനോ വിമാനത്തെ മുന്നിലേക്ക് വലിക്കുന്ന ബലത്തേയാണ് ത്രസ്റ്റ് എന്നു പറയുന്നത്. ഇതിന്റെ വിപരീതദിശയിൽ ഘർഷണം മൂലമുള്ള ബലത്തെ ഡ്രാഗ് എന്ന് പറയുന്നു. ഓടുന്ന ബസിനു വെളിയിലേക്ക് കയ്യിട്ടാൽ നമ്മുടെ കയ്യിൽ അനുഭവപ്പെടുന്ന ഒരു ബലം ഡ്രാഗിനു സമാനമാണ്. കയ്യുടെ വലുപ്പത്തേയും വായുവിന്റെ സാന്ദ്രതയേയും അടിസ്ഥാനപ്പെട്ടിരിക്കും കയ്യിൽ അനുഭവപ്പെടുന്ന ഡ്രാഗും. ബസിന്റെ വേഗത കുറയുന്നതിനനുസരിച്ച് കയ്യിലനുഭവപ്പെടുന്ന ഡ്രാഗും കുറഞ്ഞു കുറഞ്ഞ് വരും. ഞങ്ങൾ പൈലറ്റുമാർ വിമാനം ഉയരുമ്പോൾ ചക്രങ്ങൾ ഉള്‍പ്പെട്ട ലാന്‍ഡിംഗ് ഗിയര്‍  ഉള്ളിലേക്ക് വലിക്കുന്നതും ഡ്രാഗ് കുറക്കാൻ വേണ്ടിയാണ്. മൊത്തം വലുപ്പം കുറയുമ്പോൾ ഡ്രാഗും കുറയുമല്ലോ!
ലാന്‍ഡിംഗ് ഗിയര്‍
ലാന്‍ഡിംഗ് ഗിയര്‍
സത്യത്തിൽ പറക്കൽ സാധ്യമാവണമെങ്കിൽ ത്രസ്റ്റ് ഡ്രാഗിനു തുല്യമോ അതിന് മുകളിലോ ആകണം. ഡ്രാഗ് ത്രസ്റ്റിനേക്കാൾ കൂടിയാൽ വിമാനത്തിന്റെ വേഗതകുറയും. മറിച്ചായാൽ വേഗതകൂടുകയും ചെയ്യും.
ലിഫ്റ്റ് എന്ന അത്ഭുതം
ഭൂമിയിലുള്ള എല്ലാ വസ്തുക്കൾക്കും ഭാരമുണ്ട്. ഉദാഹരണത്തിന് ഒരു എയർബസ് A330-300 വിമാനത്തിന് വഹിച്ച് കൊണ്ട് പറക്കാവുന്ന പരമാവധി ഭാരം 185 മെട്രിക്ക് ടൺ ആണ്. ഈ ബലം വിമാനത്തെ താഴേക്ക് പിടിച്ച് വലിച്ചുകൊണ്ടിരിക്കും. വെയ്റ്റിന്റെ വിപരീത ദിശയിലുള്ള ബലമാണ് ലിഫ്റ്റ്. ഈ ബലമാണ് വിമാനത്തെ വായുവിൽ താങ്ങി നിറുത്തുന്നത് . വിമാനത്തിന്റെ ചിറകുകളാണ് ലിഫ്റ്റ് സാധ്യമാക്കുന്നത്. ഡ്രാഗിനെപ്പറ്റി നാം മുമ്പ് മനസ്സിലാക്കിയതു പോലെ ഫ്ലൂയിഡിലൂടെയുള്ള വസ്തുവിന്റെ ചലനത്തിൽ മാത്രമേ ലിഫ്റ്റ് ഉണ്ടാകുകയുള്ളൂ. വസ്തു ചലിക്കാതെ ഫ്ലൂയിഡ് മാത്രം ചലിച്ചാലും, ഫ്ലൂയിഡ് ചലിക്കാതെ വസ്തു ചലിച്ചാലുമെല്ലാം സംഗതി ഒരു പോലെയാണ്.
നാം സഞ്ചരിക്കുന്ന വിമാനം എങ്ങനെയാണ് പൊങ്ങുന്നത് (ലിഫ്റ്റ് ആകുന്നത്)? അതറിയാൻ അടുത്ത അദ്ധ്യായത്തിനായി കാത്തിരിക്കുക.

ഓർമക്കുറിപ്പ്: സേട്ട് സാഹിബ് - ശരീഫ് ചെമ്പരിക്ക

on Sep 17, 2015


സേട്ട് സാഹിബ് ലീഗ് വിട്ടത് 1992 ലാണ്..മരിച്ചത് 2005 ലും..നീണ്ട 13 വർഷം സേട്ട് സാഹിബ് ജീവിച്ചു..ഏകദേശം ജീവിതാവസാനം വരെ പൊതു വേദികളിൽ തന്നെ ഉണ്ടായിരുന്നു...ഒരിക്കൽ പോലും അദ്ദേഹം ലീഗിലേക്ക് പോവണം എന്നാ ആഗ്രഹം അങ്ങനെ ഒരു പൊതു വേദിയിലോ ലേഖനങ്ങളിലോ ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല ലീഗിനെ അവസാനം വരെ നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു..അദ്ധേഹത്തിന്റെ ജീവ ചരിത്ര ഗ്രന്ഥമായ ''കനൽ പഥങ്ങളിലൂടെ ഒരാള്'' എന്നാ ഗ്രന്ഥം പ്രസിദ്ധീകരിച്ചത് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെയാണ്..ലീഗിനെതിരെ അതി നിശിതമായ വിമര്ശനം തന്നെയായിരുന്നു ആ ഗ്രന്ഥത്തിലും! അങ്ങനെ അദ്ദേഹം മരിച്ചു ഏകദേശം 7 കൊല്ലം പിന്നിട്ടപ്പോൾ 2001 ലാണ് മകൻ സിറാജ് സേട്ട് ഈ ഒരു വാദവുമായി വരുന്നത്...ഉപ്പയുടെ അന്ത്യാഭിലാഷം നിറവേറ്റാൻ ഒരു മകന് 7 വർഷം വേണ്ടി വന്നു!!!!!!!!ആരാണ് സിറാജ് സേട്ടിനെ കൊണ്ട് അത് പറയിപ്പിച്ചത്, എന്തിനാണ് സിറാജ് സേട്ട് അങ്ങനെ പറഞ്ഞത് എന്നൊക്കെ സിറാജ് സേട്ടിനെ നേരിട്ടരിയാവുന്നവർക്ക് അറിയാം...പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് സേട്ട് സാഹിബിനു ഇങ്ങനെയൊരു മോൻ, പടച്ചോനെ!!!! സ്വന്തം പിതാവ് മരിച്ചിട്ട് 7 വർഷം കഴിഞ്ഞിട്ടു ഇങ്ങനെയൊരു അന്ത്യാഭിലാഷം അറിഞ്ഞത് സ്വപ്ന ദർശനത്തിലൂടെ ആയിരിക്കും!!!

 1994 ഏപ്രിൽ 23 നു ഡൽഹിയിൽ തന്നോടൊപ്പം നില്കുന്നവരുടെ ഒരു യോഗം ചേരുകയും ഇന്ത്യൻ നാഷണൽ ലീഗ് എന്ന പ്രസ്ഥാനത്തിൻ ജന്മം നല്കുകയും ചെയ്തു തന്റെ അവസാന ശ്വാസം വരെയും , 2005 ഏപ്രിൽ 25 നു നെഞ്ച് വേദനയെ തുടർന്ന് ബംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചപ്പോഴും അദ്ധേഹത്തിന്റെ വേദന അടുത്ത ദിവസം കോഴിക്കോട് നടക്കുന്ന ഐ എൻ എൽ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കാതതിലായിരുന്നു , അവസാനം മരണം മുന്നില് കണ്ടപ്പോഴും സേട്ട് സാഹിബ് നല്കിയ വസിയത് തന്റെ പ്രസ്ഥാനത്തെ ശക്തിപെടുതാനും സമുദായത്തിന് വേണ്ടി പ്രവര്തിക്കാനുമായിരുന്നു . സേട്ട് അവസാന ആഗ്രഹമെന്ന നിലയില അദ്ധേഹത്തിന്റെ സന്ദേശം മകൻ സിറാജ് ഇബ്രാഹിം ഐ എൻ എല് വേദികളിൽ വായിക്കുകയുണ്ടായി .82 അം വയസ്സിൽ ഇഹലോക വാസം വെടിയുമ്പോൾ , ഇന്ത്യൻ മുസൽമാനു വേണ്ടി 36 വര്ഷം പാർലിമെന്റിൽ കേട്ട ഗര്ജനവും , പറയാനുള്ളത് എത്ര ഉന്നതനാന്നെങ്കിലും മുഖത്ത് നോക്കി പറയാനുള്ള ആര്ജവം കാട്ടിയ , പ്രവര്തിക്കാൻ സാധിക്കുന്നത് മാത്രം പറയുകയും പറയുന്നത് മാത്രം പ്രവര്ത്തിക്കുകയും ചെയ്ത , ഇന്ത്യ കണ്ട ഏറ്റവും മികച്ച പൊതു പ്രവര്തകനായി രാഷ്ട്രീയ പ്രവര്ത്തനം എന്താണെന്ന കാണിച്ചു തന്ന , രാഷ്ട്രീയ വിദ്യര്തികല്ക്ക് പഠിക്കാനുള്ള പാഠ പുസ്തകമായി , സമ്പന്ന കുടുംബത്തില അമീറായി ജനിച്ച ഒടുവില ഫകീരായി ഈ ലോകത്തോട്‌ വിട പറയുകയായിരുന്നു .
സേട്ട് സാഹിബിന്റെ വിടവ് ഒരിക്കലും മായാത്ത നൊമ്പരമായി ജനമനസ്സുകളിൽ ഇന്നും അവശേഷിക്കുന്നു .
ഒരു ആവേശമായിരുന്നു സേട്ടു സാഹിബ്.. ഒരു ജനതയുടെ ഹൃദയ വികാരം സ്വന്തം ജീവിതത്തിന്റെ പരിസരത്തേക്കാവാഹിച്ച മുജദ്ദിദ്‌. ഒരു പിഞ്ചു കുഞ്ഞിനെ പോലെ കരയാനും ഒരു സിംഹത്തെ പോലെ ഗർജ്ജിക്കാനും സേട്ടു സാഹിബിന് കഴിയുമായിരുന്നു.

മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍

on Jun 25, 2015

മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍


മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍
ത് ഉസ്ബക്കിലെ സമൃദ്ധമായ മുന്തിരിപ്പാടം. പഴുത്തു പാകമായ മുന്തിരിക്കുലകള്‍ ഞങ്ങളെ വല്ലാതെ കൊതിപ്പിച്ചു. മുന്തിരിത്തോപ്പിലേക്കുള്ള വഴിയില്‍ ആപ്രികോട്ട് പഴങ്ങള്‍ വീണുകിടക്കുന്നുണ്ടായിരുന്നു. പിയറും ആപ്പിളും പഴുത്തിട്ടുണ്ട്. ഞങ്ങളത്തെിയപ്പോള്‍ മുന്തിരിത്തോപ്പിലെ ആട്ടുതൊട്ടില്‍ അവര്‍ ഒഴിഞ്ഞുതന്നു. തോട്ടത്തിലെ ഫ്രഷ് മുന്തിരി കാണാനും കുറച്ചുസമയം ചെലവിടാനും വന്നതാണെന്ന് പറഞ്ഞ് ഉസ്ബക് സുഹൃത്ത് മുബാറകോവ് ഞങ്ങളെ പരിചയപ്പെടുത്തി.
ഉസ്ബക്കിലെ ഈ വര്‍ഷത്തെ നോമ്പിന് ഫലവര്‍ഗങ്ങളുടെ മോഹിപ്പിക്കുന്ന സുഗന്ധമാണ്. മുന്തിരിയും ആപ്പിളും ആപ്രികോട്ടും അത്തിപ്പഴവും മള്‍ബറിയും ഇക്കുറി നോമ്പുദിനങ്ങള്‍ക്ക് കൂടുതല്‍ മാധുര്യം നല്‍കും. ഇനി ഒന്നുരണ്ട് വര്‍ഷങ്ങള്‍ നോമ്പുകാലം വിളവെടുപ്പ് കാലമായതിന്‍െറ സന്തോഷം അവര്‍ തുറന്നുപ്രകടിപ്പിച്ചു. അധികജോലികളില്ല, പിന്നെ പാകമായത് പറിച്ചെടുത്തുകഴിഞ്ഞാല്‍ മൊത്ത വിതരണക്കാരത്തെി സാധനം കൊണ്ടുപോകും. തോട്ടത്തില്‍ തന്നെയാണ് നമസ്കാരവും മറ്റു കര്‍മങ്ങളുമെല്ലാം. കുറച്ചുനേരം സംസാരിച്ചിരുന്നപ്പോള്‍ പരിചയക്കാരെ പോലെ സ്ത്രീകളും പുറത്തേക്കുവന്നു. പിന്നെ, അവര്‍ പ്രത്യേകം തയാറാക്കിയ മുന്തിരിവെള്ളം നല്‍കി സല്‍ക്കരിച്ചു. പിന്നെ ഇഷ്ടമുള്ള മുന്തിരി പറിച്ചെടുക്കാന്‍ പറഞ്ഞു. എന്നാല്‍, മുന്തിരിയുടെ പ്രത്യേകതകള്‍ ഞങ്ങള്‍ക്കറിയില്ളെന്ന് ഉറപ്പായതുകൊണ്ടാവാം അവരുതന്നെ ചില സ്പെഷല്‍ ഇനങ്ങള്‍ പറിച്ചുനല്‍കി. തിരിച്ചുപോരുമ്പോള്‍ അവിടെ പ്രായമായ സ്ത്രീ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നത് കണ്ടു. നിറഞ്ഞ മുന്തിരിക്കുലകള്‍ക്കുതാഴെ കൈകളുയര്‍ത്തി നില്‍ക്കുന്ന അവര്‍ എന്താവും ചോദിക്കുന്നത്?
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇവിടത്തെ പ്രധാന പട്ടണങ്ങളില്‍ നോമ്പും പെരുന്നാളും ഏഴാം നൂറ്റാണ്ടില്‍ത്തന്നെ എത്തിയിട്ടുണ്ട്. ബുഖാറയും സമര്‍ഖണ്ഡും താഷ്കന്‍റും നോമ്പിന് കൂടുതല്‍ വര്‍ണപ്പകിട്ടും ആഘോഷപ്രാധാന്യവും നല്‍കിയ പട്ടണങ്ങളാണ്. ഇവിടത്തെ കൂറ്റന്‍ മിനാരങ്ങളില്‍നിന്ന് നോമ്പിന്‍െറ പ്രഖ്യാപനങ്ങള്‍ ഉയര്‍ന്നാല്‍ രാത്രി മാര്‍ക്കറ്റുകള്‍ സജീവമാകും, എവിടെയും ഉത്സാഹഭരിതരായ ഭക്തരുടെ സാന്നിധ്യം. പിന്നെ ഭക്തിസാന്ദ്രമായ ആഘോഷ അനുഷ്ഠാന ദിനരാത്രങ്ങള്‍.
ഇത് വൈദ്യശാസ്ത്രത്തിന്‍െറയും നിര്‍മാണകലകളുടെയും സാഹിത്യത്തിന്‍െറയും വിശ്വാസ കര്‍മശാസ്ത്രമണ്ഡലങ്ങളുടെയും പുഷ്കല ഭൂമികൂടിയാണ്. ലോകാദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്‍െറ ശില്‍പിയുടെ നാട്. ഹദീസ് പണ്ഡിതനായ ഇമാം ബുഖാരിയുടെ, സൂഫി ഗുരുവായ ന്ഖ്ശബന്തിയുടെ, വൈദ്യശാസ്ത്ര വിശാരദനായ ഇബ്നുസീനയുടെ ദേശം. വിവിധ ശാസ്ത്രശാഖകളുടെ അടിവേരു ചെന്നുനില്‍ക്കുന്ന ഈ പ്രദേശത്തിന്‍െറ ഇന്നത്തെ നോമ്പും പെരുന്നാളും ഫലവര്‍ഗങ്ങളുടെ സാന്നിധ്യംകൊണ്ട് കൂടുതല്‍ ആരോഗ്യകരമാണ്.

മുന്തിരിയുടെ മണം മുറ്റിനിന്ന ബുഖാറ പട്ടണപ്രാന്തങ്ങളിലെ ഒരു കര്‍ഷകക്കുടിലിലാണ് ഞങ്ങള്‍ പിന്നീട് എത്തിയത്. അതിമധുര മുന്തിരി മനംനിറയെ പറിച്ചുനല്‍കി വരാനിരിക്കുന്ന നോമ്പിനെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് അവര്‍ സംസാരിച്ചത്. ഗ്രാമീണ ജീവിതത്തിന്‍െറ വശ്യത മുഴുവന്‍ ആവാഹിച്ച പുഞ്ചിരിയുമായി കുടുംബത്തിലെ മുതിര്‍ന്നവരും കുട്ടികളും ഏറെ ഉത്സാഹത്തോടെ ഞങ്ങര്‍ക്കുചുറ്റും കൂടി. ഇവര്‍ക്ക് റമദാന്‍ മനസ്സുതുറക്കാന്‍ പറ്റിയ അവസരമായി മാറിയിട്ട് കാലമേറെയായിട്ടില്ല. സോവിയറ്റ് യൂനിയനില്‍ നിന്ന് വേര്‍പെട്ട് രാഷ്ട്രപദവി ലഭിച്ചതിനുശേഷമാണ് ഉസ്ബകിസ്താനില്‍ നോമ്പും പെരുന്നാളും വീണ്ടും സജീവമായത്. സോവിയറ്റ്കാലത്ത് വിശ്വാസവും ജീവിതക്രമവും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു. അടിമകളെപ്പോലെ വിശ്വാസചിഹ്നങ്ങള്‍പോലും രഹസ്യമാക്കിവെക്കേണ്ടി വന്നകാലം. അവരോട് നോമ്പനുഭവങ്ങളെക്കുറിച്ച് ചോദിച്ചു. സോവിയറ്റ് കാലത്തെ നോമ്പോര്‍മകള്‍ കണ്ണില്‍ കനലുവാരിയിട്ട തീക്ഷ്ണതയോടെയാണ് അവര്‍ പങ്കുവെച്ചത്. ഉസ്ബക് രൂപപ്പെടുന്നതിന് മുമ്പുള്ള നിര്‍ബന്ധിത വിശ്വാസനിരാകരണത്തിന്‍െറ 70 വര്‍ഷങ്ങള്‍. അത് മനസ്സിനും ശരീരത്തിനും അടക്കിപ്പിടിച്ച നൊമ്പരങ്ങളുടെ സഹനകാലമായിരുന്നു.
‘പ്രത്യക്ഷത്തില്‍ മതാചാരങ്ങള്‍ പിന്തുടരാനുള്ള അനുമതിയില്ല, പുണ്യദിനങ്ങളുടെ പവിത്രത തകര്‍ക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യേണ്ടിവരും. അതിമനോഹര മിനാരങ്ങളില്‍നിന്നുള്ള ബാങ്കുവിളികള്‍ നിലച്ചിരുന്നു. തലമുറകളായി പിന്തുടര്‍ന്നിരുന്ന ജീവിതക്രമത്തെയും വിശ്വാസത്തെയും അടിച്ചമര്‍ത്തു ന്ന രാഷ്ട്രീയമാണ് സോവിയറ്റിവിടെ അടിച്ചേല്‍പിച്ചിരുന്നത്.
വിശ്വാസികള്‍ സ്വന്തം മുന്തിരിത്തോട്ടങ്ങളോടുചേര്‍ന്ന് വീഞ്ഞ് വില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. വിവിധ പഴങ്ങളും ജൂസും വിറ്റിരുന്നവരോട് ഷോപ്പില്‍ ആല്‍കഹോള്‍ കലര്‍ന്ന ശീതളപാനീയങ്ങള്‍കൂടി വില്‍ക്കണമെന്ന് അനുശാസിക്കുന്ന നിയമം വന്നു. റസ്റ്റാറന്‍റുകള്‍ നടത്തിയവര്‍ പന്നിമാംസം വില്‍ക്കാന്‍ നിയമപ്രകാരം ബാധ്യസ്ഥരായി. ആ നോമ്പുകാലങ്ങള്‍ ഇവരിന്നും ഭീതിയോടെയാണ് ഓര്‍ക്കുന്നത്. മതാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ ജീവിതത്തില്‍ പുലര്‍ത്താനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഏറെ മനോഹരമായി നിലനിന്നിരുന്ന ആരാധനാലയങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. നിരവധി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പലതും നശിച്ചുതുടങ്ങിയിരുന്നു. അക്കാലത്ത് പട്ടാളത്തെയും നിയമത്തെയും ഭയപ്പെടാതെ ശരീരവും മനസ്സും ഒന്നിച്ച് അവനില്‍ അര്‍പ്പിക്കാവുന്ന സുദിനമായിരുന്നു റമദാന്‍. പ്രത്യക്ഷപ്രകടനങ്ങളില്ലാത്ത ഒരു ആരാധന. വിശ്വാസിക്കും പടച്ചവനും മാത്രം അറിയുന്ന പരമരഹസ്യം. ഉള്ളില്‍ പ്രകാശത്തിന്‍െറ കനലുകള്‍ അവശേഷിച്ചവര്‍ക്ക് അത് കെടാതെ കാത്തുസൂക്ഷിക്കാനുള്ള ദിനരാത്രങ്ങള്‍.
‘ഇത് ഞങ്ങളുടെ മാറ്റത്തിന്‍െറ കാലമാണ്. കഴിഞ്ഞുപോയ ഏഴു പതിറ്റാണ്ടിന്‍െറ നഷ്ടങ്ങളെ 25 വര്‍ഷംകൊണ്ടു നിഷ്പ്രയാസം തിരിച്ചുപിടിക്കാന്‍ കഴിയില്ല. രണ്ട് തലമുറയില്‍നിന്ന് നിര്‍ബന്ധപൂര്‍വം പറിച്ചെറിയപ്പെട്ട സാംസ്കാരിക ചിഹ്നങ്ങളെ പുനര്‍നിര്‍മിക്കാന്‍ സമയമെടുക്കും.’ ഉഥ്ബെക് കരിമോവിന്‍െറ കണ്ണുകളിലും പുതിയ പ്രതീക്ഷയുടെ തിളക്കം.
ഡല്‍ഹി ജുമാമസ്ജിദ് സ്ഥാപിച്ചപ്പോള്‍ ഇമാമിനെ കൊണ്ടുവന്നത് ബുഖാറയില്‍നിന്നാണ്. ഇന്നും നോമ്പും പെരുന്നാളും രാജ്യതലസ്ഥാനത്ത് ഉറപ്പിക്കുമ്പോള്‍ ബുഖാറയുടെ സ്മരണയുണരുന്നു. വൈദ്യശാസ്ത്ര വിശാരദന്‍ ഇബ്നുസീനയുടെ ഓര്‍മകള്‍ അടയാളപ്പെടുത്തുന്ന ഫലകം അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ നോമ്പിന്‍െറ ഭക്ഷണക്രമത്തിലും ചിട്ടയിലും ഇബ്നുസീനയുടെ കാലത്തെ ശാസ്ത്രീയ ചിന്തകളുടെ പിന്‍ബലമുള്ളതായി പ്രചാരണമുണ്ട്. ഇദ്ദേഹത്തിന്‍െറ നിര്‍ദേശങ്ങള്‍ ഇവിടത്തെ നോമ്പുകാലത്തെ കൂടുതല്‍ ആരോഗ്യകരമാക്കുന്നതില്‍ ഏറെസഹായിച്ചുവെന്നാണ് പരക്കെയുള്ള വിശ്വാസം.
ബുഖാറയുടെ ഫലസമൃദ്ധിയറിഞ്ഞ് ചെങ്കിസ്ഖാന്‍ ഈ പ്രദേശം കീഴടക്കാനത്തെി. ബുഖാറയെഅധീനപ്പെടുത്തിയ ശേഷം ചെങ്കിസ്ഖാന്‍ നാടുകാണാനിറങ്ങി. കൂറ്റന്‍ കല്യാണ്‍ മിനാരത്തിന്‍െറ മുകളിലേക്ക് കണ്ണു പായിച്ചപ്പോള്‍ തൊപ്പി താഴെവീണു. ഈ മിനാരത്തില്‍ നിന്നാണ് നോമ്പും പെരുന്നാളും വിളംബരം ചെയ്തിരുന്നത്. ഒരു വിളംബരം കേട്ടാണ് ചെങ്കിസ്ഖാന്‍ മിനാരത്തിലേക്ക് നോക്കിയതെന്ന കഥയും ഇവിടെ പ്രചാരത്തിലുണ്ട്; ഇത് ഒരുനോമ്പുകാലത്തെ ബാങ്കിന്‍െറ മാസ്മരികതയിലാണെന്ന ഉപകഥയും. ചെങ്കിസ്ഖാന്‍െറ വീഴ്ചയുടെ ആദ്യ സൂചനയായിരുന്നത്രേ ഇത്. കല്യാണ്‍ മിനാരമാണ് ചെങ്കിസ്ഖാനെ ആദ്യം തോല്‍പിച്ചത്. പിന്നീട് അമീര്‍ തിമൂറിന് മുന്നില്‍ പൂര്‍ണ പതനം സംഭവിച്ചു. ഖുത്തബ് മിനാര്‍ പണിയുന്നതിന്‍െറ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ഈ മിനാരം അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. 1127ല്‍ പണിത കല്യാണ്‍ മിനാറിന്‍െറ ഉയരം 45 മീറ്ററാണ് (1193ല്‍ ഖുത്ബുദ്ദീന്‍ ഐബക് പണിതുടങ്ങി 1368ല്‍ ഫിറോഷ് ഷാ പൂര്‍ത്തിയാക്കിയ ഖുത്തബ് മിനാറിന്‍െറ ഉയരം 72.5 മീറ്ററാണ്). നോമ്പ് വിളംബരങ്ങളുടെ കീര്‍ത്തി വാനോളം ഉയരത്തിലത്തെിച്ച് കല്യാണ്‍ മിനാരം എന്നും തലയുയര്‍ത്തിനിന്നു. സോവിയറ്റ് കാലത്ത് ഇതില്‍നിന്ന് ബാങ്കുവിളിയോ നോമ്പിന്‍െറയോ പെരുന്നാളിന്‍െറയോ വിളംബരങ്ങളോ ഉയര്‍ന്നുകേട്ടില്ല. 1920ലെ ചുവപ്പ് പടയുടെ ആക്രമണത്തില്‍ ഇതിന് വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഉസ്ബകിസ്താന്‍െറ സ്വാതന്ത്ര്യത്തിനുശേഷം ഇത് പൂര്‍വസ്ഥിതിയിലേക്ക് പുതുക്കിപ്പണിയുകയായിരുന്നു. ഇവിടത്തെ പരമ്പരാഗത പാഠശാലകളും പള്ളികളും സാംസ്കാരിക കേന്ദ്രങ്ങളും ദൃശ്യഭംഗി തീര്‍ക്കുന്നു. ആര്‍കിടെക്ചറും നിര്‍മാണകലയും ആകാശം മുട്ടെ വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന നാടാണിത്. ഇവിടത്തെ നോമ്പിന്‍െറയും പെരുന്നാളിന്‍െറയും ആഘോഷങ്ങള്‍ക്കുമുണ്ട് ഈ പ്രത്യേക നിറച്ചാര്‍ത്തുകള്‍. കാലിഗ്രാഫിയിലും പെയിന്‍റിങ്ങിലും ചാലിച്ച വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കഥകള്‍ ഈ പ്രദേശത്തിന്‍െറ പ്രത്യേകതയാണ്.
സമര്‍ഖണ്ഡിലെ ഒരു തെരുവില്‍ ഉത്തരേന്ത്യന്‍ ഛായയുള്ള സ്ത്രീയെ പരിചയപ്പെട്ടു. ആരാധനാലയത്തിനോടു ചേര്‍ന്നാണ് അവരുടെ താമസം. അവര്‍ വീട്ടില്‍ ഉര്‍ദുവാണ് സംസാരിക്കുന്നത്. പഠാണിയെന്ന് പരിചയപ്പെടുത്തിയ അവരുടെ തലമുറയെ തിമൂര്‍ തന്‍െറ പടയോട്ടകാലത്ത് ഡല്‍ഹിയില്‍നിന്ന് പിടിച്ചുകൊണ്ടു വന്നതാണത്രെ. കുട്ടികളെ തെരുവില്‍ കളിപ്പിച്ചുകൊണ്ടിരുന്ന അവര്‍ നോമ്പിനെക്കുറിച്ച് പറഞ്ഞു.
ഇവിടത്തെ മുസ്ലിംകളില്‍ പലരും മതകാര്യങ്ങളില്‍ അജ്ഞരാണ്. കാരണം, സോവിയറ്റ് ഭരണകാലത്ത് മതവിദ്യ അഭ്യസിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല.
സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആഘോഷവേളകളില്‍ വീട്ടുകാര്‍ ഒരുമിച്ചാണ് പള്ളിയില്‍ വരുന്നത്. ഇവിടെ ഒരു പള്ളിയില്‍ പ്രാര്‍ഥനാ സദസ്സിന്‍െറ ചിത്രം കൗതുകപൂര്‍വം പകര്‍ത്തുന്നതിനിടയില്‍, അവിടെ ഇരുന്ന് ഇമാമിന്‍െറ പ്രാര്‍ഥനക്ക് മുന്നില്‍ കൈ ഉയര്‍ത്തിനിന്ന ഒരു സ്ത്രീ ഞങ്ങളെ രൂക്ഷമായി നോക്കി ഭയപ്പെടുത്തുന്നുണ്ടായിരുന്നു. കാര്യമറിയാതെ വീണ്ടും അന്വേഷിച്ചപ്പോള്‍ അവര്‍ക്കുവേണ്ടിയുള്ള ഇമാമിന്‍െറ പ്രാര്‍ഥനക്കിടയില്‍ മുന്നിലൂടെ നടന്നതാണ് ആ സ്ത്രീയെ വിഷമിപ്പിച്ച കാര്യമെന്ന് ആംഗ്യഭാഷയില്‍നിന്ന് മനസ്സിലായി. സ്ത്രീകള്‍ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഹാഫ് സ്ളീവ് ഡ്രസ് ധരിച്ച ഒരു വനിത പള്ളിയില്‍ പുരുഷന്മാരുടെ അടുത്തുതന്നെ നമസ്കരിക്കുന്നുണ്ടായിരുന്നു.
സോവിയറ്റ് ഭരണകാലത്ത് നോമ്പുതുറ പ്രത്യക്ഷ പരിപാടിയായിരുന്നില്ല. പെരുന്നാളിന് അവധി പോലുമുണ്ടായിരുന്നില്ല. ഇസ്ലാം കറിമോവെ ഭരണമേറ്റെടുത്തതോടെ ദേശീയ അവധി ലഭിച്ചു. പെരുന്നാള്‍ വലിയ ആഘോഷമായി നഗരങ്ങളില്‍ തിരിച്ചത്തെി. ഇവിടെ നോമ്പുകാലത്ത് പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും പൊതുവായുള്ള വിഭവമാണ് ‘പുലാവ്’. ആഘോഷത്തിന്‍െറ പ്രാധാന്യത്തിനൊത്ത് അതിന്‍െറ ചേരുവകളുടെ വൈവിധ്യമേറും, ഒപ്പം സ്വാദും. ഡ്രൈ ഫ്രൂട്ട്സിന്‍െറ വെറൈറ്റിതന്നെ ഇത്തരം നോമ്പുസല്‍ക്കാരങ്ങളിലും പെരുന്നാള്‍ ആഘോഷങ്ങളിലും ഉണ്ടാക്കുന്ന പുലാവിന്‍െറ രുചി കൂട്ടും. ഇതിലെ മാംസവും പാര്‍ട്ടിയുടെ മേന്മക്കൊത്ത് മാറിക്കൊണ്ടിരിക്കും. ആദ്യം ഫ്രൂട്ട്സും സൂപ്പും സാലഡും വിളമ്പും. പിന്നെയാണ് പ്രധാന വിഭവമത്തെുക.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒൗന്നത്യവും വിശ്വാസത്തിന്‍െറ കരുത്തും തിരിച്ചുപിടിക്കാനുള്ള വഴിയിലെ തിളങ്ങുന്ന വിളക്കുമാടങ്ങളാണ് ഇവര്‍ക്കീ നോമ്പുകാലം.

5,000 കോടി രൂപയുടെ ആസ്തിയുള്ള നിസാം 3 രൂപയ്ക്കായി ഉദ്യോഗസ്ഥരോട് കെഞ്ചി

on Mar 12, 2015




മക്കളെ വിളിക്കാന്‍ മൂന്നുരൂപയ്ക്കായി നിസാം ജയില്‍ ഉദ്യോഗസ്ഥരോട് കെഞ്ചി
എനിക്കൊരു മൂന്ന് രൂപ തരുമോ? ഞാന്‍ എന്റെ മക്കളുടെ ശബ്ദം കേള്‍ക്കട്ടേ...പ്ലീസ് എന്നെ ആരെങ്കിലും ഒന്ന് സഹായിക്കുമോ, സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മുഹമ്മദ് നിസാമാണ് മക്കളോട് ഫോണില്‍ സംസാരിക്കാനായി മൂന്നുരൂപയ്ക്ക് വേണ്ടി സഹതടവുകാരോടും ജയില്‍ ഉദ്യോഗസ്ഥരോടും ഇരന്നത്. പക്ഷേ ആരും നിസാമിന് പെസ നല്‍കിയില്ല. ജയിലില്‍ ഇപ്പോള്‍ പോലീസുകാര്‍പോലും നിസാമിനോട് സംസാരിക്കാന്‍ ചെല്ലാറില്ല. നിസാമിനോട് സംസാരിക്കുന്നവരും ഇടപെടുന്നവരും പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായതാണ് ഇതിന് കാരണം. ജയില്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ കര്‍ശന നിര്‍ദ്ദേശവും ഇതിന് പിന്നിലുണ്ട്.

അയ്യായിരം കോടി രൂപയുടെ ആസ്തിയാണ് നിസാമിനുള്ളതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പക്ഷേ ഇതിലൊരു പൈസ പോലും ജയിലിനകത്ത് ഉപയോഗിക്കാന്‍ കഴിയില്ല. ജയില്‍ പൈസ കിട്ടണമെങ്കില്‍ ജോലി ചെയ്യണം. പക്ഷേ റിമാന്‍ഡ് തടവുകാരനായതിനാല്‍ നിസാമിന്റെ അക്കൗണ്ടും കാലി.

ഇതിനാലാണ് മക്കളെ ഫോണില്‍ വിളിക്കാനായി ജയില്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മൂന്ന് രൂപയ്ക്ക് വേണ്ടി നിസാം യാചിച്ചത്. പക്ഷേ നിസാമിന്റെ ആവശ്യം ജയിലധികൃതര്‍ നിരാകരിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നിസാമിന്റെ അക്കൗണ്ടില്‍ ബന്ധുക്കള്‍ കുറച്ചു പണം ഇട്ടിരുന്നു. ജയിലിലെ ഫോണില്‍ നിന്നാണ് നിസാമിന് പുറത്തേക്ക് വിളിക്കാനാകുക. ഫോണ്‍ വിളിക്കുന്ന സ്ഥലത്ത് ഗാര്‍ഡിനെ ഡ്യൂട്ടിക്കിട്ടിട്ടുണ്ട്. നേരത്തെ തന്നെ ജയിലില്‍ നിസാമിനുള്ള വിവിഐപി പരിഗണനകള്‍ക്ക് അവസാനമായിരുന്നു.

ഇഷ്ടഭക്ഷണമായ ദം ബിരിയാണിയും ചൈനീസ് വിഭവങ്ങളും എത്തിക്കാന്‍ ആരെയും കിട്ടാതായതോടെ ജയിലില്‍ കിട്ടുന്നത് കഴിച്ച് വിശപ്പടക്കുന്ന അവസ്ഥയിലേക്ക് നിസാം എത്തി. ശീലിച്ചുപോയ ചൈനീസ് വിഭവങ്ങളോ ഇഷ്ട റസ്‌റ്റോറന്റിലെ ഭക്ഷണമോ ആവശ്യപ്പെട്ടാല്‍ കിട്ടില്ലെന്ന് നിസാമിന് മനസിലായതോടെയാണ് ജയിലില്‍ കിട്ടുന്ന ദോശയും ചമ്മന്തിയും ഊണും മോരുക
റിയുമെല്ലം നിസാം കഴിച്ച് തുടങ്ങിയത്.

നിസാമിനെ സഹായിക്കുന്നവര്‍ പോലീസ് സേനയിലുണ്ടാകില്ലെന്ന ജയില്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ കര്‍ശന ഇടപെടലുകളും ഇതിന് കാരണമായി. നിസാമിന് ഇഷ്ട ഭക്ഷണം എത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. ഇതോടെ നിസാ
മിന്റെ നീക്കങ്ങള്‍ ക്യാമറകളുടെ നിരീക്ഷണത്തിലാക്കി. അതിനാല്‍ ഒളിച്ച് ഇഷ്ടഭക്ഷണം നല്‍കാനും ഇനി കഴിയില്ല. നിസാം കിടക്കുന്ന സെല്ലിലും നിരീക്ഷണ കാമറയുണ്ട്. ഇത് മുഴുവന്‍ സമയവും ശ്രദ്ധിക്കാന്‍ ജീവനക്കാരനുമുണ്ട്. നിസാം ജയിലിലെ മുഴുവന്‍ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കുകയാണ് അധികൃതര്‍.
- See more at: http://malayalivartha.com/index.php?page=newsDetail&id=15886#sthash.2l0JI8m6.LwgO4Adv.dpuf

അമ്പ മ്പോ...ങ്ങള് മലപ്പുറത്തെ ഈ വീട് കണ്ട്ക്ക!!!

on Feb 12, 2015

അമ്പ മ്പോ...ങ്ങള് മലപ്പുറത്തെ ഈ വീട് കണ്ട്ക്ക!!!
 സ്വന്തം ലേഖകന്‍
 https://www.youtube.com/watch?v=_ls6yLqbC3I

  നടുമുറ്റത്തെ ഹൃദയമാക്കിയ വീട്...എത്രകണ്ടാലും മതിയാവില്ല!
കൊളൊണിയല്‍ എക്സ്റ്റീരിയര്‍, മുഗള്‍ സ്റ്റൈലിലുള്ള അകത്തളം, പരമ്പരാഗത പ്രൌഢി വിളിച്ചോതുന്ന അലങ്കാരങ്ങള്‍, ഇറ്റാലിയന്‍ സ്റ്റൈല്‍ ഗാര്‍ഡന്‍, എട്ട് കിടപ്പ് മുറികള്‍, 2000 സ്ക്വയര്‍ഫീറ്റ് സ്വിമ്മിംഗ്പൂള്‍...ങ്ഹും...കേള്‍ക്കാന്‍ നല്ല രസമുണ്ട്...എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറയുന്നതിന് മുന്‍പ് മലപ്പുറം തിരൂരിലെ സ്പൈക് മാന്‍ഷന്‍ എന്ന വീടൊന്നു കണ്ടു നോക്കുുു...കൊളോണിയല്‍ ട്രഡിഷനല്‍ സമന്വയമാണ് സ്പൈക് മാന്‍ഷന്‍. വൈസ് ലൈന്‍ എന്ന ആര്‍ക്കിടെക്ചറല്‍, ഇന്റീരിയര്‍ കണ്‍സല്‍ട്ടന്‍സിയിലെ ഡാര്‍വിഷ് കരീം മുഹമ്മദാണ് ഈ സ്വപ്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഒരു വമ്പന്‍ വീട്!

വീടിന്റെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത് കൊളൊണിയല്‍ സ്റ്റൈലിലാണ്. മാറ്റ് കൂട്ടാന്‍ തട്ടുതട്ടായി ക്രമികരിച്ചിരിക്കുന്ന ഇറ്റാലിയന്‍ സ്റ്റൈല്‍ ഗാര്‍ഡന്‍...അകത്ത് പ്രവേശിക്കുമ്പോള്‍ വിശാലമായ കാര്‍പോര്‍ച്ച്, സെക്യൂരിറ്റി റൂം, ഗസ്റ്റ് ബ്ളോക്ക്, പ്രൈവറ്റ് മസ്ജിദ് എന്നിവയും കാഴ്ചയില്‍ ഉടക്കുന്നു.

അകത്തളങ്ങളില്‍ പരമ്പരാഗത ശൈലിയുടെ പ്രൌഢി നിറഞ്ഞ് നില്‍ക്കുന്നു. ഫോര്‍മല്‍ ലിവിംഗ്, സെമി ഫോര്‍മല്‍ , ഫാമിലി ലിവിംഗ് എന്നിവയാണ് താഴത്തെ നിലയില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത്.

വീടിന്റെ ഹൃദയം

ഡൈനിങ് ഏരിയയും സ്റ്റെയര്‍ ഏരിയയും ചേര്‍ന്ന വീടിന്റെ മധ്യഭാഗമാണ് ഹൃദയഭാഗം എന്നുപറയാം. വിശാലമായ ഏരിയയില്‍ ഒരു വശത്താണ് ഡൈനിങ് ടേബിള്‍. ഒതുക്കത്തോടെ മറ്റൊരു കോര്‍ണറില്‍ സ്റ്റെയര്‍ ഏരിയയും. ഡൈനിങ് ഏരിയയോടു ചേര്‍ന്ന് പ്രയര്‍ ഏരിയ. ഇവിടെ നിന്നു തന്നെയാണ് ഫാമിലി ലിവിംങിലേക്കുള്ള എന്‍ട്രിയും.

മുഗള്‍ ആര്‍ക്കിടെക്ചറിന്റെ നവീനശൈലിയിലാണ് സ്റ്റെയര്‍ ഏരിയ. മുഗള്‍ സ്വപ്നങ്ങള്‍ തഴýുകി മുകളിലെ നിലയില്‍ എത്തുമ്പോള്‍ അവിടെ അഴകു വിരിക്കുന്നത് ഗ്രിഡ് ഡിസൈനാണ്. ഗ്രിഡിന് വൈറ്റ് നിറവും സീലിങിന് ആഷ് നിറവുമാണ് നല്‍കിയിരിക്കുന്നത്.

സ്റ്റെയര്‍ കയറി ചെല്ലുന്നത് ബ്രിഡ്ജ് കണ്‍സപ്റ്റിലൊരുക്കിയ വലüിയ പാസേജിലേക്കാണ്. ഈ പാസേജിന്റെ ഒരുവശത്തായാണ് ഫാമിലി ലിവിംഗ് ഏരിയ ഒരുക്കിയിരിക്കുന്നത്.

അടുക്കള രണ്ട്

പാന്‍ട്രി കണ്‍സെപ്റ്റിലൊരുക്കിയ ഷോ കിച്ചനും ഐലന്റ് കണ്‍സപ്റ്റില്‍ ഒരുക്കിയ വര്‍ക്കിംങ് കിച്ചനും ഇവിടുണ്ട്. കിച്ചന്‍ അപ്ളയന്‍സ് എല്ലാം ഇന്‍ബില്‍റ്റായാണ് ക്രമികരിച്ചിരിക്കുന്നത്. ഇംപോര്‍ട്ട് ചെയ്ത ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ ആണ് ഷോകിച്ചന്റെ ശ്രദ്ധകവരുന്നത്.

8 ബെഡ്റൂമുകള്‍

വ്യത്യസ്തങ്ങളായ 8 ബെഡ്റൂമുകള്‍ ഇവിടെയുണ്ട്. ഫോയര്‍ സ്പെയ്സ്, മേയ്ക്കപ്പ് ടേബിള്‍, ഡ്രസിങ് കബോര്‍ഡുകള്‍, വൈറ്റ്-ഡ്രൈ ഏരിയ വേര്‍തിരിച്ച ബാത്ത് റൂം തുടങ്ങിയ സൌകര്യങ്ങള്‍ എല്ലാ ബെഡ്റൂമുകളിലും കാണാം എന്നാല്‍ ഡിസൈനിന്റെ കാര്യത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.

ത്രീലെയര്‍ റൂഫുമായി സ്വിമ്മിംഗ്പൂള്‍

സൂര്യപ്രകാശത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ ത്രീലെയര്‍ റൂഫുമായാണ് സ്വിമ്മിങ് പൂള്‍...ഫാമിലി ലിവിംഗ് കം ഇന്നര്‍ കോര്‍ട്ടിയാര്‍ഡിന്റെ അരികിലായാണ് ജിമ്മിന്റെയും സ്വിമ്മിങ് പൂളിന്റെയും സ്ഥാനം. 2000 സ്ക്വയര്‍ ഫീറ്റാണ് ഈ സ്വിമ്മിങ് പൂളിന്റെ വിസ്തൃതി.

  ഇന്റീരിയര്‍ കണ്‍സപ്റ്റ്       -     ഡാര്‍വിഷ് കരീം മുഹമ്മദ് (ഡിസൈനര്‍)

ഇന്‍ബില്‍റ്റ് ഇന്റീരിയര്‍ കണ്‍സപ്റ്റാണ് ഈ വീടിനുവേണ്ടി തിരഞ്ഞെടുത്തത്. ഇന്റീരിയറിന്റെ മുക്കും മൂലയും എങ്ങനെയായിരിക്കണമെന്ന വിശദമായൊരു ഡ്രോയിങ് ആദ്യമൊരുക്കിയിരുന്നു. കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് ഒാരോ ഘട്ടവും പൂര്‍ത്തിയാക്കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

.Darvish – 9745848484

914952720945, 3043047

arch@mknowledgecity.com

കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍ രമേഷ്‌ പുതിയമഠം Story Dated: Wednesday, January 7, 2015 03:45 AnjeriCancer MedicineSebi Vallachira Sebi Vallachira, Cancer Medicine, Anjeri തൃശൂര്‍ അഞ്ചേരിയിലെ ഗ്രാമീണര്‍ കാന്‍സറിനെ പ്രതിരോധിക്കുന്നത്‌ വീട്ടില്‍ രണ്ടു ചെടി നട്ടുകൊണ്ടാണ്‌. അതിന്‌ പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും. പുതുവര്‍ഷത്തില്‍ കേരളസമൂഹത്തിന്‌ അനുകരണീയമായ ഒരു മികച്ചമാതൃക. തൃശൂര്‍ നഗരത്തില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്‌ അഞ്ചേരി ഗ്രാമത്തിലേക്ക്‌. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ രണ്ടു ചെടികളാണ്‌. ലക്ഷ്‌മിതരുവും മുള്ളാത്ത(മുള്ളന്‍ചക്ക)യും. കാന്‍സര്‍ എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയ പ്രതിരോധമാണ്‌ ഈ ഔഷധച്ചെടികള്‍. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്‍. അതില്‍ നാല്‍പ്പതുപേര്‍ മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്‌മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തിലാണ്‌. ഈ മൃതസഞ്‌ജീവനി കണ്ടെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്‌. അതറിയണമെങ്കില്‍ അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില്‍ സെബിയെന്ന ചെറുപ്പക്കാരനെ പരിചയപ്പെടണം. സെബിയുടെ മാതൃക മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്‌. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ്‌ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ജനുവരിയിലാണ്‌ സെബിക്ക്‌ പെട്ടെന്ന്‌ സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്‌. പല്ലുവേദനയാണെന്ന്‌ കരുതി ഡോക്‌ടറെ കാണിച്ചു. ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന്‌ ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന്‌ ഞെട്ടി. കാന്‍സര്‍ പോലുള്ള അസുഖം വന്നാല്‍ ഒരിക്കലും രോഗി തളര്‍ന്നുപോകരുത്‌. രോഗി ഡിമ്മായാല്‍ ഭാര്യയും മൂന്നുമക്കളും അസ്വസ്‌ഥരാവും. അതിനാല്‍ ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല. മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക്‌ കാന്‍സര്‍ വന്നതാണ്‌ നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര്‍ അമ്പലത്തില്‍ പൂജ നടത്തി. മറ്റുചിലര്‍ പള്ളിയില്‍ ഒരു ദിവസം മുഴുവനും മൗനപ്രാര്‍ഥന നടത്തി. നാവിന്‌ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ്‌ ഭാര്യയോട്‌ പറഞ്ഞത്‌. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്‌ റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു. ഒരു ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ്‌ സെബി ദയനീയമായ ആ കാഴ്‌ച കണ്ടത്‌. വൃദ്ധന്‍മാരടക്കമുള്ള രോഗികള്‍ കാന്‍സര്‍ വാര്‍ഡിന്‌ പുറത്ത്‌ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്‌. അക്കൂട്ടത്തില്‍ മൂക്കില്‍ കുഴലിട്ടവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമുണ്ട്‌. പലരും മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍നിന്നു വന്ന പാവപ്പെട്ടവര്‍. ഇരിക്കാന്‍ ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക്‌ കയറി. ഇരിക്കാന്‍ കസേരയില്ലെന്ന്‌ പറഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന പതിവു മറുപടി. ''കസേര ഞാനെത്തിച്ചുതന്നാലോ?'' സൂപ്രണ്ട്‌ അങ്ങനെെയാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന്‌ പറയുന്നതാവും എന്നാണ്‌ വിചാരിച്ചത്‌. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 24 കസേരകള്‍ സെബിയും സുഹൃത്തുക്കളും മെഡിക്കല്‍ കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്‌പോണ്‍സര്‍. മറ്റൊരു ദിവസം വെറുതെ കാന്‍സര്‍ വാര്‍ഡിലേക്കൊന്നു കയറിനോക്കിയതാണ്‌. പലര്‍ക്കും ധരിക്കാന്‍ വസ്‌ത്രം പോലുമില്ല. മിക്കവരുടെയും അവസ്‌ഥ ദയനീയം. അന്നു തന്നെ ഒല്ലൂര്‍ ഗവ. വൈലോപ്പിള്ളി ഹൈസ്‌കൂളിലെത്തി അധ്യാപകരോട്‌ കാര്യങ്ങള്‍ പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്‌ത്രം ദാനം ചെയ്‌ത് ഡ്രസ്സ്‌ ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു. എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന്‌ മൂന്നു കാറുകളില്‍ നിറയെ ഡ്രസ്സുമായി മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്‌ സെബിയെന്ന്‌ അന്നദ്ദേഹം തിരിച്ചറിഞ്ഞു. റേഡിയേഷന്‍ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്‌. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന്‌ സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ സങ്കടം തോന്നി. ''റേഡിയേഷന്‍ ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്‌. വിദേശവിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്കറിയില്ല.'' ഡോക്‌ടര്‍ പറഞ്ഞത്‌ സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്‌. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന്‌ മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു. ഡോ. അഗസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്‍, മൈദ വസ്‌തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്‌പൂണ്‍ തേനില്‍ ചെറുനാരങ്ങനീര്‌ കഴിക്കും. ആഴ്‌ചയിലൊരിക്കല്‍ പച്ചമഞ്ഞളിന്റെ നീര്‌. കുറച്ചുനാള്‍ കഴിഞ്ഞ്‌ കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു. ''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന്‌ വന്നാല്‍ മതി.'' ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.

on Jan 26, 2015

കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍

രമേഷ്‌ പുതിയമഠം

  1. Anjeri
  2. Cancer Medicine
  3. Sebi Vallachira
Sebi Vallachira, Cancer Medicine, Anjeri
തൃശൂര്‍ അഞ്ചേരിയിലെ ഗ്രാമീണര്‍ കാന്‍സറിനെ പ്രതിരോധിക്കുന്നത്‌ വീട്ടില്‍ രണ്ടു ചെടി നട്ടുകൊണ്ടാണ്‌. അതിന്‌ പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും. പുതുവര്‍ഷത്തില്‍ കേരളസമൂഹത്തിന്‌ അനുകരണീയമായ ഒരു മികച്ചമാതൃക.
തൃശൂര്‍ നഗരത്തില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്‌ അഞ്ചേരി ഗ്രാമത്തിലേക്ക്‌. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ രണ്ടു ചെടികളാണ്‌. ലക്ഷ്‌മിതരുവും മുള്ളാത്ത(മുള്ളന്‍ചക്ക)യും. കാന്‍സര്‍ എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയ പ്രതിരോധമാണ്‌ ഈ ഔഷധച്ചെടികള്‍.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്‍. അതില്‍ നാല്‍പ്പതുപേര്‍ മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്‌മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തിലാണ്‌. ഈ മൃതസഞ്‌ജീവനി കണ്ടെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്‌. അതറിയണമെങ്കില്‍ അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില്‍ സെബിയെന്ന ചെറുപ്പക്കാരനെ പരിചയപ്പെടണം.

സെബിയുടെ മാതൃക

മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്‌. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ്‌ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ജനുവരിയിലാണ്‌ സെബിക്ക്‌ പെട്ടെന്ന്‌ സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്‌. പല്ലുവേദനയാണെന്ന്‌ കരുതി ഡോക്‌ടറെ കാണിച്ചു.
ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന്‌ ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന്‌ ഞെട്ടി. കാന്‍സര്‍ പോലുള്ള അസുഖം വന്നാല്‍ ഒരിക്കലും രോഗി തളര്‍ന്നുപോകരുത്‌. രോഗി ഡിമ്മായാല്‍ ഭാര്യയും മൂന്നുമക്കളും അസ്വസ്‌ഥരാവും. അതിനാല്‍ ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല.
മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക്‌ കാന്‍സര്‍ വന്നതാണ്‌ നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര്‍ അമ്പലത്തില്‍ പൂജ നടത്തി. മറ്റുചിലര്‍ പള്ളിയില്‍ ഒരു ദിവസം മുഴുവനും മൗനപ്രാര്‍ഥന നടത്തി.
നാവിന്‌ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ്‌ ഭാര്യയോട്‌ പറഞ്ഞത്‌. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്‌ റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു.
ഒരു ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ്‌ സെബി ദയനീയമായ ആ കാഴ്‌ച കണ്ടത്‌. വൃദ്ധന്‍മാരടക്കമുള്ള രോഗികള്‍ കാന്‍സര്‍ വാര്‍ഡിന്‌ പുറത്ത്‌ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്‌. അക്കൂട്ടത്തില്‍ മൂക്കില്‍ കുഴലിട്ടവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമുണ്ട്‌.
പലരും മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍നിന്നു വന്ന പാവപ്പെട്ടവര്‍. ഇരിക്കാന്‍ ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക്‌ കയറി. ഇരിക്കാന്‍ കസേരയില്ലെന്ന്‌ പറഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന പതിവു മറുപടി.
''കസേര ഞാനെത്തിച്ചുതന്നാലോ?''
സൂപ്രണ്ട്‌ അങ്ങനെെയാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന്‌ പറയുന്നതാവും എന്നാണ്‌ വിചാരിച്ചത്‌. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 24 കസേരകള്‍ സെബിയും സുഹൃത്തുക്കളും മെഡിക്കല്‍ കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്‌പോണ്‍സര്‍.
മറ്റൊരു ദിവസം വെറുതെ കാന്‍സര്‍ വാര്‍ഡിലേക്കൊന്നു കയറിനോക്കിയതാണ്‌. പലര്‍ക്കും ധരിക്കാന്‍ വസ്‌ത്രം പോലുമില്ല. മിക്കവരുടെയും അവസ്‌ഥ ദയനീയം. അന്നു തന്നെ ഒല്ലൂര്‍ ഗവ. വൈലോപ്പിള്ളി ഹൈസ്‌കൂളിലെത്തി അധ്യാപകരോട്‌ കാര്യങ്ങള്‍ പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്‌ത്രം ദാനം ചെയ്‌ത് ഡ്രസ്സ്‌ ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു.
എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന്‌ മൂന്നു കാറുകളില്‍ നിറയെ ഡ്രസ്സുമായി മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്‌ സെബിയെന്ന്‌ അന്നദ്ദേഹം തിരിച്ചറിഞ്ഞു.
റേഡിയേഷന്‍ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്‌. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന്‌ സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ സങ്കടം തോന്നി.
''റേഡിയേഷന്‍ ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്‌. വിദേശവിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്കറിയില്ല.''
ഡോക്‌ടര്‍ പറഞ്ഞത്‌ സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്‌. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന്‌ മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു.
ഡോ. അഗസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്‍, മൈദ വസ്‌തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്‌പൂണ്‍ തേനില്‍ ചെറുനാരങ്ങനീര്‌ കഴിക്കും. ആഴ്‌ചയിലൊരിക്കല്‍ പച്ചമഞ്ഞളിന്റെ നീര്‌.
കുറച്ചുനാള്‍ കഴിഞ്ഞ്‌ കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു.
''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന്‌ വന്നാല്‍ മതി.''
ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.

- See more at: http://www.mangalam.com/mangalam-varika/269662#sthash.R3llT3oK.VqXXRgjD.dpufരമേഷ്‌ പുതിയമഠം

  1. Anjeri
  2. Cancer Medicine
  3. Sebi Vallachira
Sebi Vallachira, Cancer Medicine, Anjeri
തൃശൂര്‍ അഞ്ചേരിയിലെ ഗ്രാമീണര്‍ കാന്‍സറിനെ പ്രതിരോധിക്കുന്നത്‌ വീട്ടില്‍ രണ്ടു ചെടി നട്ടുകൊണ്ടാണ്‌. അതിന്‌ പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും. പുതുവര്‍ഷത്തില്‍ കേരളസമൂഹത്തിന്‌ അനുകരണീയമായ ഒരു മികച്ചമാതൃക.
തൃശൂര്‍ നഗരത്തില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്‌ അഞ്ചേരി ഗ്രാമത്തിലേക്ക്‌. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ രണ്ടു ചെടികളാണ്‌. ലക്ഷ്‌മിതരുവും മുള്ളാത്ത(മുള്ളന്‍ചക്ക)യും. കാന്‍സര്‍ എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയ പ്രതിരോധമാണ്‌ ഈ ഔഷധച്ചെടികള്‍.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്‍. അതില്‍ നാല്‍പ്പതുപേര്‍ മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്‌മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തിലാണ്‌. ഈ മൃതസഞ്‌ജീവനി കണ്ടെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്‌. അതറിയണമെങ്കില്‍ അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില്‍ സെബിയെന്ന ചെറുപ്പക്കാരനെ പരിചയപ്പെടണം.

സെബിയുടെ മാതൃക

മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്‌. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ്‌ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ജനുവരിയിലാണ്‌ സെബിക്ക്‌ പെട്ടെന്ന്‌ സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്‌. പല്ലുവേദനയാണെന്ന്‌ കരുതി ഡോക്‌ടറെ കാണിച്ചു.
ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന്‌ ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന്‌ ഞെട്ടി. കാന്‍സര്‍ പോലുള്ള അസുഖം വന്നാല്‍ ഒരിക്കലും രോഗി തളര്‍ന്നുപോകരുത്‌. രോഗി ഡിമ്മായാല്‍ ഭാര്യയും മൂന്നുമക്കളും അസ്വസ്‌ഥരാവും. അതിനാല്‍ ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല.
മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക്‌ കാന്‍സര്‍ വന്നതാണ്‌ നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര്‍ അമ്പലത്തില്‍ പൂജ നടത്തി. മറ്റുചിലര്‍ പള്ളിയില്‍ ഒരു ദിവസം മുഴുവനും മൗനപ്രാര്‍ഥന നടത്തി.
നാവിന്‌ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ്‌ ഭാര്യയോട്‌ പറഞ്ഞത്‌. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്‌ റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു.
ഒരു ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ്‌ സെബി ദയനീയമായ ആ കാഴ്‌ച കണ്ടത്‌. വൃദ്ധന്‍മാരടക്കമുള്ള രോഗികള്‍ കാന്‍സര്‍ വാര്‍ഡിന്‌ പുറത്ത്‌ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്‌. അക്കൂട്ടത്തില്‍ മൂക്കില്‍ കുഴലിട്ടവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമുണ്ട്‌.
പലരും മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍നിന്നു വന്ന പാവപ്പെട്ടവര്‍. ഇരിക്കാന്‍ ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക്‌ കയറി. ഇരിക്കാന്‍ കസേരയില്ലെന്ന്‌ പറഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന പതിവു മറുപടി.
''കസേര ഞാനെത്തിച്ചുതന്നാലോ?''
സൂപ്രണ്ട്‌ അങ്ങനെെയാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന്‌ പറയുന്നതാവും എന്നാണ്‌ വിചാരിച്ചത്‌. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 24 കസേരകള്‍ സെബിയും സുഹൃത്തുക്കളും മെഡിക്കല്‍ കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്‌പോണ്‍സര്‍.
മറ്റൊരു ദിവസം വെറുതെ കാന്‍സര്‍ വാര്‍ഡിലേക്കൊന്നു കയറിനോക്കിയതാണ്‌. പലര്‍ക്കും ധരിക്കാന്‍ വസ്‌ത്രം പോലുമില്ല. മിക്കവരുടെയും അവസ്‌ഥ ദയനീയം. അന്നു തന്നെ ഒല്ലൂര്‍ ഗവ. വൈലോപ്പിള്ളി ഹൈസ്‌കൂളിലെത്തി അധ്യാപകരോട്‌ കാര്യങ്ങള്‍ പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്‌ത്രം ദാനം ചെയ്‌ത് ഡ്രസ്സ്‌ ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു.
എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന്‌ മൂന്നു കാറുകളില്‍ നിറയെ ഡ്രസ്സുമായി മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്‌ സെബിയെന്ന്‌ അന്നദ്ദേഹം തിരിച്ചറിഞ്ഞു.
റേഡിയേഷന്‍ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്‌. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന്‌ സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ സങ്കടം തോന്നി.
''റേഡിയേഷന്‍ ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്‌. വിദേശവിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്കറിയില്ല.''
ഡോക്‌ടര്‍ പറഞ്ഞത്‌ സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്‌. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന്‌ മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു.
ഡോ. അഗസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്‍, മൈദ വസ്‌തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്‌പൂണ്‍ തേനില്‍ ചെറുനാരങ്ങനീര്‌ കഴിക്കും. ആഴ്‌ചയിലൊരിക്കല്‍ പച്ചമഞ്ഞളിന്റെ നീര്‌.
കുറച്ചുനാള്‍ കഴിഞ്ഞ്‌ കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു.
''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന്‌ വന്നാല്‍ മതി.''
ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.

കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍

രമേഷ്‌ പുതിയമഠം

  1. Anjeri
  2. Cancer Medicine
  3. Sebi Vallachira

രോഗം മാറാന്‍ കൂട്ടായ്‌മ

സെബിയുടെ ദേഹത്തുനിന്നും കാന്‍സര്‍ കുടിയൊഴിഞ്ഞ വാര്‍ത്ത ആയിരക്കണക്കിന്‌ രോഗികള്‍ക്കാണ്‌ ആശ്വാസം പകര്‍ന്നത്‌. രോഗം മാറിയിട്ടും സെബി ഒരു ദിവസം പോലും വീട്ടില്‍ അടങ്ങിയിരുന്നില്ല. തന്റെ രോഗം മാറ്റിയ ചികിത്സാരീതികള്‍ എത്രയും പെട്ടെന്ന്‌ മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നുനല്‍കാനായിരുന്നു അയാളുടെ ശ്രമം. കാന്‍സര്‍ ബാധിച്ച്‌ ഒരാള്‍ പോലും മരിക്കരുതെന്ന്‌ സെബിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതിനൊരു കാരണമുണ്ട്‌.
''എന്റെ അച്‌ഛന്‍ കാന്‍സര്‍ വന്നാണ്‌ മരിച്ചത്‌. രോഗം വന്നപ്പോള്‍ അച്‌ഛന്‌ ഒരുപാടു രക്‌തം വേണ്ടിവന്നു. 162 തവണയാണ്‌ രക്‌തം സംഘടിപ്പിച്ചത്‌. എന്നിട്ടും അച്‌ഛനെ രക്ഷിക്കാനായില്ല. ഈ മരുന്നിനെക്കുറിച്ച്‌ അന്ന്‌ അറിവുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേഅച്‌ഛന്‍ രക്ഷപ്പെട്ടേനെ.''
അച്‌ഛനുവേണ്ടി അന്ന്‌ രക്‌തം സംഘടിപ്പിച്ച മകന്‍ പിന്നീട്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബ്ലഡ്‌ബാങ്കിന്റെ പി.ആര്‍.ഒ ആയത്‌ മറ്റൊരു യാദൃച്‌ഛികത.
കാന്‍സറിനെ തുരത്താന്‍ സെബിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. കാന്‍സര്‍ രോഗികളെയും കുടുംബങ്ങളെയും സംഘടിപ്പിച്ച്‌ 'പള്‍സ്‌ സാന്ത്വനസ്‌പര്‍ശ'മെന്ന സൗഹൃദവേദിക്ക്‌ രൂപം നല്‍കി. സംഘടനയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന്‌ ലക്ഷ്‌മിതരു ചെടികള്‍ കര്‍ണ്ണാടകയില്‍ നിന്ന്‌ എത്തിച്ചു.
എല്ലാ വീടുകളിലേക്കും സൗജന്യമായി നല്‍കി. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന്‌ നൂറോളം മുള്ളാത്തയും കൊണ്ടുവന്നു. യു ട്യൂബിലൂടെയും ഫേസ്‌ബുക്കിലുടെയും ഈ വിവരം അറിഞ്ഞതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകള്‍ അഞ്ചേരിയിലേക്കെത്തി.
''കഴിഞ്ഞ മെയ്‌ 16ന്‌ കാനഡയില്‍നിന്ന്‌ ജോര്‍ജ്‌ എന്നൊരാള്‍ വിളിച്ചു. തിരുവല്ല സ്വദേശിയായ ജോര്‍ജിന്റെ അപ്പന്‌ എഴുപതു വയസ്സുണ്ട്‌. കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ചികിത്സ വരെ നല്‍കിയിട്ടും രക്ഷയില്ലെന്നാണ്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്‌. എന്നെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ്‌ ജോര്‍ജ്‌ വിളിച്ചത്‌. ഞാന്‍ വിവരങ്ങള്‍ പറഞ്ഞു.
തൊട്ടടുത്ത മാസം ജോര്‍ജ്‌ തിരുവല്ലയിലെത്തി. അപ്പനെയും കൂട്ടി നേരെ എന്റെ വീട്ടില്‍. ഇന്നോവ കാറില്‍നിന്നും ഇറങ്ങാന്‍ പോലും കഴിയുന്നില്ലായിരുന്നു ജോര്‍ജിന്റെ അപ്പന്‌. ഒരുമാസത്തേക്കുള്ള ലക്ഷ്‌മിതരുവിന്റെ ഇലകളും മുള്ളാത്തയും കൊടുത്തയച്ചു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ജോര്‍ജ്‌ വീണ്ടും വിളിച്ചു.
അപ്പന്‌ ഏറെ മാറ്റമുണ്ടെന്ന സന്തോഷവാര്‍ത്തയാണ്‌ അന്ന്‌ പറഞ്ഞത്‌. ഒരുമാസം കഴിഞ്ഞ്‌ അപ്പന്‍ നടക്കാന്‍ തുടങ്ങി. അതിനുശേഷമാണ്‌ ജോര്‍ജ്‌ തിരിച്ച്‌ കാനഡയിലേക്ക്‌ പോയത്‌. ഇപ്പോഴും ഇടയ്‌ക്ക് വിളിക്കും. അപ്പനെ തിരിച്ചുതന്നതിലുള്ള നന്ദി പറയാന്‍.''
ജോര്‍ജിന്റെ അപ്പനെപ്പോലെ എത്രയോ പേര്‍ക്ക്‌ സെബി ചികിത്സയുടെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്‌. ഫോണിന്‌ വിശ്രമമില്ലാതെ വന്നപ്പോള്‍ അത്‌ മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമായി. അതോടെയാണ്‌ പള്‍സ്‌ സാന്ത്വനസ്‌പര്‍ശത്തിന്റെ നേതൃത്വത്തില്‍ അഞ്ചേരി എസ്‌.ഡി കോണ്‍വെന്റില്‍ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി ഒരു സെന്റര്‍ ആരംഭിച്ചത്‌.
സിസ്‌റ്റര്‍ ദീപയാണ്‌ ഇലക്കഷായത്തെക്കുറിച്ചും അത്‌ കഴിക്കുന്ന രീതിയെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്‌. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട്‌ അഞ്ചുവരെ സെന്റര്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞമാസം അഞ്ചേരിയിലെ സ്‌കൂളുകള്‍, പള്ളികള്‍, അമ്പലങ്ങള്‍, മറ്റു പൊതുസ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ ലക്ഷ്‌മിതരുവിന്റെയും മുള്ളാത്തയുടെയും ചെടികള്‍ നല്‍കിക്കഴിഞ്ഞു.
ഇതോടൊപ്പം വെസ്‌റ്റിന്‍ഡീസ്‌ ചെറിയെന്ന ചെടിയും പ്രചരിപ്പിക്കുന്നുണ്ട്‌. വിറ്റമിന്‍ സി കൂടുതലുള്ള ചെടിയാണ്‌ വെസ്‌റ്റിന്‍ഡീസ്‌ ചെറി. നെല്ലിക്കയേക്കാള്‍ നാലിരട്ടി വിറ്റമിന്‍ ഇതിലുണ്ടെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. പ്രതിരോധശേഷി ഗണ്യമായ വര്‍ദ്ധിപ്പിക്കുന്ന ഈ ചെടി കാന്‍സര്‍ ഉള്‍പ്പെടെ മാരകമായ പല രോഗങ്ങളും വരുന്നത്‌ തടയാന്‍ സഹായകമാണെന്ന്‌ പറയപ്പെടുന്നു.
ഇപ്പോള്‍ ദിവസവും അറുപതുപേരെങ്കിലും അഞ്ചേരിയിലെത്തി കാന്‍സര്‍ ചികിത്സയെക്കുറിച്ച്‌ അറിയുന്നുണ്ട്‌. അതില്‍ മിക്കവരും ചെടികള്‍ കൊണ്ടുപോകുന്നുമുണ്ട്‌. അഞ്ചേരിയെ മാത്രമല്ല, കേരളത്തെ മുഴുവന്‍ കാന്‍സര്‍രഹിതമാക്കാനാണ്‌ സെബിയുടെയും നാട്ടുകാരുടെയും ലക്ഷ്യം.

കാന്‍സര്‍ വരാതിരിക്കാനും കാന്‍സര്‍ വന്നവര്‍ക്കുമുള്ള ഭക്ഷണക്രമീകരണം

1. ദിവസേന അഞ്ചു ലിറ്ററെങ്കിലും വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങള്‍, കോള, സോഡ എന്നിവ കുടിക്കരുത്‌.
2.മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങളും കൃത്രിമ കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങളും ഉപയോഗിക്കാതിരിക്കുക.
3. ചായ/കാപ്പി, പഞ്ചസാര, പാല്‍ എന്നിവ വര്‍ജിക്കുക.
4.എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
5.ഇറച്ചി പരമാവധി ഉപേക്ഷിക്കണം. ഉണക്കമീന്‍ ഉപയോഗിക്കരുത്‌.
6.കൃത്രിമ കീടനാശിനികളുപയോഗിക്കാത്ത പച്ചക്കറികള്‍ കഴിക്കണം. പ്രത്യേകിച്ച്‌ ഇലക്കറികള്‍. കോവയ്‌ക്ക, വെള്ളരിക്ക, കുക്കുമ്പര്‍ എന്നിവ സാലഡായി ഉപയോഗിക്കാം.
7.കുരുകളഞ്ഞ നാല്‌ നെല്ലിക്കജ്യൂസില്‍ ഒരു നുള്ള്‌ ശുദ്ധമായ മഞ്ഞള്‍പൊടി ഇട്ട്‌ ദിവസവും സേവിക്കണം. നാടന്‍ മാമ്പഴം, ചക്ക, പപ്പായ, മാതള നാരങ്ങ, ഓറഞ്ച്‌, പേരയ്‌ക്ക, അസറോള ചെറി (വെസ്‌റ്റ് ഇന്‍ഡീസ്‌ ചെറി) എന്നീ പഴങ്ങള്‍ നന്നായി കഴിക്കണം. കുരുവുള്ള മുന്തിരി അതേപോലെ കഴിക്കണം. (ഉപ്പുവെള്ളത്തിലോ പുളിയും വിനാഗിരിയോ ചേര്‍ത്ത വെള്ളത്തിലോ കഴുകിയാല്‍ മുന്തിരിയെ വിഷവിമുക്‌തമാക്കാം.) പാഷന്‍ ഫ്രൂട്ട്‌ ബ്രസ്‌റ്റ്കാന്‍സറിന്‌ ഉത്തമമാണ്‌.
8. ഒരു സ്‌പൂണ്‍ തേനില്‍ പകുതി ചെറുനാരങ്ങനീരും വെള്ളവും ചേര്‍ത്ത്‌ എല്ലാ ദിവസവും കഴിക്കണം. വിറ്റമിന്‍ സി ലഭിക്കുന്ന പഴങ്ങള്‍ പുളിയുള്ളതിനാല്‍ ആഹാരത്തിനൊപ്പം വിഴുങ്ങുന്നതാണ്‌ നല്ലത്‌.
9. രാത്രി എട്ടുമണിക്കുശേഷം ഭക്ഷണം കഴിക്കുന്നത്‌ നല്ലതല്ല.
10.ചെയ്യാന്‍ സാധിക്കുന്ന ബ്രീത്തിംഗ്‌, യോഗ വ്യായാമങ്ങള്‍ ചെയ്യുക.
11.ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കരുത്‌.

Con. No. Sr. Deepa:- 9995760920, 0487-2411545

http://www.mangalam.com/mangalam-varika/269662?page=0,1#sthash.4Gsn5RFJ.dpuf

http://www.mangalam.com/mangalam-varika/269662#sthash.R3llT3oK.VqXXRgjD.dpuf
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com