ഹംസ വധം: രണ്ടാം പ്രതി അബ്ദുള്ളയ്ക്ക് ജീവപര്യന്തം ശിക്ഷ
Mubarak on
വധശിക്ഷ വിധിക്കേണ്ടതില്ലെന്നും നീതിയുടെ താല്പര്യങ്ങള്‍ക്ക് ജീവപര്യന്തം മതിയാകുമെന്നും പ്രത്യേക ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് പറഞ്ഞു. പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചാല്‍ അത്‌കൊല്ലപ്പെട്ട ഹംസയുടെ വിധവയ്ക്ക് നല്‍കണം. പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയി.
കോളിളക്കം സൃഷ്ടിച്ച കാസര്‍കോട് ഹംസ കൊലക്കേസ് സിബിഐ മുന്‍ ഡിവൈ.എസ്.പി. വര്‍ഗീസ് തോമസാണ് ആദ്യം അന്വേഷിച്ചത്. കാസര്‍കോട് സ്വദേശിയും പാകിസ്താന്‍ അബ്ദുള്‍ റഹ്മാന്‍ എന്ന് അറിയപ്പെടുന്ന രാജ്യാന്തര കുറ്റവാളിയുമാണ് കേസില്‍ ഇപ്പോഴും ഒളിവില്‍ കഴിയുന്ന ഒന്നാം പ്രതി.
ഹംസയെ കൊലപ്പെടുത്താനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പാകിസ്താന്‍ അബ്ദുള്‍ റഹ്മാന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ സി.ബി.ഐ.ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ അബ്ദുള്ളയ്ക്കും ഈ ഗൂഢാലോചനയില്‍ പങ്കുള്ളതായി സാക്ഷി മൊഴികളിലൂടെ
| ||||
ആറ് കോടിയുടെ സ്വര്‍ണം കേരളത്തില്‍ കള്ളക്കടത്തായി എത്തിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. അത് റവന്യൂ ഇന്റലിജന്‍സ് പിടിച്ചത് ഹംസ ഒറ്റിക്കൊടുത്തതു കൊണ്ടായിരുന്നുവെന്ന് പ്രതികള്‍ വിശ്വസിച്ചു. ഹംസയ്ക്ക് റവന്യൂ ഇന്റലിജന്‍സ് പാരിതോഷികം നല്‍കി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഹംസയെ കൊല്ലാനുള്ള ഗൂഢാലോചന പാകിസ്താന്‍ അബ്ദുള്‍ റഹ്മാനാണ് ആസൂത്രണം ചെയ്തത്.
വിധിയില്‍ ആശ്വാസം - ഹംസയുടെ മകന്‍
Mubarak on
21 വര്‍ഷം മുമ്പ് സ്വര്‍ണക്കടത്തിനെ കുറിച്ച് കസ്റ്റംസിന് വിവരം നല്കിയെന്ന പേരില്‍ ഹംസയെ വെടിവെച്ച് കൊല്ലുമ്പോള്‍ ഫത്താഹിന് പത്തു വയസായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഫത്താഹ് ഇപ്പോള്‍ നാട്ടിലുണ്ട്. മൗവ്വലിലെ വീട്ടില്‍ ഉമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പമാണ് ഫത്താഹ് ഹൈക്കോടതി വിധിയിലെ സന്തോഷം പങ്കുവച്ചത്.
ഹംസ സൈബുന്നിസ ദമ്പതികള്‍ക്ക് ഏഴ് കുട്ടികളാണ്. ഫത്താഹിന്റെ അനുജന്‍മാരായ നൗഫല്‍, നബീല്‍, നജീബ് എന്നിവരും ഗള്‍ഫിലാണ്. ഷഹനാസ്, ഷനാഹ്, സഫ്‌വാന എന്നിവരാണ് സഹോദരിമാര്‍. മൂത്തവര്‍ രണ്ട് പേരുടെ വിവാഹം നേരത്തെ കഴിഞ്ഞു. ഇളയകുട്ടി സഫ്‌വാനുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. സഫ്‌വാനയെ സൈബുന്നിസ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് ഹംസ കൊല്ലപ്പെട്ടത്. ഹംസ വെടിയേറ്റ് മരിച്ച കാര്‍ ഇപ്പോഴും മൗവല്ലിലെ 'ഷഹനാസ്' വില്ലയിലെ പോര്‍ച്ചില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഭര്‍ത്താവിന്റെ ഘാതകരെ ശിക്ഷിച്ചതിനെ കുറിച്ച് പറയുമ്പോള്‍ ഒരു വിതുമ്പല്‍ മാത്രമാണ് സൈബുന്നിസയുടെ മുഖത്ത്. നിറഞ്ഞ കണ്ണുകളോടെ അവര്‍ പറഞ്ഞതെല്ലാം കൈക്കുഞ്ഞുങ്ങളായ ഏഴ് പേരെ പോറ്റി വളര്‍ത്തിയ സാഹസത്തെ കുറിച്ചാണ്. ഹൈക്കോടതി വിധി ചൂണ്ടികാട്ടിയപ്പോള്‍ സൈബുന്നീസ മറുചോദ്യം 'എത്ര ശിക്ഷ കൊടുത്താലാണ് എന്റെ ഭര്‍ത്താവിന്റെ ജീവന്റെ വിലയാകുക'?
ഇന്ന് രാത്രിമുതല്‍ ജില്ലയില്‍ മൂന്നുദിവസം നിരോധനാജ്ഞ
Mubarak on
ജില്ലയില്‍ പോലീസ് ജാഗ്രത കര്‍ശനമാക്കി. കൂടുതല്‍ പോലീസിനെ പ്രധാനസ്ഥലങ്ങളില്‍ നിയോഗിക്കും. നേരത്തെ ഉന്നത പോലിസുദ്യോഗസ്ഥര്‍ യോഗംചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തിയിരുന്നു.
ജിന്ന്ചികിത്സ: കുണിയയില്‍ വീടാക്രമിച്ചു
Mubarak on Sep 25, 2010
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുണിയയിലെ ജിന്ന്ചികിത്സയ്ക്കായി കഴിഞ്ഞദിവസം തളങ്കരയില്‍നിന്ന് ഒരു കുടുംബം എത്തിയിരുന്നു. സ്ത്രീകള്‍ അടങ്ങുന്ന ഈ കുടുംബത്തെ ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ളവര്‍ വ്യാജ ജിന്നിന്റെ വികൃതികളെ പറഞ്ഞു ഉല്‍ബുദ്ധരാക്കി തിരിച്ചയച്ചിരുന്നു. ഇത് ചോദ്യംചെയ്യാന്‍ എത്തിയ ജിന്നിന്റെ ഗുണ്ടാ സംഘമാണ് വീട്ടിനുനേരെ അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ വീട്ടിന്റെ ജനാലച്ചില്ലുകള്‍ തകര്‍ന്നു. അക്രമികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഹൊസ്ദുര്‍ഗ്ഗ് സി.ഐ. കെ.അഷറഫ് പറഞ്ഞു.
മുള്ളേരിയയില്‍ ഈ സഹോദരങ്ങള്‍ കരളലിയിക്കും കാഴ്ച
Mubarak on Sep 22, 2010
16 വര്‍ഷത്തിലേറെയായി എന്‍ഡോസള്‍ഫാന്‍ ദുരിതവും പേറിയാണ് റാബിയയും (22), നാസിറും (21) കഴിയുന്നത്. കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലാണ് ഇവരുടെ വീട്. ഈ പ്രദേശത്ത് ഹെലികോപ്റ്റര്‍ വഴി എന്‍ഡോസള്‍ഫാന്‍ മരുന്ന് തളിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് ഇവര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് ചികിത്സയായിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ചു. ചികിത്സയ്ക്കുശേഷം ഉമ്മ ദൈനബിയുടെ കൈയില്‍ ഇപ്പോള്‍ മിച്ചമായുള്ളത് പണയത്തിലായ പത്ത് സെന്റ് സ്ഥലവും വീടുമാണ്. ദൈനബിയുടെ കുടുംബത്തിന്റെ ഏക ആശ്രയം മകന്‍ അഷ്‌റഫിന്റെ വരുമാനമായിരുന്നു. അഷ്‌റഫ് കാലൊടിഞ്ഞ് പണിക്ക് പോകാന്‍ പറ്റാതിരുന്നത് ഇവര്‍ക്ക് കനത്ത ആഘാതമായി.
ഇവരുടെ വീട് കര്‍ണ്ണാടകയില്‍പ്പെടുന്നതാണ് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിന് തടസ്സമായത്. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം ദുരിതമനുഭവിക്കുന്ന അതിര്‍ത്തിഗ്രാമങ്ങളിലെ ആളുകള്‍ക്ക് ചികിത്സാസഹായം നല്‍കാന്‍ ഇരുസര്‍ക്കാരുകളും തയ്യാറാവുന്നില്ല. ആകെ ഇവര്‍ക്ക് ലഭിക്കുന്നത് കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അനുവദിച്ച 400 രൂപ വികലാംഗ പെന്‍ഷന്‍ മാത്രമാണെന്ന് അഷ്‌റഫ് പറഞ്ഞു.
ഇപ്പോള്‍ റാബിയയ്ക്ക് രോഗം മൂര്‍ച്ഛിച്ചിട്ടുണ്ട്. ഇടയ്ക്കിടെ നടക്കുമായിരുന്ന റാബിയയ്ക്ക് ഇപ്പോള്‍ ഉമ്മ ദൈനബിയാണ് കൈത്താങ്ങ്. ഒരടി വെച്ചാല്‍ വീഴുന്ന അവസ്ഥയാണ്. ഇടയ്ക്കിടെ ബോധക്ഷയവുമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഇവരെ കാണുമ്പോള്‍ കലങ്ങിയ കണ്ണുകളുമായി വേദനയോടെ നോക്കിനില്‍ക്കാനേ സഹോദരന്‍ അഷ്‌റഫിനും അമ്മ ദൈനബിക്കുമാകുന്നുള്ളൂ. സര്‍ക്കാരുകള്‍ കനിയുമെന്നും സഹായം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം.
കേരളത്തില്‍ ഒന്നേകാല്‍ ലക്ഷംപേര്‍ക്ക് മറവിരോഗം
Mubarak on Sep 21, 2010
കേരളത്തില്‍ സ്ത്രീകളാണ് രോഗബാധിതരായി കഴിയുന്നവരിലേറെയും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 11 വൃദ്ധസദനങ്ങളിലും കഴിയുന്നവര്‍ക്ക് രോഗം ഏറിയോ കുറഞ്ഞോ ബാധിച്ചിട്ടുണ്ട്. അമ്പതിലേറെ സ്വകാര്യ വൃദ്ധ സദനങ്ങളും കേരളത്തിലുണ്ട്. ഇവിടെയും ഇതുതന്നെയാണ് സ്ഥിതി. കൃത്യമായ ചികിത്സയില്ലാത്തതിനാല്‍ മാനസിക രോഗികളായി പരിഗണിച്ച് മയക്കിക്കിടത്തുകയാണ് രോഗം മൂര്‍ച്ഛിച്ചവരെ ചെയ്യുന്നത്. ശ്രദ്ധാപൂര്‍വമായ പരിചരണവും ഓര്‍മശക്തി വര്‍ധിപ്പിക്കാനുള്ള പ്രവൃത്തികളും കൊണ്ട് രോഗം ഭേദമാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ വൃദ്ധസദനങ്ങളില്‍ മെമ്മറി ക്ലിനിക്കുകള്‍ സ്ഥാപിക്കണമെന്ന് സാമൂഹിക സുരക്ഷാമിഷന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പരിഗണിക്കപ്പെട്ടിട്ടില്ല. വയോധികര്‍ക്കല്ലാതെയും മറവിരോഗം വരുന്നുണ്ട്. കുടുംബപരമായ പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയുമൊക്കെ ഇതിന് കാരണമാകുന്നുണ്ട്. 60 വയസ്സിന് ശേഷമാണ് ഇത് പ്രകടമായി കാണുന്നത്. വ്യക്തിഗത ജോലികളും വാക്കുകളും മറന്നുപോവുക തുടങ്ങിയ പ്രശ്‌നങ്ങളില്‍ തുടങ്ങി സ്വന്തം മക്കളെയും ബന്ധുജനങ്ങളെയും തിരിച്ചറിയാതിരിക്കുക, സ്ഥലബോധം നഷ്ടമാവുക എന്നീ നിലകളിലേക്ക് രോഗം മാറും. മറ്റുള്ളവരെ ഉപദ്രവിക്കുക, ലൈംഗിക വൈകൃതം കാണിക്കുക എന്നിവ പ്രകടിപ്പിക്കുമ്പോള്‍ ഇവരെ ഭ്രാന്തന്മാരായി പരിഗണിക്കുകയാണ് ചെയ്യാറ്.
കേരളത്തില്‍ ഇവരെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്ന ഭീകരമായ സ്ഥിതികൂടി നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ജനറല്‍ ആസ്പത്രികളില്‍ ബന്ധുക്കളുപേക്ഷിച്ച 190 വയോധികരുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും മറവിരോഗം ബാധിച്ചവരാണ്. വയോധികര്‍ക്കായി 30 ക്ഷേമപദ്ധതികള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഇവയിലൊന്നും മറവിരോഗം ബാധിച്ചവരെ പരിഗണിച്ചിട്ടില്ല.
വ്യാജ രേഖയുണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു
Mubarak on Sep 20, 2010
വ്യാജ തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ഉപയോഗിച്ചാണ് കല്ലൂരാവിയിലെ പി.എം.ഇബ്രാഹിം(54) പോലീസ് പിടിയിലായത്. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് തിരിച്ചറിയലിനായി എത്തിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശോധിച്ച റവന്യു വകുപ്പാണ് ഇത് തെറ്റായ രേഖയാണെന്ന് മനസ്സിലാക്കിയത്. ഹൊസ്ദുര്‍ഗ്ഗ് എസ്.ഐ കെ.കുഞ്ഞികൃഷ്ണനും സംഘവുമാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.
വെള്ളൂര്‍ പുത്തപ്പള്ളയിലെ അഷ്‌റഫ് കുണ്ടല(32), മാട്ടുമ്മല്‍ ചിത്താരിയിലെ എം.പ്രഭാകരന്‍(27), പടന്നയിലെ എം.വി.സി.കുഞ്ഞബ്ദുള്ള(49), പടന്നക്കാട് ഞാണിക്കടവിലെ പി.പി.അബൂബക്കര്‍(52) എന്നിവരാണ് ഒരുമാസത്തിനിടെ പോലീസ് പിടിയിലായത്. അച്ഛന്റെ പേര് മാറ്റി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച കൊടക്കാട് സ്വദേശിക്ക് തപാലില്‍ പാസ്‌പോര്‍ട്ട് വന്നപ്പോള്‍ അച്ഛന്റെ പേരിലെ വ്യത്യാസം കണ്ട് പോസ്റ്റോഫിസ് അധികൃതര്‍ തിരിച്ചയച്ചത് അടുത്തിടെയാണ്.
കേസുകളില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കപ്പെട്ടവര്‍, റദ്ദ് ചെയ്തവര്‍, ഇരട്ട പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നവര്‍ എന്നിവരാണ് വ്യാജരേഖയുണ്ടാക്കി പുതിയ പാസ്‌പോര്‍ട്ടിന് ശ്രമിക്കുന്നവരില്‍ ഏറെയുമെന്ന് പോലീസ് പറഞ്ഞു.
സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ സ്വാധീനിച്ച് ജനനതീയതിയും അച്ഛന്റെ പേരും തിരുത്തി 'എക്‌സ്ട്രാക്ട്' സമ്പാദിക്കുന്നവരും ഏറെയാണ്. പത്താം ക്ലാസിന് മുമ്പെ പഠനം മതിയാക്കിയവരാണ് പ്രധാനാധ്യാപകനെ തെറ്റിദ്ധരിപ്പിച്ച് അഡ്മിഷന്‍ പകര്‍പ്പ് വാങ്ങുന്നത്. പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നിന്ന് 'എക്‌സ്ട്രാക്ടി'ല്‍ തെറ്റുണ്ടോ എന്നറിയാന്‍ സ്‌കൂളുകളിലേക്ക് കത്തയക്കാറുണ്ട്. പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം ശരിയാണെങ്കിലേ പാസ്‌പോര്‍ട്ട് അനുവദിക്കാനുള്ള നടപടി പൂര്‍ത്തിയാകൂ. ചിലര്‍ ഇതില്‍ നിന്ന് രക്ഷപ്പെടാറുണ്ട്.
എസ്.ഐ കെ.കുഞ്ഞികൃഷ്ണന്‍ നയിക്കുന്ന കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ സ്‌പെഷല്‍ സ്‌ക്വാഡില്‍ എ.എസ്.ഐ. ഉണ്ണികൃഷ്ണന്‍, ഗണേശന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ സുരേന്ദ്രന്‍, രമേശന്‍, ബാബു, പ്രസന്നന്‍ എന്നിവരാണുള്ളത്.
കാസര്‍കോട്-കാഞ്ഞങ്ങാട് പാതയില്‍ യാത്ര കഠിനം
Mubarak on Sep 19, 2010
115 ഓളം സര്‍വീസുകളാണ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി.യില്‍ ഉള്ളത്. ഇതില്‍ 105 എണ്ണം സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. കാസര്‍കോട്-പള്ളിക്കര റൂട്ടില്‍ പത്ത് ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്.
പള്ളിക്കരറൂട്ടില്‍ രാവിലേയും വൈകീട്ടും ആവശ്യത്തിന് ബസ്സുകളില്ലെന്നാണ് നാട്ടുകാരുടെ പരാതി. പള്ളിക്കര മേല്‍പ്പാലത്തിന്റെ പണിക്കൊപ്പം മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് പുനര്‍നിര്‍മ്മാണം നടക്കുന്നതിനാല്‍ ആവഴിയും യാത്ര നടക്കുന്നില്ല. ഇത് ജനങ്ങളുടെ യാത്രാപ്രശ്‌നം ഇരട്ടിയാക്കുന്നു.
ചിത്താരിഇലക്ട്രിസിറ്റി ഓഫീസില്‍ അക്രമം: 20പേര്‍ക്കെതിരെ കേസ്
Mubarak on Sep 12, 2010
.
നേതാക്കള്‍ പെരുന്നാള്‍ ഉറപ്പിച്ചു..
Mubarak on Sep 10, 2010
കോഴിക്കോട്
: കാപ്പാട് കടപ്പുറത്തും മലപ്പുറത്തെ വിവിധ ഭാഗങ്ങളിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ചെറിയപെരുന്നാളായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ പാണക്കാട് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍, കെ.വി. ഇമ്പിച്ചമ്മത്ഹാജി, മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു.റമദാനിന്റെ പവിത്രത ഉള്‍കൊണ്ട്കൊണ്ട് തികച്ചും സമാധാനപരമായി തന്നെ ഈദ് കൊണ്ടാടണമെന്നു നേതാക്കള്‍ ഓര്‍മിപ്പിച്ചു..
റംസാന്‍ അവസാന പത്തിലേക്ക്
Mubarak on Sep 2, 2010
ആത്മസമര്‍പ്പണത്തിലൂടെ
വിശ്വാസിയുടെ കര്‍മങ്ങളെ പരിശുദ്ധമാക്കാന്‍ സര്‍വശക്തന്‍ കനിഞ്ഞുനല്കിയ പുണ്യ റംസാന്‍മാസം അവസാനപത്തിലേക്ക് കടന്നു. ഇനി നരകമോചനത്തിനായുള്ള പ്രാര്‍ഥനയുടെ രാവുകളാണ്. അവസാന പത്തായതോടെ വിശ്വാസികള്‍ നോമ്പിന്റെ പാരമ്യത്തിലായി.ഇസ്‌ലാമിന് ഏറെ പ്രാധാന്യമുള്ള ദിനങ്ങളാണ് ഇനിയുള്ളത്. വിശുദ്ധ ഖുര്‍ആന്‍ ലോകത്തിലേക്കവതരിച്ച പുണ്യരാവായ 'ലൈലത്തുല്‍ ഖദ്ര്‍' റംസാനിലെ അവസാനത്തെ പത്തിലാണ്. 'ഖദ്‌റിന്റെ രാവ്' എന്നാല്‍ 'നിര്‍ണയരാത്രി' എന്നാണര്‍ത്ഥം. അല്ലാഹുവിന്റെ മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങിവരുന്ന രാവാണിത്. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ദിനം അവസാനപത്തിലെ ഒറ്റയായ ദിവസങ്ങളില്‍ വന്നണയുമെന്നതിനാല്‍ ഇഅ്ത്തികാഫ് (ഭജനമിരിക്കല്‍), ഖുര്‍ആന്‍ പാരായണം, പഠനം എന്നിവയില്‍ വിശ്വാസികള്‍ മുഴുകും.
ഇനിയുള്ള രാപകലുകളില്‍ 'സുബഹി' നമസ്‌കാരംമുതല്‍ പള്ളിയിലെ സംഘനമസ്‌കാരത്തിനും തറാവീഹ് നമസ്‌കാരത്തിനും വിശ്വാസികളുടെ വലിയ തിരക്കാവും. സക്കാത്ത് നല്കലും സമൂഹനോമ്പുതുറകളുമായി വിശ്വാസികള്‍ സജീവമാകും.
സമൂസയുണ്ടാക്കാന്‍ ഇത്തവണയും ബേക്കല്‍ മൗവ്വലിലെ യുവാക്കള്‍ ഗള്‍ഫില്‍ നിന്നുമെത്തി
Shafi Chithari on Sep 1, 2010
SYS ഒരു കോടി രൂപയുടെ റിലീഫ് നിധിയിലേക്ക് കാസര്‍കോട് നിന്നും 7 ലക്ഷം സമാഹരിക്കും.
Shafi Chithari on Aug 31, 2010
പാര്‍ക്കിങ്ങ് സൗകര്യം: സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു
Shafi Chithari on
കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ വാഹന പാര്‍ക്കിങ്ങും റെയില്‍വേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയും സംബന്ധിച്ച് നഗരസഭയില്‍ നടന്ന സര്‍വകക്ഷിയോഗ ചര്‍ച്ച തീരുമാനമാതെ പിരിഞ്ഞു. സ്ഥല ഉടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നഗരസഭ അംഗീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടാകാതിരുന്നത്. സ്ഥലം ഉടമകളില്‍ ഒരുവിഭാഗം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കണമെങ്കില്‍ മറ്റുള്ള ഉടമകളുടെ അനുമതി കൂടി വേണമെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ലെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. ഇതോടെ നഗരസഭയുടെ ഒരു ജനകീയ പദ്ധതികൂടി ഫയലിലൊതുങ്ങാന്‍ ഇടയാകും. അതേസമയം നഗരസഭകര്‍ക്കശ തീരുമാനമെടുക്കുകയാണെങ്കില്‍ പദ്ധതി പ്രാവര്‍ത്തികാമാക്കാനാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.ചെയര്‍മാന്‍ അഡ്വ. എന്‍.എ.ഖാലിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഉപാധ്യക്ഷ സി.ശ്യാമള, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.അശോകന്‍. പള്ളിക്കൈ രാധാകൃഷ്ണന്‍, എം.കുഞ്ഞികൃഷ്ണന്‍, അഡ്വ. കെ.ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ അഡ്വ. കെ.പുരുഷോത്തമന്‍, പി.നാരായണന്‍, അജയകുമാര്‍ നെല്ലിക്കാട്ട്, എം.പി.ജാഫര്‍, ഇ.കെ.കെ.പടന്നക്കാട്, പ്രഭാകരന്‍ വാഴുന്നോറടി, സെക്രട്ടറി എം.സി.ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
കാഞ്ഞങ്ങാട്ട് സെപ്റ്റംബര്‍ 4 ന് റമദാന്‍ പ്രഭാഷണം
Shafi Chithari on
സമസ്ത മദ്റസ പൊതുപരീക്ഷാ ഫലം
Mubarak on Aug 28, 2010
സമസ്ത മദ്റസ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ഏതെങ്കിലും വെബ്സൈറ്റ് സന്ദര്‍ശിക്കുക.
രാവണേശ്വരത്ത് സി.പി.എം. ഓഫീസ് തകര്‍ത്തു; നാലുപേര്‍ക്ക് പരിക്ക്
Shafi Chithari on Aug 24, 2010
രാവണീശ്വരം സി.അച്യുതമേനോന്‍ ഗ്രന്ഥാലയത്തിന്റെ അനുസ്മരണ സമ്മേളനം
Shafi Chithari on Aug 21, 2010
ഇഖ്‌ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്‌നേഹ സംഗമം നടത്തി
Shafi Chithari on Aug 20, 2010
അജാനൂര്‍് പഞ്ചായത്തില്‍ തൊഴില്‍ രഹിത വേതനം
Shafi Chithari on Aug 19, 2010
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
Shafi Chithari on
ജയ്‌പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ബാന്ദാ ഗ്രാമവാസിയായ ഗോപാല്‍ ഗുജ്ജാറാണ് മരിച്ചത്. ഇയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്‌ടിരിക്കേയാണ് പൊട്ടിത്തെറിയുണ്‌ടായതെന്ന് കരുതപ്പെടുന്നു. ഗോപാലിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്നു മൊബൈല്‍ ഫോണിന്റെ ബാറ്ററി ഉള്‍പ്പെടെയുള്ള അവശിഷ്‌ടങ്ങള്‍ കണ്‌ടെടുത്തു.
പൊട്ടിത്തെറിയില്‍ ഇയാളുടെ വലതു ചെവി, കഴുത്ത്, തോള്‍ എന്നിവിടങ്ങളില്‍ പൊള്ളലേല്‍ക്കുകയും ഫോണിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ തറച്ചു കയറുകയും ചെയ്‌തു. ഈ നൂറ്റാണ്‌ടിലെ ആദ്യത്തെ സംഭവമാണിതെന്നാണ് റിപ്പോര്‍ട്ട്. ഇതിനു മുമ്പും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചിട്ടുണ്‌ടെങ്കിലും ആളപായം സംഭവിച്ചിരുന്നില്ല. ഈ വര്‍ഷം ആദ്യം ആന്ധ്രാപ്രദേശില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജു ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ച സംഭവം റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ചൈന, കൊറിയ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ ഇതിനു മുമ്പും ഫോണ്‍ പൊട്ടിത്തെറിച്ച് മരണം സംഭവിച്ചിട്ടുണ്‌ട്.





