മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍

on Jun 25, 2015

മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍


മുന്തിരിപ്പാടങ്ങളിലെ നോമ്പു പ്രാര്‍ഥനകള്‍
ത് ഉസ്ബക്കിലെ സമൃദ്ധമായ മുന്തിരിപ്പാടം. പഴുത്തു പാകമായ മുന്തിരിക്കുലകള്‍ ഞങ്ങളെ വല്ലാതെ കൊതിപ്പിച്ചു. മുന്തിരിത്തോപ്പിലേക്കുള്ള വഴിയില്‍ ആപ്രികോട്ട് പഴങ്ങള്‍ വീണുകിടക്കുന്നുണ്ടായിരുന്നു. പിയറും ആപ്പിളും പഴുത്തിട്ടുണ്ട്. ഞങ്ങളത്തെിയപ്പോള്‍ മുന്തിരിത്തോപ്പിലെ ആട്ടുതൊട്ടില്‍ അവര്‍ ഒഴിഞ്ഞുതന്നു. തോട്ടത്തിലെ ഫ്രഷ് മുന്തിരി കാണാനും കുറച്ചുസമയം ചെലവിടാനും വന്നതാണെന്ന് പറഞ്ഞ് ഉസ്ബക് സുഹൃത്ത് മുബാറകോവ് ഞങ്ങളെ പരിചയപ്പെടുത്തി.
ഉസ്ബക്കിലെ ഈ വര്‍ഷത്തെ നോമ്പിന് ഫലവര്‍ഗങ്ങളുടെ മോഹിപ്പിക്കുന്ന സുഗന്ധമാണ്. മുന്തിരിയും ആപ്പിളും ആപ്രികോട്ടും അത്തിപ്പഴവും മള്‍ബറിയും ഇക്കുറി നോമ്പുദിനങ്ങള്‍ക്ക് കൂടുതല്‍ മാധുര്യം നല്‍കും. ഇനി ഒന്നുരണ്ട് വര്‍ഷങ്ങള്‍ നോമ്പുകാലം വിളവെടുപ്പ് കാലമായതിന്‍െറ സന്തോഷം അവര്‍ തുറന്നുപ്രകടിപ്പിച്ചു. അധികജോലികളില്ല, പിന്നെ പാകമായത് പറിച്ചെടുത്തുകഴിഞ്ഞാല്‍ മൊത്ത വിതരണക്കാരത്തെി സാധനം കൊണ്ടുപോകും. തോട്ടത്തില്‍ തന്നെയാണ് നമസ്കാരവും മറ്റു കര്‍മങ്ങളുമെല്ലാം. കുറച്ചുനേരം സംസാരിച്ചിരുന്നപ്പോള്‍ പരിചയക്കാരെ പോലെ സ്ത്രീകളും പുറത്തേക്കുവന്നു. പിന്നെ, അവര്‍ പ്രത്യേകം തയാറാക്കിയ മുന്തിരിവെള്ളം നല്‍കി സല്‍ക്കരിച്ചു. പിന്നെ ഇഷ്ടമുള്ള മുന്തിരി പറിച്ചെടുക്കാന്‍ പറഞ്ഞു. എന്നാല്‍, മുന്തിരിയുടെ പ്രത്യേകതകള്‍ ഞങ്ങള്‍ക്കറിയില്ളെന്ന് ഉറപ്പായതുകൊണ്ടാവാം അവരുതന്നെ ചില സ്പെഷല്‍ ഇനങ്ങള്‍ പറിച്ചുനല്‍കി. തിരിച്ചുപോരുമ്പോള്‍ അവിടെ പ്രായമായ സ്ത്രീ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നത് കണ്ടു. നിറഞ്ഞ മുന്തിരിക്കുലകള്‍ക്കുതാഴെ കൈകളുയര്‍ത്തി നില്‍ക്കുന്ന അവര്‍ എന്താവും ചോദിക്കുന്നത്?
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഇവിടത്തെ പ്രധാന പട്ടണങ്ങളില്‍ നോമ്പും പെരുന്നാളും ഏഴാം നൂറ്റാണ്ടില്‍ത്തന്നെ എത്തിയിട്ടുണ്ട്. ബുഖാറയും സമര്‍ഖണ്ഡും താഷ്കന്‍റും നോമ്പിന് കൂടുതല്‍ വര്‍ണപ്പകിട്ടും ആഘോഷപ്രാധാന്യവും നല്‍കിയ പട്ടണങ്ങളാണ്. ഇവിടത്തെ കൂറ്റന്‍ മിനാരങ്ങളില്‍നിന്ന് നോമ്പിന്‍െറ പ്രഖ്യാപനങ്ങള്‍ ഉയര്‍ന്നാല്‍ രാത്രി മാര്‍ക്കറ്റുകള്‍ സജീവമാകും, എവിടെയും ഉത്സാഹഭരിതരായ ഭക്തരുടെ സാന്നിധ്യം. പിന്നെ ഭക്തിസാന്ദ്രമായ ആഘോഷ അനുഷ്ഠാന ദിനരാത്രങ്ങള്‍.
ഇത് വൈദ്യശാസ്ത്രത്തിന്‍െറയും നിര്‍മാണകലകളുടെയും സാഹിത്യത്തിന്‍െറയും വിശ്വാസ കര്‍മശാസ്ത്രമണ്ഡലങ്ങളുടെയും പുഷ്കല ഭൂമികൂടിയാണ്. ലോകാദ്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്‍െറ ശില്‍പിയുടെ നാട്. ഹദീസ് പണ്ഡിതനായ ഇമാം ബുഖാരിയുടെ, സൂഫി ഗുരുവായ ന്ഖ്ശബന്തിയുടെ, വൈദ്യശാസ്ത്ര വിശാരദനായ ഇബ്നുസീനയുടെ ദേശം. വിവിധ ശാസ്ത്രശാഖകളുടെ അടിവേരു ചെന്നുനില്‍ക്കുന്ന ഈ പ്രദേശത്തിന്‍െറ ഇന്നത്തെ നോമ്പും പെരുന്നാളും ഫലവര്‍ഗങ്ങളുടെ സാന്നിധ്യംകൊണ്ട് കൂടുതല്‍ ആരോഗ്യകരമാണ്.

മുന്തിരിയുടെ മണം മുറ്റിനിന്ന ബുഖാറ പട്ടണപ്രാന്തങ്ങളിലെ ഒരു കര്‍ഷകക്കുടിലിലാണ് ഞങ്ങള്‍ പിന്നീട് എത്തിയത്. അതിമധുര മുന്തിരി മനംനിറയെ പറിച്ചുനല്‍കി വരാനിരിക്കുന്ന നോമ്പിനെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് അവര്‍ സംസാരിച്ചത്. ഗ്രാമീണ ജീവിതത്തിന്‍െറ വശ്യത മുഴുവന്‍ ആവാഹിച്ച പുഞ്ചിരിയുമായി കുടുംബത്തിലെ മുതിര്‍ന്നവരും കുട്ടികളും ഏറെ ഉത്സാഹത്തോടെ ഞങ്ങര്‍ക്കുചുറ്റും കൂടി. ഇവര്‍ക്ക് റമദാന്‍ മനസ്സുതുറക്കാന്‍ പറ്റിയ അവസരമായി മാറിയിട്ട് കാലമേറെയായിട്ടില്ല. സോവിയറ്റ് യൂനിയനില്‍ നിന്ന് വേര്‍പെട്ട് രാഷ്ട്രപദവി ലഭിച്ചതിനുശേഷമാണ് ഉസ്ബകിസ്താനില്‍ നോമ്പും പെരുന്നാളും വീണ്ടും സജീവമായത്. സോവിയറ്റ്കാലത്ത് വിശ്വാസവും ജീവിതക്രമവും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു. അടിമകളെപ്പോലെ വിശ്വാസചിഹ്നങ്ങള്‍പോലും രഹസ്യമാക്കിവെക്കേണ്ടി വന്നകാലം. അവരോട് നോമ്പനുഭവങ്ങളെക്കുറിച്ച് ചോദിച്ചു. സോവിയറ്റ് കാലത്തെ നോമ്പോര്‍മകള്‍ കണ്ണില്‍ കനലുവാരിയിട്ട തീക്ഷ്ണതയോടെയാണ് അവര്‍ പങ്കുവെച്ചത്. ഉസ്ബക് രൂപപ്പെടുന്നതിന് മുമ്പുള്ള നിര്‍ബന്ധിത വിശ്വാസനിരാകരണത്തിന്‍െറ 70 വര്‍ഷങ്ങള്‍. അത് മനസ്സിനും ശരീരത്തിനും അടക്കിപ്പിടിച്ച നൊമ്പരങ്ങളുടെ സഹനകാലമായിരുന്നു.
‘പ്രത്യക്ഷത്തില്‍ മതാചാരങ്ങള്‍ പിന്തുടരാനുള്ള അനുമതിയില്ല, പുണ്യദിനങ്ങളുടെ പവിത്രത തകര്‍ക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യേണ്ടിവരും. അതിമനോഹര മിനാരങ്ങളില്‍നിന്നുള്ള ബാങ്കുവിളികള്‍ നിലച്ചിരുന്നു. തലമുറകളായി പിന്തുടര്‍ന്നിരുന്ന ജീവിതക്രമത്തെയും വിശ്വാസത്തെയും അടിച്ചമര്‍ത്തു ന്ന രാഷ്ട്രീയമാണ് സോവിയറ്റിവിടെ അടിച്ചേല്‍പിച്ചിരുന്നത്.
വിശ്വാസികള്‍ സ്വന്തം മുന്തിരിത്തോട്ടങ്ങളോടുചേര്‍ന്ന് വീഞ്ഞ് വില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. വിവിധ പഴങ്ങളും ജൂസും വിറ്റിരുന്നവരോട് ഷോപ്പില്‍ ആല്‍കഹോള്‍ കലര്‍ന്ന ശീതളപാനീയങ്ങള്‍കൂടി വില്‍ക്കണമെന്ന് അനുശാസിക്കുന്ന നിയമം വന്നു. റസ്റ്റാറന്‍റുകള്‍ നടത്തിയവര്‍ പന്നിമാംസം വില്‍ക്കാന്‍ നിയമപ്രകാരം ബാധ്യസ്ഥരായി. ആ നോമ്പുകാലങ്ങള്‍ ഇവരിന്നും ഭീതിയോടെയാണ് ഓര്‍ക്കുന്നത്. മതാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ ജീവിതത്തില്‍ പുലര്‍ത്താനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. ഏറെ മനോഹരമായി നിലനിന്നിരുന്ന ആരാധനാലയങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. നിരവധി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പലതും നശിച്ചുതുടങ്ങിയിരുന്നു. അക്കാലത്ത് പട്ടാളത്തെയും നിയമത്തെയും ഭയപ്പെടാതെ ശരീരവും മനസ്സും ഒന്നിച്ച് അവനില്‍ അര്‍പ്പിക്കാവുന്ന സുദിനമായിരുന്നു റമദാന്‍. പ്രത്യക്ഷപ്രകടനങ്ങളില്ലാത്ത ഒരു ആരാധന. വിശ്വാസിക്കും പടച്ചവനും മാത്രം അറിയുന്ന പരമരഹസ്യം. ഉള്ളില്‍ പ്രകാശത്തിന്‍െറ കനലുകള്‍ അവശേഷിച്ചവര്‍ക്ക് അത് കെടാതെ കാത്തുസൂക്ഷിക്കാനുള്ള ദിനരാത്രങ്ങള്‍.
‘ഇത് ഞങ്ങളുടെ മാറ്റത്തിന്‍െറ കാലമാണ്. കഴിഞ്ഞുപോയ ഏഴു പതിറ്റാണ്ടിന്‍െറ നഷ്ടങ്ങളെ 25 വര്‍ഷംകൊണ്ടു നിഷ്പ്രയാസം തിരിച്ചുപിടിക്കാന്‍ കഴിയില്ല. രണ്ട് തലമുറയില്‍നിന്ന് നിര്‍ബന്ധപൂര്‍വം പറിച്ചെറിയപ്പെട്ട സാംസ്കാരിക ചിഹ്നങ്ങളെ പുനര്‍നിര്‍മിക്കാന്‍ സമയമെടുക്കും.’ ഉഥ്ബെക് കരിമോവിന്‍െറ കണ്ണുകളിലും പുതിയ പ്രതീക്ഷയുടെ തിളക്കം.
ഡല്‍ഹി ജുമാമസ്ജിദ് സ്ഥാപിച്ചപ്പോള്‍ ഇമാമിനെ കൊണ്ടുവന്നത് ബുഖാറയില്‍നിന്നാണ്. ഇന്നും നോമ്പും പെരുന്നാളും രാജ്യതലസ്ഥാനത്ത് ഉറപ്പിക്കുമ്പോള്‍ ബുഖാറയുടെ സ്മരണയുണരുന്നു. വൈദ്യശാസ്ത്ര വിശാരദന്‍ ഇബ്നുസീനയുടെ ഓര്‍മകള്‍ അടയാളപ്പെടുത്തുന്ന ഫലകം അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടത്തെ നോമ്പിന്‍െറ ഭക്ഷണക്രമത്തിലും ചിട്ടയിലും ഇബ്നുസീനയുടെ കാലത്തെ ശാസ്ത്രീയ ചിന്തകളുടെ പിന്‍ബലമുള്ളതായി പ്രചാരണമുണ്ട്. ഇദ്ദേഹത്തിന്‍െറ നിര്‍ദേശങ്ങള്‍ ഇവിടത്തെ നോമ്പുകാലത്തെ കൂടുതല്‍ ആരോഗ്യകരമാക്കുന്നതില്‍ ഏറെസഹായിച്ചുവെന്നാണ് പരക്കെയുള്ള വിശ്വാസം.
ബുഖാറയുടെ ഫലസമൃദ്ധിയറിഞ്ഞ് ചെങ്കിസ്ഖാന്‍ ഈ പ്രദേശം കീഴടക്കാനത്തെി. ബുഖാറയെഅധീനപ്പെടുത്തിയ ശേഷം ചെങ്കിസ്ഖാന്‍ നാടുകാണാനിറങ്ങി. കൂറ്റന്‍ കല്യാണ്‍ മിനാരത്തിന്‍െറ മുകളിലേക്ക് കണ്ണു പായിച്ചപ്പോള്‍ തൊപ്പി താഴെവീണു. ഈ മിനാരത്തില്‍ നിന്നാണ് നോമ്പും പെരുന്നാളും വിളംബരം ചെയ്തിരുന്നത്. ഒരു വിളംബരം കേട്ടാണ് ചെങ്കിസ്ഖാന്‍ മിനാരത്തിലേക്ക് നോക്കിയതെന്ന കഥയും ഇവിടെ പ്രചാരത്തിലുണ്ട്; ഇത് ഒരുനോമ്പുകാലത്തെ ബാങ്കിന്‍െറ മാസ്മരികതയിലാണെന്ന ഉപകഥയും. ചെങ്കിസ്ഖാന്‍െറ വീഴ്ചയുടെ ആദ്യ സൂചനയായിരുന്നത്രേ ഇത്. കല്യാണ്‍ മിനാരമാണ് ചെങ്കിസ്ഖാനെ ആദ്യം തോല്‍പിച്ചത്. പിന്നീട് അമീര്‍ തിമൂറിന് മുന്നില്‍ പൂര്‍ണ പതനം സംഭവിച്ചു. ഖുത്തബ് മിനാര്‍ പണിയുന്നതിന്‍െറ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ഈ മിനാരം അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു. 1127ല്‍ പണിത കല്യാണ്‍ മിനാറിന്‍െറ ഉയരം 45 മീറ്ററാണ് (1193ല്‍ ഖുത്ബുദ്ദീന്‍ ഐബക് പണിതുടങ്ങി 1368ല്‍ ഫിറോഷ് ഷാ പൂര്‍ത്തിയാക്കിയ ഖുത്തബ് മിനാറിന്‍െറ ഉയരം 72.5 മീറ്ററാണ്). നോമ്പ് വിളംബരങ്ങളുടെ കീര്‍ത്തി വാനോളം ഉയരത്തിലത്തെിച്ച് കല്യാണ്‍ മിനാരം എന്നും തലയുയര്‍ത്തിനിന്നു. സോവിയറ്റ് കാലത്ത് ഇതില്‍നിന്ന് ബാങ്കുവിളിയോ നോമ്പിന്‍െറയോ പെരുന്നാളിന്‍െറയോ വിളംബരങ്ങളോ ഉയര്‍ന്നുകേട്ടില്ല. 1920ലെ ചുവപ്പ് പടയുടെ ആക്രമണത്തില്‍ ഇതിന് വലിയ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഉസ്ബകിസ്താന്‍െറ സ്വാതന്ത്ര്യത്തിനുശേഷം ഇത് പൂര്‍വസ്ഥിതിയിലേക്ക് പുതുക്കിപ്പണിയുകയായിരുന്നു. ഇവിടത്തെ പരമ്പരാഗത പാഠശാലകളും പള്ളികളും സാംസ്കാരിക കേന്ദ്രങ്ങളും ദൃശ്യഭംഗി തീര്‍ക്കുന്നു. ആര്‍കിടെക്ചറും നിര്‍മാണകലയും ആകാശം മുട്ടെ വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന നാടാണിത്. ഇവിടത്തെ നോമ്പിന്‍െറയും പെരുന്നാളിന്‍െറയും ആഘോഷങ്ങള്‍ക്കുമുണ്ട് ഈ പ്രത്യേക നിറച്ചാര്‍ത്തുകള്‍. കാലിഗ്രാഫിയിലും പെയിന്‍റിങ്ങിലും ചാലിച്ച വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കഥകള്‍ ഈ പ്രദേശത്തിന്‍െറ പ്രത്യേകതയാണ്.
സമര്‍ഖണ്ഡിലെ ഒരു തെരുവില്‍ ഉത്തരേന്ത്യന്‍ ഛായയുള്ള സ്ത്രീയെ പരിചയപ്പെട്ടു. ആരാധനാലയത്തിനോടു ചേര്‍ന്നാണ് അവരുടെ താമസം. അവര്‍ വീട്ടില്‍ ഉര്‍ദുവാണ് സംസാരിക്കുന്നത്. പഠാണിയെന്ന് പരിചയപ്പെടുത്തിയ അവരുടെ തലമുറയെ തിമൂര്‍ തന്‍െറ പടയോട്ടകാലത്ത് ഡല്‍ഹിയില്‍നിന്ന് പിടിച്ചുകൊണ്ടു വന്നതാണത്രെ. കുട്ടികളെ തെരുവില്‍ കളിപ്പിച്ചുകൊണ്ടിരുന്ന അവര്‍ നോമ്പിനെക്കുറിച്ച് പറഞ്ഞു.
ഇവിടത്തെ മുസ്ലിംകളില്‍ പലരും മതകാര്യങ്ങളില്‍ അജ്ഞരാണ്. കാരണം, സോവിയറ്റ് ഭരണകാലത്ത് മതവിദ്യ അഭ്യസിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല.
സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ആഘോഷവേളകളില്‍ വീട്ടുകാര്‍ ഒരുമിച്ചാണ് പള്ളിയില്‍ വരുന്നത്. ഇവിടെ ഒരു പള്ളിയില്‍ പ്രാര്‍ഥനാ സദസ്സിന്‍െറ ചിത്രം കൗതുകപൂര്‍വം പകര്‍ത്തുന്നതിനിടയില്‍, അവിടെ ഇരുന്ന് ഇമാമിന്‍െറ പ്രാര്‍ഥനക്ക് മുന്നില്‍ കൈ ഉയര്‍ത്തിനിന്ന ഒരു സ്ത്രീ ഞങ്ങളെ രൂക്ഷമായി നോക്കി ഭയപ്പെടുത്തുന്നുണ്ടായിരുന്നു. കാര്യമറിയാതെ വീണ്ടും അന്വേഷിച്ചപ്പോള്‍ അവര്‍ക്കുവേണ്ടിയുള്ള ഇമാമിന്‍െറ പ്രാര്‍ഥനക്കിടയില്‍ മുന്നിലൂടെ നടന്നതാണ് ആ സ്ത്രീയെ വിഷമിപ്പിച്ച കാര്യമെന്ന് ആംഗ്യഭാഷയില്‍നിന്ന് മനസ്സിലായി. സ്ത്രീകള്‍ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിക്കുന്നത്. ഹാഫ് സ്ളീവ് ഡ്രസ് ധരിച്ച ഒരു വനിത പള്ളിയില്‍ പുരുഷന്മാരുടെ അടുത്തുതന്നെ നമസ്കരിക്കുന്നുണ്ടായിരുന്നു.
സോവിയറ്റ് ഭരണകാലത്ത് നോമ്പുതുറ പ്രത്യക്ഷ പരിപാടിയായിരുന്നില്ല. പെരുന്നാളിന് അവധി പോലുമുണ്ടായിരുന്നില്ല. ഇസ്ലാം കറിമോവെ ഭരണമേറ്റെടുത്തതോടെ ദേശീയ അവധി ലഭിച്ചു. പെരുന്നാള്‍ വലിയ ആഘോഷമായി നഗരങ്ങളില്‍ തിരിച്ചത്തെി. ഇവിടെ നോമ്പുകാലത്ത് പട്ടണങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും പൊതുവായുള്ള വിഭവമാണ് ‘പുലാവ്’. ആഘോഷത്തിന്‍െറ പ്രാധാന്യത്തിനൊത്ത് അതിന്‍െറ ചേരുവകളുടെ വൈവിധ്യമേറും, ഒപ്പം സ്വാദും. ഡ്രൈ ഫ്രൂട്ട്സിന്‍െറ വെറൈറ്റിതന്നെ ഇത്തരം നോമ്പുസല്‍ക്കാരങ്ങളിലും പെരുന്നാള്‍ ആഘോഷങ്ങളിലും ഉണ്ടാക്കുന്ന പുലാവിന്‍െറ രുചി കൂട്ടും. ഇതിലെ മാംസവും പാര്‍ട്ടിയുടെ മേന്മക്കൊത്ത് മാറിക്കൊണ്ടിരിക്കും. ആദ്യം ഫ്രൂട്ട്സും സൂപ്പും സാലഡും വിളമ്പും. പിന്നെയാണ് പ്രധാന വിഭവമത്തെുക.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒൗന്നത്യവും വിശ്വാസത്തിന്‍െറ കരുത്തും തിരിച്ചുപിടിക്കാനുള്ള വഴിയിലെ തിളങ്ങുന്ന വിളക്കുമാടങ്ങളാണ് ഇവര്‍ക്കീ നോമ്പുകാലം.

5,000 കോടി രൂപയുടെ ആസ്തിയുള്ള നിസാം 3 രൂപയ്ക്കായി ഉദ്യോഗസ്ഥരോട് കെഞ്ചി

on Mar 12, 2015




മക്കളെ വിളിക്കാന്‍ മൂന്നുരൂപയ്ക്കായി നിസാം ജയില്‍ ഉദ്യോഗസ്ഥരോട് കെഞ്ചി
എനിക്കൊരു മൂന്ന് രൂപ തരുമോ? ഞാന്‍ എന്റെ മക്കളുടെ ശബ്ദം കേള്‍ക്കട്ടേ...പ്ലീസ് എന്നെ ആരെങ്കിലും ഒന്ന് സഹായിക്കുമോ, സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ തടവില്‍ കഴിയുന്ന മുഹമ്മദ് നിസാമാണ് മക്കളോട് ഫോണില്‍ സംസാരിക്കാനായി മൂന്നുരൂപയ്ക്ക് വേണ്ടി സഹതടവുകാരോടും ജയില്‍ ഉദ്യോഗസ്ഥരോടും ഇരന്നത്. പക്ഷേ ആരും നിസാമിന് പെസ നല്‍കിയില്ല. ജയിലില്‍ ഇപ്പോള്‍ പോലീസുകാര്‍പോലും നിസാമിനോട് സംസാരിക്കാന്‍ ചെല്ലാറില്ല. നിസാമിനോട് സംസാരിക്കുന്നവരും ഇടപെടുന്നവരും പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായതാണ് ഇതിന് കാരണം. ജയില്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ കര്‍ശന നിര്‍ദ്ദേശവും ഇതിന് പിന്നിലുണ്ട്.

അയ്യായിരം കോടി രൂപയുടെ ആസ്തിയാണ് നിസാമിനുള്ളതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പക്ഷേ ഇതിലൊരു പൈസ പോലും ജയിലിനകത്ത് ഉപയോഗിക്കാന്‍ കഴിയില്ല. ജയില്‍ പൈസ കിട്ടണമെങ്കില്‍ ജോലി ചെയ്യണം. പക്ഷേ റിമാന്‍ഡ് തടവുകാരനായതിനാല്‍ നിസാമിന്റെ അക്കൗണ്ടും കാലി.

ഇതിനാലാണ് മക്കളെ ഫോണില്‍ വിളിക്കാനായി ജയില്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ മൂന്ന് രൂപയ്ക്ക് വേണ്ടി നിസാം യാചിച്ചത്. പക്ഷേ നിസാമിന്റെ ആവശ്യം ജയിലധികൃതര്‍ നിരാകരിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നിസാമിന്റെ അക്കൗണ്ടില്‍ ബന്ധുക്കള്‍ കുറച്ചു പണം ഇട്ടിരുന്നു. ജയിലിലെ ഫോണില്‍ നിന്നാണ് നിസാമിന് പുറത്തേക്ക് വിളിക്കാനാകുക. ഫോണ്‍ വിളിക്കുന്ന സ്ഥലത്ത് ഗാര്‍ഡിനെ ഡ്യൂട്ടിക്കിട്ടിട്ടുണ്ട്. നേരത്തെ തന്നെ ജയിലില്‍ നിസാമിനുള്ള വിവിഐപി പരിഗണനകള്‍ക്ക് അവസാനമായിരുന്നു.

ഇഷ്ടഭക്ഷണമായ ദം ബിരിയാണിയും ചൈനീസ് വിഭവങ്ങളും എത്തിക്കാന്‍ ആരെയും കിട്ടാതായതോടെ ജയിലില്‍ കിട്ടുന്നത് കഴിച്ച് വിശപ്പടക്കുന്ന അവസ്ഥയിലേക്ക് നിസാം എത്തി. ശീലിച്ചുപോയ ചൈനീസ് വിഭവങ്ങളോ ഇഷ്ട റസ്‌റ്റോറന്റിലെ ഭക്ഷണമോ ആവശ്യപ്പെട്ടാല്‍ കിട്ടില്ലെന്ന് നിസാമിന് മനസിലായതോടെയാണ് ജയിലില്‍ കിട്ടുന്ന ദോശയും ചമ്മന്തിയും ഊണും മോരുക
റിയുമെല്ലം നിസാം കഴിച്ച് തുടങ്ങിയത്.

നിസാമിനെ സഹായിക്കുന്നവര്‍ പോലീസ് സേനയിലുണ്ടാകില്ലെന്ന ജയില്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ കര്‍ശന ഇടപെടലുകളും ഇതിന് കാരണമായി. നിസാമിന് ഇഷ്ട ഭക്ഷണം എത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. ഇതോടെ നിസാ
മിന്റെ നീക്കങ്ങള്‍ ക്യാമറകളുടെ നിരീക്ഷണത്തിലാക്കി. അതിനാല്‍ ഒളിച്ച് ഇഷ്ടഭക്ഷണം നല്‍കാനും ഇനി കഴിയില്ല. നിസാം കിടക്കുന്ന സെല്ലിലും നിരീക്ഷണ കാമറയുണ്ട്. ഇത് മുഴുവന്‍ സമയവും ശ്രദ്ധിക്കാന്‍ ജീവനക്കാരനുമുണ്ട്. നിസാം ജയിലിലെ മുഴുവന്‍ ചട്ടങ്ങളും പാലിക്കുന്നുണ്ടോയെന്ന് പ്രത്യേകം ശ്രദ്ധിക്കുകയാണ് അധികൃതര്‍.
- See more at: http://malayalivartha.com/index.php?page=newsDetail&id=15886#sthash.2l0JI8m6.LwgO4Adv.dpuf

അമ്പ മ്പോ...ങ്ങള് മലപ്പുറത്തെ ഈ വീട് കണ്ട്ക്ക!!!

on Feb 12, 2015

അമ്പ മ്പോ...ങ്ങള് മലപ്പുറത്തെ ഈ വീട് കണ്ട്ക്ക!!!
 സ്വന്തം ലേഖകന്‍
 https://www.youtube.com/watch?v=_ls6yLqbC3I

  നടുമുറ്റത്തെ ഹൃദയമാക്കിയ വീട്...എത്രകണ്ടാലും മതിയാവില്ല!
കൊളൊണിയല്‍ എക്സ്റ്റീരിയര്‍, മുഗള്‍ സ്റ്റൈലിലുള്ള അകത്തളം, പരമ്പരാഗത പ്രൌഢി വിളിച്ചോതുന്ന അലങ്കാരങ്ങള്‍, ഇറ്റാലിയന്‍ സ്റ്റൈല്‍ ഗാര്‍ഡന്‍, എട്ട് കിടപ്പ് മുറികള്‍, 2000 സ്ക്വയര്‍ഫീറ്റ് സ്വിമ്മിംഗ്പൂള്‍...ങ്ഹും...കേള്‍ക്കാന്‍ നല്ല രസമുണ്ട്...എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറയുന്നതിന് മുന്‍പ് മലപ്പുറം തിരൂരിലെ സ്പൈക് മാന്‍ഷന്‍ എന്ന വീടൊന്നു കണ്ടു നോക്കുുു...കൊളോണിയല്‍ ട്രഡിഷനല്‍ സമന്വയമാണ് സ്പൈക് മാന്‍ഷന്‍. വൈസ് ലൈന്‍ എന്ന ആര്‍ക്കിടെക്ചറല്‍, ഇന്റീരിയര്‍ കണ്‍സല്‍ട്ടന്‍സിയിലെ ഡാര്‍വിഷ് കരീം മുഹമ്മദാണ് ഈ സ്വപ്ന വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ഒരു വമ്പന്‍ വീട്!

വീടിന്റെ എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത് കൊളൊണിയല്‍ സ്റ്റൈലിലാണ്. മാറ്റ് കൂട്ടാന്‍ തട്ടുതട്ടായി ക്രമികരിച്ചിരിക്കുന്ന ഇറ്റാലിയന്‍ സ്റ്റൈല്‍ ഗാര്‍ഡന്‍...അകത്ത് പ്രവേശിക്കുമ്പോള്‍ വിശാലമായ കാര്‍പോര്‍ച്ച്, സെക്യൂരിറ്റി റൂം, ഗസ്റ്റ് ബ്ളോക്ക്, പ്രൈവറ്റ് മസ്ജിദ് എന്നിവയും കാഴ്ചയില്‍ ഉടക്കുന്നു.

അകത്തളങ്ങളില്‍ പരമ്പരാഗത ശൈലിയുടെ പ്രൌഢി നിറഞ്ഞ് നില്‍ക്കുന്നു. ഫോര്‍മല്‍ ലിവിംഗ്, സെമി ഫോര്‍മല്‍ , ഫാമിലി ലിവിംഗ് എന്നിവയാണ് താഴത്തെ നിലയില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത്.

വീടിന്റെ ഹൃദയം

ഡൈനിങ് ഏരിയയും സ്റ്റെയര്‍ ഏരിയയും ചേര്‍ന്ന വീടിന്റെ മധ്യഭാഗമാണ് ഹൃദയഭാഗം എന്നുപറയാം. വിശാലമായ ഏരിയയില്‍ ഒരു വശത്താണ് ഡൈനിങ് ടേബിള്‍. ഒതുക്കത്തോടെ മറ്റൊരു കോര്‍ണറില്‍ സ്റ്റെയര്‍ ഏരിയയും. ഡൈനിങ് ഏരിയയോടു ചേര്‍ന്ന് പ്രയര്‍ ഏരിയ. ഇവിടെ നിന്നു തന്നെയാണ് ഫാമിലി ലിവിംങിലേക്കുള്ള എന്‍ട്രിയും.

മുഗള്‍ ആര്‍ക്കിടെക്ചറിന്റെ നവീനശൈലിയിലാണ് സ്റ്റെയര്‍ ഏരിയ. മുഗള്‍ സ്വപ്നങ്ങള്‍ തഴýുകി മുകളിലെ നിലയില്‍ എത്തുമ്പോള്‍ അവിടെ അഴകു വിരിക്കുന്നത് ഗ്രിഡ് ഡിസൈനാണ്. ഗ്രിഡിന് വൈറ്റ് നിറവും സീലിങിന് ആഷ് നിറവുമാണ് നല്‍കിയിരിക്കുന്നത്.

സ്റ്റെയര്‍ കയറി ചെല്ലുന്നത് ബ്രിഡ്ജ് കണ്‍സപ്റ്റിലൊരുക്കിയ വലüിയ പാസേജിലേക്കാണ്. ഈ പാസേജിന്റെ ഒരുവശത്തായാണ് ഫാമിലി ലിവിംഗ് ഏരിയ ഒരുക്കിയിരിക്കുന്നത്.

അടുക്കള രണ്ട്

പാന്‍ട്രി കണ്‍സെപ്റ്റിലൊരുക്കിയ ഷോ കിച്ചനും ഐലന്റ് കണ്‍സപ്റ്റില്‍ ഒരുക്കിയ വര്‍ക്കിംങ് കിച്ചനും ഇവിടുണ്ട്. കിച്ചന്‍ അപ്ളയന്‍സ് എല്ലാം ഇന്‍ബില്‍റ്റായാണ് ക്രമികരിച്ചിരിക്കുന്നത്. ഇംപോര്‍ട്ട് ചെയ്ത ബ്രേക്ക് ഫാസ്റ്റ് ടേബിള്‍ ആണ് ഷോകിച്ചന്റെ ശ്രദ്ധകവരുന്നത്.

8 ബെഡ്റൂമുകള്‍

വ്യത്യസ്തങ്ങളായ 8 ബെഡ്റൂമുകള്‍ ഇവിടെയുണ്ട്. ഫോയര്‍ സ്പെയ്സ്, മേയ്ക്കപ്പ് ടേബിള്‍, ഡ്രസിങ് കബോര്‍ഡുകള്‍, വൈറ്റ്-ഡ്രൈ ഏരിയ വേര്‍തിരിച്ച ബാത്ത് റൂം തുടങ്ങിയ സൌകര്യങ്ങള്‍ എല്ലാ ബെഡ്റൂമുകളിലും കാണാം എന്നാല്‍ ഡിസൈനിന്റെ കാര്യത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.

ത്രീലെയര്‍ റൂഫുമായി സ്വിമ്മിംഗ്പൂള്‍

സൂര്യപ്രകാശത്തിന്റെ കാഠിന്യം കുറയ്ക്കാന്‍ ത്രീലെയര്‍ റൂഫുമായാണ് സ്വിമ്മിങ് പൂള്‍...ഫാമിലി ലിവിംഗ് കം ഇന്നര്‍ കോര്‍ട്ടിയാര്‍ഡിന്റെ അരികിലായാണ് ജിമ്മിന്റെയും സ്വിമ്മിങ് പൂളിന്റെയും സ്ഥാനം. 2000 സ്ക്വയര്‍ ഫീറ്റാണ് ഈ സ്വിമ്മിങ് പൂളിന്റെ വിസ്തൃതി.

  ഇന്റീരിയര്‍ കണ്‍സപ്റ്റ്       -     ഡാര്‍വിഷ് കരീം മുഹമ്മദ് (ഡിസൈനര്‍)

ഇന്‍ബില്‍റ്റ് ഇന്റീരിയര്‍ കണ്‍സപ്റ്റാണ് ഈ വീടിനുവേണ്ടി തിരഞ്ഞെടുത്തത്. ഇന്റീരിയറിന്റെ മുക്കും മൂലയും എങ്ങനെയായിരിക്കണമെന്ന വിശദമായൊരു ഡ്രോയിങ് ആദ്യമൊരുക്കിയിരുന്നു. കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് ഒാരോ ഘട്ടവും പൂര്‍ത്തിയാക്കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

.Darvish – 9745848484

914952720945, 3043047

arch@mknowledgecity.com

കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍ രമേഷ്‌ പുതിയമഠം Story Dated: Wednesday, January 7, 2015 03:45 AnjeriCancer MedicineSebi Vallachira Sebi Vallachira, Cancer Medicine, Anjeri തൃശൂര്‍ അഞ്ചേരിയിലെ ഗ്രാമീണര്‍ കാന്‍സറിനെ പ്രതിരോധിക്കുന്നത്‌ വീട്ടില്‍ രണ്ടു ചെടി നട്ടുകൊണ്ടാണ്‌. അതിന്‌ പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും. പുതുവര്‍ഷത്തില്‍ കേരളസമൂഹത്തിന്‌ അനുകരണീയമായ ഒരു മികച്ചമാതൃക. തൃശൂര്‍ നഗരത്തില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്‌ അഞ്ചേരി ഗ്രാമത്തിലേക്ക്‌. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ രണ്ടു ചെടികളാണ്‌. ലക്ഷ്‌മിതരുവും മുള്ളാത്ത(മുള്ളന്‍ചക്ക)യും. കാന്‍സര്‍ എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയ പ്രതിരോധമാണ്‌ ഈ ഔഷധച്ചെടികള്‍. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്‍. അതില്‍ നാല്‍പ്പതുപേര്‍ മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്‌മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തിലാണ്‌. ഈ മൃതസഞ്‌ജീവനി കണ്ടെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്‌. അതറിയണമെങ്കില്‍ അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില്‍ സെബിയെന്ന ചെറുപ്പക്കാരനെ പരിചയപ്പെടണം. സെബിയുടെ മാതൃക മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്‌. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ്‌ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ജനുവരിയിലാണ്‌ സെബിക്ക്‌ പെട്ടെന്ന്‌ സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്‌. പല്ലുവേദനയാണെന്ന്‌ കരുതി ഡോക്‌ടറെ കാണിച്ചു. ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന്‌ ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന്‌ ഞെട്ടി. കാന്‍സര്‍ പോലുള്ള അസുഖം വന്നാല്‍ ഒരിക്കലും രോഗി തളര്‍ന്നുപോകരുത്‌. രോഗി ഡിമ്മായാല്‍ ഭാര്യയും മൂന്നുമക്കളും അസ്വസ്‌ഥരാവും. അതിനാല്‍ ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല. മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക്‌ കാന്‍സര്‍ വന്നതാണ്‌ നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര്‍ അമ്പലത്തില്‍ പൂജ നടത്തി. മറ്റുചിലര്‍ പള്ളിയില്‍ ഒരു ദിവസം മുഴുവനും മൗനപ്രാര്‍ഥന നടത്തി. നാവിന്‌ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ്‌ ഭാര്യയോട്‌ പറഞ്ഞത്‌. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്‌ റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു. ഒരു ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ്‌ സെബി ദയനീയമായ ആ കാഴ്‌ച കണ്ടത്‌. വൃദ്ധന്‍മാരടക്കമുള്ള രോഗികള്‍ കാന്‍സര്‍ വാര്‍ഡിന്‌ പുറത്ത്‌ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്‌. അക്കൂട്ടത്തില്‍ മൂക്കില്‍ കുഴലിട്ടവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമുണ്ട്‌. പലരും മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍നിന്നു വന്ന പാവപ്പെട്ടവര്‍. ഇരിക്കാന്‍ ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക്‌ കയറി. ഇരിക്കാന്‍ കസേരയില്ലെന്ന്‌ പറഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന പതിവു മറുപടി. ''കസേര ഞാനെത്തിച്ചുതന്നാലോ?'' സൂപ്രണ്ട്‌ അങ്ങനെെയാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന്‌ പറയുന്നതാവും എന്നാണ്‌ വിചാരിച്ചത്‌. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 24 കസേരകള്‍ സെബിയും സുഹൃത്തുക്കളും മെഡിക്കല്‍ കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്‌പോണ്‍സര്‍. മറ്റൊരു ദിവസം വെറുതെ കാന്‍സര്‍ വാര്‍ഡിലേക്കൊന്നു കയറിനോക്കിയതാണ്‌. പലര്‍ക്കും ധരിക്കാന്‍ വസ്‌ത്രം പോലുമില്ല. മിക്കവരുടെയും അവസ്‌ഥ ദയനീയം. അന്നു തന്നെ ഒല്ലൂര്‍ ഗവ. വൈലോപ്പിള്ളി ഹൈസ്‌കൂളിലെത്തി അധ്യാപകരോട്‌ കാര്യങ്ങള്‍ പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്‌ത്രം ദാനം ചെയ്‌ത് ഡ്രസ്സ്‌ ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു. എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന്‌ മൂന്നു കാറുകളില്‍ നിറയെ ഡ്രസ്സുമായി മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്‌ സെബിയെന്ന്‌ അന്നദ്ദേഹം തിരിച്ചറിഞ്ഞു. റേഡിയേഷന്‍ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്‌. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന്‌ സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ സങ്കടം തോന്നി. ''റേഡിയേഷന്‍ ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്‌. വിദേശവിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്കറിയില്ല.'' ഡോക്‌ടര്‍ പറഞ്ഞത്‌ സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്‌. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന്‌ മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു. ഡോ. അഗസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്‍, മൈദ വസ്‌തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്‌പൂണ്‍ തേനില്‍ ചെറുനാരങ്ങനീര്‌ കഴിക്കും. ആഴ്‌ചയിലൊരിക്കല്‍ പച്ചമഞ്ഞളിന്റെ നീര്‌. കുറച്ചുനാള്‍ കഴിഞ്ഞ്‌ കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു. ''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന്‌ വന്നാല്‍ മതി.'' ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.

on Jan 26, 2015

കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍

രമേഷ്‌ പുതിയമഠം

  1. Anjeri
  2. Cancer Medicine
  3. Sebi Vallachira
Sebi Vallachira, Cancer Medicine, Anjeri
തൃശൂര്‍ അഞ്ചേരിയിലെ ഗ്രാമീണര്‍ കാന്‍സറിനെ പ്രതിരോധിക്കുന്നത്‌ വീട്ടില്‍ രണ്ടു ചെടി നട്ടുകൊണ്ടാണ്‌. അതിന്‌ പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും. പുതുവര്‍ഷത്തില്‍ കേരളസമൂഹത്തിന്‌ അനുകരണീയമായ ഒരു മികച്ചമാതൃക.
തൃശൂര്‍ നഗരത്തില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്‌ അഞ്ചേരി ഗ്രാമത്തിലേക്ക്‌. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ രണ്ടു ചെടികളാണ്‌. ലക്ഷ്‌മിതരുവും മുള്ളാത്ത(മുള്ളന്‍ചക്ക)യും. കാന്‍സര്‍ എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയ പ്രതിരോധമാണ്‌ ഈ ഔഷധച്ചെടികള്‍.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്‍. അതില്‍ നാല്‍പ്പതുപേര്‍ മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്‌മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തിലാണ്‌. ഈ മൃതസഞ്‌ജീവനി കണ്ടെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്‌. അതറിയണമെങ്കില്‍ അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില്‍ സെബിയെന്ന ചെറുപ്പക്കാരനെ പരിചയപ്പെടണം.

സെബിയുടെ മാതൃക

മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്‌. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ്‌ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ജനുവരിയിലാണ്‌ സെബിക്ക്‌ പെട്ടെന്ന്‌ സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്‌. പല്ലുവേദനയാണെന്ന്‌ കരുതി ഡോക്‌ടറെ കാണിച്ചു.
ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന്‌ ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന്‌ ഞെട്ടി. കാന്‍സര്‍ പോലുള്ള അസുഖം വന്നാല്‍ ഒരിക്കലും രോഗി തളര്‍ന്നുപോകരുത്‌. രോഗി ഡിമ്മായാല്‍ ഭാര്യയും മൂന്നുമക്കളും അസ്വസ്‌ഥരാവും. അതിനാല്‍ ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല.
മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക്‌ കാന്‍സര്‍ വന്നതാണ്‌ നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര്‍ അമ്പലത്തില്‍ പൂജ നടത്തി. മറ്റുചിലര്‍ പള്ളിയില്‍ ഒരു ദിവസം മുഴുവനും മൗനപ്രാര്‍ഥന നടത്തി.
നാവിന്‌ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ്‌ ഭാര്യയോട്‌ പറഞ്ഞത്‌. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്‌ റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു.
ഒരു ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ്‌ സെബി ദയനീയമായ ആ കാഴ്‌ച കണ്ടത്‌. വൃദ്ധന്‍മാരടക്കമുള്ള രോഗികള്‍ കാന്‍സര്‍ വാര്‍ഡിന്‌ പുറത്ത്‌ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്‌. അക്കൂട്ടത്തില്‍ മൂക്കില്‍ കുഴലിട്ടവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമുണ്ട്‌.
പലരും മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍നിന്നു വന്ന പാവപ്പെട്ടവര്‍. ഇരിക്കാന്‍ ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക്‌ കയറി. ഇരിക്കാന്‍ കസേരയില്ലെന്ന്‌ പറഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന പതിവു മറുപടി.
''കസേര ഞാനെത്തിച്ചുതന്നാലോ?''
സൂപ്രണ്ട്‌ അങ്ങനെെയാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന്‌ പറയുന്നതാവും എന്നാണ്‌ വിചാരിച്ചത്‌. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 24 കസേരകള്‍ സെബിയും സുഹൃത്തുക്കളും മെഡിക്കല്‍ കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്‌പോണ്‍സര്‍.
മറ്റൊരു ദിവസം വെറുതെ കാന്‍സര്‍ വാര്‍ഡിലേക്കൊന്നു കയറിനോക്കിയതാണ്‌. പലര്‍ക്കും ധരിക്കാന്‍ വസ്‌ത്രം പോലുമില്ല. മിക്കവരുടെയും അവസ്‌ഥ ദയനീയം. അന്നു തന്നെ ഒല്ലൂര്‍ ഗവ. വൈലോപ്പിള്ളി ഹൈസ്‌കൂളിലെത്തി അധ്യാപകരോട്‌ കാര്യങ്ങള്‍ പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്‌ത്രം ദാനം ചെയ്‌ത് ഡ്രസ്സ്‌ ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു.
എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന്‌ മൂന്നു കാറുകളില്‍ നിറയെ ഡ്രസ്സുമായി മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്‌ സെബിയെന്ന്‌ അന്നദ്ദേഹം തിരിച്ചറിഞ്ഞു.
റേഡിയേഷന്‍ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്‌. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന്‌ സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ സങ്കടം തോന്നി.
''റേഡിയേഷന്‍ ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്‌. വിദേശവിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്കറിയില്ല.''
ഡോക്‌ടര്‍ പറഞ്ഞത്‌ സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്‌. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന്‌ മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു.
ഡോ. അഗസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്‍, മൈദ വസ്‌തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്‌പൂണ്‍ തേനില്‍ ചെറുനാരങ്ങനീര്‌ കഴിക്കും. ആഴ്‌ചയിലൊരിക്കല്‍ പച്ചമഞ്ഞളിന്റെ നീര്‌.
കുറച്ചുനാള്‍ കഴിഞ്ഞ്‌ കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു.
''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന്‌ വന്നാല്‍ മതി.''
ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.

- See more at: http://www.mangalam.com/mangalam-varika/269662#sthash.R3llT3oK.VqXXRgjD.dpufരമേഷ്‌ പുതിയമഠം

  1. Anjeri
  2. Cancer Medicine
  3. Sebi Vallachira
Sebi Vallachira, Cancer Medicine, Anjeri
തൃശൂര്‍ അഞ്ചേരിയിലെ ഗ്രാമീണര്‍ കാന്‍സറിനെ പ്രതിരോധിക്കുന്നത്‌ വീട്ടില്‍ രണ്ടു ചെടി നട്ടുകൊണ്ടാണ്‌. അതിന്‌ പ്രേരകമായതാവട്ടെ സെബി വല്ലച്ചിറക്കാരന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകനും. പുതുവര്‍ഷത്തില്‍ കേരളസമൂഹത്തിന്‌ അനുകരണീയമായ ഒരു മികച്ചമാതൃക.
തൃശൂര്‍ നഗരത്തില്‍നിന്ന്‌ അഞ്ചുകിലോമീറ്റര്‍ ദൂരമുണ്ട്‌ അഞ്ചേരി ഗ്രാമത്തിലേക്ക്‌. അവിടുത്തെ ഓരോ വീട്ടിലുമിപ്പോള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ രണ്ടു ചെടികളാണ്‌. ലക്ഷ്‌മിതരുവും മുള്ളാത്ത(മുള്ളന്‍ചക്ക)യും. കാന്‍സര്‍ എന്ന മഹാരോഗം അഞ്ചേരിയെ ആക്രമിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടെത്തിയ പ്രതിരോധമാണ്‌ ഈ ഔഷധച്ചെടികള്‍.
ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ എഴുപത്തഞ്ചു കാന്‍സര്‍ രോഗികളുണ്ടായിരുന്നു, അഞ്ചേരിയില്‍. അതില്‍ നാല്‍പ്പതുപേര്‍ മരിച്ചു. ശേഷിച്ചവരുടെജീവിതം ലക്ഷ്‌മിതരുവും മുള്ളാത്തയും നല്‍കുന്ന ബലത്തിലാണ്‌. ഈ മൃതസഞ്‌ജീവനി കണ്ടെത്തിയതിനു പിന്നില്‍ ഒരു കഥയുണ്ട്‌. അതറിയണമെങ്കില്‍ അഞ്ചേരിയിലെ വല്ലച്ചിറ വീട്ടില്‍ സെബിയെന്ന ചെറുപ്പക്കാരനെ പരിചയപ്പെടണം.

സെബിയുടെ മാതൃക

മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു സെബിയുടേത്‌. എവിടെ രക്‌തം വേണമെങ്കിലും ഓടിയെത്തുന്ന തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകന്‍. ബ്ലഡ്‌ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍. കഴിഞ്ഞ ജനുവരിയിലാണ്‌ സെബിക്ക്‌ പെട്ടെന്ന്‌ സംസാരിക്കാനും വെള്ളമിറക്കാനും കഴിയാതെ വന്നത്‌. പല്ലുവേദനയാണെന്ന്‌ കരുതി ഡോക്‌ടറെ കാണിച്ചു.
ഉമിനീര്‍ ഗ്രന്ഥിയില്‍ കാന്‍സര്‍ പിടിപെട്ടതാണെന്ന്‌ ഡോക്‌ടര്‍ സ്‌ഥിരീകരിച്ചപ്പോള്‍ സെബി ആദ്യമൊന്ന്‌ ഞെട്ടി. കാന്‍സര്‍ പോലുള്ള അസുഖം വന്നാല്‍ ഒരിക്കലും രോഗി തളര്‍ന്നുപോകരുത്‌. രോഗി ഡിമ്മായാല്‍ ഭാര്യയും മൂന്നുമക്കളും അസ്വസ്‌ഥരാവും. അതിനാല്‍ ചേട്ടനൊഴികെ ആരോടും പറഞ്ഞില്ല.
മദ്യപാനമില്ല. പുകവലിയില്ല. മധുര പലഹാരം പോലും കഴിക്കാറില്ല. എന്നിട്ടും സെബിക്ക്‌ കാന്‍സര്‍ വന്നതാണ്‌ നാട്ടുകാരുടെ സംശയം. കൂട്ടുകാരായ ചിലര്‍ അമ്പലത്തില്‍ പൂജ നടത്തി. മറ്റുചിലര്‍ പള്ളിയില്‍ ഒരു ദിവസം മുഴുവനും മൗനപ്രാര്‍ഥന നടത്തി.
നാവിന്‌ അസുഖമാണെന്നും ഓപ്പറേഷന്‍ വേണമെന്നുമാണ്‌ ഭാര്യയോട്‌ പറഞ്ഞത്‌. സെബിയെ തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുപ്പത്‌ റേഡിയേഷന്‍ കഴിഞ്ഞതോടെ ശരീരം വല്ലാതെ ശോഷിച്ചു.
ഒരു ദിവസം റേഡിയേഷന്‍ ചെയ്യാന്‍ കാത്തിരിക്കുമ്പോഴാണ്‌ സെബി ദയനീയമായ ആ കാഴ്‌ച കണ്ടത്‌. വൃദ്ധന്‍മാരടക്കമുള്ള രോഗികള്‍ കാന്‍സര്‍ വാര്‍ഡിന്‌ പുറത്ത്‌ മണിക്കൂറുകളോളം കാത്തുനില്‍ക്കുകയാണ്‌. അക്കൂട്ടത്തില്‍ മൂക്കില്‍ കുഴലിട്ടവരും ഓപ്പറേഷന്‍ കഴിഞ്ഞവരുമുണ്ട്‌.
പലരും മലപ്പുറം, പാലക്കാട്‌ ജില്ലകളില്‍നിന്നു വന്ന പാവപ്പെട്ടവര്‍. ഇരിക്കാന്‍ ഒരു കസേര പോലുമില്ല. സെബിയിലെ സാമൂഹ്യപ്രവര്‍ത്തകന്‍ വെറുതെയിരുന്നില്ല. നേരെ സൂപ്രണ്ടിന്റെ മുറിയിലേക്ക്‌ കയറി. ഇരിക്കാന്‍ കസേരയില്ലെന്ന്‌ പറഞ്ഞപ്പോള്‍ ഫണ്ടില്ലെന്ന പതിവു മറുപടി.
''കസേര ഞാനെത്തിച്ചുതന്നാലോ?''
സൂപ്രണ്ട്‌ അങ്ങനെെയാരു ചോദ്യം പ്രതീക്ഷിച്ചുകാണില്ല. ആവേശത്തിന്‌ പറയുന്നതാവും എന്നാണ്‌ വിചാരിച്ചത്‌. പക്ഷേ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ 24 കസേരകള്‍ സെബിയും സുഹൃത്തുക്കളും മെഡിക്കല്‍ കോളജിലെത്തിച്ചു. സെബിയുടെ സുഹൃത്തായിരുന്നു സ്‌പോണ്‍സര്‍.
മറ്റൊരു ദിവസം വെറുതെ കാന്‍സര്‍ വാര്‍ഡിലേക്കൊന്നു കയറിനോക്കിയതാണ്‌. പലര്‍ക്കും ധരിക്കാന്‍ വസ്‌ത്രം പോലുമില്ല. മിക്കവരുടെയും അവസ്‌ഥ ദയനീയം. അന്നു തന്നെ ഒല്ലൂര്‍ ഗവ. വൈലോപ്പിള്ളി ഹൈസ്‌കൂളിലെത്തി അധ്യാപകരോട്‌ കാര്യങ്ങള്‍ പറഞ്ഞു. ഓരോ കുട്ടിയും ഓരോ വസ്‌ത്രം ദാനം ചെയ്‌ത് ഡ്രസ്സ്‌ ബാങ്കുണ്ടാക്കുകയെന്ന ആശയം വച്ചു.
എല്ലാ കുട്ടികളും സഹകരിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന്‌ മൂന്നു കാറുകളില്‍ നിറയെ ഡ്രസ്സുമായി മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ കണ്ടു. അദ്ദേഹവും അമ്പരന്നു. പറയുക മാത്രമല്ല, പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ്‌ സെബിയെന്ന്‌ അന്നദ്ദേഹം തിരിച്ചറിഞ്ഞു.
റേഡിയേഷന്‍ കഴിഞ്ഞ്‌ വിശ്രമിക്കുമ്പോഴാണ്‌ ബ്രദര്‍ ടോം അലന്‍ സുഹൃത്തായ ഡോ.അഗസ്‌റ്റിന്‍ ആന്റണിക്കൊപ്പം സെബിയെ സന്ദര്‍ശിക്കാനെത്തിയത്‌. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട പ്ര?ഫസറായ അഗസ്‌റ്റിന്‌ സെബിയുടെ അവസ്‌ഥ കണ്ടപ്പോള്‍ സങ്കടം തോന്നി.
''റേഡിയേഷന്‍ ഇത്രടംവരെ മതി. അതിനു പകരം ലക്ഷ്‌മിതരുവിന്റെ ഇലയും മുള്ളാത്തയുടെ ഇലയും കഷായം വച്ചു കഴിച്ചാല്‍ മതി. കാന്‍സര്‍ മാറാന്‍ ആഫ്രിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന ടോണിക്കാണിത്‌. വിദേശവിപണിയില്‍ ടാബ്ലറ്റായും കിട്ടുന്നുണ്ട്‌. നിര്‍ഭാഗ്യവശാല്‍ മലയാളികള്‍ക്കറിയില്ല.''
ഡോക്‌ടര്‍ പറഞ്ഞത്‌ സെബിയും വിശ്വസിച്ചു. ഒരുമാറ്റം അയാളും ആഗ്രഹിച്ചിരുന്നു. ലക്ഷ്‌മിതരുവും മുള്ളാത്തയും എവിടെനിന്നു കിട്ടും എന്നുള്ള അന്വേഷണമായി പിന്നീട്‌. അഞ്ചേരിയിലെ ഡോ.ഗീതയുടെ വീട്ടില്‍ നിന്നും ലക്ഷ്‌മിതരു കണ്ടെത്തി. മറ്റൊരിടത്തുനിന്ന്‌ മുള്ളാത്തയും. പതിനഞ്ചു ദിവസം മൂന്നുനേരം ലക്ഷ്‌മിതരുവിന്റെ ഇല പിഴിഞ്ഞും മുള്ളാത്ത കുരു നീക്കി ജ്യൂസാക്കിയും കഴിച്ചു.
ഡോ. അഗസ്‌റ്റിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷണക്രമം തന്നെ മാറ്റി. ചായ, പഞ്ചസാര, ഉണക്കമീന്‍, മൈദ വസ്‌തുക്കള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ദിവസവും ഒരു ടീസ്‌പൂണ്‍ തേനില്‍ ചെറുനാരങ്ങനീര്‌ കഴിക്കും. ആഴ്‌ചയിലൊരിക്കല്‍ പച്ചമഞ്ഞളിന്റെ നീര്‌.
കുറച്ചുനാള്‍ കഴിഞ്ഞ്‌ കാന്‍സര്‍ വിദഗ്‌ധനായ ഡോ. വി.പി.ഗംഗാധരനെ എറണാകുളത്തു പോയിക്കണ്ടു.
''സെബിക്കിപ്പോള്‍ കാന്‍സറൊന്നുമില്ല. രണ്ടുമാസത്തിലൊരിക്കല്‍ ചെക്കിംഗിന്‌ വന്നാല്‍ മതി.''
ഗംഗാധരന്‍ ഡോക്‌ടറുടെ അതേ അഭിപ്രായമായിരുന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.മധുവിനും. അങ്ങനെ ലക്ഷ്‌മിതരുവിനും മുള്ളാത്തയ്‌ക്കും മുമ്പില്‍ കാന്‍സര്‍ കീഴടങ്ങി.

കാന്‍സര്‍ തോറ്റുമടങ്ങുന്നു; അഞ്ചേരിക്കു മുമ്പില്‍

രമേഷ്‌ പുതിയമഠം

  1. Anjeri
  2. Cancer Medicine
  3. Sebi Vallachira

രോഗം മാറാന്‍ കൂട്ടായ്‌മ

സെബിയുടെ ദേഹത്തുനിന്നും കാന്‍സര്‍ കുടിയൊഴിഞ്ഞ വാര്‍ത്ത ആയിരക്കണക്കിന്‌ രോഗികള്‍ക്കാണ്‌ ആശ്വാസം പകര്‍ന്നത്‌. രോഗം മാറിയിട്ടും സെബി ഒരു ദിവസം പോലും വീട്ടില്‍ അടങ്ങിയിരുന്നില്ല. തന്റെ രോഗം മാറ്റിയ ചികിത്സാരീതികള്‍ എത്രയും പെട്ടെന്ന്‌ മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നുനല്‍കാനായിരുന്നു അയാളുടെ ശ്രമം. കാന്‍സര്‍ ബാധിച്ച്‌ ഒരാള്‍ പോലും മരിക്കരുതെന്ന്‌ സെബിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതിനൊരു കാരണമുണ്ട്‌.
''എന്റെ അച്‌ഛന്‍ കാന്‍സര്‍ വന്നാണ്‌ മരിച്ചത്‌. രോഗം വന്നപ്പോള്‍ അച്‌ഛന്‌ ഒരുപാടു രക്‌തം വേണ്ടിവന്നു. 162 തവണയാണ്‌ രക്‌തം സംഘടിപ്പിച്ചത്‌. എന്നിട്ടും അച്‌ഛനെ രക്ഷിക്കാനായില്ല. ഈ മരുന്നിനെക്കുറിച്ച്‌ അന്ന്‌ അറിവുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേഅച്‌ഛന്‍ രക്ഷപ്പെട്ടേനെ.''
അച്‌ഛനുവേണ്ടി അന്ന്‌ രക്‌തം സംഘടിപ്പിച്ച മകന്‍ പിന്നീട്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബ്ലഡ്‌ബാങ്കിന്റെ പി.ആര്‍.ഒ ആയത്‌ മറ്റൊരു യാദൃച്‌ഛികത.
കാന്‍സറിനെ തുരത്താന്‍ സെബിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. കാന്‍സര്‍ രോഗികളെയും കുടുംബങ്ങളെയും സംഘടിപ്പിച്ച്‌ 'പള്‍സ്‌ സാന്ത്വനസ്‌പര്‍ശ'മെന്ന സൗഹൃദവേദിക്ക്‌ രൂപം നല്‍കി. സംഘടനയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന്‌ ലക്ഷ്‌മിതരു ചെടികള്‍ കര്‍ണ്ണാടകയില്‍ നിന്ന്‌ എത്തിച്ചു.
എല്ലാ വീടുകളിലേക്കും സൗജന്യമായി നല്‍കി. കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന്‌ നൂറോളം മുള്ളാത്തയും കൊണ്ടുവന്നു. യു ട്യൂബിലൂടെയും ഫേസ്‌ബുക്കിലുടെയും ഈ വിവരം അറിഞ്ഞതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകള്‍ അഞ്ചേരിയിലേക്കെത്തി.
''കഴിഞ്ഞ മെയ്‌ 16ന്‌ കാനഡയില്‍നിന്ന്‌ ജോര്‍ജ്‌ എന്നൊരാള്‍ വിളിച്ചു. തിരുവല്ല സ്വദേശിയായ ജോര്‍ജിന്റെ അപ്പന്‌ എഴുപതു വയസ്സുണ്ട്‌. കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും വലിയ ചികിത്സ വരെ നല്‍കിയിട്ടും രക്ഷയില്ലെന്നാണ്‌ ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്‌. എന്നെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാനാണ്‌ ജോര്‍ജ്‌ വിളിച്ചത്‌. ഞാന്‍ വിവരങ്ങള്‍ പറഞ്ഞു.
തൊട്ടടുത്ത മാസം ജോര്‍ജ്‌ തിരുവല്ലയിലെത്തി. അപ്പനെയും കൂട്ടി നേരെ എന്റെ വീട്ടില്‍. ഇന്നോവ കാറില്‍നിന്നും ഇറങ്ങാന്‍ പോലും കഴിയുന്നില്ലായിരുന്നു ജോര്‍ജിന്റെ അപ്പന്‌. ഒരുമാസത്തേക്കുള്ള ലക്ഷ്‌മിതരുവിന്റെ ഇലകളും മുള്ളാത്തയും കൊടുത്തയച്ചു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ജോര്‍ജ്‌ വീണ്ടും വിളിച്ചു.
അപ്പന്‌ ഏറെ മാറ്റമുണ്ടെന്ന സന്തോഷവാര്‍ത്തയാണ്‌ അന്ന്‌ പറഞ്ഞത്‌. ഒരുമാസം കഴിഞ്ഞ്‌ അപ്പന്‍ നടക്കാന്‍ തുടങ്ങി. അതിനുശേഷമാണ്‌ ജോര്‍ജ്‌ തിരിച്ച്‌ കാനഡയിലേക്ക്‌ പോയത്‌. ഇപ്പോഴും ഇടയ്‌ക്ക് വിളിക്കും. അപ്പനെ തിരിച്ചുതന്നതിലുള്ള നന്ദി പറയാന്‍.''
ജോര്‍ജിന്റെ അപ്പനെപ്പോലെ എത്രയോ പേര്‍ക്ക്‌ സെബി ചികിത്സയുടെ വിവരങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്‌. ഫോണിന്‌ വിശ്രമമില്ലാതെ വന്നപ്പോള്‍ അത്‌ മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമായി. അതോടെയാണ്‌ പള്‍സ്‌ സാന്ത്വനസ്‌പര്‍ശത്തിന്റെ നേതൃത്വത്തില്‍ അഞ്ചേരി എസ്‌.ഡി കോണ്‍വെന്റില്‍ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി ഒരു സെന്റര്‍ ആരംഭിച്ചത്‌.
സിസ്‌റ്റര്‍ ദീപയാണ്‌ ഇലക്കഷായത്തെക്കുറിച്ചും അത്‌ കഴിക്കുന്ന രീതിയെക്കുറിച്ചും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്‌. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട്‌ അഞ്ചുവരെ സെന്റര്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞമാസം അഞ്ചേരിയിലെ സ്‌കൂളുകള്‍, പള്ളികള്‍, അമ്പലങ്ങള്‍, മറ്റു പൊതുസ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക്‌ ലക്ഷ്‌മിതരുവിന്റെയും മുള്ളാത്തയുടെയും ചെടികള്‍ നല്‍കിക്കഴിഞ്ഞു.
ഇതോടൊപ്പം വെസ്‌റ്റിന്‍ഡീസ്‌ ചെറിയെന്ന ചെടിയും പ്രചരിപ്പിക്കുന്നുണ്ട്‌. വിറ്റമിന്‍ സി കൂടുതലുള്ള ചെടിയാണ്‌ വെസ്‌റ്റിന്‍ഡീസ്‌ ചെറി. നെല്ലിക്കയേക്കാള്‍ നാലിരട്ടി വിറ്റമിന്‍ ഇതിലുണ്ടെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. പ്രതിരോധശേഷി ഗണ്യമായ വര്‍ദ്ധിപ്പിക്കുന്ന ഈ ചെടി കാന്‍സര്‍ ഉള്‍പ്പെടെ മാരകമായ പല രോഗങ്ങളും വരുന്നത്‌ തടയാന്‍ സഹായകമാണെന്ന്‌ പറയപ്പെടുന്നു.
ഇപ്പോള്‍ ദിവസവും അറുപതുപേരെങ്കിലും അഞ്ചേരിയിലെത്തി കാന്‍സര്‍ ചികിത്സയെക്കുറിച്ച്‌ അറിയുന്നുണ്ട്‌. അതില്‍ മിക്കവരും ചെടികള്‍ കൊണ്ടുപോകുന്നുമുണ്ട്‌. അഞ്ചേരിയെ മാത്രമല്ല, കേരളത്തെ മുഴുവന്‍ കാന്‍സര്‍രഹിതമാക്കാനാണ്‌ സെബിയുടെയും നാട്ടുകാരുടെയും ലക്ഷ്യം.

കാന്‍സര്‍ വരാതിരിക്കാനും കാന്‍സര്‍ വന്നവര്‍ക്കുമുള്ള ഭക്ഷണക്രമീകരണം

1. ദിവസേന അഞ്ചു ലിറ്ററെങ്കിലും വെള്ളം കുടിക്കണം. കൃത്രിമ പാനീയങ്ങള്‍, കോള, സോഡ എന്നിവ കുടിക്കരുത്‌.
2.മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങളും കൃത്രിമ കളര്‍ ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷ്യസാധനങ്ങളും ഉപയോഗിക്കാതിരിക്കുക.
3. ചായ/കാപ്പി, പഞ്ചസാര, പാല്‍ എന്നിവ വര്‍ജിക്കുക.
4.എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം
5.ഇറച്ചി പരമാവധി ഉപേക്ഷിക്കണം. ഉണക്കമീന്‍ ഉപയോഗിക്കരുത്‌.
6.കൃത്രിമ കീടനാശിനികളുപയോഗിക്കാത്ത പച്ചക്കറികള്‍ കഴിക്കണം. പ്രത്യേകിച്ച്‌ ഇലക്കറികള്‍. കോവയ്‌ക്ക, വെള്ളരിക്ക, കുക്കുമ്പര്‍ എന്നിവ സാലഡായി ഉപയോഗിക്കാം.
7.കുരുകളഞ്ഞ നാല്‌ നെല്ലിക്കജ്യൂസില്‍ ഒരു നുള്ള്‌ ശുദ്ധമായ മഞ്ഞള്‍പൊടി ഇട്ട്‌ ദിവസവും സേവിക്കണം. നാടന്‍ മാമ്പഴം, ചക്ക, പപ്പായ, മാതള നാരങ്ങ, ഓറഞ്ച്‌, പേരയ്‌ക്ക, അസറോള ചെറി (വെസ്‌റ്റ് ഇന്‍ഡീസ്‌ ചെറി) എന്നീ പഴങ്ങള്‍ നന്നായി കഴിക്കണം. കുരുവുള്ള മുന്തിരി അതേപോലെ കഴിക്കണം. (ഉപ്പുവെള്ളത്തിലോ പുളിയും വിനാഗിരിയോ ചേര്‍ത്ത വെള്ളത്തിലോ കഴുകിയാല്‍ മുന്തിരിയെ വിഷവിമുക്‌തമാക്കാം.) പാഷന്‍ ഫ്രൂട്ട്‌ ബ്രസ്‌റ്റ്കാന്‍സറിന്‌ ഉത്തമമാണ്‌.
8. ഒരു സ്‌പൂണ്‍ തേനില്‍ പകുതി ചെറുനാരങ്ങനീരും വെള്ളവും ചേര്‍ത്ത്‌ എല്ലാ ദിവസവും കഴിക്കണം. വിറ്റമിന്‍ സി ലഭിക്കുന്ന പഴങ്ങള്‍ പുളിയുള്ളതിനാല്‍ ആഹാരത്തിനൊപ്പം വിഴുങ്ങുന്നതാണ്‌ നല്ലത്‌.
9. രാത്രി എട്ടുമണിക്കുശേഷം ഭക്ഷണം കഴിക്കുന്നത്‌ നല്ലതല്ല.
10.ചെയ്യാന്‍ സാധിക്കുന്ന ബ്രീത്തിംഗ്‌, യോഗ വ്യായാമങ്ങള്‍ ചെയ്യുക.
11.ലഹരി വസ്‌തുക്കള്‍ ഉപയോഗിക്കരുത്‌.

Con. No. Sr. Deepa:- 9995760920, 0487-2411545

http://www.mangalam.com/mangalam-varika/269662?page=0,1#sthash.4Gsn5RFJ.dpuf

http://www.mangalam.com/mangalam-varika/269662#sthash.R3llT3oK.VqXXRgjD.dpuf

വരനെയും ആനയിച്ചു കൊണ്ട് വാഹന റാലി; വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്ത

on Jan 19, 2015

ബേക്കല്‍: (www.kasargodvartha.com 18.01.2015) റോഡ് ഗതാഗതം തടസപ്പെടുത്തി കൊണ്ട് ചിത്താരിയില്‍ നിന്നും ബേക്കല്‍ ജംങ്ഷനിലേക്ക് വാഹന റാലി നടത്തിയതിന് വരനും സുഹൃത്തുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെയാണ് സംഭ
വം.
ചിത്താരിയിലെ വരനെയും ആനയിച്ചു കൊണ്ട് നിരവധി കാറുകളുടെയും ബൈക്കുകളുടെയും അകമ്പടിയോടെ ബേക്കല്‍ ജംങ്ഷനിലെ വധുവിന്റെ വീട്ടിലേക്ക് യുവാക്കള്‍ വാഹന റാലി നടത്തുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റു വാഹനങ്ങള്‍ക്ക് തടസം നേരിട്ടതോടെയാണ് പോലീസ് വരനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തത്.

വാഹന റാലിയില്‍ പങ്കെടുത്ത ബൈക്ക്, കാര്‍ തുടങ്ങിയവയുടെ നമ്പര്‍ ശേഖരിച്ചാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ബേക്കല്‍ എസ്.ഐ പി. നാരായണന്‍ പറഞ്ഞു.

ബസിലെയും മറ്റു യാത്രക്കാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് റാലിയെ കുറിച്ച് അന്വേഷിച്ചത്. വാഹന റാലി തടയുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നതിനാല്‍ പോലീസ് അതിന് തയ്യാറായില്ല. ഇത്തരത്തില്‍ വരനെയും ആനയിച്ചു കൊണ്ട് വാഹന റാലി നടത്തുന്നത് നേരത്തെ തന്നെ മഹല്ല്, സംയുക്ത ജമാഅത്തുകളും വിലക്കിയിരുന്നുവെങ്കിലും യുവാക്കള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം തുടര്‍ന്നാണ് പോലീസിനെ കേസെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

നരച്ച മുടി കറുത്തതായി വളരാൻ ഒരു ഫലപ്രദമായ വഴിയുണ്ട്……..!!!

on Dec 25, 2014

നരച്ച മുടി കറുത്തതായി വളരാൻ ഒരു ഫലപ്രദമായ വഴിയുണ്ട്……..!!!


മുടി നരച്ചു പോയാൽ ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് കരുതി ഡൈയും ഹെയർ കളറും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ആ വിശ്വാസം മാറ്റാൻ സമയമായി.. കാരണം വെളുത്തമുടി കറുത്തതായി വളരാൻ വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്. പ്രാകൃത കാലം മുതൽക്കേ പ്രചാരത്തിലുള്ള ഒരു മാർഗമാണ് ഉള്ളി നീര് ഉപയോഗിക്കുന്നത്. എന്നാൽ ഈ സൂത്രം നമ്മളിൽ പലർക്കും അറിയില്ലെന്നുള്ളത് ഒരു സത്യമാണ്. അറിയുന്നവർക്കാകട്ടെ ഇതു എങ്ങനെ ഉപയോഗിക്കണം എന്നും നിശ്ചയമില്ല.
മുടി അമിതമായി കൊഴിഞ്ഞ് കട്ടി കുറയുന്നതിനും നര അകറ്റാനും 100 ൽ ഏറെ വർഷങ്ങളായി തുറന്നു വരുന്ന ഒരു മാർഗ്ഗമാണിത്. ഉള്ളി നീര് തലയിൽ പുരട്ടുമ്പോൾ രോമകൂപത്തിൽ രക്തയോട്ടം കൂടുകയും വളർച്ചയെ പോഷിപ്പിക്കുകയും ചെയ്യും.

952b41d3c1a587bd3c1fed7d950a0282
കൂടാതെ തലയോട്ടിയിൽ ഉണ്ടാകുന്ന ബാക്ടീരിയ, മറ്റു പരോപജീവികളെയും കൊല്ലുന്നതിനും മറ്റു ഫങ്കസ് എന്നിവയെ നശിപ്പിക്കുന്നതിനും സഹായിക്കും. അത് മൂലം മുടി കൊഴിച്ചിൽ ഇല്ലാതാകുകയും ചെയ്യും. ഇതിനുമെല്ലാമുപരി ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ ഘടകം പുതിയ രോമകൂപങ്ങളെ ഉണ്ടാക്കുന്നത്‌ മൂലം പുതിയ മുടി വളർന്നു വരുന്നതിനു സഹായിക്കുകയും ചെയ്യും.
onion juice
ഉള്ളി മുടി വളർച്ചയ്ക്ക് സഹായിക്കുന്നത് എങ്ങനെയാണ്…??
ഉള്ളിക്ക് അനേകായിരം സവിശേഷതകൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മുടി കൊഴിച്ചിൽ ഇല്ലാതാക്കാനുള്ള അവയുടെ കഴിവ്. ഉള്ളിയിൽ പല തരം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റമിൻ C, വിറ്റമിൻ B6, കാൽസിയം, മഗ്നീസിയം, പൊട്ടാസിയം, ജെർമാനിയം, പിന്നെ ഏറ്റവും പ്രധാനപെട്ടതെന്നു പറയാവുന്ന ഒന്നായ സൾഫർ എന്നിവയാണ് ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ. ഉള്ളി തലയോട്ടിയിലെ അഴുക്കിനെ ഉന്മൂലനം ചെയ്യുകയും പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു. തലയിലെ രക്തയോട്ടത്തെ അഭിവൃദ്ധിപ്പെടുത്തി മുടി വളരുവാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നു.
home-remedies-baldness-hair-growth
ഉള്ളി നീര് എങ്ങനെ തയ്യാറാക്കാം:
ഉള്ളി നീര് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അതിനാൽ അത് ശുദ്ധമായി ആവശ്യാനുസ്രതം തയ്യാറാക്കുന്നതാണ് ഉത്തമം. നിങ്ങളുടെ പക്കൽ ജ്യൂസർ/മിക്സി ഉണ്ടെങ്കിൽ അത് ഉപയോഗിച്ചോ അതുമല്ലെങ്കിൽ ഗ്രേറ്റർ ഉപയോഗിച്ചോ ഉള്ളി നീര് എടുക്കാം. അരിച്ചെടുത്ത ഉള്ളി നീര് ഉപയോഗിക്കുന്നതാകും നല്ലത്. തലയിലാകെ തേച്ചു പിടിപ്പിക്കുന്നതിന് മുൻപായി ശരീരത്തിൽ എവിടെയെങ്കിലും തേച്ച് അലർജി ടെസ്റ്റ്‌ നടത്തണം.ഉള്ളി നീരിന് അല്പം വീര്യം കൂടുതൽ ആണ്. അതിനാൽ തന്നെ സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർത്ത് ഉപയോഗിക്കാം.
തലയോട്ടിയിൽ ഉള്ളി നീര് തേച്ച ശേഷം അല്പം സമയം തലയിൽ കൈ വിരൽ കൊണ്ട് നല്ലപോലെ ഒന്ന് മസ്സാജ് ചെയ്യുന്നത് നന്നാകും. എന്നിട്ട് 30 മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ സമയം കഴിഞ്ഞ് കഴികി കളയാം. താരൻ ഇല്ലാതാക്കാൻ ഈ പ്രക്രിയ ഏറെ സഹായിക്കും. ഉള്ളി നീരിന് കുത്തുന്ന ഒരു മണം ഉണ്ടാകുന്നതിനാൽ രാത്രി ഉള്ളി നീര് തേച്ചു പിടിപ്പിച്ച് ചെറു ചൂട് വെള്ളത്തിൽ കുളിക്കുന്നതാണ് ഉത്തമം. എന്നിട്ട് രാവിലെ വീര്യമില്ലാത്ത ഏതെങ്കിലും ഷാമ്പൂ വെച്ച് കഴുകി വൃത്തിയാക്കാം.
1977177b66daa9bd770c88c8af3ad1aa
ഉള്ളി നീര് എടുക്കാൻ മടിയുള്ളവർക്ക് ഉള്ളി അരിഞ്ഞ് തിളച്ച വെള്ളത്തിൽ ഇട്ട ശേഷം വീണ്ടും ഒരു 5-10 മിനിറ്റ് വരെ തിളപ്പിക്കാൻ വെക്കുക. എന്നിട്ട് തണിഞ്ഞ ശേഷം വെള്ളം ഊറ്റിയെടുത്ത് ആ വെള്ളത്തിൽ തല കഴുകാം. വേറെ വെള്ളം ഉപയോഗിച്ചു പിന്നീട് മുടി കഴുകരുത്. അടുത്ത ദിവസം വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ രീതി ദിവസവും തുടരുക. ഇതു വഴി മുടി വളർച്ച കൂടുമെന്ന് മാത്രമല്ല വെളുത്ത മുടി കറുക്കുകയും ചെയ്യും

ഐ.എന്‍.എല്‍ നേതാവ് എം.കെ.മുഹമ്മദ്കുഞ്ഞി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

on Nov 6, 2014

ഐ.എന്‍.എല്‍ നേതാവ് എം.കെ.മുഹമ്മദ്കുഞ്ഞി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു

Written By malabar flash on Thursday, November 6, 2014 | 15:02

കാഞ്ഞങ്ങാട്: മുന്‍ അജാനൂര്‍ പഞ്ചായത്ത് മെമ്പറും ഐഎന്‍എല്‍ ജില്ലാ നേതാവുമായിരുന്ന സൗത്ത് ചിത്താരിയിലെ എം.കെ.മുഹമ്മദ്കുഞ്ഞി നിരവധി പ്രവര്‍ത്തകരോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വമെടുത്തു. കഴിഞ്ഞ ദിവസം കോട്ടച്ചേരി ജനപക്ഷയാത്ര സ്വീകരണ ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ഐഎന്‍എല്‍ പിളര്‍പ്പിന് ശേഷം രാഷ്ട്രീയരംഗത്ത് നിന്ന് അകന്ന് നിന്നിരുന്ന അദ്ദേഹം കഴിഞ്ഞ പാര്‍ല്ലമെന്റ് തിരഞ്ഞെടുപ്പില്‍ അഡ്വ.ടി.സിദ്ധിഖിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൂടെയാണ് യുഡിഎഫ് ക്യാമ്പില്‍ സജീവമായത്. 
രാജ്യം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഇന്ത്യയുടെ മതേതരത്വ ജനാധിപത്യ പൈതൃകം നിലനിര്‍ത്തുന്നതിന് ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സ് ഇല്ലാത്ത ഭാരതം കെട്ടിപ്പടുക്കാമെന്ന വ്യാമോഹത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സര്‍വ്വതും ത്യജിച്ച ധീരദേശാഭിമാനികളായ രാഷ്ട്ര ശില്‍പികളെപോലും ചരിത്രത്തില്‍ നിന്നും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്.

അക്രമരാഷ്ട്രീയവും അനാവശ്യ സമരങ്ങളും കാരണം ജനമനസ്സുകളില്‍ നിന്ന് അകന്ന് പോയ ഇടതുപക്ഷ ചേരി പാര്‍ട്ടിയിലേയും മുന്നണിയിലേയും അഭിപ്രായ വ്യത്യാസങ്ങളും വിഭാഗീയതകളും കാരണമായി കൂടുതല്‍ ക്ഷയിച്ച് കൊണ്ടിരിക്കുകയാണ്. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ അധികാരലെത്തുന്നതിനെ ഫലപ്രദമായി നേരിടുന്നതിന് പകരം ബിജെപിയിലേക്കും മറ്റും പ്രവര്‍ത്തകരെ കൂട്ടത്തോടെ പറഞ്ഞ് വിട്ട് കൊണ്ട് ഇനിയൊരിക്കലും തിരിച്ച് വരാനാകാത്ത വിധം അവര്‍ തകര്‍ന്നടിഞ്ഞ് കൊണ്ടിരിക്കുന്നു. മദ്യവിപത്തിനെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് കൊണ്ട് ജനക്ഷേമ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്നതിന് ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന് ശക്തി പകരാന്‍ കഴിഞ്ഞ കാലങ്ങളില്‍ തന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച മുഴുവന്‍ പ്രവര്‍ത്തകരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അണി ചേരണമെന്ന് അദ്ദേഹം ഈ പ്രസ്താവനയിലൂടെ അറിയിച്ചു.

ചിത്താരി ഗ്രാമം ...ലേഖനം: ബഷീര്‍ ചിത്താരി

on Oct 28, 2014

ചിത്താരി ഞങ്ങള്‍ക്കെന്നും ഉള്‍പുളകം ഉണ്ടാക്കുന്ന ഒരു ഗ്രാമമാണ്, എന്‍റെ പ്രിയപ്പെട്ട ഗ്രാമം. കേരളത്തിലെ ഒരു ഗ്രാമത്തിന്‍റെ എല്ലാ നന്മകളും സൌന്ദര്യവും നിര്‍മലതയും ഗ്രാമീണ ജനതയുടെ നിഷ്കളങ്കതയും എല്ലാം ഇവിടെ ഒന്നായി ലയിച്ചിരിക്കുന്നു. എന്‍റെ നാട്ടുക്കാരായ ഗ്രാമീണ ജനതയുടെ പരസ്പര സ്നേഹവും സൌഹാര്‍ദ്ദവും സഹകരണവും വിശാലമായ കാഴ്ച്ചപാടുകളും മതേതരമുല്യങ്ങളില്‍ അധിഷ്ടിതമായ സ്വഭാവ വിശേഷണവും എല്ലാം ഈ നാടിന്‍റെ സംസ്കൃതിയെ സമ്പന്നമാക്കുന്ന വിശേഷണങ്ങള്‍ ആണ്.

പ്രകൃതി രമണീയമാണ് ചിത്താരി ഗ്രാമം. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടേക്ക് നിര്‍മലമായി ഒഴുകുന്ന മനോഹരമായ ചിത്താരി പുഴ നമ്മുടെ ഗ്രാമത്തിന്‍റെ വെള്ളി പാദസരം പോലെ ഒഴുകുന്ന കാഴ്ച അതിമനോഹരമാണ്.
എന്‍റെ ഓര്‍മ്മകള്‍ സ്വാഭാവികമായും കുട്ടിക്കാലത്തേക്ക് പിറകോട്ട് പറക്കുകയാണ്. ഞാന്‍ ആദ്യാക്ഷരം പഠിച്ച ഹിമായത്തുല്‍ ഇസ്ലാം യു.പി സ്കൂള്‍, അവിടെത്തെ എന്‍റെ ഗുരുനാഥന്‍മാര്‍ എല്ലാം ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബാല്യകാല വികൃതികള്‍കിടയിലും സ്നേഹ സമ്പൂര്‍ണമായ പെരുമാറ്റവും ക്ഷമാപൂര്‍ണമായ സമീപനവും കൊണ്ട് കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെപ്പിച്ച് നടത്തിക്കുന്നതില്‍ അധ്യാപികാ അധ്യാപകന്മാര്‍ പ്രകടിപ്പിക്കുന്ന ധിക്ഷണാബോധം അപാരം തന്നെയായിരുന്നു.
നമ്മുടെ ഗ്രാമജനത പൊതുവേ ശാന്തസ്വഭാവക്കാരും പരസ്പര ബഹുമാനം പ്രകടിപ്പിക്കുന്നവരുമാണ്.
മറ്റു ദേശങ്ങളില്‍നിന്നും വരുന്നവരെ മാന്യമായ രീതിയില്‍ അഥിതികളായി സ്വീകരിക്കുകയും അവര്‍ക്ക് സഹായ സഹകരണങ്ങള്‍ ചെയിതു കൊടുക്കുന്നതില്‍ പരസ്പരം മത്സരിക്കുന്നവരായിരുന്നു നമ്മുടെ നാട്ടുക്കാര്‍.
ജാതി മത വ്യത്യാസം ഇല്ലാതെ സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുക എന്നത് ചിത്താരിക്കാരുടെ ഒരു പൈതൃക സ്വഭാവമാണ്.
ചിത്താരിയുടെ സാമുഹ്യ സാംസ്കാരിക കേന്ദ്രം തലഉയര്‍ത്തി നില്‍ക്കുന്നത്‌ തെക്കും വടക്കും മദ്ധ്യത്തിലുമായി നിലകൊള്ളുന്ന മുസ്ലീം ജമാഅത്തു പള്ളികളാണ്.

ഈ പ്രസ്ഥാനങ്ങളിലൂടെ പ്രഗല്‍ഭരായ പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും സേവന നേതൃതം ലഭിക്കാനുള്ള മഹാ ഭാഗ്യം നമ്മുടെ നാട്ടിനുണ്ടായി. ഇതില്‍ എടുത്തു പറയേണ്ട എന്‍റെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില പ്രഗല്‍ഭരാണ് മുന്‍ ഖാസി മര്‍ഹും പി.എ അബ്ദുള്ള മുസ്ലിയാര്‍ ,ചിത്താരി ഹംസ മുസ്ലിയാര്‍ ,മര്‍ഹും മാട്ടുമ്മല്‍ മുഹമ്മദ്‌ ഹാജി തുടങ്ങിയവര്‍ . മറ്റൊരു പ്രധാന ഗുരു വര്യനാണ് നാലരപതിറ്റാണ്ട്കാലം സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ അധ്യാപകനായി ദീനീ വിജ്ഞാനത്തിന്‍റെ പ്രകാശം ആയിര കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി വിശ്രമ ജീവിതം നയിക്കുന്ന ബഹു: സി.എച് മുഹമ്മദ്‌ മൌലവി. ഇതിനു പുറമേ ധാരാളം പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും സേവനങ്ങള്‍ ചിത്താരിക്ക് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുകയാണ്.
ചിത്താരി ഗ്രാമത്തിന്‍റെ പ്രൌഡ ഗംഭീരമായ വികസനത്തിന്‌ പ്രധാനപെട്ട പങ്കുവഹിച്ചത് നല്ലവരായ നമ്മുടെ നാട്ടിലെ പ്രവാസി സമൂഹമാണ്. നമ്മുടെ നാടിന്‍റെ സാമ്പത്തികവും സാമൂഹ്യവുമായ വളര്‍ച്ചക്ക് വിലമതിക്കുവാന്‍ പറ്റാത്ത സംഭാവനകളാണ് പ്രവാസി സമൂഹവും പ്രവാസി സംഘടനകളും ചെയിതു കൊണ്ടിരിക്കുന്നത്.

ഇവിടെ വിസ്മരിക്കാന്‍ പറ്റാത്ത മറ്റൊരു സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുകയാണ് ചാമുണ്ഡിക്കുന്നു ക്ഷേത്രം.
ചിത്താരിയുടെ പ്രകൃതി ശീതളഛയ നിറഞ്ഞതാണ്‌ അതിനു അനിയോജ്യമായ രാഷ്ട്രീയ അടിത്തറയാണ് ഇവിടെ ഉള്ളത്.
മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ ബാലപാഠങ്ങള്‍ പഠിച്ചു വളര്‍ന്നവരാണ് ഇവിടെത്തെ മഹാ ഭൂരിപക്ഷം ജനങ്ങളും. ഹരിത ഗ്രാമമായ ചിത്താരിയെ പച്ച പുതപ്പു അണിയിക്കുന്നതാണ് ഇവിടെ എങ്ങും പാറിപറക്കുന്ന മുസ്ലീം ലീഗിന്‍റെ പതാകകള്‍.ഒരു രാഷ്ട്രീയ കക്ഷിയുടെ പൂര്‍ണമായ ആധിപത്യം നമ്മുടെ ഗ്രാമത്തിന്‍റെ പുരോഗതിക്കു വളരെ അധികം സഹായിച്ചിട്ടുണ്ട് എന്ന കാര്യം ശത്രുക്കള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.

സാമൂഹ്യ സേവനം ചിത്താരിക്കാരുടെ സിരകളില്‍ ഒഴുകുന്ന ഒരു സ്വഭാവ വിശേഷണമാണ്. അതുകൊണ്ട് തന്നെയാണ് സേവനത്തിന്‍റെ പുതിയ പുതിയ മേഘലകളിലേക്ക് കാലെടുത്തുവെച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ “ഒരുമ” എന്ന കൈത്തിരിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. സാധു സേവനമെന്ന പരിമിതമായ മേഘലയില്‍ ഒതുങ്ങാതെ വിശാലമായ പുതിയ സേവന മാര്‍ഗങ്ങള്‍ തേടിപിടിച്ചു കാരുണ്യ പ്രവര്‍ത്തനത്തിന് പുതിയ രൂപവും ഭാവവും നല്‍കുകയാണ് “ഒരുമ” ഇവിടെ ചെയ്യുന്നത്. അഭ്യസ്തവിദ്യരായ ആളുകള്‍ക്ക് തൊഴില്‍ നേടികൊടുക്കാനുള്ള പദ്ദതികള്‍, കുടുംബ കൌണ്‍സിലിംനഗ് ക്ലാസ്സുകള്‍,ഹജ്ജ് ക്ലാസുകള്‍,ആധാര്‍ കാര്‍ഡ്,ഗ്യാസ് കണക്ഷന്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ “ഒരുമ” യുടെ സേവനത്തിന്‍റെ ചെറു വീഥികളാണ്. അതോടൊപ്പം തന്നെ മറ്റു കാരുണ്യ പ്രവര്‍ത്തനങ്ങളായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിശപ്പകറ്റാന്‍ റേഷന്‍ വിതരണവും,രോഗികളെ ചികിത്സാ പദ്ദതികള്‍,വിവാഹ സഹായങ്ങള്‍,ഭവന നിര്‍മാണ സഹായങ്ങള്‍ തുടങ്ങിവ എല്ലാം “ഒരുമ”യുടെ  സേവനത്തിന്‍റെ പ്രകാശ ഗോപുരങ്ങളാണ്. ഈ മഹനീയ കൂട്ടായിമയിക്ക് നേതൃത്തം നല്‍കാന്‍ പരിചയ സമ്പന്നരായ ആളുകള്‍ ഉണ്ട് എന്നത് “ഒരുമ”യുടെ പ്രവര്‍ത്തനത്തിന് മാറ്റ് കൂട്ടുന്ന കാര്യമാണ്.

ഇത് ഒരു ഗ്രാമ ജനതയുടെ വിജയ ഗാഥയാണ്. ചിത്താരി ഗ്രാമം ഇന്ന് എന്ത് കൊണ്ടും സമ്പല്‍സമൃദ്ധമാണ്, സാംസ്കാരിക കേന്ദ്രമാണ്.ഈ അനുഗ്രഹ വിശേഷണങ്ങള്‍ “ഒരുമ”യോടെ നമ്മുക്ക് കാത്തു സൂക്ഷിക്കാം .നമ്മുക്ക് ഇപ്പോള്‍ അവശതകള്‍ വളരെ ശുഷ്കമാണ്, നമ്മില്‍ കവിഞ്ഞുള്ള സേവന സഹായങ്ങള്‍ അയാല്‍ ഗ്രാമങ്ങളിലേക്ക് വ്യാപനം ചെയ്യുമ്പോള്‍ ചിത്താരിയുടെ കീര്‍ത്തി ഉയരങ്ങളില്‍നിന്നു ഉയരങ്ങളിലേക്ക് ഉയരുകയും സര്‍വ്വ ശക്തന്റെ അനുഗ്രഹങ്ങള്‍ കൂടുതല്‍ ചിത്താരിയില്‍ വര്‍ശിക്കുകതന്നെ ചെയ്യും ....
ബഷീര്‍ ചിത്താരി

കല്യാണ വീട്ടിൽ പടക്കം പൊട്ടിച്ച യുവാക്കളെ നാട്ടുകാര് പൂശി വിട്ടു

on Oct 27, 2014


ആധുനിക ജീവിതശൈലി കാന്‍സറിന് വഴിവക്കുന്നു: ഡോ. ഷയിസ്ഥ മെഹ്ത

on

ആധുനിക ജീവിതശൈലി കാന്‍സറിന് വഴിവക്കുന്നു: ഡോ. ഷയിസ്ഥ മെഹ്ത
  
റിയാദ്: മുന്‍പ് പകര്‍ച്ചവ്യാധികളായിരുന്നു പ്രധാന മരണകാരണമെങ്കില്‍ ഇപ്പോഴത് ജീവിത ശൈലിയുമായി ബന്ധപ്പെട്ട ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളാണെന്ന് മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഗാസ്‌ട്രോഎേെന്റ്രാളോജി വിഭാഗം പ്രൊഫസറും കണ്‍സള്‍ട്ടന്റുമായ ഡോ. ഷയിസ്ഥ അഭിപ്രായപ്പെട്ടു. കായികാധ്വാനം ഇല്ലാത്തതും ഫാസ്റ്റ്ഫുഡിന്റെയും ശീതീകരിച്ചതും ടിന്നില്‍ അടച്ചതുമായ ഭക്ഷണങ്ങളുടെയും പെപ്‌സി കോള തുടങ്ങിയ ശീതളപാനിയങ്ങളുടെയും അമിതമായ ഉപയോഗവുമാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണമെന്നും അവര്‍ പറഞ്ഞു. ആര്‍.സി.എഫ് ഐ (റിലീഫ് ആന്‍ഡ്‌സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) റിയാദ് ചാപ്റ്റര്‍ ഒരുക്കിയ ഡിന്നര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഗള്‍ഫ് ആരോഗ്യമന്ത്രിമാരുടെ സംയുക്ത ഭരണനിര്‍വഹണ സമിതിയും കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി ജിസിസി രാജ്യങ്ങളില്‍ കാന്‍സര്‍ രോഗത്തിന്റെ് ഭാരം എന്ന വിഷയത്തില്‍ റിയാദില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തില്‍ കാന്‍സര്‍ പ്രതിരോധിക്കുന്നതില്‍ ഭക്ഷണ ശൈലിയുടെയും വ്യായാമത്തിന്റെനയും പങ്ക്' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനാണ് ഡോ. ഷയിസ്ഥ റിയാദിലെത്തിയത്.

പഴങ്ങളും പച്ചക്കറികളും ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, ധാരാളമായി വെള്ളം കുടിക്കുക, ദിവസവും ചുരുങ്ങിയത് അര മണിക്കൂര്‍ വ്യായാമം ചെയ്യുക, പുകവലിയും മദ്യവും കോള ഉല്‍പന്നങ്ങളുടെ ഉപയോഗവും വെടിയുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍. വ്യായാമത്തിന് സമയം കണ്ടെത്താന്‍ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ഓഫീസിലേക്കും തിരിച്ചും നടക്കുക എന്ന രീതി സ്വീകരിച്ചാല്‍ ദിവസവും ആവശ്യമായ വ്യായാമം ലഭിക്കും.

ഇടവിട്ട ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നതും വര്‍ഷത്തില്‍ ഒരു മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കുന്നതും കാന്‍സര്‍ അടക്കമുള്ള ജീവിതശൈലി അസുഖങ്ങളുടെ ചികിത്സയിലും പ്രതിരോധത്തിലും വലിയ പങ്കു വഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ജീവിതത്തിന്റെ നല്ലൊരു സമയവും ഊര്‍ജവും ബുദ്ധിയും സമ്പത്തും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ സാമൂഹിക വിദ്യഭ്യാസ ഉന്നമനത്തിനു വേണ്ടി ചിലവഴിക്കണമെന്നും അവര്‍ പറഞ്ഞു.

സഹീര്‍ അബ്ബാസ് (കാനഡ) വിശിഷ്ട്ടാതിഥിയായിരുന്നു. ഡോ അബ്ദുസ്സലാം സ്വാഗതവും ജലീല്‍ മാട്ടൂല്‍ നന്ദിയും പറഞ്ഞു.

കാര്ഡ് ബ്ലോക്ക്‌ ആയി യുവതി ATM മിഷൻ തല്ലിപ്പോളിച്ചു

on Oct 22, 2014

Lady in Dongguan rips apart ATM after card is swallowed

atm-assault1.jpg
ATMs have taken a bit of a beating from angry patrons in recent times. This time it was an ATM in Dongguan that bit the dust as a woman was seen completely disabling the machine in order to retrieve her card, which had been swallowed.
The incident happened last week at a shopping mall in Shilong town, Dongguan prefecture-level city, and was captured by a surveillance video, according to NetEase.
The video reportedly shows the women repeatedly trying, and failing, to withdraw cash. The machine then failed to return her card, thus sparking her assault on the unsuspecting victim.
There is no report on whether she successfully retrieved the card, however Shilong police did reveal on Monday that the lady in question has been checked in to Dongguan psychiatric hospital to receive treatment for a mental illness.
atm-assault2.jpg
atm-assault3.jpg
atm-assault5.jpg
atm-assault4.jpg

മാട്ടിറച്ചിയില്‍ സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!! ഞെട്ടിക്കുന്ന വെളിപെടുത്തലുകള്‍

on Oct 20, 2014


മാട്ടിറച്ചിയില്‍ സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!! ഞെട്ടിക്കുന്ന വെളിപെടുത്തലുകള്‍

 ;
സ്വന്തം ലേഖകന്‍
കൊച്ചി : ഇറച്ചിയിലെ മായത്തിന്‍റെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത് ഈയിടെ. രക്തം കട്ടപിടിക്കാനുള്ള സ്റ്റിറോയ്ഡ് കുത്തിവച്ചു കാലികളെ കശാപ്പുചെയ്‌യുന്നതായാണു വിവരം. ഇലിയം ബോള്‍ഡേബാല്‍ ആണു കശാപ്പിനു രണ്ടുമണിക്കൂര്‍ മുന്‍പു പ്രയോഗിക്കുന്നത്. ഇതോടെ രക്തം കട്ടപിടിക്കും.
കശാപ്പുചെയ്‌യുന്പോഴുണ്ടാകുന്ന രക്തനഷ്ടം ഇല്ലാതായാല്‍ മാംസത്തിനു 30 അധികം തൂക്കമുണ്ടാകും. ഈയിടെ വയനാടു ജില്ലയില്‍ അറവുശാലയില്‍ നിന്നുള്ള മാംസം കഴിച്ചു ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായത് ഈ സ്റ്റിറോയ്ഡിന്‍റെ ഉപയോഗം മൂലമാണെന്ന് അധികൃതര്‍ കരുതുന്നു. ഈയിടെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഇലിയം ബോള്‍ഡേബാല്‍ പിടിചെ്ചടുത്തിരുന്നു.
വന്‍തോതില്‍ സ്റ്റിറോയ്ഡ് കള്ളക്കടത്തു നടത്തിയതു കശാപ്പുശാലകളില്‍ ഉപയോഗിക്കാനാണെന്ന വിവരത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍ ആരോഗ്യവകുപ്പിനു നിര്‍ദേശം നല്‍കുകയും ചെയ്തു. പോത്ത് വരുന്ന വഴിആയിരം കോടി രൂപയിലേറെയാണു മാട്ടിറച്ചി വിപണിയില്‍ കേരളത്തില്‍ ഒരുവര്‍ഷം കൈമറിയുന്ന പണം.
ഭക്ഷ്യവസ്തുക്കളില്‍ ഏതെങ്കിലും ഘട്ടത്തില്‍ പേരിനെങ്കിലും പരിശോധന നടക്കുന്നുവെന്നാണു വയ്പ്. എന്നാല്‍, മാട്ടിറച്ചിയുടെ കാര്യത്തില്‍ ഒന്നും നടക്കുന്നിലെ്ലന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഇപ്പോള്‍ കേരളത്തിലേക്കു പ്രധാനമായും അറവുമാടുകളെത്തുന്നത് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ്.
ആന്ധ്രയില്‍ നിന്നു തമിഴ്നാട്ടിലേക്ക് ഉരുവിനെ കടത്തുന്പോള്‍ പരിശോധനയുണ്ട്. ചെക്‌പോസ്റ്റില്‍ വെറ്ററിനറി സര്‍ജന്‍ വിശദപരിശോധന നടത്തണമെന്നാണു നിയമമെങ്കിലും ഒന്നിനു 100 രൂപവച്ചു നല്‍കിയാല്‍ പാസ് റെഡി. കേരളത്തിലേക്കു കടക്കുന്പോഴും പരിശോധനയുണ്ട്. പരിശോധിച്ച് ഉരുവിന്‍റെ കാതില്‍ കമ്മല്‍ അടിച്ചുവിടണമെന്നാണു ചട്ടം. അറവുമാടുകളെ കൈകാര്യം ചെയ്‌യുന്നതും അറുക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ചു വിശദമായ നിയമം കേരളത്തിലുണ്ട്.
എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. പലതരം വിരകളും മുഴകളും വൈറസുകളും ബാക്ടീരിയകളും അടങ്ങിയതാണ് ഒാരോ അറവുമാടിന്‍റെയും ശരീരം. ക്ഷയവും ബ്രൂസലേ്ലാസിസ് രോഗവുമുള്ള ഉരുക്കളില്‍ നിന്ന് അതു മനുഷ്യരിലേക്കു പകരാം. ക്യാന്‍സര്‍ ബാധയുള്ള മാടുകളെ വരെ അറുത്തു വില്‍ക്കുന്നുണ്ട്. കേരളത്തില്‍ എവിടെ വില്‍ക്കുന്ന മാംസം പരിശോധിച്ചാലും അതില്‍ ഇ​കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും.
എന്നിട്ടും നമുക്കു കാര്യമായ അപകടങ്ങളില്ലാത്തതിനു നന്ദി പറയേണ്ടതു നമ്മുടെ പാചകരീതിയോടാണ്. മുക്കാല്‍ മണിക്കൂറോളം വേവിക്കുന്നതും മഞ്ഞള്‍ ചേര്‍ക്കുന്നതും രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നു. മീന്‍: കീടനാശിനി മുതല്‍ ഫോര്‍മാലിന്‍ വരെവില്‍പനയ്ക്കു വച്ച മീന്‍ അഴുകാതിരിക്കാനും ഈച്ച വരാതിരിക്കാനും കീടനാശിനി സ്‌പ്രേ ചെയ്‌യുന്നതു വ്യാപകമാണ്. ഈച്ച, പാറ്റ തുടങ്ങിയവയെ കൊല്ലാന്‍ വീടുകളില്‍ ഉപയോഗിക്കുന്ന സ്‌പ്രേയാണു പലയിടത്തും ഉപയോഗിക്കുന്നത്.
ഈയിടെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലും വൈക്കത്തും കീടനാശിനി തളിച്ചു മീന്‍ വില്‍ക്കുന്നതു നാട്ടുകാര്‍ പിടികൂടിയിരുന്നു. വീട്ടില്‍ ഉപയോഗിക്കുന്നതിനിടെ ദേഹത്തുവീണാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ചു പലവട്ടം കഴുകണമെന്നു മുന്നറിയിപ്പുള്ള കീടനാശിനിയാണ് ഇടയ്ക്കിടെ മീനില്‍ തളിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളില്‍ വില്‍ക്കുന്ന മീനില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരാതി ലഭിച്ചതിനെ തുടര്‍ന്നു മത്തി, കൊഴിയാള, അയല, പനഞ്ചാള തുടങ്ങിയ മല്‍സ്യങ്ങള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ ഫോര്‍മാലിന്‍റെ മണം സഹിക്കാന്‍ വയ്‌യാതെ പലവട്ടം തിരിച്ചുകൊടുത്തിട്ടുണ്ടെന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജാഫര്‍ പാലോട്ട് പറയുന്നു.
ഉണക്കമീനിലും വിഷംസുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ പരീക്ഷണത്തിനായി ഈച്ചകളെ പിടിക്കാന്‍ മല്‍സ്യം ഉണക്കുന്ന മേഖലയില്‍ പോയ കഥയും ജാഫര്‍ പാലോട്ട് പങ്കുവയ്ക്കുന്നു. ആ പ്രദേശത്തെ ഈച്ചകളെല്ലാം കൂട്ടത്തോടെ അപ്രത്യക്ഷമായിരിക്കുന്നു. കാരണം അന്വേഷിച്ചപ്പോഴാണു മല്‍സ്യത്തൊഴിലാളികള്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. ഈച്ച വരാതിരിക്കാന്‍ മല്‍സ്യം ഉണക്കുന്ന സ്ഥലത്ത് ആദ്യം കീടനാശിനി തളിക്കും. ആ കീടനാശിനിയില്‍ ഉണങ്ങിയ മീനാണു നമ്മള്‍ വറുത്തുകഴിക്കുന്നത്.മുട്ടക്കോഴിക്കു ഹോര്‍മോണ്‍മുട്ടക്കോഴിയില്‍ ഹോര്‍മോണ്‍ കുത്തിവച്ചു വന്‍തോതില്‍ മുട്ട ഉല്‍പാദനം നടത്തുന്നതു തമിഴ്നാട്ടിലെയും മറ്റും ഫാമുകളില്‍ പതിവാണ്. 365 ദിവസം കൊണ്ടു 303നും 310നും ഇടയില്‍ മുട്ട എന്നാണ് ഇവരുടെ കണക്ക്. കൃത്യം ഒരുവര്‍ഷം കഴിഞ്ഞാല്‍ ഇതിനെ ബ്രോയിലര്‍ ഫാമിലേക്കു മാറ്റി ഇറച്ചിക്കോഴിയാക്കി വില്‍ക്കുന്നു.
ഇത്തരം കോഴികള്‍ ഓവറി ട്യൂമര്‍ വന്നു ചാകുന്നതു പതിവാണ് ഇവിടങ്ങളില്‍. ഇറച്ചിക്കോഴി വേണോ മുട്ടക്കോഴി വേണോ എന്നു ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുതന്നെ ഉപഭോക്താക്കളോടു ചോദിക്കാറുണ്ട്. അപകടകാരിയായി ബ്രോസ്റ്റ്കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടവിഭവമായി ബ്രോസ്റ്റ് ചിക്കന്‍ മാറിയിരിക്കുന്നു. ബ്രോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായ പൗഡര്‍ ഇപ്പോള്‍ വിപണിയില്‍ പരക്കെയുണ്ട്. ഈ പൗഡറിന്‍റെ സാംപിള്‍ കോഴിക്കോട് അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ എംഎസ്ജി (മോണോ സോഡിയം ഗ്ലൂക്കോമേറ്റ്) സാന്നിധ്യം കണ്ടെത്തിയിരുന്നു. എംഎസ്ജി അടങ്ങിയ ഭക്ഷണം ഗര്‍ഭിണികളും കുട്ടികളും കഴിക്കാന്‍ പാടില്ല.
തലചേ്ചാറിലെ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് എംഎസ്ജി. നിയമം കര്‍ശനം; പക്ഷേ...ഭക്ഷ്യവസ്തുക്കളില്‍ മനുഷ്യജീവനു ഹാനികരമാകുന്ന മായം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കു ജീവപര്യന്തം തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥയുള്ള ഭക്ഷ്യസുരക്ഷാ നിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടും അനുബന്ധ ചട്ടങ്ങളും) സംസ്ഥാനത്തു നിലവില്‍ വന്നിട്ടു വര്‍ഷം ഒന്നാകാറായി. കുറ്റത്തിന്‍റെ കാഠിന്യം അനുസരിച്ചു 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം.
ഇത്തരം കേസുകള്‍ കൈകാര്യം ചെയ്‌യാന്‍ സംസ്ഥാനത്തു ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫിസറെയും അപ്പീല്‍ കേള്‍ക്കാന്‍ ജില്ലാ ജഡ്ജിയുടെ പദവിയില്‍ ഫുഡ് സേഫ്റ്റി അപ്ലറ്റ് ട്രൈബ്യൂണലിനെയും നിയമിക്കുമെന്നും ഭക്ഷ്യ വ്യാപാരികള്‍ക്കും ഭക്ഷ്യ ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും നിര്‍ബന്ധിത റജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍. അഡ്ജുഡിക്കേറ്റിങ് ഓഫിസറുടെ അധികാരം ആര്‍ഡിഒയ്ക്ക് നല്‍കണോ എഡിഎമ്മിനു നല്‍കണോ എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
ട്രൈബ്യൂണലാണെങ്കില്‍ ഒന്നുമായിട്ടില്ല. വ്യാപാരികള്‍ക്കു ലൈസന്‍സ് നല്‍കണമെങ്കിലും അവരെ സംബന്ധിച്ച കണക്കുകളോ വിവരങ്ങളോ ഒന്നുമില്ല. ലൈസന്‍സ് എടുക്കാന്‍ 2000 രൂപ ഫീസ് നിശ്ചയിച്ചതിനെ വ്യാപാരികള്‍ എതിര്‍ത്തിരിക്കുകയാണ്. ഇത് അടയ്ക്കാന്‍ സാവകാശം നല്‍കാമെന്നും തല്‍ക്കാലം നൂറുരൂപ അടച്ചു റജിസ്‌ട്രേഷന്‍ എടുക്കാനും കഴിഞ്ഞദിവസം മന്ത്രിതലത്തില്‍ വിളിച്ച യോഗത്തില്‍ ധാരണയായിട്ടുണ്ട്. നിയമത്തിന്‍റെ ഭാഗമായി ചെക്‌പോസ്റ്റുകളില്‍ പഴവര്‍ഗങ്ങളിലെ മായം പരിശോധിക്കുമെന്നും പാലിലെ മായം പരിശോധിക്കുന്നതിനുള്ള മൊബൈല്‍ ലാബ് ചെക്‌പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.മായം കണ്ടെത്തിയിട്ടും കേസില്ല; നടപടിയില്ലരണ്ടുവര്‍ഷ കാലയളവില്‍ എറണാകുളം റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കു ലഭിച്ച ഭക്ഷ്യസാംപിളുകള്‍ 9037 ആണ്. ഇതില്‍ 303 സാംപിളുകളില്‍ മാരകമായ തോതില്‍ മായം കണ്ടെത്തിയതായി റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മായം കണ്ടെത്തിയ സാംപിളുകളില്‍ 131 എണ്ണം പ്രിവന്‍ഷന്‍ ഒാഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ട് പ്രകാരം പരിശോധനയ്ക്കു നല്‍കിയവയാണ്. 172 സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും.
ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും ഒരു കേസുപോലും റജിസ്റ്റര്‍ ചെയ്തിട്ടിലെ്ലന്നതാണു പുതിയ നിയമത്തിന്‍റെ ഗുണം. മലപ്പുറത്തു നിന്നു ഫെബ്രുവരി 23നു വാങ്ങിയ പാക്കറ്റ് തൈരില്‍ യഥാര്‍ഥ തൈരിനു വേണ്ട ഘടകങ്ങളിലെ്ലന്നു സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
പേരോ ലേബലോ ഒന്നുമില്ലാതെ വെറും കവറില്‍ കെട്ടിയാണു തൈരു ലഭിച്ചത്. ഈ സാംപിളില്‍ പാല്‍ കൊഴുപ്പ് 0.5 മാത്രമായിരുന്നു. വഴുതനങ്ങയിലും കാബേജിലും ഓര്‍ഗാനോക്ലോറോ എന്ന കീടനാശിനിയുടെ അവശിഷ്ടങ്ങളും ലാബ് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യവസ്തുക്കളുടെ സാംപിളുകളില്‍ 270 എണ്ണത്തില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്നു വിവരാവകാശനിയമ പ്രകാരം കൊടുത്ത അപേക്ഷയുടെ മറുപടിയില്‍ വ്യക്തമാകുന്നു. ഓര്‍ക്കുക ​ പരിശോധനയ്ക്കു ശേഖരിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ്. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും എന്തു നടപടിയെടുത്തു എന്നുമാത്രം ചോദിക്കരുത്; ഒന്നും ചെയ്തിട്ടില്ല.
ഉഴുന്നുപരിപ്പില്‍ മുഖത്തിടുന്ന പൗഡര്‍കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന പരിശോധനകളുടെ ഫലം വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതിലെ വിശദാംശങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഉഴുന്നിനു തിളക്കം കിട്ടാന്‍ മുഖത്തിടുന്ന ടാല്‍ക്കം പൗഡര്‍, ബിരിയാണി ആകര്‍ഷകമാക്കാന്‍ കൃത്രിമനിറം, പത്രത്തിന്‍റെ പേജുകള്‍ ചേര്‍ത്തു ബേക്ക് ചെയ്ത കേക്ക്, പുതിനച്ചമ്മന്തിക്കു പച്ചകൂട്ടാന്‍ കൃത്രിമ നിറം, കൃത്രിമമധുരം ചേര്‍ത്തതും ഫാറ്റ് കുറഞ്ഞതുമായ ഐസ്ക്രീമുകള്‍, ചെറുതേനില്‍ കൃത്രിമനിറവും കൃത്രിമമധുരമായ സുക്രോസും അരിയിലും ബംഗാള്‍ പരിപ്പിലും യൂറിക് ആസിഡ്, എള്ളെണ്ണയില്‍ തവിടെണ്ണ, ഗുണനിലവാരമില്ലാത്ത കൃത്രിമ നെയ്‌യ്, മായം ചേര്‍ത്ത വെളിചെ്ചണ്ണ തുടങ്ങിയവയാണു പട്ടികയിലുള്ളത്.
പലയിടങ്ങളില്‍ നിന്നു പല സമയത്തായി ശേഖരിച്ച സാംപിളുകളില്‍ ഒരേ തരത്തിലുള്ള മായം കണ്ടെത്തിയത് ഇതിനു പിന്നില്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ തെളിവാണ്. ചിക്കന്‍ ​ വെജിറ്റബിള്‍ ബിരിയാണി, ചിക്കന്‍ കബാബ്, ചായപ്പൊടി, നേന്ത്രക്കായ ​ ചക്ക ​ കപ്പ ​ ഉരുളക്കിഴങ്ങ് ചിപ്സുകള്‍, വീല്‍ മിഠായി, ചെറുപയര്‍ പരിപ്പ്, തന്തൂരി ചിക്കന്‍, റാഗി, ഹെല്‍ത്ത്മിക്സ് ധാന്യപ്പൊടി, തുവരപ്പരിപ്പ്, പച്ചമുളക് ​ തക്കാളി സോസുകള്‍, അച്ചാറുകള്‍, റാഗി, കപ്പ ചിപ്സ്, ബീഫ് ചില്ലി, ബീഫ് ഫ്രൈ, ചിക്കന്‍ മസാല, ബ്രോസ്റ്റ് പൗഡര്‍, കടലപ്പൊടി, മുത്താറി തുടങ്ങിയവയുടെ സാംപിളുകളില്‍ കൃത്രിമനിറങ്ങള്‍ കണ്ടെത്തി.
തൂക്കം കൂട്ടാനും മായം ചേര്‍ക്കുന്നുണ്ടെന്നാണു പരിശോധനയില്‍ തെളിഞ്ഞത്. മഞ്ഞപ്പൊടി, ചോളപ്പൊടി, അരിപ്പൊടി, ഗോതന്പുപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയില്‍ മണലും കുരുമുളകു പൊടിയില്‍ അരിപ്പൊടിയും കപ്പപ്പൊടിയും കണ്ടെത്തി.
പഴുതുകള്‍ ഒട്ടേറെപല ബ്രാന്‍ഡുകളുടെയും തൈരിന്‍റെ പാക്കറ്റില്‍ തൈര് എന്നു കാണാറില്ല. അങ്ങനെ എഴുതിയാല്‍ നിയമപ്രകാരം ഒട്ടേറെ ഗുണമേന്മാ നിബന്ധനകള്‍ പാലിക്കേണ്ടിവരും. അതൊഴിവാക്കാന്‍ കട്ടിമോര് എന്നാണു ചിലരൊക്കെ കവറിനു പുറത്തെഴുതുന്നത്. കട്ടിമോര് എന്ന വാക്കു നിയമത്തില്‍ എവിടെയുമില്ലാത്തതിനാല്‍ മായം ചേര്‍ത്താലും നടപടിയില്‍ നിന്നു രക്ഷപ്പെടാം.
- See more at: http://www.dailyindianherald.com/home/details/qIJT5jUh/10#sthash.up8eWpHV.pX0vZTNY.dpuf

മലയാളികള്‍ കഴിക്കുന്നത് മാരകവിഷങ്ങള്‍

on

മലയാളികള്‍ കഴിക്കുന്നത് മാരകവിഷങ്ങള്‍

മലയാളികള്‍ കഴിക്കുന്നത് മാരകവിഷങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിറ്റഴിക്കപ്പെടുന്ന പച്ചക്കറി, പഴങ്ങള്‍, മസാലപ്പൊടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങി ഭൂരിപക്ഷം ഭക്ഷ്യവസ്തുക്കളിലും മാരകമായ വിഷങ്ങള്‍ അടങ്ങിയിട്ടുള്ളതായി പരിശോധനയില്‍ തെളിഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.
2014 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, കാസര്‍ഗോഡ്‌ എന്നീ നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റ്‌, ഹൈപ്പര്‍ മാര്‍ക്കറ്റ്‌, ചെറിയ കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്.
പാക്കറ്റില്‍ ലഭിക്കുന്ന ഇരുപത്തിനാലിനം സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 110 സാമ്പിള്‍ പരിശോധിച്ചതില്‍ 13 എണ്ണത്തില്‍ വിഷാംശം കണ്ടെത്തി. മുളകുപൊടി, കാശ്മീരി മുളകുപൊടി, വറ്റല്‍ മുളക്, തൈര് മുളക്, ജീരകം, ഏലക്ക എന്നിവയിലാണ് വിഷാംശം കൂടുതല്‍. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അഥോറിറ്റി ഒഫ് ഇന്ത്യ നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിയിലും രണ്ടും മൂന്നും മടങ്ങ് അധികം വിഷാംശം അടങ്ങിയിരിക്കുന്നത്.
മുളകുപൊടിയില്‍ നിന്ന് കണ്ടെത്തിയ വിഷങ്ങള്‍ ഇവയാണ്- ക്ളോര്‍പൈറിഫോസ്, പ്രൊഫെനോഫോസ്, എത്തയോന്‍. കശ്മീരി മുളകുപൊടിയില്‍ നിന്ന് കണ്ടെത്തിയത്‌- സൈപെര്‍മെത്രിന്‍, എത്തയോന്‍. വറ്റല്‍ മുളകില്‍ ഡൈമെത്തോയേറ്റ്, എത്തയോന്‍ എന്നിവയും തൈര് മുളകില്‍ എത്തയോണ്‍, പ്രൊഫെനോഫോസ്, ജീരകത്തില്‍ ക്ളോര്‍പൈറിഫോസ്, ഏലക്കയില്‍ ബൈഫെന്‍ത്രീന്‍, സൈപെര്‍മെത്രിന്‍, എത്തയോണ്‍, ഫെന്‍വാലറേറ്റ്, ലാംബ്ഡാ, സൈഹാലോത്രിന്‍, ഫൊസലോണ്‍, ക്യൂനാല്‍ഫോസ്, അയമോദകത്തില്‍ മിഥെയിന്‍ പാരതയോണ്‍ എന്നീ കീടനാശിനികളും കണ്ടെത്തി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പച്ചക്കറി സാമ്പിളുകളിലും വിഷാംശം കണ്ടെത്തി.കോളിഫ്ലവറിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം. തിരുവനന്തപുരം നഗരത്തിലെ മൂന്നു ജൈവ പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളുടെ 11 സാംപ്ള്‍ പരിശോധിച്ചതില്‍ നാലെണ്ണത്തില്‍ കീടനാശിനികളുടെ അളവു കൂടിയതോതിലാണെന്നും കണ്ടെത്തി. വിവിധ നഗരങ്ങളില്‍ നിന്ന് ശേഖരിച്ച ഉണക്കമുന്തിരി സാമ്പിളുകളിലും കൂടിയ അളവില്‍ വിഷാംശം ഉള്ളതായി തെളിഞ്ഞു.
ബൈഫെന്‍ത്രീന്‍, സൈപെര്‍മെത്രിന്‍, എത്തയോണ്‍ എന്നിവയുടെ ഉപയോഗം ത്വക്ക് രോഗം, തലവേദന, ശ്വാസതടസം, പേശിവലിയല്‍, കണ്ണിലെരിച്ചല്‍, ശര്‍ദ്ദില്‍, കാഴ്ച നഷ്ടം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും, ഇവയുടെ തുടര്‍ച്ചയായ ഉപയോഗം മരണത്തിനുവരെ കാരണമാകാം.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com