ചിത്താരി ഗ്രാമം ...ലേഖനം: ബഷീര്‍ ചിത്താരി

on Oct 28, 2014

ചിത്താരി ഞങ്ങള്‍ക്കെന്നും ഉള്‍പുളകം ഉണ്ടാക്കുന്ന ഒരു ഗ്രാമമാണ്, എന്‍റെ പ്രിയപ്പെട്ട ഗ്രാമം. കേരളത്തിലെ ഒരു ഗ്രാമത്തിന്‍റെ എല്ലാ നന്മകളും സൌന്ദര്യവും നിര്‍മലതയും ഗ്രാമീണ ജനതയുടെ നിഷ്കളങ്കതയും എല്ലാം ഇവിടെ ഒന്നായി ലയിച്ചിരിക്കുന്നു. എന്‍റെ നാട്ടുക്കാരായ ഗ്രാമീണ ജനതയുടെ പരസ്പര സ്നേഹവും സൌഹാര്‍ദ്ദവും സഹകരണവും വിശാലമായ കാഴ്ച്ചപാടുകളും മതേതരമുല്യങ്ങളില്‍ അധിഷ്ടിതമായ സ്വഭാവ വിശേഷണവും എല്ലാം ഈ നാടിന്‍റെ സംസ്കൃതിയെ സമ്പന്നമാക്കുന്ന വിശേഷണങ്ങള്‍ ആണ്.

പ്രകൃതി രമണീയമാണ് ചിത്താരി ഗ്രാമം. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടേക്ക് നിര്‍മലമായി ഒഴുകുന്ന മനോഹരമായ ചിത്താരി പുഴ നമ്മുടെ ഗ്രാമത്തിന്‍റെ വെള്ളി പാദസരം പോലെ ഒഴുകുന്ന കാഴ്ച അതിമനോഹരമാണ്.
എന്‍റെ ഓര്‍മ്മകള്‍ സ്വാഭാവികമായും കുട്ടിക്കാലത്തേക്ക് പിറകോട്ട് പറക്കുകയാണ്. ഞാന്‍ ആദ്യാക്ഷരം പഠിച്ച ഹിമായത്തുല്‍ ഇസ്ലാം യു.പി സ്കൂള്‍, അവിടെത്തെ എന്‍റെ ഗുരുനാഥന്‍മാര്‍ എല്ലാം ഓര്‍മയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ബാല്യകാല വികൃതികള്‍കിടയിലും സ്നേഹ സമ്പൂര്‍ണമായ പെരുമാറ്റവും ക്ഷമാപൂര്‍ണമായ സമീപനവും കൊണ്ട് കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെപ്പിച്ച് നടത്തിക്കുന്നതില്‍ അധ്യാപികാ അധ്യാപകന്മാര്‍ പ്രകടിപ്പിക്കുന്ന ധിക്ഷണാബോധം അപാരം തന്നെയായിരുന്നു.
നമ്മുടെ ഗ്രാമജനത പൊതുവേ ശാന്തസ്വഭാവക്കാരും പരസ്പര ബഹുമാനം പ്രകടിപ്പിക്കുന്നവരുമാണ്.
മറ്റു ദേശങ്ങളില്‍നിന്നും വരുന്നവരെ മാന്യമായ രീതിയില്‍ അഥിതികളായി സ്വീകരിക്കുകയും അവര്‍ക്ക് സഹായ സഹകരണങ്ങള്‍ ചെയിതു കൊടുക്കുന്നതില്‍ പരസ്പരം മത്സരിക്കുന്നവരായിരുന്നു നമ്മുടെ നാട്ടുക്കാര്‍.
ജാതി മത വ്യത്യാസം ഇല്ലാതെ സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുക എന്നത് ചിത്താരിക്കാരുടെ ഒരു പൈതൃക സ്വഭാവമാണ്.
ചിത്താരിയുടെ സാമുഹ്യ സാംസ്കാരിക കേന്ദ്രം തലഉയര്‍ത്തി നില്‍ക്കുന്നത്‌ തെക്കും വടക്കും മദ്ധ്യത്തിലുമായി നിലകൊള്ളുന്ന മുസ്ലീം ജമാഅത്തു പള്ളികളാണ്.

ഈ പ്രസ്ഥാനങ്ങളിലൂടെ പ്രഗല്‍ഭരായ പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും സേവന നേതൃതം ലഭിക്കാനുള്ള മഹാ ഭാഗ്യം നമ്മുടെ നാട്ടിനുണ്ടായി. ഇതില്‍ എടുത്തു പറയേണ്ട എന്‍റെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ചില പ്രഗല്‍ഭരാണ് മുന്‍ ഖാസി മര്‍ഹും പി.എ അബ്ദുള്ള മുസ്ലിയാര്‍ ,ചിത്താരി ഹംസ മുസ്ലിയാര്‍ ,മര്‍ഹും മാട്ടുമ്മല്‍ മുഹമ്മദ്‌ ഹാജി തുടങ്ങിയവര്‍ . മറ്റൊരു പ്രധാന ഗുരു വര്യനാണ് നാലരപതിറ്റാണ്ട്കാലം സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ അധ്യാപകനായി ദീനീ വിജ്ഞാനത്തിന്‍റെ പ്രകാശം ആയിര കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി വിശ്രമ ജീവിതം നയിക്കുന്ന ബഹു: സി.എച് മുഹമ്മദ്‌ മൌലവി. ഇതിനു പുറമേ ധാരാളം പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും സേവനങ്ങള്‍ ചിത്താരിക്ക് തുടര്‍ച്ചയായി ലഭിച്ചു കൊണ്ടിരിക്കുകയാണ്.
ചിത്താരി ഗ്രാമത്തിന്‍റെ പ്രൌഡ ഗംഭീരമായ വികസനത്തിന്‌ പ്രധാനപെട്ട പങ്കുവഹിച്ചത് നല്ലവരായ നമ്മുടെ നാട്ടിലെ പ്രവാസി സമൂഹമാണ്. നമ്മുടെ നാടിന്‍റെ സാമ്പത്തികവും സാമൂഹ്യവുമായ വളര്‍ച്ചക്ക് വിലമതിക്കുവാന്‍ പറ്റാത്ത സംഭാവനകളാണ് പ്രവാസി സമൂഹവും പ്രവാസി സംഘടനകളും ചെയിതു കൊണ്ടിരിക്കുന്നത്.

ഇവിടെ വിസ്മരിക്കാന്‍ പറ്റാത്ത മറ്റൊരു സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുകയാണ് ചാമുണ്ഡിക്കുന്നു ക്ഷേത്രം.
ചിത്താരിയുടെ പ്രകൃതി ശീതളഛയ നിറഞ്ഞതാണ്‌ അതിനു അനിയോജ്യമായ രാഷ്ട്രീയ അടിത്തറയാണ് ഇവിടെ ഉള്ളത്.
മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ ബാലപാഠങ്ങള്‍ പഠിച്ചു വളര്‍ന്നവരാണ് ഇവിടെത്തെ മഹാ ഭൂരിപക്ഷം ജനങ്ങളും. ഹരിത ഗ്രാമമായ ചിത്താരിയെ പച്ച പുതപ്പു അണിയിക്കുന്നതാണ് ഇവിടെ എങ്ങും പാറിപറക്കുന്ന മുസ്ലീം ലീഗിന്‍റെ പതാകകള്‍.ഒരു രാഷ്ട്രീയ കക്ഷിയുടെ പൂര്‍ണമായ ആധിപത്യം നമ്മുടെ ഗ്രാമത്തിന്‍റെ പുരോഗതിക്കു വളരെ അധികം സഹായിച്ചിട്ടുണ്ട് എന്ന കാര്യം ശത്രുക്കള്‍ പോലും സമ്മതിക്കുന്ന കാര്യമാണ്.

സാമൂഹ്യ സേവനം ചിത്താരിക്കാരുടെ സിരകളില്‍ ഒഴുകുന്ന ഒരു സ്വഭാവ വിശേഷണമാണ്. അതുകൊണ്ട് തന്നെയാണ് സേവനത്തിന്‍റെ പുതിയ പുതിയ മേഘലകളിലേക്ക് കാലെടുത്തുവെച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ “ഒരുമ” എന്ന കൈത്തിരിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. സാധു സേവനമെന്ന പരിമിതമായ മേഘലയില്‍ ഒതുങ്ങാതെ വിശാലമായ പുതിയ സേവന മാര്‍ഗങ്ങള്‍ തേടിപിടിച്ചു കാരുണ്യ പ്രവര്‍ത്തനത്തിന് പുതിയ രൂപവും ഭാവവും നല്‍കുകയാണ് “ഒരുമ” ഇവിടെ ചെയ്യുന്നത്. അഭ്യസ്തവിദ്യരായ ആളുകള്‍ക്ക് തൊഴില്‍ നേടികൊടുക്കാനുള്ള പദ്ദതികള്‍, കുടുംബ കൌണ്‍സിലിംനഗ് ക്ലാസ്സുകള്‍,ഹജ്ജ് ക്ലാസുകള്‍,ആധാര്‍ കാര്‍ഡ്,ഗ്യാസ് കണക്ഷന്‍ എന്നിങ്ങനെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ “ഒരുമ” യുടെ സേവനത്തിന്‍റെ ചെറു വീഥികളാണ്. അതോടൊപ്പം തന്നെ മറ്റു കാരുണ്യ പ്രവര്‍ത്തനങ്ങളായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിശപ്പകറ്റാന്‍ റേഷന്‍ വിതരണവും,രോഗികളെ ചികിത്സാ പദ്ദതികള്‍,വിവാഹ സഹായങ്ങള്‍,ഭവന നിര്‍മാണ സഹായങ്ങള്‍ തുടങ്ങിവ എല്ലാം “ഒരുമ”യുടെ  സേവനത്തിന്‍റെ പ്രകാശ ഗോപുരങ്ങളാണ്. ഈ മഹനീയ കൂട്ടായിമയിക്ക് നേതൃത്തം നല്‍കാന്‍ പരിചയ സമ്പന്നരായ ആളുകള്‍ ഉണ്ട് എന്നത് “ഒരുമ”യുടെ പ്രവര്‍ത്തനത്തിന് മാറ്റ് കൂട്ടുന്ന കാര്യമാണ്.

ഇത് ഒരു ഗ്രാമ ജനതയുടെ വിജയ ഗാഥയാണ്. ചിത്താരി ഗ്രാമം ഇന്ന് എന്ത് കൊണ്ടും സമ്പല്‍സമൃദ്ധമാണ്, സാംസ്കാരിക കേന്ദ്രമാണ്.ഈ അനുഗ്രഹ വിശേഷണങ്ങള്‍ “ഒരുമ”യോടെ നമ്മുക്ക് കാത്തു സൂക്ഷിക്കാം .നമ്മുക്ക് ഇപ്പോള്‍ അവശതകള്‍ വളരെ ശുഷ്കമാണ്, നമ്മില്‍ കവിഞ്ഞുള്ള സേവന സഹായങ്ങള്‍ അയാല്‍ ഗ്രാമങ്ങളിലേക്ക് വ്യാപനം ചെയ്യുമ്പോള്‍ ചിത്താരിയുടെ കീര്‍ത്തി ഉയരങ്ങളില്‍നിന്നു ഉയരങ്ങളിലേക്ക് ഉയരുകയും സര്‍വ്വ ശക്തന്റെ അനുഗ്രഹങ്ങള്‍ കൂടുതല്‍ ചിത്താരിയില്‍ വര്‍ശിക്കുകതന്നെ ചെയ്യും ....
ബഷീര്‍ ചിത്താരി

കല്യാണ വീട്ടിൽ പടക്കം പൊട്ടിച്ച യുവാക്കളെ നാട്ടുകാര് പൂശി വിട്ടു

on Oct 27, 2014


ആധുനിക ജീവിതശൈലി കാന്‍സറിന് വഴിവക്കുന്നു: ഡോ. ഷയിസ്ഥ മെഹ്ത

on

ആധുനിക ജീവിതശൈലി കാന്‍സറിന് വഴിവക്കുന്നു: ഡോ. ഷയിസ്ഥ മെഹ്ത
  
റിയാദ്: മുന്‍പ് പകര്‍ച്ചവ്യാധികളായിരുന്നു പ്രധാന മരണകാരണമെങ്കില്‍ ഇപ്പോഴത് ജീവിത ശൈലിയുമായി ബന്ധപ്പെട്ട ഹൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളാണെന്ന് മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഗാസ്‌ട്രോഎേെന്റ്രാളോജി വിഭാഗം പ്രൊഫസറും കണ്‍സള്‍ട്ടന്റുമായ ഡോ. ഷയിസ്ഥ അഭിപ്രായപ്പെട്ടു. കായികാധ്വാനം ഇല്ലാത്തതും ഫാസ്റ്റ്ഫുഡിന്റെയും ശീതീകരിച്ചതും ടിന്നില്‍ അടച്ചതുമായ ഭക്ഷണങ്ങളുടെയും പെപ്‌സി കോള തുടങ്ങിയ ശീതളപാനിയങ്ങളുടെയും അമിതമായ ഉപയോഗവുമാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണമെന്നും അവര്‍ പറഞ്ഞു. ആര്‍.സി.എഫ് ഐ (റിലീഫ് ആന്‍ഡ്‌സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) റിയാദ് ചാപ്റ്റര്‍ ഒരുക്കിയ ഡിന്നര്‍ മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഗള്‍ഫ് ആരോഗ്യമന്ത്രിമാരുടെ സംയുക്ത ഭരണനിര്‍വഹണ സമിതിയും കിംഗ് ഫൈസല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും സംയുക്തമായി ജിസിസി രാജ്യങ്ങളില്‍ കാന്‍സര്‍ രോഗത്തിന്റെ് ഭാരം എന്ന വിഷയത്തില്‍ റിയാദില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തില്‍ കാന്‍സര്‍ പ്രതിരോധിക്കുന്നതില്‍ ഭക്ഷണ ശൈലിയുടെയും വ്യായാമത്തിന്റെനയും പങ്ക്' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനാണ് ഡോ. ഷയിസ്ഥ റിയാദിലെത്തിയത്.

പഴങ്ങളും പച്ചക്കറികളും ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക, ധാരാളമായി വെള്ളം കുടിക്കുക, ദിവസവും ചുരുങ്ങിയത് അര മണിക്കൂര്‍ വ്യായാമം ചെയ്യുക, പുകവലിയും മദ്യവും കോള ഉല്‍പന്നങ്ങളുടെ ഉപയോഗവും വെടിയുക എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍. വ്യായാമത്തിന് സമയം കണ്ടെത്താന്‍ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ഓഫീസിലേക്കും തിരിച്ചും നടക്കുക എന്ന രീതി സ്വീകരിച്ചാല്‍ ദിവസവും ആവശ്യമായ വ്യായാമം ലഭിക്കും.

ഇടവിട്ട ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നതും വര്‍ഷത്തില്‍ ഒരു മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കുന്നതും കാന്‍സര്‍ അടക്കമുള്ള ജീവിതശൈലി അസുഖങ്ങളുടെ ചികിത്സയിലും പ്രതിരോധത്തിലും വലിയ പങ്കു വഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ജീവിതത്തിന്റെ നല്ലൊരു സമയവും ഊര്‍ജവും ബുദ്ധിയും സമ്പത്തും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ സാമൂഹിക വിദ്യഭ്യാസ ഉന്നമനത്തിനു വേണ്ടി ചിലവഴിക്കണമെന്നും അവര്‍ പറഞ്ഞു.

സഹീര്‍ അബ്ബാസ് (കാനഡ) വിശിഷ്ട്ടാതിഥിയായിരുന്നു. ഡോ അബ്ദുസ്സലാം സ്വാഗതവും ജലീല്‍ മാട്ടൂല്‍ നന്ദിയും പറഞ്ഞു.

കാര്ഡ് ബ്ലോക്ക്‌ ആയി യുവതി ATM മിഷൻ തല്ലിപ്പോളിച്ചു

on Oct 22, 2014

Lady in Dongguan rips apart ATM after card is swallowed

atm-assault1.jpg
ATMs have taken a bit of a beating from angry patrons in recent times. This time it was an ATM in Dongguan that bit the dust as a woman was seen completely disabling the machine in order to retrieve her card, which had been swallowed.
The incident happened last week at a shopping mall in Shilong town, Dongguan prefecture-level city, and was captured by a surveillance video, according to NetEase.
The video reportedly shows the women repeatedly trying, and failing, to withdraw cash. The machine then failed to return her card, thus sparking her assault on the unsuspecting victim.
There is no report on whether she successfully retrieved the card, however Shilong police did reveal on Monday that the lady in question has been checked in to Dongguan psychiatric hospital to receive treatment for a mental illness.
atm-assault2.jpg
atm-assault3.jpg
atm-assault5.jpg
atm-assault4.jpg

മാട്ടിറച്ചിയില്‍ സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!! ഞെട്ടിക്കുന്ന വെളിപെടുത്തലുകള്‍

on Oct 20, 2014


മാട്ടിറച്ചിയില്‍ സ്റ്റിറോയ്ഡ് കുത്തിവച്ചു കശാപ്പ് !!! ഞെട്ടിക്കുന്ന വെളിപെടുത്തലുകള്‍

 ;
സ്വന്തം ലേഖകന്‍
കൊച്ചി : ഇറച്ചിയിലെ മായത്തിന്‍റെ ഞെട്ടിക്കുന്ന കഥ പുറത്തുവന്നത് ഈയിടെ. രക്തം കട്ടപിടിക്കാനുള്ള സ്റ്റിറോയ്ഡ് കുത്തിവച്ചു കാലികളെ കശാപ്പുചെയ്‌യുന്നതായാണു വിവരം. ഇലിയം ബോള്‍ഡേബാല്‍ ആണു കശാപ്പിനു രണ്ടുമണിക്കൂര്‍ മുന്‍പു പ്രയോഗിക്കുന്നത്. ഇതോടെ രക്തം കട്ടപിടിക്കും.
കശാപ്പുചെയ്‌യുന്പോഴുണ്ടാകുന്ന രക്തനഷ്ടം ഇല്ലാതായാല്‍ മാംസത്തിനു 30 അധികം തൂക്കമുണ്ടാകും. ഈയിടെ വയനാടു ജില്ലയില്‍ അറവുശാലയില്‍ നിന്നുള്ള മാംസം കഴിച്ചു ഛര്‍ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായത് ഈ സ്റ്റിറോയ്ഡിന്‍റെ ഉപയോഗം മൂലമാണെന്ന് അധികൃതര്‍ കരുതുന്നു. ഈയിടെ കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഇലിയം ബോള്‍ഡേബാല്‍ പിടിചെ്ചടുത്തിരുന്നു.
വന്‍തോതില്‍ സ്റ്റിറോയ്ഡ് കള്ളക്കടത്തു നടത്തിയതു കശാപ്പുശാലകളില്‍ ഉപയോഗിക്കാനാണെന്ന വിവരത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍ ആരോഗ്യവകുപ്പിനു നിര്‍ദേശം നല്‍കുകയും ചെയ്തു. പോത്ത് വരുന്ന വഴിആയിരം കോടി രൂപയിലേറെയാണു മാട്ടിറച്ചി വിപണിയില്‍ കേരളത്തില്‍ ഒരുവര്‍ഷം കൈമറിയുന്ന പണം.
ഭക്ഷ്യവസ്തുക്കളില്‍ ഏതെങ്കിലും ഘട്ടത്തില്‍ പേരിനെങ്കിലും പരിശോധന നടക്കുന്നുവെന്നാണു വയ്പ്. എന്നാല്‍, മാട്ടിറച്ചിയുടെ കാര്യത്തില്‍ ഒന്നും നടക്കുന്നിലെ്ലന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. ഇപ്പോള്‍ കേരളത്തിലേക്കു പ്രധാനമായും അറവുമാടുകളെത്തുന്നത് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നാണ്.
ആന്ധ്രയില്‍ നിന്നു തമിഴ്നാട്ടിലേക്ക് ഉരുവിനെ കടത്തുന്പോള്‍ പരിശോധനയുണ്ട്. ചെക്‌പോസ്റ്റില്‍ വെറ്ററിനറി സര്‍ജന്‍ വിശദപരിശോധന നടത്തണമെന്നാണു നിയമമെങ്കിലും ഒന്നിനു 100 രൂപവച്ചു നല്‍കിയാല്‍ പാസ് റെഡി. കേരളത്തിലേക്കു കടക്കുന്പോഴും പരിശോധനയുണ്ട്. പരിശോധിച്ച് ഉരുവിന്‍റെ കാതില്‍ കമ്മല്‍ അടിച്ചുവിടണമെന്നാണു ചട്ടം. അറവുമാടുകളെ കൈകാര്യം ചെയ്‌യുന്നതും അറുക്കുന്നതും വില്‍ക്കുന്നതും സംബന്ധിച്ചു വിശദമായ നിയമം കേരളത്തിലുണ്ട്.
എന്നാല്‍ ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഇറച്ചിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. പലതരം വിരകളും മുഴകളും വൈറസുകളും ബാക്ടീരിയകളും അടങ്ങിയതാണ് ഒാരോ അറവുമാടിന്‍റെയും ശരീരം. ക്ഷയവും ബ്രൂസലേ്ലാസിസ് രോഗവുമുള്ള ഉരുക്കളില്‍ നിന്ന് അതു മനുഷ്യരിലേക്കു പകരാം. ക്യാന്‍സര്‍ ബാധയുള്ള മാടുകളെ വരെ അറുത്തു വില്‍ക്കുന്നുണ്ട്. കേരളത്തില്‍ എവിടെ വില്‍ക്കുന്ന മാംസം പരിശോധിച്ചാലും അതില്‍ ഇ​കോളി ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലായിരിക്കും.
എന്നിട്ടും നമുക്കു കാര്യമായ അപകടങ്ങളില്ലാത്തതിനു നന്ദി പറയേണ്ടതു നമ്മുടെ പാചകരീതിയോടാണ്. മുക്കാല്‍ മണിക്കൂറോളം വേവിക്കുന്നതും മഞ്ഞള്‍ ചേര്‍ക്കുന്നതും രോഗാണുക്കളെ ഒരു പരിധിവരെ നശിപ്പിക്കുന്നു. മീന്‍: കീടനാശിനി മുതല്‍ ഫോര്‍മാലിന്‍ വരെവില്‍പനയ്ക്കു വച്ച മീന്‍ അഴുകാതിരിക്കാനും ഈച്ച വരാതിരിക്കാനും കീടനാശിനി സ്‌പ്രേ ചെയ്‌യുന്നതു വ്യാപകമാണ്. ഈച്ച, പാറ്റ തുടങ്ങിയവയെ കൊല്ലാന്‍ വീടുകളില്‍ ഉപയോഗിക്കുന്ന സ്‌പ്രേയാണു പലയിടത്തും ഉപയോഗിക്കുന്നത്.
ഈയിടെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലും വൈക്കത്തും കീടനാശിനി തളിച്ചു മീന്‍ വില്‍ക്കുന്നതു നാട്ടുകാര്‍ പിടികൂടിയിരുന്നു. വീട്ടില്‍ ഉപയോഗിക്കുന്നതിനിടെ ദേഹത്തുവീണാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ചു പലവട്ടം കഴുകണമെന്നു മുന്നറിയിപ്പുള്ള കീടനാശിനിയാണ് ഇടയ്ക്കിടെ മീനില്‍ തളിച്ചുകൊണ്ടിരുന്നത്. തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളില്‍ വില്‍ക്കുന്ന മീനില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു പരാതി ലഭിച്ചതിനെ തുടര്‍ന്നു മത്തി, കൊഴിയാള, അയല, പനഞ്ചാള തുടങ്ങിയ മല്‍സ്യങ്ങള്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനില്‍ ഫോര്‍മാലിന്‍റെ മണം സഹിക്കാന്‍ വയ്‌യാതെ പലവട്ടം തിരിച്ചുകൊടുത്തിട്ടുണ്ടെന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജാഫര്‍ പാലോട്ട് പറയുന്നു.
ഉണക്കമീനിലും വിഷംസുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ പരീക്ഷണത്തിനായി ഈച്ചകളെ പിടിക്കാന്‍ മല്‍സ്യം ഉണക്കുന്ന മേഖലയില്‍ പോയ കഥയും ജാഫര്‍ പാലോട്ട് പങ്കുവയ്ക്കുന്നു. ആ പ്രദേശത്തെ ഈച്ചകളെല്ലാം കൂട്ടത്തോടെ അപ്രത്യക്ഷമായിരിക്കുന്നു. കാരണം അന്വേഷിച്ചപ്പോഴാണു മല്‍സ്യത്തൊഴിലാളികള്‍ ആ രഹസ്യം വെളിപ്പെടുത്തിയത്. ഈച്ച വരാതിരിക്കാന്‍ മല്‍സ്യം ഉണക്കുന്ന സ്ഥലത്ത് ആദ്യം കീടനാശിനി തളിക്കും. ആ കീടനാശിനിയില്‍ ഉണങ്ങിയ മീനാണു നമ്മള്‍ വറുത്തുകഴിക്കുന്നത്.മുട്ടക്കോഴിക്കു ഹോര്‍മോണ്‍മുട്ടക്കോഴിയില്‍ ഹോര്‍മോണ്‍ കുത്തിവച്ചു വന്‍തോതില്‍ മുട്ട ഉല്‍പാദനം നടത്തുന്നതു തമിഴ്നാട്ടിലെയും മറ്റും ഫാമുകളില്‍ പതിവാണ്. 365 ദിവസം കൊണ്ടു 303നും 310നും ഇടയില്‍ മുട്ട എന്നാണ് ഇവരുടെ കണക്ക്. കൃത്യം ഒരുവര്‍ഷം കഴിഞ്ഞാല്‍ ഇതിനെ ബ്രോയിലര്‍ ഫാമിലേക്കു മാറ്റി ഇറച്ചിക്കോഴിയാക്കി വില്‍ക്കുന്നു.
ഇത്തരം കോഴികള്‍ ഓവറി ട്യൂമര്‍ വന്നു ചാകുന്നതു പതിവാണ് ഇവിടങ്ങളില്‍. ഇറച്ചിക്കോഴി വേണോ മുട്ടക്കോഴി വേണോ എന്നു ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുതന്നെ ഉപഭോക്താക്കളോടു ചോദിക്കാറുണ്ട്. അപകടകാരിയായി ബ്രോസ്റ്റ്കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടവിഭവമായി ബ്രോസ്റ്റ് ചിക്കന്‍ മാറിയിരിക്കുന്നു. ബ്രോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായ പൗഡര്‍ ഇപ്പോള്‍ വിപണിയില്‍ പരക്കെയുണ്ട്. ഈ പൗഡറിന്‍റെ സാംപിള്‍ കോഴിക്കോട് അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ എംഎസ്ജി (മോണോ സോഡിയം ഗ്ലൂക്കോമേറ്റ്) സാന്നിധ്യം കണ്ടെത്തിയിരുന്നു. എംഎസ്ജി അടങ്ങിയ ഭക്ഷണം ഗര്‍ഭിണികളും കുട്ടികളും കഴിക്കാന്‍ പാടില്ല.
തലചേ്ചാറിലെ കോശങ്ങളെ നശിപ്പിക്കാന്‍ ശേഷിയുള്ളതാണ് എംഎസ്ജി. നിയമം കര്‍ശനം; പക്ഷേ...ഭക്ഷ്യവസ്തുക്കളില്‍ മനുഷ്യജീവനു ഹാനികരമാകുന്ന മായം കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കു ജീവപര്യന്തം തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥയുള്ള ഭക്ഷ്യസുരക്ഷാ നിയമം (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടും അനുബന്ധ ചട്ടങ്ങളും) സംസ്ഥാനത്തു നിലവില്‍ വന്നിട്ടു വര്‍ഷം ഒന്നാകാറായി. കുറ്റത്തിന്‍റെ കാഠിന്യം അനുസരിച്ചു 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം.
ഇത്തരം കേസുകള്‍ കൈകാര്യം ചെയ്‌യാന്‍ സംസ്ഥാനത്തു ഫുഡ് സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫിസറെയും അപ്പീല്‍ കേള്‍ക്കാന്‍ ജില്ലാ ജഡ്ജിയുടെ പദവിയില്‍ ഫുഡ് സേഫ്റ്റി അപ്ലറ്റ് ട്രൈബ്യൂണലിനെയും നിയമിക്കുമെന്നും ഭക്ഷ്യ വ്യാപാരികള്‍ക്കും ഭക്ഷ്യ ഉല്‍പാദകര്‍ക്കും വിതരണക്കാര്‍ക്കും നിര്‍ബന്ധിത റജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുമെന്നുമൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍. അഡ്ജുഡിക്കേറ്റിങ് ഓഫിസറുടെ അധികാരം ആര്‍ഡിഒയ്ക്ക് നല്‍കണോ എഡിഎമ്മിനു നല്‍കണോ എന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
ട്രൈബ്യൂണലാണെങ്കില്‍ ഒന്നുമായിട്ടില്ല. വ്യാപാരികള്‍ക്കു ലൈസന്‍സ് നല്‍കണമെങ്കിലും അവരെ സംബന്ധിച്ച കണക്കുകളോ വിവരങ്ങളോ ഒന്നുമില്ല. ലൈസന്‍സ് എടുക്കാന്‍ 2000 രൂപ ഫീസ് നിശ്ചയിച്ചതിനെ വ്യാപാരികള്‍ എതിര്‍ത്തിരിക്കുകയാണ്. ഇത് അടയ്ക്കാന്‍ സാവകാശം നല്‍കാമെന്നും തല്‍ക്കാലം നൂറുരൂപ അടച്ചു റജിസ്‌ട്രേഷന്‍ എടുക്കാനും കഴിഞ്ഞദിവസം മന്ത്രിതലത്തില്‍ വിളിച്ച യോഗത്തില്‍ ധാരണയായിട്ടുണ്ട്. നിയമത്തിന്‍റെ ഭാഗമായി ചെക്‌പോസ്റ്റുകളില്‍ പഴവര്‍ഗങ്ങളിലെ മായം പരിശോധിക്കുമെന്നും പാലിലെ മായം പരിശോധിക്കുന്നതിനുള്ള മൊബൈല്‍ ലാബ് ചെക്‌പോസ്റ്റുകളില്‍ ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിട്ടില്ല.മായം കണ്ടെത്തിയിട്ടും കേസില്ല; നടപടിയില്ലരണ്ടുവര്‍ഷ കാലയളവില്‍ എറണാകുളം റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്കു ലഭിച്ച ഭക്ഷ്യസാംപിളുകള്‍ 9037 ആണ്. ഇതില്‍ 303 സാംപിളുകളില്‍ മാരകമായ തോതില്‍ മായം കണ്ടെത്തിയതായി റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മായം കണ്ടെത്തിയ സാംപിളുകളില്‍ 131 എണ്ണം പ്രിവന്‍ഷന്‍ ഒാഫ് ഫുഡ് അഡല്‍ട്രേഷന്‍ ആക്ട് പ്രകാരം പരിശോധനയ്ക്കു നല്‍കിയവയാണ്. 172 സാംപിളുകള്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും.
ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും ഒരു കേസുപോലും റജിസ്റ്റര്‍ ചെയ്തിട്ടിലെ്ലന്നതാണു പുതിയ നിയമത്തിന്‍റെ ഗുണം. മലപ്പുറത്തു നിന്നു ഫെബ്രുവരി 23നു വാങ്ങിയ പാക്കറ്റ് തൈരില്‍ യഥാര്‍ഥ തൈരിനു വേണ്ട ഘടകങ്ങളിലെ്ലന്നു സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
പേരോ ലേബലോ ഒന്നുമില്ലാതെ വെറും കവറില്‍ കെട്ടിയാണു തൈരു ലഭിച്ചത്. ഈ സാംപിളില്‍ പാല്‍ കൊഴുപ്പ് 0.5 മാത്രമായിരുന്നു. വഴുതനങ്ങയിലും കാബേജിലും ഓര്‍ഗാനോക്ലോറോ എന്ന കീടനാശിനിയുടെ അവശിഷ്ടങ്ങളും ലാബ് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യവസ്തുക്കളുടെ സാംപിളുകളില്‍ 270 എണ്ണത്തില്‍ മായം കണ്ടെത്തിയിട്ടുണ്ടെന്നു വിവരാവകാശനിയമ പ്രകാരം കൊടുത്ത അപേക്ഷയുടെ മറുപടിയില്‍ വ്യക്തമാകുന്നു. ഓര്‍ക്കുക ​ പരിശോധനയ്ക്കു ശേഖരിക്കുന്ന സാംപിളുകളുടെ എണ്ണം വളരെ കുറവാണ്. ഇത്രയും സാംപിളുകളില്‍ മായം കണ്ടെത്തിയിട്ടും എന്തു നടപടിയെടുത്തു എന്നുമാത്രം ചോദിക്കരുത്; ഒന്നും ചെയ്തിട്ടില്ല.
ഉഴുന്നുപരിപ്പില്‍ മുഖത്തിടുന്ന പൗഡര്‍കോഴിക്കോട് റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടന്ന പരിശോധനകളുടെ ഫലം വിവരാവകാശ നിയമപ്രകാരം ശേഖരിച്ചതിലെ വിശദാംശങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ഉഴുന്നിനു തിളക്കം കിട്ടാന്‍ മുഖത്തിടുന്ന ടാല്‍ക്കം പൗഡര്‍, ബിരിയാണി ആകര്‍ഷകമാക്കാന്‍ കൃത്രിമനിറം, പത്രത്തിന്‍റെ പേജുകള്‍ ചേര്‍ത്തു ബേക്ക് ചെയ്ത കേക്ക്, പുതിനച്ചമ്മന്തിക്കു പച്ചകൂട്ടാന്‍ കൃത്രിമ നിറം, കൃത്രിമമധുരം ചേര്‍ത്തതും ഫാറ്റ് കുറഞ്ഞതുമായ ഐസ്ക്രീമുകള്‍, ചെറുതേനില്‍ കൃത്രിമനിറവും കൃത്രിമമധുരമായ സുക്രോസും അരിയിലും ബംഗാള്‍ പരിപ്പിലും യൂറിക് ആസിഡ്, എള്ളെണ്ണയില്‍ തവിടെണ്ണ, ഗുണനിലവാരമില്ലാത്ത കൃത്രിമ നെയ്‌യ്, മായം ചേര്‍ത്ത വെളിചെ്ചണ്ണ തുടങ്ങിയവയാണു പട്ടികയിലുള്ളത്.
പലയിടങ്ങളില്‍ നിന്നു പല സമയത്തായി ശേഖരിച്ച സാംപിളുകളില്‍ ഒരേ തരത്തിലുള്ള മായം കണ്ടെത്തിയത് ഇതിനു പിന്നില്‍ വന്‍ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ തെളിവാണ്. ചിക്കന്‍ ​ വെജിറ്റബിള്‍ ബിരിയാണി, ചിക്കന്‍ കബാബ്, ചായപ്പൊടി, നേന്ത്രക്കായ ​ ചക്ക ​ കപ്പ ​ ഉരുളക്കിഴങ്ങ് ചിപ്സുകള്‍, വീല്‍ മിഠായി, ചെറുപയര്‍ പരിപ്പ്, തന്തൂരി ചിക്കന്‍, റാഗി, ഹെല്‍ത്ത്മിക്സ് ധാന്യപ്പൊടി, തുവരപ്പരിപ്പ്, പച്ചമുളക് ​ തക്കാളി സോസുകള്‍, അച്ചാറുകള്‍, റാഗി, കപ്പ ചിപ്സ്, ബീഫ് ചില്ലി, ബീഫ് ഫ്രൈ, ചിക്കന്‍ മസാല, ബ്രോസ്റ്റ് പൗഡര്‍, കടലപ്പൊടി, മുത്താറി തുടങ്ങിയവയുടെ സാംപിളുകളില്‍ കൃത്രിമനിറങ്ങള്‍ കണ്ടെത്തി.
തൂക്കം കൂട്ടാനും മായം ചേര്‍ക്കുന്നുണ്ടെന്നാണു പരിശോധനയില്‍ തെളിഞ്ഞത്. മഞ്ഞപ്പൊടി, ചോളപ്പൊടി, അരിപ്പൊടി, ഗോതന്പുപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവയില്‍ മണലും കുരുമുളകു പൊടിയില്‍ അരിപ്പൊടിയും കപ്പപ്പൊടിയും കണ്ടെത്തി.
പഴുതുകള്‍ ഒട്ടേറെപല ബ്രാന്‍ഡുകളുടെയും തൈരിന്‍റെ പാക്കറ്റില്‍ തൈര് എന്നു കാണാറില്ല. അങ്ങനെ എഴുതിയാല്‍ നിയമപ്രകാരം ഒട്ടേറെ ഗുണമേന്മാ നിബന്ധനകള്‍ പാലിക്കേണ്ടിവരും. അതൊഴിവാക്കാന്‍ കട്ടിമോര് എന്നാണു ചിലരൊക്കെ കവറിനു പുറത്തെഴുതുന്നത്. കട്ടിമോര് എന്ന വാക്കു നിയമത്തില്‍ എവിടെയുമില്ലാത്തതിനാല്‍ മായം ചേര്‍ത്താലും നടപടിയില്‍ നിന്നു രക്ഷപ്പെടാം.
- See more at: http://www.dailyindianherald.com/home/details/qIJT5jUh/10#sthash.up8eWpHV.pX0vZTNY.dpuf

മലയാളികള്‍ കഴിക്കുന്നത് മാരകവിഷങ്ങള്‍

on

മലയാളികള്‍ കഴിക്കുന്നത് മാരകവിഷങ്ങള്‍

മലയാളികള്‍ കഴിക്കുന്നത് മാരകവിഷങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിറ്റഴിക്കപ്പെടുന്ന പച്ചക്കറി, പഴങ്ങള്‍, മസാലപ്പൊടികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങി ഭൂരിപക്ഷം ഭക്ഷ്യവസ്തുക്കളിലും മാരകമായ വിഷങ്ങള്‍ അടങ്ങിയിട്ടുള്ളതായി പരിശോധനയില്‍ തെളിഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.
2014 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, കാസര്‍ഗോഡ്‌ എന്നീ നഗരങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റ്‌, ഹൈപ്പര്‍ മാര്‍ക്കറ്റ്‌, ചെറിയ കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്.
പാക്കറ്റില്‍ ലഭിക്കുന്ന ഇരുപത്തിനാലിനം സുഗന്ധവ്യഞ്ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 110 സാമ്പിള്‍ പരിശോധിച്ചതില്‍ 13 എണ്ണത്തില്‍ വിഷാംശം കണ്ടെത്തി. മുളകുപൊടി, കാശ്മീരി മുളകുപൊടി, വറ്റല്‍ മുളക്, തൈര് മുളക്, ജീരകം, ഏലക്ക എന്നിവയിലാണ് വിഷാംശം കൂടുതല്‍. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ് അഥോറിറ്റി ഒഫ് ഇന്ത്യ നിഷ്കര്‍ഷിച്ചിരിക്കുന്ന പരിധിയിലും രണ്ടും മൂന്നും മടങ്ങ് അധികം വിഷാംശം അടങ്ങിയിരിക്കുന്നത്.
മുളകുപൊടിയില്‍ നിന്ന് കണ്ടെത്തിയ വിഷങ്ങള്‍ ഇവയാണ്- ക്ളോര്‍പൈറിഫോസ്, പ്രൊഫെനോഫോസ്, എത്തയോന്‍. കശ്മീരി മുളകുപൊടിയില്‍ നിന്ന് കണ്ടെത്തിയത്‌- സൈപെര്‍മെത്രിന്‍, എത്തയോന്‍. വറ്റല്‍ മുളകില്‍ ഡൈമെത്തോയേറ്റ്, എത്തയോന്‍ എന്നിവയും തൈര് മുളകില്‍ എത്തയോണ്‍, പ്രൊഫെനോഫോസ്, ജീരകത്തില്‍ ക്ളോര്‍പൈറിഫോസ്, ഏലക്കയില്‍ ബൈഫെന്‍ത്രീന്‍, സൈപെര്‍മെത്രിന്‍, എത്തയോണ്‍, ഫെന്‍വാലറേറ്റ്, ലാംബ്ഡാ, സൈഹാലോത്രിന്‍, ഫൊസലോണ്‍, ക്യൂനാല്‍ഫോസ്, അയമോദകത്തില്‍ മിഥെയിന്‍ പാരതയോണ്‍ എന്നീ കീടനാശിനികളും കണ്ടെത്തി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പച്ചക്കറി സാമ്പിളുകളിലും വിഷാംശം കണ്ടെത്തി.കോളിഫ്ലവറിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം. തിരുവനന്തപുരം നഗരത്തിലെ മൂന്നു ജൈവ പച്ചക്കറി മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളുടെ 11 സാംപ്ള്‍ പരിശോധിച്ചതില്‍ നാലെണ്ണത്തില്‍ കീടനാശിനികളുടെ അളവു കൂടിയതോതിലാണെന്നും കണ്ടെത്തി. വിവിധ നഗരങ്ങളില്‍ നിന്ന് ശേഖരിച്ച ഉണക്കമുന്തിരി സാമ്പിളുകളിലും കൂടിയ അളവില്‍ വിഷാംശം ഉള്ളതായി തെളിഞ്ഞു.
ബൈഫെന്‍ത്രീന്‍, സൈപെര്‍മെത്രിന്‍, എത്തയോണ്‍ എന്നിവയുടെ ഉപയോഗം ത്വക്ക് രോഗം, തലവേദന, ശ്വാസതടസം, പേശിവലിയല്‍, കണ്ണിലെരിച്ചല്‍, ശര്‍ദ്ദില്‍, കാഴ്ച നഷ്ടം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും, ഇവയുടെ തുടര്‍ച്ചയായ ഉപയോഗം മരണത്തിനുവരെ കാരണമാകാം.

കാഞ്ഞങ്ങാട്ടെ കഞ്ചാവ് ബസാര്‍

on

കാഞ്ഞങ്ങാട്. കാഞ്ഞങ്ങാടു നഗരത്തില്‍ നിന്നു റയില്‍വേ സ്റ്റേഷനിലേക്കുള്ള എളുപ്പവഴിയില്‍ കഞ്ചാവു മാഫിയ കളം പിടിക്കുന്നു. മദ്യപരെ കൊണ്ടുള്ള ശല്യമൊടുങ്ങിയപ്പോഴാണ് ഇവിടെ കഞ്ചാവു തീര്‍ക്കുന്ന പൊല്ലാപ്പുകള്‍. വഴിയാത്രക്കാരിലും വ്യാപാരികളിലും ഇവര്‍ സൃഷ്ടിക്കുന്ന ഭീതി ചെറുതല്ല. ഫോട്ടോസ്റ്റാറ്റ് കടയിലെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തിയിട്ടും ഫലപ്രദമായ നടപടിയില്ലെന്ന പരിഭവത്തിലാണ് ഇവിടെ വ്യാപാരികള്‍.

മല്‍സ്യമാര്‍ക്കറ്റിന്റെ സാമീപ്യവും പിന്നാമ്പുറത്തെ ഇനിയും തുറക്കാത്ത കട വരാന്തകളുമെല്ലാം കഞ്ചാവു വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും സൌകര്യമാവുന്നു. നയാബസാര്‍ എന്ന നല്ല പേരു മാറി കഞ്ചാവ് ബസാര്‍ എന്ന നാണക്കേടിലേക്കു മാറും മുന്‍പു നടപടി വേണമെന്നാണു വ്യാപാരികളുടെ ആവശ്യം. പൊലീസ് ഇടപെടലുകള്‍ ശക്തമാക്കുന്നുണ്ടെങ്കിലും അവരില്‍ പെട്ട ചിലര്‍ തന്നെയാണു കഞ്ചാവു മാഫിയയ്ക്കു സൌകര്യം ചെയ്തു കൊടുക്കുന്നതെന്ന ആരോപണം ശക്തമാണ്. നയാബസാറില്‍ മെട്രോ മനോരമ നടത്തിയ അന്വേഷണത്തില്‍ നിന്ന്.

വെള്ളിക്കോത്തെ പയ്യന്‍സ്  
ഇളംപ്രായത്തിലെ പല ക്രിമിനല്‍ കേസുകളിലും പെട്ടിട്ടുള്ള വെള്ളിക്കോത്തു സ്വദേശിയായ ഒരു യുവാവാണ് ഇവിടെ കഞ്ചാവു വില്‍പ്പനയ്്ക്കു ചുക്കാന്‍ പിടിക്കുന്നത്. ഇതിനു സഹായിക്കുന്നതാവട്ടെ, ചില വഴിയോര കച്ചവടക്കാരും. നയാബസാറിലേക്കുള്ള വഴി തുടങ്ങുന്നിടത്തു തന്നെ ഇവരുടെ ആളുകള്‍ ചുറ്റിപ്പറ്റി നില്‍പ്പുണ്ടാവും. റയില്‍വേ
സ്റ്റേഷന്റെയും ബസ് സ്റ്റാന്‍ഡിന്റെയും സാമീപ്യം മുതലാക്കിയാണ് ഇടപാടുകള്‍. രാവിലെ 11നുള്ളില്‍ കാഞ്ഞങ്ങാട് കടന്നുപോകുന്ന ട്രെയിനിലോ, കാസര്‍കോട് ഭാഗത്തു നിന്നെത്തുന്ന ബസിലോ ഇവരുടെ ഏജന്റുമാരുണ്ടാവും. രാവിലെ 11 മുതല്‍ തുടങ്ങുന്ന കഞ്ചാവു വിപണി വൈകിട്ടു മൂന്നരയോടെ സജീവമാകും.

ആദ്യം സൌജന്യം, പിന്നെ പറയുന്ന വില  
സമീപ പ്രദേശങ്ങളില്‍ നിന്നു പോലും പാരലല്‍ കോളജ് വിദ്യാര്‍ഥികള്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കാനെത്തുന്നുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്. കടകള്‍ക്കിടയിലെ ഇടുങ്ങിയ വഴിയില്‍ നിന്നു കഞ്ചാവു വാങ്ങാനും ഉപയോഗിക്കാനും മടി കാണിക്കാത്ത (അതും സ്കൂള്‍ യൂണിഫോമിലെത്തി) സ്കൂള്‍ കുട്ടികളും ഉണ്ടെന്നതാണ് കഷ്ടം. കഞ്ചാവിന് അടിമകളായവര്‍ ഓരോ തവണ വരുമ്പോഴും പുതിയ കൂട്ടുകാരെയും കൊണ്ടുവരുമത്രെ. ആദ്യമായി എത്തുന്നവര്‍ക്കു ബീഡി തുണ്ടില്‍ കഞ്ചാവു വച്ചു നല്‍കും. ഇതിനു പണം നല്‍കേണ്ടതില്ല. വലിച്ചിഷ്ടമായാല്‍, പിന്നെ പറയുന്നതാണു വില. പായ്ക്കറ്റിനു 150 രൂപയില്‍ തുടങ്ങും.

ബ്ളേഡു കാട്ടി ഭീഷണി  
ജീവിതമാര്‍ഗം തേടി ഇവിടെ വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവരുടെ കാര്യമാണ് കഷ്ടം. കഞ്ചാവ് ഉപയോഗം കയ്യോടെ പിടികൂടിയതുള്‍പ്പെടെ പല സംഭവങ്ങള്‍ ഇവിടെയുണ്ടായി. പ്രതികരിച്ചാല്‍ ഭീഷണിയും അക്രമവും പിന്നാലെ എത്തും. കൈവിരലുകള്‍ക്കിടയില്‍ ബ്ളേഡു കാട്ടിയുള്ള ഭീഷണിയാണ് ഇവരുടെ സ്ഥിരം കലാപരിപാടി. ആസിഡ് ഒഴിക്കുമെന്ന വെല്ലുവിളികളും സജീവം. എതിര്‍പ്പുണ്ടായാല്‍, പുറമെനിന്ന് ആളെ വിളിച്ചുകൂട്ടി കട ആക്രമിക്കാനുള്ള സന്നാഹവും ഇവര്‍ക്കുണ്ട്. യുവാക്കളാണ് ഇതിലേറെയും. പൊലീസിന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടും കാര്യമില്ലെന്നാണ് അനുഭവം. 18 പായ്ക്കറ്റ് കഞ്ചാവുമായി ഒരാളെ വ്യാപാരികള്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഒരു കിലോ തികച്ചില്ലെന്ന കാരണത്താല്‍ ഒഴിവാക്കി വിടുകയായിരുന്നത്രെ. ഏറിവന്നാല്‍ ഒരു പെറ്റിക്കേസടിക്കും. ഫലമോ, കേസില്ലാതെ തിരിച്ചെത്തിയ പാടെ, വ്യാപാരികളെ ഭീഷണി.

ഇനിയാര് ?  
ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ നയാബസാറിലെത്തിയ പെണ്‍കുട്ടിക്കു നേരെയുള്ള അക്രമമായിരുന്നു നയാബസാറില്‍ ഒടുവിലത്തേത്. കഞ്ചാവടിച്ചു നിന്ന ഒരാള്‍ പെണ്‍കുട്ടിയുടെ പിന്നാലെ കൂടി ഉപദ്രവിക്കുകയായിരുന്നു. മറ്റൊരു കടയിലേക്ക് ഓടിക്കയറിയതു കൊണ്ട് കൂടുതല്‍ അപകടം ഒഴിവായി. പൊലീസെത്തിയെങ്കിലും കേസുണ്ടായില്ല. ഇവിടെ ഒരു കടയിലെ സെയില്‍സ്ഗേളിനു നേരെയും അടുത്തിടെ കയ്യേറ്റശ്രമം നടന്നു.

സമീപത്തുണ്ടായിരുന്ന ബാര്‍ പൂട്ടിയ ശേഷമാണ് പ്രശ്നങ്ങള്‍ ഇത്ര സങ്കീര്‍ണമായത്. മദ്യപരായിരുന്നെങ്കില്‍ ഒരറ്റത്തു കിടന്നുറങ്ങിപ്പോയേനെ, ഇതിപ്പോള്‍ വഴിയെ പോകുന്നവരുടെ തലയില്‍ കയറുകയാണെന്ന് ഒരു കടയുടമയുടെ പ്രതികരണം. റയില്‍വേ സ്റ്റേഷനിലേക്കും കോഫി ഹൌസിലേക്കും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ പോകുന്ന വഴിയാണിത്. സ്ത്രീകളും കോളജ് വിദ്യാര്‍ഥിനികളും അടക്കം പ്രതിദിനം ആയിരക്കണക്കിനു പേര്‍ കടന്നുപോകുന്ന വഴിയില്‍ അരങ്ങുതകര്‍ക്കുന്ന കഞ്ചാവു മാഫിയയെ പിടിച്ചുകെട്ടാതെ രക്ഷയില്ല.

കൊട്ടിക്കയറാന്‍ വനിതകള്‍ ഇറാനിലേക്ക്

on

ഇറാനില്‍ നടക്കുന്ന വനിതാസംഗമത്തില്‍ ശിങ്കാരിമേളം അവതരിപ്പിക്കുന്ന തൃക്കരിപ്പൂര്‍ ഫോക്ലാന്‍ഡിലെ കലാകാരികള്‍ പരിശീലനത്തില്‍.
തൃക്കരിപ്പൂര്‍. ശിങ്കാരിമേളത്തില്‍ സൌന്ദര്യം തീര്‍ത്തു കൊട്ടിക്കയറാന്‍ തൃക്കരിപ്പൂരില്‍നിന്നു വനിതകളുടെ പത്തംഗ സംഘം ഇറാനിലേക്ക്. കള്‍ച്ചറല്‍ നെറ്റ്വര്‍ക്കി (ഐസിസിഎന്‍)ന്റെ നേതൃത്വത്തില്‍ ഇറാനിലെ ഇസഫ്ഗാന്‍ പട്ടണത്തില്‍ എട്ടുമുതല്‍ 12 വരെ നടക്കുന്ന വനിതാ സംഗമത്തിലും പൈതൃകോല്‍സവത്തിലും കേരളീയ വനിതകള്‍ ചെണ്ടമേളം അവതരിപ്പിക്കും. തൃക്കരിപ്പൂര്‍ ഫോക്ലാന്‍ഡ് നയിക്കുന്ന സംഘം ഇറാനിലേക്കു പുറപ്പെട്ടു.

സാരഞ്ജിനി ജയരാജന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ അനീഷ, വിജീഷ, നേത്ര, അമൃത, ധന്യ, ഷൈലജ, സൂര്യാചന്ദ്രന്‍, രജിതാ രാജന്‍, സുനിതാ സുരേഷ് എന്നിവരാണു ശിങ്കാരിയില്‍ മേളപ്പെരുക്കം ഒരുക്കുന്നത്. പ്രേമരാജന്‍ ചെറുവത്തൂര്‍, സുധി പയ്യന്നൂര്‍ എന്നിവരുടെ ശിക്ഷണത്തില്‍ കൊട്ടിത്തെളിഞ്ഞ ഇൌ സംഘം ഛത്തീസ്ഗഡ്, മുംബൈ, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ കേന്ദ്രങ്ങളില്‍ നേരത്തേ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശിങ്കാരിമേളത്തിനൊപ്പം നാടന്‍പാട്ടുകളും സംഘം അവതരിപ്പിക്കും. ഇതോടനുബന്ധിച്ചു നടക്കുന്ന സെമിനാറില്‍ ഫോക്ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍, 'സ്ത്രീകള്‍ ജീവിതവൃത്തി കണ്ടെത്തുന്നത് എങ്ങനെ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നുണ്ട്.

അര്ബുദം കാസർകോട്ട് മരിച്ചത് 371 പേർ

on


സ്തനാര്‍ബുദ ചികിത്സയില്‍ പ്രതീക്ഷയായി പുതിയ കണ്ടുപിടിത്തം

on

കോഴിക്കോട്: കാസര്‍കോട്ടുകാരിയായ യുവഗവേഷകയുടെ കണ്ടുപിടിത്തം സ്തനാര്‍ബുദ ചികിത്സയില്‍ പ്രതീക്ഷയാവുന്നു. ഇംഗ്ലണ്ടിലെ കേംബ്രിജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷകയായ നാഗരത്‌ന എസ്. ഹെഗ്‌ഡെ ആണ് സ്തനാര്‍ബുദത്തിന് കാരണമായ ഫോക്‌സ് എം വണ്‍ എന്ന പ്രോട്ടീനിനെ തടയാന്‍ കഴിവുള്ള ബാക്ടീരിയയെ കണ്ടെത്തിയത്.

മണ്ണില്‍ കാണപ്പെടുന്ന സ്‌ട്രെപ്‌റ്റോമൈസസ് ബാക്ടീരിയയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത തിയോസ്‌ട്രെപ്‌ടോണ്‍ തന്മാത്രയ്ക്ക് ഫോക്‌സ്എം വണ്ണിനെ തടയാന്‍ ശേഷിയുണ്ടെന്ന കണ്ടുപിടിത്തം അര്‍ബുദ ചികിത്സയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. ഇതേ ഘടനയുള്ള തന്മാത്രകളെ ലബോറട്ടറികളില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ സ്തനാര്‍ബുദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയും. ഈ വഴിക്കുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മൃഗചികിത്സയ്ക്ക് തിയോസ്‌ട്രെപ്‌ടോണ്‍ ഉപയോഗിക്കാറുണ്ടെങ്കിലും മനുഷ്യരില്‍ ഇത് മരുന്നായി ഉപയോഗിച്ചിട്ടില്ലെന്ന് നാഗരത്‌ന പറഞ്ഞു.

കേംബ്രിജ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. ശങ്കര്‍ ബാലസുബ്രഹ്മണ്യത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നാഗരത്‌നയുടെ ഗവേഷണം. അര്‍ബുദം സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന സ്ഥാപനമാണിത്. നാല് വര്‍ഷത്തെ പഠനത്തിനൊടുവിലാണ് ഫലം പ്രസിദ്ധീകരിക്കാനായത്. തന്റെ കണ്ടെത്തലിന് പേറ്റന്‍റിന് അപേക്ഷിച്ചിരിക്കുകയാണെന്നും ഈ മേഖലയില്‍ തുടര്‍ന്നും പഠനങ്ങള്‍ നടത്താന്‍ താത്പര്യമുണ്ടെന്നും നാഗരത്‌ന പറഞ്ഞു. ആഗസ്ത് 21-ന്റെ 'നേച്ചര്‍ കെമിസ്ട്രി ' ജേണലിലാണ് നാഗരത്‌നയുടെ പഠനം പ്രസിദ്ധീകരിച്ചത്.

കര്‍ണാടകത്തിലെ കാര്‍വാര്‍ സ്വദേശിയായ നാഗരത്‌ന വിവാഹത്തോടെയാണ് കാസര്‍കോട്ട് എത്തിയത്. കാസര്‍കോട് പെരിയ ആലക്കോട് വിഷ്ണുനാരായണാലയത്തിലെ ജ്യോതിഷ പണ്ഡിതന്‍ വിഷ്ണു ഹെബ്ബാറിന്റെ ഭാര്യയാണ്. കര്‍ണാടക സര്‍വകലാശാലയില്‍ നിന്ന് ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയ നാഗരത്‌ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ്സില്‍ തൈറോയ്ഡ് മരുന്നുകളെക്കുറിച്ച് പഠനം നടത്തിയ ശേഷമാണ് കേംബ്രിജില്‍ പ്രവേശനം നേടിയത്. കേംബ്രിജ് കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം നടത്തിയ നാഗരത്‌ന തന്റെ ഗവേഷണ ഫലങ്ങള്‍ റഷ്യയിലെ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ശാസ്ത്ര ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ചെലവു കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ കാന്‍സര്‍ ചികിത്സയ്ക്ക് തന്റെ കണ്ടുപിടിത്തം വഴിതെളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍.

കാര്‍ന്നുതിന്നുന്ന കാന്‍സര്‍ പടരുന്നു; കാസര്‍കോട്ട് ഓരോദിനവും മരിച്ചുവീഴുന്നത് രണ്ടിലേറെ പേര്‍

on

കാര്‍ന്നുതിന്നുന്ന കാന്‍സര്‍ പടരുന്നു; കാസര്‍കോട്ട് ഓരോദിനവും മരിച്ചുവീഴുന്നത് രണ്ടിലേറെ പേര്‍
    

കാസര്‍കോട്: മനുഷ്യജീവനെ കാര്‍ന്നുതിന്നുന്ന കാന്‍സര്‍ രോഗം കാസര്‍കോട്ട് വ്യാപകമാണെന്ന വാര്‍ത്ത ഏറെ ഭീതിയോടെയാണ് ജനങ്ങള്‍ കാണുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയില്‍ 371 പേര്‍ കാന്‍സര്‍മൂലം മരിച്ചതായാണ് മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനം തെളിയിക്കുന്നത്. അതായത് ഓരോ ദിനവും രണ്ടോ അതിലധികമോ ആളുകള്‍ കാസര്‍കോട്ട് കാന്‍സര്‍മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്.
ജില്ലയിലെ ആസ്പത്രികള്‍, ലബോറട്ടറികള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണക്ക് കണ്ടെത്തിയത്. കാന്‍സര്‍രോഗം മൂലം മംഗലാപുരത്ത് ചികിത്സ തേടിയവരുടെയും അവിടെ ചികിത്സക്കിടെ മരിച്ചവരുടെയും വിവരങ്ങള്‍ ഈ കണക്കില്‍ പെടില്ല. ഇതുകൂടി കൂട്ടിയാല്‍ മരണസംഖ്യ ഇരട്ടിയോളം വരുമെന്നാണ് അറിയുന്നത്.
2014 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കാണ് മലബാര്‍ കാന്‍സര്‍ സൊസൈറ്റി ശേഖരിച്ചിട്ടുള്ളത്. ആറുമാസത്തിനിടെ ജില്ലയില്‍ 309 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഇതില്‍ 166 പേര്‍ പുരുഷന്മാരും 143 സ്ത്രീകളുമാണ്. ശ്വാസകോശ അര്‍ബുദം ബാധിച്ചവര്‍ 56 ഉം സ്തനാര്‍ബുദം ബാധിച്ചവര്‍ 40 ഉം കവിള്‍ അര്‍ബുദം ബാധിച്ചവര്‍ 22 ഉം ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വയറിന് അര്‍ബുദം ബാധിച്ച 15 പേരും രക്തത്തില്‍ അര്‍ബുദം ബാധിച്ച 14 പേരും നാവിന് അര്‍ബുദം ബാധിച്ച 14 പേരും ഗര്‍ഭാശയത്തില്‍ അര്‍ബുദം ബാധിച്ച 13 പേരും അന്നനാള അര്‍ബുദം ബാധിച്ച 10 പേരും കരളിന് അര്‍ബുദം ബാധിച്ച ഏഴുപേരും വിവിധയിടങ്ങളില്‍ ചികിത്സയിലാണ്.

ഗൃഹാതുരത്വം ചൊരിഞ്ഞ് മദ്രസ്സകളിലെ കൈയെഴുത്ത് പെരുന്നാള്‍

on Oct 2, 2014

കാസര്‍കോട്: ബലിപെരുന്നാളിനോടനുബന്ധിച്ച് മദ്രസകളില്‍ കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിച്ചു. വിവിധ മദ്രസ്സകളില്‍ ചൊവ്വാഴ്ചയായിരുന്നു കൈയെഴുത്ത്, ചില സ്ഥലങ്ങളില്‍ ബുധനാഴ്ചയാണ് ഈ പഴയകാല ആചാരം നടന്നത്‌. ബലിപെരുന്നാളിന് മുന്നോടിയായി മദ്‌റസകള്‍ അടയ്ക്കുമ്പോഴാണ് കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിച്ചിരുന്നത്‌. 

വിദ്യാര്‍ഥികളെല്ലാം പുത്തനുടുപ്പുകളും ആഭരണങ്ങളുമണിഞ്ഞാണ് കൈയെഴുത്ത് പെരുന്നാളിന് എത്തിയത്. മൂപ്പെത്തിയ മുള മുറിച്ച് ചെത്തി കൂര്‍പ്പിച്ചുണ്ടാക്കിയ ഒമ്പത് ഇഞ്ച് നീളവും കാല്‍ ഇഞ്ച് വീതിയുമുള്ള കലമ് (പേന) അറബ് മഷിയില്‍ മുക്കി കുട്ടികളുടെ കൈവെള്ളയില്‍ വിശുദ്ധ വചനങ്ങള്‍ എഴുതിയാണ് കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിക്കുന്നത്.

അറബ് മഷിക്ക് പകരം ഇപ്പോള്‍ തേനാണ് ഉപയോഗിച്ചുവരുന്നത്. പണ്ടുകാലങ്ങളില്‍ കൈയെഴുത്ത് ചടങ്ങിന് ഒരു മുക്കാല്‍, രണ്ടു മുക്കാല്‍, ഒരണ, രണ്ടണ, നാലണ, എട്ടണ എന്നിങ്ങനെയുള്ള നാണയത്തുട്ടുകളാണ് ഉസ്താദുമാര്‍ക്ക് ഗുരുദക്ഷിണയായി നല്‍കിയിരുന്നത്. ഇന്നിപ്പോള്‍ കാര്യമായൊരു തുക തന്നെ കുട്ടികള്‍ അധ്യാപകര്‍ക്കു നല്‍കിവരുന്നുണ്ട്.

കൈയെഴുത്ത് പെരുന്നാള്‍ ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ചക്കരച്ചോറ് കൊടുക്കുന്ന പതിവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ മദ്‌റസകളില്‍ അതു നല്‍കാറില്ല.

മലബാറിലെ മദ്‌റസകളിലും ഇന്നും പഴമയെ സ്‌നേഹിച്ച് കൈയെഴുത്ത് പെരുന്നാള്‍ ആഘോഷിച്ചുവരുന്നു.

നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്.

on Oct 1, 2014

ഷാജൻ സ്‌കറിയ

നിങ്ങൾക്ക് മുസ്ലീമിനെ ഇഷ്ടമല്ല എന്നു പറയുന്നുവെങ്കിൽ അതിനർത്ഥം, നിങ്ങൾ ഇനിയും ഒരു മുസൽമാനെ കണ്ടുമുട്ടിയിട്ടില്ല എന്നാണ്. അതുമല്ലെങ്കിൽ, മുസ്ലിം എന്ന് സ്വയം പരിചയപ്പെടുത്തിയ, അതുമല്ലെങ്കിൽ കാഴ്ചയിൽ, പേരിൽ, മുസ്ലിം എന്ന് നിങ്ങൾക്ക് തോന്നിയ ആരോ ഒരാൾ നിങ്ങളെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്..!!! സ്വന്തം വയറു നിറക്കുന്നതിന് മുൻപ് അയൽവാസി ഭക്ഷണം കഴിച്ചോ എന്നന്വേഷിക്കുന്ന, മുഖത്ത് പുഞ്ചിരി കൊണ്ട് മാത്രം മറ്റൊരുത്തനെ നോക്കുന്ന... ഒരു സമൂഹത്തിലും വിഭാഗീയത വളർത്താൻ ഇഷ്ടപ്പെടാത്ത... മദ്യവും പലിശയും കൈ കൊണ്ട് തൊടാത്ത...അക്രമത്തിന്റെ പാത പിശാചിന്റെ പാത ആണെന്ന് വിശ്വസിക്കുന്ന... സ്വർഗ്ഗമെന്നത് മാതാപിതാക്കളുടെ കാലിനടിയിൽ ആണെന്ന് വിശ്വസിക്കുന്ന... താൻ സമ്പാദിച്ച സ്വത്ത് പാവപ്പെട്ടവന്റെ കൂടി അവകാശമാണെന്ന് വിശ്വസിക്കുന്ന... തൊലിയുടെ നിറമോ മനുഷ്യനാൽ സൃഷ്ടിച്ച ജാതിയുടെ പെരുമയോ നോക്കാതെ മനുഷ്യനെ നെഞ്ചോട് ചേർത്തു സ്‌നേഹിക്കുന്ന.....വിശ്വസിച്ചാൽ വഞ്ചിക്കാത്ത, സ്വന്തം ജീവൻ കളഞ്ഞും വിശ്വസിച്ചവരെ രക്ഷിക്കുന്ന കളവു പറയാത്ത, അന്യ സ്ത്രീയെ സഹോദരിയായി കാണുന്ന ഒരു മുസ്ലീമിനെ നിങ്ങൾ കണ്ടിട്ടില്ലാ എങ്കിൽ നിങ്ങൾ ഒരു യഥാർത്ഥ മുസ്ലിമിനെ കണ്ടിട്ടില്ല.!!!
റഹ്മാൻ സെയ്ദ് എന്നൊരു ഫേസ്‌ബുക്ക് സുഹൃത്തിന്റെ ടൈംലൈനിൽ നിന്നു പണ്ടൊരിക്കൽ ഞാൻ കുറിച്ചു വച്ച ഒരു വാചകം ആണിത്. യഥാർത്ഥ മുസ്ലിം ഇങ്ങനെ ആണ് അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് എനിക്ക് ഉറപ്പാണ്. എന്നാൽ നമ്മൾ ഫേസ്‌ബുക്കിലൂടെയും പത്രങ്ങളിലൂടെയും കണ്ടുമുട്ടുന്ന അനേകം മുസ്ലിം സഹോദരങ്ങൾ ഇങ്ങനെ ആണോ? ഇറാഖിലും സിറിയയിലും നൈജീരിയയിലും എത്യോപ്യയിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും ഒക്കെ ജീവിക്കുന്ന മുസ്ലീമുകൾ എന്ന് പറഞ്ഞ് നമ്മൾ അറിയുന്നവർ ഇങ്ങനെ ആണോ? ഇവരെ പിന്തുണയ്ക്കുന്ന ലോകമെമ്പാടുമുള്ള മലയാളി പോരാളികൾ ഇങ്ങനെ ആണോ? എന്തുകൊണ്ടാണ് ഇവർ ഒരു യഥാർത്ഥ മുസ്ലീമായി മാറാത്തത്? എന്തുകൊണ്ടാണ് മഹാ ഭൂരിപക്ഷം വരുന്ന സ്‌നേഹ സമ്പന്നരായ മുസ്ലീമിന്റെ മാനം കൂടി ഇവർ ഇങ്ങനെ തല്ലി കെടുത്തുന്നത്?
- See more at: http://www.marunadanmalayali.com/column/kazhchakal/kazchakal-by-shajan-scaria-4183#sthash.sEELo72n.dpuf

പ്രതിവര്‍ഷം 611.75 കോടി രൂപ ശമ്പളമുള്ള ജോലി രാജിവെക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് കുഞ്ഞുമകളുടെ പരിഭവം!

on Sep 25, 2014

 പ്രതിവര്‍ഷം 611.75 കോടി രൂപ ശമ്പളമുള്ള ജോലി രാജിവെക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് കുഞ്ഞുമകളുടെ പരിഭവം!

1 Comment   
 3 
 
 
25 Sep
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് കമ്പനിയായ PIMCO യുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുനിന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് അല്‍ അരിയാന്‍ രാജിവെച്ചത് കഴിഞ്ഞ വര്‍ഷം സാമ്പത്തിക വൃത്തങ്ങളിലെ ചൂടുപിടിച്ച വാാര്‍ത്തയായിരുന്നു. ഒരു സൂചന പോലും നല്‍കാതെ ഒരു സുപ്രഭാyത്തില്‍ രാജിവെക്കുകയായിരുന്നു അദ്ദേഹം. 

പ്രതിവര്‍ഷം 100 ദശലക്ഷം ഡോളര്‍ (611.75 കോടി രൂപ) പ്രതിഫലമുള്ള ജോലിയില്‍നിന്ന് അദ്ദേഹം രാജിവെച്ചതിന്റെ കാരണങ്ങള്‍ ഏറെ ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കമ്പനി സ്ഥാപകനായ ബില്‍ ഗ്രോസുമായുള്ള അഭിപ്രായ വ്യത്യസം, ജോലി സമ്മര്‍ദ്ദം, കമ്പനിയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. 

എന്നാല്‍, അതൊന്നുമല്ല കാര്യമെന്ന് ഒടുവില്‍ അദ്ദേഹം സമ്മതിച്ചിരിക്കുകയാണ്. വര്‍ത് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അസാധാരണമായ ആ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. കാര്യം മറ്റൊന്നുമല്ല, തന്റെ പത്തു വയസ്സുള്ള മകളുമായി നടത്തിയ ഒരു സാധാരണ സംഭാഷണമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. 

പല്ലു തേയ്ക്കുന്ന കാര്യത്തെക്കുറിച്ച് തന്റെ മകളോട് സംസാരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആ സംഭവം നടന്നത്. മകള്‍ അകത്തു പോയി ഒരു പട്ടിക തയ്യാറാക്കി അദ്ദേഹത്തിന് കൊടുത്തു. ബിസിനസ്, ജോലി തിരക്കുകള്‍ക്കിടയില്‍ പിതാവ് ശ്രദ്ധിക്കാതെ പോയ തന്റെ ജീവിതത്തിലെ 22 സുപ്രധാന കാര്യങ്ങളുടെ പട്ടികയാണ് മകള്‍ നല്‍കിയത്. 

മകളുടെ ജീവിതത്തിലെ നിര്‍ണായക കാര്യങ്ങള്‍ പോലും ചെയ്യാന്‍ സമയമില്ലാത്ത തിരക്കുകളുടെ ലോകത്ത് ഇനിയും തുടരേണ്ടതില്ല എന്ന തീരുമാനം അന്ന് എടുത്തുവെന്നും അധികമൊന്നും ആലോചിക്കാതെ രാജി വെക്കുകയായിരുന്നു എന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പണം മാത്രമല്ല, ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും പ്രധാനമാണെന്ന തിരിച്ചറിവാണ് ലോകത്തെ ഏറ്റവും പ്രധാന സാമ്പത്തിക സ്ഥാപനത്തില്‍നിന്ന് പടിയിറങ്ങാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
- See more at: http://www.asianetnews.tv/magazine/article/17284_Mohamed-El-Erian-reveals-daughter-s-talk-led-to-PIMCO-exit-#sthash.IfgenXNf.dpuf

പോഷ് വീട്ടുടമകൾക്ക് പിടിവീഴും

on Sep 22, 2014

 കോഴിക്കോട്: ആഡംബര വീടുകളുടെയും കൂറ്റൻ  കെട്ടിടങ്ങളുടെയും ഉടമകളുടെ സാമ്പത്തിക ഉറവിടം തേടി കേന്ദ്ര ആദായനികുതി വകുപ്പ് അധികൃതർ എത്തുന്നു. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ നിർമ്മിച്ച 3000 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്കും കെട്ടിടങ്ങൾക്കും എങ്ങനെ പണം കണ്ടെത്തിയെന്ന് അന്വേഷിക്കാൻ  കേന്ദ്ര ധനമന്ത്രാലയം  ആദായനികുതി വകുപ്പിന് നിർദ്ദേശം നൽകി.

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസർകോട് എന്നിവിടങ്ങളിലെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നായി കെട്ടിടങ്ങളുടെ പ്ളാനും അനുബന്ധ രേഖകളും ആദായനികുതി അധികൃതർ ശേഖരിച്ചു കഴിഞ്ഞു.  70 ലക്ഷം രൂപ  മുതൽ ഒരു കോടിവരെയും അതിന് മുകളിലുമുള്ള  മതിപ്പ്  ചെലവിൽ  ഒട്ടേറെ വീടുകളും കെട്ടിടങ്ങളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മലപ്പുറത്തും കാസർകോട്ടുമാണ് വലിയ കെട്ടിടങ്ങൾ ഏറെയും നിർമ്മിച്ചിരിക്കുന്നത്.  കാസർകോട് നായൻമാർ മൂലയെന്ന സ്ഥലം ആഡംബര വീടുകളുള്ള കോടീശ്വരൻമാർ താമസിക്കുന്ന മേഖലയാണെന്ന് അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് ആദായനികുതി കമ്മിഷണർ പി.എൻ. ദേവദാസന്റെ നേതൃത്വത്തിൽ കോടീശ്വരൻമാരുടെ പട്ടിക തയ്യാറാക്കി. ഇവർക്ക് നോട്ടീസയക്കുകയും ചെയ്തു.
കഴിഞ്ഞവർഷം രാജ്യത്ത് 22 ലക്ഷം പേർ വമ്പൻ കെട്ടിടങ്ങളും വീടുകളും നിർമ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
ഇവരിൽ 10,212 പേർ മലബാറിൽ നിന്നുള്ളവരാണ്. 2014ൽ മലബാറിലെ അഞ്ച് ജില്ലകളിൽ ഇത്തരത്തിലുള്ള ആഡംബര വീടുകളും കെട്ടിടങ്ങളും ആഡംബര വാഹനങ്ങളും വൻതോതിൽ ഭൂമിയും സ്വന്തമാക്കിയവർ 2,50,000 പേരുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണക്ക്.

ഇന്ത്യയിലെ പ്രധാനമന്ത്രിമാരെ കൊന്നത് മുസ്ലീങ്ങളാണോ? ലണ്ടൻ സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും മുമ്പ് കാന്തപുരം മലയാളിയോട് പറഞ്ഞത്

on Sep 10, 2014

ഇന്ത്യയിലെ പ്രധാനമന്ത്രിമാരെ കൊന്നത് മുസ്ലീങ്ങളാണോ? ചിലരുടെ പ്രവർത്തികൾ ഇസ്ലാമിന് മേൽ തെറ്റിദ്ധാരണ പടർത്തുന്നു: ലണ്ടൻ സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും മുമ്പ് കാന്തപുരം മറുനാടൻ മലയാളിയോട് പറഞ്ഞത്

September 10, 2014 | 11:27 AM | Permalink


കെ ആർ ഷൈജുമോൻലണ്ടൻ

ക്ഷക്കണക്കിന് അനുയായികൾ ഉള്ള മതനേതാവ്. കാന്തപുരം എന്ന ചതുർനാമത്തിൽ പൊതുസമൂഹവും ഉസ്താദ് എന്ന പേരിൽ അനുയായികളും വിളിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, താൻ വിമർശിക്കപ്പെടുന്നു എന്നതിൽ ഒട്ടും അസഹിഷ്ണു ആകുന്നില്ല. അതും സ്വസമുദായത്തിൽ നിന്ന് തന്നെ ആണല്ലോ ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വരുന്നത് എന്ന് ചൂണ്ടിക്കാട്ടുമ്പോഴും അനുയായികളുടെ പ്രിയ ഉസ്താദ് ഭാവഭേദം കൂടാതെയാണ് പ്രതികരിക്കുന്നത്. കേംബ്രിജ് യൂനിവേഴ്‌സിറ്റിയിൽ ഫാക്വൽറ്റി ഓഫ് ഏഷ്യൻ ആൻഡ് മിഡിൽ ഈസ്റ്റ് സ്റ്റഡീസിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെന്റർ ഫോർ ഇസ്ലാമിക് സ്റ്റഡീസ്, ഇസ്ലാമിക് മാനുസ്‌ക്രിപ്റ്റ് അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അന്താരഷ്ട്ര മാനുസ്‌ക്രിപ്റ്റ് കോൺഫെറൻസിൽ പങ്കെടുക്കാൻ എത്തിയ അഖിലെത്യ സുന്നി ജംയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബകർ മുസ്ല്യാർ മറുനാടൻ മലയാളി ലണ്ടൻ പ്രതിനിധി കെ ആർ ഷൈജുമോനുമായി നാട്ടിലേക്കു മടങ്ങും മുൻപ് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
  • ഒരു പക്ഷെ ഏറ്റവും അധികം വിമർശിക്കപ്പെടുന്ന നേതാവ് ആണ് താങ്കൾ എന്ന് പറഞ്ഞാൽ എന്താണ് മറുപടി, അതും സ്വ സമുദായത്തിൽ നിന്ന് തന്നെ
തെറ്റായ ചിന്തയിൽ നിന്നാണ് ഇത്തരം വിമർശനങ്ങൾ ഉണ്ടാകുന്നതു. ആരാണ് വിമർശനം നേരിടാതെ കടന്നു പോയിട്ടുള്ളത്. നബി തിരുമേനി പോലും വിമര്ശനം നേരിട്ടിട്ടില്ലേ? എന്താണ് പറയുന്നത് എന്ന് ചിന്തിക്കാത്തത് കൊണ്ടാണ് പലപ്പോഴും ഇത്തരം വിമർശങ്ങൾ ഉണ്ടാകുന്നത്. അവർ തെറ്റ് തിരിച്ചറിയും എന്ന് പ്രതീക്ഷിക്കാം.
  • സ്‌നേഹത്തിന്റെ ഭാഷയാണ് പ്രവാചകൻ ഉപയോഗിച്ചത്. സ്‌നേഹത്തിന്റെ മതം എന്നാണ് ഇസ്ലാം വിശേഷിപ്പിക്കപ്പെടുന്നതും. എന്നിട്ടും പൊതുസമൂഹം ഇസ്ലാമിനെ വെറുപ്പോടെയും ഭീതിയോടെയും കാണാൻ തുടങ്ങുന്ന സാഹചര്യം ഉണ്ടായതു എന്ത്‌കൊണ്ട്?
ഇസ്ലാം ഒരിക്കലും ഒരു തരത്തിലും ഭീകര വാദം പ്രോത്സാഹിപ്പിക്കുന്നില്ല. ഞങ്ങൾ ഒക്കെ എല്ലായ്‌പ്പോഴും അതിനെ എതിർക്കുന്നുമുണ്ട്. നിങ്ങളുടെ ഈ ചോദ്യതിനുള്ള ഉത്തരം തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇംഗ്ലണ്ടിലെ വിവിധ സദസ്സുകളിൽ നടക്കുന്ന സംവാദങ്ങൾക്ക് ഞാൻ നല്കുന്ന മറുപടിയും. ഇസ്ലാം മതത്തിൽ നിന്ന് സ്‌നേഹവും കൃപയും മാറിപ്പോകുന്ന ചില സാഹചര്യങ്ങൾ ചിലർ സൃഷ്ട്ടിക്കുന്നുണ്ട്. ഇത് മറ്റുള്ളവര ഇസ്ലാമിനെ മോശമായി കാണുവാൻ ഇടയാക്കുകയും ചെയ്യുന്നു. സത്യത്തിന്റെ കൂടെ നിൽക്കുമ്പോൾ ആണ് ഇസ്ലാം കൂടുതൽ അർത്ഥപൂർണ്ണ ആകുന്നത്. ഈ സാഹചര്യം സൃഷ്ട്ടിക്കാൻ കഴിയുന്നതോടെ മറ്റുള്ളവരുടെ സ്‌നേഹവും അനുകമ്പയും പിടിച്ചുപറ്റാൻ കഴിയും.
  • താങ്കളുടെ സേവനം എത്രമാത്രം സമൂഹത്തിനു പ്രയോജനപ്പെട്ടിട്ടുണ്ട്. വിമർശിക്കപ്പെടുന്നതിൽ ഒരു കാമ്പും ഇല്ലെന്നാണോ?
ഞാൻ മുഖേനെ സമൂഹത്തിൽ ധാരാളമായി പ്രയോജനം ലഭിച്ചിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. മറിച്ചുള്ള പ്രചരണം അവിശ്വാസത്തിൽ നിന്നും അറിവില്ലായ്മയിൽ നിന്നും ഉണ്ടാകുന്നതാണ്. മർക്കസ് മുഖേന ഒരു ലക്ഷം വിദ്യർത്ഥികളുടെ ഭാവിയാണ് സുരക്ഷിതം ആക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനവും സേവനവും ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ ആണ് ഞങ്ങൾ നടത്തുന്നത്. ജന ലക്ഷങ്ങളുടെ പിന്തുണയാണ് ഇതിനുള്ള ശക്തി. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒക്കെ വിവിധതരം സ്ഥാപനങ്ങളിലൂടെ ഈ സേവനം വിപുലമാക്കുകയാണ്. ഞങ്ങളെ കുറിച്ച് ഒന്നും അറിയാത്തവരാണ് കൂടുതൽ വിമർശം ഉന്നയിക്കുന്നത്.
  • പൊതു സമൂഹത്തിന്റെ അംഗീകാരം താങ്കൾക്ക് ഉണ്ട് എന്നാണോ പറയുന്നതിന്റെ അർഥം
എന്ത് കൊണ്ടില്ല? അടുത്തിടെ നടത്തിയ കേരളയാത്ര തന്നെ ഏറ്റവും നല്ല ഉദാഹരണം ആണ്. മാനവികതയെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ യാത്രക്ക് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മതസൗഹാർദ്ദത്തിന്റെ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ യാത്രക്ക് കഴിഞ്ഞു എന്നാണ് ഞങ്ങളുടെ ചിന്ത. കേരളത്തിലും എന്തിന് ഇന്ത്യയിൽ തന്നെ നിഷേധിക്കാൻ കഴിയാത്ത ശക്തിയായി ഞങ്ങൾ വളരുകയാണ്. ജനലക്ഷങ്ങളുടെ പിന്തുണയാണ് ഏകശക്തി. ശത്രുക്കൾക്ക് പോലും പേടി തോന്നുന്ന തരത്തിലാണ് ഞങ്ങളുടെ വളർച്ച.
  • വർഗീയതയും സാമൂഹിക അസ്വസ്ഥതയും മൂലം കേരളം ജീവിക്കാൻ പേടി തോന്നുന്ന സ്ഥലം ആണെന്ന പരാതി ഉയരുന്നതിനെ പറ്റി
കേരളത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് ആ പേടിയില്ല. പിന്നെ വെളിയിൽ ഉള്ളവർ അങ്ങനെ ആശങ്ക പെടുന്നതിൽ എന്ത്കാര്യം? ചിലർ ശ്രദ്ധപിടിച്ചു പറ്റാൻ വേണ്ടി പലതും വിളിച്ചു പറയും. അതിലൊന്നും കാര്യമില്ല. എതിർക്കേണ്ട കാര്യങ്ങളെ ഞങ്ങൾ എപ്പോഴും എതിർത്തിട്ടുണ്ട്. ഒരിക്കലും ഭീകരവാദം പ്രോത്സാഹിപ്പിക്കാനോ പിന്തുണക്കാനോ കഴിയില്ല. ഭീകരത പാടില്ലെന്ന് പറയുന്നവർ തന്നെ അതിനു പിന്തുണ കൊടുക്കുന്ന സാഹചര്യം നിലവിലുണ്ട്. അതെല്ലാം എതിർക്കപ്പെടണം.
  • കേരളത്തിന്റെ മനസ് കൂടുതൽ ലോലം ആകുകയാണോ. അദ്ധ്യാപകന്റെ കൈവെട്ടു കേസ്, എരുമേലിയിലെ പന്നി ഇറച്ചി വിവാദം ഒക്കെ എന്തിന്റെ ചൂണ്ടുപലക ആണ്?
എതിർക്കേണ്ട കാര്യങ്ങൾ എതിർക്കപ്പെടനം. പലപ്പോഴും യഥാർത്ഥ വസ്തുതകൾ അല്ല നിങ്ങൾ പത്രക്കാർ പുറത്തു വിടുന്നത്. പല കാര്യങ്ങളിലും ഞങ്ങളുടെ ശബ്ദമാണ് കൂടുതൽ വക്തതയോടെ കേരള സമൂഹം കേട്ടിട്ടുള്ളത്.
  • ഇന്ത്യയിലെ ഭീകര പ്രവർത്തനം ഏതു തരത്തിൽ എതിർക്കാൻ കഴിയും
ഇന്ത്യയിലോ കേരളത്തിലോ ഭീകര പ്രവർത്തനം ഇല്ല എന്നാണ് എന്റെ വിശ്വാസം. സ്ത്രീകളും കുട്ടികളും വയോധികരും ഒക്കെ ദിനം പ്രതി കൊല്ലപ്പെടുന്ന സാഹചര്യം ഇന്ത്യയിൽ ഇല്ല. എന്നാൽ പലയിടത്തും അത് നടക്കുന്നുണ്ട്. അതാണ് ഭീകര പ്രവർത്തനം. അത് എന്താണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം. പലപ്പോഴും പല കാര്യങ്ങളും വളച്ചൊടിച്ചു പറയുന്നതാണ് പ്രശനം. പത്രങ്ങളിലും മാദ്ധ്യമങ്ങളിലും ഒക്കെ ഈ വളച്ചൊടിക്കലുകൾ ദിനംപ്രതി നടക്കുന്നു. നേർക്ക് നേർ നേരായി പറയുകയാണ് ഇത്തരം കാര്യങ്ങളെ എതിർക്കാൻ ഉള്ള ഏറ്റവും ഫലപ്രദമായ വഴി.
  • അൽ ക്വയ്ദ ഇന്ത്യയിൽ ബ്രാഞ്ച് തുടങ്ങുന്നു എന്നതിനെ പറ്റി എന്താണ് അഭിപ്രായം
അതിനെ കുറിച്ച് , ഇവിടെ ലണ്ടനിൽ നിന്ന് തന്നെ ആദ്യമായി പ്രതികരിച്ച വ്യക്തി കൂടിയാണ് ഞാൻ. അത് ആവർത്തിക്കുന്നില്ല. ഭീകര പ്രവർത്തനം നടത്തുന്നവരെ അവർ ചെയ്യുന്നത് തെറ്റാണ് എന്ന് ബോധ്യപ്പെടുത്തി കൊടുക്കണം. അറിവില്ലായ്മയാണ് ഇതിനു കാരണമായി മാറുന്നത്. ഇതിനുള്ള തരത്തിൽ കൂടുതൽ അറിവ് പകരാൻ പറ്റിയ തരത്തിൽ വിദ്യാഭ്യാസം നല്കാൻ കഴിയണം. ഒരു തരത്തിലും അവർക്ക് പിന്തുണ നൽകാൻ പാടില്ല. മുസ്ലിം സമുദായം ഭീകരതക്ക് പിന്തുണ കൊടുക്കുന്നു എന്ന ആരോപണം പോലും ഉയരാൻ ഉള്ള സാഹചര്യം സൃഷ്ട്ടിക്കരുത്. ഇന്ത്യയിൽ പ്രധാനമന്ത്രിമാർ പോലും കൊല്ലപ്പെട്ടിട്ടില്ലേ? അവരെ കൊന്നത് മുസ്ലിംങ്ങൾ ആല്ല. അമുസ്ലിംങ്ങൾ ആണ് ആ കൃത്യം നടത്തിയത്. ഇതാണ് ഭീകരത.
  • താങ്കൾക്കെതിരെ തിരുകേശ വിവാദം ഉയർത്തിയവർ ഇപ്പോൾ മകന് എതിരെ ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ?
ചില കാര്യങ്ങൾ മനസ്സിലായിട്ടും ഇല്ല എന്ന് നടിക്കുന്നവരാണ് ഇത്തരം പ്രശങ്ങൾ സൃഷ്ട്ടിക്കുനത്. ഞങ്ങളുടെ കൂടെ നിൽക്കുന്നവർ ഇത്തരം സംശയങ്ങൾ ഇല്ലാത്തവരാണ്. അതിനാൽ ഞങ്ങൾക്ക് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഇതിനു ശ്രമിച്ചപ്പോഴും കേൾക്കാൻ ഉള്ള മനസ് അവർ കാണിക്കുന്നുമില്ല. അഭിപ്രായങ്ങളിൽ നിന്നാണ് വളച്ചൊടിക്കലുകൾ ഉണ്ടായിട്ടുള്ളത്.
  • അങ്ങയുടെ രാഷ്ട്രീയ മനസ്സ് ആരുടെ കൂടെയാണ്. എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ കൂടെയാണോ?
ഞങ്ങൾക്ക് രാഷ്ട്രീയം ഇല്ല. അതിന്റെ ആവശ്യം ഇല്ല. അല്ലാതെ തന്നെ ആവശ്യങ്ങൾ നടക്കുന്നുണ്ട്. ജനലക്ഷങ്ങളുടെ പിന്തുണയുള്ള ഒരു പ്രസ്ഥാനത്തെ കണ്ടിലെന്ന് നടിക്കാൻ ആർക്കും കഴിയില്ല. ഞങ്ങൾ രാഷ്ട്രീയം പറയില്ല. ആ വഴിക്ക് സഞ്ചരിക്കാൻ ഉദ്ദേശവും ഇല്ല. സമാധാനത്തിനും മാനവിക ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന സമ്മർദ്ദശക്തി എന്നാണ് ഞങ്ങളുടെ ലക്ഷ്യം.
  • മുസ്ലിംലീഗ് ഇപ്പോൾ ഭരണത്തിൽ അനർഹമായ വിഹിതം കൈക്കലാകുന്നു എന്നാണ് എൻഎസ്എസ് ഉൾപ്പെടെ ഉള്ളവരുടെ പരാതി?
അത് രാഷ്ട്രീയ വിഷയമാണ്. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ്. അതിനാൽ ഞങ്ങൾ പ്രതികരിക്കേണ്ട വിഷയമല്ല.
എയർപോർട്ടിൽ പോകാൻ ഉള്ള ഒരുക്കത്തിലാണ് കാന്തപുരം മറുനാടൻ മലയാളിക്ക് വേണ്ടി അഭിമുഖം നൽകാൻ തയ്യാറായത്. ഉച്ചഭക്ഷണം പോലും മാറ്റി വച്ച് തന്റെ ലണ്ടൻ സന്ദർശനത്തിന്റെ അവസാന മണിക്കൂറുകളിൽ വായനക്കാരോട് സംവദിക്കാൻ ഉള്ള അവസരം പ്രയോജനപ്പെടുത്തുക ആയിരുന്നു അദേഹം. 87 രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികളോടൊപ്പം ആണ് കാന്തപുര മുസ്ല്യാർ സമ്മേളനത്തിൽ പങ്കെടുത്തത്.
- See more at: http://www.marunadanmalayali.com/interview/clergy/had-muslims-killed-indian-prime-ministers-kanthapuram-talks-to-marunadan-malayali-before-returning-to-kerala-after-his-visit-to-england-2827#sthash.5h3sClLY.lCH5l1Gn.dpuf

വാവ സുരേഷ് ഫാന്‍സ് അസോസിയേഷന്‍, സംഘടയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നു

on Jul 10, 2014

അശരണര്‍ക്ക് സ്വാന്തവും പരിസ്ഥിതി സംരക്ഷണത്തിുമായി വാവ സുരേഷ് ഫാന്‍സ് അസോസിയേഷന്‍, സംഘടയുടെ പ്രവര്‍ത്തങ്ങള്‍ വ്യാപിപ്പിക്കുന്നു

കണ്ണന്‍ സി മുരളി

്്്സാഹസിക ിറഞ്ഞ പാമ്പ് പിടുത്തങ്ങളിലൂടെ ശ്രദ്ധേയായ വാവാ സുരേഷിന്റെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തം സംസ്ഥാത്തെ പതിാല് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിാപ്പം സംസ്ഥാത്തെ ിലാരംബരായ ആളുകള്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘട പ്രവര്‍ത്തങ്ങള്‍ വിപുലപ്പെടുത്തുന്നത്. ആദ്യ ഘട്ടത്തില്‍ 14 ജില്ലാ കമ്മറ്റികള്‍ക്ക് രൂപം ല്‍കും. തുടര്‍ന്ന് പ്രവര്‍ത്തങ്ങള്‍ താഴേതട്ടിലെത്തിക്കാന്‍ യൂണിറ്റ് കമ്മറ്റികള്‍ക്ക് രൂപം ല്‍കും. പ്രവര്‍ത്തങ്ങള്‍ വിപുലീകരിക്കാുള്ള ശ്രമങ്ങള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് അസോസിയേഷന്റെ അഡ്മിിസ്ട്രേറ്ററായ വിഷു ആലപ്പുറം മലയാളി വിഷാട് പറഞ്ഞു.

ിലവില്‍ തിരുവന്തപുരം ജില്ല കേന്ദ്രീകരിച്ചാണ് വാവ സുരേഷ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. ശ്രീകാര്യത്താണ് അസോസിയേഷന്റെ പ്രധായൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ശ്രീകാര്യത്തുള്ള വാവസുരേഷിന്റെ സുഹൃത്തുക്കളും ാട്ടുകാരും ചേര്‍ന്നാണ്  രണ്ടര വര്‍ഷം മുമ്പ് വാവസുരേഷ് ഫാന്‍സ് അസോസിയേഷ് രൂപം ല്‍കിയത്. മുമ്പ് തിരുവന്തപുരം ജില്ലയില്‍ അസോസിയേഷന്റെ ശ്രീകാര്യം യൂണിറ്റി കൂടാതെ മറ്റ് അഞ്ച് യൂണിറ്റുകള്‍ക്ക് രൂപം ല്‍കിയിരുന്നെങ്കിലും പ്രവര്‍ത്തങ്ങള്‍ ിര്‍ജീവമായതി തുടര്‍ന്ന് വാവസുരേഷും പ്രധാ ഭാരവാഹികളും ഇടപെട്ട് ഇവ പിരിച്ചുവിടുകയാണ് ഉണ്ടായത്.

വാവസുരേഷ് ഫാന്‍സ് അസോസിയേഷന്റെ ജില്ലാ കമ്മറ്റികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ ിന്ന് ിരവധിയാളുകള്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഘടയുടെ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ സജീവമാകുന്നതോടെ പരിസ്ഥിതി സംരക്ഷണത്ത്ി സഹായകരമാകുന്ന ചര്‍ച്ചകള്‍ സംഘടിപ്പുക്കുമെന്ന് വിഷ്ണു ആലപ്പുറം പറഞ്ഞു. അസോസിഷ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കായി (9747709909) എന്ന മ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അല്‍തായര്‍ ഗ്രൂപ്പിന്റെ യു.എ.ഇ. മേധാവിയായി നിലേശ്വരം സ്വദേശിനി ചുമതലയേറ്റു

on Jun 25, 2014


സൗദി അറേബ്യ രാജാവ് സുല്‍ത്താന്‍ബിന്‍ സൗദ് അല്‍ കബീര്‍ ചെയര്‍മാനായുള്ള അല്‍തായര്‍ ഗ്രൂപ്പിന്റെ യു.എ.ഇ. മേധാവിയായി നിലേശ്വരം സ്വദേശിനി ചുമതലയേറ്റു. നീലേശ്വരം ടെമ്പില്‍ റോഡിലെ റിട്ട. അധ്യാപകന്‍ പി.യു.ദിനചന്ദ്രന്‍ നായരുടെയും റിട്ട. അധ്യാപിക രത്‌നാവതിയമ്മയുടെയും മകള്‍ സ്വീന ഡി. നായരാണ് ഗ്രൂപ്പിന്റെ യു.എ.ഇ. കണ്‍ട്രി മാനേജരായി ചുമതലയേറ്റത്. യു.എ.ഇയില്‍ ഗ്രൂപ്പിന്റെ ഇത്രയും ഉയരത്തില്‍ ഒരു മലയാളി എത്തുന്നത് ആദ്യമായാണ്. ഷാര്‍ജയില്‍ സോഫ്റ്റ്‌വെയര്‍ ബിസിനസ് നടത്തുന്ന പയ്യന്നൂര്‍ സദേശി ബാലഗോപാലന്‍ വണ്ണാടിയുടെ ഭാര്യയാണ്. അഭിഷേക്, അഭിരാമി എന്നിവര്‍ മക്കളാണ്.

മമ്മച്ചയുടെ നഷ്ട്ടം ചിത്താരിക്കാര്‍ക്ക്നികത്താന്‍ പറ്റുമോ ?

on Jun 21, 2014

നിസ്വാര്‍ഥമായ സേവനം നിഷ്കളങ്കമായ പെരുമാറ്റം ത്യാഗ സേവനം ചെയ്യാന്‍ മാത്രം കൊതിക്കുന്ന ഹൃദയങ്ങള്‍ കാരുണ്യ പ്രവര്‍ത്തനത്തില്‍ സായൂജ്യം കണ്ടെത്തുന്ന മനസ്സ് ...അങ്ങനെയുള്ള ഒരു വ്യക്തിത്വത്തിന്റെ മഹാ നഷ്ടമാണ് ചിത്താരിയിലെ പൊതു ജനങ്ങള്‍ക്ക്‌ വ്യാഴാഴ്ച  ഉണ്ടായത് ....

സൗത്ത് ചിത്താരിയില്‍ മമ്മച്ച എന്ന പേരില്‍ അറിയപെടുന്ന മുഹമ്മദ്‌ ....വ്യാഴാഴ്ച ഉണ്ടായ വാഹനാ അപകടത്തില്‍ മരണപെട്ടതോടെ ഉണ്ടായ നഷ്ട്ടം ചിത്താരിക്കാര്‍ക്ക് അടുത്ത കാലത്തൊന്നും നികത്താന്‍ പറ്റുമോ എന്ന് സംശയമാണ് ..

പണം കൊണ്ടോ പ്രതാപം കൊണ്ടോ വിദ്യാഭ്യാസ യോഗ്യത കൊണ്ടോ ഒന്നും നേടിയെടുക്കാത്ത ഒരു ആദരവാണ് ചിത്താരിയുടെ ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നത് മരണ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ കബറടക്കും വരെ ജനങ്ങള്‍ കാണിച്ച പങ്കാളിത്തം അതാണ്‌ കാണിക്കുന്നത് ..

ആദരവ് വില കൊടുത്തു വാങ്ങാന്‍ പറ്റുന്ന ഒരു വസ്തുവല്ല എന്ന് തെളിയിക്കുന്ന സ്നേഹ പ്രകടനങ്ങളാണ് ചിത്താരി\യില്‍ വെള്ളിയാഴ്ച കണ്ടത് ..ഹൃദയത്തില്‍ തട്ടുന്ന കളങ്ക രഹിതമായ ഒരു വേര്‍പാടിന്റെ നൊമ്പരം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു ..
എന്താണ് മമ്മച്ചയുടെ മഹത്വം എന്ന് നിരീക്ഷിക്കുമ്പോള്‍ മരണ വീടുകളിലും പള്ളി പറമ്പുകളിലും കല്യാണ വീടുകളിലും സേവന നിരതനായി കാണുന്ന അദ്ധേഹത്തിന്റെ നിറ സാന്നിധ്യം തന്നെയാണ് ..ഇവിടെ പണക്കാരനെന്നോ പാവപെട്ടവന്‍ എന്ന വകതിരിവ് ഇല്ലാതെ പ്രതിഫലം കാംഷിക്കാതെ സേവനം ചെയ്യുന്ന കാഴ്ചയാണ് എപ്പോഴും കാണാറുള്ളത്‌ ..

ഏത് സേവന മേഘലകളിലും ക്ഷണിക്കാതെ മാലാഖയെ പോലെയെത്തുന്ന ഒരു അധിതിയായിരുന്നു മമ്മച്ച ..മയ്യത്ത് പരിപാലനത്തിനും കബര്‍ നിര്‍മാണത്തിനും അതീവ താല്‍പര്യം കാണിച്ചിരുന്ന ഇദ്ദേഹം ഇതിനകം തന്നെ നൂറു കണക്കിന് കബര്‍ നിര്‍മിക്കുകയും മയ്യത്തുകളെ ആദരവോടെ പരിചരിക്കുകയും ചെയ്യുന്ന കാഴ്ച ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു അനുഭവ ദൃശ്യമാണ് ..

എത്രയോ മൈലാഞ്ചി ചെടികള്‍ കബര്‍സ്ഥാനില്‍ വളര്‍ന്നു പരിലസ്സിക്കുന്നത് മമ്മച്ചയുടെ കൈകളാല്‍ കബറിന്റെ സിരസ്സുകളില്‍ നട്ട ചെടികളാണ് ..കല്യാണ വീടുകളില്‍ മമ്മച്ചയുടെ സാന്നിധ്യം ഉണ്ടങ്കില്‍ വീട്ടുക്കാരന് ഒന്നും ചിന്തികേണ്ടിവരാറില്ലായിരുന്നു .എല്ലാ മേഘലകളിലും മമ്മച്ചയുടെ കണ്ണും കാതും ഓടിയെത്തുന്നത് കാണാമായിരുന്നു ..
പലപ്പോള്‍ നിസാരമായി തോന്നുന്ന സേവനങ്ങളാണ്‌ നാടന്‍ പുറങ്ങളില്‍ കാണുന്ന ഇത്തരം വ്യക്തികളിലൂടെ നമ്മുക്ക് കിട്ടുന്ന സേവന പ്രകാശങ്ങള്‍..അത് ചിലപ്പോള്‍ തിരിച്ചറിയുക ഇവര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകുമ്പോഴാണ് ..ആ ശൂന്യത പെട്ടന്ന് അനുഭവപെടുകതന്നെ ചെയ്യും ,വലിയ പ്രശസ്തര്‍ ധനാട്യന്‍മാര്‍ ഇവരെല്ലാം വേര്‍പ്പെടുമ്പോഴുണ്ടാകുന്ന ശബ്ദ കോലാഹലങ്ങള്‍ ഒന്നും തന്നെ കാണാന്‍ പറ്റില്ലങ്കിലും ഈ സേവന സൗകര്യം അനുഭവിച്ച ചിത്താരിയിലെ മുഴുവന്‍ ജനങ്ങളുടെയും മനസ്സുകളില്‍ ഒരു  കെടാ വിളക്കായി മമ്മച്ച നില കൊളളും  എന്നതില്‍ സംശയമില്ല. 

അതിന്‍റെ തെളിവ് തന്നെയാണ് വെള്ളിയാഴച നടത്തപെട്ട അനുശോചന യോഗവും കബറടക്ക ചടങ്ങിലെ ജനസാനിധ്യവും തെളിക്കുന്നത് ..തന്‍റെ പ്രവര്‍ത്തന മേഖലയിലെ പ്രധാന ഒരിടമായിരുന്നു പള്ളിപറമ്പും ആ മൈലാഞ്ചികാടും ..ആ കാട്ടില്‍ അവരുടെ തോഴനായി സൌരഭ്യം പരത്തുന്ന ഒരു സാന്നിദ്ധ്യമായി തീരട്ടെ മമ്മച്ച ...

ചിത്താരിക്കാര്‍ക്ക് നിര്‍മല സൌരഭ്യം പരത്തി നില കൊണ്ട ഈ കാട്ടുമുല്ലക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ....

മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ നിന്‍റെ മടക്കം .... 

ബഷീര്‍ ചിത്താരി (ജിദ്ദ)

സാന്‍ജോസിനു നടുവില്‍ നാടന്‍ മലയാളിയായി ആച്ചുമ്മ

on Jun 11, 2014


ബ്രസീലിയന്‍ തെരുവിലൂടെ ഹിജാബണിഞ്ഞ് ഒരു വനിത പ്രഭാതസവാരി നടത്തുന്നു. വസ്ത്രത്തിന്റെ അളവ് എത്ര കുറക്കാമോ എന്ന് ചിന്തിക്കുന്ന സാംബാ വനിതകള്‍ക്കിടയിലെ അപൂര്‍വ്വ കാഴ്ച. പൗരന്മാരുടെ ആരോഗ്യ പരിപാലനകാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്ന ഭരണകൂടം വഴിയരികില്‍ ഓപ്പണ്‍ ജിമ്മുകള്‍ സ്ഥാപിച്ചിട്ടുള്ളതിനല്‍ രാവിലെ നടത്തവും വ്യായാമവുമെല്ലാമായി നല്ല തിരക്കാണ്.

വിസ്തൃതിയുള്ള റോഡില്‍ ബസ്സുകള്‍ക്കും കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രത്യേക പാതയുണ്ട്. ജോഗിങ് നടത്തുന്നവര്‍ക്കും പ്രത്യേക സൗകര്യം. നാട്ടുകാരോടെല്ലാം പോര്‍ച്ചുഗീസും യൂറോപ്യന്‍ സുഹൃത്തുക്കളോടെല്ലാം ഇംഗ്ലീഷും സംസാരിച്ച് അതിവേഗം സഞ്ചരിക്കുന്ന വനിത മടക്കയാത്രയില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ കയറി അവശ്യസാധനങ്ങള്‍ വാങ്ങിയാണ് മടങ്ങുന്നത്.

കാത്തലിക് ഭൂരിപക്ഷമുള്ള നാടാണ് ബ്രസീല്‍. ജനസംഖ്യയുടെ 90 ശതമനാവും ക്രിസ്ത്യന്‍ ജനത. മുസ്‌ലിം ജനസംഖ്യ അല്‍പം ലെബനാനുകാരില്‍ ഒതുങ്ങുന്നു. പള്ളികള്‍ വളരെ കുറവ്. ധനികനും ദരിദ്രനും തമ്മിലുള്ള അന്തരം വളരെ വലുതായതിനാല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇസ്‌ലാമിക വിശ്വാസങ്ങളെക്കുറിച്ചൊന്നും ബ്രസീലുകാര്‍ക്ക് വലിയ അവബോധമില്ല. ക്രൈസ്തവര്‍ ഞായറാഴ്ച ചര്‍ച്ചുകളില്‍ പ്രാര്‍ത്ഥനക്ക് പോവുമെന്നതാണ് വിശ്വാസത്തിന്റെ കാര്യമായ പ്രതിഫലനം. വിശ്വാസപ്രമാണങ്ങള്‍ക്ക് വലിയ വിലയൊന്നുമില്ലാത്ത നാട്ടില്‍ ഇസ്‌ലാമികത ഉയര്‍ത്തിപ്പിടിച്ച് സഞ്ചരിക്കുന്ന വനിതയെ പരിചയപ്പെട്ടപ്പോള്‍ കേരളത്തിലെ തനി നാട്ടിന്‍പുറത്തുകാരി.

പേര് ആച്ചുമ്മ.... വയസ് 65. ജനിച്ചത് തൃശൂര്‍ വടക്കേക്കാട് കറുകന്‍പെട്ടിയില്‍. മുളക്കാന്‍ഞ്ചേരി കുഞ്ഞഹമ്മദിന്റെയും മംഗലത്തയില്‍ ഖദീജയുടെയും നാല് മക്കളില്‍ ഒരാള്‍. കുഞ്ഞഹമ്മദ് മലേഷ്യയില്‍ വ്യാപാരിയായിരുന്നു. നാട്ടില്‍ പത്താം ക്ലാസ് കഴിഞ്ഞു 1968 ല്‍ വിവാഹം. ഭര്‍ത്താവ് കാനഡയില്‍ ശാസ്ത്രജ്ഞന്‍ ഡോ. മംഗലത്തയ്യില്‍ അബ്ദു. വിവാഹത്തിന് ശേഷം രണ്ടാം മാസം തന്നെ കാനഡയില്‍. രണ്ട് വര്‍ഷത്തിന് ശേഷം ബ്രസീലില്‍. 1973 മുതല്‍ സാവോപോളോയും റിയോഡിജനറോയും സാന്‍ജോസുമെല്ലാം സുപരിചിതം.

മൂന്ന് പെണ്‍കുട്ടികളുടെ മാതാവ്. മൂവരും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അമേരിക്കയിലും കാനഡയിലും കുടുംബസമേതം താമസം. ആച്ചുമ്മ പക്ഷേ ബ്രസീലില്‍ തന്നെ. ഇടക്ക് മക്കളുടെ അരികിലേക്ക് പോവും. അടുത്തയാഴ്ച അമേരിക്കയിലെ ഡള്ളാസിലുള്ള മകളുടെ അരികിലേക്ക് പോവുകയാണ്. അവള്‍ക്ക് വേണ്ടി നാടന്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലാണിപ്പോള്‍

മനോഹരമായി പോര്‍ച്ചുഗീസ് സംസാരിക്കുന്നതിന്റെ രഹസ്യം ചോദിച്ചപ്പോള്‍ മറുപടി ലളിതം: ഇവിടെ വരുമ്പോള്‍ ഇംഗ്ലീഷ് പോലും അറിയില്ലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ ഉടന്‍ വന്നതാണ്. പക്ഷേ അയല്‍ക്കാരുമായുള്ള ബന്ധത്തില്‍ പതുക്കെ ചെറിയ പദങ്ങള്‍ പഠിച്ചു. കുട്ടികളെ സ്‌ക്കൂളിലേക്ക് അയക്കാന്‍ പോവുമ്പോള്‍ പതുക്കെ പോര്‍ച്ചുഗീസ് വഴങ്ങാന്‍ തുടങ്ങി. അവര്‍ക്ക് പാഠങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ പഠിക്കേണ്ടിവന്നു. ഇപ്പോള്‍ നന്നായി എഴുതാനും സംസാരിക്കാനുമറിയാം. ഏത് ഓഫീസിലും ധൈര്യത്തില്‍ കയറിചെല്ലാം. ഭര്‍ത്താവിനൊപ്പം വിവിധ വിദേശ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിനാല്‍ ഇംഗ്ലീഷിലും നല്ല അവഗാഹം. ഹിന്ദിയും തെലുങ്കും തമിഴുമെല്ലാം ആച്ചുമ്മക്ക് വഴങ്ങും.

ഹിജാബിനോട് ബ്രസീലുകാര്‍ക്ക് താല്‍പര്യമില്ല. ന്യൂയോര്‍ക്കിലെ ട്വിന്‍ ടവര്‍ ആക്രമിക്കപ്പെട്ട സമയത്ത് ചിലര്‍ പരിഹസിച്ച് വിളിക്കും ബിന്‍ ലാദന്റെ ആളാണെന്ന്. സാരിയുടുത്താലും ചിലര്‍ കളിയാക്കും. ഇപ്പോള്‍ ബ്രസീലുകാര്‍ക്ക് വളരെ ഇഷ്ടപ്പെട്ട വസ്ത്രമാണ് സാരി. നാട്ടില്‍ പോവുകയാണെങ്കില്‍ സാരി കൊണ്ടുവരാന്‍ പലരും പറയും. അവരെ ഉടുപ്പിക്കുകയാണ് പ്രയാസം.

വീട്ടില്‍ എന്നും കേരളീയ ഭക്ഷണം. പക്ഷേ പ്രഭാതത്തില്‍ ബ്രെഡ്ഡ്. ബ്രസീലുകാര്‍ക്ക് പ്രിയപ്പെട്ട പ്രാതലാണ് ബ്രെഡ്ഡ്. ഉച്ചക്ക് ചോറ്. രാത്രി ചപ്പാത്തി. വീട്ടിനുള്ളില്‍ സംസാരമെല്ലാം മലയാളത്തില്‍ തന്നെ. കുട്ടികളോടുള്ള സംസാരവും മലയാളത്തില്‍. ബ്രസീല്‍ ജീവിതശൈലി കുട്ടികള്‍ക്ക് ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കിയാണ് അവരെ കാനഡയിലേക്കും അമേരിക്കയിലേക്കും അയച്ചത്. മതവും വിശ്വാസവുമൊന്നും ഇല്ലാത്ത നാടാവുമ്പോള്‍ കുട്ടികള്‍ക്ക് നല്ല വഴി തിരിച്ചറിയാന്‍ പ്രയാസമാണ്.

ഇത് വരെയുള്ള ബ്രസീല്‍ ജീവിതത്തില്‍ സംതൃപ്തയാണ് ഈ വീട്ടമ്മ. നമസ്‌ക്കാരവും ഖുര്‍ആന്‍ പാരായണവുമെല്ലാമായി കൂടുതല്‍ സമയം വീട്ടില്‍ തന്നെ. റമസാന്‍ വരുമ്പോള്‍ തറാവിഹീനും മറ്റുമായി നാല്‍പത് കീലോമീറ്റര്‍ അകലെയുള്ള പള്ളിയിലേക്ക് ഭര്‍ത്താവിനൊപ്പം പോവും. ഏത് മണ്ണിലാണെങ്കിലും സ്വന്തം വിശ്വാസം ഉയര്‍ത്തിപ്പിടിച്ചാല്‍ ധൈര്യസമേതം ജീവിക്കാനാവുമെന്നാണ് ആച്ചുമ്മ തെളിയിക്കുന്നത്. നാടിനൊപ്പം നീങ്ങാതെ നമ്മുടെ വിശ്വാസത്തിനൊപ്പം നില്‍ക്കണം. വേണമെങ്കില്‍ ഹിജാബെല്ലാം ഒഴിവാക്കി തനി ബ്രസീലുകാരിയായി ജീവിക്കാമായിരുന്നു.

പക്ഷേ കുട്ടിക്കാലം മുതല്‍ പഠിച്ചതും വളര്‍ന്നതും മതചിട്ടയിലാണ്. ആ ചിട്ട തുടരുന്നു. എന്ത് സഹായം ആര് ചോദിച്ചാലും പറ്റുന്നതാണെങ്കില്‍ ചെയ്യും. പ്രഭാത സവാരികഴിഞ്ഞ് മടങ്ങുമ്പോള്‍ അയല്‍ക്കാരിയായ ബ്രസീല്‍ വനിത കണ്ണിന് കുളിര്‍മ നല്‍കുന്ന കേരളത്തിന്റെ മരുന്നിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആച്ചുമ്മക്ക് പെട്ടെന്ന് കാര്യം പിടികിട്ടി; നമ്മുടെ സുറുമ!ഇത്തവണ നാട്ടില്‍ നിന്ന് വരുമ്പോള്‍ സുറുമ കൊണ്ട് വരാമെന്ന ഉറപ്പ് അയല്‍ക്കാരിക്ക് നല്‍കുന്നു. വീട്ടിലെത്തി ചെടികള്‍ക്കെല്ലാം വെള്ളം നനക്കുന്നു. മാവും മുരിങ്ങയും കറിവേപ്പിലയും മത്തങ്ങയുമെല്ലാം ആച്ചുമ്മയുടെ അടുക്കളത്തോട്ടത്തിലുണ്ട്. വിനയവും വിശ്വാസവും പിന്നെ ചിട്ടകളുമാവുമ്പോള്‍ ബ്രസീലിലെ മാതൃകാ വനിതയാവുകയാണ് നമ്മുടെ സ്വന്തം ആച്ചുമ്മ.

അറിയാത്തവർ അറിയട്ടെ.......... ചെറിയ മക്കയെ കുറിച്ച് .........

on May 11, 2014

അറിയാത്തവർ അറിയട്ടെ..........
ചെറിയ മക്കയെ കുറിച്ച് .........???
സുഹൃത്തുക്കളെ വായിക്കുക ദയവായി ഷെയര്‍ ചെയ്യുക അറിയാത്തവർ അറിയട്ടെ... .
ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്നതും ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി. യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങള്‍ ഇന്‍ഡോ അറേബ്യന്‍ വാസ്തുശില്പകലയിലാണ് നിര്‍മിച്ചത്.നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് (ഏകദേശം 500-വര്‍ഷത്തിലേറെ പഴക്കമുണ്ട്) ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്.
എ .ഡി 1510 (ഹിജ്റ 925-ൽ ശൈഖ്) സൈനുദ്ദീൻ നിർമ്മിച്ചതാണ്‌ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 925ന്‌ തുല്യമായ ക്രിസ്തുവർഷം 1519 ആയതിനാൽ ആ വർഷത്തിലാണ്‌ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം
പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു .പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ
അറിയാത്തവർ അറിയട്ടെ..........
ചെറിയ മക്കയെ കുറിച്ച് .........???
സുഹൃത്തുക്കളെ വായിക്കുക ദയവായി ഷെയര്‍ ചെയ്യുക അറിയാത്തവർ അറിയട്ടെ... .
ഇന്ത്യയിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്നതും ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്നതുമായ ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി. യെമനില്‍ നിന്നും വന്ന സൈനുദ്ദീന്‍ മഖ്തൂം തങ്ങള്‍ ഇന്‍ഡോ അറേബ്യന്‍ വാസ്തുശില്പകലയിലാണ് നിര്‍മിച്ചത്.നാല് ആര്‍ച്ചുകളിലായി ഒറ്റ മരത്തില്‍ നിര്‍മിച്ച ഇരു നില പള്ളിയാണ് (ഏകദേശം 500-വര്‍ഷത്തിലേറെ പഴക്കമുണ്ട്) ആര്‍ക്കിയോളജിക്കല്‍ വകുപ്പിനെ പോലും വിസ്മയിപ്പിച്ച് നിലനില്‍ക്കുന്നത്.
എ .ഡി 1510 (ഹിജ്റ 925-ൽ ശൈഖ്) സൈനുദ്ദീൻ നിർമ്മിച്ചതാണ്‌ പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്റ 925ന്‌ തുല്യമായ ക്രിസ്തുവർഷം 1519 ആയതിനാൽ ആ വർഷത്തിലാണ്‌ നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്‌നുഅലി ഇബ്‌നുഅഹ്‌മദ് മ‌അബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ്‌ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം
പള്ളി നിര്‍മിച്ചതിനു പിന്നില്‍ ഒരു ചരിത്രമുണ്ട് തിരൂരിനടുത്ത വെട്ടത്തുള്ള നമ്പൂതിരിയുടെ മകള്‍ക്ക് കലശലായ അസുഖം വൈദ്യന്മാരെല്ലാം കൈവിട്ടപ്പോള്‍ അവസാനം നമ്പൂതിരി പള്ളിയിലെ തങ്ങളെ വന്ന് കണ്ട് കാര്യം പറഞ്ഞ് തങ്ങള്‍ മന്ത്രിച്ച് കൊടുത്ത വെള്ളം കുടിച്ചപ്പോള്‍ അസുഖം ഭേദമായി സന്തോഷത്തിലായ നമ്പൂതിരി തങ്ങളോട് എന്ത് വേണമെങ്കിലും ആവശ്യപ്പെടുക എന്ന് പറഞ്ഞൂ തങ്ങള്‍ നാലു കെട്ടിനകത്ത് നില്‍ക്കുന്ന മരം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ നമ്പൂതിരി സന്തോഷത്തോടെ അത് നല്‍കി ഈ മരം കൊണ്ടാണ് തങ്ങള്‍ ഇരു നില പള്ളി നിര്‍മ്മിച്ചത് ഇതോട് കൂടി പൊന്നാനിയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നമ്പൂതിരി കുടുമ്പങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചു .പള്ളി നിര്‍മിക്കാനായി വന്ന് ആശാരിക്ക് തങ്ങള്‍ നല്‍കിയ പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ഈ പള്ളിയെ കുറിച്ച് പുര്‍വ്വികാര്‍ പറയുന്ന ചരിത്രം
പള്ളിയുടെ നിർമ്മാണശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന കരുതപ്പെടുന്നു
പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു.
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു... പ്രധാന ഉപദേശം പണീ പൂര്‍ത്തിയാകുന്നത് വരെ പടിഞ്ഞാറോട്ട് നോക്കരുത് എന്നായിരുന്നു . പണീ പൂര്‍ത്തിയാക്കിയ ശേഷം പടിഞ്ഞാറോട്ട് നോക്കിയ ആശാരി കണ്ടത് ക അബ യാണെന്നും അതോട് കൂടി ആശാരി ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് ആശാരി തങ്ങള്‍ എന്ന് പേര്‍ സ്വീകരിക്കുകയും ചെയ്തെന്ന് ഈ പള്ളിയെ കുറിച്ച് പുര്‍വ്വികാര്‍ പറയുന്ന ചരിത്രം
പള്ളിയുടെ നിർമ്മാണശേഷം ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്നെ പള്ളിയിൽ അദ്ധ്യാപനം ആരംഭിച്ചു. മലബാറിലെ പള്ളിദർസ് സമ്പ്രദായത്തിന്റെ തുടക്കം ഇതാണെന്ന കരുതപ്പെടുന്നു
പൊന്നാനിയിലെ പ്രസിദ്ധമായ വിളക്കത്തിരിക്കല്‍ ഡിഗ്രി ഈ പള്ളിയില്‍ ആണ് മുന്‍പ് വളരെ ആളുകള്‍ വിദേശങ്ങളില്‍ നിന്നു പോലും മതപഠനത്തിനു ഈ പള്ളിയില്‍ എത്തിയിട്ടുണ്ട് പൊന്നാനിയിലെ വിളക്കത്തിരിക്കല്‍ ബിരുദം അറേബ്യന്‍ രാജ്യങ്ങളില്‍ പോലും പ്രസിദ്ധമായിരുന്നു.
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തുന്നു. 200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ വെളിയങ്കോട് ഉമർഖാസി, തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. മമ്പുറം തങ്ങൾ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു...
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com