വിശ്വാസികള്‍ ക്ക് അകന്നു നില്‍ക്കാനാവില്ല; ആദര്‍ശഐക്യം സാധ്യമാവുക തന്നെ ചെയ്യും -നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.

on Feb 26, 2014


സുന്നി നവജാഗരണ സംരംഭങ്ങളിലെല്ലാം ഒരു നിയോഗം പോലെ മുന്നില്‍ നില്‍ക്കാന്‍ ഭാഗ്യമുണ്ടായ പണ്ഡിതനാണ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു തുടക്കം കുറിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് നേരിട്ട് സമസ്തയുടെ മെമ്പര്‍ഷിപ്പ് സ്വീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിച്ചുള്ള ഏക പണ്ഡിതന്‍.

1946ല്‍ ഏറ്റുവാങ്ങിയ ആ അമാനത്ത് 65 വര്‍ഷമായി ഒരു മാറ്റവുമില്ലാതെ കൊണ്ടുനടക്കുന്ന പണ്ഡിത തറവാട്ടിലെ ഒരേയൊരു കാരണവര്‍. 1924 ല്‍ ജനിച്ച എം.എ ഉസ്താദിന് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം പ്രായം തൊണ്ണൂറ് കഴിഞ്ഞു. ഹിജ്‌റ വര്‍ഷത്തിലാകുമ്പോള്‍ തൊണ്ണൂറ്റിമൂന്ന്.

പ്രായത്തിന്റെ അവശതകള്‍ എമ്പാടുമുണ്ട്. പഴയതപോലെ ഓടിനടക്കാന്‍ പറ്റുന്നില്ല. പ്രസംഗങ്ങളും പൊതുചടങ്ങുകളും ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശങ്ങളുണ്ട്. പക്ഷേ ഇതൊന്നും എം.എ. ഉസ്താദിനെ തളര്‍ത്തുന്നില്ല.

ധര്‍മസമരത്തിന്റെ മുന്നണിയില്‍ തന്റെ മൂര്‍ച്ചയേറിയ പേനയും ആഴവും പരപ്പും ചെന്ന ചിന്തകളുമായി എം.എ. ഉസ്താദുണ്ട്.
സംസാരിച്ചുതുടങ്ങിയാല്‍ മുപ്പതുമുതലുള്ള കേരളീയ മുസ്‌ലിം സമൂഹ പരിസരം മുന്നില്‍ കാണുന്നതുപോലെ എം.എ ഉസ്താദ് വിശദീകരിക്കും. ഓര്‍മയുടെ ഏടുകള്‍ ഒന്നും വിട്ടുപോവാതെ ഇന്നും സൂക്ഷിക്കാന്‍ കഴിയുന്നുവെന്നത് ആരെയും വിസ്മയപ്പെടുത്തുന്നതാണ്.

രണ്ട് വര്‍ഷത്തോളമായി ചെറിയ രൂപത്തിലെങ്കിലും വിശ്രമജീവിതമായിരുന്നു നൂറുല്‍ ഉലമ എം.എ ഉസ്താദിന്റേത്. ദീര്‍ഘയാത്രകള്‍ അസാധ്യമായതിനാല്‍ സഅദിയ്യയുടെ ദൈനംദിന കാര്യങ്ങള്‍ മാത്രം ദൂരെനിന്ന് വീക്ഷിച്ച് വീട്ടില്‍ ആരാധനയിലും ഗ്രന്ഥരചനകളിലുമായി കഴിയുകയായിരുന്നു ഉസ്താദ്. രണ്ട് വര്‍ഷം മുമ്പ് നടന്ന സഅദിയ്യ സമ്മേളനത്തിലെ പ്രസംഗം ഒരുതരത്തില്‍ യാത്രപറച്ചിലായിരുന്നു.
2014 ഫെബ്രുവരി 9ന് -ഞായറാഴ്ചയോടെ ചിത്രം മാറുകയായിരുന്നു. . താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പിന്‍ഗാമിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്ത് പ്രസിഡന്റ് പദവിയില്‍ നൂറുല്‍ ഉലമ തിരഞ്ഞെടുക്കപ്പെട്ടു. . മറ്റൊരു പേര് ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാത്ത നിലയില്‍ ഏകകണ്ഠമായി തിരഞ്ഞെടുപ്പിന് കാരണമായത് എം.എ. ഉസ്താദിന്റെ പാരമ്പര്യം തന്നെയായിരുന്നു .

അല്‍ ബയാനിലെഴുതിയ ലേഖനത്തിലൂടെ 1951 ല്‍ മദ്‌റസാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പണ്ഡിതന്‍... 1954ല്‍ എസ് വൈ എസിന് രൂപം നല്‍കിയ ബുദ്ധികേന്ദ്രം. എസ് വൈ എസിനെ പരിചയപ്പെടുത്തി ആദ്യരചന നിര്‍വഹിച്ച എഴുത്തുകാരന്‍. എസ് വൈ എസിന്റെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും തലപ്പത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം.
1947 ല്‍ സമസ്തയിലെത്തി മുശാവറാംഗമായും ഉപാധ്യക്ഷനായും വര്‍ഷങ്ങളുടെ കര്‍്മസാക്ഷ്യം. അഖിലേന്ത്യാതലത്തില്‍ സുന്നി വിദ്യാഭ്യാസബോര്‍ഡിന്റെ അമരക്കാരന്‍. മുതഅല്ലിം, അധ്യാപകന്‍, പണ്ഡിതന്‍, ചരിത്രകാരന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍, സംഘാടകന്‍, നേതാവ്, സ്ഥാപനമേധാവി, ശൈഖ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ മാതൃകായോഗ്യനായ ഒരു മനുഷ്യനെ എം.എ ഉസ്താദില്‍ നമുക്ക് കാണാന്‍ കഴിയുന്നു. ഈ പൈതൃകവും പാരമ്പര്യവും തന്നെയാണ് പ്രായത്തിന്റെ പരിമിതി മറ്റിവെച്ച് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധികാരിക പണ്ഡിതതലപ്പത്ത് എം.എയെ തിരഞ്ഞെടുക്കാന്‍ തിമിത്തമായതും.
എം.എ. ഉസ്താദിന്റെ നായകത്വം സമുദായം എത്രമേല്‍ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നതിന്റെ തെളിവായിരുന്നു സഅദിയ്യ സനദ് ദാന സമ്മേളനവേദിയില്‍ ശൈഖുനാ കാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ ജനലക്ഷങ്ങള്‍ ആവേശപൂര്‍വം മുഴക്കിയ തക്ബീര്‍ ധ്വനികള്‍.
മഹത്തായ പദവിയുടെ ഒന്നിത്യം ഉസ്താദ് ഉള്‍ക്കൊള്ളുന്നു. ശാരീരിക അവശതകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി സമസ്തയുടെ ദൈനം ദിന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് ഉസ്താദ്.

സിറാജിനുവേണ്ടി പ്രത്യേക കൂടിക്കാഴ്ചക്കു വേണ്ടിയാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരിനോടൊപ്പം ഉസ്താദിന്റെ തൃക്കരിപ്പൂരിലെ വീട്ടിലെത്തിയത്.
നേരത്തെ വിളിച്ചറിയിച്ചതിനാല്‍ കാത്തിരിക്#ുകയായിരുന്നു. ഉസ്താദ് അങ്ങനെയാണ്. പറഞ്ഞ സമയത്ത് എത്തിയിരിക്ണം. ഇല്ലെങ്കില്‍ പരിഭവം ഉറപ്പ്. സമയത്തിന്റെ വില ഇത്രയേറെ മനസ്സിലാക്കിയ മറ്റൊരാളെ നമുക്കിടയില്‍ കാണാന്‍ കഴിയില്ല.

അളന്നു മുറിച്ച് പാകപ്പെടുത്തിയ വാക്കുകള്‍. നീട്ടലോ കുറുക്കലോ ഒന്നുമുണ്ടാകില്ല. നേരയങ്ങു പകര്‍ത്തിയാല്‍ മതി. അനാവശ്യമോ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്തോ ആയ ഒന്നും ആ വായില്‍ നിന്നു വീഴില്ല.
ഞങ്ങളെ സല്‍ക്കരിച്ച ശേഷം ഉസ്താദ് സംസാരിച്ചുതുടങ്ങി. മഗ്‌രിബ് വാങ്കിനു മുമ്പേ നിറുത്തുമെന്ന ഉപാധിയോടെ.

? ആരോഗ്യപ്രശ്‌നനങ്ങള്‍ക്കിടയില്‍ ഈ വലിയ ഉത്തരവാദിത്വം ഉസ്താദ് ഏറ്റെടുക്കാനുണ്ടായ സാഹചര്യം

= അനാരോഗ്യം മൂലമുള്ള യാത്രാ ക്ലേശം പരിഗണിച്ച് കഴിഞ്ഞ കുറേ മുശാവറ യോഗങ്ങളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. താജുല്‍ ഉലമയുടെയും എന്റെയും സൗകര്യം കൂടി പരിഗണിച്ചാണ് ഈ പ്രാവശ്യം സമസ്തയുടെ കേന്ദ്ര മുശാവറ സഅദിയ്യയില്‍ സംഘടിപ്പിച്ചത്. അുശാവറാംഗങ്ങള്‍ക്ക് സഅദിയ്യ സമ്മേളനത്തില്‍ പങ്കെടുക്#ാമെന്ന സൗകര്യവുമുണ്ടാകും.
ഇതിനിടയില്‍ നമ്മെയൊക്കെ കണ്ണീരിലാഴ്ത്തി താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളവര്‍കള്‍ വിട്ടുപിരിഞ്ഞു. സഅദിയ്യയിലായതു കൊണ്ടും താജുല്‍ ഉലമയോട് ആദരവ് പ്രകടിപ്പിക്കുന്ന ഒരു ചടങ്ങായതിനാലും മുശാവറയില്‍ സംബന്ധിക്കേണ്ടി വന്നു. സഹപ്രവര്‍ത്തകരെല്ലാം ഏകകണ്ഠമായി പറഞ്ഞപ്പോള്‍ അവരുടെ അഭിപ്രായങ്ങളെ മാനിച്ചും ഈ പ്രസ്ഥാനത്തിനുവേണ്ടിയുള്ള കൂട്ടായ്മയില്‍ പങ്കെടുത്ത് മുന്‍ഗാമികളുടെ പൊരുത്തം സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയുമാണ് ഈ വലിയ ഉത്തരവാദിത്വം ഏല്‍ക്കുന്നത്. ആഫിയത്തിനും തൗഫീഖിനുമായി എല്ലാവരും പ്രാര്‍ഥിക്കുക

? എസ്.വൈ.എസ് പ്രസിഡന്റായതും ഇങ്ങനെയൊരു ആകസ്മികതയിലായിരുന്നുവെന്ന് ഓര്‍മയുടെ ഏടുകളില്‍ വായിച്ചതോര്‍ക്കുന്നു.

= ശരിയാണ്. സംഘടനയുടെ തുടക്കം മുതല്‍ രംഗത്തുണ്ടെങ്കിലും 1979 മുതല്‍ സഅദിയ്യയുടെ മുഴുസമയ പ്രവര്‍ത്തനങ്ങലില്‍ സജീവമാകേണ്ടി വന്നതിനാല്‍ എസ്.വൈ.എസിന്‍#െ സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ചൊക്കെ മാറി നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു.
1982ല്‍ ഇ.കെ ഹസന്‍ മുസ്ലിയാര്‍ വഫാത്തായത് ഞങ്ങള്‍ക്കെല്ലാം വലിയ ഷോക്കാണ് ഉണ്ടാക്കിയത്. തൊട്ടടുത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ മഹാന്റെ കുടുംബത്തിന്റെ ഭാവി കാര്യം കൂടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വേണ്ടത് ചെയ്യണമെന്ന് ആഗ്രഹിച്ചാണ് നിര്‍ബന്ധഝപൂര്‍വ്വം പങ്കെടുക്കേണ്ടി വന്നത്. പക്ഷേ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എസ്.വൈ.എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടി വരികയായിരുന്നു. 95 വരെ തുടരേണ്ടി വരികയായിരുന്നു.

? അങ്ങ് സമസ്ത പ്രസിഡന്റായ ഉടനെ മാധ്യമങ്ങളില്‍ സുന്നി ഐക്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ

= ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സമസ്ത മുശാവറ തീരുമാനമല്ല. ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ പത്രക്കാര്‍ കാണാന്‍ വന്നിരുന്നു. അവരുടെ ചോദ്യത്തിനുത്തരമായാണ് ഐക്യത്തിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് ഞാന്‍ പറഞ്ഞത്. പക്ഷേ അതിനോട് മറുവിഭാഗത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്

? കാലിനടിയിലെ മണ്ണ് പോവുന്നതിലെ വെപ്രാളമാണ് എ പി വിഭാഗം ഐക്യാഹ്വാനം മുഴക്കുന്നതിനു പിന്നിലെന്നാണ് മറുവിഭാഗം പറയുന്നത്

= അത് അവരുടെ വ്യാമോഹം മാത്രമാണ്. ആരുടെ കാലിനടിയില്‍ നിന്നാണ് മണ്ണ് ഒലിച്ചുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാം ഉപേക്ഷിച്ചാണ് ഞങ്ങള്‍ കുറച്ചുപേര്‍ 1989 ല്‍ സമൂഹത്തിലേക്കിറങ്ങിയത്. അതിനുശേഷമുണ്ടായ സമൂഹത്തിന്റെ വളര്‍ച്ച കണ്ണുള്ളവര്‍ക്കെല്ലാം കാണാന്‍ പറ്റുന്നതാണ്. സഅദിയ്യ, മര്‍കസ് മോഡലില്‍ 500 നടുത്ത് വലിയ സ്ഥാപനങ്ങള്‍ നാമുണ്ടാക്കിയില്ലേ... അതിലൂടെ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് താമസ-പഠന സൗകര്യം നല്‍കുന്നില്ലേ... നാമുണ്ടാക്കിയ മദ്‌റസകള്‍ ചേര്‍ത്താണ് അവര്‍ മദ്‌റസയുടെ കണക്ക് കാണിച്ച് ഇന്ന് പൊങ്ങച്ചം നടക്കുന്നത്. അന്ന് ആറായിരത്തിലേറെ മദ്രസകള്‍ നാമുണ്ടാക്കിയിരുന്നു. അതിനു ശേഷം എന്താണ് അവരുണ്ടാക്കിയത്.
അതേ സമയം ഇരപത്തിയഞ്ച് വര്‍ഷം കൊണ്ട് നാം ഉണ്ടാക്കിയ മദ്‌റസകളും പള്ളികളും എത്രയാണ്. അവരുടെ ആരോപണത്തില്‍ കഴമ്പില്ല. തന്നെയുമല്ല, ചില കുട്ടിനേതാക്കളാണ് എതിര്‍ പ്രസ്താവനകള്‍ക്കു പിന്നിലുള്ളത്

? മറു വിഭാഗത്തിലും നല്ലൊരു വിഭാഗം ഐക്യം ആഗ്രഹിക്കുന്നില്ലേ

= തീര്‍ച്ചയായും. ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി മറുവിഭാഗം വേദികളില്‍ പങ്കെടുക്കാറുള്ള ചില ഉമറാക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ അഭിനന്ദനം അറിയിക്കുകയും ഇരുവിഭാഗത്തെയും ഒന്നിപ്പിക്കുന്നതിന് ഉത്സാഹിക്കണമെന്ന് എന്നോട് പറയുകയും ചെയ്തിരുന്നു.
രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ പല ഉമറാക്കളും മറുവിഭാഗത്തിന്റെ സമ്മേളനങ്ങളിലൊക്കെ പോവുമെങ്കിലും മാനസികമായി നമ്മോട് യോജിക്കുന്ന ആളുകളാണ്. നമ്മുടെ ആത്മാര്‍ഥതയും അവര്‍ക്ക് ബോധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ സമുദായത്തെ യോജിപ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് അവര്‍ക്ക് കണക്കുകൂട്ടുന്നു.

? സമസ്തയിലെ പിളര്‍പ്പ് ഉണ്ടായ ഉടനെയും ഇത്തരമൊരു ഐക്യചര്‍ച്ച കേട്ടിരുന്നു

= ശരിയാണ്. അന്നും ചില പൗരപ്രമുഖരാണ് ഈ ആശയവുമായി എന്റെയടുത്ത് വന്നത്.
ചില മഹല്ലുകളിലെ അവസ്ഥയാണ് ഐക്യചിന്തയിലേക്ക് നയിച്ചത്. മഹല്ല് നേതൃത്വവും സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇതിനിടയില്‍ സ്ുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയാത്ത അവസ്ഥ. സമസ്തയും എസ് വൈ എസുമെല്ലാം ഉണ്ടാക്കിയത് സുന്നി ആശയം പ്രചരിപ്പിക്കാനാണ്. അതിനു പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഏറെ വേദനപ്പെടുത്തി. ബിദഈ ആശയക്കാരാണെങ്കില്‍ നമ്മുടെ ഭിന്നത മുതലാക്കി ചില മഹല്ലുകളില്‍ കയറിക്കൂടാന്‍ തക്കം പാര്‍ത്തിയിരിക്കുന്നു. ഇതൊക്കെയാണ് മഹല്ല് തലത്തിലെങ്കിലും യോജിപ്പിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത

? ഐക്യത്തിന് അന്ന് ഇതിനു മുന്‍പന്തിയിലുണ്ടായിരുന്നവര്‍

= പറഞ്ഞല്ലോ... എന്നോട് വ്യക്തിപരമായി അടുപ്പമുള്ള ഉമറാക്കളില്‍ ചിലരായിരുന്നു അതിനു പിന്നില്‍. ഇരു വിഭാഗത്തെയും യോജിപ്പിക്കാനായി പ്രമുഖന്മാരും മാന്യന്മാരും കുറെയധികം ഉത്സാഹിച്ചതും പ്രതിപക്ഷത്തിന്റെ നിസ്സഹകരണം കാരണമായി നടക്കാതിരുന്നതുമാണ്. 1951 മുതല്‍ സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കായ വ്യക്തി എന്ന നിലയ്ക്ക് ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനത്തിലുള്ള വൈഷമ്യം കണക്കിലെടുത്തു കൊണ്ടാണ് വിശാല മനസ്‌കനും ഉന്നത സയ്യിദുമായ മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ കെ. പി ഹംസ മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു. മംഗലാപുരം മുഹമ്മദ് ഹാജി എന്നയാളുടെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. കാസര്‍ഗോട്ടെ പ്രധാന വ്യക്തികളിലൊരാളായ എന്‍. എ അബൂബക്കര്‍ ഹാജിയും, അന്നു മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബും ദൃസാക്ഷികളായിരുന്നു.
പൂര്‍വ്വബന്ധമനുസരിച്ച് വ്യക്തിപരമാണ് എന്റെ കൂടിക്കാഴ്ചയെന്നും, ഞാനുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിട്ടല്ലെന്നും ഞാന്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ ഭാഗത്ത് നേതൃത്വം വഹിക്കുന്ന ബഹുമാനപ്പെട്ട മര്‍ഹൂം താജുല്‍ ഉലമയെ സഹകരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാമെന്നും മറുവശത്തുള്ളവരെ താങ്കളും ബന്ധപ്പെട്ട് സഹകരിപ്പിക്കണമെന്നുമായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്.
അന്ന് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും മറുവശക്കാരുമായി ബന്ധപ്പെടട്ടെ എന്നു പറഞ്ഞു പിരിയുകയുമാണുണ്ടായത്. പക്ഷേ എന്തു കൊണ്ടോ പിരോഗതി കണ്ടില്ല. അറു വിഭാഗഹത്തിന്റെ നിസ്സഹകരണമാണ് കാരണമെന്ന് മനസ്സിലാക്കുന്നു.
മഹാനവര്‍കളുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ സ്ഥാനമേറ്റെടുത്ത സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളും ഞാനുമായി കാസര്‍ഗോട് മാലിക് ദീനാര്‍ പള്ളിയില്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിരുന്നു. ഇനി തുടര്‍ പ്രവര്‍ത്തനം നിങ്ങള്‍ നടത്തണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

? ഹൈദരലി ശിഹാബ് തങ്ങളെ അംഗീകരിച്ചാല്‍ ഐക്യം സാധ്യമാണെന്ന് മറുവിഭാഗം പറയുന്നത്

= ഞാന്‍ സൂചിപ്പിച്ചില്ലേ... ആദ്യം മുഹമ്മദലി ശിഹാബ് തങ്ങളെയാണ് ഞാന്‍ മധ്യസ്ഥനായി സംസാരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം ഹൈദരലി തങ്ങളെയും കണ്ട് സംസാരിച്ചിരുന്നതാണല്ലോ. ബാക്കികാര്യങ്ങള്‍ അവരുടെ ഭാഗത്തുനിന്നാണ് വേണ്ടത്. അവര്‍ സന്നദ്ധത അിറയിക്കട്ടെ. വേണ്ടി വന്നാല്‍ മുശാവറ ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കുന്നതാണെന്ന് ഞാന്‍ അിറയിച്ചിട്ടുണ്ട്. . ഉപാധികളില്ലാത്ത ഇരുവിഭാഗത്തിന്റെ പ്രതിനിധികള്‍ ഒരു മേശക്കിരിന്ന് സംസാരിക്കാന്‍ മറുവശം തയ്യാറാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നാണ് എന്റെ പ്രതീക്ഷ.

? ലയനമാണ് വേണ്ടത്... ഐക്യമല്ല എന്നാണ് മറുഭാഗം പറയുന്നത്

= രണ്ടും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസിലാവാത്തതാകാം. പരസ്പരം മനസ്സുകള്‍ ഐക്യപ്പെടാതെ ലയിച്ചിട്ട് എന്തുകാര്യം... ആദ്യം ആദര്‍ശ ഐക്യം സാധ്യമാകട്ടെ.. പരസ്പരം കൂടിയിരിക്കട്ടെ.. മറ്റെല്ലാം ചര്‍ച്ചയിലാകാമല്ലോ.... ആവശ്യമാണെങ്കില്‍ രണ്ട് വിഭാഗവും അംഗീകരിക്കുന്ന മധ്യസ്ഥ•ാരെയും കൂടെ ഇരുത്താവുന്നതാണ്. മറുഭാഗം തയ്യാറാണെങ്കില്‍ മുശാവറ ചേര്‍ന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സ•നസ്സോടെ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു. ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്റെ മാര്‍ഗ്ഗമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്ക് വിലയിരുത്താവുന്ന കാര്യമാണ്.
മറ്റൊരു കാര്യം ഈ അഭിപ്രായങ്ങളെല്ലാം പറയുന്നത് മറുവിഭാഗത്തിലെ പുതിയ ആളുകളാണ്. വാല് തലയെ നിയന്ത്രിക്കുന്ന അവസ്ഥയാണത്. അവരുടെ പ്രസംഗവും അതാണ്. ഞങ്ങളുടെ ഐക്യാഹ്വാനത്തോട് പ്രതികരിക്കേണ്ടത് മറുവിഭാഗം പണ്ഡിതരാണല്ലോ.. അത്തരം ആളുകളെ അവിടെ കാണാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം

? നാം ഐക്യത്തിനായി കാണുന്ന ഫോര്‍മുല എന്താണ്

= സംഘടനാപരമായ ഫോര്‍മുലയെല്ലാം അവര്‍ സന്നദ്ധത അറിയിച്ചാല്‍ ഞങ്ങള്‍ മുശാവറ ചേര്‍ന്ന് തീരുമാനിക്കും. ആദര്‍ശപരമായി ഒറ്റ കാര്യമേയുള്ളൂ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടക്കം മുതല്‍ ഇന്നുവരെ കൊണ്ടുനടന്ന ആശയത്തില്‍ നിന്നുകൊണ്ട് യോജിക്കുക.

? അന്ന് സമസ്ത പിളരാതിരുന്നെങ്കില്‍ എന്ന് ഇന്ന് തോന്നുന്നുണ്ടോ

= കഴിഞ്ഞത് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അന്ന് എല്ലാം ഉള്ളിലൊതുക്കി ചടഞ്ഞു ുകൂടിയിരുന്നെങ്കില്‍ സുന്നത്ത് ജമാഅത്ത് എന്ന ആശയം തന്നെ ഇല്ലാത്ത സാഹചര്യം വരുമായിരുന്നു. താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ ആദര്‍ശപരമായ ഒരു മുന്നേറ്റം അന്ന് അനിവാര്യമായതിനാലാണ് 89 ലെ ചരിത്രപരമായ വഴിത്തിരിവുണ്ടായത്. ഓരോ സാഹചര്യങ്ങളില്‍ സമുദായത്തിന്റെ വിശാല താത്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും.
സമസ്തയുടെ ഉദയവും വിദ്യാഭ്യാസ ബോര്‍ഡ്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ ജനനവുമൊക്കെ ചില പ്രത്യേക സാഹചര്യങ്ങളുടെസൃഷ്ടിയായിരുന്നുവല്ലോ
രണ്ട് സംഘടനകളായി എന്നുവെച്ച് യോജിക്കുന്നതിന് ഒരു തടസ്സമില്ലല്ലോ. ഇരുവിഭാഗം സംഘടനകളും സുന്നി ആദര്‍ശ പ്രചാരണരംഗത്ത് യോജിച്ച് മുന്നേറിയാല്‍ സമുദായത്തിന് കൂടുതല്‍ നേട്ടങ്ങളല്ലേ ഉണ്ടാവൂ. അത് ഉള്‍ക്കൊള്ളാന്‍ വിശാല മനസ്സ് വേണമെന്ന് മാത്രം.

? സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് നാം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നമ്മുടേത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയാണെന്നുമാണ് മറുവിഭാഗം പറയുന്നത്
= അത് തീര്‍ത്തും തെറ്റാണ്. ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ തലത്തിലുള്ള നമ്മുടെ സ്വതന്ത്ര സംഘടനയാണ്. 1976 മുതല്‍ തന്നെ അത്തരമൊരു വേദിക്കായി നാം ശ്രമം തുടങ്ങുകയും തൊണ്ണൂറുകളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തതാണ്. പിളര്‍പ്പുമായി അതിന് ബന്ധമില്ല. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് തലമുറ കൈമാറിവന്ന സമസ്തയെന്ന യഥാര്‍ഥ ആശയത്തിന്റെ വക്താക്കള്‍ നാം മാത്രമാണ്. അതുകൊണ്ടുതന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാരമ്പര്യത്തിനവകാശികള്‍ നാം മാത്രമാണ്.

? കേസില്‍ എ പി വിഭാഗം പരാജയപ്പെട്ടുവെന്നാണ് മറുവിഭാഗത്തിന്റെ മറ്റൊരു വാദം

= സമസ്തയുടെ അവകാശം ആര്‍ക്കാണെന്ന ഒരു തീര്‍പ്പും ഏതു കോടതിയിലും വന്നിട്ടില്ല. 1989 ലെ വഴിത്തിരിവിനു ശേഷം ചില സാഹചര്യങ്ങളില്‍ ചിലര്‍ ചില കേസുകള്‍ കോടതിയില്‍ കൊടുത്തിരുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ വിധികള്‍ സ്വാഭാവികം. പ്രതികൂലമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന വിധികള്‍ പോലും നമ്മുടെ സംഘടനക്ക് ഗുണമായി മാറിയിട്ടുമുണ്ട്. കേസിന്റെ കാര്യമൊക്കെ പരസ്യമായി പറയേണ്ടതല്ലെന്ന് എല്ലാവര്‍ക്കുമറിയുന്നതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നാം ആദര്‍ശം മുറുകെ പിടിച്ച് മുന്നോട്ടുപോവുക. പേരിലോ കോടതി വിധിയിലോ അല്ല കാര്യം... ആദര്‍ശ സംരക്ഷണമാണ് നമ്മുടെ ലക്ഷ്യം.

? എസ് വൈ എസിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തകനായും സാരഥിയായും ഉപദേശകനായും 60 വര്‍ഷവും ഉസ്താദാണ്. 25 പോലും തികയാത്ത മറുവിഭാഗം 60-ാം വാര്‍ഷികം സംഘടിപ്പിച്ചതിനെക്കുറിച്ച്

= സ്വന്തമായി നയമോ പരിപാടികളോ ഇല്ലാതെ മറ്റുള്ളവരെ അനുകരിക്കുന്നവര്‍ക്ക് എന്തുമാകാമല്ലോ. തുടക്കം മുതലുള്ള മിനുട്‌സും രജിസ്‌ട്രേഷനും എല്ലാമുള്ളത് നമ്മുടെ സമസ്ത കേരള സുന്നി യുവജന സംഘത്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. സംഘടനാ പാപ്പരത്തമാണ് അവര്‍ 60 ആഘോഷിക്കാന്‍ നിമിത്തമായത്. പിന്നെ ആ സമ്മേളനം സമുദായത്തിന് എന്ത് സംഭാവനയാണ് ചെയ്തതെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്.

? കാന്തപുരത്തെ മാറ്റിനിറുത്തിയാല്‍ ഐക്യമാവാമെന്നാണ് മറുവിഭാഗം പറയുന്നത്.

= അതില്‍ കാര്യമില്ല. ആദര്‍ശരംഗത്ത് ശക്തമായി നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്താനും ദുരാരോപണങ്ങള്‍ ഉന്നയിച്ച് തളര്‍ത്താനും പണ്ടുമുതലേ ശ്രമം നടന്നിട്ടുണ്ട്. ചിലരെ മാറ്റിനിര്‍ത്തണമെന്ന് പറയുന്നത് ആത്മാര്‍ഥതയോടെയല്ല. അസൂയയാണ് പ്രശ്‌നം. നേതാക്കളെ ഒറ്റപ്പെടുത്തി സംഘടനയെ ശിഥിലമാക്കാമെന്നത് വ്യാമോഹം മാത്രമാണ്.

? താങ്കള്‍ മറുവിഭാഗത്തിലേക്ക് പോവുകയാണെന്ന് അവര്‍ ഇടയ്ക്ക് പ്രചരിപ്പിച്ചിരുന്നു

= അതൊക്കെ ഞാന്‍ മുകളില്‍ സൂചിപ്പിച്ച കുതന്ത്രത്തിന്റെ ഭാഗമാണ്. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ പ്രസിദ്ധീകരണത്തിന് ഞാന്‍ അഭിമുഖം നല്‍കിയിട്ടില്ല. ചില കള്ളങ്ങള്‍ അവര്‍ അടിച്ചുവിടുകയായിരുന്നു. എല്ലാ ദുരാരോപണങ്ങള്‍ക്കുമുള്ള മറുപടിയാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായി വിനീതനെ തിരഞ്ഞെടുത്തത്.

? തുടര്‍ച്ചക്കാരനാകുന്നതിലല്ല മാറ്റങ്ങളുടെ തുടക്കക്കാരനാവുന്നതിലായിരുന്നു അങ്ങേയ്ക്ക് താത്പര്യം. ആ നിലയ്ക്ക് സമസ്ത പ്രസിഡന്റായുള്ള പുതിയ ദൗത്യം മാറ്റങ്ങളുടെ തുടക്കമാവുമോ

= അങ്ങനെയില്ല. സമസ്തയെന്നത് മശാഇഖുമാര്‍ കൈമാറി വന്ന യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയമാണ്. അത് മുറുകെ പിടിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളിയെ ചെറുക്കാനാവശ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.
വിദ്യാഭ്യാസബോര്‍ഡ്, യുവജനപ്രസ്ഥാനം. അധ്യാപക സംഘടന, എസ് എസ് എഫ്, സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എല്ലാം ഓരോ കാലഘട്ടത്തിന്റെ അനിവാര്യതകളായിരുന്നു. കാലം ആവശ്യപ്പെടുന്ന പുതിയ ദൗത്യങ്ങള്‍ക്ക് സമസ്ത എന്നും സജ്ജമാണ്.

? സഅദിയ്യയില്‍ അധ്യപനത്തിലായി ഉസ്താദ് ഉണ്ടാകുമെന്ന് സഅദിയ്യ സമ്മേളനത്തില്‍ എ.പി ഉസ്താദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

= തദ്‌രീസിലായി ജീവിതാന്ത്യം വരെ കഴിയണമെന്ന് തന്നെയാണ് ആഗ്രഹം. മുടങ്ങാതെ മുജമ്മഇല്‍ ക്ലാസ്സുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം സഅദിയ്യിലും ക്ലാസ്സെടുക്കണമെന്ന് ഉദ്ദശ്യമുണ്ട്. ആഫിയത്തിനായി പ്രാര്‍ത്ഥിക്കുക.

? സമസ്ത പ്രസിഡന്റിന് പുതുതലമുറയോട് പറയാനുള്ളത്
= ആദര്‍ശരംഗത്ത് അടിയുറച്ചു നില്‍ക്കുക, പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജം സംഭരിച്ച് പുതിയ കരുത്തോടെ മുന്നോട്ട് പോവുക. നാം അല്ലാഹുവിന്റെ വഴിയിലാണ്. മശാഇഖുമാരുടെ തണല്‍ നമുക്കെപ്പോഴുമുണ്ട്. നാം എത്രകണ്ട് പ്രവര്‍ത്തിക്കുന്നുവോ അത്ര കണ്ട് നമ്മുടെ സമൂഹം വളരും.
മറ്റുള്ളവരുടെ ആരോപണങ്ങളും ബഹളങ്ങളും നാം കാര്യമാക്കേണ്ടതില്ല. നമ്മുടെ അകവും പുറവും ശുദ്ധമായാല്‍ ഏത് ചെളിവാരിയെറിയലും നമുക്ക് പ്രശ്‌നമാക്കേണ്ടതില്ല.
ആരെതിര്‍ത്താലും ആദര്‍ശ ഐക്യം സാധ്യമാവുക തന്നെ ചെയ്യും. യഥാര്‍ഥ വിശ്വാസികള്‍ക്ക് പിണങ്ങി നില്‍ക്കാനാവില്ല. നമുക്ക് പരിശ്രമിക്കാം.

മഗ്‌രിബിന് സമയമായതോടെ പതിവ് ഔറാദുകള്‍ക്കായി ഉസ്താദ് സംസാരം നിറുത്തി.

ബോക്‌സ്

എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍/ ജീവിത വഴി

ജനനം: 1924 ജൂലൈ 1, 1342 റബജ് 29. ജ•ദേശം: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ഉടുമ്പുന്തല. സ്ഥിരതാമസം: തൃക്കരിപ്പൂരിനടുത്ത കൈക്കോട്ടുകടവ്.
പിതാവ്: കുറിയ അബ്ദുല്ല ഹാജി. മാതാവ്: മര്‍യം. പത്‌നി: ഖദീജ. സന്താനങ്ങള്‍: നഫീസ, ബീഫാത്വിമ, മുഹമ്മദ് അബ്ദുല്‍ വഹാബ്.

ഗുരുനാഥ•ാര്‍: അബ്ദുല്‍ ഖാദിര്‍ ഹാജി മുസ്‌ലിയാര്‍ (ഉപ്പാപ്പ), അഹ്മദ് മുസ് ലിയാര്‍ (അമ്മാവന്‍), തൃക്കരിപ്പൂര്‍ ശാഹുല്‍ ഹമീദ് തങ്ങള്‍ (ബീരിച്ചേരിയില്‍ പത്തുവര്‍ഷം), നാദാപുരം ശീറാസി മുസ്‌ലിയാര്‍, കൊയപ്പ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എന്‍ സി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.

ആത്മീയ ഗുരുനാഥ•ാര്‍: ഏഴിമല ഹാമിദ് കോയമ്മ തങ്ങള്‍, കോട്ടയം ശൈഖ് അബൂബക്കര്‍ ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചാവക്കാട് കുഞ്ഞിക്കോയ തങ്ങള്‍, ഈസാ ചെറുകുഞ്ഞിക്കോയ തങ്ങള്‍.
തബര്‍റുക്കിന്റെ ഉസ്താദുമാാര്‍: പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്രത്ത്, ചാവക്കാട് ഹുസൈന്‍ മുസ് ലിയാര്‍, സയ്യിദ് മുഹമ്മദ് അലവി മാലിക്കി (മക്ക).

ദര്‍സുകള്‍: തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ (1949-73), തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം (1973-78), ഉദിനൂര്‍ (78-79), ജാമിഅ സഅദിയ്യ സാരഥിയും മുദരീസും (1979 മുതല്‍).
രചനകള്‍: ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതി. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍, അവാര്‍ഡുകള്‍: മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്‍ഡ്, ഇസ് ലാമിക് റിസര്‍ച്ച് സെന്റര്‍ വക എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍
സംഘടനാ വേദികളില്‍: 1946 ല്‍ സമസ്തയില്‍ അംഗത്വം നേടി. അറുപതുകളില്‍ മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടചെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് (1982-95), 1965 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്, 1976-89 കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ 1989 മുതല്‍: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, തഅ്‌ലീമി ബോര്‍ഡ് ഓഫ് ഇന്ത്യാ പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത പ്രസിഡന്റ്, 2014 ഫെബ്രുവരി 9ന് സമസ്ത പ്രസിഡന്റ്, അല്‍ മുജമ്മഅ് പ്രസിഡന്റ്
1979 മുതല്‍ ജാമിഅ സഅദിയ്യ, മുദരീസ്, ജനറല്‍ മാനേജര്‍, ഇപ്പോള്‍ ചാന്‍സലര്‍.

-പി.ബി ബശീര്‍ പുളിക്കൂര്‍
വിശ്വാസികള്‍ക്ക് അകന്നു നില്‍ക്കാനാവില്ല; ആദര്‍ശഐക്യം സാധ്യമാവുക തന്നെ ചെയ്യും -നൂറുല്‍ ഉലമ

സുന്നി നവജാഗരണ സംരംഭങ്ങളിലെല്ലാം ഒരു നിയോഗം പോലെ മുന്നില്‍ നില്‍ക്കാന്‍ ഭാഗ്യമുണ്ടായ പണ്ഡിതനാണ് നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയ്ക്കു തുടക്കം കുറിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് നേരിട്ട് സമസ്തയുടെ മെമ്പര്‍ഷിപ്പ് സ്വീകരിച്ചവരില്‍ ഇന്ന് ജീവിച്ചിരിച്ചുള്ള ഏക പണ്ഡിതന്‍.

1946ല്‍ ഏറ്റുവാങ്ങിയ ആ അമാനത്ത് 65 വര്‍ഷമായി ഒരു മാറ്റവുമില്ലാതെ കൊണ്ടുനടക്കുന്ന പണ്ഡിത തറവാട്ടിലെ ഒരേയൊരു കാരണവര്‍. 1924 ല്‍ ജനിച്ച എം.എ ഉസ്താദിന് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം പ്രായം തൊണ്ണൂറ് കഴിഞ്ഞു. ഹിജ്‌റ വര്‍ഷത്തിലാകുമ്പോള്‍ തൊണ്ണൂറ്റിമൂന്ന്.

പ്രായത്തിന്റെ അവശതകള്‍ എമ്പാടുമുണ്ട്. പഴയതപോലെ ഓടിനടക്കാന്‍ പറ്റുന്നില്ല. പ്രസംഗങ്ങളും പൊതുചടങ്ങുകളും ഒഴിവാക്കണമെന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദേശങ്ങളുണ്ട്. പക്ഷേ ഇതൊന്നും എം.എ. ഉസ്താദിനെ തളര്‍ത്തുന്നില്ല.

ധര്‍മസമരത്തിന്റെ മുന്നണിയില്‍ തന്റെ മൂര്‍ച്ചയേറിയ പേനയും ആഴവും പരപ്പും ചെന്ന ചിന്തകളുമായി എം.എ. ഉസ്താദുണ്ട്.
സംസാരിച്ചുതുടങ്ങിയാല്‍ മുപ്പതുമുതലുള്ള കേരളീയ മുസ്‌ലിം സമൂഹ പരിസരം മുന്നില്‍ കാണുന്നതുപോലെ എം.എ ഉസ്താദ് വിശദീകരിക്കും. ഓര്‍മയുടെ ഏടുകള്‍ ഒന്നും വിട്ടുപോവാതെ ഇന്നും സൂക്ഷിക്കാന്‍ കഴിയുന്നുവെന്നത് ആരെയും വിസ്മയപ്പെടുത്തുന്നതാണ്.
രണ്ട് വര്‍ഷത്തോളമായി ചെറിയ രൂപത്തിലെങ്കിലും വിശ്രമജീവിതമായിരുന്നു നൂറുല്‍ ഉലമ എം.എ ഉസ്താദിന്റേത്. ദീര്‍ഘയാത്രകള്‍ അസാധ്യമായതിനാല്‍ സഅദിയ്യയുടെ ദൈനംദിന കാര്യങ്ങള്‍ മാത്രം ദൂരെനിന്ന് വീക്ഷിച്ച് വീട്ടില്‍ ആരാധനയിലും ഗ്രന്ഥരചനകളിലുമായി കഴിയുകയായിരുന്നു ഉസ്താദ്. രണ്ട് വര്‍ഷം മുമ്പ് നടന്ന സഅദിയ്യ സമ്മേളനത്തിലെ പ്രസംഗം ഒരുതരത്തില്‍ യാത്രപറച്ചിലായിരുന്നു.
2014 ഫെബ്രുവരി 9ന് -ഞായറാഴ്ചയോടെ ചിത്രം മാറുകയായിരുന്നു. . താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പിന്‍ഗാമിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അമരത്ത് പ്രസിഡന്റ് പദവിയില്‍ നൂറുല്‍ ഉലമ തിരഞ്ഞെടുക്കപ്പെട്ടു. . മറ്റൊരു പേര് ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാത്ത നിലയില്‍ ഏകകണ്ഠമായി തിരഞ്ഞെടുപ്പിന് കാരണമായത് എം.എ. ഉസ്താദിന്റെ പാരമ്പര്യം തന്നെയായിരുന്നു .
അല്‍ ബയാനിലെഴുതിയ ലേഖനത്തിലൂടെ 1951 ല്‍ മദ്‌റസാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ച പണ്ഡിതന്‍... 1954ല്‍ എസ് വൈ എസിന് രൂപം നല്‍കിയ ബുദ്ധികേന്ദ്രം. എസ് വൈ എസിനെ പരിചയപ്പെടുത്തി ആദ്യരചന നിര്‍വഹിച്ച എഴുത്തുകാരന്‍. എസ് വൈ എസിന്റെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും തലപ്പത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യം.
1947 ല്‍ സമസ്തയിലെത്തി മുശാവറാംഗമായും ഉപാധ്യക്ഷനായും വര്‍ഷങ്ങളുടെ കര്‍്മസാക്ഷ്യം. അഖിലേന്ത്യാതലത്തില്‍ സുന്നി വിദ്യാഭ്യാസബോര്‍ഡിന്റെ അമരക്കാരന്‍. മുതഅല്ലിം, അധ്യാപകന്‍, പണ്ഡിതന്‍, ചരിത്രകാരന്‍, പ്രാസംഗികന്‍, എഴുത്തുകാരന്‍, സംഘാടകന്‍, നേതാവ്, സ്ഥാപനമേധാവി, ശൈഖ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ മാതൃകായോഗ്യനായ ഒരു മനുഷ്യനെ എം.എ ഉസ്താദില്‍ നമുക്ക് കാണാന്‍ കഴിയുന്നു. ഈ പൈതൃകവും പാരമ്പര്യവും തന്നെയാണ് പ്രായത്തിന്റെ പരിമിതി മറ്റിവെച്ച് കേരളീയ മുസ്‌ലിം സമൂഹത്തിന്റെ ആധികാരിക പണ്ഡിതതലപ്പത്ത് എം.എയെ തിരഞ്ഞെടുക്കാന്‍ തിമിത്തമായതും.
എം.എ. ഉസ്താദിന്റെ നായകത്വം സമുദായം എത്രമേല്‍ ആവേശത്തോടെയാണ് സ്വീകരിച്ചത് എന്നതിന്റെ തെളിവായിരുന്നു സഅദിയ്യ സനദ് ദാന സമ്മേളനവേദിയില്‍ ശൈഖുനാ കാന്തപുരം ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ ജനലക്ഷങ്ങള്‍ ആവേശപൂര്‍വം മുഴക്കിയ തക്ബീര്‍ ധ്വനികള്‍.
മഹത്തായ പദവിയുടെ ഒന്നിത്യം ഉസ്താദ് ഉള്‍ക്കൊള്ളുന്നു. ശാരീരിക അവശതകള്‍ക്ക് താല്‍ക്കാലിക അവധി നല്‍കി സമസ്തയുടെ ദൈനം ദിന കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് ഉസ്താദ്.
സിറാജിനുവേണ്ടി പ്രത്യേക കൂടിക്കാഴ്ചക്കു വേണ്ടിയാണ് ബുധനാഴ്ച വൈകിട്ട് നാലരയോടെ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂരിനോടൊപ്പം ഉസ്താദിന്റെ തൃക്കരിപ്പൂരിലെ വീട്ടിലെത്തിയത്.
നേരത്തെ വിളിച്ചറിയിച്ചതിനാല്‍ കാതത്#ിരിക്#ുകയായിരുന്നു. ഉസ്താദ് അങ്ങനെയാണ്. പറഞ്ഞ സമയത്ത് എത്തിയിരിക്ണം. ഇല്ലെങ്കില്‍ പരിഭവം ഉറപ്പ്. സമയത്തിന്റെ വില ഇത്രയേറെ മനസ്സിലാക്കിയ മറ്റൊരാളെ നമുക്കിടയില്‍ കാണാന്‍ കഴിയില്ല.
അളന്നു മുറിച്ച് പാകപ്പെടുത്തിയ വാക്കുകള്‍. നീട്ടലോ കുറുക്കലോ ഒന്നുമുണ്ടാകില്ല. നേരയങ്ങു പകര്‍ത്തിയാല്‍ മതി. അനാവശ്യമോ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കുന്തോ ആയ ഒന്നും ആ വായില്‍ നിന്നു വീഴില്ല.
ഞങ്ങളെ സല്‍ക്കരിച്ച ശേഷം ഉസ്താദ് സംസാരിച്ചുതുടങ്ങി. മഗ്‌രിബ് വാങ്കിനു മുമ്പേ നിറുത്തുമെന്ന ഉപാധിയോടെ.

? ആരോഗ്യപ്രശ്‌നനങ്ങള്‍ക്കിടയില്‍ ഈ വലിയ ഉത്തരവാദിത്വം ഉസ്താദ് ഏറ്റെടുക്കാനുണ്ടായ സാഹചര്യം
= അനാരോഗ്യം മൂലമുള്ള യാത്രാ ക്ലേശം പരിഗണിച്ച് കഴിഞ്ഞ കുറേ മുശാവറ യോഗങ്ങളില്‍ സംബന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. താജുല്‍ ഉലമയുടെയും എന്റെയും സൗകര്യം കൂടി പരിഗണിച്ചാണ് ഈ പ്രാവശ്യം സമസ്തയുടെ കേന്ദ്ര മുശാവറ സഅദിയ്യയില്‍ സംഘടിപ്പിച്ചത്. അുശാവറാംഗങ്ങള്‍ക്ക് സഅദിയ്യ സമ്മേളനത്തില്‍ പങ്കെടുക്#ാമെന്ന സൗകര്യവുമുണ്ടാകും.
ഇതിനിടയില്‍ നമ്മെയൊക്കെ കണ്ണീരിലാഴ്ത്തി താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളവര്‍കള്‍ വിട്ടുപിരിഞ്ഞു. സഅദിയ്യയിലായതു കൊണ്ടും താജുല്‍ ഉലമയോട് ആദരവ് പ്രകടിപ്പിക്കുന്ന ഒരു ചടങ്ങായതിനാലും മുശാവറയില്‍ സംബന്ധിക്കേണ്ടി വന്നു. സഹപ്രവര്‍ത്തകരെല്ലാം ഏകകണ്ഠമായി പറഞ്ഞപ്പോള്‍ അവരുടെ അഭിപ്രായങ്ങളെ മാനിച്ചും ഈ പ്രസ്ഥാനത്തിനുവേണ്ടിയുള്ള കൂട്ടായ്മയില്‍ പങ്കെടുത്ത് മുന്‍ഗാമികളുടെ പൊരുത്തം സമ്പാദിക്കണമെന്ന ആഗ്രഹത്തോടെയുമാണ് ഈ വലിയ ഉത്തരവാദിത്വം ഏല്‍ക്കുന്നത്. ആഫിയത്തിനും തൗഫീഖിനുമായി എല്ലാവരും പ്രാര്‍ഥിക്കുക

? എസ്.വൈ.എസ് പ്രസിഡന്റായതും ഇങ്ങനെയൊരു ആകസ്മികതയിലായിരുന്നുവെന്ന് ഓര്‍മയുടെ ഏടുകളില്‍ വായിച്ചതോര്‍ക്കുന്നു.
= ശരിയാണ്. സംഘടനയുടെ തുടക്കം മുതല്‍ രംഗത്തുണ്ടെങ്കിലും 1979 മുതല്‍ സഅദിയ്യയുടെ മുഴുസമയ പ്രവര്‍ത്തനങ്ങലില്‍ സജീവമാകേണ്ടി വന്നതിനാല്‍ എസ്.വൈ.എസിന്‍#െ സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുറച്ചൊക്കെ മാറി നില്‍ക്കാന്‍ ആഗ്രഹിച്ചിരുന്നു.
1982ല്‍ ഇ.കെ ഹസന്‍ മുസ്ലിയാര്‍ വഫാത്തായത് ഞങ്ങള്‍ക്കെല്ലാം വലിയ ഷോക്കാണ് ഉണ്ടാക്കിയത്. തൊട്ടടുത്ത് ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ മഹാന്റെ കുടുംബത്തിന്റെ ഭാവി കാര്യം കൂടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് വേണ്ടത് ചെയ്യണമെന്ന് ആഗ്രഹിച്ചാണ് നിര്‍ബന്ധഝപൂര്‍വ്വം പങ്കെടുക്കേണ്ടി വന്നത്. പക്ഷേ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എസ്.വൈ.എസ് പ്രസിഡന്റ് പദവി ഏറ്റെടുക്കേണ്ടി വരികയായിരുന്നു. 95 വരെ തുടരേണ്ടി വരികയായിരുന്നു.

? അങ്ങ് സമസ്ത പ്രസിഡന്റായ ഉടനെ മാധ്യമങ്ങളില്‍ സുന്നി ഐക്യം വീണ്ടും ചര്‍ച്ചയായിരിക്കുകയാണല്ലോ
= ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ സമസ്ത മുശാവറ തീരുമാനമല്ല. ഞാന്‍ പ്രസ്ിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ പത്രക്കാര്‍ കാണാന്‍ വന്നിരുന്നു. അവരുടെ ചോദ്യത്തിനുത്തരമായാണ് ഐക്യത്തിന്റെ വാതില്‍ അടഞ്ഞിട്ടില്ലെന്ന് ഞാന്‍ പറഞ്ഞത്. പക്ഷേ അതിനോട് മറുവിഭാഗത്തിലെ ഉത്തരവാദിത്തപ്പെട്ടവര്‍ ക്രിയാത്മകമായി പ്രതികരിക്കുന്നതിനു പകരം വിവാദങ്ങളുടെ പുകമറ സൃഷ്ടിക്കാനാണ് ശ്രമിച്ചത്

? കാലിനടിയിലെ മണ്ണ് പോവുന്നതിലെ വെപ്രാളമാണ് എ പി വിഭാഗം ഐക്യാഹ്വാനം മുഴക്കുന്നതിനു പിന്നിലെന്നാണ് മറുവിഭാഗം പറയുന്നത്
= അത് അവരുടെ വ്യാമോഹം മാത്രമാണ്. ആരുടെ കാലിനടിയില്‍ നിന്നാണ് മണ്ണ് ഒലിച്ചുപോയതെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാം ഉപേക്ഷിച്ചാണ് ഞങ്ങള്‍ കുറച്ചുപേര്‍ 1989 ല്‍ സമൂഹത്തിലേക്കിറങ്ങിയത്. അതിനുശേഷമുണ്ടായ സമൂഹത്തിന്റെ വളര്‍ച്ച കണ്ണുള്ളവര്‍ക്കെല്ലാം കാണാന്‍ പറ്റുന്നതാണ്. സഅദിയ്യ, മര്‍കസ് മോഡലില്‍ 500 നടുത്ത് വലിയ സ്ഥാപനങ്ങള്‍ നാമുണ്ടാക്കിയില്ലേ... അതിലൂടെ ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് താമസ-പഠന സൗകര്യം നല്‍കുന്നില്ലേ... നാമുണ്ടാക്കിയ മദ്‌റസകള്‍ ചേര്‍ത്താണ് അവര്‍ മദ്‌റസയുടെ കണക്ക് കാണിച്ച് ഇന്ന് പൊങ്ങച്ചം നടക്കുന്നത്. അന്ന് ആറായിരത്തിലേറെ മദ്രസകള്‍ നാമുണ്ടാക്കിയിരുന്നു. അതിനു ശേഷം എന്താണ് അവരുണ്ടാക്കിയത്.
അതേ സമയം ഇരപത്തിയഞ്ച് വര്‍ഷം കൊണ്ട് നാം ഉണ്ടാക്കിയ മദ്‌റസകളും പള്ളികളും എത്രയാണ്. അവരുടെ ആരോപണത്തില്‍ കഴമ്പില്ല. തന്നെയുമല്ല, ചില കുട്ടിനേതാക്കളാണ് എതിര്‍ പ്രസ്താവനകള്‍ക്കു പിന്നിലുള്ളത്

? മറു വിഭാഗത്തിലും നല്ലൊരു വിഭാഗം ഐക്യം ആഗ്രഹിക്കുന്നില്ലേ
= തീര്‍ച്ചയായും. ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാത്രി മറുവിഭാഗം വേദികളില്‍ പങ്കെടുക്കാറുള്ള ചില ഉമറാക്കള്‍ എന്നെ കാണാന്‍ വന്നിരുന്നു. അവര്‍ അഭിനന്ദനം അറിയിക്കുകയും ഇരുവിഭാഗത്തെയും ഒന്നിപ്പിക്കുന്നതിന് ഉത്സാഹിക്കണമെന്ന് എന്നോട് പറയുകയും ചെയ്തിരുന്നു.
രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാല്‍ പല ഉമറാക്കളും മറുവിഭാഗത്തിന്റെ സമ്മേളനങ്ങളിലൊക്കെ പോവുമെങ്കിലും മാനസികമായി നമ്മോട് യോജിക്കുന്ന ആളുകളാണ്. നമ്മുടെ ആത്മാര്‍ഥതയും അവര്‍ക്ക് ബോധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ സമുദായത്തെ യോജിപ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് അവര്‍ക്ക് കണക്കുകൂട്ടുന്നു.

? സമസ്തയിലെ പിളര്‍പ്പ് ഉണ്ടായ ഉടനെയും ഇത്തരമൊരു ഐക്യചര്‍ച്ച കേട്ടിരുന്നു
= ശരിയാണ്. അന്നും ചില പൗരപ്രമുഖരാണ് ഈ ആശയവുമായി എന്റെയടുത്ത് വന്നത്.
ചില മഹല്ലുകളിലെ അവസ്ഥയാണ് ഐക്യചിന്തയിലേക്ക് നയിച്ചത്. മഹല്ല് നേതൃത്വവും സംഘടനകളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇതിനിടയില്‍ സ്ുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയാത്ത അവസ്ഥ. സമസ്തയും എസ് വൈ എസുമെല്ലാം ഉണ്ടാക്കിയത് സുന്നി ആശയം പ്രചരിപ്പിക്കാനാണ്. അതിനു പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഏറെ വേദനപ്പെടുത്തി. ബിദഈ ആശയക്കാരാണെങ്കില്‍ നമ്മുടെ ഭിന്നത മുതലാക്കി ചില മഹല്ലുകളില്‍ കയറിക്കൂടാന്‍ തക്കം പാര്‍ത്തിയിരിക്കുന്നു. ഇതൊക്കെയാണ് മഹല്ല് തലത്തിലെങ്കിലും യോജിപ്പിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത.്

? ഐക്യത്തിന് അന്ന് ഇതിനു മുന്‍പന്തിയിലുണ്ടായിരുന്നവര്‍
= പറഞ്ഞല്ലോ... എന്നോട് വ്യക്തിപരമായി അടുപ്പമുള്ള ഉമറാക്കളില്‍ ചിലരായിരുന്നു അതിനു പിന്നില്‍. ഇരു വിഭാഗത്തെയും യോജിപ്പിക്കാനായി പ്രമുഖ•ാരും മാന്യ•ാരും കുറെയധികം ഉത്സാഹിച്ചതും പ്രതിപക്ഷത്തിന്റെ നിസ്സഹകരണം കാരണമായി നടക്കാതിരുന്നതുമാണ്. 1951 മുതല്‍ സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗവാക്കായ വ്യക്തി എന്ന നിലയ്ക്ക് ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനത്തിലുള്ള വൈഷമ്യം കണക്കിലെടുത്തു കൊണ്ടാണ് വിശാല മനസ്‌കനും ഉന്നത സയ്യിദുമായ മര്‍ഹൂം മുഹമ്മദലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടത്. സഹപ്രവര്‍ത്തകന്‍ കെ. പി ഹംസ മുസ്‌ലിയാരും കൂടെയുണ്ടായിരുന്നു. മംഗലാപുരം മുഹമ്മദ് ഹാജി എന്നയാളുടെ വീട്ടിലായിരുന്നു ആ കൂടിക്കാഴ്ച. കാസര്‍ഗോട്ടെ പ്രധാന വ്യക്തികളിലൊരാളായ എന്‍. എ അബൂബക്കര്‍ ഹാജിയും, അന്നു മന്ത്രിയായിരുന്ന ചെര്‍ക്കളം അബ്ദുല്ല സാഹിബും ദൃസാക്ഷികളായിരുന്നു.
പൂര്‍വ്വബന്ധമനുസരിച്ച് വ്യക്തിപരമാണ് എന്റെ കൂടിക്കാഴ്ചയെന്നും, ഞാനുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ പ്രതിനിധിയായിട്ടല്ലെന്നും ഞാന്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ ഭാഗത്ത് നേതൃത്വം വഹിക്കുന്ന ബഹുമാനപ്പെട്ട മര്‍ഹൂം താജുല്‍ ഉലമയെ സഹകരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാമെന്നും മറുവശത്തുള്ളവരെ താങ്കളും ബന്ധപ്പെട്ട് സഹകരിപ്പിക്കണമെന്നുമായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്.
അന്ന് അദ്ദേഹം അത് സന്തോഷത്തോടെ സ്വീകരിക്കുകയും മറുവശക്കാരുമായി ബന്ധപ്പെടട്ടെ എന്നു പറഞ്ഞു പിരിയുകയുമാണുണ്ടായത്. പക്ഷേ എന്തു കൊണ്ടോ പിരോഗതി കണ്ടില്ല. അറു വിഭാഗഹത്തിന്റെ നിസ്സഹകരണമാണ് കാരണമെന്ന് മനസ്സിലാക്കുന്നു.
മഹാനവര്‍കളുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ സ്ഥാനമേറ്റെടുത്ത സഹോദരന്‍ ഹൈദരലി ശിഹാബ് തങ്ങളും ഞാനുമായി കാസര്‍ഗോട് മാലിക് ദീനാര്‍ പള്ളിയില്‍ ഒത്തുകൂടിയപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിരുന്നു. ഇനി തുടര്‍ പ്രവര്‍ത്തനം നിങ്ങള്‍ നടത്തണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

? ഹൈദരലി ശിഹാബ് തങ്ങളെ അംഗീകരിച്ചാല്‍ ഐക്യം സാധ്യമാണെന്ന് മറുവിഭാഗം പറയുന്നത്
= ഞാന്‍ സൂചിപ്പിച്ചില്ലേ... ആദ്യം മുഹമ്മദലി ശിഹാബ് തങ്ങളെയാണ് ഞാന്‍ മധ്യസ്ഥനായി സംസാരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ വഫാത്തിനു ശേഷം ഹൈദരലി തങ്ങളെയും കണ്ട് സംസാരിച്ചിരുന്നതാണല്ലോ. ബാക്കികാര്യങ്ങള്‍ അവരുടെ ഭാഗത്തുനിന്നാണ് വേണ്ടത്.
അവര്‍ സന്നദ്ധതി അിറയിക്കട്ടെ. വേണ്ടി വന്നാല്‍ മുശാവറ ചേര്‍ന്ന് വേണ്ട തീരുമാനങ്ങള്‍ ഞങ്ങള്‍ എടുക്കുന്നതാണെന്ന് ഞാന്‍ അിറയിച്ചിട്ടുണ്ട്. . ഉപാധികളില്ലാത്ത ഇരുവിഭാഗത്തിന്റെ പ്രതിനിധികള്‍ ഒരു മേശക്കിരിന്ന് സംസാരിക്കാന്‍ മറുവശം തയ്യാറാണെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്നാണ് എന്റെ പ്രതീക്ഷ.


? ലയനമാണ് വേണ്ടത്... ഐക്യമല്ല എന്നാണ് മറുഭാഗം പറയുന്നത്
= രണ്ടും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് മനസിലാവാത്തതാകാം. പരസ്പരം മനസ്സുകള്‍ ഐക്യപ്പെടാതെ ലയിച്ചിട്ട് എന്തുകാര്യം... ആദ്യം ആദര്‍ശ ഐക്യം സാധ്യമാകട്ടെ.. പരസ്പരം കൂടിയിരിക്കട്ടെ.. മറ്റെല്ലാം ചര്‍ച്ചയിലാകാമല്ലോ.... ആവശ്യമാണെങ്കില്‍ രണ്ട് വിഭാഗവും അംഗീകരിക്കുന്ന മധ്യസ്ഥ•ാരെയും കൂടെ ഇരുത്താവുന്നതാണ്. മറുഭാഗം തയ്യാറാണെങ്കില്‍ മുശാവറ ചേര്‍ന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സ•നസ്സോടെ കൈകാര്യം ചെയ്യാന്‍ എല്ലാവര്‍ക്കും അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു. ഉപാധികളും കുത്തുവാക്കുകളും യോജിപ്പിന്റെ മാര്‍ഗ്ഗമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്ക് വിലയിരുത്താവുന്ന കാര്യമാണ്.
മറ്റൊരു കാര്യം ഈ അഭിപ്രായങ്ങളെല്ലാം പറയുന്നത് മറുവിഭാഗത്തിലെ പുതിയ ആളുകളാണ്. വാല് തലയെ നിയന്ത്രിക്കുന്ന അവസ്ഥയാണത്. അവരുടെ പ്രസംഗവും അതാണ്. ഞങ്ങളുടെ ഐക്യാഹ്വാനത്തോട് പ്രതികരിക്കേണ്ടത് മറുവിഭാഗം പണ്ഡിതരാണല്ലോ.. അത്തരം ആളുകളെ അവിടെ കാണാന്‍ കഴിയുന്നില്ലെന്നതാണ് പ്രശ്‌നം

? നാം ഐക്യത്തിനായി കാണുന്ന ഫോര്‍മുല എന്താണ്
= സംഘടനാപരമായ ഫോര്‍മുലയെല്ലാം അവര്‍ സന്നദ്ധത അറിയിച്ചാല്‍ ഞങ്ങള്‍ മുശാവറ ചേര്‍ന്ന് തീരുമാനിക്കും. ആദര്‍ശപരമായി ഒറ്റ കാര്യമേയുള്ളൂ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടക്കം മുതല്‍ ഇന്നുവരെ കൊണ്ടുനടന്ന ആശയത്തില്‍ നിന്നുകൊണ്ട് യോജിക്കുക.

? അന്ന് സമസ്ത പിളരാതിരുന്നെങ്കില്‍ എന്ന് ഇന്ന് തോന്നുന്നുണ്ടോ
= കഴിഞ്ഞത് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ല. അന്ന് എല്ലാം ഉള്ളിലൊതുക്കി ചടഞ്ഞു ുകൂടിയിരുന്നെങ്കില്‍ സുന്നത്ത് ജമാഅത്ത് എന്ന ആശയം തന്നെ ഇല്ലാത്ത സാഹചര്യം വരുമായിരുന്നു. താജുല്‍ ഉലമയുടെ നേതൃത്വത്തില്‍ ആദര്‍ശപരമായ ഒരു മുന്നേറ്റം അന്ന് അനിവാര്യമായതിനാലാണ് 89 ലെ ചരിത്രപരമായ വഴിത്തിരിവുണ്ടായത്. ഓരോ സാഹചര്യങ്ങളില്‍ സമുദായത്തിന്റെ വിശാല താത്പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും.
സമസ്തയുടെ ഉദയവും വിദ്യാഭ്യാസ ബോര്‍ഡ്, എസ് വൈ എസ്, എസ് എസ് എഫ് എന്നിവയുടെ ജനനവുമൊക്കെ ചില പ്രത്യേക സാഹചര്യങ്ങളുടെസൃഷ്ടിയായിരുന്നുവല്ലോ
രണ്ട് സംഘടനകളായി എന്നുവെച്ച് യോജിക്കുന്നതിന് ഒരു തടസ്സമില്ലല്ലോ. ഇരുവിഭാഗം സംഘടനകളും സുന്നി ആദര്‍ശ പ്രചാരണരംഗത്ത് യോജിച്ച് മുന്നേറിയാല്‍ സമുദായത്തിന് കൂടുതല്‍ നേട്ടങ്ങളല്ലേ ഉണ്ടാവൂ. അത് ഉള്‍ക്കൊള്ളാന്‍ വിശാല മനസ്സ് വേണമെന്ന് മാത്രം.

? സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന് നാം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നമ്മുടേത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമയാണെന്നുമാണ് മറുവിഭാഗം പറയുന്നത്
= അത് തീര്‍ത്തും തെറ്റാണ്. ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ തലത്തിലുള്ള നമ്മുടെ സ്വതന്ത്ര സംഘടനയാണ്. 1976 മുതല്‍ തന്നെ അത്തരമൊരു വേദിക്കായി നാം ശ്രമം തുടങ്ങുകയും തൊണ്ണൂറുകളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തതാണ്. പിളര്‍പ്പുമായി അതിന് ബന്ധമില്ല. വരക്കല്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് തലമുറ കൈമാറിവന്ന സമസ്തയെന്ന യഥാര്‍ഥ ആശയത്തിന്റെ വക്താക്കള്‍ നാം മാത്രമാണ്. അതുകൊണ്ടുതന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാരമ്പര്യത്തിനവകാശികള്‍ നാം മാത്രമാണ്.

? കേസില്‍ എ പി വിഭാഗം പരാജയപ്പെട്ടുവെന്നാണ് മറുവിഭാഗത്തിന്റെ മറ്റൊരു വാദം
= സമസ്തയുടെ അവകാശം ആര്‍ക്കാണെന്ന ഒരു തീര്‍പ്പും ഏതു കോടതിയിലും വന്നിട്ടില്ല. 1989 ലെ വഴിത്തിരിവിനു ശേഷം ചില സാഹചര്യങ്ങളില്‍ ചിലര്‍ ചില കേസുകള്‍ കോടതിയില്‍ കൊടുത്തിരുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ വിധികള്‍ സ്വാഭാവികം. പ്രതികൂലമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന വിധികള്‍ പോലും നമ്മുടെ സംഘടനക്ക് ഗുണമായി മാറിയിട്ടുമുണ്ട്. കേസിന്റെ കാര്യമൊക്കെ പരസ്യമായി പറയേണ്ടതല്ലെന്ന് എല്ലാവര്‍ക്കുമറിയുന്നതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നാം ആദര്‍ശം മുറുകെ പിടിച്ച് മുന്നോട്ടുപോവുക. പേരിലോ കോടതി വിധിയിലോ അല്ല കാര്യം... ആദര്‍ശ സംരക്ഷണമാണ് നമ്മുടെ ലക്ഷ്യം.

? എസ് വൈ എസിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തകനായും സാരഥിയായും ഉപദേശകനായും 60 വര്‍ഷവും ഉസ്താദാണ്. 25 പോലും തികയാത്ത മറുവിഭാഗം 60-ാം വാര്‍ഷികം സംഘടിപ്പിച്ചതിനെക്കുറിച്ച്
= സ്വന്തമായി നയമോ പരിപാടികളോ ഇല്ലാതെ മറ്റുള്ളവരെ അനുകരിക്കുന്നവര്‍ക്ക് എന്തുമാകാമല്ലോ. തുടക്കം മുതലുള്ള മിനുട്‌സും രജിസ്‌ട്രേഷനും എല്ലാമുള്ളത് നമ്മുടെ സമസ്ത കേരള സുന്നി യുവജന സംഘത്തിനാണെന്ന് എല്ലാവര്‍ക്കുമറിയാം. സംഘടനാ പാപ്പരത്തമാണ് അവര്‍ 60 ആഘോഷിക്കാന്‍ നിമിത്തമായത്. പിന്നെ ആ സമ്മേളനം സമുദായത്തിന് എന്ത് സംഭാവനയാണ് ചെയ്തതെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതുമാണ്.

? കാന്തപുരത്തെ മാറ്റിനിറുത്തിയാല്‍ ഐക്യമാവാമെന്നാണ് മറുവിഭാഗം പറയുന്നത്.
= അതില്‍ കാര്യമില്ല. ആദര്‍ശരംഗത്ത് ശക്തമായി നേതൃത്വം നല്‍കുന്നവരെ ഒറ്റപ്പെടുത്താനും ദുരാരോപണങ്ങള്‍ ഉന്നയിച്ച് തളര്‍ത്താനും പണ്ടുമുതലേ ശ്രമം നടന്നിട്ടുണ്ട്. ചിലരെ മാറ്റിനിര്‍ത്തണമെന്ന് പറയുന്നത് ആത്മാര്‍ഥതയോടെയല്ല. അസൂയയാണ് പ്രശ്‌നം.
നേതാക്കളെ ഒറ്റപ്പെടുത്തി സംഘടനയെ ശിഥിലമാക്കാമെന്നത് വ്യാമോഹം മാത്രമാണ്.

? താങ്കള്‍ മറുവിഭാഗത്തിലേക്ക് പോവുകയാണെന്ന് അവര്‍ ഇടയ്ക്ക് പ്രചരിപ്പിച്ചിരുന്നു
= അതൊക്കെ ഞാന്‍ മുകളില്‍ സൂചിപ്പിച്ച കുതന്ത്രത്തിന്റെ ഭാഗമാണ്. നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ പ്രസിദ്ധീകരണത്തിന് ഞാന്‍ അഭിമുഖം നല്‍കിയിട്ടില്ല. ചില കള്ളങ്ങള്‍ അവര്‍ അടിച്ചുവിടുകയായിരുന്നു. എല്ലാ ദുരാരോപണങ്ങള്‍ക്കുമുള്ള മറുപടിയാണല്ലോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായി വിനീതനെ തിരഞ്ഞെടുത്തത്.

? തുടര്‍ച്ചക്കാരനാകുന്നതിലല്ല മാറ്റങ്ങളുടെ തുടക്കക്കാരനാവുന്നതിലായിരുന്നു അങ്ങേയ്ക്ക് താത്പര്യം. ആ നിലയ്ക്ക് സമസ്ത പ്രസിഡന്റായുള്ള പുതിയ ദൗത്യം മാറ്റങ്ങളുടെ തുടക്കമാവുമോ
= അങ്ങനെയില്ല. സമസ്തയെന്നത് മശാഇഖുമാര്‍ കൈമാറി വന്ന യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയമാണ്. അത് മുറുകെ പിടിച്ച് പുതിയ കാലത്തിന്റെ വെല്ലുവിളിയെ ചെറുക്കാനാവശ്യമായ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.
വിദ്യാഭ്യാസബോര്‍ഡ്, യുവജനപ്രസ്ഥാനം. അധ്യാപക സംഘടന, എസ് എസ് എഫ്, സമന്വയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എല്ലാം ഓരോ കാലഘട്ടത്തിന്റെ അനിവാര്യതകളായിരുന്നു. കാലം ആവശ്യപ്പെടുന്ന പുതിയ ദൗത്യങ്ങള്‍ക്ക് സമസ്ത എന്നും സജ്ജമാണ്.

? സഅദിയ്യയില്‍ അധ്യപനത്തിലായി ഉസ്താദ് ഉണ്ടാകുമെന്ന് സഅദിയ്യ സമ്മേളനത്തില്‍ എ.പി ഉസ്താദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
= തദ്‌രീസിലായി ജീവിതാന്ത്യം വരെ കഴിയണമെന്ന് തന്നെയാണ് ആഗ്രഹം. മുടങ്ങാതെ മുജമ്മഇല്‍ ക്ലാസ്സുണ്ട്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം സഅദിയ്യിലും ക്ലാസ്സെടുക്കണമെന്ന് ഉദ്ദശ്യമുണ്ട്. ആഫിയത്തിനായി പ്രാര്‍ത്ഥിക്കുക.

? സമസ്ത പ്രസിഡന്റിന് പുതുതലമുറയോട് പറയാനുള്ളത്
= ആദര്‍ശരംഗത്ത് അടിയുറച്ചു നില്‍ക്കുക, പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജം സംഭരിച്ച് പുതിയ കരുത്തോടെ മുന്നോട്ട് പോവുക. നാം അല്ലാഹുവിന്റെ വഴിയിലാണ്. മശാഇഖുമാരുടെ തണല്‍ നമുക്കെപ്പോഴുമുണ്ട്. നാം എത്രകണ്ട് പ്രവര്‍ത്തിക്കുന്നുവോ അത്ര കണ്ട് നമ്മുടെ സമൂഹം വളരും.
മറ്റുള്ളവരുടെ ആരോപണങ്ങളും ബഹളങ്ങളും നാം കാര്യമാക്കേണ്ടതില്ല. നമ്മുടെ അകവും പുറവും ശുദ്ധമായാല്‍ ഏത് ചെളിവാരിയെറിയലും നമുക്ക് പ്രശ്‌നമാക്കേണ്ടതില്ല.
ആരെതിര്‍ത്താലും ആദര്‍ശ ഐക്യം സാധ്യമാവുക തന്നെ ചെയ്യും. യഥാര്‍ഥ വിശ്വാസികള്‍ക്ക് പിണങ്ങി നില്‍ക്കാനാവില്ല. നമുക്ക് പരിശ്രമിക്കാം.

മഗ്‌രിബിന് സമയമായതോടെ പതിവ് ഔറാദുകള്‍ക്കായി ഉസ്താദ് സംസാരം നിറുത്തി.

ബോക്‌സ്

എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍/ ജീവിത വഴി

ജനനം: 1924 ജൂലൈ 1, 1342 റബജ് 29. ജ•ദേശം: കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരിനടുത്ത ഉടുമ്പുന്തല. സ്ഥിരതാമസം: തൃക്കരിപ്പൂരിനടുത്ത കൈക്കോട്ടുകടവ്.
പിതാവ്: കുറിയ അബ്ദുല്ല ഹാജി. മാതാവ്: മര്‍യം. പത്‌നി: ഖദീജ. സന്താനങ്ങള്‍: നഫീസ, ബീഫാത്വിമ, മുഹമ്മദ് അബ്ദുല്‍ വഹാബ്.

ഗുരുനാഥ•ാര്‍: അബ്ദുല്‍ ഖാദിര്‍ ഹാജി മുസ്‌ലിയാര്‍ (ഉപ്പാപ്പ), അഹ്മദ് മുസ് ലിയാര്‍ (അമ്മാവന്‍), തൃക്കരിപ്പൂര്‍ ശാഹുല്‍ ഹമീദ് തങ്ങള്‍ (ബീരിച്ചേരിയില്‍ പത്തുവര്‍ഷം), നാദാപുരം ശീറാസി മുസ്‌ലിയാര്‍, കൊയപ്പ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, എന്‍ സി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍.

ആത്മീയ ഗുരുനാഥ•ാര്‍: ഏഴിമല ഹാമിദ് കോയമ്മ തങ്ങള്‍, കോട്ടയം ശൈഖ് അബൂബക്കര്‍ ഹാജി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ചാവക്കാട് കുഞ്ഞിക്കോയ തങ്ങള്‍, ഈസാ ചെറുകുഞ്ഞിക്കോയ തങ്ങള്‍.
തബര്‍റുക്കിന്റെ ഉസ്താദുമാാര്‍: പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ആദം ഹസ്രത്ത്, ചാവക്കാട് ഹുസൈന്‍ മുസ് ലിയാര്‍, സയ്യിദ് മുഹമ്മദ് അലവി മാലിക്കി (മക്ക).

ദര്‍സുകള്‍: തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ (1949-73), തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം (1973-78), ഉദിനൂര്‍ (78-79), ജാമിഅ സഅദിയ്യ സാരഥിയും മുദരീസും (1979 മുതല്‍).
രചനകള്‍: ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതി. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍, അവാര്‍ഡുകള്‍: മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്‍ഡ്, ഇസ് ലാമിക് റിസര്‍ച്ച് സെന്റര്‍ വക എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍
സംഘടനാ വേദികളില്‍: 1946 ല്‍ സമസ്തയില്‍ അംഗത്വം നേടി. അറുപതുകളില്‍ മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടചെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് (1982-95), 1965 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്, 1976-89 കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ 1989 മുതല്‍: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, തഅ്‌ലീമി ബോര്‍ഡ് ഓഫ് ഇന്ത്യാ പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത പ്രസിഡന്റ്, 2014 ഫെബ്രുവരി 9ന് സമസ്ത പ്രസിഡന്റ്, അല്‍ മുജമ്മഅ് പ്രസിഡന്റ്
1979 മുതല്‍ ജാമിഅ സഅദിയ്യ, മുദരീസ്, ജനറല്‍ മാനേജര്‍, ഇപ്പോള്‍ ചാന്‍സലര്‍.

-പി.ബി ബശീര്‍ പുളിക്കൂര്‍മുതല്‍).
രചനകള്‍: ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതി. മലയാളം, അറബി ഭാഷകളിലായി മുപ്പതോളം ഗ്രന്ഥങ്ങള്‍, അവാര്‍ഡുകള്‍: മികച്ച സാമൂഹ്യ സേവനത്തിനുള്ള അബൂദാബി മുസഫ്ഫ അവാര്‍ഡ്, ഇസ് ലാമിക് റിസര്‍ച്ച് സെന്റര്‍ വക എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ്. തുടങ്ങി ഒരു ഡസനിലേറെ പുരസ്‌കാരങ്ങള്‍
സംഘടനാ വേദികളില്‍: 1946 ല്‍ സമസ്തയില്‍ അംഗത്വം നേടി. അറുപതുകളില്‍ മുശാവറ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 1951 സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ്, 1954 സുന്നി യുവജനസംഘം, 1958 ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടചെ സ്ഥാപകാംഗം, പിന്നീട് വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായി. സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് (1982-95), 1965 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ്, 1976-89 കേന്ദ്ര കൗണ്‍സില്‍ സെക്രട്ടറി, പാഠപുസ്തക കമ്മിറ്റി കണ്‍വീനര്‍, അവിഭക്ത കണ്ണൂര്‍ ജില്ലാ സമസ്തയുടെ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ 1989 മുതല്‍: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്, തഅ്‌ലീമി ബോര്‍ഡ് ഓഫ് ഇന്ത്യാ പ്രസിഡന്റ്, കാസര്‍കോട് ജില്ലാ സമസ്ത പ്രസിഡന്റ്, 2014 ഫെബ്രുവരി 9ന് സമസ്ത പ്രസിഡന്റ്, അല്‍ മുജമ്മഅ് പ്രസിഡന്റ്
1979 മുതല്‍ ജാമിഅ സഅദിയ്യ, മുദരീസ്, ജനറല്‍ മാനേജര്‍, ഇപ്പോള്‍ ചാന്‍സലര്‍.

അഭിമുഖം: പി.ബി. ബശീര്‍ പുളിക്കൂര്‍

117 വര്‍ഷത്തിനു ശേഷം അഞ്ചു തലമുറകളുടെ കുടുംബ സംഗമത്തിനൊരുങ്ങി അത്തീരവളപ്പ് തറവാട്

on Jan 21, 2014

Written By വെബ് ഡെ­സ്‌ക്‌ on Saturday, 7 December 2013 | 19:34


കാഞ്ഞങ്ങാട്:117 വര്‍ഷത്തിനു ശേഷം അഞ്ചു തലമുറകളുടെ കുടുംബ സംഗമത്തിനൊരുങ്ങി നില്‍ക്കുകയാണ് അടോട്ട് അത്തീരവളപ്പ് തറവാട്.അത്തീരവളപ്പ് തറവാടിലെ ധര്‍മ്മദൈവങ്ങളുടെ പുന:പ്രതിഷ്ഠ കര്‍മ്മത്തിനാണ് കുടുംബസംഗമം ഒരുക്കിയിട്ടുള്ളത്.

1896 ഏപ്രില്‍ 20 ന് മൂല തറവാടായ കണ്ണികുളങ്ങര തറവാടില്‍ നിന്ന് അത്തീരവളപ്പ് തറവാട് രൂപീകരിച്ചതിനുശേഷം ആദ്യമായാണ് മംഗലാപുരം മുതല്‍ കോഴിക്കോട് വരെ വ്യാപിച്ചുകിടക്കുന്ന അത്തീരവളപ്പ് തറവാട്ടിലെ അഞ്ചു തലമുറയില്‍ ഉള്‍പ്പെട്ട 220 അംഗങ്ങള്‍ ആദ്യമായി ഒത്തുകൂടുന്നത്.

തറവാട്ടിലേയ്ക്ക് കല്യാണത്തോടെ ബന്ധം സ്ഥാപിച്ച് എത്തിചേര്‍ന്നവരുടെ കണക്കെടുത്താല്‍ അത് തറവാട്ടംഗങ്ങളുടെ ഇരട്ടിയലധികം വരും.1992 ല്‍ തറവാട്ടില്‍ വയനാട്ട് കുലവന്‍ തെയ്യംകെട്ട് നടക്കുന്ന സമയത്ത് ഇങ്ങിനെയൊരു കുടുംബസംഗമം നടത്താന്‍ തറവാട്ടംഗങ്ങള്‍ ഒരുങ്ങിയിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല.എന്നാലിപ്പോള്‍ തറവാട്ടംഗങ്ങളെയെല്ലാം നേരിട്ട് കണ്ട് ക്ഷണിച്ച് പുന:പ്രതിഷ്ഠ ചടങ്ങിനെത്തിക്കാന്‍ തറവാട് ട്രസ്റ്റ് ശ്രമിച്ചതോടെയാണ് കുടുംബസംഗമം യാഥാര്‍ത്ഥ്യമാവുന്നത്.

അടോട്ട് എന്ന പ്രദേശത്തിന്റെ സാമൂഹിക,സാംസ്‌ക്കാരിക,രാഷ്ട്രീയ പാരമ്പര്യങ്ങള്‍ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ തറവാടാണ് അത്തിക്കുടിയാന്മാരുടെ തറവാട്.നീലേശ്വരം രാജവംശവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ക്ക് രാജാവ് കരമൊഴിവാക്കിയാണത്രെ അത്തീരവളപ്പ് തറവാട് പണിയാന്‍ സ്ഥലം വിട്ടു കൊടുത്തത്.അന്നത്തെ പ്രധാന ജന്മി കുടുംബാംഗങ്ങളായ കോടോത്ത്, ഏച്ചിക്കാനം എന്നിവരുമായും അത്തിക്കുടിയാന്മാര്‍ നല്ല ബന്ധത്തിലായിരുന്നു.

കുടകു മുതല്‍ ചിത്താരിപ്പുഴ വരെ കള്ള് വ്യാപാരമുണ്ടായിരുന്ന അത്തിക്കുടിയാന്മാര്‍ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കുന്നതിനു മുമ്പു തന്നെ തങ്ങളുടെ ആശ്രിതര്‍ക്ക് കുടിയാണ്മ അവകാശം നല്‍കിയിരുന്നു എന്നത് ചരിത്രത്തില്‍ ഇടം നേടിയ വസ്തുതയാണ്.പഴയ നാലണ കോണ്‍ഗ്രസ് അംഗങ്ങളായിട്ടും ഒളിവില്‍ കഴിഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആശ്രയമായിരുന്നു അത്തീരവളപ്പ് തറവാട്ടുകാര്‍ എന്ന് കെ.മാധവന്‍ തന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.

ഒരു നൂറ്റാണ്ടുകാലം ഒരു പ്രദേശത്തിന്റെ ചുറ്റുപാടുകള്‍ക്ക് വീര്യം പകര്‍ന്ന അത്തിക്കുടിയാന്മാര്‍ 1950 കള്‍ക്ക് ശേഷം എന്തുകൊണ്ടോ വിസ്മൃതിയിലേക്ക് പോവുകയായിരുന്നു.ജില്ലയിലെ പ്രമുഖരായ ഒരു പാട് പേരുടെ മൂലതറവാട് കൂടിയാണ് അത്തീരവളപ്പ് തറവാട്.മനുഷ്യന്‍ ഒറ്റയ്ക്കാവുന്ന ഈ ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തില്‍, ബന്ധുക്കളായിട്ടും പരസ്പരം പരിചയം നടിക്കാതെ, ബന്ധം അറിയാതെ പോകുന്ന മുഹൂര്‍ത്തത്തില്‍ പരസ്പരം പരിചയപ്പെടാനും,സ്വന്തം ചോരയെ തിരിച്ചറിയാനുമാണ് കുടുംബസംഗമം ഒരുക്കിയതെന്ന് തറവാട് ട്രസ്റ്റിന്റെ ഭാരവാഹികള്‍ പറഞ്ഞു.

മൊയ്തു : യാത്രാ രേഖകളില്ലാതെ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മലയാളിയെക്കുറിച്ച്...

on

കിനാവില്‍ ഇനിയും യാത്രകള്‍


മൊയ്തു രോഗക്കിടക്കയില്‍
യാത്രാ രേഖകളില്ലാതെ 24 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മലയാളിയെക്കുറിച്ച്...
സൗദി അറേബ്യയിലെ ജിദ്ദയില്‍ മൊയ്തു ഒരു പ്രവാസിയായിരുന്നില്ല. ഉംറ വിസയില്‍ വന്ന് തങ്ങുന്ന അനധികൃത കുടിയേറ്റക്കാരായ അനേകരില്‍ ഒരുവന്‍ മാത്രം. യാത്രാരേഖകളും താമസ രേഖയുമില്ല. എങ്കിലും ജിദ്ദയിലെ തെരുവുകളില്‍ അദ്ദേഹം നിര്‍ഭയം സഞ്ചരിച്ചു. സിത്തീന്‍ സ്ട്രീറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ടെലിഫോണ്‍ അറ്റന്‍ഡറായി ജോലി ചെയ്തു. താമസ രേഖയില്ലാത്തവന് തൊഴില്‍ രേഖയുമില്ല. പിടിക്കപ്പെട്ടാല്‍ ഏത് നിമിഷവും നാടുകടത്തപ്പെടാം. ഒമ്പത് ഭാഷകള്‍ അറിയാവുന്ന മൊയ്തു ആ സ്ഥാപനത്തിന്‍െറ ഇടപാടുകാരുമായി ടെലിഫോണില്‍ അനായാസം സംവദിച്ചു.
രേഖാരഹിത യാത്രകള്‍ മൊയ്തുവിന് പുത്തരിയല്ല. 24 രാജ്യങ്ങളിലാണ് മൊയ്തു രേഖകളില്ലാതെ ചുറ്റിക്കറങ്ങിയത്. ജിദ്ദയില്‍വെച്ച് മൊയ്തുവിനെ കാണുമ്പോള്‍ അദ്ദേഹം മറ്റൊരു യാത്രക്കുള്ള തയാറെടുപ്പിലായിരുന്നു.
തുര്‍ക്കിയിലേക്ക് ഒരിക്കല്‍ കൂടി പോകണം. മൊയ്തുവിന് ഏറെ പ്രിയപ്പെട്ട രാജ്യമാണ് തുര്‍ക്കി. യാത്രകള്‍ക്കിടയില്‍ മൊയ്തുവിനെ പ്രണയിച്ച ഗോക്സെന്‍െറ നാട്. അദാനാ പട്ടണത്തില്‍ ചെന്ന്, പറ്റിയാല്‍ ആ സുന്ദരിയെ ഒരിക്കല്‍ കൂടി കാണണം. അന്നു കാണുമ്പോള്‍ മൊയ്തു സംസാരം അവസാനിപ്പിച്ചത് അങ്ങനെയായിരുന്നു. മൊയ്തുവിനോട് വര്‍ത്തമാനം പറഞ്ഞു പിരിയുമ്പോള്‍ ലോക സഞ്ചാരം പൂര്‍ത്തിയാക്കിയ പ്രതീതിയാണ്. അനേക രാജ്യങ്ങള്‍ കടന്നുപോയ മൊയ്തുവിന്‍െറ മനസ്സില്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്ത യാത്രാകഥകളുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷം ഈ അടുത്ത് മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒന്നാം വാര്‍ഡിലാണ്. രോഗം തളര്‍ത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ഈ ലോക സഞ്ചാരിയെ ആരും തിരിച്ചറിയുന്നില്ല. ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ മൊയ്തു.
പള്ളി ദര്‍സിലെ ഉസ്താദ് പഠിപ്പിച്ച ഒരു ഖുര്‍ആന്‍ വചനമാണ് മൊയ്തുവിനെ യാത്രകളിലേക്ക് പ്രചോദിപ്പിച്ചത്. ‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുക. എന്നിട്ട് നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്നവര്‍ ശിക്ഷിക്കപ്പെട്ടത് എങ്ങനെയെന്ന് നോക്കുക.’ വിശുദ്ധ ഖുര്‍ആനിലെ ഈ വചനം മൊയ്തുവിന്‍െറ മനസ്സ് ചഞ്ചലമാക്കി. ഭൂമി മുഴുവന്‍ കറങ്ങുക. മുന്‍കാല സമൂഹങ്ങള്‍ ശിക്ഷിക്കപ്പെട്ടത് എങ്ങനെയെന്ന് കണ്ടത്തെുക. കൗതുകത്തിനപ്പുറം, പോയകാല സമൂഹങ്ങള്‍ പില്‍ക്കാല തലമുറകള്‍ക്കായി വിട്ടേച്ചുപോയ പാഠങ്ങളുമുണ്ടതില്‍. പള്ളി ദര്‍സില്‍ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ തഫ്സീറുല്‍ ജലാലൈനി ഓതി, വിശുദ്ധ വചനത്തിന്‍െറ വ്യാഖ്യാനം പറയുമ്പോള്‍ മൊയ്തുവിന്‍െറ മനസ്സ് കടലും മലയും മരുഭൂമികളും താണ്ടി രാജ്യാന്തരങ്ങളിലേക്ക് പറന്നു കഴിഞ്ഞിരുന്നു.
അങ്ങനെയാണ് കൊണ്ടോട്ടി കിഴിശ്ശേരിയിലെ ഇല്യന്‍ അഹ്മദ് കുട്ടി ഹാജിയുടേയും കദിയക്കുട്ടി ഹജ്ജുമ്മയുടേയും മകന്‍ മൊയ്തുവിനെ യാത്ര കീഴടക്കുന്നത്. എങ്ങോട്ടു യാത്ര പോകണം? എങ്ങനെ പോകണം? പാഥേയങ്ങളെന്തൊക്കെ? ഒന്നിനെക്കുറിച്ചും ഒരു പിടിപാടുമില്ല. പോകണം. ലോകം മുഴുവന്‍ ചുറ്റിക്കറങ്ങണം. അങ്ങനെയൊരു വിചാരമല്ലാതെ പാസ്പോര്‍ട്ടോ വിസയോ മറ്റു യാത്രാരേഖകളോ ഒന്നുമില്ല.
ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്ന അക്കാലത്താണ് പത്രത്തിലൊരു വാര്‍ത്ത മൊയ്തു കണ്ടത്. പാകിസ്താനിലെ സുല്‍ഫിക്കര്‍ അലി ഭൂട്ടോക്കെതിരെ പ്രകടനം നടത്തുന്നവരെ തടയാന്‍ അതിര്‍ത്തിയിലേക്ക് സൈനികരെ അയക്കുന്നു. അപ്പോള്‍ സാധാരണ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ പട്ടാളക്കാരുടെ കാവലുണ്ടാകില്ളെന്ന് മൊയ്തുവിന്‍െറ സഞ്ചാര ബുദ്ധി കണ്ടത്തെി. പ്രശ്നങ്ങളൊതുങ്ങിയാല്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ പ്രയാസമുണ്ടാകില്ല. പട്ടാളക്കാരെ പേടിക്കാതെ നുഴഞ്ഞുകയറാം. ആദ്യ യാത്ര പാകിസ്താനിലേക്കാകട്ടെ. പാകിസ്താനിലെ കറാച്ചിയില്‍ പണ്ട് മൊയ്തുവിന്‍െറ വാപ്പ ഹോട്ടല്‍ നടത്തിയിരുന്നു. അങ്ങനെ, ഒരുനാള്‍ മൊയ്തു പള്ളി ദര്‍സില്‍ നിന്നിറങ്ങി. പള്ളി ദര്‍സിന്‍െറ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്ന് കിട്ടാവുന്നതിലും വലിയ വിജ്ഞാനവും ജീവിതാനുഭവങ്ങളും തേടി മൊയ്തു പുറപ്പെട്ടു. കൈയില്‍ ആകെയുള്ളത് 50 രൂപ മാത്രം.
1976 ഡിസംബറിലായിരുന്നു അത്. കോഴിക്കോട്ടു നിന്ന് ടിക്കറ്റില്ലാതെ തീവണ്ടി കയറി. ടിക്കറ്റില്ലാത്ത യാത്ര പിടിക്കപ്പെട്ടെങ്കിലും അടുത്ത വണ്ടിക്ക് വീണ്ടും യാത്ര. അമൃത്സറിലൂടെ, അഠാരി വഴി വാഗാ അതിര്‍ത്തിയിലത്തെി. വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല അതിര്‍ത്തി താണ്ടല്‍. മുറിച്ചു കടക്കാന്‍ പറ്റിയ ഇടംതേടി നടക്കുന്നതിനിടെ സൈനികര്‍ പിടിച്ചു. മുസല്‍മാനാണോ എന്നായിരുന്നു ആദ്യ ചോദ്യം. പതിനേഴ് വയസ്സായിരുന്നു മൊയ്തുവിന് അന്ന്. കണ്ടാല്‍ പന്ത്രണ്ടുകാരന്‍െറ മേനി മാത്രം. സൈനികര്‍ വിട്ടുവെങ്കിലും പിന്നീട് അതിര്‍ത്തി സൈനികരുടെ പിടിയിലായി.
‘മുസല്‍മാനാണോ എന്നായിരുന്നു അവരുടേയും ചോദ്യം. സിഖുകാരായിരുന്നു സൈനികര്‍. പുണ്യകര്‍മം ചെയ്യുന്നതുപോലെ അവര്‍ ബൂട്ടു കൊണ്ട് ചവിട്ടിക്കുഴച്ചു. ജീവന്‍ ബാക്കിയാവില്ളെന്ന് ഏതാണ്ടുറപ്പായി. ഒടുവില്‍ ക്യാപ്റ്റന്‍ വന്ന് രക്ഷിക്കുകയായിരുന്നു -മൊയ്തു ഓര്‍ത്തു. കുട്ടിയാണെന്ന് കരുതിയാണ് അവര്‍ വിട്ടയച്ചത്. വീണ്ടും അതിര്‍ത്തി കടക്കാന്‍ പറ്റിയ സ്ഥലം തേടിനടന്നു. വിശാലമായ കൃഷിയിടങ്ങളല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. രാത്രിയായപ്പോള്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കുടിലില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ വീണ്ടും എഴുന്നേറ്റുനടന്നു.
ചെന്നു പെട്ടത് പാകിസ്താന്‍ സൈനികരുടെ മുന്നില്‍. വഴിതെറ്റി വന്ന ഏതോ ബാലനാണെന്നാണ് അവര്‍ കരുതിയത്. തിരിച്ചു പൊയ്ക്കൊള്ളാന്‍ അവര്‍ സ്നേഹപൂര്‍വം ഉപദേശിച്ചുവെങ്കിലും മൊയ്തു കൂട്ടാക്കിയില്ല. വാശിപിടിച്ചപ്പോള്‍ പട്ടാളക്കാര്‍ പിടിച്ച് ജയിലിലടച്ചു. മൂന്നുദിവസം കഴിഞ്ഞാണ് അവര്‍ വിട്ടയച്ചത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കൊണ്ടുവിടാനായിരുന്നു തീരുമാനം. യാത്രാ രേഖകളില്ലാത്തതിനാല്‍ ഇനി ഇന്ത്യന്‍ പട്ടാളക്കാരുടെ പിടിയിലാകും. ഏറെദൂരം നടന്ന് ഒരു ഗ്രാമത്തിലാണ് ചെന്നുപെട്ടത്. അവിടെനിന്ന് ലോറിയില്‍ ലാഹോറിലേക്ക്...
അതോടെ രാജ്യാന്തരങ്ങളിലേക്കുള്ള മൊയ്തുവിന്‍െറ യാത്ര ആരംഭിക്കുകയായിരുന്നു. ഇസ്ലാമാബാദും കറാച്ചിയും മുല്‍ത്താനും സഖറും നുഷ്കിയും കുഹേട്ടയും കറങ്ങി. ഒടുവില്‍ അഫ്ഗാനിസ്താനിലത്തെി. കാണ്ഡഹാറും കാബൂളും മസാറെ ശരീഫും കണ്ടു. പാമീര്‍ മലമ്പാത വഴി കിര്‍ഗിസ്താനിലത്തെി. പിന്നെ, കസാഖ്സ്താന്‍, ഉസ്ബകിസ്താന്‍, തജികിസ്താന്‍ തുടങ്ങിയ പ്രദേശങ്ങളൊക്കെ കറങ്ങി. തിരിച്ച് അഫ്ഗാന്‍വഴി വീണ്ടും പാകിസ്താനിലത്തെി.
പാകിസ്താനില്‍ വീണ്ടും പൊലീസ് പിടിയിലായി. 28 ദിവസം നീണ്ട ജയില്‍വാസത്തിനൊടുവില്‍ നാടോടിയാണെന്ന് ബോധ്യം വന്നതിനത്തെുടര്‍ന്ന് വിട്ടയക്കാന്‍ തീരുമാനമായി. അധികാരികളില്‍നിന്ന് മൊയ്തുവിനെക്കുറിച്ചുള്ള വിവരങ്ങളറിഞ്ഞ ബലൂചിസ്താന്‍ ഗവര്‍ണര്‍ ഇറാനിലേക്ക് പോകാന്‍ വഴിയൊരുക്കിക്കൊടുത്തു. ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരം അതിര്‍ത്തിയിലെ കസ്റ്റംസ് ഓഫിസര്‍ ഏര്‍പ്പാടാക്കിയ കാറില്‍ ഇറാനിലെ സഹ്ദാനിലത്തെി. അവിടെനിന്ന് കര്‍മാന്‍ വഴി ബന്ദര്‍ അബ്ബാസിലും മഹ്റാനിലുമത്തെി. ഇറാനിലെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങുന്നതിനിടെ ഇറാഖിലേക്ക് കടക്കാന്‍ വഴി തേടുകയായിരുന്നു.
ഇറാനിലെ പ്രമുഖ എണ്ണ ഖനിയായ ആബാദാനില്‍ വെച്ച് ഇറാഖിലേക്ക് വഴി ചോദിച്ചത് സിവില്‍ വേഷത്തിലുള്ള പട്ടാളക്കാരോടാണ്. അവര്‍ പട്ടാളക്കോടതിയിലത്തെിച്ചു. വിട്ടയക്കാന്‍ അവര്‍ വെച്ച നിബന്ധന ഇറാഖിലേക്ക് പോകില്ല എന്നെഴുതി ഒപ്പിടണമെന്നായിരുന്നു. യാത്ര ചെയ്യാനുള്ള ത്വരമൂലം അതിന് സമ്മതിച്ചില്ല. വീണ്ടും ജയില്‍ ശിക്ഷ.
തടവില്‍ കഴിയുമ്പോള്‍ ഫ്ളൂ ബാധിച്ച മൊയ്തുവിനെ ഇസ്ഫഹാന്‍ ക്യാമ്പിലേക്ക് മാറ്റി. അതൊരു തടവറയായിരുന്നില്ല. അവിടെ പട്ടാളക്കാര്‍ക്കൊപ്പം എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. അസുഖം മാറിയപ്പോള്‍ അവരുടെ ഉസ്താദായി. പട്ടാളക്കാര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുത്തു. പഴയ പള്ളിദര്‍സ് പഠനത്തിന്‍െറ പുണ്യം. ഒടുവില്‍ മൊയ്തുവിനെ ഇറാന്‍ സൈന്യത്തിലെടുത്തു. രണ്ടുതവണ ഇറാഖിനെതിരായ യുദ്ധത്തില്‍ ഇറാന്‍ സൈന്യത്തോടൊപ്പം പങ്കെടുത്തതായി മൊയ്തു പറഞ്ഞു.
1980ല്‍ രണ്ടാമത്തെ യുദ്ധത്തിനിടക്കാണ് മൊയ്തു അവിടെ നിന്ന് രക്ഷപ്പെട്ടത്. തന്‍െറ ലക്ഷ്യം യാത്രയാണ്. ഇറാന്‍ പട്ടാളക്കാരനായി അവസാനിപ്പിക്കാനുള്ളതല്ല തന്‍െറ ജീവിതം. പട്ടാളത്തിലുണ്ടായിരുന്ന ഒരു യുവതിക്ക് തന്നോട് തോന്നിയ പ്രണയമാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതെന്ന് മൊയ്തു ഓര്‍ക്കുന്നു. മഹര്‍നൂശ് എന്നായിരുന്നു അവളുടെ പേര്.
എപ്പോഴോ മനസ്സുകള്‍ തമ്മില്‍ അടുത്തപ്പോള്‍ ഞാനെന്‍െറ കഥകള്‍ അവളോട് പറഞ്ഞിരുന്നു. അവളാണ് രക്ഷപ്പെടാനുള്ള വഴി പറഞ്ഞുതന്നത്. അവളുടെ വിരലിലുണ്ടായിരുന്ന വജ്രമോതിരം അവള്‍ എനിക്ക് ഊരിത്തന്നു -മൊയ്തു പറഞ്ഞു.
നനഞ്ഞ കണ്ണുകളുമായി അവള്‍ യാത്രയാക്കുമ്പോള്‍ മൊയ്തുവിന്‍െറ മനസ്സ് സഞ്ചാരത്തിന്‍െറ പുതിയ വഴികള്‍ തേടുകയായിരുന്നു. തുര്‍ക്കിയിലേക്ക് പോകാനായിരുന്നു പരിപാടി. ഒരു ട്രക്കില്‍ കയറി അങ്കാറയിലൂടെ ഇസ്തംബൂളിലത്തെി. അവിടെ ഒരു ബുക്സ്റ്റാളില്‍ ജോലി കിട്ടി. ബുക്സ്റ്റാള്‍ ഉടമയുടെ സഹായത്തോടെ അവിടെ ഇലിം ഒകൂമ യാസ്മ എന്ന കോളജില്‍ ചേര്‍ന്നു. ഒരു വര്‍ഷം തുര്‍ക്കി ഭാഷയും ചരിത്രവും പഠിച്ചു. അപ്പോഴും അടുത്ത യാത്രക്കുള്ള കോപ്പുകൂട്ടുകയായിരുന്നു മൊയ്തു. അടുത്ത യാത്ര റഷ്യയിലേക്കായിരുന്നു. ജോര്‍ജിയ വഴി മോസ്കോയിലത്തെി. ചെച്നിയ വഴി യുക്രെയ്ന്‍ വരെ യാത്ര ചെയ്തു വീണ്ടും തുര്‍ക്കിയിലത്തെി. ഇതിനിടയില്‍ കിട്ടിയ ഈജിപ്തുകാരന്‍െറ പാസ്പോര്‍ട്ട് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വാതില്‍ തുറന്നു. ഈജിപ്ത്, തുനീഷ്യ, അല്‍ജീരിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ സാധിച്ചത് അങ്ങനെയാണ്.
ഇറാഖിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. യൂഫ്രട്ടീസ് നദി നീന്തിക്കടക്കാന്‍ പറ്റിയ ഇടം തേടി ഒരു ദിവസം കറങ്ങി. കുത്തൊഴുക്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് കരുതി ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടെ കാട്ടുജാതിക്കാരുടെ പിടിയിലായി. തുര്‍ക്കി ഭാഷയാണ് രക്ഷയായത്. പിന്നെ സിറിയയിലേക്ക് പോയി. സിറിയയില്‍നിന്ന് ഇറാഖിലേക്ക് കടക്കാമെന്ന് അറിയാമായിരുന്നു. ഇറാഖും ജോര്‍ഡനും സന്ദര്‍ശിച്ചു. ജോര്‍ഡന്‍ നദി നീന്തിക്കടന്നു ഇസ്രായേലിലത്തെി.
ജോര്‍ഡനില്‍നിന്ന് സൗദിയിലേക്ക് കടന്നു. സൗദി പട്ടാളക്കാര്‍ പിടിച്ച് തിരിച്ചയച്ചു. പിന്നീട് കുറച്ചുകാലം ജോര്‍ഡനില്‍ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു. യാത്രക്കിടെ ഇടക്ക് ബഅസ് പാര്‍ട്ടിയുടെ മുഖപത്രത്തിലും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍നയിലും ലേഖകനായിരുന്നതായും മൊയ്തു പറഞ്ഞു.
ഒടുവില്‍ മടക്കയാത്രയുടെ പ്രലോഭനം കീഴടക്കാന്‍ തുടങ്ങി. 24 രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി 1983 അവസാനം കോഴിക്കോട്ട് തിരികെ വണ്ടിയിറങ്ങിയപ്പോള്‍ മൊയ്തു കീശ തപ്പി നോക്കി. 40 പൈസയുണ്ട് ബാക്കി. അമ്പത് രൂപയുമായി പുറപ്പെട്ട് രാജ്യാന്തരങ്ങള്‍ ചുറ്റിക്കറങ്ങിയ ലോക സഞ്ചാരിയുടെ ജീവിതം പക്ഷേ അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു.
നാലാം ക്ളാസും പള്ളിദര്‍സുമായി നാടുവിട്ട മൊയ്തു തിരിച്ചത്തെുമ്പോള്‍ അനവധി ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. ഹിന്ദി, ഉര്‍ദു, അറബി, ഫാര്‍സി, തുര്‍ക്കി, റഷ്യന്‍, കുര്‍ദി എന്നിവക്ക് പുറമെ അത്യാവശ്യം മുട്ടിനില്‍ക്കാനുള്ള ഇംഗ്ളീഷും.
തുര്‍ക്കിയിലേക്കൊരു സാഹസിക യാത്ര, ലിവിങ് ഇന്‍ ദ എഡ്ജ്, ദൂര്‍ കേ മുസാഫിര്‍, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടില്‍, മരുഭൂ കാഴ്ചകള്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് മൊയ്തു.
നാട്ടിലത്തെിയ മൊയ്തു പുസ്തക രചനയും പ്രഭാഷണങ്ങളുമായാണ് ജീവിതം തള്ളിനീക്കിയത്. നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിനുസമീപം മൊയ്തു വ്യത്യസ്ത രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച് പുരാവസ്തു മ്യൂസിയം ആരംഭിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് രോഗബാധിതനായപ്പോള്‍ മ്യൂസിയം പൂട്ടി. പുരാവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഈ ലോക സഞ്ചാരി ഇന്ന് ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ്. വൃക്കകള്‍ തകറാറിലായ മൊയ്തുവിന്‍െറ ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസ് അനിവാര്യമാണ്. അതിനുള്ള പണം പക്ഷേ, ഈ ലോക സഞ്ചാരിയുടെ കൈയിലില്ല.
- See more at: http://www.madhyamam.com/travel/node/202#sthash.rae5KrxY.dpuf

കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ....

on Dec 17, 2013

കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ....
-------------------------------------------------------
തളിപ്പറമ്പിലെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായതിന് പിന്നില്‍ ഒരു കാരണമുണ്ട്. 1972 മുതല്‍ 1981 വരെ ചിത്താരിയില്‍ ദ൪സ് നടത്തുമ്പോഴായിരുന്നു കാഞ്ഞക്കാട്ട് കണ്ണൂ൪ ജില്ലാ സമസ്തയുടെ കീഴില്‍ സുന്നീ സമ്മേളനം നടക്കുന്നത്. അതിന്റെസ മുഖ്യ സൂത്രധാര൯ ഹംസ മുസ്ലിയാരായിരുന്നു.അന്ന് നോട്ടീസുകളിലും പത്ര റിപ്പോ൪ട്ടുകളിലും ചിത്താരി മുദരിസ് എന്ന് പേരിനോടൊപ്പം ഉപയോഗിക്കപ്പെട്ടതോടെ പട്ടുവത്തുകാരനായ ഹംസ മുസ്ലിയാ൪ ചിത്താരി ഹംസ മുസ്ലിയാരായി. 1939—ലാണ് ജനനം. പട്ടുവം അഹമ്മദ്‌ കുട്ടിയാണ് പിതാവ്‌. മാതാവ് നഫീസ ബീവി. അന്നത്തെ ഇ എസ് എല്‍ സി യാണ് ഭൗതിക പഠനം.
കണ്ണിയത്ത്‌ അഹമ്മദ്‌ മുസ്ലിയാ൪, കാപ്പാട് കുഞ്ഞഹമ്മദ്‌ മുസ്ലിയാ൪,കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാ൪, പി എ അബ്ദുള്ള മുസ്ലിയാ൪ എന്നിവരാണ് ഗുരുനാഥ൯മാ൪. 1965ല്‍ ദയൂബന്ദ്‌ ദാറുല്‍ ഉലൂമില്‍ നിന്ന് ബിരുദമെടുത്തു. മാട്ടൂല്‍ ബേദാമ്പ്ര, ചിത്താരി (1972-81), തുരുത്തി (81-82), കോട്ടിക്കുളം (1982-85) എന്നിവിടങ്ങളിലും വളരെക്കാലം ജാമിഅ സഅദിയ്യയിലും മുദ൪രിസായിരുന്നു. ഇപ്പോള്‍ അല്മ൪ഖ൪ ശരീഅത്ത് കോളജ്‌ പ്രി൯സിപ്പല്‍ ആണ്. 1984—ല്‍ തളിപ്പറമ്പ് സംയുക്ത ഖാളിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ കണ്ണൂ൪ ജില്ലാ സംയുക്ത ഖാളിയാണ് ഹംസ മുസ്ലിയാ൪.
1971—ല്‍ കണ്ണൂ൪ ജില്ലാ സമസ്തയുടെ ജോയിന്റ്ത സിക്രട്ടറിയായി. കണ്ണൂ൪ ജില്ലാ അറബിക് കോളജ്‌ ആലോചനാ സമിതി അംഗവും ജാമിഅ സഅദിയ്യയുടെ ആരംഭ കാലം മുതല്‍ 1995 വരെ അതിന്റെ ജനറല്‍ സെക്രട്ടറിയുമായി. സമസ്ത കേരള സുന്നി യുവജന സംഘം സ്റ്റേറ്റ് വര്ക്കിം ഗ് പ്രസിഡണ്ട്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു. സമസ്ത സിക്രട്ടറി, എസ് വൈ എസ് സുപ്രീം കൌണ്സിുല്‍ അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം ജാമിഅ സഅദിയ്യ, മ൪കസുസ്സഖാഫത്തിസ്സുന്നിയ്യ, വിദ്യാഭ്യാസ ബോർഡ്‌ എന്നിവയിലും അംഗമാണ്.

കത്തിക്കാന്‍ തീരുമാനിച്ചത്‌ ഖുര്‍ആന്‍ , കത്തിത്തീര്ന്നപ്പോള്‍ അത് ബൈബിള്‍ കോപികള്‍!

on Sep 15, 2013

September 14, 2013 9:26 pm

ടെറി ജോണ്‍സ്ഫ്ലോറിഡ: അമേരിക്കയെ പിടിച്ചുകുലുക്കിയ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ 2998  ഖുര്‍ആന്‍ പ്രതികള്‍ കത്തിച്ചുകൊണ്ട് പ്രതിഷേധം പ്രകടിപ്പിക്കാന്‍ തീരുമാനിച്ച ഫ്ലോറിഡയിലെ തീവ്ര വര്‍ഗ്ഗീയ ചിന്താഗതിക്കാരായ രണ്ടുപേര്  കത്തിച്ചുകളഞ്ഞത് 2000 ഇലേറെ ബൈബിള്‍ പ്രതികള്‍! ഖുര്‍ആനാണെന്നു തെറ്റിദ്ധരിച്ചാണ് പാസ്റ്റര്‍ ടെറി ജോണ്‍സും അയാളുടെ കൂട്ടാളി മാര്‍വിന്‍ സാപ്പും ബൈബിള്‍ പ്രതികള്‍ കത്തിച്ചുകളഞ്ഞത്. അഗ്നിശമനാ വിഭാഗം തീകെടുത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം അറിയാനായത്‌. പെട്ടന്ന് കത്താന്‍ വേണ്ടി മണ്ണെണ്ണയില്‍ മുക്കിയ നിലയില്‍ കാര്‍ബോര്‍ഡ്‌ പെട്ടികളിലായിരുന്നു ബൈബിള്‍. “ആമസോണില്‍ നിന്നും ഹോള്‍സൈലായി ഖുര്‍ആന്‍ വാങ്ങാന്‍ പാസ്റ്റര്‍ ജോന്‍സ്‌ ആണ് ഓര്‍ഡര്‍ നല്‍കിയത്‌. പെട്ടന്ന്തന്നെ ഞങ്ങള്‍ക്ക്  പാര്‍സല്‍ കിട്ടേണ്ടിയിരുന്നുവെങ്കിലും ഒരുദിവസം വൈകി സെപ്തംബര്‍ 11നു തന്നെ വന്നപ്പോള്‍ പെട്ടക്കകത്ത് എന്തെന്ന് പരിശോധിച്ചില്ലായിരുന്നു”- പാസ്റ്റര്‍ ടെറി ജോണ്‍സിന്റെ പ്രവര്‍ത്തനകേന്ദ്രമായ ഫ്ലോറിഡയിലെ Dove World Outreach Center ചര്‍ച്ച്  വക്താവ് ഫ്രാന്‍ ഇന്ഗ്രാം പറഞ്ഞു. ഇത് സംഭവിച്ചതുമുതല്‍ കര്‍ത്താവിനോട് ഞാന്‍ തുടര്‍ച്ചയായി പാപമോചനം തേടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പ്രതിഷേധിച്ചില്ലായിരുന്നുവെങ്കില്‍ ഇങ്ങിനെ സംഭവിക്കുമായിരുന്നില്ലല്ലോ, എന്ന് പറഞ്ഞുകൊണ്ട് ഫ്രാന്‍ ഇന്ഗ്രാം  ഇപ്പോള്‍ വിലപിക്കുന്നു. 2011 മാര്‍ച്ചിലും ഇതുപോലെ ഖുര്‍ആന്‍ കത്തിക്കുവാന്‍ ശ്രമിച്ഛതിലൂടെയും മുസ്ലിം വിരുദ്ധ ചലച്ചിത്രം നിര്‍മിച്ഛതിലൂടെയും ഇതിനകം തന്നെ കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ് പാസ്റ്റര്‍ ടെറി.

Chithari Mohd Passed Away

on Sep 10, 2013


Koolikkad Kunhabdulla Haji South Chithari Muslim Jammath President

on Aug 31, 2013

Koolikkad Kunhabdulla Haji South Chithari Muslim Jammath President

ചരിത്രം വിളിച്ചോതി പ്രവാസിയുടെ നാണയ, കറന്‍സി ശേഖരണം

on Aug 29, 2013

കാഞ്ഞങ്ങാട്: ചരിത്രത്തെ തൊട്ടുണര്‍ത്തി പ്രവാസിയുടെ അപൂര്‍വ നാണയ, കറന്‍സികളുടെ ശേഖരണം കൗതുകമാകുന്നു. അജ്മാനിലെ ബിസിനസുകാരനായിരുന്ന നിയാസ് ഹോസ്ദുര്‍ഗാണ് 200ഓളം അപൂര്‍വ നാണയങ്ങളോടൊപ്പം വിവിധ രാജ്യങ്ങളുടെ ചരിത്ര ഓര്‍മകള്‍ പുതുക്കുന്ന കറന്‍സികളും സ്റ്റാമ്പുകളും ശേഖരിച്ചിരിക്കുന്നത്.

1998ലാണ് നിയാസ് നാണയങ്ങളുടെ ശേഖരണം തുടങ്ങിയത്. ബ്രിട്ടീഷ് ഭരണകാലത്തെ ചില്ലി, ഓട്ടമുക്കാല്‍, കാലണ, എട്ടണ, ഒരു രൂപ, അഞ്ച് പൈസ, പത്ത് പൈസ, ഇരുപത് പൈസ നാണയങ്ങളും കനം കൂടിയ പഴയ കാലത്തെ ഉദയസൂര്യന്‍ താമര എന്നീ മുദ്രയുള്ള നാണയങ്ങളും ശേഖരണത്തിലുണ്ട്.
കുവൈത്ത്, ഇറാഖ്, ഇറാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ലൈബീരിയ, യമന്‍, ബഹ്റൈന്‍, ന്യൂസിലന്‍ഡ്, ഇന്തോനേഷ്യ, ചൈന, കൊറിയ, ഫിലിപ്പൈന്‍സ്, കാനഡ, ഇറ്റാലിയ, മലേഷ്യ, സിംഗപ്പൂര്‍, ആസ്ട്രേലിയ, ആഫ്രിക്ക, ഹോങ്കോങ്, പാകിസ്താന്‍, ബംഗ്ളാദേശ്, എത്യോപ്യ, പനാമ, ജപ്പാന്‍, തായലന്‍ഡ്, ഇറ്റലി, ഇംഗ്ളണ്ട്, അമേരിക്ക, ശ്രീലങ്ക, സോമാലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ നാണയങ്ങളും അപൂര്‍വ കറന്‍സികളും നിയാസിന്‍െറ ശേഖരത്തിലുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്ന സഹോദരങ്ങളും കൂട്ടുകാരുമാണ് നിയാസിനെ നാണയ ശേഖരണത്തില്‍ സഹായിക്കുന്നത്.
ഹോസ്ദുര്‍ഗിലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ പി.കെ. അബ്ദുല്‍ഹക്കീമിന്‍െറയും റാബിയയുടെയും മകനാണ് നിയാസ് ഹോസ്ദുര്‍ഗ്. ദക്ഷിണ കര്‍ണാടകയിലെ വിട്ട്ല സ്വദേശി ഫാത്തിമയാണ് ഭാര്യ. മകന്‍: മുഹമ്മദ് നസീം.

സ്കൊളാർ കോളേജിലെ ഓര്‍മ്മകള്‍- : സത്താര്‍ കുന്നില്‍

on Aug 25, 2013

 സ്കൊളാർ കോളേജിലെ ഓര്‍മ്മകള്‍-   : സത്താര്‍ കുന്നില്‍

share this
tags
ഇത്തവണ നാട്ടില്‍ പോയപ്പോള്‍ മറക്കാന്‍ പറ്റാത്തത് എന്നു പറയാവുന്ന അനുഭവം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാലയത്തില്‍ ഒരുമിച്ച് കളിച്ചും ചിരിച്ചും, സമരം ചെയ്തും, അടി കൂടിയും., ലൈൻ അടിച്ചും , പാര വെച്ചും, ബ്രോക്കെർ പണി എടുത്തും, കുസൃതി കാണിച്ചും വളര്‍ന്ന പഴയ കൂട്ടുകാരെ കണ്ടതായിരുന്നു. നാട്ടിൽ എത്തിയ ഉടനെ അതിന്റെ ശ്രമങ്ങൾ, സഹായത്തിനു ഷാർജയിൽ നിന്ന് ഫോണിലൂടെ ജയനും, സജിയിലൂടെ തുടങ്ങാം എന്ന് കരുതി, ഇരുപതു വര്ഷത്തിനു ശേഷം എന്റെ ശബ്ദം കേട്ട പാടെ അവനു തിരിച്ചറിഞ്ഞു. പിന്നെ ഒറ്റ ശ്വാസത്തിൽ പലതും പറഞ്ഞു. കൂടുതലും പെണ് പിള്ളാ രേക്കുരിച്ചു. അവരൊക്കെ എവിടെയോ ആവോ.
എന്നെ കാണാനായി അവൻ ഇന്നോവാ കാറിൽ വീട്ടിലെത്തി. അവിടെ നിന്ന് വര്‍ഷങ്ങള്‍ പുറകിലേക്കുള്ള യാത്രയില്‍ സജിയും അവന്‍റെ ഭാര്യ ജെസിയും ഉണ്ടായിരുന്നു ഒപ്പം.യാത്രയിലുടനീളം പറഞ്ഞറിയിക്കാന്‍ പറ്റാത്ത എന്തൊക്കെയോ വികാരങ്ങള്‍ മനസിനുള്ളില്‍ നിന്നു വിങ്ങുന്നുണ്ടായിരുന്നു.
പാക്കത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. നേരെ ജയന്റെ വീട്ടിലേക്ക് വച്ചുപിടിച്ചു.ഊഷ്മളമായിരുന്നു അവരുടെ സ്വീകരണം, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷമായിട്ടുപോലും ജയന്റെ അമ്മ പഴയ പോലെതന്നെ. ഞാൻ അമ്മയെ പ്പോലെ കാണുന്ന അവരെ ഇടക്ക് ഞാൻ കാണാൻ പോവാറുണ്ട്. ഞങ്ങളെ മറക്കാതെ അവർ ഞങ്ങളുടെ കോളേജിലെ പലരെയും ഇന്നും ഓര്‍ക്കുന്നു എന്നത് ശരിക്കും അത്ഭുതപ്പെടുത്തി.ജയന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്.ജയന്‍റെ ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.പിന്നെ ഓണത്തിനു ആദ്യമായി എനിക്കു ഓണസദ്യ തന്ന ചിത്രേച്ചി , ,ഉഷേച്ചി.എല്ലാവരും ഞങ്ങളെ ഏറ്റവും സ്നേഹത്തോടെയാണ് വരവേറ്റത് .അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ പെരുത്തു സന്തോഷമായിരുന്നു മനസ്സില്‍ നിറയെ.
അടുത്ത യാത്ര പെരിയയിലേക്കായിരുന്നു.പണ്ട് നടന്നുതിമിര്‍ത്ത വഴികളിലൂടെ വീണ്ടും ഒരു യാത്ര., വീടുകൾ വര്‍ദ്ധിച്ചിരിക്കുന്നു. ചുവന്ന മണ്‍ റോഡുകൾക്ക് പകരം കറുത്ത താർ റോഡുകൾ.എപ്പോഴും മനോഹരമായി പുഞ്ചിരിക്കുന്ന പുഷ്പലതയുടെ വീട്ടിലേക്കാണ് പോയത്.അവിടെ അവളുടെ അച്ഛന്‍ , പരിചയപ്പെടുത്തിയപ്പോൾ ഞങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.പുഷ്പലത ഇപ്പോള്‍ ഷാര്‍ജയിലാണ്.അവളോട്‌ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു സന്തോഷം നിറഞ്ഞ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. പുഷ്പലതയുടെ വീട് മനോഹരം തന്നെ. ഞങ്ങള്ക്ക് ഒരു പാട് ഇഷ്ടമായി. അവളുടെ ഹസ് ഷാർജയിൽ ബിസിനസ്‌ മാൻ. കാണാം എന്നാ പതീക്ഷത്തിൽ അദ്ദേഹവും.
കോളേജിലെ ബ്യൂട്ടി ആയിരുന്നു സുനിത. കീക്കാനത്ത് പഴയ വീട്ടിലേക്ക് പോയി. മുന്പും ഞാനവിടെ പോയിട്ടുണ്ട്. പക്ഷെ കാലത്തിന്റെ മാറ്റം വീട് കണ്ടു പിടിക്കാൻ പ്രയാസപ്പെടുത്തി. ഞങ്ങൾ കയറിയ വീട്ടിലെ പ്രായമുള്ള മനുഷ്യൻ സുനിതയെ കണ്ടെത്താൻ ഞങ്ങളെ സഹായിച്ചു. സുനിത അവിടെ നിന്ന് വീട് മാറി കാഞ്ഞങ്ങാടാണ് ഇപ്പോള്‍ എന്നറിഞ്ഞു. അവളുടെ ഫോണ്‍ നമ്പർ കണ്ടെത്തി വിളിച്ചു. കന്നടയും മലയാളവും മിക്സ്‌ ചെയ്ത സുനിതയുടെ സംസാര രീതിയില്‍ കാലമിത്രയായിട്ടും ഒരു മാറ്റവും ഇല്ല. മുത്തൂറ്റ് ഫിനാൻസിൽ ആണ് അവള്‍ക്ക് ജോലി.അപ്രതീക്ഷിതമായി ഉണ്ടായ കൂടിക്കാഴ്ചയില്‍ അവളും
സന്തോഷം കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിപ്പോയി .
കിഴക്കും കരയിൽ ശ്രീലതയുടെ വീട്ടിലാണ് പിന്നീട് പോയത്. എനിക്ക് കുറെ നോട്സ് എഴുതി തന്നിട്ടുണ്ട് അവൾ. ഞങ്ങൾ എത്തുന്നതിനു കുറച്ച മുന്‍പ് അവൾ ഭർത്താവിന്റെ നാട്ടിലേക്ക് പോയിരുന്നു. കണ്ണൂര് . ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ കാണാൻ പറ്റാത്ത നിരാശ.പിന്നീടെപ്പോഴെങ്കിലും കാണാമെന്നു തീരുമാനിച്ചു . എന്നോട് ഒരു സഹോദരനോടുള്ള സ്നേഹമായിരുന്നു അന്നവൾക്ക്.
പിന്നെ.
ക്ലാസ്സിലെ ഏറ്റവും നീളം കൂടിയ അനിതയെ വിളിച്ചു പിന്നീട് . കന്നടയാണ് ഭാഷയെങ്കിലും മലയാളം അവള്‍ക്ക് നന്നായറിയാം. വളരെ അടുത്ത സുഹൃത്തായിരുന്ന അനിത. ഞങ്ങളുടെ പേരുകള എ യിൽ തുടങ്ങുന്നത് കൊണ്ട് പരീക്ഷക്ക് അടുത്തടുത്തായിരുന്നു ഞങ്ങൾ ഇരിക്കാര്. നോക്കി എഴുത്ത് പരസ്പരം . ഇപ്പോൾ ഭര്‍ത്താവിന്‍റെ കൂടെ മംഗലാപുരത്താണ് താമസം എന്നറിഞ്ഞു .
ബേക്കലിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ തന്നെ അവള്ക്ക് തിരിച്ചറിഞ്ഞു. സജിയും സന്തോഷത്തിൽ. പിന്നെ വിളിച്ചത് ലതേച്ചി. ഗോപൻ മാഷിന്റെ കൂടെ വയനാട്ടിൽ . ഫോണിലൂടെ സ്നേഹവും, സന്തോഷവും.അങ്ങനെ ആദ്യ ദിവസം ക്ലാസിലെ എല്ലാ ” ത ” മാരെയും കിട്ടി;പുഷ്പലത, ലത, സുനിത, അനിത, ശ്രീലത! ., എന്റെയും , സജിയുടെയും, സംസാരം ആകക്ഷയും കണ്ടു ജെസ്സി ചിരിയോ ചിരി.
രണ്ടാം ദിവസം യാത്ര ബളാല്‍ ഭാഗത്തെക്കായിരുന്നു.റബ്ബര്‍ തോട്ടങ്ങള്‍ക്കിടയില്‍ നിറഞ്ഞു പെയ്യുന്ന മഴ
ഞങ്ങളെപ്പോലെ പഴയകാല സന്തോഷങ്ങളില്‍ മനം നിറഞ്ഞു ആടിത്തിമിര്‍ക്കയാവും എന്ന് തോന്നി.വെള്ളരിക്കുണ്ടിലേക്കുള്ള വഴി. പണ്ട് ബൈക്കില്‍ ഒരുപാട് തവണ ഇതിലൂടെയെല്ലാം ചുറ്റിയടിച്ചു നടന്നിട്ടുണ്ട്.ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഇപ്പോഴും ഓര്‍മ്മയില്‍ മിഴിവോടെയുണ്ട്.
വെള്ളരിക്കുണ്ടില്‍ സജിയുടെ ഭാര്യ ജെസി നല്ല നാടന്‍ മീൻ കറിയും തോരനും എരിശ്ശേരിയും ഒക്കെയുണ്ടാക്കി കാത്തിരിപ്പുണ്ടായിരുന്നു.വയറും മനസ്സും ഒരുപോലെ നിറഞ്ഞു. സജി അവിടുത്തെ ഒരു നാടന്‍ പ്രമാണിയാണ്‌. .പണ്ടും അങ്ങനെത്തന്നെയായിരുന്നു. കോളേജില്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന പോക്കറ്റ് അവന്റേതു മാത്രമായിരുന്നു.അവന്‍റെ അച്ഛന്‍ മരിച്ചിട്ട് അധികസമയം ആവാത്തത് കൊണ്ട് അതിന്‍റെ ഒരു മൂകത അവിടെ ഉണ്ടായിരുന്നു.സജിയുടെ അമ്മയെയും കണ്ടു തിരിച്ചു കണ്ടു തിരിച്ചു മടക്കം.
ജിമ്മിച്ചനെയും ഷൈനിയെയും തേടിയുള്ള യാത്രയായിരുന്നു പിന്നീട്.എന്‍റെ ക്ലാസ്മേറ്റ്സ് ആയിരുന്നു രണ്ടു പേരും. പ്രണയവിവാഹമായിരുന്നു.ജിമ്മിയും ഞാനും അഞ്ചു വര്‍ഷം ഒരുമിച്ചു പഠിച്ചവരാണ്.പി.ഡി.സി മുതല്‍ ബികോം വരെ അവന്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു.ബി കോം അവസാന വര്‍ഷം അവന്‍ ഷൈനിയുമായി പ്രണയത്തിലായി.രണ്ടു വീട്ടുകാരുടെയും അനുഗ്രഹത്തോടെ വിവാഹവും കഴിഞ്ഞു. സന്തോഷം വന്നാലും, ദുഖം വന്നാലും ഷൈനിയുടെ മുഖം ചുവക്കുന്നതു ഞാൻ ഇന്നും ഓർമ്മിക്കുന്നു. വഴിയില്‍ വച്ചു ഷൈനിയെ കണ്ടു.അവള്‍ക്ക് എന്നെ കണ്ടത് തികച്ചും അവിശ്വസനീയമായിരുന്നു.കണ്ടിട്ടാണെങ്കില്‍ അവള്‍ക്കെന്നെ തിരിച്ചറിയാനും ആയില്ല. ഞാന്‍ ആകെ മാറിപ്പോയെന്നു പറഞ്ഞു.
എന്ത് ചെയ്യണം എന്നറിയാതെ അവൾ. അവളുടെ വീട്ടുകാരുമായും എനിക്ക് നല്ല പരിചയമായിരുന്നു. എന്നെ കാത്തു ജിമ്മു വീട്ടില് തന്നെയുണ്ടായിരുന്നു.
പിന്നെ നേരെ പോയത് ജോര്‍ജിനെ കാണാനായിരുന്നു.ക്ലാസില്‍ എന്‍റെ തൊട്ടടുത്ത് ഇരുന്നിരുന്നവന്‍.അവന്‍റെ വീട്ടില്‍ എത്തുമ്പോള്‍ അവിടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.ഭാര്യയും അവനും കൂടി പള്ളിയില്‍ പോയതായിരുന്നു.നിറയെ പശുക്കള്‍ ഉള്ള വീട്.കൃഷിയാണ് അവരുടെ പ്രധാന ജോലി.
പിന്നീട് മനോജിനെ കാണാന്‍ പോയി. ഇപ്പോള്‍ ആധാരം എഴുത്തുകാരനാണ്‌ അവന്‍.. പണ്ടേ അവന്‍റെ കയ്യക്ഷരം നല്ലതായിരുന്നല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.ഭാര്യയും കുട്ടികളും അച്ഛനും അമ്മയും അനിയനും എല്ലാവരുമായി കൂട്ടുകുടുംബമാണ് അവരുടേത്.കോളേജില്‍ എന്‍റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളൊക്കെ അവന്‍ ഓര്‍ത്തെടുത്തു പറഞ്ഞു.
അവിടുന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ജോര്‍ജ് എത്തിയിരുന്നു എന്നെക്കാണാന്‍.പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തില്‍ മനസ്സ് നിറഞ്ഞു തുളുമ്പുകയായിരുന്നു ഓരോ നിമിഷവും.
സജിക്ക് ലയണ്‍സ് ക്ലബ് മീറ്റിംഗിന് പോവേണ്ടതുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ഇറങ്ങി. വീണ്ടും കാണാം എന്ന ഉറപ്പില്‍ ഞങ്ങള്‍ കൈകൊടുത്തു പിരിഞ്ഞു.എന്നും മറക്കാന്‍ ആവാത്ത ഓര്‍മ്മകളിലേയ്ക്ക് ഇത്തിരി നേരെത്തെക്കെങ്കിലും മടങ്ങാനായതിന്‍റെ സന്തോഷത്തോടൊപ്പം ഉള്ളില്‍ എന്തെന്നറിയാത്ത ഒരു വിങ്ങല്‍ ഉണ്ടായിരുന്നു പിരിയുമ്പോള്‍..
കുവൈത്തിൽ എത്തിയ ഉടനെ ദുബായിൽ ഉള്ള രാജൻ , ഹരി, സുരേഷ് എന്നിവരെ ബന്ധപ്പെട്ടു. എല്ലാ ആളുകളെയും കണ്ടെത്തി ഒരു സംഗമം നടത്താൻ എല്ലാവര്ക്കും ആഗ്രഹം. ഷ്രമിക്കാമെന്നു ഞാനും.
വാല്ക്കഷ്ണം. : രണ്ടു സംഗമങ്ങൾ നടന്നതായി അവർ അറിയിച്ചു. ഒന്ന് ദുബായിൽ രാജൻ, ഹരി, സുരേഷ്, ജയന് എന്നിവര് ഇരുപര്ത് വര്ഷത്തിനു ശേഷം ഒന്നിച്ചിരുന്നു. നാട്ടിൽ പുഷ്പലത, അനിത, സുനിത, ശ്രീലത എന്നിവരും. എന്റെ ഫീലിങ്ങ്സ്‌ സന്തോഷം.

സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി വണ്‍ടൈം രജിസ്ട്രേഷന്‍ ക്യാംപ് സംഘടിപ്പിച്ചു

on Aug 19, 2013


ചിത്താരി : കേരള പബ്ളിക് സര്‍വീസ് കമ്മീഷനില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്ക്ക് രജിസ്ട്രേഷന്‍ നടത്തുന്നതിന്  വേണ്ടിയും  എല്‍.ഡി ക്ളര്‍ക്ക് പരീക്ഷക്ക്  അപേക്ഷ നൽകുന്നതിന്  വേണ്ടിയും സൗത്ത് ചിത്താരി ഒരുമ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ഫൗണ്ടേഷന്‍റെ ആഭ്യമുഖ്യത്തില്‍  സൗജന്യ ഓണ്‍ലൈന്‍ പി.എസ്.സി  വണ്‍ടൈം  രജിസ്ട്രേഷന്‍ ക്യാംപ് സംഘടിപ്പിച്ചു. ക്യാംപ് യൂറോ കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയിൽ  സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. റിയാസ് ചിത്താരി സ്വാഗതം പറഞ്ഞു.  സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത്  സെക്രട്ടറി സി.കെ. മുഹമ്മദ് കുഞ്ഞി ഹാജി ആശംസ നേർന്നു. ഹബീബ് കൂളിക്കാട് , അൻവർ.എം.കെ, ഹാറൂണ്‍ ചിത്താരി, നബീൽ ബടക്കന്‍ , അമീർ മുബാറക്ക്‌, ഉസാമത്ത് ചിത്താരി, നൗഷാദ് ചിത്താരി, റഹ്മാൻ മുബാറക്ക്‌ , ബാസിത്ത് ചിത്താരി,  ഉസാമത്ത് തായല്‍ ,  നദീർ കുന്നുമ്മൽ,  റിയാസ് മെട്രോ, ഷഫീഖ് അഹമദ്, മുര്ഷിദ്, ജംഷീദ് , ഇർഷു എന്നിവർ ക്യാംപിന് നേത്യ്രത്വം നല്‍കി. ഈ ക്യാമ്പിലൂടെ   മുന്നൂറ്റി അമ്പതിലേറെ ഉദ്യോഗാർഥികളാണ് കേരള പബ്ളിക് സര്‍വീസ് കമ്മീഷനില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയത് . 

തളങ്കര പറയുന്ന കഥകള്‍...

on Aug 14, 2013

W


സപ്തഭാഷാ സംഗമഭൂമി, വ്യത്യസ്ത ഭാഷയോടൊപ്പം സംസ്‌കാരവും കൂടിക്കലര്‍ന്ന കേരളത്തിന്റെ വടക്കെയറ്റത്തെ അപൂര്‍വ്വ ദേശം. ഇസ്‌ലാമിന്റെ സന്ദേശവുമായി ഇന്ത്യയിലെത്തിയ ആദ്യ സംഘത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച മണ്ണ്. അങ്ങനെ കാസര്‍കോടിന്റെ ആത്മീയ ഭൂമിയായ തളങ്കരയ്ക്ക് പറയാന്‍ നിരവധി സംഭവങ്ങളുണ്ട്.

വിശുദ്ധി പെയ്തിറങ്ങുന്ന പുണ്യദിനങ്ങളില്‍ മാലിക്ദീനാറിന്റെ ചരിതങ്ങള്‍ക്ക് നിലാവിനോളം തിളക്കമുണ്ട്. അറബികടലിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന പുണ്യദര്‍ഗ്ഗയും പുരാതന പള്ളിയും ദീനിന്റെയും ദീനി സേവനത്തിന്റെയും ആയിരം കഥകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
വിശുദ്ധ ഇസ്‌ലാമിന്റെ ഒളിമങ്ങാത്ത ദീപവുമായി കേരളക്കരയിലേക്ക് പായക്കപ്പലിലേറി വന്ന ഹസ്രത്ത് മാലിക് ഇബ്‌നു ദീനാര്‍ (റ) അന്ത്യവിശ്രമം കൊള്ളുന്ന പുണ്യ ഭൂമിയാണ് തളങ്കര. 

പ്രവാചകകാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിന്റെ പവിത്ര സന്ദേശവുമായി എത്തിയ സംഘത്തലവനായ മാലിക് ഇബ്‌നു ദീനാര്‍ നിര്‍മ്മിച്ച തളങ്കര വലിയ ജമാഅത്ത് പള്ളി ഉത്തര മലബാറിന്റെ ചരിത്രത്തില്‍ ഇടം നേടിയ അപൂര്‍വ ആരാധനാലയങ്ങളില്‍ ഒന്നായി മാറി.
അറബിക്കടലിന്റെയും ചന്ദ്രഗിരിപ്പുഴ അഴിമുഖത്തിന്റെയും പാര്‍ശ്വങ്ങളിലായി തലയുയര്‍ത്തി നില്‍ക്കുന്ന തളങ്കര വലിയ ജമാഅത്ത് പള്ളിയിലേക്കും മഖ്ബറയിലേക്കും രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഒഴുകിയെത്തുന്നത്. 

വലിയ ജുമാമസ്ജിദിന്റെ വാതില്‍ പടിയില്‍ മൂന്നു വരികളായി എഴുതിവെച്ചതനുസരിച്ച് ഹിജ്‌റ 22 റജബ് 13 ന് തിങ്കളാഴ്ച്ചയാണ് മാലിക് ഇബ്‌ന് ദീനാര്‍ തളങ്കര ജൂമാമസ്ജിദ് സ്ഥാപിച്ചത്. മൂന്നു വര്‍ഷത്തിലൊരിക്കലാണ് ഇവിടെ ഉറൂസ് (ഓര്‍മ്മ പെരുന്നാള്‍) ആചരിക്കുന്നത്. പരമ്പരാഗതമായ ആചാരങ്ങളോടെയാണ് ഉറൂസ് നടക്കുന്നത്. 

മാലിക് ദിനാര്‍ പള്ളിയും തൊട്ടടുത്ത തളങ്കര ചിരുംബ ഭഗവതി ക്ഷേത്രവും മത സൗഹാര്‍ദത്തിന്റെ പ്രതീകമാണ.് ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കാസര്‍കോട് വര്‍ഗീയ കലാപമുണ്ടായപ്പോള്‍ തളങ്കരയില്‍ ഇരു സമുദായങ്ങളും യോജിച്ച് പ്രവര്‍ത്തിച്ചത് മതസൗഹാര്‍ദ്ദത്തിന്റെ തിളങ്ങുന്ന ചിത്രമാണ്. ഈ സൗഹാര്‍ദ്ദം മാലിക് ദീനാര്‍ ഉറൂസിലും ചിരുംബക്ഷേത്ര ആഘോഷത്തിലും ഇന്നും പുലര്‍ത്തി വരുന്നുണ്ട്. 

1972 സപ്തംബര്‍ രണ്ടിന് ശേഷമാണ് മാലിക് ദീനാര്‍ പള്ളി കമ്മിറ്റിയെ വഖഫ് ബോര്‍ഡ് അംഗീകരിച്ചത്. അതിന് മുമ്പ് പള്ളിയുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുതവല്ലിമാരായിരുന്നു.
മാലിക് ദീനാര്‍ ജുമാമസ്ജിദിന്റെ പ്രഥമ ഖാസി സ്ഥാനം വഹിച്ചിരുന്നത് മാലിക് ഇബ്‌നു ദീനാര്‍ തന്നെയായിരുന്നുവെന്നാണ് ചരിത്രം. മാലിക്ദീനാര്‍ മഖ്ബറയുടെ തെക്കു ഭാഗത്തായി അന്ത്യ വിശ്രമം കൊള്ളുന്ന ഖാസി അബ്ദുല്ല ഹാജി നാലു വര്‍ഷത്തോളം കാസര്‍കോട് ഖാസിയായി സേവനം അനുഷ്ടിച്ചിരുന്നു. അഹമ്മദ് മുസ്‌ല്യാര്‍, അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍, അബൂബക്കര്‍ മുസ്‌ല്യാര്‍, അലി മുസ്‌ല്യാര്‍, അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, അബ്ദുല്ല മുസ്‌ല്യാര്‍, എ.പി അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍, ഹസ്സന്‍ മുസ്‌ല്യാര്‍ എന്നിവരും ഖാസിമാരായിരുന്നു. 1983 മെയ് 19 നാണ് ടി.കെ.എം ബാവ മുസ്‌ല്യാര്‍ ഖാസിയായി സ്ഥാനമേറ്റത്. 

വിദ്യാഭ്യാസരംഗത്തും തളങ്കര ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയാണ്. 1944 ല്‍ സ്ഥാപിച്ച തളങ്കര 
ഗവ. മുസ്‌ലിം വൊക്കേഷണല്‍ സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടി.
സമൂഹത്തില്‍ ഉന്നത സ്ഥാനത്തെത്തിയ നിരവധി പേര്‍ തളങ്കര സ്‌കൂളിന്റെ സന്തതികളാണ്. മുന്‍മന്ത്രി സി.ടി അഹമ്മദലി , എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ,റിട്ട. പോലീസ് കമ്മീഷണര്‍ സി.എ മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് കെ.എ മുഹമ്മദ് ഷാഫി, ഡോ.ഖമറുന്നിസ അന്‍വര്‍, യഹ്‌യ തളങ്കര, പരേതനായ കെ.എസ് അബ്ദുല്ല, സി.രാഘവന്‍, കെ.എം അഹമ്മദ് തുടങ്ങിയ നേതാക്കള്‍ തളങ്കര സ്‌കൂളില്‍ പഠിച്ചു വളര്‍ന്നവരാണ്.
തളങ്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊരു വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളിക്കാലിലെ മുഇസ്സുല്‍ ഇസ്‌ലാം എ.എല്‍.പി.സ്‌കൂള്‍. 1916 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും തളങ്കരയുടെ അറിവിന്റെ വിളക്കായി ജ്വലിച്ചു നില്‍ക്കുന്നു. കവി ടി. ഉബൈദ് പഠിച്ച ഈ വിദ്യാലയത്തില്‍ പിന്നീട് ഉബൈദ് ഏറെക്കാലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
മാലിക്ദീനാര്‍ ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക്ദീനാര്‍ ഇസ്‌ലാമിക് അക്കാദമി നിരവധി കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുകയാണ്. ചെമ്മാട് ദാറുല്‍ ഹുദ സിലബസ്സ് പ്രകാരമാണ് ഇവിടെ പഠനം നടക്കുന്നത്.
1955 നവംബര്‍ 25 ന് ആരംഭം കുറിച്ച തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന് കീഴില്‍ 1971 ല്‍ പ്രവര്‍ത്തനം തൂടങ്ങിയ മാലിക് ദിനാര്‍ യത്തീംഖാന അനാഥ-അഗതികള്‍ക്ക് ആശ്രയമാണ്. പെണ്‍കുട്ടികള്‍ക്ക് ടൈലറിംഗ് സ്‌കൂള്‍ , കമ്പ്യൂട്ടര്‍ പരിശീലനം സ്ഥാപനത്തില്‍ നല്‍കിവരുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം കുട്ടികള്‍ക്ക് ആത്മീയ, ഭൗതിക, വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.
ആതുര ശുശ്രൂഷ രംഗത്ത് ഏറെ തിളങ്ങി നില്‍ക്കുന്ന മാലിക് ദീനാര്‍ ആശുപത്രി പ്രദേശത്തുകാര്‍ക്ക് ഏറെ ആശ്രയമാണ്. പരേതനായ കെ.എസ് അബ്ദുല്ലയാണ് ഇതിന്റെ സ്ഥാപകന്‍. നഴ്‌സിംഗ് കോച്ചിംഗ്, ഫാര്‍മസി കോളജ്, നഴ്‌സിംഗ് സ്‌കൂള്‍, പ്രമെയില്‍ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കലാരംഗത്തും മഹത്വമാര്‍ന്ന പാരമ്പര്യം തളങ്കരയ്ക്കുണ്ട്. മാപ്പിള സാഹിത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ ടി.ഉബൈദ് ജനിച്ച മണ്ണാണിത്. സീതിക്കുഞ്ഞി, കെ.എം അഹമ്മദ് തുടങ്ങിയ കവികള്‍ തളങ്കരയില്‍ ജീവിക്കുകയും രചനകള്‍ കൊണ്ട് മനസ്സുകളെ സമൃദ്ധമാക്കുകയും ചെയ്തു. സര്‍ഗവാസനയുടെ ഈ മണ്ണില്‍ നിന്ന് മഹത്പ്രതിഭകളുടെ പിന്‍ഗാമിയായി പുതിയ പ്രതിഭകളും വളര്‍ന്നു വരുന്നുണ്ട്.
തളങ്കര ഗ്രാമത്തിന് മാത്രം അവകാശപ്പെടാന്‍ ഒരു തൊപ്പിക്കഥ കൂടിയുണ്ട്. വെള്ള നിറമുള്ള പരുത്തി തുണി കൊണ്ട് തൊപ്പി തുന്നിയിരുന്നത് മുസ്‌ലിംകളായ തയ്യല്‍ക്കാരായിരുന്നു. തുണി മുറിച്ച് തൊപ്പിയുടെ രൂപത്തില്‍ തയ്യ്ച്ച് സ്ത്രീകളെ ഏല്‍പ്പിക്കും. സ്ത്രീകള്‍ തൊപ്പികള്‍ സാധാരണ നാടന്‍ നൂലും സൂചിയും ഉപയോഗിച്ച് ചിത്രപ്പണികള്‍ വെച്ച് പിടിപ്പിക്കും. തളങ്കരയിലും പരിസരങ്ങളിലും ഈ വ്യവസായം ഏറെ കാലം നിലനിന്നിരുന്നു. നാല്പതുകളില്‍ പ്രദേശത്തെ പ്രധാന കുടില്‍ വ്യവസായം തൊപ്പി നിര്‍മ്മാണമായിരുന്നു. തൊപ്പി നിര്‍മ്മാണം ഇവരുടെ നല്ല വരുമാന മാര്‍ഗമായിരുന്നു. 

സ്ത്രീകള്‍ കൂട്ടമായി ചേര്‍ന്ന് സെബീനപ്പാട്ടുകളും മാലപ്പാട്ടുകളും പാടിക്കൊണ്ട് തൊപ്പി തുന്നിയിരുന്നകാലവും ഇന്ന് മണ്‍മറഞ്ഞ് പോയിരിക്കുന്നു. ഒരു കാലത്ത് തൊപ്പി വ്യവസായവും ഉരു വ്യവസായവും തളങ്കരയെ പ്രശസ്തമാക്കി. തളങ്കര തൊപ്പി വിദേശങ്ങളിലേക്ക് വ്യാപകമായി കയറ്റി അയച്ചിരുന്നു. തൊപ്പി തുന്നുന്ന സ്ത്രീക്ക് ഒരു ദിവസം ഒരണ (ആറ് പൈസ) യായിരുന്നു കൂലി. നാലു ചതുരത്തില്‍ മടക്കി രണ്ടറ്റവും മുക്കോണാകൃതിയില്‍ ഇസ്തിരി ചെയ്തും അല്ലാതെ നാടന്‍ മട്ടിലും നിര്‍മ്മിച്ച തളങ്കര തൊപ്പി മലബാറിലും വിദേശത്തും മുസ്‌ലിംകള്‍ ഏറെ ഉപയോഗിച്ച് വന്നിരുന്നു. 

റെഡിമെയ്ഡ് തൊപ്പികള്‍ വിപണിയില്‍ വ്യാപകമായതോടെയും തളങ്കരയിലേക്ക് ഗള്‍ഫ് പണം വരാന്‍ തുടങ്ങിയതോടെയും തളങ്കരയിലെ സ്ത്രീകള്‍ തൊപ്പി തുന്നുന്ന ജോലി ഉപേക്ഷിച്ചു. ഇതോടെ തൊപ്പിയുടെ കഥ ക്രമേണ മറന്നു പോയിരിക്കുന്നു. ഇപ്പോള്‍ ഒരാള്‍ മാത്രമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. തളങ്കര ബാങ്കോട്ടെ അബൂബക്കര്‍ മുസ്‌ല്യാരാണ് ഇപ്പോഴും തൊപ്പി തുന്നി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്.
കോണ്‍ക്രീറ്റ് വീടുകള്‍ വളര്‍ന്നുവരുന്നതിനുമുമ്പ് കാസര്‍കോട്ടും പരിസരങ്ങളിലുമുണ്ടായിരുന്ന വീടുകള്‍ക്ക് ഓട് നിര്‍മ്മിക്കുന്ന ഫാക്ടറിയുണ്ടായിരുന്നത് തളങ്കരയിലായിരുന്നു. വ്യവസായ ഭൂപടത്തില്‍ സ്ഥാനം പിടിച്ച ഇസ്‌ലാമിയ്യ ടൈല്‍ കമ്പനി ഇന്ന് ഓര്‍മ്മ മാത്രമാണ്. ഫിഷിംഗ് ഹാര്‍ബര്‍, പോര്‍ട്ട് ഓഫീസ്, റെയില്‍വെ സ്റ്റേഷന്‍ അടക്കമുള്ള പ്രധാന കേന്ദ്രങ്ങള്‍ തളങ്കരയിലാണ് സ്ഥിതി ചെയ്യുന്നത്.
മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് തളങ്കര. ഏത് പ്രതിസന്ധിഘട്ടത്തിലും ഹരിത പതാകയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച പാരമ്പര്യമാണ് തളങ്കരയിലെ ജനങ്ങള്‍ക്കുള്ളത്. നഗരസഭയിലെ പതിനൊന്ന് വാര്‍ഡുകളെ പ്രതിനിധീകരിക്കുന്നത് മുസ്‌ലിം ലീഗ് അംഗങ്ങളാണ്. ഇപ്പോഴത്തെ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള (തളങ്കര കണ്ടത്തില്‍) വൈസ് ചെയര്‍പേഴ്‌സണ്‍ താഹിറസത്താര്‍ (തളങ്കര പള്ളിക്കാല്‍) വാര്‍ഡുകളില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 









സൗജന്യ പി.എസ്.സി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സൗത്ത് ചിത്താരിയില്‍

on Aug 13, 2013



ചിത്താരി: ഒരുമ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ സൗത്ത്ചിത്താരിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പി.എസ്.സി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആഗസ്ത് 17 ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണിവരെ സൗത്ത്ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസക്ക് സമീപമാണ് ക്യാമ്പ് നടക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ പസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ട്ടിഫിക്കേറ്റും തിരിച്ചറിയല്‍ രേഖയുമായി അന്നേദിവസം ക്യാമ്പില്‍ എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 8893397420, 9746 951424, 8714503943 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ചിത്താരി കടപ്പുറത്ത് കാപ്പിപ്പൊടി 'ചാകര'

on Aug 1, 2013

 കാഞ്ഞങ്ങാട്/മംഗലാപുരം: ഫുട്‌ബോള്‍, ഫ്രിഡ്ജ്, ഗ്യാസ് സിലിണ്ടര്‍, ടാങ്കറുകള്‍, ക്യാപ്പ് എന്നിവയുടെ ചാകരയ്ക്ക് ശേഷം കാപ്പിപ്പൊടി ചാകരയും. ചിത്താരി, ചേറ്റുക്കുണ്ട്, മംഗലാപുരം പടുബിദ്രി കടപ്പുറങ്ങളിലാണ് കഴിഞ്ഞ ദിവസം കാപ്പിപ്പൊടി പാക്കറ്റുകളുടെ ചാകരയുണ്ടായത്. കാപ്പി പാക്കറ്റുകള്‍ കൈക്കലാക്കി കാപ്പി ഉണ്ടാക്കി കുടിച്ച പലരും നല്ല സ്വാദുള്ളതായി അഭിപ്രായപ്പെട്ടു.

മയൂര ബ്രാൻഡില്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിര്‍മിച്ച കോപ്പിക്ക കാപ്പിപ്പൊടി പാക്കറ്റുകളാണ് തീരത്തടിഞ്ഞത്. 2014 നവംബര്‍ 24 വരെ ഉപയോഗിക്കാമെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പടുബിദ്രി ബീച്ചില്‍ വലിയ പാക്കറ്റുകള്‍ക്ക് അകത്തായി ചെറിയ പത്ത് പാക്കറ്റ് വീതമുള്ള പാക്കറ്റുകളാണ് കരയ്ക്കടിഞ്ഞത്.
shore
പഞ്ചസാരയും, പാല്‍പ്പൊടിയും കലര്‍ത്തിയ കാപ്പിപ്പൊടിയാണിത്. അപകടത്തില്‍പെട്ട് മുങ്ങിയ കപ്പലില്‍ നിന്നാണ് കാപ്പിപ്പൊടി പാക്കറ്റുകള്‍ ഒഴുകി വന്ന് കരയ്ക്കടിഞ്ഞതെന്ന് കരുതുന്നു. ചിത്താരി, ചേറ്റുക്കുണ്ട് കടപ്പുറങ്ങളില്‍ 20 പാക്കറ്റുകള്‍ വീതമടങ്ങിയ 30 ഓളം പെട്ടികളാണ് കരയിലെത്തിയത്. വിവരമറിഞ്ഞ് ധാരാളം പേര്‍ കടപ്പുറത്തെത്തി പാക്കറ്റുകള്‍ കൈക്കലാക്കി.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com