MB MOOSA HAJI Memories

on Nov 19, 2012




കഞ്ഞങ്ങടിനു മേല്‍ പാലം നഷ്ടപ്പെടുന്നു

on Nov 14, 2012

കാഞ്ഞങ്ങാട് മേല്‍പ്പാലം ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് ബന്ധമില്ല

on

 കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിലെ പ്രബല വിഭാഗത്തെ അടച്ച് ആക്ഷേപിച്ചുവരുന്ന കാഞ്ഞങ്ങാട്ടെ പ്രാദേശിക പത്രമായ ലേറ്റസ്റ്റ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറെയും അവഹേളിക്കാ ന്‍ നടത്തിയ ശ്രമം ആക്ഷന്‍ കമ്മിറ്റി തന്നെ പൊളിച്ചു. ഇന്നലെ വിവാദ പത്രത്തില്‍ നവംബര്‍ 11ന് കാഞ്ഞങ്ങാട് യതിംഖാന ഹാളില്‍ ചേര്‍ന്ന മേ ല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീഗിലെ ഹസീനാതാജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറും ഇറങ്ങിപ്പോയിരുന്നുവെന്ന കല്ലുവെച്ച നുണ പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെ യാതൊരു സംഭവവും നടന്നിരുന്നില്ലെന്നും യോഗത്തി ല്‍ നിന്ന് ആരും ഇറങ്ങിപ്പോയിട്ടില്ലെന്നും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നഗരസഭാ കൗണ്‍സിലര്‍ എച്ച് ശിവദത്ത്, കണ്‍വീനര്‍ എ ഹമീദ്ഹാജി എന്നിവര്‍ 'മലബാര്‍ വാര്‍ത്തയോട്' പറഞ്ഞു. ഇരുവരും യോഗത്തില്‍ സജീവമായി പങ്കെടുത്തുവെന്നും ചര്‍ച്ചകളില്‍ ഇടപെടുകയും ചെയ്തിരുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തി. മേല്‍പ്പാലത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഇരുവരും ഒറ്റക്കെട്ടായ തീരുമാനത്തിലാണെന്ന് എച്ച് ശിവദത്ത് വ്യക്തമാക്കി. നഗരസഭാ ചെയര്‍പേഴ്‌സണും പഞ്ചായത്ത് പ്രസിഡണ്ട് മേല്‍പ്പാലത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനുള്ള പത്രത്തിന്റെ ശ്രമമാണ് ആക്ഷന്‍ കമ്മിറ്റിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികളുടെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞുപോയത്. അതിനിടെ മേല്‍പ്പാലം അട്ടിമറിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് നിയമക്കുരുക്കുണ്ടാക്കിയ ഒരു കെട്ടിട ഉടമയുടെ ഒത്താശക്കാരനായി മാറിയ പ്രദേശിക പത്രം മുസ്ലിം ലീഗിനെ ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് കല്ല് വെച്ച നുണയാണെന്ന് വെളിപ്പെട്ടുവരുന്നു. ഒരു മുസ്ലിംലീഗ് എംഎല്‍എയുടെ ജാമാതാവിന്റെ ഉടമസ്ഥതയിലുള്ള കോട്ടച്ചേരിയിലെ വിവാദ കെട്ടിടമായ ആസ്‌ക ബില്‍ഡിംഗ് മേല്‍പ്പാലത്തിന് വേണ്ടി പൊളിച്ചുമാറ്റാതിരിക്കാ ന്‍ പദ്ധതി തയ്യാറാക്കിയ വന്‍ലോബിയാണ് മേല്‍പ്പാലം കാഞ്ഞങ്ങാടിന് നഷ്ടപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ നടത്തിവരുന്നത്. ഉന്നതതലത്തില്‍ ഇതിന് വേണ്ടി നടത്തിയ ഗൂഢാലോചനകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എംഎല്‍എയുടെ ജാമാതാവ് എന്ന നിലയില്‍ കെട്ടിടം പൊളിച്ചുമാറ്റാതിരിക്കാനുള്ള വന്‍ലോബീങ്ങാണ് നടന്നുവരുന്നത്. ഇതു മറച്ചുവെക്കാന്‍ കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗിലെ പ്രബല വിഭാഗത്തെ കൂട്ടിയിണക്കി കള്ള പ്രചാരണം നടത്തുന്ന പ്രദേശിക പത്രം ആസ്‌ക കെട്ടിടം പൊളിച്ചുനീക്കാതിരിക്കാനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ വാര്‍ത്ത മെനഞ്ഞെടുക്കുന്നത്. പത്രത്തിന്റെ നിലപാടില്‍ മേല്‍പ്പാലം വര്‍ഷങ്ങളായി സ്വപ്‌നം കണ്ടിരിക്കുന്ന തീരദേശ വാസികളുള്‍പ്പെടെ വലിയൊരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ചിത്താരി ലോബിയുടെ നിയന്ത്രണത്തിലുള്ള നെക്സ്റ്റ് കെട്ടിടത്തെ മേല്‍പ്പാലവുമായി കൂട്ടിയിണക്കി യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചുവിടാനാണ് പ്രദേശിക പത്രത്തിന്റെ ശ്രമം. ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് നെക്സ്റ്റ് കെട്ടിടമായോ അതിന്റെ ഉടമകളുമായോ യാതൊരു ബന്ധവുമില്ല. പള്ളിക്കര തൊട്ടി സ്വദേശികളായ എം ടി മുഹമ്മദ് ഹാജി, തൊട്ടി സാലി ഹാജി, കൊളവയല്‍ മുഹമ്മദ് കുഞ്ഞി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കോട്ടച്ചേരിയിലെ നെക്സ്റ്റ് ബില്‍ഡിംഗ്. മേല്‍പ്പാലത്തിന് വേണ്ടി നിര്‍ണ്ണയിച്ച അതിര്‍ത്തിയില്‍ നെക്സ്റ്റ് കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് 6 മീറ്റര്‍ നീക്കിവെച്ചിട്ടുണ്ട്. ഈ സ്ഥലം മാറ്റി നിര്‍ത്തിയാണ് കെട്ടിടം പണിതത്. നീക്കിവെച്ച സ്ഥലം യാതൊരു തടസ്സവും കൂടാതെ വിട്ടുകൊടുക്കാന്‍ കെട്ടിട ഉടമകള്‍ ഒരുക്കമാണ്. മേല്‍പ്പാലത്തിനെതിരെ നെക്സ്റ്റ് കെട്ടിട ഉടമകള്‍ യാതൊരു വിധ നിയമനടപടികള്‍ക്കും മെനക്കെട്ടില്ല. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ആസ്‌ക ബില്‍ഡിംഗ് സംരക്ഷിക്കുന്നതിന് വേണ്ടി മേല്‍പ്പാലം എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള വന്‍ലോബിയുടെ ശ്രമങ്ങള്‍ക്ക് പ്രദേശിക പത്രം ചൂട്ടുപിടിക്കുന്നതെന്ന് വ്യക്തമാണ്. ഇതിന് പിന്നില്‍ നടന്ന വന്‍ ഇടപാടുകളുടെ ചുരുളഴിയാന്‍ ഇരിക്കുന്നതേയുള്ളൂ. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത ജനകീയ കണ്‍വെന്‍ഷനില്‍ നിന്നും തങ്ങള്‍ ഇറങ്ങിപ്പോയെന്ന ലേറ്റസ്റ്റ് വാര്‍ത്ത സത്യത്തിന് നിരക്കാത്തതാണെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമയും വ്യക്തമാക്കി. ഉദ്ഘാടനം ചെയ്ത എം പിയും, എം എല്‍എയും പ്രസംഗിച്ചതിന് ശേഷം കണ്‍വെന്‍ഷനില്‍ പ്രൊട്ടോകോള്‍ പ്രകാരം പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ട തങ്ങള്‍ ഇരുവരും പ്രസംഗിക്കുകയും നഗരസഭയുടെ പരിപൂര്‍ണ്ണ പിന്തുണ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും റെയില്‍വേ പാളത്തിന് മുകളില്‍ റെയില്‍വേ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍മ്മിക്കേണ്ട പാല ഭാഗത്തിന് ആവശ്യമായ അഞ്ച് സെന്റ് ഭൂമി റെയില്‍വേയുടെ ആവശ്യ പ്രകാരം വിലക്കെടുത്ത് നല്‍കാനുള്ള നഗരസഭയുടെ തീരുമാനവും സന്നദ്ധതയും ചെയര്‍പേഴ്‌സണ്‍ അറിയിക്കുകയും ചെയ്തതാണ്. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ പത്രത്തിന്റെ നിഗൂഡ താല്‍പര്യം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്ന് ഇരുവരും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്തയില്‍ പരാമര്‍ശിച്ച കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഈ വാര്‍ത്തയുടെ നിജ സ്ഥിതി ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത നിര്‍വ്വഹിക്കുമെന്ന് കരുതുന്നതായി ഇരുവരും പറഞ്ഞു..

പുറവങ്കര തറവാട് പ്രതിഷ്ഠാദിനവും വെബ്സൈറ്റ് സ്വിച്ച്ഓണ്‍ കര്‍മ്മവും നാളെ

on Nov 11, 2012


    

പുറവങ്കര തറവാട്
കാഞ്ഞങ്ങാട്: ഉത്തര മലബാറിലെ പ്രമുഖ തറവാടുകളിലൊന്നായ പുറവങ്കര തറവാടിനെ കുറിച്ചുള്ള വെബ്സൈറ്റ് നാളെ രാവിലെ 11.30ന് സ്വാമി മുക്താനന്ദ സ്വിച്ച്ഓണ്‍ ചെയ്യും. പ്രതിഷ്ഠാദിന ചടങ്ങുകള്‍ രാവിലെ 6ന് ഗണഹോമത്തോടെ ആരംഭിക്കും. 10 മണിക്ക് സര്‍വ്വ ഐശ്വര്യ വിളക്ക് പൂജയും 11.30ന് വെബ്സൈറ്റ് സ്വിച്ച്ഓണ്‍ കര്‍മ്മവും തുടര്‍ന്ന് തറവാട്ടംഗങ്ങളുടെ വാര്‍ഷിക ജനറല്‍ബോഡിയും നടക്കും. വെബ്സൈറ്റില്‍ തറവാടിന്‍റെ ഇതുവരെ രേഖപ്പെടുത്താത്ത ചരിത്രം, വര്‍ഷം തോറും നടന്നുവരുന്ന ഉത്സവങ്ങളും വിശേഷദിവസങ്ങളും തറവാടുമായി ബന്ധമുള്ള ഇതരസമുദായങ്ങളും ദേവാലയങ്ങളും തറവാട് ഏറ്റെടുത്ത് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നു. മലബാറിന്‍റെ വിവിധ മേഖലകളിലും വിദേശങ്ങളിലുമായി ജീവിച്ചുവരുന്ന നിരവധി തറവാട് കുടുംബങ്ങളെ ഒരുമിപ്പിക്കാനുള്ള ഉപാധിയായി വെബ്സൈറ്റ് മാറുമെന്ന പ്രത്യാശയിലാണ് തറവാട് ഭരണസമിതി.

KOTTACHERY RAILWAY OVERBRIDGE

on Nov 10, 2012

വധു അണിഞ്ഞത് അഞ്ചുകിലോസ്വര്‍ണം

on Nov 8, 2012

ബീജിംഗ്: ഏറ്റവുംകൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യക്കാരെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍, സ്വര്‍ണമാണെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല ചൈനയിലും ഏറെ പ്രിയപ്പെട്ടതാണെന്നതിന് ഈ വാര്‍ത്ത സാക്ഷ്യം. ബ്ലിങ് രാജകുടുംബത്തിലെ അംഗമായ ലിയു ചെങ്ങ് വിവാഹത്തിനായി അണിഞ്ഞത് അഞ്ച് കിലോ സ്വര്‍ണം.
ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍ഷുവിലുള്ള രാജകുടുംബമാണിത്. 26 കാരിയായ ലിയു ഇത്രയും ആഭരങ്ങള്‍ ധരിക്കാന്‍വേണ്ടിമാത്രം രണ്ടുമണിക്കൂറിലേറെ സമയമെടുത്തുപോലും. വിവാഹസമയമത്രയും ഇത്രയും ആഭരണങ്ങള്‍ ധരിച്ചുതന്നെയാണ് ലിയു നിന്നത്. ആഭരണത്തിന്റെ ഭാരംതാങ്ങാന്‍ ലിയു ഒത്തിരി കഷ്ടപ്പെട്ടുവെന്നാണ് അവരോട് അടുപ്പമുള്ളവര്‍ പറയുന്നത്.
എല്ലാവരും ചര്‍ച്ചചെയ്യുന്നതാകണം മകളുടെ വിവാഹമെന്ന് ലിയുവിന്റെ മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരിന്നി. അതിന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലിയുവിന്റെ അമ്മ ലിന്‍ ഹു. വിവാഹം തീരുമാനിക്കുന്നതിനുമുമ്പുതന്നെ മകള്‍ക്ക് വേണ്ടി സ്വര്‍ണാഭരങ്ങള്‍ വാങ്ങുകയും ശേഖരിച്ച് വയ്ക്കുകയുമായിരുന്നു താനെന്നും ലിന്‍ പറയുന്നു. തന്റെ ബന്ധുക്കളോടും ഇങ്ങനെ സ്വര്‍ണം ശേഖരിച്ച് വയ്ക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും ലിന്‍ പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണവും അവര്‍തന്നെ പറയുന്നു. ഭഭപെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുമ്പോള്‍ ധരിച്ചിരിക്കുന്ന സ്വര്‍ണത്തിനനുസരിച്ച് അവരോട് വരന്റെ ബന്ധുക്കള്‍ക്ക് മതിപ്പ് കൂടും ലിന്‍ പറയുന്നു.

ചെമ്മട്ടംവയല്‍ ബല്ലത്ത് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം

on


കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ബല്ലത്ത് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം പുറത്തുവന്ന സംഭവത്തില്‍ അവ്യക്തത നീങ്ങിയിട്ടില്ല. വിവരം അറിഞ്ഞ് ഇന്ന് രാവിലെ ഇവിടെയെത്തിയ ജിയോളജി വകുപ്പ് അധികൃതര്‍ക്ക് ഇതിന്റെ കാരണം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ബല്ലത്തെ ഗോവിന്ദന്റെ വീടിനടുത്ത് പ്രത്യക്ഷപ്പെട്ട കുഴി ജിയോളജി വകുപ്പ് ജില്ലാ ഓഫീസറും സീനിയര്‍ ജിയോളജിസ്റ്റുമായ കെ എ മുഹമ്മദ്, ഹൈഡ്രോ ജിയോളജിസ്റ്റ് കെ എം അബ്ദുള്‍ അഷ്‌റഫ് എന്നിവര്‍ ഇന്ന് രാവിലെ പരിശോധിച്ചെങ്കിലും ഭൂമിക്കടിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. എഡിഎം എച്ച് ദിനേശന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദേ്യാഗസ്ഥസംഘം ഇന്ന് രാവിലെ ചെമ്മട്ടംവയലിലെത്തിയത്. ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥ സംഘം താമസിയാതെ വീ ണ്ടും ചെമ്മട്ടംവയലിലെത്തി വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട കുഴി എട്ട് മീറ്ററോളം ആഴത്തില്‍ വെട്ടുകല്ലാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. വെട്ടുകല്ലിന് ശേഷം പത്ത് മീറ്ററോളം ആഴത്തില്‍ മുഴുവന്‍ ചെളിയും ചെളിക്ക് താഴെ ആഴത്തില്‍ പാറയുമാണ് ഉള്ളതെന്ന് ശാസ്ത്രീയമായ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ശക്തിയില്‍ മഴവെള്ളം ആഴ്ന്നിറങ്ങി ചെളിയില്‍ കലങ്ങിയത് അസാധാരണ ശബ്ദത്തിന് കാരണമാകാമെന്ന് ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നവംബര്‍ 5 ന് പുല്ലൂരില്‍ പെയ്ത മഴയുടെ അളവ് പുല്ലൂര്‍ സീഡ് ഫാമില്‍ നിന്ന് ശേഖരിച്ച ശേഷമാണ് ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥര്‍ ചെമ്മട്ടംവയലിലെത്തിയത്. ഈ പ്രദേശത്ത് 55 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്ക്. ശക്തമായ ഒഴുക്ക് ഭൂമിക്കടിയിലേക്ക് നീങ്ങുന്ന തരത്തില്‍ ശക്തമായ മഴയാണ് പെയ്തതെന്ന് ജിയോളജി വകുപ്പ് ജില്ലാ ഓഫീസര്‍ കെ എ മുഹമ്മദ് 'മലബാര്‍വാര്‍ത്ത' യോട് പറഞ്ഞു. ഭൂമിക്കടിയില്‍ എന്തെങ്കിലും രീതിയിലുള്ള ശബ്ദമോ വെള്ളത്തിന്റെ ഒഴുക്കിന്റെ ശബ്ദമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ജിയോളജി വകുപ്പ് അധികൃതരെ അറിയിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ചെമ്മട്ടംവയല്‍ ബല്ലാ പ്രദേശത്തെ കിണറുകള്‍ അതാത് വീട്ടുകാര്‍ ശ്രദ്ധിക്കണമെന്നും വെള്ളത്തില്‍ നിറവ്യത്യാസമോ ചെളിവെള്ളത്തിന്റെ അംശമോ രുചിയില്‍ മാറ്റമോ മനസിലായാല്‍ അക്കാര്യവും അടിയന്തര സ്വഭാവത്തോടെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട ഉദേ്യാഗസ്ഥരുടെ വാക്കുകളില്‍ അവ്യക്തതയും ചില ആശങ്കകളും ഇല്ലാതില്ല. എങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ഈ അപൂര്‍വ്വ സംഭവത്തെ കുറിച്ചുള്ള അവരുടെ പ്രതികരണം. ഇന്നലെ രാത്രിയാണ് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം കേട്ടത്. ആദ്യം വീടുകള്‍ക്ക് സമീപത്തും പിന്നീട് റോ ഡിനടിയിലും ജലമൊഴുകുന്നതിന് സമാനമായ ശബ്ദം കേ ള്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പരിഭ്രാന്തിയിലായ പരിസരവാസികള്‍ ഉടന്‍ തന്നെ വിവരം നല്‍കിയതനുസരിച്ച് ഹൊ സ്ദുര്‍ഗ് എസ് ഐ ഇ വി സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പിന്നീടാണ് ഇക്കാര്യം ജിയോളജി വകുപ്പിനെ അറിയിച്ചത്

കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയം യാഥാര്‍ത്ഥ്യത്തിലേക്ക്

on Nov 7, 2012



പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ താല്‍ക്കാലികമായി
പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം
കാഞ്ഞങ്ങാട്: ഒടുവില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ നിലപാട് തിരുത്തി. കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം ഉള്‍പെടെ ഭൗതിക സാഹചര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ച 5.28 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാമെന്ന് ഒടുവില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ സമ്മതിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്രീയ വിദ്യാലയത്തിന് നീക്കിവെച്ച ഗുരുവനത്തെ സ്ഥലം പരിശോധിച്ച കേന്ദ്രീയ വിദ്യാലയം കൊച്ചി മേഖല ഡപ്യൂട്ടി കമ്മീഷണര്‍ രണ്‍വീര്‍ സിംഗ് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറുമായി ചര്‍ച നടത്തിയതിനെ തുടര്‍ന്നാണ് ധാരണയായത്.

ഇപ്പോള്‍ അനുവദിച്ച സ്ഥലം ഏറ്റെടുക്കാമെന്നും കെട്ടിട നിര്‍മാണത്തിനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും മൂന്ന് ഏക്കര്‍ സ്ഥലം കൂടി അനുവദിക്കണമെന്ന് കേന്ദ്രീയ വിദ്യാലയം അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിന് റവന്യു വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കും.

കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള അപ്രോച്ച് റോഡിനാവശ്യമായ ഫണ്ട് പി. കരുണാകരന്‍ എം.പിയും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നേക്കര്‍ സ്ഥലം കൂടി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ചുകിട്ടാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ റവന്യുമന്ത്രിയെയും ധനകാര്യമന്ത്രിയെയും നേരിട്ട് കാണുന്നുണ്ട്. അധ്യാപക-രക്ഷാകര്‍തൃ സമിതി കേന്ദ്രീയ വിദ്യാലയം യാഥാര്‍ത്ഥ്യമാക്കുന്നതിന് പതിവിന് വിപരീതമായി സജീവമായി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്Kendriya-Vidyalaya

പുള്ളറ് പാഞ്ഞി പണിയെട്ത്ത് 'ആദിലെ പൂദിലെ' ചേലായി

on Nov 4, 2012

    

കാസര്‍കോട്: അപ്സര പബ്ലിക് സ്കൂളിലെ 10 ബി ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച 'ആദിലെ പൂദിലെ' പുസ്തകം ശ്രദ്ധേയമാകുന്നു. പൂര്‍ണ്ണമായും കാസര്‍കോടന്‍ പ്രാദേശിക ഭാഷയിലാണ് സൃഷ്ടികളെന്നതാണ് മാസികയെ ശ്രദ്ധേയമാകുന്നത്. സ്കൂളിന്‍റെ പത്താംവാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായാണ് കുട്ടികള്‍ ചേര്‍ന്ന് പുസ്തകം പുറത്തിറക്കുന്നത്. 32 വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ പിറക്കുന്ന പുസ്തകത്തില്‍ ലേഖനങ്ങളും കവിതകളും കഥകളും പഴഞ്ചൊല്ലുകളും തമാശകളും വാര്‍ത്തകളുമൊക്കെ നര്‍മ്മം കലര്‍ന്ന കാസര്‍കോടന്‍ പ്രാദേശിക ഭാഷയിലാണ്. മാസങ്ങള്‍ക്ക് മുന്പെ വിദ്യാര്‍ത്ഥികള്‍ പല പ്രദേശങ്ങളും സഞ്ചരിച്ച് അവിടത്തെ വാക്കുകള്‍ കുറിച്ചെടുക്കുകയായിരുന്നു. പിന്നീട് അവചേര്‍ത്താണ് രചനകള്‍ തയ്യാറാക്കിയത്. മലയാളം അധ്യാപകന്‍ സജിരാജ് കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി. ജില്ലയുടെ വികസന സാധ്യതയെ കുറിച്ചുള്ള ലേഖനങ്ങളും ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചികില്‍സാ രീതികളും കളികളും കടങ്കഥകളും മാസികയിലൂടെ വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തുന്നു. പുസ്തക പ്രകാശനം കേരളപിറവി ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി നിര്‍വഹിക്കും. അധ്യാപകനും സാഹിത്യകാരനുമായ എന്‍. സന്തോഷ് കുമാറാണ് അവതാരിക എഴുതിയത്.

ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തില്‍ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി; വന്‍കുടല്‍ തകര്‍ന്ന യുവാവിന്റെ നില ഗുരുതരം

on Oct 21, 2012


കാഞ്ഞങ്ങാട്: ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തിലൂടെ ബിഹാര്‍ സ്വദേശികളായ സഹജീവനക്കാര്‍ ഹൈ പ്രഷര്‍ കാറ്റ് അടിച്ചുകയറ്റി. കൊളവയലിലെ മുഹമ്മദിന്റെ മകന്‍ തായല്‍ ഇബ്രാഹി(42)മാണ് ബിഹാര്‍ സ്വദേശികളായ മൂന്ന് ജീവനക്കാരുടെ ക്രൂരതക്കിരയായത്. ഇന്നലെ ഉച്ചക്ക് 12. 30 മണിയോടെയാണ് സംഭവം. അതിഞ്ഞാലിലെ കാര്‍ വാഷിംഗ് സ്ഥാപനമായ കെ വി സര്‍വ്വീസ് സ്ഥാപനത്തില്‍ ജീവനക്കാരനായ ഇബ്രാഹിമിന്റെ മലദ്വാരത്തില്‍ ഇവര്‍ ഉന്നത സമ്മര്‍ദ്ദമുള്ള കാറ്റ് അടിച്ച് കയറ്റുകയായിരുന്നു. വയറിനുള്ളിലേ ക്ക് കയറിയ വായു യുവാവി ന്റെ വന്‍കുടല്‍ തകര്‍ത്തു. തീ ര്‍ത്തും അബോധാവസ്ഥയിലും അതീവ ഗുരുതര നിലയിലുമായ ഇബ്രാഹിമിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നുച്ചയോടെ നില വഷളായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. ജോലിക്കിടെ പള്ളിയില്‍ പോകാന്‍ സമയമായതിനാല്‍ ഇബ്രാഹിം ഇടക്ക് ജോലി നിര്‍ത്തി വെച്ചിരുന്നു. പണി പൂര്‍ത്തിയാക്കിയ ശേഷം പോയാല്‍ മതിയെന്ന് പറഞ്ഞ് ബിഹാര്‍ സ്വദേശികള്‍ ബഹളം വെച്ചു. പള്ളിയില്‍ പോയി ഉടന്‍ തിരിച്ചു വരാമെന്ന് ഇബ്രാഹിം അറിയിച്ചുവെങ്കിലും പ്രകോപിതരായ സംഘം യുവാവിനെ ബലമായി പിടിച്ച് കിടത്തി മലദ്വാരത്തില്‍ കാറ്റ് അടിച്ച് കയറ്റുകയായിരുന്നു. അബോധാവസ്ഥയിലായ യുവാവിനെ ഉടന്‍ തന്നെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും യുവാവിന്റെ ശരീരത്തിനകത്ത് വായു കയറി മ ജ്ജയും ഹൃദയവുമടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ശക്തിയു ള്ള കാറ്റ് യുവാവിന്റെ തലച്ചോറിനെയും ബാധിച്ചേക്കാമെന്ന സംശയത്തില്‍ യുവാവിനെ ഉ ടന്‍ തന്നെ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റി. സര്‍ജന്‍ ഡോ. ഗിരിധര്‍റാവു, ഡോ.കെ കുഞ്ഞാമദ് എ ന്നിവരുടെ നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഏതാണ്ട് നാല് മണിക്കൂറോളം ശസ്ത്രക്രിയ നീണ്ടു. വയറ്റിലൂടെ സൂചി കുത്തിയിറക്കി അകത്ത് കയറിയ കാറ്റ് പുറത്തെടുക്കാനു ള്ള ശ്രമ വും ഡോക്ടര്‍മാര്‍ നടത്തി. പി ന്നീട് വയര്‍ കീറി ബൈപാസ് നല്‍കി അടിവയറ്റില്‍ അടിഞ്ഞുകൂടിയ മലമടക്കമുള്ള വി സര്‍ജ്യങ്ങളും തകര്‍ന്ന വന്‍കുടലിന്റെ അവശിഷ്ടങ്ങളും പുറത്തെടുത്തു. ആദ്യ ശസ്ത്രക്രിയക്ക് ശേഷം നില അല്പം ഭേദമായെങ്കിലും രാത്രി 11 മ ണിയോടെ വീണ്ടും വഷളായി. അനസ്‌തേഷ്യസ്റ്റ് ഡോ. ശശിധര്‍ റാവു, ഡോ.അമീറ, ഡോ.നാസര്‍ പാലക്കി എന്നിവര്‍ രാ ത്രി മുഴുവന്‍ ആശുപത്രിയില്‍ തങ്ങി ഇബ്രാഹിമിന്റെ ആരോഗ്യനില അപ്പപ്പോള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇന്ന് രാവിലയോടെ നില അല്പം ഭേദപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനക്ക് വേണ്ടി മംഗലാപുരം ഇന്ത്യാന ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. മുസ്ലിംലീഗ് നേതാവ് എം ഹമീദ് ഹാജിയുടെ ഭാര്യാസഹോദരനാണ് ബിഹാര്‍ യുവാക്കളുടെ ക്രൂരതക്കിരയായ ഇബ്രാഹിം. ഇത്തരം ക്രൂരമായ സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച ഹൊസ്ദുര്‍ഗ് പോലീസ് ബിഹാര്‍ സമദിപൂര്‍ ജില്ലയിലെ പത്താരി സ്വദേശികളായ രഞ്ജന്‍ കുമാര്‍, സോനു, പങ്കജ് എന്നിവരെ കസ്റ്റഡിയിലെടുത്തു. നേരത്തെ ഇവര്‍ പെരിയാട്ടടുക്കത്താണ് ജോലി ചെയ്തിരുന്നത്.

അബ്ബാസ് അന്‍വരി നിര്യാതനായി

on Oct 19, 2012

കാസര്‍കോട്: സെന്റര്‍ ചിത്താരി മുന്‍ മുഅല്ലിമും സുന്നി സംഘടനാ സ്ഥാപന സഹകാരി അബ്ബാസ് അന്‍വരി മരുതടുക്കം (48) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍ -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ശബീബ്, ശഫീഖ്, ശുഹൈബ്, ശക്കീല്‍, സുക്കൈന, ശരീഫ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഉസ്മാന്‍, എറമു, ഇബ്റാഹിം.

വൈകിട്ട് നാലുമണിക്ക് മരുതടക്കം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. വിവിധ സുന്നി സംഘടനകളില്‍ നേതൃസ്ഥാനം അലങ്കരിച്ച അബ്ബാസ് അന്‍വരി സുന്നി മാനേജ്മന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് കോട്ടക്കുന്ന്, എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി ബശീര്‍ ദാരിമി തളങ്കര, അഷ്‌റഫ് കരിപ്പൊടി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ ആശുപത്രിയിലെത്തി മയ്യത്ത് സന്ദര്‍ശിച്ചു.

പൂ­ച്ച­ക്കാ­ട് ചേ­റ്റു­കു­ണ്ടി­ലെ സ­ഞ്­ജീ­വി നി­ര്യ­ത­യാ­യി

on Oct 17, 2012


ചേ­റ്റു­കുണ്ട്: കീ­ക്കാന്‍, റി­ട്ട.ഹൈ­സ്­കൂള്‍ ഹെ­ഡ്­മാ­സ്റ്റര്‍ സി. സു­ബ്രാ­യ മാ­സ്റ്റ­റു­ടെ ഭാ­ര്യ സ­ഞ്­ജീ­വി (82) നി­ര്യാ­ത­യായി. മക്കള്‍: പ്ര­ഭാ­വതി (അ­സി­സ്റ്റന്റ് സി.പി.സി.സി.ആര്‍.ഐ കാസര്‍­കോ­ട്), സ­ത്യ­വതി (ടീ­ച്ചര്‍ ച­ന്ദ്ര­ഗി­രി സ്­കൂള്‍), സ­ര­സ്വതി (ടീ­ച്ചര്‍ ഷേ­ണി ഹൈ­സ്­കൂള്‍), മാ­ലതി.

മ­രു­മക്കള്‍: പ­രേ­തനാ­യ പ­ര­മേശ്വ­ര ക­ള­നാട് (പോ­ലീ­സ് ഹെ­ഡ് കോണ്‍­സ്­റ്റ­ബിള്‍), പുരു­ഷോ­ത്ത­മ മ­ര­വയല്‍, അ­ശോ­ക് കാസര്‍­കോട്. 
Sanjivi-Chettukund

ഹ­ജ്ജി­ന് പു­റ­പ്പെ­ടാ­നി­രി­ക്കെ ഹൃ­ദ­യ­ഘാ­തം­മൂലം മ­രിച്ചു

on Oct 6, 2012


Abdulla-Haji-Kottilangadപ­ള്ളിക്ക­ര: ചി­ത്താരി കൊ­ട്ടി­ല­ങ്ങാ­ടി­യിലെ അ­ബ്ദുല്ല ഹാ­ജി(57) നി­ര്യാ­ത­നാ­യി. പ­രേ­തരാ­യ മു­ഹമ്മ­ദ് കു­ഞ്ഞി-കൊ­ട്ടി­ലങ്ങാ­ട് ആസി­യ ദ­മ്പ­തി­ക­ലു­ടെ മ­ക­നാണ്. കൊ­ട്ടി­ല­ങ്ങാ­ട് ജ­മാഅ­ത്ത് സെ­ക്ര­ട്ട­റി­സ്ഥാ­നം വ­ഹി­ക്കു­ക­യാ­യി­രുന്നു. ഈ വര്‍ഷ­ത്തെ ഹ­ജ്ജ് കര്‍­മ­ത്തി­നാ­യി ഭാ­ര്യ­യെ­യും ഭാ­ര്യ മാ­താ­വി­നെയും കൂട്ടി­പോ­വാന്‍ ഒ­രു­ങ്ങ­വെ­യാ­ണ് ഹൃ­ദ­യ­സ്­തംഭ­നം മൂ­ലം മ­ര­ണ­പ്പെ­ട്ടത്. സജീ­വ മുസ്ലിം പ്ര­വര്‍­ത്ത­കനും പൊ­തു പ്ര­വര്‍­ത്ത­ക­നും കൂ­ടി­യാണ്.

ഭാര്യ: പൂച്ച­ക്കാ­ട് മാ­ളി­ഗ­യി­ലെ സു­ബൈ­ദ. മക്കള്‍: ഫാ­റൂഖ്, അന്‍­സാര്‍ (അ­ബു­ദാ­ബി), യൂ­നുസ് (വി­ദ്യാര്‍­ത്ഥി), സീ­നത്ത്, യു­സൈ­റ. മ­രു­മക്കള്‍: ചി­ത്താ­രി മാ­ട്ടു­മാ­ലി­ലെ മു­ഹമ്മ­ദ് കുഞ്ഞി (അ­ബു­ദാ­ബി), പു­ഞ്ചാ­വി സ­ലീം (ദുബൈ). 

സി. എച് മൌലവി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ക്ക് ഇ. അഹമദ് സ്വീകരണം നല്‍കി

on Oct 4, 2012

ചിത്താരി സി. എച് മൌലവി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ക്ക് ഡല്‍ഹിയില്‍ ഇ. അഹമദ് സ്വീകരണം നല്‍കി


ബ്രൂണെ സുല്‍ത്താന്റെ പുത്രിയുടെ വിവാഹത്തിന് ചെലവ് രണ്ടുകോടി ഡോളര്‍

on Sep 30, 2012

ബ്രൂണെ: ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ വിവാഹം വെള്ളിയാഴ്ച ബ്രൂണെയില്‍ നടന്നു. ലോകത്തിലെ അതിസമ്പന്നന്‍മാരില്‍ ഒരാളായ ബ്രൂണെയ് സുല്‍ത്താന്റെ മകള്‍ ഹാജാ ഹഫീസ സുറുരുള്‍ ബൊല്‍ക്കിയായുടെ വിവാഹമാണ് കെങ്കേമമായി നടന്നത്. വിവാഹത്തിനുമാത്രം ഏകദേശം ഒന്നരക്കോടിമുതല്‍ രണ്ട്ുകോടിവരെ ഡോളര്‍ ചെലവായിട്ടുണ്ടാകുമെന്നാണ് അനുമാനം. ഒരാഴ്ച നീളുന്ന വിവാഘോഷങ്ങളുടെ കണക്ക് ഇതില്‍പ്പെടുത്തിയിട്ടില്ല.
സുല്‍ത്താനും കുടുംബവും താമസിക്കുന്ന 1,700 മുറികളുള്ള ഇസ്താന നൂറുള്‍ ഇമാം കൊട്ടാരത്തിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദേശത്തുനിന്നുമുള്ള അതിഥികളും വിവാഹത്തില്‍ പങ്കുകൊണ്ടു. 2004ല്‍ ബ്രൂണെ രാജ്യത്തിന്റെ അനന്തരാവാകാശിയായ രാജകുമാരന്റെ വിവാഹത്തിന് 50 ലക്ഷം ഡോളര്‍ ചെലവഴിച്ചിരുന്നു. ബ്രൂണെ സുല്‍ത്താന്റെയും സലേഹ രാജകുമാരിയുടെയും അഞ്ചാമത്തെ പുത്രിയാണ് ഹഫീസ രാജകുമാരി. 32 കാരിയായ രാജകുമാരിയെ വിവാഹം ചെയ്തത് 29 കാരനായ ഹാജി മുഹമ്മദ് റുസെയ്‌നി ആണ്. ബിസിനസ് അഡ്മിസ്‌ട്രേഷനില്‍ ഡിഗ്രിയുള്ള രാജകുമാരി സാമ്പത്തിക മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ഹാജിമുഹമ്മദ് ബ്രൂണെയുടെ പ്രധാനമന്ത്രികൂടിയായ സുല്‍ത്താന്റെ ഓഫീസിലാണ്.
എണ്ണ സമ്പന്നമായ ബ്രൂണെ 600 വര്‍ഷമായി ഒരേ രാജകുടുംബം തന്നെയാണു ഭരിക്കുന്നത്. ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളും രാജകുടുംബത്തിന്റെ കീഴിലാണ്.

സൌത്ത് ചിത്താരി മോയ്ദീന്‍ എന്ന പഴയ കാല മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ്‌ ടി. വി യിലെ കണ്ടതും കേട്ടതും

on Sep 27, 2012



സൌത്ത് ചിത്താരി ഹയ്ദ്രോസേ ജുമുആ  മസ്ജിദ് നടുത്തുള്ള ഹയ്ദ്രോസേ ക്വര്‍ട്ടെര്സില്‍ താമസിക്കുന്ന 
മോയ്ദീന്‍ ചിത്താരി എന്നാ പഴയ കാല്‍ മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ്‌ ടി. വി യിലെ കണ്ടതും കേട്ടതും എന്നാ പരിപാടിയില്‍ 

ഈ എളിയ കലാകാരന് ഇന്ന് ദുരിതങ്ങള്‍ മാത്രം ,, കാഞ്ഞങ്ങാട്‌ സ്വദേശി മൊയ്ദീന്‍,,, ഈ കലാകാരന്‍ ഒരു കാലത്ത് വേദികളില്‍ നിറഞ്ഞു നിന്നിരുന്നു ,ചിലപ്പോള്‍ എല്ലാവര്ക്കും പരിജയവും കാണുംഇദ്ദേഹത്തെ,, ഇദ്ദേഹമിപ്പോള്‍ ഇരുണ്ട ജീവിതത്തിനു നേരെ പകച്ചു നിക്കു
കയാണ് 
ഒരു കൈ താങ്ങ് അതിവിടെയും അനിവാര്യമാണ്,,, സുഹുര്തുക്കളുടെ സഹായം ഇദ്ദേഹത്തിന് എത്തിച്ചു കൊടുക്കുക
നമ്മള്‍ ഇന്ന് ഒരു രൂപ സഹായം ചെയ്‌താല്‍ സൃഷ്ടാവ് നമുക്ക് അതിരട്ടിയാക്കി തരും ...!




MOIDEEN KANHANGAD's BANK DETAILS

Account Name    :     MOIDU C.K.
Bank                       :    Federal Bank, Uduma, Kerala
Account No.          :    1891 01000 02971
IFSC CODE            :    FDRL0001891
MOBILE                  :    0091 9961 542595, 00919656 068729

സൌത്ത് ചിത്താരി - മാഹിന്‍ ഹാജി മരണപ്പെട്ടു

on Sep 25, 2012


 സൌത്ത് ചിത്താരി മുസ്ലിം ജമ അത് മുന്‍ പ്രസിഡണ്ട്‌ വി.പി റോഡിലെ മഹിന്‍ ഹാജി മരണപ്പെട്ടു 
ഖബറടക്കം സൌത്ത് ചിത്താരി ഹൈടരൂസ് മസ്ജിട്ല്‍ ഖാബര്‍ സ്ഥാനില്‍ 

മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു

on

ഇന്നാലില്ലാഹി വ ഇന്നാ ഇലയിഹി റാജിയൂന്‍... ... മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു ..ധീര്ക കാലം അബൂദാബിയില്‍ ആയിരുന്നു..ഗ്രോസറി ബിസിനെസ്സ് നടത്തിവന്ന മൊയ്തു മകന്‍റെ കല്യാണ ആവശ്യത്തിന്നായി ഈ അടുത്താണ് നാട്ടില്‍ എത്തിയത്..നാട്ടിലെ എല്ലാ മത ,സാമൂഹ്യ ,സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നില്‍ക്കാറുള്ള വ്യക്തിത്ത്വമാണ് മൊയ്തു..മാണിക്കോത്ത് ജമാ അത്തിന്‍റെ എലാ പ്രവര്‍ത്തനത്തിലും നിരസാനിധ്യമായിരുന്നു മൊയ്തു.. 

മാ­ത­മാ­റ്റിക്കല്‍ ഫൈ­നാന്‍­സില്‍ യൂ­നു­സി­ന് ഡോക്­ട­റേറ്റ്

on



കാസര്‍­കോ­ട്:  മാ­ത­മാ­റ്റിക്കല്‍ ഫൈ­നാന്‍­സില്‍ മേ­ല്‍­പറ­മ്പ് കൂ­വ­ത്തൊ­ട്ടി­യി­ലെ സി.എ. യൂ­നു­സി­ന് ഡോക്­ട­റേ­റ്റ് ല­ഭിച്ചു. മേല്‍­പറ­മ്പ് കൂ­വ­ത്തൊ­ട്ടി വീ­ട്ടില്‍ മാ­ഹി­ങ്ക ത­റ­വാ­ട്ടില്‍ പ­രേ­തനാ­യ സി.എച്ച്. അ­ഹ്മ­ദ്-ഹാജ­റ ദ­മ്പ­തി­ക­ളു­ടെ മ­ക­നാ­ണ് യൂ­നു­സ്.
Yoonus
Dr. Yoonus
മ­ദ്രാ­സ്  യൂ­ണി­വേ­ഴ്‌­സിറ്റി­യില്‍ നി­ന്നാ­ണ് ഡോ­ക്ട­റേ­റ്റ് ല­ഭി­ച്ചത്. കൊ­ച്ചിന്‍  യു­നീ­വേ­ഴ്‌­സിറ്റി­യില്‍ നി­ന്നും എം.എ­സ്.സി. മാ­ത്‌സില്‍ അ­ഞ്ചാം­റാ­ങ്കോ­ടെ­യാ­ണ് യൂ­നു­സ് പാ­സാ­യ­ത്. 2007ലാ­ണ് മ­ദ്രാ­സ് യു­നീ­വേ­ഴ്‌­സി­റ്റി­യില്‍ പി.എ­ച്ച്.ഡി­ക്ക് ചേര്‍­ന്നത്. കാസര്‍­കോ­ട് ഗ­വണ്‍­മെന്റ് കോ­ളേ­ജി­ലാ­ണ് ബിരു­ദ വി­ദ്യാ­ഭ്യാ­സം പൂര്‍­ത്തി­യാ­ക്കി­യത്. കാ­ഞ്ഞ­ങ്ങാ­ട് ഇ­ഖ്­ബാല്‍ ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലാ­യി­രുന്നു പ്ല­സ് ടു പഠ­നം. ചെ­മ്മ­നാ­ട് ജ­മാഅ­ത്ത് ഹ­യര്‍­സെ­ക്കന്‍ഡ­റി സ്­കൂ­ളി­ലാ­യി­രു­ന്നു സ്­കൂള്‍ വി­ദ്യാ­ഭ്യാ­സം. 

ഹ­ജ്ജാ­ജി­മാ­ര്‍­ക്ക് സൗ­ത്ത് ചി­ത്താ­രി മുസ്ലിം ജ­മാഅ­ത്ത് യാ­ത്ര­യയ­പ്പ് നല്‍കി.

on Sep 22, 2012



സൗ­ത്ത് ചി­ത്താരി: മ­ഹല്ലില്‍ നിന്നും ഈ വര്‍­ഷം പ­രി­ശു­ദ്ധ ഹ­ജ്ജ് ഉം­റ കര്‍­മ­ത്തി­ന് പോ­കു­ന്ന­വര്‍­ക്ക് സൗ­ത്ത് ചി­ത്താ­രി മുസ്ലിം ജ­മാഅ­ത്ത് ക­മ്മി­റ്റി യാ­ത്ര­യയ­പ്പ് നല്‍കി.

ഹി­ദാ­യ­ത്തുല്‍ ഇസ്ലാം മ­ദ്‌­റ­സ­യില്‍ വെ­ച്ച് ന­ട­ന്ന ച­ട­ങ്ങില്‍ പ്ര­സി­ഡന്റ് സി.എം. ഖാ­ദര്‍ ഹാ­ജി അ­ധ്യ­ക്ഷ­ത വ­ഹിച്ചു.

ഖ­ത്വീ­ബ് ഹ­മീ­ദ് ഫൈ­സി ഉ­ദ്­ഘാട­നം ചെ­യ്­തു. വണ്‍. ഫോര്‍ അ­ബ്ദുര്‍ റ­ഹ്മാന്‍ ഹാജി, സി.കെ മു­ഹമ്മ­ദ് ഹാ­ജി കു­ളി­ക്കാട്, മൂ­സ എ­ന്നി­വര്‍ പ്ര­സം­ഗിച്ചു. ജ­മാഅ­ത്ത് സെ­ക്ര­ട്ട­റി മ­ുഹ­മ്മ­ദ് കു­ഞ്ഞി ഹാ­ജി സ്വാ­ഗ­തവും അ­ബ്ദു മൗ­ല­വി യാ­ത്ര­യ­യ­പ്പിന് ന­ന്ദിയും പ­റഞ്ഞു.

AWARD FOR METRO MUHAMMAD HAJI

on Sep 20, 2012


പൊരുതി ജയിക്കുന്നവള്‍

on Sep 11, 2012



എറണാകുളം: എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍.

ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി ആ ക്ലാസ്മുറിയാകെ പ്രകാശം പരത്തി നിന്നു.

വിധിയുടെ കൈകളിലെ 'കളിപ്പാട്ട'ങ്ങളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയ നിര്‍ഭാഗ്യവതികളായ അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളാണിവളും. ചെറുപ്പത്തിലേ പിടികൂടിയ ശാരീരിക വൈകല്യങ്ങള്‍ ഇവളുടെ ചലനശേഷിയെ ബാധിച്ചു. പരസഹായമില്ലാതെ നടക്കാന്‍പോലുമാവാത്ത സ്ഥിതി.

എന്നിട്ടും നസ്‌നിന്‍ പൊരുതുകയാണ്, ജീവിതം ജയിക്കാനായി. കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഈ വിദ്യാര്‍ത്ഥിനിയെപ്പോലെ മനക്കരുത്തുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നയിടത്ത്, നസ്‌നിന്റെ പുഞ്ചിരിക്ക് കൂടുതല്‍ തിളക്കം കൈവരുന്നു.

പഠിക്കാന്‍ ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് നസ്‌നിന്‍ എന്ന് അദ്ധ്യാപിക നിലാ മധേശ്വരിയും പറഞ്ഞു: ''കുട്ടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരും. രാവിലെ ക്ലാസ്സില്‍ എത്തിയാല്‍ എങ്ങോട്ടും പോകാനാവാതെ ഒരേ ഇരിപ്പാണ്. പക്ഷേ, മിടുമിടുക്കിയാണവള്‍... ഇപ്പോള്‍ത്തന്നെ 83 ശതമാനം മാര്‍ക്കുണ്ട്, ക്ലാസ് ടോപ്പര്‍''.

ഏഴാം സെമസ്റ്റര്‍ ക്ലാസാണ് ഇപ്പോള്‍ നസ്‌നിനും കൂട്ടുകാര്‍ക്കുമായി നടക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മള്‍ട്ടി മീഡിയ ടെക്‌നിക്‌സും മൊബൈല്‍ കമ്പ്യൂട്ടിങ്ങും മോഡേണ്‍ കമ്യൂണിക്കേഷന്‍ സിസ്റ്റംസും ഉള്‍പ്പെടെയുള്ള ആറ് വിഷയങ്ങളിലും നസ്‌നിന്‍ തന്നെയാണ് മറ്റ് 52 സഹപാഠികള്‍ക്ക് മാതൃക.

''പഠന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വര്‍ക്ക് ഏല്പിച്ചാലും ക്ലാസ്സില്‍ മറ്റ് കുട്ടികളുടെ ഹെല്‍പ്പ് സ്വീകരിക്കാതെ സ്വന്തമായി ചെയ്ത് കൊണ്ടുവരാം എന്ന ആത്മവിശ്വാസമാണ് എപ്പോഴും നസ്‌നിന്‍ പ്രകടിപ്പിക്കുക'' -ടീച്ചര്‍ ആരിഫ പറയുന്നു.

കോളേജില്‍ പഠിക്കാന്‍ എത്തിയതു മുതല്‍ ഇന്നുവരെ ക്ലാസ് ഉള്ള ദിവസങ്ങളില്‍ ഒരുദിവസം പോലും മുടങ്ങാത്ത, ഒരുദിവസം പോലും ലേറ്റ് ആയി വരാത്ത വിദ്യാര്‍ത്ഥി എന്ന റെക്കോഡും നസ്‌നിക്ക് സ്വന്തം. മെറിറ്റ് ലിസ്റ്റിലാണ് കുട്ടി കെ.എം.ഇ.എ. കോളേജില്‍ പ്രവേശനം നേടിയത്. നസ്‌നിന്റെ ശാരീരിക വിഷമതകള്‍ കണക്കിലെടുത്ത് മാനേജ്‌മെന്റ് താഴത്തെ നിലയില്‍തന്നെ ക്ലാസ്സുകള്‍ ക്രമീകരിച്ചു. ലാബ് സൗകര്യങ്ങളും ക്ലാസ്സില്‍ത്തന്നെ ഏര്‍പ്പാടാക്കി.

വാഴക്കാലയില്‍ ബിസിനസ് നടത്തുന്ന നസീറിന്റെ മകളാണ് നസ്‌നിന്‍. തമ്മനത്താണ് തറവാട്ടുവീട് എങ്കിലും മകളുടെ പഠനസൗകര്യം കണക്കിലെടുത്ത് പിന്നീട് ഇവര്‍ കോളേജിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.

ദിവസവും രാവിലെ ഉമ്മ നസീമയാണ് നസ്‌നിയെ കോളേജില്‍ എത്തിക്കുക. 'വാക്കറി'ന്റെ സഹായത്തോടെയാണ് കുട്ടി ക്ലാസ് വരെ നടന്നുകയറുന്നത്. പിന്നീട്, വൈകിട്ട് 4.15ന് ക്ലാസ് വിടുംവരെ എങ്ങോട്ടും പോവാതെ മുന്‍ബെഞ്ചില്‍ത്തന്നെ. എന്തുചോദിച്ചാലും മറുപടിയായി ആദ്യമൊരു ചിരിയുണ്ടാവും.

ഇത്ര ബി-പോസിറ്റീവായി ഇരിക്കാനുള്ള ഊര്‍ജം എവിടെനിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു? മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.'' ''എന്നെക്കുറിച്ച് പത്രത്തില്‍ എഴുതാനാണെങ്കില്‍ വേണ്ട, താല്പര്യമില്ല'' എന്നായിരുന്നു അടുത്ത അഭ്യര്‍ത്ഥന.

പ്രിയപ്പെട്ട കുട്ടീ, ഞങ്ങളോട് ക്ഷമിക്കുക. നിന്നെക്കുറിച്ചുള്ള വാക്കുകളും നിന്റെ നിറചിരിയും നിനക്ക് ചുറ്റുമുള്ള അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.

വൈകല്യങ്ങളെയെല്ലാം തോല്പിച്ച് ലോകത്തിന് മുന്നില്‍ നീ ഉയിര്‍ത്തെണീറ്റ്‌നില്‍ക്കുന്ന ഒരുനാള്‍ വരും. അതിനായുള്ള ഇന്ധനമാവട്ടെ ഞങ്ങളുടെ പ്രാര്‍ത്ഥനകളും...

സി പി എം ഏരിയാ സെക്രട്ടറി എം പൊക്ലന്റെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു

on Sep 10, 2012


കാഞ്ഞങ്ങാട് : സിപിഎം ജില്ലാ കമ്മിറ്റിയംഗവും കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയുമായ എം പൊക്ലന്റെ സഹോദരനും കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ വെള്ളിക്കോത്ത് അടോട്ട് മൊട്ടക്കാലില്‍ എം കുഞ്ഞമ്പു(52) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇന്നലെ ഉച്ചക്ക് കടുത്ത നെഞ്ചുവേദ അനുഭവപ്പെട്ട കുഞ്ഞമ്പുവിനെ ഉടന്‍ തന്നെ കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞയുടന്‍ പി കരുണാകരകന്‍ എം പിയും സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ വെള്ളക്കോത്ത് അടോട്ടെ വസതിയിലെത്തി. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, എ കെ നാരായണന്‍, അഡ്വ കെ പുരുഷോത്തമന്‍, അഡ്വ പി അപ്പുക്കുട്ടന്‍, ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം മടിക്കൈ കമ്മാരന്‍, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, അഡ്വ എം സി ജോസ്, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍, വൈസ് പ്രസിഡണ്ട് പി ബാലകൃഷ്ണന്‍, യു വി ഹസൈനാര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് അബ്ദുള്‍ റഹ്മാന്‍ വണ്‍ഫോര്‍, മലബാര്‍ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മണ്ഡലം സെക്രട്ടറി എ ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്‍, സി പി ഐ സംസ്ഥാന കമ്മിറ്റിയംഗം കെ വി കൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ വസതിയിലെത്തി. പരേതനായ കണ്ണന്റെയും ചീരുവിന്റെയും മകനാണ്. ഏറെ കാലം ഗള്‍ഫിലായിരുന്ന കുഞ്ഞമ്പു നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. ഭാര്യ : കമല, മക്ക ള്‍: പ്രസീത, പ്രമീത, പ്രശംസ, മരുമക്കള്‍: മധുസൂദനന്‍, മുരളി, മറ്റു സഹോദരങ്ങള്‍: ചിരുതകുഞ്ഞി, വെള്ളച്ചി, ജാനു (സിപിഎം മൊട്ടമ്മല്‍ ബ്രാഞ്ച് അംഗം), മാധവി (കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി). മൃതദേഹം വൈകിട്ട് അടോട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു..

കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പനക്കാരന്റെ മരണം; സുഹൃത്ത് മുംബൈയില്‍ നിന്നും മുങ്ങി

on


കാസര്‍കോട്: കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പന ശാലയിലെ ജീവനക്കാരനും ദേളി സ്വദേശിയുമായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന സുഹൃത്തിനെ കണ്ടെത്താനുള്ള ഗോവ പോലീസിന്റെ ശ്രമം വിഫലമായി. കാഞ്ഞങ്ങാട് സൈന്‍ മോട്ടോര്‍സ് ബൈക്ക് ഷോറൂമിലെ ജീവനക്കാരനും ദേളി സ്വദേശിയുമായ നിസാറിനെ(35) കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കാസര്‍കോട് അടുക്കത്ത് ബയലിലെ ആഷിര്‍ മുംബൈയിലുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഗോവ പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഇതേതുടര്‍ന്ന് പോലീസ് മുംബൈയിലെത്തിയെങ്കിലും അറസ്റ്റ് ഭയന്ന് ആഷിര്‍ മുംബൈയില്‍ നിന്നും കടന്ന് കളയുകയായിരുന്നു. ഇപ്പോള്‍ ആഷിറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ആഗസ്റ്റ് 30ന് രാത്രിയാണ് നിസാറിനെ മഡ്‌ഗോവ കല്ലങ്കോട് ബീച്ചിലെ ഒരു ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിസാറിനോടൊപ്പം ഹോട്ടല്‍ മുറിയില്‍ താമസിച്ച സുഹൃത്ത് ആഷിര്‍ സംഭവത്തിന് ശേഷം മുങ്ങുകയായിരുന്നു. നിസാറിന്റെ മൃതദേഹം ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതോടെ യുവാവിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് ഗോവ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. മുങ്ങിയ ആഷിറിനെ തേടി ഗോവ പോലീസ് ആദ്യം കാസര്‍കോട്ടാണ് എത്തിയത്. കാസര്‍കോട്ട് അന്വേഷണം നടത്തുന്നതിനിടെയാണ് ആഷിര്‍ മുംബൈയിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചത്. ഓണം അവധി ആഘോഷിക്കാനായി ഗോവയിലേക്ക് പോയ നിസാറും ആഷിറും ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നതിനിടെ ചില പ്രശ്‌നങ്ങളുടെ പേരില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും സംഘട്ടനമുണ്ടാകുകയും ചെയ്തു. ഇതിനിടയിലാണ് നിസാറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്..

അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരിയില്‍ സമാപിച്ചു

on

ചിത്താരി : അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരി വി.പി റൊഡില്‍ മര്‍ഹൂം ഷുക്കുര്‍ നഗറില്‍ യില്‍  സമാപിച്ചു.

നിരവധി സെക്ഷനുകളടങ്ങിയ പരിപാടിയില്‍  വെയ്കുന്നേരം ശക്തി പ്രകടനത്തോടെ സമാപന സമ്മേളനം പരിസമാപ്തിയായി







വെള്ളി­ക്കോത്ത് പി. കണ്ണന്‍ നായര്‍ നിര്യാ­ത­നാ­യി

on

 കാഞ്ഞ­ങ്ങാ­ട്: വെള്ളിക്കോത്ത് പന­യ­ന്തട്ട തറ­വാട് കാര­ണ­വരും കല്ല്യാല്‍ മുച്ചി­ലോട്ട് ഭഗ­വതി ക്ഷേത്രമുള്‍പ്പടെ വിവിധ ക്ഷേത്ര­ങ്ങ­ളുടെ കോയ്മ­യുമായ വെള്ളി­ക്കോത്ത് അര്‍ച്ചന­യിലെ പി. കണ്ണന്‍ നായര്‍ (ഗി­രിനായര്‍) (97) നിര്യാ­ത­നാ­യി.

മുച്ചി­ലോട്ട് ഭഗ­വതി ക്ഷേത്രത്തിലെ നാല് പെരു­ങ്ക­ളി­യാ­ട്ട­ങ്ങള്‍ക്ക് നേതൃത്വം നല്‍കി. അജാ­നൂര്‍ എന്‍.എസ്.എസ് കര­യോഗത്തിന്റെ സ്ഥാപക ഭാര­വാ­ഹി­യാ­യി­രു­ന്നു.

ഭാര്യ: പള്ളി­യത്ത് കുട്ടി­യമ്മ നീലേ­ശ്വരം, മകന്‍: പി. പിതാം­ബ­രന്‍ നായര്‍ (മെ­ഡി­കെ­യര്‍ സ്‌പെ­ഷ്യാലിറ്റി സെന്റര്‍, കാഞ്ഞ­ങ്ങാട്), മരു­മ­കള്‍: എം. രമ (പ­ടി­ഞ്ഞാറ്റംകൊഴു­വല്‍, സഹോ­ദ­ര­ങ്ങള്‍­: ­പ­രേ­ത­രായ പി കമ്മാ­രന്‍ നായര്‍, ചിയേയി അമ്മ. സഞ്ച­യനം ബുധ­നാ­ഴ്­ച
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com