കാഞ്ഞങ്ങാട് മേല്‍പ്പാലം ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് ബന്ധമില്ല
Shafi Chithari on
കാഞ്ഞങ്ങാട്: കോട്ടച്ചേരി മേല്‍പ്പാലവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിലെ പ്രബല വിഭാഗത്തെ അടച്ച് ആക്ഷേപിച്ചുവരുന്ന കാഞ്ഞങ്ങാട്ടെ പ്രാദേശിക പത്രമായ ലേറ്റസ്റ്റ് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെയും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറെയും അവഹേളിക്കാ ന്‍ നടത്തിയ ശ്രമം ആക്ഷന്‍ കമ്മിറ്റി തന്നെ പൊളിച്ചു. ഇന്നലെ വിവാദ പത്രത്തില്‍ നവംബര്‍ 11ന് കാഞ്ഞങ്ങാട് യതിംഖാന ഹാളില്‍ ചേര്‍ന്ന മേ ല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നിന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീഗിലെ ഹസീനാതാജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമ ടീച്ചറും ഇറങ്ങിപ്പോയിരുന്നുവെന്ന കല്ലുവെച്ച നുണ പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെ യാതൊരു സംഭവവും നടന്നിരുന്നില്ലെന്നും യോഗത്തി ല്‍ നിന്ന് ആരും ഇറങ്ങിപ്പോയിട്ടില്ലെന്നും മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നഗരസഭാ കൗണ്‍സിലര്‍ എച്ച് ശിവദത്ത്, കണ്‍വീനര്‍ എ ഹമീദ്ഹാജി എന്നിവര്‍ 'മലബാര്‍ വാര്‍ത്തയോട്' പറഞ്ഞു. ഇരുവരും യോഗത്തില്‍ സജീവമായി പങ്കെടുത്തുവെന്നും ചര്‍ച്ചകളില്‍ ഇടപെടുകയും ചെയ്തിരുന്നതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വെളിപ്പെടുത്തി. മേല്‍പ്പാലത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ ഇരുവരും ഒറ്റക്കെട്ടായ തീരുമാനത്തിലാണെന്ന് എച്ച് ശിവദത്ത് വ്യക്തമാക്കി. നഗരസഭാ ചെയര്‍പേഴ്‌സണും പഞ്ചായത്ത് പ്രസിഡണ്ട് മേല്‍പ്പാലത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനുള്ള പത്രത്തിന്റെ ശ്രമമാണ് ആക്ഷന്‍ കമ്മിറ്റിയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികളുടെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞുപോയത്. അതിനിടെ മേല്‍പ്പാലം അട്ടിമറിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച് നിയമക്കുരുക്കുണ്ടാക്കിയ ഒരു കെട്ടിട ഉടമയുടെ ഒത്താശക്കാരനായി മാറിയ പ്രദേശിക പത്രം മുസ്ലിം ലീഗിനെ ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നത് കല്ല് വെച്ച നുണയാണെന്ന് വെളിപ്പെട്ടുവരുന്നു. ഒരു മുസ്ലിംലീഗ് എംഎല്‍എയുടെ ജാമാതാവിന്റെ ഉടമസ്ഥതയിലുള്ള കോട്ടച്ചേരിയിലെ വിവാദ കെട്ടിടമായ ആസ്‌ക ബില്‍ഡിംഗ് മേല്‍പ്പാലത്തിന് വേണ്ടി പൊളിച്ചുമാറ്റാതിരിക്കാ ന്‍ പദ്ധതി തയ്യാറാക്കിയ വന്‍ലോബിയാണ് മേല്‍പ്പാലം കാഞ്ഞങ്ങാടിന് നഷ്ടപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ നടത്തിവരുന്നത്. ഉന്നതതലത്തില്‍ ഇതിന് വേണ്ടി നടത്തിയ ഗൂഢാലോചനകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എംഎല്‍എയുടെ ജാമാതാവ് എന്ന നിലയില്‍ കെട്ടിടം പൊളിച്ചുമാറ്റാതിരിക്കാനുള്ള വന്‍ലോബീങ്ങാണ് നടന്നുവരുന്നത്. ഇതു മറച്ചുവെക്കാന്‍ കാഞ്ഞങ്ങാട്ടെ മുസ്ലിം ലീഗിലെ പ്രബല വിഭാഗത്തെ കൂട്ടിയിണക്കി കള്ള പ്രചാരണം നടത്തുന്ന പ്രദേശിക പത്രം ആസ്‌ക കെട്ടിടം പൊളിച്ചുനീക്കാതിരിക്കാനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ വാര്‍ത്ത മെനഞ്ഞെടുക്കുന്നത്. പത്രത്തിന്റെ നിലപാടില്‍ മേല്‍പ്പാലം വര്‍ഷങ്ങളായി സ്വപ്‌നം കണ്ടിരിക്കുന്ന തീരദേശ വാസികളുള്‍പ്പെടെ വലിയൊരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. ചിത്താരി ലോബിയുടെ നിയന്ത്രണത്തിലുള്ള നെക്സ്റ്റ് കെട്ടിടത്തെ മേല്‍പ്പാലവുമായി കൂട്ടിയിണക്കി യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചുവിടാനാണ് പ്രദേശിക പത്രത്തിന്റെ ശ്രമം. ചിത്താരിയിലെ ലീഗ് കേന്ദ്രങ്ങള്‍ക്ക് നെക്സ്റ്റ് കെട്ടിടമായോ അതിന്റെ ഉടമകളുമായോ യാതൊരു ബന്ധവുമില്ല. പള്ളിക്കര തൊട്ടി സ്വദേശികളായ എം ടി മുഹമ്മദ് ഹാജി, തൊട്ടി സാലി ഹാജി, കൊളവയല്‍ മുഹമ്മദ് കുഞ്ഞി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കോട്ടച്ചേരിയിലെ നെക്സ്റ്റ് ബില്‍ഡിംഗ്. മേല്‍പ്പാലത്തിന് വേണ്ടി നിര്‍ണ്ണയിച്ച അതിര്‍ത്തിയില്‍ നെക്സ്റ്റ് കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്തുനിന്ന് 6 മീറ്റര്‍ നീക്കിവെച്ചിട്ടുണ്ട്. ഈ സ്ഥലം മാറ്റി നിര്‍ത്തിയാണ് കെട്ടിടം പണിതത്. നീക്കിവെച്ച സ്ഥലം യാതൊരു തടസ്സവും കൂടാതെ വിട്ടുകൊടുക്കാന്‍ കെട്ടിട ഉടമകള്‍ ഒരുക്കമാണ്. മേല്‍പ്പാലത്തിനെതിരെ നെക്സ്റ്റ് കെട്ടിട ഉടമകള്‍ യാതൊരു വിധ നിയമനടപടികള്‍ക്കും മെനക്കെട്ടില്ല. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ആസ്‌ക ബില്‍ഡിംഗ് സംരക്ഷിക്കുന്നതിന് വേണ്ടി മേല്‍പ്പാലം എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള വന്‍ലോബിയുടെ ശ്രമങ്ങള്‍ക്ക് പ്രദേശിക പത്രം ചൂട്ടുപിടിക്കുന്നതെന്ന് വ്യക്തമാണ്. ഇതിന് പിന്നില്‍ നടന്ന വന്‍ ഇടപാടുകളുടെ ചുരുളഴിയാന്‍ ഇരിക്കുന്നതേയുള്ളൂ. കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ത്ത ജനകീയ കണ്‍വെന്‍ഷനില്‍ നിന്നും തങ്ങള്‍ ഇറങ്ങിപ്പോയെന്ന ലേറ്റസ്റ്റ് വാര്‍ത്ത സത്യത്തിന് നിരക്കാത്തതാണെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനും അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി നസീമയും വ്യക്തമാക്കി. ഉദ്ഘാടനം ചെയ്ത എം പിയും, എം എല്‍എയും പ്രസംഗിച്ചതിന് ശേഷം കണ്‍വെന്‍ഷനില്‍ പ്രൊട്ടോകോള്‍ പ്രകാരം പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ട തങ്ങള്‍ ഇരുവരും പ്രസംഗിക്കുകയും നഗരസഭയുടെ പരിപൂര്‍ണ്ണ പിന്തുണ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും റെയില്‍വേ പാളത്തിന് മുകളില്‍ റെയില്‍വേ സ്വന്തം ഉത്തരവാദിത്വത്തില്‍ നിര്‍മ്മിക്കേണ്ട പാല ഭാഗത്തിന് ആവശ്യമായ അഞ്ച് സെന്റ് ഭൂമി റെയില്‍വേയുടെ ആവശ്യ പ്രകാരം വിലക്കെടുത്ത് നല്‍കാനുള്ള നഗരസഭയുടെ തീരുമാനവും സന്നദ്ധതയും ചെയര്‍പേഴ്‌സണ്‍ അറിയിക്കുകയും ചെയ്തതാണ്. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ പത്രത്തിന്റെ നിഗൂഡ താല്‍പര്യം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്ന് ഇരുവരും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. വാര്‍ത്തയില്‍ പരാമര്‍ശിച്ച കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ഈ വാര്‍ത്തയുടെ നിജ സ്ഥിതി ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത നിര്‍വ്വഹിക്കുമെന്ന് കരുതുന്നതായി ഇരുവരും പറഞ്ഞു..
പുറവങ്കര തറവാട് പ്രതിഷ്ഠാദിനവും വെബ്സൈറ്റ് സ്വിച്ച്ഓണ്‍ കര്‍മ്മവും നാളെ
Shafi Chithari on Nov 11, 2012
പുറവങ്കര തറവാട്
വധു അണിഞ്ഞത് അഞ്ചുകിലോസ്വര്‍ണം
Shafi Chithari on Nov 8, 2012
ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലെ ക്വാന്‍ഷുവിലുള്ള രാജകുടുംബമാണിത്. 26 കാരിയായ ലിയു ഇത്രയും ആഭരങ്ങള്‍ ധരിക്കാന്‍വേണ്ടിമാത്രം രണ്ടുമണിക്കൂറിലേറെ സമയമെടുത്തുപോലും. വിവാഹസമയമത്രയും ഇത്രയും ആഭരണങ്ങള്‍ ധരിച്ചുതന്നെയാണ് ലിയു നിന്നത്. ആഭരണത്തിന്റെ ഭാരംതാങ്ങാന്‍ ലിയു ഒത്തിരി കഷ്ടപ്പെട്ടുവെന്നാണ് അവരോട് അടുപ്പമുള്ളവര്‍ പറയുന്നത്.
എല്ലാവരും ചര്‍ച്ചചെയ്യുന്നതാകണം മകളുടെ വിവാഹമെന്ന് ലിയുവിന്റെ മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമുണ്ടായിരിന്നി. അതിന് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ലിയുവിന്റെ അമ്മ ലിന്‍ ഹു. വിവാഹം തീരുമാനിക്കുന്നതിനുമുമ്പുതന്നെ മകള്‍ക്ക് വേണ്ടി സ്വര്‍ണാഭരങ്ങള്‍ വാങ്ങുകയും ശേഖരിച്ച് വയ്ക്കുകയുമായിരുന്നു താനെന്നും ലിന്‍ പറയുന്നു. തന്റെ ബന്ധുക്കളോടും ഇങ്ങനെ സ്വര്‍ണം ശേഖരിച്ച് വയ്ക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും ലിന്‍ പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണവും അവര്‍തന്നെ പറയുന്നു. ഭഭപെണ്‍കുട്ടികളെ വിവാഹം ചെയ്ത് അയക്കുമ്പോള്‍ ധരിച്ചിരിക്കുന്ന സ്വര്‍ണത്തിനനുസരിച്ച് അവരോട് വരന്റെ ബന്ധുക്കള്‍ക്ക് മതിപ്പ് കൂടും ലിന്‍ പറയുന്നു.
|
ചെമ്മട്ടംവയല്‍ ബല്ലത്ത് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം
Shafi Chithari on
കാഞ്ഞങ്ങാട്: ചെമ്മട്ടംവയല്‍ ബല്ലത്ത് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം പുറത്തുവന്ന സംഭവത്തില്‍ അവ്യക്തത നീങ്ങിയിട്ടില്ല. വിവരം അറിഞ്ഞ് ഇന്ന് രാവിലെ ഇവിടെയെത്തിയ ജിയോളജി വകുപ്പ് അധികൃതര്‍ക്ക് ഇതിന്റെ കാരണം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ പരിഭ്രാന്തിപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ബല്ലത്തെ ഗോവിന്ദന്റെ വീടിനടുത്ത് പ്രത്യക്ഷപ്പെട്ട കുഴി ജിയോളജി വകുപ്പ് ജില്ലാ ഓഫീസറും സീനിയര്‍ ജിയോളജിസ്റ്റുമായ കെ എ മുഹമ്മദ്, ഹൈഡ്രോ ജിയോളജിസ്റ്റ് കെ എം അബ്ദുള്‍ അഷ്‌റഫ് എന്നിവര്‍ ഇന്ന് രാവിലെ പരിശോധിച്ചെങ്കിലും ഭൂമിക്കടിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. എഡിഎം എച്ച് ദിനേശന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉദേ്യാഗസ്ഥസംഘം ഇന്ന് രാവിലെ ചെമ്മട്ടംവയലിലെത്തിയത്. ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥ സംഘം താമസിയാതെ വീ ണ്ടും ചെമ്മട്ടംവയലിലെത്തി വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട കുഴി എട്ട് മീറ്ററോളം ആഴത്തില്‍ വെട്ടുകല്ലാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. വെട്ടുകല്ലിന് ശേഷം പത്ത് മീറ്ററോളം ആഴത്തില്‍ മുഴുവന്‍ ചെളിയും ചെളിക്ക് താഴെ ആഴത്തില്‍ പാറയുമാണ് ഉള്ളതെന്ന് ശാസ്ത്രീയമായ പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ദിവസം പെയ്ത മഴയുടെ ശക്തിയില്‍ മഴവെള്ളം ആഴ്ന്നിറങ്ങി ചെളിയില്‍ കലങ്ങിയത് അസാധാരണ ശബ്ദത്തിന് കാരണമാകാമെന്ന് ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നവംബര്‍ 5 ന് പുല്ലൂരില്‍ പെയ്ത മഴയുടെ അളവ് പുല്ലൂര്‍ സീഡ് ഫാമില്‍ നിന്ന് ശേഖരിച്ച ശേഷമാണ് ജിയോളജി വകുപ്പ് ഉദേ്യാഗസ്ഥര്‍ ചെമ്മട്ടംവയലിലെത്തിയത്. ഈ പ്രദേശത്ത് 55 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്ക്. ശക്തമായ ഒഴുക്ക് ഭൂമിക്കടിയിലേക്ക് നീങ്ങുന്ന തരത്തില്‍ ശക്തമായ മഴയാണ് പെയ്തതെന്ന് ജിയോളജി വകുപ്പ് ജില്ലാ ഓഫീസര്‍ കെ എ മുഹമ്മദ് 'മലബാര്‍വാര്‍ത്ത' യോട് പറഞ്ഞു. ഭൂമിക്കടിയില്‍ എന്തെങ്കിലും രീതിയിലുള്ള ശബ്ദമോ വെള്ളത്തിന്റെ ഒഴുക്കിന്റെ ശബ്ദമോ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ജിയോളജി വകുപ്പ് അധികൃതരെ അറിയിക്കണമെന്ന് അദ്ദേഹം അറിയിച്ചു. ചെമ്മട്ടംവയല്‍ ബല്ലാ പ്രദേശത്തെ കിണറുകള്‍ അതാത് വീട്ടുകാര്‍ ശ്രദ്ധിക്കണമെന്നും വെള്ളത്തില്‍ നിറവ്യത്യാസമോ ചെളിവെള്ളത്തിന്റെ അംശമോ രുചിയില്‍ മാറ്റമോ മനസിലായാല്‍ അക്കാര്യവും അടിയന്തര സ്വഭാവത്തോടെ അറിയിക്കണമെന്ന് ആവശ്യപ്പെട്ട ഉദേ്യാഗസ്ഥരുടെ വാക്കുകളില്‍ അവ്യക്തതയും ചില ആശങ്കകളും ഇല്ലാതില്ല. എങ്കിലും ഭയപ്പെടേണ്ടതില്ലെന്നാണ് ഈ അപൂര്‍വ്വ സംഭവത്തെ കുറിച്ചുള്ള അവരുടെ പ്രതികരണം. ഇന്നലെ രാത്രിയാണ് ഭൂമിക്കടിയില്‍ നിന്നും അസാധാരണ ശബ്ദം കേട്ടത്. ആദ്യം വീടുകള്‍ക്ക് സമീപത്തും പിന്നീട് റോ ഡിനടിയിലും ജലമൊഴുകുന്നതിന് സമാനമായ ശബ്ദം കേ ള്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പരിഭ്രാന്തിയിലായ പരിസരവാസികള്‍ ഉടന്‍ തന്നെ വിവരം നല്‍കിയതനുസരിച്ച് ഹൊ സ്ദുര്‍ഗ് എസ് ഐ ഇ വി സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പിന്നീടാണ് ഇക്കാര്യം ജിയോളജി വകുപ്പിനെ അറിയിച്ചത്
കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയം യാഥാര്‍ത്ഥ്യത്തിലേക്ക്
Shafi Chithari on Nov 7, 2012
പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ താല്‍ക്കാലികമായി
പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം
കാഞ്ഞങ്ങാട്: ഒടുവില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ നിലപാട് തിരുത്തി. കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം ഉള്‍പെടെ ഭൗതിക സാഹചര്യം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ച 5.28 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാമെന്ന് ഒടുവില്‍ കേന്ദ്രീയ വിദ്യാലയം അധികൃതര്‍ സമ്മതിച്ചു.
കഴിഞ്ഞ ദിവസം കേന്ദ്രീയ വിദ്യാലയത്തിന് നീക്കിവെച്ച ഗുരുവനത്തെ സ്ഥലം പരിശോധിച്ച കേന്ദ്രീയ വിദ്യാലയം കൊച്ചി മേഖല ഡപ്യൂട്ടി കമ്മീഷണര്‍ രണ്‍വീര്‍ സിംഗ് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറുമായി ചര്‍ച നടത്തിയതിനെ തുടര്‍ന്നാണ് ധാരണയായത്.
ഇപ്പോള്‍ അനുവദിച്ച സ്ഥലം ഏറ്റെടുക്കാമെന്നും കെട്ടിട നിര്‍മാണത്തിനുള്ള നടപടി ഉടന്‍ തുടങ്ങുമെന്നും ഡപ്യൂട്ടി കമ്മീഷണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇനിയും മൂന്ന് ഏക്കര്‍ സ്ഥലം കൂടി അനുവദിക്കണമെന്ന് കേന്ദ്രീയ വിദ്യാലയം അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ഏക്കര്‍ സ്ഥലം അനുവദിക്കുന്നതിന് റവന്യു വകുപ്പ് ഉടന്‍ നടപടി സ്വീകരിക്കും.
കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള അപ്രോച്ച് റോഡിനാവശ്യമായ ഫണ്ട് പി. കരുണാകരന്‍ എം.പിയും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയും വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്നേക്കര്‍ സ്ഥലം കൂടി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ചുകിട്ടാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ റവന്യുമന്ത്രിയെയും ധനകാര്യമന്ത്രിയെയും നേരിട്ട് കാണുന്നുണ്ട്. അധ്യാപക-രക്ഷാകര്‍തൃ സമിതി കേന്ദ്രീയ വിദ്യാലയം യാഥാര്‍ത്ഥ്യമാക്കുന്നതിന് പതിവിന് വിപരീതമായി സജീവമായി ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്

പുള്ളറ് പാഞ്ഞി പണിയെട്ത്ത് 'ആദിലെ പൂദിലെ' ചേലായി
Shafi Chithari on Nov 4, 2012
ജോലിക്കിടെ യുവാവിന്റെ മലദ്വാരത്തില്‍ ഹൈപ്രഷര്‍ കാറ്റ് അടിച്ചുകയറ്റി; വന്‍കുടല്‍ തകര്‍ന്ന യുവാവിന്റെ നില ഗുരുതരം
Shafi Chithari on Oct 21, 2012
അബ്ബാസ് അന്‍വരി നിര്യാതനായി
Shafi Chithari on Oct 19, 2012
കാസര്‍കോട്: സെന്റര്‍ ചിത്താരി മുന്‍ മുഅല്ലിമും സുന്നി സംഘടനാ സ്ഥാപന സഹകാരി അബ്ബാസ് അന്‍വരി മരുതടുക്കം (48) നിര്യാതനായി. പരേതരായ അബ്ദുല്‍ ഖാദര്‍ -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ശബീബ്, ശഫീഖ്, ശുഹൈബ്, ശക്കീല്‍, സുക്കൈന, ശരീഫ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഉസ്മാന്‍, എറമു, ഇബ്റാഹിം.
വൈകിട്ട് നാലുമണിക്ക് മരുതടക്കം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. വിവിധ സുന്നി സംഘടനകളില്‍ നേതൃസ്ഥാനം അലങ്കരിച്ച അബ്ബാസ് അന്‍വരി സുന്നി മാനേജ്മന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് എസ് എഫ് ജില്ലാ സെക്രട്ടറി അബ്ദുറസാഖ് കോട്ടക്കുന്ന്, എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി ബശീര്‍ ദാരിമി തളങ്കര, അഷ്‌റഫ് കരിപ്പൊടി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ ആശുപത്രിയിലെത്തി മയ്യത്ത് സന്ദര്‍ശിച്ചു.
പൂച്ചക്കാട് ചേറ്റുകുണ്ടിലെ സഞ്ജീവി നിര്യതയായി
Shafi Chithari on Oct 17, 2012
ചേറ്റുകുണ്ട്: കീക്കാന്‍, റിട്ട.ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് സി. സുബ്രായ മാസ്റ്ററുടെ ഭാര്യ സഞ്ജീവി (82) നിര്യാതയായി. മക്കള്‍: പ്രഭാവതി (അസിസ്റ്റന്റ് സി.പി.സി.സി.ആര്‍.ഐ കാസര്‍കോട്), സത്യവതി (ടീച്ചര്‍ ചന്ദ്രഗിരി സ്കൂള്‍), സരസ്വതി (ടീച്ചര്‍ ഷേണി ഹൈസ്കൂള്‍), മാലതി.
മരുമക്കള്‍: പരേതനായ പരമേശ്വര കളനാട് (പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍), പുരുഷോത്തമ മരവയല്‍, അശോക് കാസര്‍കോട്.
മരുമക്കള്‍: പരേതനായ പരമേശ്വര കളനാട് (പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍), പുരുഷോത്തമ മരവയല്‍, അശോക് കാസര്‍കോട്.

ഹജ്ജിന് പുറപ്പെടാനിരിക്കെ ഹൃദയഘാതംമൂലം മരിച്ചു
Shafi Chithari on Oct 6, 2012
പള്ളിക്കര: ചിത്താരി കൊട്ടിലങ്ങാടിയിലെ അബ്ദുല്ല ഹാജി(57) നിര്യാതനായി. പരേതരായ മുഹമ്മദ് കുഞ്ഞി-കൊട്ടിലങ്ങാട് ആസിയ ദമ്പതികലുടെ മകനാണ്. കൊട്ടിലങ്ങാട് ജമാഅത്ത് സെക്രട്ടറിസ്ഥാനം വഹിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി ഭാര്യയെയും ഭാര്യ മാതാവിനെയും കൂട്ടിപോവാന്‍ ഒരുങ്ങവെയാണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. സജീവ മുസ്ലിം പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനും കൂടിയാണ്.ഭാര്യ: പൂച്ചക്കാട് മാളിഗയിലെ സുബൈദ. മക്കള്‍: ഫാറൂഖ്, അന്‍സാര്‍ (അബുദാബി), യൂനുസ് (വിദ്യാര്‍ത്ഥി), സീനത്ത്, യുസൈറ. മരുമക്കള്‍: ചിത്താരി മാട്ടുമാലിലെ മുഹമ്മദ് കുഞ്ഞി (അബുദാബി), പുഞ്ചാവി സലീം (ദുബൈ).
സി. എച് മൌലവി, മുബാറക് ഹസൈനാര്‍ ഹാജി എന്നിവര്‍ക്ക് ഇ. അഹമദ് സ്വീകരണം നല്‍കി
Shafi Chithari on Oct 4, 2012
ബ്രൂണെ സുല്‍ത്താന്റെ പുത്രിയുടെ വിവാഹത്തിന് ചെലവ് രണ്ടുകോടി ഡോളര്‍
Shafi Chithari on Sep 30, 2012
സുല്‍ത്താനും കുടുംബവും താമസിക്കുന്ന 1,700 മുറികളുള്ള ഇസ്താന നൂറുള്‍ ഇമാം കൊട്ടാരത്തിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിദേശത്തുനിന്നുമുള്ള അതിഥികളും വിവാഹത്തില്‍ പങ്കുകൊണ്ടു. 2004ല്‍ ബ്രൂണെ രാജ്യത്തിന്റെ അനന്തരാവാകാശിയായ രാജകുമാരന്റെ വിവാഹത്തിന് 50 ലക്ഷം ഡോളര്‍ ചെലവഴിച്ചിരുന്നു. ബ്രൂണെ സുല്‍ത്താന്റെയും സലേഹ രാജകുമാരിയുടെയും അഞ്ചാമത്തെ പുത്രിയാണ് ഹഫീസ രാജകുമാരി. 32 കാരിയായ രാജകുമാരിയെ വിവാഹം ചെയ്തത് 29 കാരനായ ഹാജി മുഹമ്മദ് റുസെയ്‌നി ആണ്. ബിസിനസ് അഡ്മിസ്‌ട്രേഷനില്‍ ഡിഗ്രിയുള്ള രാജകുമാരി സാമ്പത്തിക മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് ഹാജിമുഹമ്മദ് ബ്രൂണെയുടെ പ്രധാനമന്ത്രികൂടിയായ സുല്‍ത്താന്റെ ഓഫീസിലാണ്.
എണ്ണ സമ്പന്നമായ ബ്രൂണെ 600 വര്‍ഷമായി ഒരേ രാജകുടുംബം തന്നെയാണു ഭരിക്കുന്നത്. ധനകാര്യം, പ്രതിരോധം തുടങ്ങിയ വകുപ്പുകളും രാജകുടുംബത്തിന്റെ കീഴിലാണ്.
|
സൌത്ത് ചിത്താരി മോയ്ദീന്‍ എന്ന പഴയ കാല മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ് ടി. വി യിലെ കണ്ടതും കേട്ടതും
Shafi Chithari on Sep 27, 2012
സൌത്ത് ചിത്താരി ഹയ്ദ്രോസേ ജുമുആ മസ്ജിദ് നടുത്തുള്ള ഹയ്ദ്രോസേ ക്വര്‍ട്ടെര്സില്‍ താമസിക്കുന്ന
മോയ്ദീന്‍ ചിത്താരി എന്നാ പഴയ കാല്‍ മാപ്പിള പ്പാട്ടുകാരനെ കുറിച്ച ഏഷ്യാനെറ്റ് ടി. വി യിലെ കണ്ടതും കേട്ടതും എന്നാ പരിപാടിയില്‍
കയാണ്
ഒരു കൈ താങ്ങ് അതിവിടെയും അനിവാര്യമാണ്,,, സുഹുര്തുക്കളുടെ സഹായം ഇദ്ദേഹത്തിന് എത്തിച്ചു കൊടുക്കുക
നമ്മള്‍ ഇന്ന് ഒരു രൂപ സഹായം ചെയ്‌താല്‍ സൃഷ്ടാവ് നമുക്ക് അതിരട്ടിയാക്കി തരും ...!
MOIDEEN KANHANGAD's BANK DETAILS
നമ്മള്‍ ഇന്ന് ഒരു രൂപ സഹായം ചെയ്‌താല്‍ സൃഷ്ടാവ് നമുക്ക് അതിരട്ടിയാക്കി തരും ...!
MOIDEEN KANHANGAD's BANK DETAILS
Account Name : MOIDU C.K.
Bank : Federal Bank, Uduma, Kerala
Account No. : 1891 01000 02971
IFSC CODE : FDRL0001891
IFSC CODE : FDRL0001891
MOBILE : 0091 9961 542595, 00919656 068729
മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു
Shafi Chithari on
ഇന്നാലില്ലാഹി വ ഇന്നാ ഇലയിഹി റാജിയൂന്‍... ... മാണിക്കോത്ത് മടിയന്‍ കുന്നില്‍ പരേതനായ മമ്മുഹാജിയുടെ മകന്‍ 14 മൊയിദു ഹൃദ്യഘാദം മൂലം മരണപ്പെട്ടു ..ധീര്ക കാലം അബൂദാബിയില്‍ ആയിരുന്നു..ഗ്രോസറി ബിസിനെസ്സ് നടത്തിവന്ന മൊയ്തു മകന്‍റെ കല്യാണ ആവശ്യത്തിന്നായി ഈ അടുത്താണ് നാട്ടില്‍ എത്തിയത്..നാട്ടിലെ എല്ലാ മത ,സാമൂഹ്യ ,സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞു നില്‍ക്കാറുള്ള വ്യക്തിത്ത്വമാണ് മൊയ്തു..മാണിക്കോത്ത് ജമാ അത്തിന്‍റെ എലാ പ്രവര്‍ത്തനത്തിലും നിരസാനിധ്യമായിരുന്നു മൊയ്തു..
മാതമാറ്റിക്കല്‍ ഫൈനാന്സില് യൂനുസിന് ഡോക്ടറേറ്റ്
Shafi Chithari on
കാസര്‍കോട്: മാതമാറ്റിക്കല്‍ ഫൈനാന്സില് മേല്‍പറമ്പ് കൂവത്തൊട്ടിയിലെ സി.എ. യൂനുസിന് ഡോക്ടറേറ്റ് ലഭിച്ചു. മേല്‍പറമ്പ് കൂവത്തൊട്ടി വീട്ടില്‍ മാഹിങ്ക തറവാട്ടില്‍ പരേതനായ സി.എച്ച്. അഹ്മദ്-ഹാജറ ദമ്പതികളുടെ മകനാണ് യൂനുസ്.
![]() |
| Dr. Yoonus |
മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. കൊച്ചിന് യുനീവേഴ്സിറ്റിയില് നിന്നും എം.എസ്.സി. മാത്സില് അഞ്ചാംറാങ്കോടെയാണ് യൂനുസ് പാസായത്. 2007ലാണ് മദ്രാസ് യുനീവേഴ്സിറ്റിയില് പി.എച്ച്.ഡിക്ക് ചേര്‍ന്നത്. കാസര്‍കോട് ഗവണ്മെന്റ് കോളേജിലാണ് ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠനം. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
ഹജ്ജാജിമാര്‍ക്ക് സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് യാത്രയയപ്പ് നല്‍കി.
Shafi Chithari on Sep 22, 2012
സൗത്ത് ചിത്താരി: മഹല്ലില്‍ നിന്നും ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് ഉംറ കര്‍മത്തിന് പോകുന്നവര്‍ക്ക് സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി യാത്രയയപ്പ് നല്‍കി.
ഹിദായത്തുല്‍ ഇസ്ലാം മദ്റസയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് സി.എം. ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.
ഖത്വീബ് ഹമീദ് ഫൈസി ഉദ്ഘാടനം ചെയ്തു. വണ്‍. ഫോര്‍ അബ്ദുര്‍ റഹ്മാന്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി കുളിക്കാട്, മൂസ എന്നിവര്‍ പ്രസംഗിച്ചു. ജമാഅത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും അബ്ദു മൗലവി യാത്രയയപ്പിന് നന്ദിയും പറഞ്ഞു.
പൊരുതി ജയിക്കുന്നവള്‍
Shafi Chithari on Sep 11, 2012
എറണാകുളം: എടത്തല കുഴിവേലിപ്പടിയിലെ കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജ്. ഉച്ചഭക്ഷണ ഇടവേളയ്ക്കുള്ള ബെല്‍.
ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി ആ ക്ലാസ്മുറിയാകെ പ്രകാശം പരത്തി നിന്നു.
വിധിയുടെ കൈകളിലെ 'കളിപ്പാട്ട'ങ്ങളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയ നിര്‍ഭാഗ്യവതികളായ അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളാണിവളും. ചെറുപ്പത്തിലേ പിടികൂടിയ ശാരീരിക വൈകല്യങ്ങള്‍ ഇവളുടെ ചലനശേഷിയെ ബാധിച്ചു. പരസഹായമില്ലാതെ നടക്കാന്‍പോലുമാവാത്ത സ്ഥിതി.
എന്നിട്ടും നസ്‌നിന്‍ പൊരുതുകയാണ്, ജീവിതം ജയിക്കാനായി. കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഈ വിദ്യാര്‍ത്ഥിനിയെപ്പോലെ മനക്കരുത്തുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നയിടത്ത്, നസ്‌നിന്റെ പുഞ്ചിരിക്ക് കൂടുതല്‍ തിളക്കം കൈവരുന്നു.
പഠിക്കാന്‍ ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് നസ്‌നിന്‍ എന്ന് അദ്ധ്യാപിക നിലാ മധേശ്വരിയും പറഞ്ഞു: ''കുട്ടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരും. രാവിലെ ക്ലാസ്സില്‍ എത്തിയാല്‍ എങ്ങോട്ടും പോകാനാവാതെ ഒരേ ഇരിപ്പാണ്. പക്ഷേ, മിടുമിടുക്കിയാണവള്‍... ഇപ്പോള്‍ത്തന്നെ 83 ശതമാനം മാര്‍ക്കുണ്ട്, ക്ലാസ് ടോപ്പര്‍''.
ഏഴാം സെമസ്റ്റര്‍ ക്ലാസാണ് ഇപ്പോള്‍ നസ്‌നിനും കൂട്ടുകാര്‍ക്കുമായി നടക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മള്‍ട്ടി മീഡിയ ടെക്‌നിക്‌സും മൊബൈല്‍ കമ്പ്യൂട്ടിങ്ങും മോഡേണ്‍ കമ്യൂണിക്കേഷന്‍ സിസ്റ്റംസും ഉള്‍പ്പെടെയുള്ള ആറ് വിഷയങ്ങളിലും നസ്‌നിന്‍ തന്നെയാണ് മറ്റ് 52 സഹപാഠികള്‍ക്ക് മാതൃക.
''പഠന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വര്‍ക്ക് ഏല്പിച്ചാലും ക്ലാസ്സില്‍ മറ്റ് കുട്ടികളുടെ ഹെല്‍പ്പ് സ്വീകരിക്കാതെ സ്വന്തമായി ചെയ്ത് കൊണ്ടുവരാം എന്ന ആത്മവിശ്വാസമാണ് എപ്പോഴും നസ്‌നിന്‍ പ്രകടിപ്പിക്കുക'' -ടീച്ചര്‍ ആരിഫ പറയുന്നു.
കോളേജില്‍ പഠിക്കാന്‍ എത്തിയതു മുതല്‍ ഇന്നുവരെ ക്ലാസ് ഉള്ള ദിവസങ്ങളില്‍ ഒരുദിവസം പോലും മുടങ്ങാത്ത, ഒരുദിവസം പോലും ലേറ്റ് ആയി വരാത്ത വിദ്യാര്‍ത്ഥി എന്ന റെക്കോഡും നസ്‌നിക്ക് സ്വന്തം. മെറിറ്റ് ലിസ്റ്റിലാണ് കുട്ടി കെ.എം.ഇ.എ. കോളേജില്‍ പ്രവേശനം നേടിയത്. നസ്‌നിന്റെ ശാരീരിക വിഷമതകള്‍ കണക്കിലെടുത്ത് മാനേജ്‌മെന്റ് താഴത്തെ നിലയില്‍തന്നെ ക്ലാസ്സുകള്‍ ക്രമീകരിച്ചു. ലാബ് സൗകര്യങ്ങളും ക്ലാസ്സില്‍ത്തന്നെ ഏര്‍പ്പാടാക്കി.
വാഴക്കാലയില്‍ ബിസിനസ് നടത്തുന്ന നസീറിന്റെ മകളാണ് നസ്‌നിന്‍. തമ്മനത്താണ് തറവാട്ടുവീട് എങ്കിലും മകളുടെ പഠനസൗകര്യം കണക്കിലെടുത്ത് പിന്നീട് ഇവര്‍ കോളേജിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.
ദിവസവും രാവിലെ ഉമ്മ നസീമയാണ് നസ്‌നിയെ കോളേജില്‍ എത്തിക്കുക. 'വാക്കറി'ന്റെ സഹായത്തോടെയാണ് കുട്ടി ക്ലാസ് വരെ നടന്നുകയറുന്നത്. പിന്നീട്, വൈകിട്ട് 4.15ന് ക്ലാസ് വിടുംവരെ എങ്ങോട്ടും പോവാതെ മുന്‍ബെഞ്ചില്‍ത്തന്നെ. എന്തുചോദിച്ചാലും മറുപടിയായി ആദ്യമൊരു ചിരിയുണ്ടാവും.
ഇത്ര ബി-പോസിറ്റീവായി ഇരിക്കാനുള്ള ഊര്‍ജം എവിടെനിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു? മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.'' ''എന്നെക്കുറിച്ച് പത്രത്തില്‍ എഴുതാനാണെങ്കില്‍ വേണ്ട, താല്പര്യമില്ല'' എന്നായിരുന്നു അടുത്ത അഭ്യര്‍ത്ഥന.
പ്രിയപ്പെട്ട കുട്ടീ, ഞങ്ങളോട് ക്ഷമിക്കുക. നിന്നെക്കുറിച്ചുള്ള വാക്കുകളും നിന്റെ നിറചിരിയും നിനക്ക് ചുറ്റുമുള്ള അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
വൈകല്യങ്ങളെയെല്ലാം തോല്പിച്ച് ലോകത്തിന് മുന്നില്‍ നീ ഉയിര്‍ത്തെണീറ്റ്‌നില്‍ക്കുന്ന ഒരുനാള്‍ വരും. അതിനായുള്ള ഇന്ധനമാവട്ടെ ഞങ്ങളുടെ പ്രാര്‍ത്ഥനകളും...
ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരായി പുറത്തേക്ക് നീങ്ങി. ഒരാള്‍ മാത്രം ബാക്കിയായി. നസ്‌നിന്‍. അപ്പോഴും, അവളുടെ നിറഞ്ഞ പുഞ്ചിരി ആ ക്ലാസ്മുറിയാകെ പ്രകാശം പരത്തി നിന്നു.
വിധിയുടെ കൈകളിലെ 'കളിപ്പാട്ട'ങ്ങളാകാന്‍ തിരഞ്ഞെടുക്കപ്പെട്ടുപോയ നിര്‍ഭാഗ്യവതികളായ അനേകായിരം പെണ്‍കുട്ടികളില്‍ ഒരുവളാണിവളും. ചെറുപ്പത്തിലേ പിടികൂടിയ ശാരീരിക വൈകല്യങ്ങള്‍ ഇവളുടെ ചലനശേഷിയെ ബാധിച്ചു. പരസഹായമില്ലാതെ നടക്കാന്‍പോലുമാവാത്ത സ്ഥിതി.
എന്നിട്ടും നസ്‌നിന്‍ പൊരുതുകയാണ്, ജീവിതം ജയിക്കാനായി. കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിന്റെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഈ വിദ്യാര്‍ത്ഥിനിയെപ്പോലെ മനക്കരുത്തുള്ള ഒരു കുട്ടിയെ കണ്ടിട്ടില്ലെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ പ്രൊഫ. അബ്ദുള്‍ റഹ്മാന്‍ സാക്ഷ്യപ്പെടുത്തുന്നയിടത്ത്, നസ്‌നിന്റെ പുഞ്ചിരിക്ക് കൂടുതല്‍ തിളക്കം കൈവരുന്നു.
പഠിക്കാന്‍ ബി.ടെക് -ഐ.ടി. ഫൈനല്‍ ഇയര്‍ ക്ലാസ്സിലെ ഏറ്റവും മിടുക്കിയാണ് നസ്‌നിന്‍ എന്ന് അദ്ധ്യാപിക നിലാ മധേശ്വരിയും പറഞ്ഞു: ''കുട്ടിയുടെ അവസ്ഥ കാണുമ്പോള്‍ സങ്കടം വരും. രാവിലെ ക്ലാസ്സില്‍ എത്തിയാല്‍ എങ്ങോട്ടും പോകാനാവാതെ ഒരേ ഇരിപ്പാണ്. പക്ഷേ, മിടുമിടുക്കിയാണവള്‍... ഇപ്പോള്‍ത്തന്നെ 83 ശതമാനം മാര്‍ക്കുണ്ട്, ക്ലാസ് ടോപ്പര്‍''.
ഏഴാം സെമസ്റ്റര്‍ ക്ലാസാണ് ഇപ്പോള്‍ നസ്‌നിനും കൂട്ടുകാര്‍ക്കുമായി നടക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സും മള്‍ട്ടി മീഡിയ ടെക്‌നിക്‌സും മൊബൈല്‍ കമ്പ്യൂട്ടിങ്ങും മോഡേണ്‍ കമ്യൂണിക്കേഷന്‍ സിസ്റ്റംസും ഉള്‍പ്പെടെയുള്ള ആറ് വിഷയങ്ങളിലും നസ്‌നിന്‍ തന്നെയാണ് മറ്റ് 52 സഹപാഠികള്‍ക്ക് മാതൃക.
''പഠന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും വര്‍ക്ക് ഏല്പിച്ചാലും ക്ലാസ്സില്‍ മറ്റ് കുട്ടികളുടെ ഹെല്‍പ്പ് സ്വീകരിക്കാതെ സ്വന്തമായി ചെയ്ത് കൊണ്ടുവരാം എന്ന ആത്മവിശ്വാസമാണ് എപ്പോഴും നസ്‌നിന്‍ പ്രകടിപ്പിക്കുക'' -ടീച്ചര്‍ ആരിഫ പറയുന്നു.
കോളേജില്‍ പഠിക്കാന്‍ എത്തിയതു മുതല്‍ ഇന്നുവരെ ക്ലാസ് ഉള്ള ദിവസങ്ങളില്‍ ഒരുദിവസം പോലും മുടങ്ങാത്ത, ഒരുദിവസം പോലും ലേറ്റ് ആയി വരാത്ത വിദ്യാര്‍ത്ഥി എന്ന റെക്കോഡും നസ്‌നിക്ക് സ്വന്തം. മെറിറ്റ് ലിസ്റ്റിലാണ് കുട്ടി കെ.എം.ഇ.എ. കോളേജില്‍ പ്രവേശനം നേടിയത്. നസ്‌നിന്റെ ശാരീരിക വിഷമതകള്‍ കണക്കിലെടുത്ത് മാനേജ്‌മെന്റ് താഴത്തെ നിലയില്‍തന്നെ ക്ലാസ്സുകള്‍ ക്രമീകരിച്ചു. ലാബ് സൗകര്യങ്ങളും ക്ലാസ്സില്‍ത്തന്നെ ഏര്‍പ്പാടാക്കി.
വാഴക്കാലയില്‍ ബിസിനസ് നടത്തുന്ന നസീറിന്റെ മകളാണ് നസ്‌നിന്‍. തമ്മനത്താണ് തറവാട്ടുവീട് എങ്കിലും മകളുടെ പഠനസൗകര്യം കണക്കിലെടുത്ത് പിന്നീട് ഇവര്‍ കോളേജിന് സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.
ദിവസവും രാവിലെ ഉമ്മ നസീമയാണ് നസ്‌നിയെ കോളേജില്‍ എത്തിക്കുക. 'വാക്കറി'ന്റെ സഹായത്തോടെയാണ് കുട്ടി ക്ലാസ് വരെ നടന്നുകയറുന്നത്. പിന്നീട്, വൈകിട്ട് 4.15ന് ക്ലാസ് വിടുംവരെ എങ്ങോട്ടും പോവാതെ മുന്‍ബെഞ്ചില്‍ത്തന്നെ. എന്തുചോദിച്ചാലും മറുപടിയായി ആദ്യമൊരു ചിരിയുണ്ടാവും.
ഇത്ര ബി-പോസിറ്റീവായി ഇരിക്കാനുള്ള ഊര്‍ജം എവിടെനിന്ന് ലഭിക്കുന്നു എന്ന് ചോദിച്ചു? മറുപടി ഇങ്ങനെയായിരുന്നു: ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു.'' ''എന്നെക്കുറിച്ച് പത്രത്തില്‍ എഴുതാനാണെങ്കില്‍ വേണ്ട, താല്പര്യമില്ല'' എന്നായിരുന്നു അടുത്ത അഭ്യര്‍ത്ഥന.
പ്രിയപ്പെട്ട കുട്ടീ, ഞങ്ങളോട് ക്ഷമിക്കുക. നിന്നെക്കുറിച്ചുള്ള വാക്കുകളും നിന്റെ നിറചിരിയും നിനക്ക് ചുറ്റുമുള്ള അനേകായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാതൃകയാകട്ടെ എന്ന സദുദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
വൈകല്യങ്ങളെയെല്ലാം തോല്പിച്ച് ലോകത്തിന് മുന്നില്‍ നീ ഉയിര്‍ത്തെണീറ്റ്‌നില്‍ക്കുന്ന ഒരുനാള്‍ വരും. അതിനായുള്ള ഇന്ധനമാവട്ടെ ഞങ്ങളുടെ പ്രാര്‍ത്ഥനകളും...
സി പി എം ഏരിയാ സെക്രട്ടറി എം പൊക്ലന്റെ സഹോദരന്‍ ഹൃദയാഘാതം മൂലം മരിച്ചു
Shafi Chithari on Sep 10, 2012
കാഞ്ഞങ്ങാട്ടെ വാഹന വില്‍പ്പനക്കാരന്റെ മരണം; സുഹൃത്ത് മുംബൈയില്‍ നിന്നും മുങ്ങി
Shafi Chithari on
വെള്ളിക്കോത്ത് പി. കണ്ണന്‍ നായര്‍ നിര്യാതനായി
Shafi Chithari on
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവരും കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രമുള്‍പ്പടെ വിവിധ ക്ഷേത്രങ്ങളുടെ കോയ്മയുമായ വെള്ളിക്കോത്ത് അര്‍ച്ചനയിലെ പി. കണ്ണന്‍ നായര്‍ (ഗിരിനായര്) (97) നിര്യാതനായി.
മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ നാല് പെരുങ്കളിയാട്ടങ്ങള്ക്ക് നേതൃത്വം നല്‍കി. അജാനൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ സ്ഥാപക ഭാരവാഹിയായിരുന്നു.
ഭാര്യ: പള്ളിയത്ത് കുട്ടിയമ്മ നീലേശ്വരം, മകന്‍: പി. പിതാംബരന് നായര്‍ (മെഡികെയര്‍ സ്പെഷ്യാലിറ്റി സെന്റര്‍, കാഞ്ഞങ്ങാട്), മരുമകള്‍: എം. രമ (പടിഞ്ഞാറ്റംകൊഴുവല്‍, സഹോദരങ്ങള്‍: പരേതരായ പി കമ്മാരന്‍ നായര്‍, ചിയേയി അമ്മ. സഞ്ചയനം ബുധനാഴ്ച
മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ നാല് പെരുങ്കളിയാട്ടങ്ങള്ക്ക് നേതൃത്വം നല്‍കി. അജാനൂര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ സ്ഥാപക ഭാരവാഹിയായിരുന്നു.
ഭാര്യ: പള്ളിയത്ത് കുട്ടിയമ്മ നീലേശ്വരം, മകന്‍: പി. പിതാംബരന് നായര്‍ (മെഡികെയര്‍ സ്പെഷ്യാലിറ്റി സെന്റര്‍, കാഞ്ഞങ്ങാട്), മരുമകള്‍: എം. രമ (പടിഞ്ഞാറ്റംകൊഴുവല്‍, സഹോദരങ്ങള്‍: പരേതരായ പി കമ്മാരന്‍ നായര്‍, ചിയേയി അമ്മ. സഞ്ചയനം ബുധനാഴ്ച
Labels
News
(53)
metro
(25)
News Highlight
(13)
Friday's Talk
(6)
Introduction
(5)
Notice
(5)
Cartoon
(4)
Editorial
(3)
Feature
(3)
mubarak
(3)
Charity
(2)
Film Focus
(2)
Health Focus
(2)
Meelad
(2)
Obituary
(2)
World News
(2)
samastha
(2)
സമസ്ത പൊതു പരീക്ഷ ഫലം-പത്താം ക്ലാസ്സ്
(2)
.h moulavi e ahmed
(1)
24 country
(1)
A beautiful art work by a chithari folk
(1)
Brunei
(1)
Cookery (Gastronomy)
(1)
Dictionary
(1)
Exam Result
(1)
International News
(1)
LEGAL DEPARTMENT advocate
(1)
Poem
(1)
Royal Wedding
(1)
Science
(1)
Tags: Daughter of Brunei's sultan weds in elaborate ceremony
(1)
Wedding
(1)
Youtube Watch
(1)
balla beach
(1)
chithari
(1)
chithari beach sea attack
(1)
chithari shareef killed sharjah
(1)
hamza
(1)
iuml
(1)
kerala yathra chithari ssf
(1)
kochi metro rail
(1)
metro muhammad haji chithari award
(1)
moideen chithari mappilappattu
(1)
moidu
(1)
mubark hasinar haji c
(1)
musliyar
(1)
north
(1)
phd saquafi kasaragod markaz
(1)
sanjari
(1)
sys
(1)
tuition
(1)
yathra
(1)
अजनुर पंचायत रिजल्ट
(1)
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com


















