കോട്ടച്ചേരി മേല്‍പാലം: ജനകീയ സമര പ്രക്ഷോഭ കണ്‍വെന്‍ഷന്‍ 15ന്

on Jul 15, 2012


കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര പ്രക്ഷോഭം തുടങ്ങുന്നു. ഇതിന്‍െറ ഭാഗമായി ജനകീയ സമര പ്രക്ഷോഭ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.

ജൂലൈ 15ന് വൈകീട്ട് നാലിന് ആവിക്കര എ.എല്‍.പി സ്കൂളിലാണ് തീരദേശ വികസന സമിതിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്. മേല്‍പാല നിര്‍മാണത്തിനായുള്ള ആക്ഷന്‍ കമ്മിറ്റി രൂപവത്കരണവും തുടര്‍ന്നുള്ള പ്രക്ഷോഭ പരിപാടികള്‍ തയാറാക്കലുമാണ് കണ്‍വെന്‍ഷന്‍െറ മുഖ്യ അജണ്ട.
കാല്‍നൂറ്റാണ്ട് കാലത്തിലേറെയായി കാഞ്ഞങ്ങാട്ടെ ജനങ്ങള്‍ ഒന്നടങ്കം മുറവിളി കൂട്ടിവരുന്ന സ്വപ്ന പദ്ധതിയാണ് കോട്ടച്ചേരി റെയില്‍വേ മേല്‍പാലം. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്തിന്‍െറ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഏറെ ഉപകാരം ലഭിക്കുന്നതും തീരപ്രദേശങ്ങളോടൊപ്പം കാഞ്ഞങ്ങാട് നഗരത്തിന്‍െറ സമഗ്ര പുരോഗതിക്കും വഴിവെക്കുന്നതാണ് മേല്‍പാലം. ഇതിന്‍െറ അനുമതിക്കായി നാട്ടുകാരും ജനപ്രതിനിധികളും കൂട്ടായി നടത്തിയ ശ്രമത്തിന്‍െറ ഫലമായി കഴിഞ്ഞ മൂന്നുവര്‍ഷം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഒരുകോടി രൂപ വകയിരുത്തി നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയത്. തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഏറ്റെടുത്തു. സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുകയും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത ഘട്ടത്തില്‍ പ്രദേശത്തെ ചില സ്ഥലം ഉടമകള്‍ കോടതിയെ സമീപിച്ചതോടെയാണ് മേല്‍പാലം നിര്‍മാണം അനിശ്ചിതത്വത്തിലായത്. ഒടുവില്‍, മേല്‍പാലം നഷ്ടമാകുമെന്ന സ്ഥിതിയാണ് ഉള്ളതെന്നും ഈ സാഹചര്യത്തിലാണ് മേല്‍പാലം യഥാര്‍ഥ്യമാക്കുന്നതിന് ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
തീവണ്ടികളുടെ എണ്ണം വര്‍ധിച്ചതോടെ കാഞ്ഞങ്ങാട്ടെ മൂന്ന് റെയില്‍വേ ഗേറ്റുകളും അധിക സമയവും അടച്ചിടേണ്ടിവരുന്നുണ്ട്. ഇത് കാരണം തീരപ്രദേശത്തേക്കുള്ള വാഹനയാത്ര അതീവ ദുസ്സഹമാവുകയാണ്. സ്വാമി നിത്യാനന്ദ പോളിടെക്നിക് ആന്‍ഡ് എന്‍ജി. കോളജ്, ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഹോസ്ദുര്‍ഗ് കടപ്പുറം, ക്രസന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അജാനൂര്‍ കടപ്പുറം നിര്‍ദിഷ്ട ഫിഷറീസ് തുറമുഖം, മത്സ്യബന്ധന കേന്ദ്രങ്ങള്‍, തീരദേശ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം, സിയാറത്തിങ്കര മഖാം, മുട്ടുന്തല മഖാം തുടങ്ങിയ നിരവധി ഹൈന്ദവ, മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളും ഈ ഭാഗങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

വേരുകള്‍തേടി കടലിനക്കരെനിന്ന് നൂറുല്‍ ഹസന്‍

on Jul 14, 2012

മലപ്പുറം: മാമലകള്‍ക്കപ്പുറത്ത് മലയാളമെന്നൊരു നാടുണ്ടെന്ന് മുഹമ്മദ് നൂറുല്‍ ഹസന്‍ അറിഞ്ഞത് വല്യുമ്മ ഹലീമ പറഞ്ഞ കഥകളിലൂടെയാണ്. കേട്ടതെല്ലാം മുത്തശ്ശിക്കഥയായി തള്ളിക്കളയാന്‍ ഹസന്‍ തയ്യാറായില്ല. അതൊരു യാത്രയ്ക്ക് പ്രചോദനമായി; സ്വന്തം വേരുകള്‍ തേടിയുള്ള യാത്ര. മലപ്പുറത്ത് നടക്കുന്ന ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ഓസ്ട്രേലിയയില്‍നിന്ന് പുറപ്പെട്ട നൂറുല്‍ ഹസന്‍ ഫിജിയില്‍ താമസിക്കുന്ന പൂര്‍വികരെ സംബന്ധിച്ച രേഖകളും ഒപ്പം കരുതിയിട്ടുണ്ട്. 1912ലാണ് നൂറുല്‍ ഹസന്റെ ബാപ്പയുടെ ഉപ്പൂപ്പ അന്ത്രുവെന്ന അബ്ദുറഹിമാന്‍ കോഴിക്കോട് വരക്കലില്‍നിന്ന് ഭാര്യ അയിസായിയോടൊപ്പം തൊഴില്‍തേടി ഫിജിയിലേക്ക് കപ്പല്‍ കയറിയത്. നാട്ടിലെ നൂറുകണക്കിന് തൊഴില്‍രഹിതരായ ചെറുപ്പക്കാരും ഇവരോടൊപ്പമുണ്ടായിരുന്നു. ഇന്ത്യയില്‍ തമ്പടിച്ചിരുന്ന ചില ബ്രിട്ടീഷുകാരാണ് ഇവരെ ഫിജിയിലേക്ക് കപ്പല്‍ കയറ്റിയത്. അവിടുത്തെ കരിമ്പിന്‍ തോട്ടങ്ങളില്‍ ജോലിയെടുക്കാന്‍ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുപോയതിനൊപ്പമാണ് ഇവരെയും ബ്രിട്ടീഷുകാര്‍ കടലിനപ്പുറത്തേയ്ക്ക് കൊണ്ടുപോയത്. കടല്‍ കടന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും പിന്നീട് നാട്ടിലേക്ക് വന്നില്ല. ദേശം മാറിയെങ്കിലും സംസ്കാരവും ആചാരങ്ങളും കൈവിടാന്‍ അവര്‍ക്ക് മനസ്സുവന്നില്ല. പ്രത്യേക സമൂഹമായി കഴിയുന്ന അവരുടെ ജീവിതരീതികള്‍ ഇപ്പോഴും അന്നത്തെ മലബാറിനോട് സമാനമാണ്. മാപ്പിളപ്പാട്ടുകളും മാലപ്പാട്ടുകളുമെല്ലാം പുതിയ തലമുറയും പാടുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ മുതല്‍ വിവാഹരീതികള്‍ വരെ മലബാറിനോട് സമാനം. വരികളുടെ അര്‍ഥമറിയില്ലെങ്കിലും വിവാഹവേളകളിലും മറ്റും അവര്‍ ആസ്വദിച്ച് പാടുന്നത് മലയാളം പാട്ടുകളാണ്. ഭക്ഷണരീതിയും മലബാറിനോട് ഏറെ സമാനമാണ്. ഫിജിയില്‍ കൃഷിചെയ്യുന്ന ധാന്യമുപയോഗിച്ചുണ്ടാക്കുന്ന ചോറാണ് മുഖ്യ ആഹാരം. മലബാറുകാരെപ്പോലെ "സുലൈമാനി" തന്നെയാണ് ഇവരുടെ ഇഷ്ടപാനീയം. തേയില കൃഷിചെയ്യാത്തതിനാല്‍ ഇറക്കുമതിചെയ്യുന്ന തേയിലപ്പൊടിയാണ് ഉപയോഗിക്കുന്നത്. ബിരിയാണിയോട് സമാനമായ പുലാവും മലബാറിന്റെ തനത് വിഭവമായ തേങ്ങാച്ചോറുമെല്ലാം അവിടെയും സുലഭമാണെന്ന് നൂറുല്‍ ഹസന്‍ പറയുന്നു. ഇംഗ്ലണ്ടില്‍നിന്ന് ഇസ്ലാമിക് ലോ ആന്‍ഡ് തിയോളജിയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കി മദ്രസ അധ്യാപകനായി പ്രവര്‍ത്തിക്കുന്ന നൂറുല്‍ ഹസന്‍ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാണ്്. എന്നാല്‍ ബാപ്പ ഹസന്‍കോയയും മറ്റ് ബന്ധുക്കളുമെല്ലാം ഇപ്പോഴും ഫിജിയിലാണുള്ളത്. മുമ്പും ഇന്ത്യയില്‍ വന്നിട്ടുണ്ടെങ്കിലും പൂര്‍വികരെ സംബന്ധിക്കുന്ന രേഖകളൊന്നും ഇല്ലാതിരുന്നതിനാല്‍ അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന് നൂറുല്‍ ഹസന്‍ പറയുന്നു. ഫിജി ആര്‍ക്കൈവ്സില്‍ നിന്നാണ് 1912ല്‍ അന്ത്രുവും ഭാര്യയും ഫിജിയിലേക്ക് കുടിയേറിയതിന്റെ രേഖകള്‍ കണ്ടെത്തിയത്. കപ്പല്‍ യാത്രികര്‍ക്ക് നല്‍കിയിരുന്ന എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ഇയാളുടെ കൈവശമുള്ളത്. ഈ രേഖ ഒരു സമൂഹത്തിന്റെയാകെ വേരുകള്‍ കണ്ടെത്താന്‍ സഹായകരമായേക്കുമെന്നാണ് നൂറുല്‍ ഹസന്റെ പ്രതീക്ഷ. അന്ത്രുവിനൊപ്പം ഫിജിയിലേക്ക് പോയി പിന്നീട് മടങ്ങിയെത്തിയ ഒരാളുടെ താവഴിയിലൊരാളെ കോഴിക്കോട് ബേപ്പൂരില്‍ കണ്ടു മുട്ടിയെങ്കിലും ബന്ധങ്ങളെ പരസ്പരം കോര്‍ത്തിണക്കാനായില്ല.തിങ്കളാഴ്ച ഓസ്ട്രേലിയയിലേക്ക് മടങ്ങുംമുമ്പ് എവിടെയോ മുറിഞ്ഞുപോയ ബന്ധങ്ങള്‍ കൂട്ടിക്കെട്ടാന്‍ ആരെങ്കിലും വരാതിരിക്കില്ലെന്ന് നൂറുല്‍ ഹസന്‍ പ്രത്യാശിക്കുന്നു.

പാറപ്പള്ളിയില്‍ ഹജ്ജ് പഠനക്ലാസ് നടത്തി

on


പാറപ്പള്ളി: ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ സംഘടിപ്പിച്ച ഹജ്ജാജികള്‍ക്കുള്ള പഠനക്ലാസ് ഹജ്ജാജികള്‍ക്ക് മാര്‍ഗരേഖയായി. യതീംഖാന സെക്രട്ടറി അശ്‌റഫ് മൗലവിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി വിഷയാവതരണം നടത്തി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, അബ്ദുര്‍ റഹ്്മാന്‍ അശ്‌റഫി, സി പി അബ്ദുല്ല മുസ്ലിയാര്‍, ഹസ്ബുല്ലാഹ് തളങ്കര, മടിക്കൈ അബ്ദുല്ല ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. എം. ഹസൈനാര്‍ ഹാജി സ്വാഗതവും ബശീര്‍ മങ്കയം നന്ദിയും പറഞ്ഞു.
Tags: hajj class, parappally, parapally hajj class

ആസ് ട്രേലിയയിലെ തദ്ദേശീയരായ മലയാ​‍ളികള്‍

on


 ഒരു നൂറ്റാണ്ടായി നാടുമായി ബന്ധമില്ലാതിരുന്നിട്ടും മലയാള സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ മനസില്‍ സൂക്ഷിക്കുന്ന ഒരു സമൂഹമിന്നും ഓസ്ട്രേലിയയില്‍ ജീവിക്കുന്നുണ്ട്. മുഹമ്മദ് നൂറുല്‍ ഹസന്‍ അവരുടെ പ്രതിനിധിയാണ്. നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരായ ഒരു സമൂഹത്തില്‍ നിന്ന് ആദ്യമായി കേരളത്തിലെത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. 

ഇത് മുഹമ്മദ് നൂറുല്‍ ഹസന്‍. മലയാളം സംസാരിക്കാനോ മലയാളത്തില്‍ ഒരക്ഷരം പോലും എഴുതാനോ വായിക്കാനോ അറിയാത്ത ഓസ്ട്രേലിയക്കാരന്‍. പക്ഷേ മലബാറിലെ മാപ്പിളമാര്‍ക്ക് അറിയാവുന്ന മുഹ്യുദ്ദീന്‍ മാലയും ബദര്‍ പടപ്പാട്ടുകളും ഭക്തിഗാനങ്ങളും നൂറുല്‍ ഹസന് ഹൃദിസ്ഥം. പൂര്‍വികരില്‍ നിന്ന് വാമൊഴിയായി ലഭിച്ചത്. മലപ്പുറത്ത് ഒരു ഖലീല്‍ തങ്ങളുടെ നേതൃത്തറ്റില്‍ മഅദിന്‍ അക്കാഡമിയുറ്റെ കീഴിലുള്ള മഅദിന്‍ എഡുപാര്‍ക്കി  സെമിനാറില്‍ പങ്കെടുക്കാനാണ് പ്രഫസറായ നൂറുല്‍ ഹസനെത്തിയത്

1912ലാണ് കോഴിക്കോട് വരക്കല്‍ കടല്‍തീരുത്തു നിന്ന് ഫിജിയിലെ കരിമ്പില്‍ തോട്ടങ്ങളില്‍ പണിയെടുപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ മലയാളികളെ ബലമായി കൊണ്ടുപോയത്. പിന്നീട് ഇവര്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറി. നാലു തലമുറകള്‍ പിന്നിട്ടു. ഉന്നത വിദ്യാഭ്യാസം നേടി. മലയാള ഭാഷ കൈമോശം വന്നെങ്കിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും മലബാറിലേത് തന്നെ.നെയ്യപ്പവും നെയ്ച്ചോറും കോഴിക്കോടന്‍ ഹല്‍വയുമെല്ലാം വീടുകളില്‍ ഉണ്ടാക്കും. പക്ഷേ പുതുതലമുറക്ക് മലബാര്‍ എന്ന ദേശവും മലയാളം എന്ന ഭാഷയും ഉളള കാര്യം അറിയില്ല. അവര്‍ക്കിത് അവരുടേത് മാത്രമായ വേറിട്ട ഒാസ്ട്രേലിയന്‍ സംസ്കാരം.

കാഞ്ഞങ്ങാട് ഹജ്ജ് പഠനക്ലാസ് 11ന് ബുധനാഴ്ച നടക്കും.

on Jul 4, 2012


 കാഞ്ഞങ്ങാട്: ഹജ്ജ് കര്‍മ്മത്തിനുപോകുന്നവര്‍ക്കായിഈമാസം 11ന്് ഏകദിന ഹജ്ജ് പഠനക്ലാസ് സംഘടിപ്പിക്കുന്നു.
 പാറപ്പള്ളി ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ നടത്തപ്പെടുന്ന കൂറ്റമ്പാറ അബ്ദുറഹ്്മാന്‍ ദാരിമിയുടെ ഹജ്ജ് പഠനക്ലാസ് ബുധനാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ നടക്കുന്ന ക്ലാസ് കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി എച്ച് അഹ്്മദ് അഷ്‌റഫ് മൗലവി അധ്യക്ഷത വഹിക്കും. സി.പി. കുഞ്ഞബ്ദുല്ല മുസ്ലിയാര്‍ മഞ്ഞനാടി, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സി എച്ച് കുഞ്ഞബ്ദുല്ല ഹാജി, അശ്‌റഫ് അശ്‌റഫി ആറങ്ങാടി, കെ.പി.എസ്. തങ്ങള്‍ ബേക്കല്‍, അബ്ദുല്‍റഹ്മാന്‍ അശ്‌റഫി പുഞ്ചാവി, അബൂബക്കര്‍ സിദ്ദീഖ് സഖാഫി പ്രസംഗിക്കും.

ജില്ലയില്‍ നിന്ന് ഹജ്ജിനു പോകാന്‍ ഉദ്ദേശിക്കുന്നവര്‍ ഹജ്ജ് ക്ലാസില്‍ സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചേറ്റുകുണ്ട് 20 കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണം

on


ബേക്കല്‍ :  ബേക്കല്‍ ടൂറിസത്തിനായി സ്വന്തമായുണ്ടായിരുന്ന ഭൂമി കൈമാറിയ 20 ഓളം കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി. പള്ളിക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും മാറ്റി ചേറ്റുകുണ്ടിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു. കുടിവെള്ളവും വൈദ്യുതിയും യഥേഷ്ടം ലഭിച്ചിരുന്ന കുടുംബങ്ങള്‍ക്ക് അതു പോലും ഇല്ലാതായിരിക്കുകയാണ്. 5 സെന്റ് ഭൂമിയില്‍ വീട് നിര്‍മ്മിക്കാനുള്ള തുക മാത്രമാണ് നല്‍കിയത്. അത് പലര്‍ക്കും വാടക ഇനത്തില്‍ നഷ്ടപ്പെടുകയുണ്ടായി. ചേറ്റുകുണ്ടില്‍ മണ്ണിട്ട് നികത്തിയ സ്ഥലമാണ് കുടുംബങ്ങള്‍ക്ക് നല്‍കിയത്. വെള്ളം ഒഴുകി പോകാതെ കെട്ടികിടന്ന് കൊതുകുകളും മറ്റും പെരുകുകയാണ്. ഇത് മൂലം കുടുംബങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.

ചിത്താരിയില്‍ കടലാക്രമണം; ഏഴ് വീടുകള്‍ ഭീഷണിയില്‍

on


കാഞ്ഞങ്ങാട്: കാലവര്‍ഷം കനത്തതോടെ ചിത്താരി കടപ്പുറത്ത് കടലാക്രമണം രൂക്ഷമായി. നിരവധി തെങ്ങുകള്‍ കടലെടുത്തു. ഏഴ് വീടുകള്‍ കടലാക്രമണ ഭീഷണിയില്‍ ആണ്. പാഞ്ചാലി, മാധവി, അംബിക ചന്ദ്രന്‍, ശാന്ത, കാര്‍ത്ത്യായനി, ബാലകൃഷ്ണന്‍, ജാനകി എന്നിവരുടെ വീടുകള്‍ ഏത് നിമിഷവും കടല്‍ വിഴുങ്ങുമെന്ന ഭീഷണിയിലാണ്. നിരവധി തെങ്ങുകള്‍ കടപുഴകാവുന്ന തരത്തിലാണുള്ളത്.
Tags: chittari, sea, colaps

കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി

on




ന്യൂഡല്‍ഹി . കൊച്ചി മെട്രോ റയില്‍ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭയുടെ അനുമതി. മൊത്തം 5181.79 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സിയില്‍നിന്ന് (ജൈക്ക) 2170 കോടി രൂപ വായ്പയെടുക്കാനുള്ള നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു. നാലു വര്‍ഷംകൊണ്ടു പദ്ധതി പൂര്‍ത്തിയാക്കാനാണു കേന്ദ്രമന്ത്രിസഭാ തീരുമാനമെങ്കിലും മൂന്നു വര്‍ഷംകൊണ്ട് ലക്ഷ്യത്തിലെത്താനാവുമെന്ന ശുഭപ്രതീക്ഷയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ചത്.

കേരളം ഏഴു വര്‍ഷമായി കാത്തിരുന്ന സ്വപ്ന പദ്ധതിക്ക് അന്തിമാനുമതിയുടെ പച്ചക്കൊടി കാട്ടാന്‍ മന്ത്രിസഭയുടെ അടിസ്ഥാന സൌകര്യസമിതിക്ക് 10 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളു. ക്യാബിനറ്റ് സെക്രട്ടറി പദ്ധതി വിശദീകരിച്ചു; പദ്ധതിക്ക് അംഗീകാരം നല്‍കാമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു; പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നു മന്ത്രി ജയന്തി നടരാജന്‍ അഭിപ്രായപ്പെട്ടു; ഉചിത സമയത്ത് പരിസ്ഥിതി വിഷയങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രി കെ.വി. തോമസ് വ്യക്തമാക്കി - ഇതോടെ കൊച്ചിയെ മെട്രോയെ പാളത്തിലേക്കു കയറ്റാന്‍ തീരുമാനമായി. പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും സന്നിഹിതനായിരുന്നു. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയുള്ള 25.61 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന മെട്രോ പാതയ്ക്ക് 22 സ്റ്റേഷനുകളുണ്ടാവും. ആറു കോച്ചുകള്‍വരെ ഘടിപ്പിക്കാവുന്ന രൂപകല്‍പനയുള്ള ട്രെയിനുകള്‍ക്കു തുടക്കത്തില്‍ മൂന്നു കോച്ചുകളാവും ഉണ്ടാവുക. പദ്ധതിക്ക് ആസൂത്രണ കമ്മിഷന്‍ 2009 ജൂണില്‍ തത്വത്തില്‍ അംഗീകാരം നല്‍കി. കഴിഞ്ഞ മാര്‍ച്ച് 22ന് പൊതു നിക്ഷേപ ബോര്‍ഡും അംഗീകരിച്ച്, ധനമന്ത്രാലയത്തിന്റെ അധിക നിര്‍ദേശങ്ങളോടെയാണ് നഗരവികസന മന്ത്രാലയം പദ്ധതി മന്ത്രിസഭയ്ക്കു മുന്നില്‍വച്ചത്.

കൊച്ചി മെട്രോ റയില്‍ കമ്പനിയില്‍ 15.24% ഒാഹരികള്‍ വീതമുള്ള പങ്കാളിത്തത്തിലൂടെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ മൊത്തം 1507.46 കോടി രൂപയാണു മുതല്‍ മുടക്കുക. ഭൂമി വിലയിനത്തില്‍ 672 കോടിയും നികുതിയിളവായി 237.33 കോടിയും കേരളം വഹിക്കും. കേന്ദ്ര നികുതിയിനത്തില്‍ 497 കോടിയുടെ ഇളവുണ്ടാവും. ഭൂമി വികസനത്തിലൂടെ 98 കോടി പ്രതീക്ഷിക്കുന്നു. മൊത്തം  5181.79 കോടി.

പദ്ധതിക്ക് അധിക വരുമാനം കണ്ടെത്താന്‍ നഗര ഗതാഗത നിധി രൂപീകരിക്കണമെന്ന് നഗരവികസന മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാതയ്ക്ക് ഇരുവശവും ’മെട്രോ സോണ്‍ വികസിപ്പിച്ച് എട്ടു വര്‍ഷംകൊണ്ട് 3000 കോടി രൂപവരെ സമാഹരിക്കാമെന്ന പ്രതീക്ഷ കേരളും മുന്നോട്ടുവച്ചിട്ടുണ്ട്. ക്യാബിനറ്റ് സെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും അധ്യക്ഷതയിലുള്ള രണ്ടു സമിതികളാവും  പദ്ധതിയുടെ നടത്തിപ്പ് ഉറപ്പാക്കുക. ഫണ്ട് കാര്യങ്ങള്‍ക്ക് ക്യാബിനറ്റ് സെക്രട്ടറിയുടെ സമിതിയും, ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം തുടങ്ങിയവയ്ക്ക് ചീഫ് സെക്രട്ടറിയുടെ സമിതിയും മേല്‍നോട്ടം വഹിക്കും. നയപരമായ തീരുമാനങ്ങള്‍ക്കായി മുഖ്യമന്ത്രിയെക്കൂടി ഉള്‍പ്പെടുത്തി  സമിതി വേണമെന്ന നിര്‍ദ്ദേശം പരിഗണിച്ചില്ല.

സ്വകാര്യ പങ്കാളിത്തമുണ്ടെങ്കില്‍ പദ്ധതിക്ക് അംഗീകാരം നല്‍കാമെന്ന് ആസൂത്രണ കമ്മിഷനും പൊതുമുതല്‍ മുടക്കു മാത്രമേ പാടുള്ളൂവെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടും ഏറ്റുമുട്ടിയപ്പോള്‍ കൊച്ചിക്കു മെട്രോ ട്രെയിനെന്നതു സ്വപ്നം മാത്രമായി അവശേഷിക്കുമെന്ന് ആശങ്കയുയര്‍ന്നിരുന്നു.  സംസ്ഥാനരാഷ്ട്രീയ നേതൃത്വം പ്രധാനമന്ത്രിയോട് സമ്മര്‍ദം ചെലുത്തി; കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരും എംപിമാരും പദ്ധതിക്കായി വാദിച്ചു - സ്വകാര്യ പങ്കാളിത്തമെന്ന കടുംപിടിത്തം ഉപേക്ഷിക്കാന്‍ ആസൂത്രണ കമ്മിഷന്‍ തയാറായതോടെ പദ്ധതി അനുമതിയുടെ ആദ്യ കടമ്പ കടന്നു. മന്ത്രിസഭയില്‍ അവസാന കടമ്പയും.

ഒരു കൊടുവള്ളിക്കാരന്‍ ചരിത്രം തുറന്ന കഥ

on Jul 2, 2012


എണ്‍പതുകളിലെ സിനിമാക്കൊട്ടകകളുടെ അടക്കിപ്പിടിച്ച പിരിമുറുക്കത്തിലേക്ക് ഇരമ്പിക്കയറിയ 'ഷോലെ' രംഗങ്ങള്‍ മനസ്സില്‍ കടംകൊണ്ടുവേണം, നിര്‍ഭയ്‌സിങ് ഗുര്‍ജര്‍ എന്ന കൊള്ളത്തലവന്‍, കൊടുവള്ളിക്കാരന്‍ മുഹമ്മദിനെ നോക്കിയ നോട്ടം തിരിച്ചറിയാന്‍. ചമ്പല്‍ക്കാടുകളുടെ കഠിന നിശ്ശബ്ദതയില്‍ നിര്‍ഭയ് ഗുര്‍ജറും മുഹമ്മദും മുഖാമുഖം നിന്നു. ''എന്തു വേണം?''-ഇരുന്നൂറ്റിയമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊള്ളക്കാരന്റെ ചോദ്യം. ''താങ്കള്‍, ഈ മലയില്‍ നിന്ന് അടുത്ത മലയിലേക്ക് ഒഴിഞ്ഞുപോകണം''-മുഹമ്മദിന്റെ ഉത്തരം.

മമ്മത് തേടിയെത്തിയ മലയില്‍ നിന്ന്, അന്നത്തെ മധ്യപ്രദേശ്-ഉത്തര്‍പ്രദേശ് സര്‍ക്കാറുകള്‍ രണ്ടര ലക്ഷം രൂപ വിലയിട്ട തലയുമായി നിര്‍ഭയ് ഗുര്‍ജര്‍ മലയൊഴിഞ്ഞു. അങ്ങനെ, ആ മലയില്‍ നിന്ന് പിന്നെ, കെ.കെ. മുഹമ്മദ് കണ്ടെടുത്തത് ആയിരത്തിമുന്നൂറ് വര്‍ഷങ്ങള്‍ പഴക്കമുള്ള ബടേശ്വര്‍ ക്ഷേത്രസമുച്ചയം! വന്യവും വികലവുമായ അനാഥത്വത്തില്‍ മൂടിക്കിടന്ന പത്ത് ഹെക്ടര്‍ വിസ്തീര്‍ണമുള്ള ചരിത്രത്തില്‍ നിന്ന് നൂറോളം ക്ഷേത്രങ്ങള്‍ മുഹമ്മദ് മുങ്ങിയെടുത്തത് 2004-ല്‍.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭോപ്പാല്‍ സര്‍ക്കിളില്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായിരുന്നു അന്ന് മുഹമ്മദ്. ''നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ പത്തുപന്ത്രണ്ടെണ്ണം മാത്രമായിരുന്നു ഭേദപ്പെട്ട നിലയിലുണ്ടായിരുന്നത്. ബാക്കി ഭൂകമ്പത്തിലും കൈയേറ്റങ്ങളിലും തകര്‍ന്നടിഞ്ഞു. ഇനിയും നൂറിലേറെ ബാക്കിയുണ്ട്''-മുഹമ്മദ് പറഞ്ഞു.

സ്വപ്നങ്ങളും ചരിത്രങ്ങളും ഇണചേര്‍ന്ന ഇഷ്ട പദ്ധതികളില്‍ നിന്ന് ഔദ്യോഗിക വിരാമം നേടുംമുമ്പ് ഡല്‍ഹി ചെങ്കോട്ടയ്ക്കുള്ളിലെ ഔദ്യോഗിക വസതിയിലിരുന്ന് അദ്ദേഹം ഓര്‍മിക്കുകയായിരുന്നു. ചരിത്രത്തിനോടുള്ള ആസക്തി ഇനിയും ചുരത്തുന്ന കരളൊരെണ്ണം കാത്തുവെച്ചുകൊണ്ട്. ചമ്പല്‍ക്കാടുകളുടെ ചരിത്രനക്രൗര്യങ്ങളില്‍ നിന്ന് ഒരു കൗതുകസമുച്ചയം ഉരുവംകൊണ്ടതിന്റെ കഥ പകരണമെങ്കില്‍ ഒരു അനശ്വരവാണിജ്യചിത്രത്തിന്റെ പശ്ചാത്തലം കടംകൊള്ളേണ്ടിവരുമെന്ന് ഓര്‍ത്തുകൊണ്ടങ്ങനെ കേട്ടിരുന്നു. ചരിത്രം തുരന്നും തുറന്നും 1978-ല്‍ കെ.കെ. മുഹമ്മദ് ആരംഭിച്ച തീര്‍ഥാടനങ്ങള്‍ക്ക് ജൂണ്‍ 31-ന് താത്കാലിക വിരാമം.

പുതിയ കാലം, സ്വര്‍ണക്കടകള്‍കൊണ്ട് വേലികെട്ടിയ പഴയ കൊടുവള്ളി. കോഴിക്കോട് ജില്ലയിലെ ഈ ചെറു ഗ്രാമത്തിലെ ക്ലാസ്മുറികളില്‍നിന്നുതന്നെയാണ് കരിങ്കമണ്ണ് കുഴിയില്‍ വീട്ടില്‍ മുഹമ്മദിന് ചരിത്രത്തിന്റെ ഉള്‍വിളി കിട്ടിയത്. ''അന്ന് മലയാളം വായിക്കാന്‍ ഒത്തിരി ഇഷ്ടമായിരുന്നു. മൂന്ന് പുസ്തകങ്ങള്‍ എന്നെ ഏറെ സ്വാധീനിച്ചു. ഉമയനല്ലൂര്‍ ബാലകൃഷ്ണപിള്ളയുടെ 'ഭാരതത്തിന്റെ ഹൃദയഭൂമിയിലൂടെ' എന്ന പുസ്തകവും 'മാതൃഭൂമി' പ്രസിദ്ധീകരിച്ച നെഹ്രുവിന്റെ രണ്ട് രചനകളും- നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തലും, വിശ്വചരിത്രാവലോകനവും. ഈ പുസ്തകങ്ങള്‍ മുഹമ്മദിന്റെ ജീവിതത്തില്‍ വലിയ വ്യതിയാനം സൃഷ്ടിച്ചു. ''ചരിത്രത്തെ ചരിത്രമായി കാണാനും ചരിത്രത്തിന്റെ മാദകസൗന്ദര്യം ആസ്വദിക്കാനും'' കഴിഞ്ഞുവെന്ന് മുഹമ്മദ്.

ഹൈസ്‌കൂള്‍ പഠനം കൊടുവള്ളിയില്‍ കഴിഞ്ഞപ്പോള്‍ തുടര്‍പഠനം, ചരിത്രമുറങ്ങുന്ന എവിടെയെങ്കിലും വേണമെന്നായി മുഹമ്മദിന്. പരിചയക്കാരനൊരാള്‍ അലിഗഢ് സര്‍വകലാശാലയില്‍ ഉണ്ടായിരുന്നു. അവിടെ ചേര്‍ന്നു. പ്രീഡിഗ്രി കഴിഞ്ഞ് ചരിത്രത്തില്‍ ബിരുദവും ഉപരിപഠനവും. പക്ഷേ, പിഎച്ച്.ഡി.യിലേക്ക് പഠനം കടന്നപ്പോള്‍, മുഹമ്മദിന്റെ ജീവിതത്തില്‍ നിര്‍ണായകമായ ചില തടസ്സങ്ങള്‍. ചില ചരിത്രകാരന്മാര്‍ക്കിടയില്‍ വേരിറക്കിയ മാര്‍ക്‌സിസ്റ്റ് പിടിവാശിയുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല. ഇവരില്‍ പ്രമുഖന്‍ ഇര്‍ഫാന്‍ ഹബീബ്. ഹബീബുമായി പിണങ്ങിയപ്പോള്‍, മുഹമ്മദിന് അലിഗഢില്‍ തുടര്‍പഠനം നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ഡല്‍ഹിയിലേക്ക്. ഡല്‍ഹിയില്‍ എ.എസ്.ഐ.യില്‍നിന്ന് പുരാവസ്തു പഠനത്തില്‍ ഡിപ്ലോമ നേടി. പക്ഷേ, ആദ്യജോലി കിട്ടിയത് അലിഗഢില്‍തന്നെ! അസിസ്റ്റന്റ് ആര്‍ക്കിയോളജിസ്റ്റായി 1978 മുതല്‍ 1988 വരെ അലിഗഢില്‍.

ഇബാദത്ഖാന എന്ന വിസ്മയം


അലിഗഢ് കാലയളവിലാണ് 'വിസ്മയം വിതച്ചവ' എന്ന് മുഹമ്മദ്തന്നെ സ്വയം വിലയിരുത്തുന്ന ചില കണ്ടെത്തലുകളുടെ കാലം. സര്‍വമത സംഗമമായ 'ദീന്‍ ഇലാഹി'യുടെ രൂപവത്കരണം അക്ബര്‍ നടത്തിയെന്ന് കരുതപ്പെടുന്ന 'ഇബാദത്ഖാന' അതുവരെ ചരിത്രകാരന്മാര്‍ക്ക് ഊഹവും സങ്കല്പവുമായിരുന്നു. ആഗ്രയിലെ ഫത്തേപ്പൂര്‍ സിക്രിയില്‍നിന്ന് ഇബാദത്ഖാന മാത്രമല്ല, വടക്കേ ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളിയും നവരത്‌നങ്ങള്‍ വില്ക്കുന്ന മുഗള്‍ബസാറും മുഹമ്മദ് കണ്ടെത്തി. അക്കാലത്ത് എഴുതപ്പെട്ട ചില പുസ്തകങ്ങളിലും ചിത്രങ്ങളിലുംനിന്ന് ഈ അമ്യൂല്യ സങ്കല്പങ്ങള്‍ യാഥാര്‍ഥ്യമായപ്പോള്‍ പ്രായം 26 വയസ്സ്.

ഇവ എവിടെയാണെന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു. ഉയര്‍ന്ന കെട്ടിടങ്ങള്‍ കാട്ടി അത് ഇബാദത്ഖാനയാണെന്ന് പറയുന്നവരുണ്ടായിരുന്നു. മണ്ണിനടിയിലാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. ഞാന്‍ അന്വേഷണം തുടങ്ങി''-ഒടുവില്‍ മണ്ണ് കടഞ്ഞ് മുഹമ്മദ് സത്യം കണ്ടെത്തിയപ്പോള്‍, എതിര്‍ത്തവര്‍ക്കും വിശ്വസിക്കാതെ വഴിയില്ലെന്നായി. എന്നിട്ടും മുഹമ്മദിന്റെ ഗവേഷണഫലത്തെ എതിര്‍ത്ത് രണ്ടു പുസ്തകങ്ങള്‍തന്നെ പുറത്തിറങ്ങി. ''പക്ഷേ, എതിര്‍പ്പുകള്‍ അക്കാദമികമായിരുന്നില്ല- വ്യക്തിപരം.അതുകൊണ്ടുതന്നെ അത്തരം എതിര്‍പ്പുകള്‍ക്ക് ആയുസ്സുണ്ടായില്ല''-മുഹമ്മദ് പറയുന്നു.
നക്‌സല്‍ മടയിലേക്ക്

1988-ലാണ് കെ.കെ. മുഹമ്മദ് ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയില്‍ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. മദ്രാസ് കേന്ദ്രത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായി തുടക്കം. തുടര്‍ന്ന് കാലം മൂടിയ വഴിത്താരകള്‍ തേടിയുള്ള തിടുക്കപ്പെട്ടുള്ള യാത്രയായി. 2003 ല്‍ ഛത്തീസ്ഗഢില്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായി പ്രവര്‍ത്തിക്കുമ്പോള്‍, രണ്ടായിരം വര്‍ഷമുള്ള സാംലൂര്‍ ക്ഷേത്രം പുനരുദ്ധരിച്ചത് നക്‌സലുകളുടെ മടയിലാണ്. അടുത്തകാലത്ത് റായ്പുര്‍ ജില്ലാ കളക്ടര്‍ പോള്‍ മേനോനെ തട്ടിക്കൊണ്ടുപോയ അതേ വനമേഖല. പൊളിഞ്ഞുകിടന്ന ക്ഷേത്രം നക്‌സലുകളുടെ ഒളിത്താവളമായിരുന്നു.

ക്ഷേത്ര പുനര്‍നിര്‍മാണത്തിനെത്തിയ മുഹമ്മദിനെയും സംഘത്തെയും നക്‌സലുകള്‍ പിടികൂടി. പരിഭ്രമം പുറത്തുകാട്ടാതെ മുഹമ്മദ് അവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞാല്‍, അവിടത്തെ ആദിവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടൂ, പരിശോധിക്കാം. ഈ വിഷയങ്ങളിലൊന്നും അവര്‍ക്ക് പരാതിയുണ്ടായിരുന്നില്ല. പക്ഷേ, സംഭാവന വേണം. ചെറിയ സംഭാവനയാണെങ്കില്‍ തരാമെന്ന് മുഹമ്മദ്. പോരെങ്കില്‍ നിര്‍മാണ ഫണ്ടില്‍ നിന്ന് എടുക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍, നക്‌സല്‍ സംഘം ചെറിയ സംഭാവന വാങ്ങി പിന്‍വാങ്ങി. ഒടുവില്‍ നക്‌സലുകളുടെ പിന്തുണയോടെത്തന്നെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിച്ചു.

ചമ്പല്‍ കൊള്ളക്കാരുടെ താവളത്തില്‍


ഭോപ്പാല്‍ സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്, തുടക്കത്തില്‍പ്പറഞ്ഞ ചമ്പല്‍ സംഭവം. കെട്ടുകഥകളുടെ ധാരാളിത്തം വിലാസമിട്ട ചമ്പല്‍ക്കാടുകളില്‍ നിന്ന് ക്ഷേത്ര പരമ്പരയുടെ വീണ്ടെടുപ്പ്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ചമ്പല്‍ക്കാടുകളിലായിരുന്നു ബടേശ്വര്‍ ക്ഷേത്ര സമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍. അവിടങ്ങളില്‍ മാത്രം കാണുന്ന അമൂല്യമായ വെള്ളക്കല്ലുകള്‍ കൊണ്ട് നിര്‍മിച്ച ഇരുന്നൂറോളം ശിവ-വിഷ്ണു ക്ഷേത്രങ്ങള്‍. 8-10 നൂറ്റാണ്ടുകളിലായിരുന്നു നിര്‍മാണം. 1920 മുതല്‍ സംരക്ഷിത സ്മാരകമാണെങ്കിലും കൊള്ളക്കാരുടെ മേച്ചില്‍ സ്ഥലമായിരുന്നതിനാല്‍ സര്‍ക്കാറുകള്‍ ഒളികണ്ണിട്ടുപോലും നോക്കാന്‍ ധൈര്യപ്പെടാത്ത പ്രദേശം.

2005 ല്‍ മുഹമ്മദും സംഘവുമെത്തുമ്പോള്‍ കൊള്ളക്കാരുടെ പതനകാലമായിരുന്നു. എന്നിട്ടും പത്തോളം പരമ്പരാഗത കൊള്ളസംഘങ്ങള്‍ ചമ്പലില്‍ ഉണ്ടായിരുന്നു. അതില്‍ പ്രധാനിയായിരുന്നു ഉത്തര്‍പ്രദേശ് സ്വദേശി നിര്‍ഭയ് ഗുര്‍ജര്‍ സിങ്. ''ഇടനിലക്കാരിലൂടെയാണ് ഞാനവിടെ ചെന്നത്. അല്ലാതെ ചെന്നാല്‍ അവര്‍ തട്ടിക്കൊണ്ടുപോകും. അങ്ങനെ ഞങ്ങള്‍ നാലുക്ഷേത്രങ്ങള്‍ പുനര്‍ നിര്‍മിച്ചു''. നാലു ക്ഷേത്രങ്ങളുടെ നിര്‍മാണം കഴിഞ്ഞപ്പോള്‍, ഇടനില വേണ്ട, മുഹമ്മദിനെ നേരില്‍ കാണണമെന്നായി കൊള്ളത്തലവന്‍. എന്നാല്‍, കൊല്ലാനോ, വളര്‍ത്താനോ എന്നറിയാതെ മുഹമ്മദും കുഴങ്ങി. ക്ഷേത്രാവശിഷ്ടങ്ങളിലൂടെ അലയുമ്പോള്‍ ഒരിക്കല്‍ മുഹമ്മദിനെ ദേഷ്യം പിടിപ്പിച്ച ഒരു സംഭവമുണ്ടായി.

ക്ഷേത്രത്തിനുള്ളിലിരുന്ന് ഒരാള്‍ ബീഡി വലിക്കുന്നു! ''ഇത്രയും വിശുദ്ധമായ ക്ഷേത്രത്തില്‍ ഇരുന്ന് ബീഡി വലിക്കാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ?''- മുഹമ്മദിന്റെ ചോദ്യം. ചോദ്യം കേട്ട് നടുങ്ങിയത് മുഹമ്മദിന്റെ ഒപ്പമുണ്ടായിരുന്ന സഹായി. ആരോടാണീ ചോദ്യം? ''വേണ്ട, അദ്ദേഹത്തോട് അങ്ങനെയൊന്നും ചോദിക്കരുത്''-സഹായിയുടെ വിലക്ക്. മുഹമ്മദ് ഉറപ്പിച്ചു. 'ഇത് നിര്‍ഭയ് തന്നെ!. ഭയന്നിട്ട് കാര്യമില്ല. ബുദ്ധിതന്നെ രക്ഷാമാര്‍ഗം. മുഹമ്മദ് നിര്‍ഭയിന്റെ അടുത്തുചെന്ന് ഇരുന്നു. നിങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്.

ഇല്ലെങ്കില്‍ ഈ വിഗ്രഹങ്ങളും വിലപിടിച്ച കല്ലുകളും വിദേശങ്ങളില്‍ കച്ചവടമായേനെ-കൊള്ളത്തലവനെ പുകഴ്ത്തി മുഹമ്മദിന്റെ തുടക്കം. മുഖസ്തുതിയില്‍ കൊള്ളക്കാരന്‍ വീണു. തനെന്തു ചെയ്യണമെന്ന് നിര്‍ഭയിന്റെ ചോദ്യം. ''താങ്കള്‍ ഇവിടെയിരുന്നാല്‍ ഞങ്ങളുടെ തൊഴിലാളികളാരും പേടിച്ചിട്ട് ഈ വഴി വരില്ല. അതിനാല്‍ താങ്കള്‍ ഇവിടം വിട്ട് അടുത്ത മലയിലേക്ക് പോകണം''-അങ്ങനെ നിര്‍ഭയ് മല മാറിക്കൊടുത്തു. പിന്നെ മുഹമ്മദും സംഘവും നൂറോളം ക്ഷേത്രങ്ങള്‍ പഴങ്കാലത്തുനിന്ന് മിനുക്കിയെടുത്തു. (2005 നവംബറില്‍ നിര്‍ഭയ് ഗുര്‍ജറെ പോലീസ് വെടിവെച്ചുകൊന്നു എന്നത് മറ്റൊരു ചരിത്രം).

എന്നാല്‍, കൊള്ളക്കാര്‍ ഒഴിഞ്ഞതോടെ, പ്രദേശം ഖനന മാഫിയകളുടെ കൈയിലായി. വിദേശങ്ങളില്‍ കോടിക്കണക്കിന് രൂപ വിലയുള്ള വെള്ളക്കല്ലുകള്‍ക്കായി അനധികൃത ഖനനം. പുതുക്കിപ്പണിത ക്ഷേത്രങ്ങളെയും ഈ ഖനനം ബാധിച്ചു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളെ സംരക്ഷിക്കുമെന്ന് കരുതിയെങ്കിലും മുഹമ്മദ് മുട്ടാത്ത വാതിലുകളില്ല. ഒടുവില്‍, അന്നത്തെ ആര്‍.എസ്.എസ്. മേധാവി സുദര്‍ശന് മുഹമ്മദ് കത്തെഴുതി. ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പി. സര്‍ക്കാറിന് നിര്‍ദേശം നല്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തെഴുതിയത്. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. എന്നിട്ടും കഴിഞ്ഞ മാര്‍ച്ചില്‍ മാഫിയകളെ നേരിട്ട പോലീസ് സൂപ്രണ്ടിനെ ചമ്പലില്‍ വെടിവെച്ചുകൊന്നു. ഞാന്‍ എങ്ങനെയോ രക്ഷപ്പെട്ടതാണ് -മുഹമ്മദ് പറയുന്നു.
****

അശോക ചക്രവര്‍ത്തി നിര്‍മിച്ച ബുദ്ധസ്തൂപം ബിഹാറില്‍ കിഴക്കന്‍ ചമ്പാരനിലെ കസരിയയിലെ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയതാണ് മുഹമ്മദിനെ ആഗോള പ്രശസ്തനാക്കിയത്. ഭിക്ഷാപാത്രം അനുയായികള്‍ക്ക് കൊടുത്ത് 'താന്‍ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ മരിക്കു'മെന്ന് പ്രഖ്യാപിച്ച് ഖുഷി നഗറിലേക്ക് ബുദ്ധന്‍ നടന്നുനീങ്ങിയത് കസരിയായില്‍ നിന്നാണ്. മണ്ണിനടിയില്‍ മുങ്ങിക്കിടന്ന 104 അടി ഉയരമുള്ള സ്തൂപം. മുഹമ്മദും സംഘവും വീണ്ടെടുത്തു. അത് ലോകമെങ്ങുമുള്ള ബുദ്ധ കേന്ദ്രങ്ങളില്‍ മുഹമ്മദിന്റെ പേരുറപ്പിച്ചു. ''ഞാന്‍ ചെല്ലുമ്പോള്‍ 300 വൃക്ഷങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരു കുന്നുമാത്രമായിരുന്നു അവിടം''- മുഹമ്മദ് ഓര്‍മിക്കുന്നു. 1997-ലായിരുന്നു ഖനനമാരംഭിച്ചത്.
***
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ തേരോട്ടങ്ങള്‍ കാട്ടാന്‍ നിയോഗിക്കപ്പെട്ടത് മുഹമ്മദിനെയായിരുന്നു. ഹുമയൂണിന്റെ ശവകുടീരങ്ങള്‍ കാട്ടിയ മുഹമ്മദ് ഒബാമയെ മറ്റൊരത്ഭുതവും കാട്ടി. നിര്‍മാണത്തൊഴിലാളികളുടെ മക്കള്‍ക്കായി ഹുമയൂണ്‍ സ്മാരകത്തില്‍ മുഹമ്മദ് ആരംഭിച്ച സ്‌കൂള്‍... ആ സ്‌കൂളിനെ കുറിച്ച് ഒബാമ വിശദമായി ചോദിച്ചറിഞ്ഞു.
****

ചരിത്രം ചവിട്ടി നടന്ന മണ്ണില്‍ മുങ്ങിയും പൊങ്ങിയും മുഹമ്മദിന്റെ സഞ്ചാരം തീരുന്നില്ല.

എന്താണ് ബാക്കി നില്ക്കുന്ന സ്വപ്നപദ്ധതി?

ഇന്ത്യയിലെ അമൂല്യചരിത്രശേഖരങ്ങളുടെയും വിവിധ കലാ പദ്ധതികളുടെയും മാതൃകകള്‍ ഉള്‍പ്പെടുത്തി ഒരു റെപ്ലിക്കാ മ്യൂസിയം പണി തുടങ്ങിക്കഴിഞ്ഞു. പക്ഷേ, പണം പ്രശ്‌നമാണ്.

എന്താണ് ഗവേഷകനായ താങ്കളെ വിസ്മയിപ്പിച്ച
കണ്ടുപിടിത്തം?

അക്ബറിന്റെ ഇദത്ഖാന തന്നെ. അതൊരു വഴിത്തിരിവായിരുന്നു.

കേരളത്തില്‍ പട്ടണം മേഖലയിലെ ഗവേഷണം സംബന്ധിച്ച് നിരവധി വിവാദങ്ങള്‍ ഉയരുന്നുണ്ടല്ലോ?
ഗവേഷണവും ഖനനവും ഒക്കെ ചെയ്യേണ്ടത് അതിന് യോഗ്യതയുള്ളവരാണ്. ഞാനറിഞ്ഞിടത്തോളം പട്ടണം ഗവേഷണ പദ്ധതിയുടെ ഉയര്‍ന്ന തലത്തിലുള്ളവരില്‍ പലര്‍ക്കും അതില്ല. രാഷ്ട്രീയവത്കരണവും ഉണ്ട്. എങ്കിലും ഇങ്ങനെ ഒരു കണ്ടെത്തല്‍ വലിയ കാര്യമാണ്.

മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമല്ല, ബി.ജെ.പി.ക്കാരും ചരിത്രത്തില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടുണ്ടല്ലോ?

ശരിയാണ്. ചരിത്രത്തെ ചരിത്രമായിവിടുകയാണ് വേണ്ടത്. മാര്‍ക്‌സിസ്റ്റുകാരായാലും ബി.ജെ.പി.ക്കാരായാലും മുസ്‌ലിം മൗലികവാദികളായാലും അത് ശരിയല്ല.

ചരിത്ര ഗവേഷണത്തിന് 'സാര്‍ക്' ബഹുമതി ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ മുഹമ്മദിനെ തേടിയെത്തിയിട്ടുണ്ട്. ജോലിയില്‍നിന്ന് വിരമിച്ച ശേഷം തുടരാനായി, സര്‍ക്കാര്‍ പദവികള്‍ മുഹമ്മദിനെ ക്ഷണിച്ചുകഴിഞ്ഞു. എന്നാല്‍, മുഹമ്മദിന്റെതന്നെ ഭാഷയില്‍ പറഞ്ഞാല്‍, 'ചരിത്രത്തിന്റെ ഇനിയും വറ്റാത്ത മാദക സൗന്ദര്യം' പുസ്തകങ്ങളിലേക്ക് പകര്‍ത്താനാണ് മുഹമ്മദിന്റെ ഒരുക്കം. അതിനായി ഭാര്യ റൂബിയയുമൊത്ത് കൊടുവള്ളിയിലേക്ക് മടങ്ങാനും.
_______മനോജ് മേനോന്‍

ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു

on


ബേക്കല്‍ : ഇനോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കീഴൂരിലെ പരേതനായ കെ.എച്ച് അബ്ദുല്ലയുടെ മകന്‍ യൂസഫ് (21) ആണ് മരിച്ചത്. ഉദുമ പളളത്ത് ഞായറാഴ്ച രാത്രി 12 മണിയോടെയാണ് യൂസഫ് സഞ്ചരിച്ചിരുന്ന കെ .എല്‍ 14 ജി 7000 ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. പിറകെ വന്ന വാഹനത്തിലുളളവര്‍ ഗുരുതരമായി പരിക്കേററ യൂസഫിനെ ഉടന്‍ ഉദുമ നഴ്‌സിംങ്ങ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെമ്മനാട്ടെ മുഹമ്മദ് കുഞ്ഞിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ബന്ധുക്കളെ പളളിക്കരയില്‍ കൊണ്ടുവിട്ട് തിരിച്ചു വരുമ്പോഴാണ് അപകടം. ബീഫാത്തിമ്മയാണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി (ദുബൈ), കാസിം, അബ്ദുല്‍ഖാദര്‍, അബ്ദുല്‍ റഹിമാന്‍, ആയിഷ അബ്ദുല്ല, നഫീസ അബ്ദുല്‍റഹിമാന്‍, സൈനബ മുസ്തഫ, ഖമറുന്നിസ അന്‍സാര്‍, ഫരീദ. യുവാവിന്റെ അപകടമരണത്തിന് കാരണമായത് റോഡിലെ ചതിക്കുഴി. പള്ളത്ത് റോഡിലെ വന്‍കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ പതിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മരിത്തിലിടിച്ചതിനെ തുടര്‍ന്ന് കീഴൂരിലെ കെഎച്ച് അബ്ദുള്ളയുടെ മകനും മംഗലാപുരത്തെ മൊബൈല്‍ ടെക്‌നിക്കല്‍ വിദ്യാര്‍ഥിയുമായ യൂസഫ് (22) ആണ് മരണപ്പെട്ടത്. യൂസഫിന്റെ മരണം വിവാഹാഘോഷത്തില്‍ കരിനിഴല്‍വീഴ്ത്തി. ചെമ്മനാട്ടെ മുഹമ്മദ്കുഞ്ഞിയുടെ മകന്റെ വിവാഹമാണ് ഇന്നലെ നടന്നത്. ഈ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ചിത്താരിയിലെ ബന്ധുക്കളെ അവരുടെ വീടുകളില്‍ കൊണ്ടുവിട്ടശേഷം മടങ്ങുന്നതിനിടയില്‍ യൂസഫ് ഓടിച്ചുപോവുകയായിരുന്ന കാര്‍ പള്ളത്തെ റോഡിലെ കുഴിയില്‍ പതിക്കുകയും നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിലിടിക്കുകയുമായിരുന്നു. ഉടന്‍തന്നെ യൂസഫിനെ ഉദുമ നേഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് യൂസഫ് മരിച്ചത്. അര്‍ദ്ധരാത്രിവരെ വിവാഹാഘോഷം നീളുന്നതിനിടയിലാണ് യൂസഫിന്റെ ആകസ്മികമരണം വിവാഹ വീടിനെ ദു:ഖസാന്ദ്രമാക്കിയത്. വിദ്യാനഗറിലാണ് വധുഗൃഹം. വരനെ ആനയിച്ചുകൊണ്ട് വധുഗൃഹത്തിലേക്ക് ബന്ധുക്കളും മറ്റും പോയശേഷമാണ് അടുത്ത ബന്ധുക്കളെ ചിത്താരിയിലെ വീട്ടിലാക്കി യൂസഫ് മടങ്ങിയത്. റോഡിലെ കുഴിയിലുണ്ടായിരുന്ന വെള്ളക്കെട്ടില്‍ യൂസഫ് സഞ്ചരിച്ച കെഎല്‍ 14 ജി -7000 നമ്പര്‍ ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയാണുണ്ടായത്. അപകടംശ്രദ്ധയില്‍പെട്ട പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് യുസഫിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴെക്കും യുവാവ് മരണപ്പെട്ടിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു

on Jul 1, 2012


നീലേശ്വരം: അവസാന മിനുക്കുപണികള്‍ മാത്രം ബാക്കിയിരിക്കെ 34 കോടി രൂപ ചെലവില്‍ നിര്‍മിച്ച ദേശീയപാതയിലെ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് മൂന്ന് മുതല്‍ 6.30 വരെയായിരുന്നു മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്.


ഇരുഭാഗത്തെയും അപ്രോച്ച് റോഡ് ഉള്‍പ്പെടെ 1400 മീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 26 സ്​പാനുകളാണ് പാലത്തിനുള്ളത്. 2009 ജനവരി 17ന് ആരംഭിച്ചതാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. റെയില്‍ പാതയുടെ മുകളില്‍ കൂടിയുള്ള സ്​പാനുകള്‍ക്ക് ആദ്യഘട്ടത്തില്‍ തന്നെ സാങ്കേതിക വിഭാഗത്തിന്റെ അനുമതി ലഭിച്ചിരുന്നു. ദേശീയപാതാവിഭാഗത്തിന്റെ നിയന്ത്രണത്തില്‍ ശേഷിക്കുന്ന സ്​പാനുകളുടെയും മറ്റും നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് ഏറ്റവും ചെലവേറിയതും നീളമേറിയതുമായ മേല്‍പ്പാലങ്ങളില്‍ ഒന്നാണിത്. അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ പ്രാദേശീകമായ എതിര്‍പ്പുകളെ തുടര്‍ന്ന് കാലതാമസം നേരിട്ടിരുന്നു. റോഡ് ടാറിങ് ഉള്‍പ്പെടെയുള്ള നിര്‍മാണം പൂര്‍ത്തിയായി. കൈവരികള്‍ നിര്‍മിക്കുന്ന അവസാനവട്ട ജോലിയാണ് ഇപ്പോള്‍. മഴ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് തീരുമാനം.


കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ ഏറ്റവും നീളം കൂടിയ പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന് കൈമാറി. മുംബൈയില്‍നിന്ന് കേരളത്തിലേക്കുള്ള ദേശീയപാതയിലെ ആദ്യ റെയില്‍വേ മേല്‍പ്പാലമാണിത്. 2009 ജനുവരിയില്‍ ദേശീയപാത അതോറിറ്റി നിര്‍മാണമാരംഭിച്ചു. 1199.5മീറ്റര്‍ നീളത്തില്‍ 27 സ്പാനുള്ള പാലത്തിന്റെ പാളത്തിന് മുകളിലുള്ള മൂന്ന് സ്പാന്‍ നിര്‍മിക്കാന്‍ റെയില്‍വേക്ക് വേണ്ടി വന്നത് മൂന്നുവര്‍ഷം. എന്നാല്‍ റെയില്‍വേ ഗേറ്റിന്റെ തെക്കും വടക്കുമായുള്ള 12 സ്പാന്‍ നിര്‍മാണം ദേശീയപാത അതോറിറ്റി റെക്കോഡ് വേഗതത്തില്‍ പൂര്‍ത്തീകരിച്ചു. 24 സ്പാനുകളില്‍ 19 എണ്ണത്തിന് 24.5 മീറ്ററും റെയില്‍വേ പാതയോട് അടുത്തുള്ള സ്പാനുകള്‍ക്ക് 21.6 മീറ്ററും നീളമുണ്ട്. ദേശീയപാതയുടെ നിയമപ്രകാരം റോഡ് ലൈന്‍ എന്നത് മൂന്നര മീറ്ററാണെങ്കിലും പടന്നക്കാട് മേല്‍പ്പാല റോഡിന് ഏഴരമീറ്റര്‍ വീതിയുണ്ട്. മേല്‍പ്പാലത്തിന്റെ ഓരോ വശത്തും രണ്ടേകാല്‍ മീറ്റര്‍ വീതിയില്‍ നടപ്പാതയും പാലത്തിന്റെ തെക്കുഭാഗത്തെ നീലേശ്വരം പാതയില്‍ 277 മീറ്റര്‍ അപ്രോച്ച് റോഡും വടക്ക് കാഞ്ഞങ്ങാട് പാതയില്‍ 265 മീറ്റര്‍ അപ്രോച്ച്റോഡും നിര്‍മിച്ചു. റോഡിന് ഇരുവശത്തും റീ ഇന്‍ഫോഴ്സ്ഡ് എര്‍ത്ത്വാളും ഘടിപ്പിച്ച് സുരക്ഷ ഉറപ്പുവരുത്തി. വടക്കുഭാഗത്ത് 113 മീറ്ററും തെക്കുഭാഗത്ത് 117 മീറ്ററുമാണ് ഇതിന്റെ ദൈര്‍ഘ്യം. ആധുനിക യന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 36.3 കോടി രൂപയാണ് നിര്‍മാണച്ചെലവ്. പാലത്തിന് ഇരുവശത്തെയും വ്യാപാരസ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കുമുള്ള യാത്രാസൗകര്യത്തിനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ചെറിയ റോഡുകള്‍ക്കായുള്ള എസ്റ്റിമേറ്റുകള്‍ തയ്യാറായതായി ദേശീയപാത അസി. എന്‍ജിനിയര്‍ കരിവെള്ളൂരിലെ വിനോദ് പറഞ്ഞു. പി കരുണാകരന്‍ എംപിയുടെ നേതൃപരമായ ഇടപെടലിന്റെ ഫലമായാണ് ദ്രുതഗതിയില്‍ നിര്‍മാണജോലികള്‍ പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന തീയതി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തി നിശ്ചയിക്കും.

അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരിയില്‍

on



ചിത്താരി : അജാനൂ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം ചിത്താരി വി.പി റൊഡില്‍ മര്‍ഹൂം ഷുക്കുര്‍ നഗറില്‍ ജൂലൈ 01 , 02 തിയ്യതികളില്‍ നടക്കും
നിരവധി സെക്ഷനുകളടങ്ങിയ പരിപാടിയില്‍ തിങ്കളാശ്ച വെയ്കുന്നേരം ശക്തി പ്രകടനത്തോടെ സമാപന സമ്മേളനം തുടക്കം കുറിക്കും

മാണിക്കോത്ത് മുസ്ലിം ജമാ അത്ത് മുന്‍ പ്രസിഡണ്‍ട് കെ.എം. അസൈനാര്‍ ഹാജി അന്തരിച്ചു

on Jun 30, 2012

K.M. Hassainar Haji Obituary
കാഞ്ഞങ്ങാട്: സംയുക്ത മുസ്ലിം ജമാഅത്തിന്റ ആദ്യകാല ജനറല്‍ സെക്രട്ടറിമാരില്‍ പ്രമുഖനും രാഷ്ട്രീയ മത-സാസ്‌ക്കാരിക രംഗത്തെ തിളക്കമാര്‍ന്ന വ്യക്തിത്വവുമായിരുന്ന മാണിക്കോത്തെ കെ.എം.ഹസൈനാര്‍ ഹാജി(69) നിര്യാതനായി. വെള്ളിയാഴ്ച രാത്രി കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് പിറക് വശം എഫ്.എ.സി.ടി രാസവളം ഉല്‍പ്പന്നങ്ങളുടെ വ്യാപാരിയായിരുന്ന ഹസൈനാര്‍ ഹാജി എഫ്.എ.സി.ടിയുടെ മികച്ച ഡീലര്‍ എന്ന നിലയല്‍ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്- ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഹസൈനാര്‍ ഹാജി അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: മറിയം. മക്കള്‍: ആയിഷ, അബ്ദുല്‍ അസീസ്, മുഹമ്മദ് ഹനീഫ, സമീറ. മരുമക്കള്‍: ഇസ്മയില്‍ പാലക്കി, എം.ബി. ഹസൈനാര്‍, ഫര്‍സാന, സുനീറ. സഹോദരങ്ങള്‍: ആമിന, പരേതരായ കെ.എം. ഇബ്രാഹിം, മുഹമ്മദ് അബ്ദുല്ല, അബ്ദുര്‍ റഹിമാന്‍.

മയ്യത്ത് ശനിയാഴ്ച ഉച്ചയ്ക്ക് മാണിക്കോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഇതിന് ശേഷം സര്‍വ്വകക്ഷി അനുശോചന യോഗവും നടന്നു.

കാഞ്ഞങ്ങാട് മരണ വാര്‍ത്തക റിപ്പോര്‍ട്ടിലും പത്രപ്പോര്

on

ഷെരീഫിന്റെ ചോരയിലും പത്രത്തിന് കച്ചവടക്കണ്ണ്‌ -  
അജാനൂര്‍: ഷാര്‍ജ റോള മാര്‍ക്കറ്റില്‍ അല്‍ - ഖുറൈര്‍ മാളിലെ കച്ചവട സ്ഥാപനത്തില്‍ പാക്ക് വംശജരായ ആക്രമികളുടെ കഠാര കുത്തേറ്റ് മരിച്ച നോര്‍ത്ത് ചിത്താരി ചാമുണ്ഡിക്കുന്നിലെ സി എം മുഹമ്മദ് ഷെരീഫ് എന്ന ഹതഭാഗ്യനായ ചെറുപ്പക്കാരന്റെ ദാരുണ മരണത്തിലും കാഞ്ഞങ്ങാട്ടെ സായാഹ്നപത്രം മുതലെടുപ്പ് തുടങ്ങി. ഷെരീഫിന്റെ മരണത്തിനിടയാക്കിയ സംഭവത്തെ കഥകളും, കല്ല് വെച്ച നുണകളുമാക്കി പത്രം ഓരോ ദിവസവും, അച്ചടിച്ചു പുറത്ത് വിടുന്ന വാര്‍ത്തകള്‍ സ്‌നേഹനിധിയായ മകനെ നഷ്ടപ്പെട്ട് വേദന പൂണ്ട ഹൃദയവുമായി കഴിയുന്ന ഒരു കുടുംബത്തിന്റെ ഇനിയും കണ്ണീരുണങ്ങാത്ത നെഞ്ചകത്തിലേക്ക് വീണ്ടും കഠാരകുത്തിയിറക്കുന്നത് പോലെയാണ്. ഷെരീഫ് ഷാര്‍ജയിലെ സ്വന്തം സ്ഥാപനമായ റിഫ ഇലക്‌ട്രോണിക്‌സില്‍ കൊല്ലപ്പെടുന്നത് ജൂണ്‍21 ശനിയാഴ്ചയാണ്. തൊട്ട് തലേന്ന് കടയിലെത്തിയ രണ്ട് പാക്ക് യുവാക്കള്‍ കടയിലെ ജീവനക്കാരുമായി നടത്തിയ വാക്ക് തര്‍ക്കമാണ് പിറ്റേന്നത്തെ കൊലയിലെത്തിച്ചത്. യഥാര്‍ത്ഥത്തില്‍ വെള്ളിയാഴ്ചയയിലെ വാക്ക് തര്‍ക്കത്തി ല്‍ ഷെരീഫ് ഉള്‍പ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരനാണ് അന്ന് കടയില്‍ ഉണ്ടായിരുന്നത്. വെള്ളിയാഴ്ചയിലെ സംഭവങ്ങളില്‍ ഒന്നും ഉള്‍പ്പെടാതിരുന്ന നിരപരാധിയായ ഷെരീഫ് കൊല്ലപ്പെട്ടപ്പോള്‍, ആദ്യ ദിവസത്തെ അക്രമസംഭവത്തില്‍ ഷെരീഫ് പങ്കാളിയായിരുന്നു എന്ന കള്ളക്കഥ പത്രം ഒന്നാംപേജില്‍ പടച്ചുവിട്ടു. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടു എന്ന് സംശയിക്കുന്ന പാക്കിസ്ഥാന്‍ സ്വദേശിയെ ഷാര്‍ജ പോലീസ് മൂന്നാം മുറ പ്രയോഗിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന ഹിമാലയന്‍ തമാശയും പത്രം തൊട്ടടുത്ത ദിവസം തട്ടിവിട്ടു. അറബ് ദേശത്തെ പോലീസിന്റെ മൂന്നാം മുറയില്‍ പ്രതിഷേധിച്ച് ഒരാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തി എന്ന പെരും നുണ വായിച്ചവര്‍ പത്രത്തിന്റെയും ലേഖകന്റെയും അപാര ബുദ്ധി വിശേഷത്തെക്കുറിച്ച് അദ്ഭുതപ്പെട്ടുപോയിട്ടുണ്ടാകും.ഷാര്‍ജ റോളയില്‍ അല്‍ഖൂറൈര്‍ മാര്‍ക്കറ്റില്‍ ഏറെ വിസ്തീര്‍ണ്ണമുള്ള ഇലക്‌ട്രോണിക്‌സ് സ്ഥാപനമാണ് ഷെരീഫിന്റെ റാഫാ ഇലക്‌ട്രോണിക്‌സ്. ഈ സ്ഥാപനത്തിന്റെതാണെന്ന് പറഞ്ഞ്, പിന്നീട് ഒരു ഗുജ്‌രി കടയുടെ പടം പത്രത്തില്‍ അച്ചടിച്ച് എക്‌സ്‌ക്ല്യൂസിവാക്കാന്‍ പത്രം മിടുക്ക് കാണിച്ചു. അല്‍ഖുറൈറിലെ പഴയ കെട്ടിട സമുച്ചയം ഷാര്‍ജ നഗരസഭ പൊളിച്ചു മാറ്റാന്‍ നോട്ടീസ് നല്‍കിയതും വൈദ്യുതി ബന്ധം വിഛേദിച്ചതും എല്ലാം ദിവസങ്ങള്‍ക്ക് മുമ്പാണ്. ജൂ ണ്‍ 25നകം കച്ചവടക്കാരോട് ഒഴിഞ്ഞുപോകാന്‍ അധികൃത ര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇവിടെ കടകാലിയാക്കല്‍ വില്‍പ്പന നടത്തുമ്പോഴാണ് ഷെരീഫ് പാക്ക് വംശജരുടെ കുത്തേറ്റ് മരിച്ചത്. ഇതിന് പിന്നാലെ ഷാര്‍ജ നഗരസഭ മുന്‍ നിശ്ചയിച്ച പ്രകാരം ജൂണ്‍ 26ന് തന്നെ അല്‍ഖുറൈര്‍ മാള്‍ ഇടിച്ചു നിരത്തുകയും ചെയ്തു. ഇതിനെ ഷെരീഫിന്റെ കൊലയുമായി ബന്ധപ്പെടുത്തി, കാസര്‍കോട് ജില്ലക്കാരായ നിരവധി കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ യുവാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പൊളിച്ചു മാറ്റി എന്നുപത്രം ഇന്നലെ തട്ടിവിട്ടു. ഒടുവില്‍ പ്രതികളെ പിടിക്കാന്‍ ഷാര്‍ജ പോലീസ് തയ്യാറാവുന്നില്ലെന്നും കെ എംസിസിയും, വിദേശ കാര്യസഹമന്ത്രി ഇ അഹമ്മദും സമ്മര്‍ദ്ധം ചെലുത്തുന്നില്ലെന്നും കൂടി പത്രം പറഞ്ഞതോടെ ഷെരീഫിന്റെ ചോരയിലും പത്രത്തിന്റെ കച്ചവടക്കണ്ണ് തെളിഞ്ഞുവന്നു. ഏതാണ്ട് 20 അംഗ സംഘമാണ് ഷെരീഫിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം ഉറപ്പിച്ചതാണ്. ഇതില്‍ പകുതിയില്‍ ഏറെ പേര്‍ കൊല നടന്നതിന്റെ തൊട്ട് പിറകെ തന്നെ പോലീസ് പിടിയിലാവുകയും ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ ദുബായ് വിമാനത്താവളം പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാനിരിക്കെ അന്വേഷണ സംഘത്തിന്റെ പിടിയിലായവരാണ്. എല്ലാ പഴുതുകളും അടച്ച് ഷാര്‍ജ പോലീസ് നടത്തുന്ന കുറ്റമറ്റ അന്വേഷണമെന്നത്, പത്രാധിപര്‍ക്ക് പരിചയമുള്ള കേരളത്തിലെ ലോക്കല്‍ പോലീസിന്റെ അന്വേഷണം പോലെയല്ല. കുറ്റകൃത്യം നടത്തി നാടുവിട്ടവരേ തിരികെ ഗള്‍ഫിലെത്തിച്ച് ഇരുമ്പു മറക്കകത്താക്കുന്ന കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന നാടാണത്. പത്രത്തിന്റെ പരിപ്പ് ഷാര്‍ജയില്‍ വേവില്ലെന്ന് അര്‍ത്ഥം..
---ബഷീര്‍ ആറങ്ങാടി മലബാര്‍ വാര്‍ത്താ

പ്രഭാകരന്‍ കമ്മീഷന്‍ ഞായറാഴ്ച എത്തുന്നു; കാസര്‍കോട് വികസന പ്രതീക്ഷയില്‍

on


Kasaragod, Meet, IAS, Prabhakaran commissionകാസര്‍കോട്: കാസര്‍കോട് ജില്ലയുടെ വികസനത്തിനു സമഗ്ര രൂപരേഖ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ചീഫ് സെക്രട്ടറി പി പ്രഭാകരന്‍ കമ്മീഷന്‍ ജൂലൈ ഒന്നു മുതല്‍ മൂന്നു വരെ വിവിധ വിഭാഗങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടും.

കാസര്‍കോട് ജില്ലാ ഏറെ പ്രതീക്ഷയോടെയാണ് പ്രഭാകരന്‍ കമ്മീഷനെ കാണുന്നത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ നേതാക്കള്‍, ആരോഗ്യ പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, മറ്റു ജനവിഭാഗങ്ങള്‍ എന്നിവരില്‍ നിന്നാണ് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത്. ഞായറാഴ്ച കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ രാവിലെ 9.30ന് ജില്ലാ കലക്ടറുമായി കമ്മീഷന്‍ ആദ്യം ചര്‍ച്ച നടത്തും. 10 മുതല്‍ 11 വരെ ജില്ലാ പോലിസ് ചീഫ്്, സബ്കലക്ടര്‍, 11ന് പി കരുണാകരന്‍ എം.പി എന്നിവരുമായി കൂടികാഴ്ച നടത്തും.

വൈകീട്ട് മൂന്നിന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്‍മാന്‍മാര്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ എന്നിവരുമായും വൈകീട്ട് ആറിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ജൂലൈ രണ്ടിന് രാവിലെ ഒമ്പത് മുതല്‍ 11 വരെ റസ്റ്റ് ഹൗസില്‍ ജില്ലയിലെ എം.എല്‍.എമാരുമായി കൂടികാഴ്ച നടത്തും. 11.30 ന് കലക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കര്‍ഷക പ്രതിനിധികള്‍, സംഘടനകള്‍, കൃഷി ഓഫിസര്‍മാര്‍, സി.പി.സി.ആര്‍.ഐ, നബാര്‍ഡ്, ലീഡ് ജില്ലാ ബാങ്ക് മാനേജര്‍മാര്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, ജലസേചനം, ഗ്രൗണ്ട് വാട്ടര്‍ എന്നീ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

2.30 ന് കലക്‌ട്രേറ്റ് കണ്‍ഫറന്‍സ് ഹാളില്‍ വ്യവസായം, വാണിജ്യം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ മേഖലയിലെ പ്രതിനിധികള്‍ എന്നിവരുമായി തൊഴില്‍ സൃഷ്ടി, വ്യവസായ വികസനം, ടൂറിസം വികസനം എന്നിവയെക്കുറിച്ച് ചര്‍ച്ച നടത്തും. 4.30 ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യം-പരിസ്ഥിതി മാനേജ്‌മെന്റ് സംബന്ധിച്ചു ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും.

ജൂലൈ മൂന്നിനു രാവിലെ 9 മുതല്‍ 10 മണിവരെ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഓഫിസര്‍മാരുമായി ചര്‍ച്ച നടത്തും. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി 11 മണിക്ക് ചര്‍ച്ച നടത്തും. 11.30ന് ജില്ലയിലെ മാധ്യമ പ്രതിനിധികളുമായി ചര്‍ച്ച നടത്തും
.

ഷരീഫിന്റെ കുടുംബം കൃതഞ്ഞത രേഖ പെടുത്തുന്നു

on


കള്ളന്‍ അന്തുക്ക യുടേ വക്കാലത്ത്

on


ഷെരീഫിന്റെ കട ഉള്‍കൊള്ളുന്ന റൊളാ മാര്‍കെറ്റ് പൊളിച്ചു മാറ്റി

on Jun 29, 2012

ഷെരീഫിന്റെ കട ഉള്‍കൊള്ളുന്ന റൊളാ മാര്‍കെറ്റ് പൊളിച്ചു മാറ്റി

കൊട്ടച്ചേരി മേല്‍പ്പാലം ഇനിയും യാധാര്‍ത്യമായില്ല

on


കൂളിക്കാട് അസൈനാര്‍ ഹാജി നിര്യാതനായി

on Jun 28, 2012

കാഞ്ഞങ്ങാട്‌: സൗത്ത്‌ ചിത്താരിയിലെ കൂളിക്കാട് എം. അസൈനാര്‍ ഹാജി (65) ഇന്ന് (വ്യാഴം) ഉച്ച തിരിഞ്ഞ് നിര്യാതനായി. നെഞ്ച് വേദനയെ തുടര്ന്ന്b കാങ്ങങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദീര്ഘ കാലം ഷാര്ജങയില്‍ ജോലിചെയ്തിരുന്നു. പ്രവാസി ജീവിതം മതിയാക്കി നാട്ടില്‍ കച്ചവടം നടത്തിയിരുന്നു.
പരേതനായ മാണിക്കോത്തെ അബ്ദുല്‍ റഹ്മാന്റെുയും ഫാത്തിമയുടെയും മകനാണ്.
പരേതനായ കൂളിക്കാട് അബ്ദുല്ഖാദറിന്റെയും കുഞ്ഞായ്മ ഹജ്ജുമ്മയുടെയും മകള്‍ സൈനബിയാണ് ഭാര്യ. 
മുഹമ്മദ്‌ കുഞ്ഞി, അഷ്‌റഫ്‌, അസീസ്‌ (ഷാര്ജ്)സുഹറ, എന്നിവര്‍ മക്കളാണ്. മേല്പ്പണറമ്പിലെ ഹംസ മരുമകന്‍.
മയ്യിത്ത്‌ നാളെ(വെള്ളിയാഴ്ച)രാവിലെ 11 മണിക്ക് സൗത്ത്‌ ചിത്താരി ഹൈദറൂസ് ജുമാ മസ്ജിദ്‌ ഖബ്ര്‍ സ്ഥാനില്‍ മറവു ചെയ്യും. 

ഒന്നുമറിയാതെ ഷഹദാസും അസീമും

on Jun 27, 2012

Shareef Chithari, Kasargodvarthaചിത്താരി: വീടിന് മുന്നില്‍ കൂടിയിരിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ ഷഹദാസും അസീമും ഒന്നുമറിയാതെ ഓടി ചാടി കളിക്കുകയാണ്. ആളുകള്‍ കൂടി കൂടി വരുന്നുണ്ടെന്ന് പരസ്പരം ഇവര്‍ പറയുന്നു, കാഞ്ഞങ്ങാട്ടെത്തി, അതിഞ്ഞാലിലെത്തി...
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആംബുലന്‍സ് എത്തി. ആളുകള്‍ ആംബുലന്‍സിന് ചുററും കൂടി. അപ്പോഴും ഷഹദാസും അസീമും വീട്ടില്‍ ആള്‍ക്കാരുടെ കൂട്ടം കണ്ട് സന്തോഷത്തില്‍ തിമിര്‍ക്കുകയായിരുന്നു. അവരറിയുന്നില്ല ഒരാഴ്ച മുമ്പ് ഉമ്മച്ചിക്കൊപ്പം ഞങ്ങളെ വിമാനം കയററി വിട്ട പുന്നാര ഉപ്പാനെ അവസാനമായി കാണാന്‍ വന്ന ആയിരങ്ങളാണിതെന്ന്... ഇടയ്ക്ക് അമ്മാവന്‍ വലീദ് വന്ന് രണ്ട് കുഞ്ഞുമക്കളെയും ആള്‍ക്കൂട്ടത്തിനിടയിലൂടെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയി...


കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കുത്തേററ് മരിച്ച ചിത്താരി ചാമുണ്ഡിക്കുന്നിലെ ഷെരീഫിന്റെ മയ്യത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലെത്തിച്ചപ്പോഴുണ്ടായ കരളലിയിപ്പിക്കുന്ന കാഴ്ചയാണിത്. ആംബുലന്‍സില്‍ നിന്നും ഇറക്കിയ മയ്യിത്ത് ഷെരീഫിന്റെ വീട്ടിനുളളില്‍ അല്‍പസമയം കിടത്തി. അടുത്ത ബന്ധുക്കള്‍ക്ക് കാണിച്ച ശേഷം നാല് വയസ്സുളള ഷഹദാസിനും ഒന്നര വയസ്സുളള അസീമിനും മയ്യിത്ത് കാണിച്ചു. ഷഹദാസ് പ്രിയപ്പെട്ട ഉപ്പാക്ക് അന്ത്യചുംബനം നല്‍കിയത് കൂടി നിന്നവരുടെ കണ്ണ് നനയിച്ചു.


പിന്നീട് വീടിന് പുറത്ത് പൊതുദര്‍ശനത്തിന് വെച്ചു. സ്ത്രീകളും കുട്ടികളും വിവിധ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കളടക്കം ആയിരങ്ങളായിരുന്നു പുറത്ത് കാത്തിരുന്നത്.
ഒരു മണിക്കൂറിലധികം പൊതുദര്‍ശനത്തിന് വെച്ചെങ്കിലും ജനങ്ങളുടെ ഒഴുക്ക് നിന്നില്ല. ഓടിക്കളിച്ച ക്ഷീണത്തില്‍ കുഞ്ഞുമോന്‍ അസീം അമ്മാവന്റെ മടിയില്‍ തളര്‍ന്ന് കിടന്നു. 2.45 ഓടെ നോര്‍ത്ത് ചിത്താരി ഖിളിര്‍ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരത്തിന് ശേഷം ഷെരീഫ് ആറടി മണ്ണിലേക്ക് മടങ്ങി. അപ്പോഴും ഈ കുരുന്നുകളിറിയുന്നില്ല. ബാപ്പ ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്കാണ് യാത്രയായതെന്ന്. അല്ലാഹുവേ ശരീഫിന്റെ ഖബര്‍ സ്വര്‍ഗപൂന്തോപക്കി പരിലസിപ്പിക്കേണമേ കുടുംബത്തിന്‍ സമതാനം നല്‍കേണമേ ക്ഷമ നല്‍കേണമേ അനാഥയായ ഭാര്യക്കും മക്കള്‍ക്കും നീ ഖൈര്‍ നല്‍കി അനുഗ്രഹിക്കേണമേ മാതാപിതാക്കള്‍ക്ക്‌ സമാതാനം നല്‍കേണമേ ...ആമീന്‍ യ രബ്ബല്‍ അലമീന്‍

http://www.kasargodvartha.com/2012/06/shareefs-sons-without-knowing-anything.html

ഷെരീഫിനു കണ്ണീരൊടെ വിട

on

ഷെരീഫിനു കണ്ണീരൊടെ വിട

 

ആക്രോശത്തോടെ അക്രമികള്‍; നടുക്കത്തോടെ വ്യാപാരികള്‍

on Jun 25, 2012

കുത്തേറ്റ ഖലീല്‍ മാട്ടുമ്മല്‍ റോളയിലെ താമസ സ്ഥലത്ത് ‘‘‘മനോരമ”യോട് സംഭവം വിവരിക്കുന്നു.

മലയാളി വ്യാപാരി കുത്തേറ്റു മരിച്ച സംഭവം: 20 പേര്‍ അറസ്റ്റില്‍
ഷാര്‍ജ . ആക്രോശത്തോടെയെത്തി മലയാളികളെ കുത്തിവീഴ്ത്തിയ അക്രമിസംഘത്തിനു മുന്നില്‍ മാര്‍ക്കറ്റ് ഒന്നടങ്കം നടുങ്ങിനിന്നു. ബഹളത്തിനിടെ അടിയുടെ ശബ്ദവും കൂട്ടക്കരച്ചിലും കേട്ട് എല്ലാവരും കടയിലേക്ക് ഒാടിയെത്തിയപ്പോള്‍ കുത്തേറ്റു പിടയുകയായിരുന്നു നാലുപേരും. കടയിലെ സാധനങ്ങളിലും തറയിലും ചോരയൊഴുകി.

മുഹമ്മദ് ഷെരീഫിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ചിത്താരി മുക്കൂട് ചേറ്റുകുണ്ട് സ്വദേശി ഖലീല്‍ മാട്ടുമ്മലിനും സഹോദരന്‍ നൂറുദ്ദീനും കുത്തേറ്റത്. വ്യാപാരികളായ ഇവര്‍ കച്ചവടത്തിരക്കിലായിരുന്നപ്പോള്‍ ബഹളവും നിലവിളിയും കേട്ട് ഒാടിയെത്തുകയായിരുന്നു. മുഹമ്മദ് ഷെരീഫിനെയും സഹോദരിയുടെ മകന്‍ നിസാമിനെയും ആറോളം പേര്‍ വളഞ്ഞുനിന്നു മര്‍ദിക്കുകയും കത്തികൊണ്ടു തലങ്ങും വിലങ്ങും കുത്തുകയും ചെയ്യുന്നതാണ് കണ്ടത്. അന്‍വര്‍ അക്രമികളെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഖലീലും നൂറുദ്ദീനും അക്രമികള്‍ക്കിടയിലേക്കു ചാടിവീണു. അതോടെ ഇവരുടെ നേരെ അക്രമികള്‍ തിരിഞ്ഞു.

പിടിവലിക്കിടെ ഇവരുടെ വയറ്റിലും പുറത്തും കുത്തേറ്റു. അപ്പോഴേക്കും മാരകമായ മുറിവേറ്റ മുഹമ്മദ് ഷെരീഫ് നിലവിളിയോടെ കടയില്‍ നിന്നിറങ്ങിയോടി. എന്നാല്‍  റോഡിലെത്തിയതും കുഴഞ്ഞുവീണു. ഉടന്‍ പൊലീസെത്തി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ഖലീല്‍, നൂറുദ്ദീന്‍, നിസാം എന്നിവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. നൂറുദ്ദീന്റെ പരുക്ക് ഗുരുതരമായിരുന്നുവെങ്കിലും അപകടനില തരണം ചെയ്തു. വയറ്റിനും പുറത്തും കുത്തേറ്റ ഖലീല്‍ പിന്നീട് ആശുപത്രി വിട്ടു. അക്രമിസംഘം രണ്ടായി തിരിഞ്ഞ് ഒരു വിഭാഗം കടയ്ക്കകത്തു കയറിയപ്പോള്‍ മറ്റുള്ളവര്‍ പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ ഇടയ്ക്കിടെ ചെറിയ വാക്കു തര്‍ക്കങ്ങളുണ്ടാകുമെങ്കിലും ആദ്യമായാണ് കൊലപാതകമെന്ന് വ്യാപാരിയായ കാസര്‍കോട് സ്വദേശി ഹനീഫ് പറഞ്ഞു.

മുഹമ്മദ് ഷെരീഫിന്റെ മരണത്തില്‍ അനുശോചിച്ച് മാര്‍ക്കറ്റിലെയും പരിസരങ്ങളിലെയും മലയാളികള്‍ ഇന്നലെ കടകളടച്ചു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ സ്വദേശികളായ വ്യാപാരികളും ഇവരോടൊപ്പം ചേര്‍ന്നു. നാല്‍പത് വര്‍ഷത്തോളം പഴക്കമുള്ള ഇൌ ഒറ്റനില വ്യാപാര കേന്ദ്രം ചെറിയ ഗുവൈര്‍ മാര്‍ക്കറ്റ് എന്നാണറിയപ്പെടുന്നത്. ഇലക്ട്രോണിക് സാധനങ്ങള്‍, തുണിത്തരങ്ങള്‍, ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ് തുടങ്ങിയവ വില്‍ക്കുന്ന കേന്ദ്രമാണിത്. നൂറിലേറെ കടകളില്‍ മിക്കതും മലയാളികളുടേത്.

കാസര്‍കോട്, കോഴിക്കോട് സ്വദേശികളാണ് കൂടുതലും. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ സ്വദേശികളും വ്യാപാരികളായുണ്ട്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടിരുന്ന ഇവര്‍ക്ക് കെട്ടിടം പൊളിക്കാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചത് ഇരുട്ടടിയായി. പിന്നീട് വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. കുറഞ്ഞവിലയ്ക്കു സാധനം കിട്ടുന്നതിനാല്‍ കുറച്ചുദിവസമായി ഇവിടെ നല്ല തിരക്കായിരുന്നു.

ശരീഫിന്റെ കൊല : 20 പാക് പൗരന്മാര്‍ പിടിയില്‍

on


ഷാര്‍ജ: ഷാര്‍ജ റോളയില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ഖാദര്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷെരീഫി(33)നെ കുത്തി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പാകിസ്ഥാന്‍ പൗരന്‍മാരെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധിപേര്‍ പോലീസ് നിരീക്ഷണത്തിലാണ്.
 ആദ്യ ദിവസം അവര്‍ പോലീസിനു വിളിച്ച നമ്പര്‍ പിന്തുടര്‍ന്നാണ് പോലീസെ ഇവരെ വലൈലക്കിയത്..  


ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിക്കാണ് റോളയിലെ ഷെരീഫിന്റെ ഇലക്ട്രോണിക്സ് കടയിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും അക്രമിച്ചത്. ഷെരീഫ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേററ മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), അനുജന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ശെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ ഇഹ്‌സാന്‍ (24) എന്നിവര്‍ അപകടനില തരണം ചെയ്തതായി കുവൈറ്റ് ആശുപത്രി അധികൃതര്‍ അറിയിച്ചു.


ഷെരീഫിന്റെ ഉടമസ്ഥതയിലുളള യാഫ ഇലക്‌ട്രോണിക്‌സ് പ്രവര്‍ത്തിച്ചു വരുന്ന റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്‌റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം കാലപഴക്കം കാരണം പൊളിച്ചു മാററാന്‍ ഷാര്‍ജ മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ കെട്ടിടത്തിലുള്ള ഷെരീഫിന്റെ കട കാലിയാക്കുന്നതിനായി സാധനങ്ങള്‍ ഫുട്പാത്തില്‍ കച്ചവടം നടത്തുന്നതിനിടയിലുണ്ടായ ചെറിയ തര്‍ക്കമാണ് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും അക്രമിക്കുന്നതിലും ഷെരീഫിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിലും കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് റോളയില്‍ ഷാര്‍ജ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തെ

മലയാളികളുടെ കടളെല്ലാം ഞായറാഴ്ച അടഞ്ഞു കിടന്നു.
ഷെരീഫിന്റെ മയ്യിത്ത് ബുധനാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


മൂന്നുമാസം മുമ്പ് നാട്ടില്‍വന്ന് മടങ്ങുമ്പോള്‍ ഭാര്യ സുഹ്‌റയെയും രണ്ട് മക്കളെയും ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. മൂത്തമകന്‍ ഷഹഫാദിനെ എല്‍.കെ.ജി.യില്‍ ചേര്‍ക്കാന്‍വേണ്ടി 10 ദിവസം മുമ്പ് സുഹ്‌റ ഗള്‍ഫില്‍നിന്ന് നാട്ടിലെത്തി. ഷെറീഫിന്റെ കടമുറിയുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ അധികൃതര്‍ നടപടി തുടങ്ങിയതിനെ തുടര്‍ന്നാണ് വിറ്റൊഴിക്കല്‍ കച്ചവടം ആരംഭിച്ചത്.

ഷെരീഫിന്റെ കൊല: കാസര്‍കോട്ടുകാരില്‍ നടുക്കം

on Jun 24, 2012

ഷാര്‍ജ: ചിത്താരി സ്വദേശി മുഹമ്മദ് ഷെരീഫിനെ പാകിസ്ഥാന്‍ സ്വദേശികള്‍ കുത്തികൊലപ്പെടുത്തിയ സംഭവം ഷാര്‍ജ റോള മാര്‍ക്കറ്റിലെ കാസര്‍കോട്ടുകാരെ നടുക്കി. ഈ മാര്‍ക്കററിലും പരിസരപ്രദേശങ്ങളിലും കച്ചവടം നടത്തുന്നവരിലും, ജോലിചെയ്യുന്നവരിലും പകുതിയിലധികം പേരും കാസര്‍കോട് ജില്ലക്കാരാണ്.


ചുട്ടുപൊളളുന്ന ചൂടിലും തെരുവ് കച്ചവടം നടത്തി കുടുംബം പോററുന്നവരാണ് കൂടുതലും. ബംഗാളികളും, പാക്കിസ്ഥാനികളുമാണ് ഈ പ്രദേശത്തെ ഉപഭോക്തക്കളില്‍ കുടുതലും. ഒഴിവ് ദിവസമായ വെളളിയാഴ്ചാണ് റോളയില്‍ ഏററവും കൂടുതല്‍ കച്ചവടം നടക്കുന്നത്. ചില പാകിസ്ഥാനികളും ബാംഗാളികളും ഈ തിരക്കിനിടയില്‍ മോഷണം നടത്തുന്നത് പതിവാണ്.

മോഷ്ടാക്കളെ കയ്യോടെ പിടികൂടിയാല്‍ ഈ സംഘങ്ങള്‍ അക്രമം അഴിച്ചുവിടുന്നത് കാരണം പലരും ഇവരുടെ അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്ത് വരുന്നത്. ഇത് കാരണം ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് വലിയ സാമ്പത്തികം നഷ്ടം ഉണ്ടാകുന്നതും സാധാരണമാണ്.
സമാനമായ ഒരു സംഭവത്തെ ചോദ്യം ചെയ്തതാണ് നാലുവയസ്സുളള ഷഹദാസിനെയും, ഒരുവയസ്സുളള അസീമിനെയും അനാഥരാക്കിയത്.

റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്‌റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം പൊളിച്ചുമാറ്റാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരുന്നു. അതിനാല്‍ ഈ കെട്ടിടത്തിലെ ഒഴിപ്പിക്കപ്പെട്ട കടയിലെ സാധനങ്ങള്‍ ഫുട്പാത്തില്‍ വിറ്റഴിക്കുന്നതിനിടയില്‍ വാച്ച് കളവ്‌പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ചിത്താരി ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ഖാദര്‍ ഹാജി-ആസ്യ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷെരീഫ് (33) ന്റെ കൊലപാതകത്തില്‍ കലാശിച്ചത്. 

rolla-square-sharjah
ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിക്ക് റോളയിലെ ഷെരീഫിന്റെ കടയിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത് ഷെരീഫിനെയും കൂടെയുണ്ടായിരുന്നവരെയും കുത്തുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), അനുജന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ശെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ നിസാം (24) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കുവൈറ്റ് ആശുപത്രിയില്‍ കഴിയുകയാണ്.


അതിനിടെ അക്രമികളെ പിടികൂടാന്‍ ഷാര്‍ജ പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവം നടന്ന ഈ പ്രദേശം പോലീസ് വലയത്തിലാണ്.

ചിത്താരി സ്വദേശി ഷാര്‍ജയില്‍ സ്വന്തം കടയില്‍ കൊല ചെയ്യപ്പെട്ടു

on

ഷാര്‍ജ :  ഷാര്‍ജ റോളയില്‍ പാകിസ്ഥാന്‍ സ്വദേശികളുടെ കുത്തേററ് കാസര്‍കോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശി മരിച്ചു. ചിത്താരി മുക്കൂട് സ്വദേശികളായ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേററു. ചിത്താരി ചാമുണ്ഡിക്കുന്നിലെ  അബ്ദുല്‍ഖാദര്‍ ഹാജി - ആസ്യ മകന്‍ മുഹമ്മദ് ഷെരീഫ് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12 മണിക്കാണ് റോളയിലെ ഷെരീഫിന്റെ കടയിലെത്തിയ സംഘം വൈദ്യുതി ഓഫ് ചെയ്ത് ഷെരീഫിനെയും കടയുണ്ടായിരുന്നവരെയും അക്രമിച്ചത്. മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീന്‍(30), അനുജന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ശെരീഫിന്റെ സഹോദരി ഉമൈബയുടെ മകന്‍ നിസാം (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുവൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശെരീഫിന്റെ മൃതദേഹം കുവൈറ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റോള മാളിന് പിറകില്‍ കാലിക്കറ്റ് റെസ്റ്റോറന്റിന് സമീപമുള്ള വ്യാപാര സമുച്ചയം പൊളിച്ചുമാറ്റാന്‍ മുനിസിപ്പാലിറ്റി തീരുമാനിച്ചിരുന്നു. അതിനാല്‍ ഈ കെട്ടിടത്തിലെ ഒഴിപ്പിക്കപ്പെട്ട കടയിലെ സാധനങ്ങള്‍ ഫുട്പാത്തില്‍ വിറ്റഴിക്കുന്നതിനിടയില്‍ വാച്ച് കളവ്പോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കം നടക്കുമ്പോള്‍ ശെരീഫ് സ്ഥലത്തുണ്ടായിരുന്നില്ല. ജോലിക്കാരുമായുണ്ടായ തര്‍ക്കമാണ് സംഭവത്തിനിടയാക്കിയത്. വിറ്റഴിക്കല്‍ മേളയായതിനാല്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. തക്കം മുതലെടുത്ത് പാകിസ്ഥാനി യുവാവ് വിലകൂടിയ വാച്ച് മോഷ്ടിക്കുകയായിരുന്നു. മോഷ്ടാവിനെ കയ്യോടെ പിടികൂടിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ബന്ധുക്കള്‍ കെവാര്‍ത്തയോട് പറഞ്ഞു.

ഈ പ്രശ്നം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിച്ചിരുന്നുവെങ്കിലും സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഇവര്‍ പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് തിരിച്ചുപോയിരുന്നു. പിന്നീടാണ് പന്ത്രണ്ടോളം വരുന്ന സംഘം കടയിലെത്തി അക്രമം നടത്തിയത്. അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റ ശെരീഫിനെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കും.

അതിഞ്ഞാല്‍ തെക്കെപുറത്തെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സുഹ്‌റയാണ് ഭാര്യ. നാലുവയസും ഒരുവസുമുള്ള രണ്ട് ആണ്‍ മക്കളുണ്ട്. സഹോദരങ്ങള്‍: പ്രമുഖ വ്യവസായി മെട്രോ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ സുഹ്‌റ, മുഹമ്മദ് കുഞ്ഞി, കുഞ്ഞബ്ദുല്ല(ഇരുവരും ദുബൈ), സുബൈര്‍, ഹസന്‍ കുഞ്ഞി, സൈനബ, ഉമൈബ.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com