കാഞ്ഞങ്ങാട്-കാസര്‍കോട് പാത വികസിപ്പിക്കുമ്പോള്‍ ചിത്താരിയില്‍ പുതിയ പാലം

on May 29, 2013


കാസര്‍കോട്: കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാന പാത വികസിപ്പിക്കുമ്പോള്‍ ചിത്താരിയില്‍ പുതിയ പാലം നിര്‍മിക്കും. ഇപ്പോഴുളള പഴയ പാലത്തിന് പടിഞ്ഞാര്‍ ഭാഗത്തായാണ് പുതിയ പാലം പണിയുന്നത്. മണ്ണിടിച്ചലിനെ തുടര്‍ന്ന് ഗതാഗതതടസം പതിവായ ചളിയങ്കോട് 150 മീറ്റര്‍  നീളത്തില്‍ വയഡക്ട് കോണ്‍ക്രീറ്റ് പാലം പണിയും. ഇവിടെ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുന്ന ഭാഗത്ത് ഗ്യാബിയോണ്‍ ഭിത്തി നിര്‍മിച്ച് വശങ്ങള്‍ സംരക്ഷിക്കും. ഇവയുടെ നിര്‍മാണം അടക്കം മൊത്തം 133 കോടിയുടെ പാക്കേജാണ് കെ.എസ്.ടി.പി റോഡ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. റോഡിന് എല്ലാവിധ ഗ്യാരണ്ടിയും ഉണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.

റോഡ് വികസനത്തിന് 400 മരങ്ങളാണ് മുറിച്ചു നീക്കുന്നത്. ഇതിനു പകരം സ്ഥലമുള്ള ഭാഗങ്ങളിലെല്ലാം പുതിയ മരങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കും. പുതിയ റോഡ് നിലവില്‍ വന്നാല്‍ കാസര്‍കോട്-കാഞ്ഞങ്ങാട് ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിനേക്കാള്‍ എട്ട് കിലോ മീറ്റര്‍ ലാഭം സംസ്ഥാന പാതയിലൂടെ സഞ്ചരിച്ചാല്‍ ഉണ്ടാകും. 2004 ലാണ് സംസ്ഥാന പാത വികസനത്തിനായി അക്വിസിഷന്‍ നടപടി തുടങ്ങിയത്.

13 വില്ലജുകളിലായി മൂന്ന് ഹെക്ടര്‍ സ്ഥലം മാത്രമാണ് പൊന്നുവിലയ്ക്ക് ഏറ്റെടുക്കേണ്ടി വന്നത്. ചില സ്ഥല ഉടമകള്‍ ഭൂമിയുടെ വിലയുടെ കാര്യത്തില്‍ കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ വിധി വന്നവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്ന് കെ.എസ്.ടി.പി അധികൃതര്‍ വെളിപ്പെടുത്തി. ബാക്കിയുള്ളവരുടെ കേസുകള്‍ തീരുന്ന മുറയ്ക്ക് നഷ്ടപരിഹാരം അനുവദിക്കും. കോടതിയിലെ കേസ് റോഡ് നിര്‍മാണത്തിന് തടസമല്ല. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡാണ് നിര്‍മിക്കുന്നത്.

പുതിയ റോഡിന് ടോളില്ലെന്നതാണ് ജനങ്ങള്‍ക്ക് ഏറ്റവും വലിയ ആശ്വാസം. 24 മാസം കൊണ്ട് റോഡ് വികസനം പൂര്‍ത്തിയാക്കും.10 മീറ്ററായിരിക്കും റോഡിന്റെ വീതി. കാഞ്ഞങ്ങാട് നഗരത്തിലൂടെ തന്നെയാണ് റോഡ് കടന്നുപോകുന്നത്. ചന്ദ്രഗിരിയില്‍ പുതിയ പാലം ഉണ്ടാകില്ല.

Chaliyangod-Bus-1
Chaliyangod
കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റോഡ് കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാതയിലാണ് അവസാനിക്കുന്നത്. 27.75 കിലോ മീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. പുതിയ 50 കള്‍വര്‍ട്ടറുകളും പുതിയ റോഡിലുണ്ടാകും.

വിജ്ഞാതിന്റെ വെളിച്ചം പകരുന്ന ബഹുമാനപ്പെട്ട ഖതീബ് ഉസ്താദ്

on


മേല്‍പറമ്പ് എന്ന പ്രദേശത്ത് ജാതി മത ഭേതമന്യേ സര്‍വരുടെയും ആദരവ് ഏറ്റി വാങ്ങി വിജ്ഞാനത്തിന്റെ പ്രകാശം പരത്തുന്ന മഹാനായ പണ്ഡിത വര്യന്‍. ദീര്‍ഘ കാലമായി ജമാഅത് കമ്മിറ്റിയുടെ അദ്ധ്യക്ഷ പതവി അലങ്കരിച്ചു മഹല്ലിന്‌ നേത്രത്വം നല്‍കുന്ന ഉസ്താദ് അവര്‍കള്‍.
കര്‍മ ശാസ്ത്രം, അറബി സാഹിത്യം, തത്ത്വശാസ്ത്രം, എന്നിവയില്‍ അഗ്രഗണ്യനാണ് നമ്മുടെ ബഹുമാനപ്പെട്ട ഖതീബ് ഉസ്താദ് (അബ്ദുല്‍ കാദര്‍ മുസ്ല്യാര്‍))).

1921 ല്‍ ചിത്താരിയില്‍ ജനിച്ചു. കടവത് മാളിക അഹ്മദ് ഹാജിയുടെ കടവത് പള്ളി ദര്‍സില്‍ മുഹമ്മദ്‌ മുസ്ലിയാരുടെ (കുഞ്ഞിപ്പ ഹാജി) കീഴില്‍ മത വിദ്യാഭ്യാസം നേടി. 17 ആമത്തെ വയസ്സില്‍ കടവത് പള്ളിയില്‍ ഇമാമായി നിന്ന് കൊണ്ടാണ് തുടക്കം. ഇന്നത്തെ മേല്പരമ്പ് ജുമാ മസ്ജിദ് കീഴൂര്‍ ജമാഅത്തിന്റെ കീഴിലായിരുന്ന കാലത്ത് കുഞ്ഞിപ്പ ഉസ്താദിന്റെ താല്പര്യ പ്രകാരം ഹിജ്ര 1363 (AD 1941) റജബ് 5 വെള്ളിയാഴ്ച മേല്പരമ്പ് ജുമാ മസ്ജിദില്‍ നമ്മുടെ ഖതീബ് ഉസ്താദ് തന്റെ ആദ്യ ഖുത്ബ നിര്‍വഹിച്ചു. അതിന് ചെമ്പരിക്ക ഖാസി സീ. മുഹമ്മദ്‌ മുസ്ലിയാര്‍ അധികാരപ്പെടുത്തി.
അന്നേരം ഖത്തീബ് ഉസ്താദിനു ഉണ്ടായിരുന്ന ചുമതലകള്‍ ഇമാമതും, ഖത്തീബ്, ജുമുഅ ഖുതുബ എന്നിവ മാത്രം. പ്രധാനപ്പെട്ട മൗലിദ്, റാത്തിബ്, നികാഹ് തുടങ്ങിയ ചടങ്ങുകള്‍ക് അധികാരമുണ്ടയിരുന്നില്ല. മയ്യിത്ത്‌ പരിപാലിക്കാനും, നിക്കാഹിനും, പടിഞ്ഞാര്‍ മുക്രിയെ കൊണ്ട് വരും. പിന്നീട് മേല്പരമ്പ് ജമാഅത് കീഴുരില്‍ നിന്നും വിഭജിച്ചു പുതിയ കമ്മിറ്റി നിലവില്‍ വന്നതോടെ ഖത്തീബ് ഉസ്താദിന് പൂര്‍ണ അധികാരം നല്‍കി. മേല്പരമ്പ് ജമാഅത്ത് പള്ളിയിലെ ഖത്തീബ് പദവി 60 വര്‍ഷത്തോളം നില നിര്‍ത്തി. ഏറ്റെടുത്തു 8 വര്‍ഷത്തിനു ശേഷം ഉസ്താദ് മേല്പരംബില്‍ നിന്നും രാജി വെച്ചിരുന്നു. പിന്നീട് 10 മാസത്തിനു ശേഷം വീണ്ടും തിരിച്ചു കൊണ്ട് വന്നു.

1999 ല്‍ അസുഖം കാരണം തല്‍സ്ഥാനത് നിന്നും മാറി വീട്ടില്‍ വിശ്രമ ജീവിതം. ഉസ്താദിന്റെ ആദ്യ ശമ്പളം 15 രൂപ (രണ്ടര മൂട് നെല്ലിനു തുല്യം). പിന്നീട് 30 രൂപ. പിന്നീട് അത് 40 മൂട നെല്ല്. (20 ആള്‍ വീതം 2 മൂട നെല്ല് നല്‍കിയാണ്‌ ശമ്പളത്തിന്റെ 40 മൂഡ നെല്ല് ശേഖരിച്ചിരുന്നത്). ആ കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 40 ദിവസം വയള് നടത്താറുണ്ട്‌. 30 ദിവസം മേല്പരമ്പിലും 10 ദിവസം ദേളി പള്ളിയിലും. അക്കാലത്തു ഇടുവുങ്കാല്‍ മുതല്‍ ചളിയന്കോട്, അണിഞ്ഞ വരെയുള്ളവര്‍ ജുമുഅ നമസ്കാരത്തിന് മേല്പരംബില്‍ വരുമായിരുന്നു.

വായന ലോകത്തെ അത്ഭുത പ്രതിഭയാണ് അദ്ദേഹം. വലിയൊരു ഗ്രന്ഥ ശേഖരം ഉസ്താദിനു സ്വന്തമായുണ്ട്. കര്‍മ ശാസ്ത്രത്തിലെ ആധുനികവും അല്ലാത്തതുമായ ഭൂരിപക്ഷം ഗ്രന്ഥങ്ങളും സുപരിചിതമാണ്. ആവശ്യമുള്ള ഗ്രന്ഥങ്ങള്‍ എവിടെയാണെങ്കിലും അന്വേഷിച്ചു കണ്ടെത്തുന്നു.
കര്‍മ ശാസ്ത്രത്തിലെയും, അല്ലാത്തതുമായ തര്‍ക വിഷയങ്ങളില്‍ പ്രതിവിധി തേടി പല പണ്ഡിത പ്രമുഖരും ഉസ്താദിനെ സമീപിക്കാറുണ്ട്.

നമ്മുടെ നാടിന്റെ ഐശര്യമാണ് ബഹുമാനപ്പെട്ട ഖത്തീബ് ഉസ്താദ്. സരവരുടെയും ആദരവ് ഏറ്റു വാങ്ങുന്ന വിജ്ഞാനത്തിന്റെ നിറകുടമാണ് ബഹുമാനപ്പെട്ട ഉസ്താദ്. നമ്മുടെ നാടിന്റെ സമാധാനം, ഐശ്വര്യം എല്ലാം ആ മഹാന്‍ അവര്‍കളുടെ സാന്നിധ്യം തന്നെ.
നാഥാ, ഞങ്ങളുടെ ഖതീബ് ഉസ്താദ് അവര്‍കള്‍ക് ദീര്‍ഘായുസ്സും, ആഫിയത്തും, ആരോഗ്യവും നല്‍കേണമേ.......... (ആമിന്‍)
)

Posted By:

- See more at: http://www.melparamb.com/2012/12/blog-post_24.html#sthash.0TABarQV.BPu0XUk5.dpuf

KANHANGAD TO NASA (USA)

on May 25, 2013

ഏണിയാടി ജുമാമസ്ജിദ് ഖത്തീബുമായ ഹാരിസ് ഫാളിലി ചിത്താരി ക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

on May 24, 2013

ഏണിയാടി ജുമാമസ്ജിദ് ഖത്തീബുമായ ബോവിക്കാനം ഹാരിസ് ഫാളിലിക്ക്


ദുബായ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ യുവ പണ്ഡിതനും പ്രഭാഷകനും കാസര്‍കോട് ഏണിയാടി ജുമാമസ്ജിദ് ഖത്തീബുമായ ബോവിക്കാനം ഹാരിസ് ഫാളിലിക്ക് ഏണിയാടി ദുബായ് ജമാഅത്ത് കമ്മിറ്റി എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
ദുബായ് ഏണിയാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കരീം കുമ്പക്കോട്, വൈസ്പ്രസിഡന്റ് സമീര്‍ ഇ.എ ഏണിയാടി, സെക്രടറി സമീര്‍ അംജദി, നൌഷാദ് കെ.ടി, ശിഹാബ് എം, ഇസ്മായീല്‍ ഇ.എ, തുടങ്ങിയവര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍ 055 2809651

ചിത്താരി സുബൈദ ടീച്ചറുടെ സ്വര്‍ണ്ണം യതീംഖാനയിലെ അനാഥ പെണ്‍കുട്ടികള്‍ക്ക്

on May 21, 2013




കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ക്കു മുന്പ് ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എ.യു.പി. സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്യുകയും കണ്ണൂര്‍ ഐക്കര അത്താണി അഭയ കേന്ദ്രത്തില്‍ മരണപ്പെടുകയും ചെയ്ത കായംകുളം സ്വദേശിനി സുബൈദ ടീച്ചര്‍ ചിത്താരിയിലെ സി.പി. കുഞ്ഞബ്ദുല്ല ഹാജിയെ സൂക്ഷിക്കാനായി ഏല്‍പ്പിച്ച ഇരുപത്തൊന്നര പവന്‍ സ്വര്‍ണ്ണത്തില്‍ നിന്ന് പന്ത്രണ്ടര പവന്‍ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയെ ഏല്‍പ്പിച്ചു. അനാഥ പെണ്‍കുട്ടികളുടെ കല്യാണ ആവശ്യത്തിന് ഉപയോഗിക്കണമെന്ന ടീച്ചറുടെ ആഗ്രഹം പാലിച്ച് കാഞ്ഞങ്ങാട് യതീംഖാനയിലെ അനാഥ പെണ്‍കുട്ടികളുടെ ആവശ്യത്തിന് തന്നെ ഉപയോഗിക്കണമെന്ന നിബന്ധനയോടെയാണ് കുഞ്ഞബ്ദുല്ല ഹാജി സ്വര്‍ണ്ണം ഏല്‍പ്പിച്ചത്. ചിത്താരിയിലെ 3 പെണ്‍കുട്ടികള്‍ക്കായി 9 പവന്‍ അബ്ദുല്ല ഹാജി നല്‍കിയിരുന്നു. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് രോഗബാധിതയായിട്ടാണ് സുബൈദ ടീച്ചര്‍ കണ്ണൂരിലെ ഐക്കര അത്താണി അഭയ കേന്ദ്രത്തില്‍ എത്തിയത്.

മലയാളി പെരുമ ബ്രിട്ടന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി ഉയര്‍ത്തിയ ഷംസീന BEKEL

on May 5, 2013

ആയിരക്കണക്കിന് മലയാളികള്‍ പഠിക്കാനെത്തുന്ന നാടാണ് ബ്രിട്ടന്‍. എങ്കിലും അഭിമാന വിജയം നേടിയവര്‍ അക്കൂട്ടത്തില്‍ വിരളം. എന്നാല്‍ പഠനം ബ്രിട്ടനില്‍ എത്താനുള്ള ഒരു മാര്‍ഗം മാത്രം എന്ന നിലയില്‍ കാണുന്നവര്‍ക്ക് മുന്നില്‍ പൊന്‍ തിളക്കമുള്ള മറുപടിയായി മാറുകയാണ് ബേക്കല്‍ മൗവ്വല്‍ പരയങ്ങാനം സ്വദേശിനി ഷംസീന അനീഷ്.


ബ്രിട്ടനില്‍ കാല് കുത്തി രണ്ടു വര്‍ഷത്തിനകം തന്നെ ഇത്തരമൊരു നേട്ടം സ്വന്തമായി എന്നത് കൂടുതല്‍ അഭിമാനാര്‍ഹമാകുകയാണ്. മൂന്നും നാലും വര്‍ഷം ഇവിടെ കഴിഞ്ഞിട്ടും നേരെ ചൊവ്വേ സംസാരിക്കാന്‍ പോലും പലരും ബുദ്ധിമുട്ടുന്നിടത്താണ് ഒരു വര്‍ഷത്തെ കോഴ്‌സ് അല്പം പോലും സമയം പാഴാക്കാതെ ഷംസീന യൂണിവേഴ്‌സിറ്റിയിലെ തന്നെ മികച്ച വിജയം സ്വന്തമാക്കിയത്. പഠനകാലത്ത് ശ്രദ്ധ മറ്റൊന്നിലേക്കും തിരിയാതെ എം എസ് സി ബയോ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഉന്നത വിജയം കണ്ടെത്തിയ ഷംസീന ഈ നേട്ടത്തിലൂടെ മലയാളി പെരുമ ബ്രിട്ടന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ച ബാച്ചിന്റെ റിസല്‍ട്ടിലാണ് ഷംസീന മറ്റുള്ളവരെ പിന്തള്ളി വിജയം കണ്ടത്. 25 പേരുണ്ടായിരുന്ന ബാച്ചിലെ ഏക തെന്നിത്യന്‍ സാന്നിധ്യം ആയിരുന്നു ഷംസീന. യൂണിവേഴ്‌സിറ്റി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് കൂടി പ്രയോജനപ്പെടുത്തിയാണ് ഈ യുവതി പഠനത്തിനു ആവശ്യമായ തുക കണ്ടെത്തിയത്. എന്നിട്ടും ഏഴായിരം പൗണ്ടോളം യൂണിവേഴ്‌സിറ്റി ഫീസ് ആയി അടക്കേണ്ടി വന്നു. 

കോഴ്‌സിന്റെ ആദ്യ മാസം അല്പം ബുദ്ധിമുട്ട് നേരിട്ടു എന്നതൊഴിച്ചാല്‍ പഠന കാലത്ത് ഒട്ടും പ്രയാസപ്പെടാതെ കോഴ്‌സ് സിലബസ് പിന്തുടരാന്‍ തനിക്കായി എന്ന് ഷംസീന പറയുന്നു. നാട്ടിലെ രീതികളില്‍ നിന്ന് ഏറെ വത്യസ്തമാണ് പഠന സമ്പ്രദായം എങ്കിലും അതൊരിക്കലും പ്രയാസപ്പെടുത്തുന്നതായി തനിക്കു തോന്നിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ക്ലാസ് എന്നതായിരുന്നു ഫുള്‍ ടൈം കോഴ്‌സിന്റെ പ്രത്യേകത. ലക്ചര്‍ വളരെ കുറവും. സ്വന്തമായി വിവരങ്ങള്‍ തേടിപ്പിടിച്ചു കണ്ടെത്തുന്നതുമായ രീതി ഒട്ടും പ്രയാസപ്പെടുത്തുന്നതായി തോന്നിയിരുന്നില്ല. എന്നാല്‍ ടെസേര്‍ട്ടേഷന്‍ സമയത്ത് അല്പം പ്രയാസം തോന്നിയിരുന്നു എന്നത് വാസ്തവം. ഷംസീന കൂട്ടിച്ചേര്‍ത്തു.

ചെറുപ്പം മുതലേ മികച്ച ട്രാക്ക് റെക്കോര്‍ഡ് പഠന രംഗത്ത് സൂക്ഷിക്കുന ഷംസീന പൂര്‍ണമായും ഇംഗ്ലീഷ് മീഡിയം സിലബസിലാണ് പഠിച്ചു വന്നത്. തന്നെക്കാള്‍ കൂടുതല്‍ ഇംഗ്ലണ്ടില്‍ വന്ന് പഠിക്കണം എന്ന ഭര്‍ത്താവിന്റെ സ്‌നേഹ ശാസനയാണ് ഇവിടെ എത്തിച്ചതെന്നും ഷംസീന വ്യക്തമാക്കി. ഡിഗ്രി പാസായ ഉടന്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പഠിക്കാന്‍ ഇംഗ്ലണ്ടില്‍ അവസരം തേടി അന്വേഷണമായി. ഇന്റര്‍നെറ്റിലൂടെ കൃത്യമായ വിവരവും കണ്ടെത്തി. ആപ്ലിക്കേഷന്‍ അയച്ചതോടെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അനുകൂല മറുപടിയും കിട്ടി. പിന്നെല്ലാം വേഗത്തില്‍ നടന്നു. കോഴിക്കോട് ആസ്ഥാനമായ ഒരു എജന്‍സി മുഖേനെ പേപ്പര്‍ ജോലികള്‍ പൂര്‍ത്തിയാക്കിയാണ് താന്‍ ഇംഗ്ലണ്ടില്‍ എത്തിയതെന്ന് ഷംസീന പറയുന്നു.

കാഞ്ഞങ്ങാട് നെഹ്‌റു സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളേജില്‍ നിന്ന് ബി എസ് സി സുവോളജിയില്‍ 89% മാര്‍ക്ക് വാങ്ങിയാണ് ഷംസീന വിജയിച്ചത്. പ്ലസ്ടുവിനും പത്താം ക്ലാസ്സിലും സമാനമായ തരത്തില്‍ തന്നെ ആയിരുന്നു വിജയം. പത്താം ക്ലാസ്സില്‍ 87 % മാര്‍ക്ക് വാങ്ങിയ ഷംസീന പ്ലസ് ടൂവില്‍ നേടിയത് 88 % മാര്‍ക്കാണ്. ഒരു കുട്ടിയെ പോറ്റുന്നതിനിടയിലും സര്‍വ്വകലാശാല തലത്തില്‍ തന്റെ ഉന്നത വിജയം കണ്ടെത്തിയതിനു പിന്നില്‍ എന്താണ് രഹസ്യം എന്ന് ചോദിച്ചാല്‍, സ്‌നേഹ നിധിയായ ഭര്‍ത്താവു കൂടെയുള്ളപ്പോള്‍ ഏതു ബുദ്ധിമുട്ടും അനായാസം തരണം ചെയ്യാമെന്നാണ് അല്പം ശബ്ദം താഴ്ത്തി ഷംസീന പറയുന്നത്. ഇനി എന്ത്? നാട്ടിലേക്കു മടങ്ങുന്നോ? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഷംസീനക്ക് മുന്നില്‍ പ്രസക്തിയില്ല. കാരണം ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഗവേഷണം നടത്താന്‍ ഉള്ള സാധ്യത തിരയുക ആണ് ഈ യുവതി.

എം എസ് സിക്ക് ഗവേഷണ വിഷയം ആയിരുന്ന ആന്റി ബാക്ടീരിയല്‍ അനാലിസിസ് ആയി ബന്ധപ്പെട്ട ഏതെങ്കിലും വിഷയം കിട്ടിയാല്‍ ഒരു കൈ നോകം എന്ന നിലപാടിലാണ് ഷംസീന. മിക്കവാറും ഗവേഷണ വിഷയങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റികള്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനാല്‍ കാര്യമായ സാമ്പത്തിക പ്രതിബന്ധം കൂടാതെ തന്റെ മോഹം പൂവണിയും എന്ന പ്രതീക്ഷയും ഈ യുവതിക്കുണ്ട്.
ബേക്കല്‍ മൗവ്വല്‍ പരയങ്ങാനം എന്ന ഗ്രാമത്തി നിന്നും ലണ്ടനില്‍ എത്തി വിജയം കൊയ്‌തെടുത്ത ആവേശം പകരുന്ന ഷംസീനയുടെ ജീവിതം ഏറെ പ്രോത്സാഹനാജനകമാണ്. പരയങ്ങാനം അബ്ദുളളയുടെയും ഷാഹിദയുടെയും മകളായി പിറന്ന ഷംസീന സ്‌കൂള്‍ പഠന കാലം മുതല്‌ക്കേ എല്ലാ കാര്യത്തിലും സജീവമായി മുന്നില്‍ നിന്നിരുന്നതായി സുഹൃത്തുകള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ കുറിച്ചിട്ടിരിക്കുന്നു. നിശ്ചയ ദാര്‍ഢ്യത്തിന്റെ നിറക്കാഴ്ച ആയി മാറുന്ന ഈ പെണ്‍കുട്ടിക്ക് കരുത്തായി മാറുന്നത് ഭര്‍ത്താവ് ഇ കെ അനീഷാണ്. ലണ്ടനില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഇദ്ദേഹം. ഏക മകള്‍ മൈമുന്നിസ നൗറിനും കൂടി ചേര്‍ന്നതാണ് ഷംസീനയുടെ ലോകം.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com