രാ­ജീ­വ് ഗാ­ന്ധി സ­ദ്­ഭാ­വ­ന അ­വാര്‍­ഡ് മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി ഏ­റ്റു­വാങ്ങി

on Aug 31, 2012

Metro-Mohammed-Haji

ന്യൂ­ഡല്‍ഹി:  ഇകോണമിക് ഗ്രോ­ത്ത് സൊ­സൈറ്റി ഓ­ഫ് ഇ­ന്ത്യ­യു­ടെ രാ­ജീ­വ് ഗാ­ന്ധി സ­ദ്­ഭാ­വ­ന അ­വാര്‍­ഡ് പ്രമു­ഖ ജീ­വ­കാ­രു­ണ്യ പ്ര­വര്‍­ത്ത­കനും കാ­ഞ്ഞ­ങ്ങാ­ട് സം­യു­ക്ത ജ­മാഅ­ത്ത് പ്ര­സി­ഡ­ന്റുമാ­യ മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി ഏ­റ്റു­വാങ്ങി. ന്യൂ­ഡല്‍­ഹി ല­ക്ഷ്­മി ന­ഗ­റില്‍ വി­കാ­സ് മാര്‍­ഗി­ലെ പി.എ­സ്.കെ ഓ­ഡി­റ്റോ­റി­യ­ത്തില്‍ ന­ട­ന്ന പ്രൗ­ഡ ഗം­ഭീ­രമാ­യ ച­ട­ങ്ങില്‍ കേ­ന്ദ്ര­മന്ത്രി ഹുക്കും നാ­രാ­യണ്‍ ദേ­വ് യാദ­വ് അ­വാര്‍­ഡു­കള്‍ വി­തര­ണം ചെ­യ്തു. ഡല്‍­ഹി മേ­യര്‍ ഡോ. അ­ന്ന­പൂര്‍­ണ്ണ മിശ്‌­റ ചട­ങ്ങില്‍ അ­ധ്യ­ക്ഷ­യായി.

ഉ­ത്ത­രാ­ഞ്ചല്‍ സാം­സ്­കാരി­ക മന്ത്രി ധീ­രേ­ന്ദ്ര­പ്ര­ഥാപ്, സി.ബി.ഐ മുന്‍ ഡ­യ­റ­ക്ടര്‍ വി.എന്‍. സേ­ഹ്­ഗാള്‍, എ.ഐ.സി.സി. സെ­ക്രട്ട­റി മ­ഹേ­ഷ് ജ­യ്‌­സ്വാള്‍, കേ­ന്ദ്ര ആ­ഭ്യ­ന്ത­ര അ­ണ്ടര്‍ സെ­ക്രട്ട­റി ഡോ. എ­ച്ച്.കെ. മോഡി, മുന്‍ മി­സ് കല്‍­ക്ക­ത്ത സീ­മ ച­ക്ര­ബര്‍ത്തി, ഡല്‍­ഹി ഡെ­വ­ല­പ്‌­മെന്റ് അ­തോ­റി­റ്റി ചെ­യര്‍­മാന്‍ അ­നില്‍ മിത്തര്‍, മു­തിര്‍­ന്ന മാ­ധ്യ­മ­പ്ര­വര്‍­ത്ത­കനും മുന്‍ എം.പി­യുമായ ഗോ­വി­ന്ദ് വല്ല­ഭ് ജോഷി, ഐ.എ. പി­നാലര്‍, അ­പൂര്‍­വകാ­ന്ദ് ഹസ്‌­റ എ­ന്നി­വര്‍ സം­സാ­രിച്ചു.

ച­ടങ്ങി­നോ­ട­നു­­ന്ധി­ച്ച് ന­ട­ന്ന ഇന്‍ഡിവി­ജല്‍ അ­ച്ചീ­വ്‌­മെന്റ് ഫോര്‍ ഇകോണമിക് ആന്റ് സോ­ഷ്യല്‍ ഡെ­വ­ല­പ്‌­മെന്റ് സെ­മി­നാ­റില്‍ ഒ­ട്ടേ­റെ പ്ര­മു­ഖര്‍ പ്ര­ന്ധം അ­വ­ത­രി­പ്പിച്ചു.

ഇ­ന്ത്യ­യിലും വി­ദേ­ശ­ത്തു­മാ­യി പ­ര­ന്നു­കി­ട­ക്കു­ന്ന മെ­ട്രോ ഗ്രൂപ്പ് ഓ­ഫ് ക­മ്പ­നി­യു­ടെ ത­ല­വന്‍ എ­ന്ന നി­ല­യില്‍ ബിസിന­സ്സ് രം­ഗ­ത്ത് കൈ­വ­രി­ച്ച അഭൂതപൂര്‍­വ്വമാ­യ നേ­ട്ടത്തി­നൊപ്പം, നിര്‍­ധ­ന­രും, നി­രാ­ലം­­രുമാ­യ ജ­ന­ങ്ങ­ളില്‍ ക­രു­ണയും കാ­രു­ണ്യവും ചൊ­രി­യു­ന്ന­തില്‍ നല്‍കി­യ നി­സ്­തു­ലമാ­യ സം­ഭാ­വ­ന­കള്‍ കൂ­ടി പ­രി­ഗ­ണി­ച്ചാ­ണ് മെ­ട്രോ മു­ഹമ്മ­ദ് ഹാ­ജി­യെ അ­വാര്‍­ഡി­ന് പ­രി­ഗ­ണി­ച്ച­തെ­ന്ന്  ഇകോണമിക്  ഗ്രോ­ത്ത് സൊ­സൈ­റ്റി പ്ര­സി­ഡ­ന്റ് എ­സ്.കെ. ശര്‍­മ്മ­യും സെ­ക്രട്ട­റി ജ­ന­റല്‍ ജി.എസ്. സ­ച്ച്‌­ദേവും പ­റഞ്ഞു. 

സൗത്ത് ചിത്താരി രിഫായി മസ്ജിദ് ഇമാം എം ടി ഹംസ മൗലവിക്ക് യാത്രയയപ്പ് നല്‍കി

on Aug 22, 2012

കാഞ്ഞങ്ങാട് : ഇരുപത്തൊന്ന് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന സൗത്ത് ചിത്താരി രിഫായി മസ്ജിദ് ഇമാം എം ടി ഹംസ മൗലവിക്ക് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ യൂത്ത് രിഫായി സെന്ററിന്റെ ഉപഹാരം സി എച്ച് മുഹമ്മദ് മൗലവി നല്‍കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഢിപ്പിച്ച മെഡിക്കല്‍ വിദ്യാര്‍ഥി അറസ്‌റ്റില്‍

on Aug 21, 2012

Mohammed-Azhar
Mohammed Azhar
കാഞ്ഞങ്ങാട്: ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ട്യൂഷന്‍ നടത്തിപ്പുകാരനായ എംബിബിഎസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.  കോട്ടച്ചേ രി ബസ് സ്റ്റാന്‍ഡിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനായ ബല്ലാകടപ്പുറം സ്വദേശി മുഹമ്മദ് അസ്ഹറാണ്(24)അറസ്റ്റിലായത്.

പരിയാരം മെഡിക്കല്‍ കോളേജിലെ അഞ്ചാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് അസ്ഹര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോട്ടച്ചേരിയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഈ ട്യൂഷന്‍ സെന്റര്‍. ഇംഗ്ലീഷിലും മാത്‌സിലും പ്രതേയകം ട്യൂഷന്‍ നല്‍കിവരികയായിരുന്നു. ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തിയ നിരവധി വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ച ശേഷം അസ്ഹര്‍ ലൈംഗികമായി അവരെ പീഢിപ്പിച്ചുവരികയായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം. 

അസ്ഹറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പോലീസിന് ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിച്ചത്. ആറോളം പെണ്‍കുട്ടികളെ ഇതിനകം താന്‍ പീഢിപ്പിച്ചതായി അസ്ഹര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളെ കൂടാതെ അവരില്‍ ചിലരുടെ വീടുകളില്‍പ്പെട്ട സ്ത്രീകളുമായും അസ്ഹര്‍ വഴിവിട്ട ബന്ധം പുലര്‍ത്തിയതായും വിവരം പുറത്തുവന്നിട്ടുണ്ട്. 

അസ്ഹറിനെ വിശദമായി ചോദ്യം ചെയ്തുവരുന്നു. കൂടുതല്‍ അനേവഷണങ്ങള്‍ക്കും തെളിവെടുപ്പിനും സംഭവം നടന്ന ട്യൂഷന്‍ സെന്ററിലേക്ക് അസ്ഹറിനെ കൊണ്ടുപോകും. ട്യൂഷന്‍ സെന്ററില്‍ പെണ്‍കുട്ടികള്‍ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടുവെന്ന പ്രചരണം നാട്ടില്‍ ശക്തമായിരുന്നുവെങ്കിലും പീഢനത്തിനിരയായ പെണ്‍കുട്ടികളോ അവരുടെ രക്ഷിതാക്കളോ പരാതിയുമായി സമീപിക്കാത്തത് പോലീസിനെ കുഴക്കിയിരുന്നു. 

ലൈംഗിക പീഢനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടിലാകെ പ്രചരണം ശക്തമായതോടെ അനേവഷണത്തിനിറങ്ങിയ പോലീസിന് ഈ സംഭവത്തില്‍ വസ്തുതകള്‍ ഉണ്ടെന്ന് വ്യക്തമായതോടെയാണ് പരാതിക്കാരില്ലെങ്കിലും പോലീസ് അസ്ഹറിനെതിരെ സ്വമേധയാ കേസെടുത്തത്. പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അസ്ഹറിനെ വിശദമായി ചോദ്യം ചെയ്യാനുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഹൊസ്ദുര്‍ഗ് സിഐ, കെവി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

അതിനിടെ മാനക്കേട് ഭയന്ന് പലരും അസ്ഹറിനെതിരെ പരാതിയുമായി രംഗത്തിറങ്ങാന്‍ മടിക്കുകയാണെന്നാണ് സൂചന. ചില പെണ്‍കുട്ടികളുടെ നഗ്നരംഗങ്ങള്‍ യുവാവ് ക്യാമറയില്‍ പകര്‍ത്തിയതായി പ്രചരണമുണ്ട്. പോലീസിന് ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ട്യൂഷന്‍ സെന്ററില്‍ പഠിപ്പിക്കാനെത്തിയിരുന്ന ഇലക്ട്രിസിറ്റി വകുപ്പിലെ ഉദേയാഗസ്ഥനായ കുറുപ്പ് എന്ന പേരിലറിയപ്പെടുന്ന മധ്യവയസ്‌കനും ഈ ലൈംഗിക പീഢന സംഭവത്തില്‍ പങ്കാളിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

രാത്രി ട്യൂഷന്‍ ഉണ്ടെന്ന് പറഞ്ഞ് ആണ്‍കുട്ടികളെ സെന്ററിലേക്ക് എത്തിച്ച് അവരെ നിരവധി തവണ കുറുപ്പ് പ്രകൃതി വിരുദ്ധത്തിന് വിധേയമാക്കിയിരുന്നതായും വെളിപ്പെട്ടിട്ടുണ്ട്. കുറുപ്പിനെയും ഈ കേസില്‍ പ്രതിചേര്‍ത്തേക്കും.  അതിനിടെ  സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററിന്റെ അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെകന്‍ഡറി സ്‌കൂളിനടുത്തുള്ള ശാഖ കെട്ടിടത്തിന് നേരെ ഞായറാഴ്ച രാത്രി അക്രമമഴിച്ചുവിട്ടു. ട്യൂഷന്‍ സെന്ററിന് നേരെ കല്ലേറുണ്ടായി.
. 

നടു­റോ­ഡില്‍ രണ്ടര മണി­ക്കൂര്‍ ഗതാ­ഗത തട­സ്സ­മു­ണ്ടാ­ക്കിയ കാര്‍ കസ്റ്റ­ഡി­യില്‍

on Aug 14, 2012


കാ­ഞ്ഞ­ങ്ങാ­ട്: ന­ടു­റോ­ഡില്‍ നിര്‍­ത്തി­യി­ട്ട ­കാര്‍ ര­ണ്ട­ര­മ­ണി­ക്കൂര്‍ നേ­ര­ത്തോ­ളം ഗ­താ­ഗ­ത ത­ട­സ്സ­ത്തി­ന് കാ­ര­ണ­മാ­യി. ക­ഴി­ഞ്ഞ ദിവ­സം ഉ­ച്ച­ക്കാ­ണ് ചി­ത്താ­രി സ്വ­ദേ­ശി­യു­ടെ ആള്‍­ട്ടോ­കാര്‍ കാ­ഞ്ഞ­ങ്ങാ­ട് ബ­സ് സ്റ്റാന്റ് പ­രി­സ­ര­ത്ത് പ­ള്ളി­ക്ക് സ­മീ­പം റോ­ഡില്‍ നിര്‍­ത്തി­യി­ട്ട­ത്. ഉ­ച്ച­ക്ക് ഒ­രു മ­ണി­യോ­ടെ ന­ടു­റോ­ഡില്‍ കാര്‍ നിര്‍­ത്തി­യ ശേ­ഷം ചി­ത്താ­രി സ്വ­ദേ­ശി അ­ടു­ത്തു­ള്ള ക­ട­യില്‍ സാ­ധ­ന­ങ്ങള്‍ വാ­ങ്ങാന്‍ പോ­യ­താ­യി­രു­ന്നു.



കാര്‍ റോ­ഡില്‍ മാര്‍­ഗ്ഗ ത­ട­സ്സം സൃ­ഷ്­ടി­ക്കു­ന്ന­ത് ശ്ര­ദ്ധ­യില്‍­പ്പെ­ട്ട പോ­ലീ­സ് ഉ­ട­മ വ­രു­ന്ന­തും കാ­ത്ത് നി­ന്നെ­ങ്കി­ലും പോ­ലീ­സി­നെ ക­ണ്ട ഇ­യാള്‍ കാ­റി­ന് സ­മീ­പ­ത്തേ­ക്ക് വ­രാ­തെ മാ­റി നി­ന്നു. പോ­ലീ­സ് പോ­യ ശേ­ഷം കാര്‍ എ­ടു­ക്കാ­മെ­ന്ന് ഉ­ട­മ ക­രു­തി­യെ­ങ്കി­ലും ഉ­ട­മ വ­രു­ന്ന­ത് വ­രെ പോ­ലീ­സ് കാ­ത്ത് നില്‍­ക്കു­ക ത­ന്നെ ചെ­യ്­തു.

വൈ­കി­ട്ട് 3.­30 മ­ണി­യോ­ടെ­യാ­ണ് ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ ഉ­ട­മ കാ­റി­ന­ടു­ത്തെ­ത്തി­യ­ത്. ട്രാ­ഫി­ക് നി­യ­മം ലം­ഘി­ച്ച ഉ­ട­മ­യെ കാ­ര്യ­ങ്ങള്‍ ബോ­ധ്യ­പ്പെ­ടു­ത്തി­യ ശേ­ഷം പോ­ലീ­സ് കാര്‍ ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത് സ്റ്റേ­ഷ­നി­ലെ­ത്തി­ക്കു­ക­യും പി­ഴ ഈ­ടാ­ക്കി­യ ശേ­ഷം കാര്‍ ഉ­ട­മ­യ്­ക്ക് വി­ട്ടു­കൊ­ടു­ക്കു­ക­യും ചെ­യ്­തു.



പൊ­തു­വെ ജ­ന­ത്തി­ര­ക്കേ­റി­യ കാ­ഞ്ഞ­ങ്ങാ­ട് ന­ഗ­ര­ത്തില്‍ വാ­ഹ­ന­ങ്ങള്‍ റോ­ഡില്‍ ത­ന്നെ നിര്‍­ത്തി­യി­ടു­ന്ന­ത് ഗ­താ­ഗ­ത കു­രു­ക്കി­നും അ­പ­ക­ട­ങ്ങള്‍­ക്കും കാ­ര­ണ­മാ­കു­ക­യാ­ണ്.

കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

on Aug 9, 2012


 കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമര പരിപാടികളാരംഭിക്കാന്‍ മേല്‍പ്പാല ആക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. 11 ന് ചേരുന്ന ആക്ഷന്‍ കമ്മിറ്റി യോഗം പ്രക്ഷോഭസമരങ്ങള്‍ക്ക് അന്തിമ രൂപം നല്‍കും.


ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എച്ച്. ശിവദത്ത് അധ്യക്ഷത വഹിച്ചു. എ. ഹമീദ് ഹാജി , സി. മുഹമ്മദ്കുഞ്ഞി, വി. കൃഷ്ണന്‍, മുഹമ്മദ്കുഞ്ഞി പുത്തൂര്‍, എ.കെ. ലക്ഷ്മി, ടി. മുഹമ്മദ് അസ്‌ലം, ടി. ഹംസ, പി. മുഹമ്മദ്കുഞ്ഞി, സി.എച്ച്. മുഹമ്മദ്കുഞ്ഞി, കെ.കെ. നകുലന്‍, ബി.എം. അസ്‌ലം, കുട്ടി ഹാജി വടകരമുക്ക്, കെ.അനില്‍കുമാര്‍, എ.കെ. ഇബ്രാഹിം ഹാജി, കെ.കെ. അബ്ദുല്ല ഹാജി, എ.അബ്ദുല്ല, പി.എം. ഫാറൂഖ്, ദിവാകരന്‍ ആവിക്കര, കെ.പി.ആര്‍. ഫൈസല്‍, കെ.കെ. ജാഫര്‍, കെ.ബദറുദ്ദീന്‍, പ്രശാന്തന്‍, സുറൂര്‍ മൊയ്തു ഹാജി പ്രസംഗിച്ചു. 

എ.കെ .മുഹമ്മദ്‌ അന്ത­രിച്ചു

on Aug 3, 2012

സൌത്ത് ചിത്താരി ഹയ്ദ്രോസ് ജുമാ മസ്ജിദ് മുന്‍ പ്രസ്ഡണ്ട്
സൌത്ത് ചിത്താരി കൂളിക്കാട് താമസിക്കും എ.കെ .മുഹമ്മദ്‌ എന്ന് കാലത്ത് അന്ത­രിച്ചു

സൌഹൃദ കൂട്ടായ്മ തീര്‍ത്ത് കാഞ്ഞങ്ങാട്ട് ഇഫ്താര്‍ സംഗമം

on


കാഞ്ഞങ്ങാട്: അശാന്തിയുടെ കയ്പേറിയ ദിനങ്ങള്‍ ഉണ്ടാക്കിയ അസ്വസ്ഥതകള്‍ ഇല്ലാതാക്കി നാട് ഒറ്റകെട്ടാണെന്ന് കാട്ടികൊടുത്ത് മാതൃക സൃഷ്ടിച്ച ഹൊസ്ദുര്‍ഗ് കടപ്പുറത്ത് ഇന്നലെ നടന്ന ഇഫ്താര്‍ സംഗമം സൌഹൃദത്തിന്‍റെയും കൂട്ടായ്മയുടേയും വാതിലുകള്‍ തുറന്നു. ഹൊസ്ദുര്‍ഗ് കടപ്പുറം സൌഹൃദവേദിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മയൊരുക്കിയത്. അതോടൊപ്പം തീരദേശത്തെ സൌഹൃദം ശക്തിപ്പെടുത്തുന്നതിന് മുന്നില്‍ നിന്ന് നേതൃത്വംനല്‍കിയ ഇപ്പോള്‍ സ്ഥലംമാറ്റം ലഭിച്ച് പോകുന്ന സബ് കലക്ടര്‍ പി. ബാലകിരണിനുള്ള യാത്രയയപ്പും ഇതോടനുബന്ധിച്ച് നടന്നു. ഐ.ടി വകുപ്പ് ഡപ്യൂട്ടി സെക്രറിയായാണ് ബാലകിരണ്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്. കടപ്പുറത്തെ അസ്വസ്ഥതകള്‍ ഇല്ലാതാക്കാന്‍ നാട്ടുകാരില്‍ ഒരാളായി പ്രവര്‍ത്തിക്കുകവഴി പ്രദേശത്തെ നേരിന്‍റെ വഴിക്ക് കൊണ്ടുവരാന്‍ നേതൃത്വംനല്‍കിയ ബാലകിരണിന്‍റെ സേവനം ശ്ലാഖനീയമായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഹൊസ്ദുര്‍ഗ് കടപ്പുറത്തിന്‍റെ കുട്ടായ്മയും സൌഹൃദവും ഇവിടെ നിന്ന് നോക്കിക്കാണുന്നതിനേക്കാള്‍ കൂടുതല്‍ വ്യക്തമാക്കുന്നത് പുറമേ നിന്ന് നോക്കിക്കാണുന്പോഴാണെന്ന് ബാലകിരണ്‍ അഭിപ്രായപ്പെട്ടു.
പള്ളി ഇമാം ഹംസ മൌലവി അധ്യക്ഷതവഹിച്ചു. ഇ ചന്ദേശേഖരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീന്‍, അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം ഭാരവാഹികളായ സുരേഷ്, പ്രശാന്ത്, സ്ഥാനികന്‍ രഘുനാഥന്‍, കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, നഗരസഭ കൌണ്‍സിലര്‍മാരായ പി.കെ മുഹമ്മദ് കുഞ്ഞി, റഹ്മത്ത് മജീദ്, എ.ഡി.എം എച്ച്. ദിനേശന്‍, അഡ്വ: പ്രദീപ് ലാല്‍, കെ.വി കൃഷ്ണന്‍ സംബന്ധിച്ചു. 

ചിത്താരിയില്‍ ആവൊലിയ്ക് പ്രിയമേറുന്നു

on


EGGS IN KHANGAD ROAD

on


BEKEL POLICE

on


HOUSE BUILT BY GRAMIN SUPER MARKET

on


കാഞ്ഞങ്ങാട് അക്രമം: സി.പി.എം നേതാക്കളുള്‍പ്പടെ നൂറോളം പേര്‍ക്കെതിരെ കേസ്

on


കാഞ്ഞങ്ങാട്: ഹര്‍ത്താലിന്റെ മറവില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാഴാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാകമ്മിറ്റിയംഗങ്ങളുള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗങ്ങളായ പി അപ്പുക്കുട്ടന്‍, ഏരിയാ സെക്രട്ടറികൂടിയായ എം പൊക്ലന്‍, സി ഐ ടിയു നേതാക്കളായ കാറ്റാടി കുമാരന്‍, നെല്ലിക്കാട് കുഞ്ഞമ്പു, സിപിഎം അജാനൂര്‍ ലോക്കല്‍ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍, ഏരിയാ കമ്മിറ്റിയംഗം ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹികളായ അഡ്വ കെ രാജ്‌മോഹനന്‍, എ വി സഞ്ജയന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശിവജി വെള്ളിക്കോത്ത്, ചെമ്മട്ടംവയലിലെ കെ ജെ സോണി, നെല്ലിക്കാട്ട് കോളനിയിലെ ബെന്നി, നെല്ലിക്കാട്ടെ വിനോദ്, കൊവ്വല്‍ പള്ളിയിലെ വിനീഷ്, നെല്ലിക്കാട്ടെ എം ബിജു, കൊവ്വല്‍പള്ളിയിലെ അശ്വിന്‍, പാക്കത്തെ പ്രകാശന്‍, ഇട്ടമ്മലിലെ സുധീര്‍, നെല്ലിക്കാട്ടെ ബാബു, പി വി അശ്വിന്‍, എന്‍ വി രാജന്‍, എം റഷീദ്, അനില്‍ ഗാര്‍ഡര്‍ വളപ്പ്, തുടങ്ങി നൂറോളം പേര്‍ക്കെതിരെയാണ് കേസ്. 


പി ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിന്റെ ഭാഗമായി കാഞ്ഞങ്ങാട്ട് പ്രകടനം നടത്തിയ നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവര്‍ പുതിയകോട്ടയില്‍വെച്ച് പോലീസ് ബസ് കല്ലെറിഞ്ഞ് തകര്‍ക്കുകയും പോലീസുകാരെ ആക്രമിക്കുകയും നഗരസഭ, സബ്ട്രഷറി ഓഫീസുകളുടെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും നഗരസഭ ഓഫീസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങ ള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. 

പോലീസിന്റെ അനുമതിയില്ലാതെയാണ് സിപിഎം-സിഐടിയു-ഡിവൈഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടത്തിയത്. നഗരസഭ- സബ് ട്രഷറി ഓഫീസുകളും കാഞ്ഞങ്ങാട്ടെ പോലീസ് എയ്ഡ് പോസ്റ്റും ആക്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് 24 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ ഓഫീസിനും ട്രഷറിക്കും പോലീസ് വാഹനത്തിനും നേരെ അക്രമം നടത്തിയ കേസില്‍ സോണി, ബെന്നി, വിനോദ്, ബിനീഷ്, ബിജു, അശ്വിന്‍, പ്രകാശന്‍, സുധീര്‍, ബാബു, റഷീദ്, രാജീവന്‍, എന്‍ വി രാജന്‍ തുടങ്ങി 12 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

കാഞ്ഞങ്ങാട്ടെ പോലീസ് എയ്ഡ് പോസ്റ്റ് ആക്രമിച്ച കേസില്‍ പ്രതികളായ ചെമ്മട്ടം വയലിലെ പി എം അജയന്‍(25), കാഞ്ഞങ്ങാട്ട് തുളിച്ചേരിയിലെ കെ രാഘവന്‍ (34), കൊളവയല്‍ പുതിയ പുരയില്‍ പി എ ബാബു (45), ചെമ്മട്ടം വയലിലെ ബി എം ശശി (44) ഇരിയ എരിക്കുളത്തെ എന്‍ രാജേഷ് (33), കൊളവയലിലെ കെ മണികണ്ഠന്‍ (36), ഇട്ടമ്മലിലെ റിജേഷ് (36), കെ ടി പ്രകാശന്‍ (32), മണി തുടങ്ങി 12 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ മുന്‍കരുതലായി 16 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 

കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിലെ 35 ഓളം തൊഴിലാളികള്‍ക്ക് ഡങ്കിപ്പനിയും മലമ്പനിയും

on Aug 1, 2012




കാഞ്ഞങ്ങാട്: നഗരമാലിന്യത്തിന്റെ ഏറ്റവും നല്ല പര്യായമായ കോട്ടച്ചേരി ടൗണിലെ മത്സ്യമാര്‍ക്കറ്റ്, അവിടെ തൊഴിലെടുത്ത് ഉപജീവനമാര്‍ഗം കഴിച്ചുകൂട്ടുന്ന പാവപ്പെട്ട തൊഴിലാളികളെ പനിക്കിടക്കയില്‍ കിടത്തുന്നു.

മത്സ്യമാര്‍ക്കറ്റിലും പരിസരത്തും പനിയും, ഡങ്കിപ്പനിയും, മലമ്പനിയും പടര്‍ന്നുപിടിക്കാന്‍ തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ചക്കകം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളികളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെ 35 ലധികം പേര്‍ക്ക് ഡങ്കിപ്പനിയും മലമ്പനിയും ബാധിച്ചു. ഡങ്കിപ്പനി ബാധിച്ച നിരവധി പേര്‍ മംഗലാപുരം ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സ നേടിയ ശേഷം അവശരായി അവരവരുടെ വീടുകളില്‍ വിശ്രമിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചക്കകം നിരവധി പേര്‍ക്കാണ് ഡങ്കിപ്പനി ബാധിച്ചത്. ഡങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മത്സ്യമാര്‍ക്കറ്റിലെ നാല് ചുമട്ടുതൊഴിലാളികള്‍ ഇപ്പോള്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ചുമട്ടുതൊഴിലാളികളായ രാജന്‍, റ­സാഖ്‌, താഹിര്‍, ഷിബു എന്നിവരാണ് മലമ്പനി ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലുള്ളത്. അസീസ് എന്ന തൊഴിലാളി മലമ്പനി ബാധിച്ച് ആഴ്ചകളോളം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതിനു ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

മത്സ്യതൊഴിലാളികളും മത്സ്യ കമ്മീഷന്‍ ഏജന്റുമാരും കോഴി വില്‍പ്പനക്കാരുമായ ഷെരീഫ്, എം എസ് കെ അസീസ്, സി എച്ച് മാഹിന്‍, മജീദ്, പ്രകാശന്‍ അരയി, ഉമ്പായി, യൂനുസ്, മജീദ്, പി വി കെ അ­ബ്ദുര്‍ റ­ഹ്മാന്‍, മൊയ്തീന്‍കുഞ്ഞി, സുജിത്ത്, യൂനുസ് വടകരമുക്ക് തുടങ്ങി നിരവധി പേര്‍ ഡങ്കിപ്പനി ബാധിച്ച് കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സ തുടരുകയാണ്.

നിരവധി മത്സ്യ വിതരണ തൊഴിലാളി സ്ത്രീകള്‍ക്കും പനി ബാധിച്ചിട്ടുണ്ട്. മാര്‍ക്കറ്റില്‍ നാല്‍പ്പതോളം ചുമട്ടുതൊഴിലാളികള്‍ ഉണ്ടെങ്കിലും ജോലിക്ക് ഇപ്പോള്‍ എത്തുന്നത് 15 ല്‍ താഴെ പേര്‍ മാത്രമാണ്. മറ്റുള്ളവര്‍ പനി ബാധിച്ച് ചികിത്സയിലോ, ചികിത്സക്ക് ശേഷമുള്ള വിശ്രമത്തിലോ ആണ്.

മത്സ്യമാര്‍ക്കറ്റ് കൊതുക് കൂത്താടികളുടെ വിസൃതകേന്ദ്രമായി മാറിയിട്ടുണ്ട്. ഇവിടെ നിന്നുള്ള കൊതുകുകള്‍ പെറ്റുപെരുകയാണ്. ഇവിടെ നിന്നുള്ള മലിനജലം ഒഴുകിപ്പോകാന്‍ യാതൊരു ഇടവുമില്ല. അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നഗരസഭാധികൃതര്‍ക്ക് സമയവുമില്ല. മത്സ്യമാര്‍ക്കറ്റില്‍ ജോലിയെടുക്കുന്നവര്‍ക്ക് വ്യാപകമായി ഡങ്കിപ്പനിയും മലമ്പനിയും പടര്‍ന്നുപിടിക്കുന്നത് ആശങ്ക പരത്തിയിട്ടുണ്ട്.
 
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com