രാജധാനി ജ്വല്ലറി കവറ്ച്ച പ്രതി അറസ്റ്റില്

on Nov 29, 2010

കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ രാജധാനി ജ്വല്ലറിയില്‍ നിന്ന് പട്ടാപ്പകല്‍ 15 കിലോയിലേറെ സ്വര്‍ണം കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റിലായി. ബളാല്‍ കല്ലന്‍ചിറ സ്വദേശി അബ്ദുല്‍ ലത്തീഫി(24)നെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റ് അഞ്ചു പേര്‍ കൂടി കവര്‍ച്ച സംഘത്തിലുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന.

ഈ വര്‍ഷം ഏപ്രില്‍ 16ന് ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിനായി ജീവനക്കാര്‍ ജ്വല്ലറി പൂട്ടി ഇറങ്ങിയപ്പോഴായിരുന്നു നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ജ്വല്ലറിക്കു പിന്നിലായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ ഷോപ്പിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന് ഭിത്തി തുരന്ന ശേഷം ജ്വല്ലറിയുടെ സീലിങ് തകര്‍ത്തായിരുന്നു മോഷണം.

നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുല്‍ ലത്തീഫിന്റെ ആഡംബര ജീവിതത്തെപ്പറ്റി ജനമൈത്രി പൊലീസിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ശശികുമാറിനു ലഭിച്ച സൂചനയാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായി മാറിയത്. തുടര്‍ന്ന് കഴിഞ്ഞ നാല് ആഴ്ചയായി പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കവര്‍ച്ചയുടെ സൂത്രധാരന്‍ മറ്റൊരാളാണെന്നാണ് ലത്തീഫ് പൊലീസിനു നല്‍കിയ മൊഴി.

കവര്‍ച്ചയില്‍ ഇരുവര്‍ക്കും ലഭിച്ച പങ്കില്‍ ഏഴു കിലോയോളം ജില്ലയിലെ രണ്ടു ബാങ്കുകളിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും പണയം വച്ചതായി പൊലീസ് കണ്ടെത്തി. മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു വരുന്നതായി ജില്ലാ പൊലീസ് സൂപ്രണ്ട് പി.പ്രകാശ് പറഞ്ഞു.

കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് അബ്ദുല്‍ ലത്തീഫ് താമസിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് ഒന്നാംക്ളാസ് മജിസ്ട്രേട്ട് (ഒന്ന്) എം.രമേശന്‍ മുന്‍പാകെ ഹാജരാക്കിയ അബ്ദുല്‍ ലത്തീഫിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് ഡിവൈഎസ്പി ജോസി ചെറിയാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

on

എ. ഹമീദ് ഹാജിക്ക് ജേസീസ് ബഹുമതി

on

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന പ്രസിഡണ്ടുമായ എ.ഹമീദ് ഹാജി, ജൂനിയര്‍ ചേംബര്‍ ഇന്‍ര്‍ നാഷണലിന്റെ ജേസീ ഫൗണ്ടേഷന്‍ പാട്രണ്‍ ബഹുമതിക്ക് അര്‍ഹനായി. സാമൂഹിക-സേവന വിദ്യാഭ്യാസ രംഗങ്ങളിലെ മഹത്തായ സംഭാവനകളും ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങളും കണക്കിലെടുത്താണ് ജേസീസ് ബഹുമതി. കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറം സ്വദേശിയായ ഹമീദ് ഹാജി പ്രമുഖ വാഗ്മിയും, സംഘാടകനുമാണ്. ദീര്‍ഘകാലമായി അജാനൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് പദമലങ്കരിക്കുന്ന ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശത്തും വിദേശത്തും വ്യത്യസ്ത ബിസിനസ് സംരംഭങ്ങളില്‍ പങ്കാളിയായ ഹമീദ് ഹാജി കാഞ്ഞങ്ങാട്ടെയും അബുദാബിയിലെയും അറിയപ്പെടുന്ന വ്യാപാരികളില്‍ പ്രമുഖനാണ്. ഡിസംബര്‍ 27ന് വിശാഖപട്ടണത്ത് നടക്കുന്ന ജേസീസ് നാഷണല്‍ കണ്‍വെന്‍ഷനില്‍ നാഷണല്‍ പ്രസിഡണ്ട് പി. സന്തോഷ് കുമാര്‍ ബഹുമതി സമ്മാനിക്കും.

ചാരായ കേസില്‍ ബെള്ളൂരിലെ ലീഗ് നേതാവ് അറസ്റ്റില്‍

on

കാസര്‍കോട്: ചാരായ കേസില്‍ പിടികിട്ടാപുള്ളിയായിരുന്ന മുസ്ലിം ലീഗ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെള്ളൂരിലെ ലീഗ് നേതാവായ കിന്നിംഗാര്‍ കാനത്തോടിയിലെ എസ്.കെ അബ്ബാസ് അലി(43)യാണ് പിടിയിലായത്.
2002ല്‍ ചാരായം കടത്ത് കേസിലെ പ്രതിയായ ഇയാള്‍ പൊലീസില്‍ കീഴടങ്ങാതെ ഒഴിഞ്ഞ് മാറുകയായിരുന്നു. ശനിയാഴ്ച കിന്നിംഗാറിലെ വീട്ടില്‍ നിന്നാണ് കാസര്‍കോട് പൊലീസ് സ്റ്റേഷനിലെ വാറണ്ട് സ്ക്വാഡിലെ എഎസ്ഐ ടി മാത്യു, ലക്ഷ്മി നാരായണന്‍, മോഹന്‍, രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യ കാറഡുക്ക ബ്ളോക്ക് പഞ്ചായത്തില്‍ ബെള്ളൂര്‍ ഡിവിഷനില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് സ്ഥാനര്‍ഥിയോട് മത്സരിച്ച് തോറ്റിരുന്നു.

വീഡിയോഗ്രാഫി മത്സരത്തില്‍ ബാലകൃഷ്ണന്‍ പാലക്കിക്ക് ഒന്നാം സ്ഥാനം

on Nov 27, 2010

കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വീഡിയോഗ്രാഫി മത്സരത്തില്‍ ബാലകൃഷ്ണന്‍ പാലക്കിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. യാത്രാ ദുരിതം എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രീകരിച്ച കേരള ദി ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന വീഡിയോ ഫിലിമിനാണ് ബാലകൃഷ്ണന് ഒന്നാം സ്ഥാനം ലഭിച്ചത്. കാഞ്ഞങ്ങാട് ഉദയാ സ്റ്റുഡിയോ ഉടമയാണ് അദ്ദേഹം.

on Nov 26, 2010

ചിത്താരി ചാമുണ്ഡിക്കുന്നിലെ സി.എച്ച് മുഹമ്മദ് ഹാജി മക്കയില്‍ അന്തരിച്ചു

on

കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി ചാമുണ്ഡിക്കുന്നിലെ സി.എച്ച് മുഹമ്മദ് ഹാജി (78) മക്കയില്‍ അന്തരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന മക്കയിലെത്തി ഹജ്ജ് നിര്‍വ്വഹിച്ചശേഷം രോഗബാധിതനായി ഇന്നലെ രാവിലെ ആശുപത്രിയിലാണ് മരണപ്പെട്ടത്. ചാമുണ്ഡിക്കുന്നില്‍ വ്യാപാരിയായിരുന്നു അദ്ദേഹം. ഭാര്യ. ആയിഷ, മക്കള്‍. കുഞ്ഞബ്ദുള്ള, ഫാറൂഖ്, മുംതാസ്, സൗദ, സഫിയ, നസീമ, ശരീഫ, സമീറ, റസീനത ബദറുന്നിസ, സഫറുന്നിസ.

തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍

on

കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ അമ്പത് പവന്‍ കവര്‍ന്ന് പിടിയിലായ കള്ളന്മാര്‍ തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍.

മഡിയനിലെ കവര്‍ച്ചയും കഴിഞ്ഞ് 'മിനുങ്ങിയ' ശേഷം രക്ഷപ്പെട്ട സംഘത്തെ പിടികൂടി പോലീസ് സംഘം ഇവരെ കൂട്ടിക്കൊണ്ടുവന്നത് ഒരു ഇന്‍ഡിക്ക കാറിലാണ്. പോലീസ് പിടികൂടുമെന്നുറപ്പായതോടെ മോഷ്ടാക്കള്‍ തൊണ്ടിമുതല്‍ തൂവാലയില്‍ കെട്ടി പോലീസ് സഞ്ചരിച്ച ഇന്‍ഡിക്ക കാറില്‍ത്തന്നെ ഉപേക്ഷിച്ചു.

പ്രതികളെ തിരിച്ചറിഞ്ഞശേഷം തൊണ്ടിമുതലിനായി പോലീസ് സംഘം നഗരത്തിലെ ലോഡ്ജ്മുറികള്‍ മുഴുവനും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. അവസാനമാണ് പ്രതികളെ കയറ്റി പോലീസ് വന്ന കാര്‍ പരിശോധിച്ചത്. സീറ്റുകള്‍ക്കിടയില്‍നിന്ന് ആഭരണക്കെട്ട് കണ്ടുകിട്ടിയതോടെ മോഷ്ടാക്കള്‍ക്ക് കുറ്റം സമ്മതിക്കേണ്ടിവരികയും ചെയ്തു.

കവര്‍ച്ചയ്ക്കിടെ ആളെ പിടികൂടി തെങ്ങില്‍ കെട്ടിയിട്ടു

on

തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍
Posted on: 26 Nov 2010


കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ അമ്പത് പവന്‍ കവര്‍ന്ന് പിടിയിലായ കള്ളന്മാര്‍ തൊണ്ടിമുതല്‍ ഉപേക്ഷിച്ചത് പോലീസ് സഞ്ചരിച്ച കാറില്‍.

മഡിയനിലെ കവര്‍ച്ചയും കഴിഞ്ഞ് 'മിനുങ്ങിയ' ശേഷം രക്ഷപ്പെട്ട സംഘത്തെ പിടികൂടി പോലീസ് സംഘം ഇവരെ കൂട്ടിക്കൊണ്ടുവന്നത് ഒരു ഇന്‍ഡിക്ക കാറിലാണ്. പോലീസ് പിടികൂടുമെന്നുറപ്പായതോടെ മോഷ്ടാക്കള്‍ തൊണ്ടിമുതല്‍ തൂവാലയില്‍ കെട്ടി പോലീസ് സഞ്ചരിച്ച ഇന്‍ഡിക്ക കാറില്‍ത്തന്നെ ഉപേക്ഷിച്ചു.

പ്രതികളെ തിരിച്ചറിഞ്ഞശേഷം തൊണ്ടിമുതലിനായി പോലീസ് സംഘം നഗരത്തിലെ ലോഡ്ജ്മുറികള്‍ മുഴുവനും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. അവസാനമാണ് പ്രതികളെ കയറ്റി പോലീസ് വന്ന കാര്‍ പരിശോധിച്ചത്. സീറ്റുകള്‍ക്കിടയില്‍നിന്ന് ആഭരണക്കെട്ട് കണ്ടുകിട്ടിയതോടെ മോഷ്ടാക്കള്‍ക്ക് കുറ്റം സമ്മതിക്കേണ്ടിവരികയും ചെയ്തു.

ചിത്തരിയില്‍ പട്ടാപ്പകല്‍ 50 പവന്‍ മോഷണം: പ്രതികള്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

on

കാഞ്ഞങ്ങാട്‌: പട്ടാപകല്‍ വീട്ടില്‍ നിന്നും 47 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്‌ത കേസില്‍ കുപ്രസിദ്ധ മോഷ്‌ടാവിനെയും കൂട്ടാളിയെയും ഹൊസ്‌ദുര്‍ഗ്‌ സിഐ കെ.അഷറഫും സംഘവും അറസ്റ്റു ചെയ്‌തു. തളിപ്പറമ്പ്‌ മൊയ്യത്തെ ഷംസീര്‍(24), കൂട്ടാളി ശ്രീകണ്‌ഠപുരം സ്വദേശി അന്‍ഷാദ്‌(26) എന്നിവരെയാണ്‌ പോലീസ്‌ മോഷണം നടന്നു മണുക്കൂറുകള്‍ക്കുള്ളില്‍ അതിസാഹസികമായി പിടികൂടിയത്‌.
വീട്ടുകാര്‍ മരണവീട്ടില്‍ പോയ സമയം നോക്കി പട്ടാപ്പകല്‍ വീട്‌ കുത്തിതുറന്ന്‌ 47 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്‌. ചിത്താരി വി.പി.റോഡിലെ സാദിയ മന്‍സിലില്‍ സി.എം അബ്ദുള്‍ റഹിമാന്‍ മൂസ്ലിയാരുടെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. ചാമുണ്ഡിക്കുന്ന്‌ സ്വദേശി മുഹമ്മദ്‌ ഹജ്ജ്‌ കര്‍മത്തിനിടെ മരിച്ചിരുന്നു. മരണവീട്ടില്‍ പോയി വ്യാഴാഴ്‌ച്ച പകല്‍ 1.30 ന്‌ തിരിച്ചെത്തിയപ്പോഴാണ്‌ വീടിന്റെ പിന്‍വശത്തുനിന്നും അപരിചിതന്‍ ഓടി പോകുന്നത്‌ കണ്ടത്‌. തുടര്‍ന്ന്‌ വീട്‌ പരിശോധിച്ചപ്പോള്‍ പിന്‍വാതില്‍ കുത്തിതുറന്നതും കിടപ്പുമുറിയിലെ അലമാറയില്‍ സൂക്ഷിച്ച 47 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായും കണ്ടെത്തി. മോഷ്ടാവ്‌ ഓടിയ വഴിയില്‍ നിന്ന്‌ ഒരു സ്വര്‍ണവളയും മോതിരവും കണ്ടെടുത്തു.
ഹൊസ്‌ദുര്‍ഗ്‌ സിഐ കെ അഷറഫിന്റെ നേതൃത്വത്തില്‍ പൊലീസ്‌ സംഘവും വിരലടയാള വിദ്ധഗ്‌ധനും സ്ഥലത്തെതി തെളിവെടുത്തു. പൊലീസ്‌ നായ മണം പിടിച്ച്‌ മഡിയന്‍ കൂലോം റോഡ്‌ വരെ ഓടി തിരിച്ച്‌ വന്നു. ഈ സമയത്താണ്‌ കുപ്രസിദ്ധ മോഷ്ടടാവും കൂട്ടാളിയും കാര്‍ മാര്‍ഗം കാഞ്ഞങ്ങാട്‌ വഴി വരുന്നുണ്ടെന്ന രഹസ്യ വിവരം സിഐക്ക്‌ ലഭിച്ചത്‌. മഫ്‌ടിയിലായിരുന്ന സിഐ സ്വകാര്യ ഇന്നോവ കാറില്‍ ഹൊസ്‌ദുര്‍ഗ്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നില്‍ വെച്ച്‌ മോഷ്ടാക്കാള്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ കസ്‌റ്റഡിയിലെടുത്തു. സ്‌റ്റേഷനില്‍ എത്തി കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ്‌ കവര്‍ച്ചക്കാര്‍ തളിപ്പറമ്പ്‌ മൊയ്യം സ്വദേശി ശംസീര്‍, കൂട്ടാളി ശ്രീകണ്‌ഠപുരം സ്വദേശി അന്‍ഷാദ്‌ എന്നിവരാണെന്ന്‌ തിരിച്ചറിഞ്ഞത്‌.
കാറില്‍ ഉണ്ടായിരുന്ന ഇരുവരെയും ചോദ്യം ചെയ്‌ത്‌ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല. ശംസീറിനെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ്‌ മാണിക്കോത്ത്‌ നിന്നും കവര്‍ച്ച ചെയ്‌തത്‌ സമ്മതിച്ചത്‌. എന്നാല്‍ തൊണ്ടിമുതല്‍ എവിടെയുണ്ടെന്ന്‌ പറയാന്‍ ശംസീര്‍ കൂട്ടാക്കിയില്ല.
കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാര്‍ പൊലീസ്‌ അരിച്ച്‌പെറുക്കുമ്പോള്‍ സ്വര്‍ണം സിഐ സഞ്ചരിച്ച കാറിനകത്ത്‌ പ്ലാസ്‌റ്റിക്ക്‌ കവറിലുണ്ടെന്ന്‌ ശംസീര്‍ പറഞ്ഞു. സ്‌റ്റേഷനിലെത്തിയപ്പോള്‍ ശംസീറിന്റെ കൈയിലുണ്ടായിരുന്ന കവര്‍ തന്ത്രപൂര്‍വം സിഐ സഞ്ചരിച്ച കാറില്‍ ഇടുകയായിരുന്നുവെന്ന്‌ ശംസീര്‍ പിന്നീട്‌ സമ്മതിച്ചു. ശ്രീകണ്‌ഠാപുരത്ത്‌ നിന്ന്‌ കാറില്‍ നിന്ന്‌ ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒന്നരവര്‍ഷം ശിക്ഷ കഴിഞ്ഞ്‌ മൂന്ന്‌ മാസം മുമ്പാണ്‌ പുറത്തിറങ്ങിയത്‌. മോഷ്‌ടാക്കളുടെ പേരില്‍ ശ്രീകണ്‌ഠപുരം, ആലക്കോട്‌, തളിപ്പറമ്പ്‌, കുടിയാന്മല, കതിരൂര്‍, ധര്‍മടം എന്നിവിടങ്ങളില്‍ മോഷണ കേസുകളുള്ളതായും പോലീസ്‌ പറഞ്ഞു. അതേസമയം ഇവര്‍ സഞ്ചരിച്ച ടാക്‌സി ഇന്‍ഡിക്ക കാര്‍ ഡ്രൈവര്‍ കുമ്പള സ്വദേശിയും കസ്റ്റഡിയിലുണ്ട്‌.
ഹൊസ്‌ദുര്‍ഗ്‌ എസ്‌ഐ സിജു, എഎസ്‌ഐ ശശിധരന്‍, കോണ്‍സ്റ്റബിള്‍മാരായ മുനീര്‍, ശിവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കും

ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി മുങ്ങിയ വനിതാസംഘം പിടിയില്‍

on Nov 24, 2010

കാഞ്ഞങ്ങാട്‌: 70 ലക്ഷം രൂപയുടെ ചിട്ടിതട്ടിപ്പ്‌ നടത്തി രണ്ട്‌ മാസം മുമ്പ്‌ നാട്ടില്‍ നിന്ന്‌ മുങ്ങിയ മൂന്ന്‌ യുവതികളെ നാട്ടുകാര്‍ മാനന്തവാടിയില്‍ വെച്ച്‌ പിടികൂടി പോലീസിലേല്‍പ്പിച്ചു. തട്ടിപ്പ്‌ സ്‌ത്രീകള്‍ പിടിയിലായ വിവരമറിഞ്ഞ്‌ പണം കിട്ടാനുള്ള ഇടപാടുകാര്‍ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഒഴുകിയെത്തി. പടന്നക്കാട്‌ കരുവളത്തെ റുഖിയ(33), സൈനബ(35), ഫാത്തിമ(38) എന്നിവരാണ്‌ പിടിയിലായത്‌. രണ്ട്‌ ലക്ഷം രൂപയുടെ ചിട്ടിയാണ്‌ ഇവര്‍ നടത്തിവന്നത്‌. 70 ഓളം പേരാണ്‌ ചിട്ടിയില്‍ ചേര്‍ന്നത്‌. കുറച്ചു പേര്‍ക്കുമാത്രമാണ്‌ ചിട്ടിപ്പണം ലഭിച്ചത്‌. മറ്റുളളവരുടെയെല്ലാം പണം കൈക്കലാക്കി ഇവര്‍ മുങ്ങുകയായിരുന്നു. ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ ഇടപാടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും. കേസെടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന്‌ നാട്ടുകാര്‍ ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ മാനന്തവാടിയിലെ ഒരു മുന്തിയ ഹോട്ടലില്‍വെച്ച്‌ വിലകൂടിയ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാട്ടുകാര്‍ ഇവരെ പിടികൂടിയത്‌. ആഢംഭര ജീവിതമാണ്‌ ഇവര്‍ നയിച്ചു വന്നത്‌. ഹൊസ്‌ദുര്‍ഗ്‌ പോലീസില്‍ ഏല്‍പ്പിച്ച ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌. ഹൊസ്‌ദുര്‍ഗ്‌ എസ്‌.ഐ., ഷിജുവിന്റെ നേതൃത്വത്തില്‍ പണം കിട്ടാനുള്ളവരുമായി ഒത്തുതീര്‍പ്പ്‌ ചര്‍ച്ച നടത്തിവരികയാണ്‌. പത്തു വര്‍ഷമായി ഇവര്‍ കല്ലുരാവി, മുറിയനാവി, ഞാണിക്കടവ്, കരിവളം, പടന്നക്കാട്, നീലേശ്വരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ ചിട്ടി ഇടപാട് നടത്തി വരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

മെട്രോ മുഹമ്മദ് ഹാജിയെ തുളു അക്കാദമി ആദരിക്കുന്നു

on Nov 23, 2010

കാസര്‍കോട്: നവംമ്പര്‍ 28ന് മുംബൈ കേരളാ തുളു അക്കാദമി സംഘടിപ്പിക്കുന്ന മുംബൈ തുളു ഉത്സവവേദിയില്‍ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും വ്യവസായിയുമായ മെട്രോ മുഹമ്മദ് ഹാജിയെ കേന്ദ്രനിയമ മന്ത്രിയും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എം.വീരപ്പമൊയ്ലി ആദരിക്കും.
കാഞ്ഞങ്ങാട് സ്വദേശിയായ മെട്രോ മുഹമ്മദ് ഹാജി മുംബൈയിലെത്തുന്ന കാസര്‍കോട്ടുകാരുടെയുള്‍പ്പെടെയുള്ള ജനസമൂഹത്തിന്റെ പ്രിയങ്കരനായ നേതാവും അവരുടെ അത്താണിയുമാണ്. കാഞ്ഞങ്ങാട് സംയുക്ത മുസ്ളീം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായ മുഹമ്മദ് ഹാജി മുംബൈയിലെ കേരള മുസ്ളീം ജമാഅത്ത് പ്രസിഡന്റ്, മുംബൈ വെന്‍ഫോര്‍ ലീഗ് പ്രസിഡന്റ്, അമാന്‍ കമ്മിറ്റി എന്നിവയുടെ പ്രസിഡന്റ് കൂടിയാണ്.
സാമൂഹ്യ- സാംസ്ക്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ ഇദ്ദേഹം ഇതിനകം നടത്തിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി കോയമ്പത്തൂര്‍ ബ്ളഡ് ഡോണര്‍സ് അസോസ്സിയേഷന്‍ നല്‍കുന്ന കാരുണ്യദര്‍ശന്‍ അവാര്‍ഡ് സൌത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ കോഡിനേഷന്‍ കമ്മിറ്റി മുംബൈ, സമാജരത്ന അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

കോട്ടച്ചേരിയിലെ നിര്‍ദ്ദിഷ്ട മേല്‍പ്പാലം വീണ്ടും സ്തംഭനത്തിലേക്ക്

on Nov 22, 2010

കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ നിര്‍ദ്ദിഷ്ട റെയില്‍വെ മേല്‍പ്പാലം വീണ്ടും അപശകുനമാകുന്നു. പത്ത് സര്‍ക്കാരിന്റെയും അനാസ്ഥ മൂലം നടപടികള്‍ ഇതുവരെ വൈകുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പി. കരുണാകരന്‍ എം.പി നാട്ടുകാര്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വീണ്ടും എംപിയായ സാഹചര്യത്തില്‍ മുന്‍കയ്യെടുത്ത് പാലം പണി ഉടന്‍ ആരംഭിക്കേണ്ട നടപടികള്‍ ത്വരിതപ്പെടുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിച്ച സ്വകാര്യ സ്ഥല വര്‍ഷം മുമ്പ് ഇവിടെ അനുവദിക്കപ്പെട്ട റെയില്‍വെ മേല്‍പ്പാലത്തിന് സ്ഥലം കണ്ടെത്തി മണ്ണ് പരിശോധനവരെ പൂര്‍ത്തിയായെങ്കിലും നഗരസഭയുടെയും സംസ്ഥാന ഉടമകള്‍ കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാനും മറ്റും തയ്യാറെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലം പണി ഉടന്‍ തുടങ്ങുമെന്ന് കരുതി കാത്തിരുന്ന നാട്ടുകാര്‍ പാലത്തിന്റെ നിര്‍ദ്ദിഷ്ട സ്ഥലം വീണ്ടും മാറ്റുന്നതാണ് കാണാന്‍ സാധിച്ചത്.

നേരത്തെ കോട്ടച്ചേരി ടൗണില്‍ പാലം ആരംഭിക്കേണ്ട സ്ഥലത്ത് ലീഗ് നേതാവിന്റെ ബന്ധുവായ സ്വകാര്യ വ്യക്തി പണിതുയര്‍ത്തിയ ബഹുനില കെട്ടിടം ഒഴിവാക്കി അവിടെ നിന്നും 20 മീറ്റര്‍ വടക്കോട്ട് മാറിയാണ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ റെയില്‍വെ അധികൃതര്‍ മാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതുമൂലം കോണ്‍ഗസ് നേതാവ് അഡ്വക്കേറ്റ് എം.സി ജോസടക്കമുള്ള ഏതാനും പേരുടെ സ്ഥലമാണ് പുതുതായി പാലത്തിന് വേണ്ടി ഏറ്റെടുക്കേണ്ടി വരുന്നത്. ഇതനുവദിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അവരും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് പരാതി നല്‍കി. ഇതോടെ പാലം പണി ആരംഭിക്കുന്നത് മന്ദഗതിയിലാകുമെന്നാണ് സൂചന. നഗരസഭയുടെ ഹൃദയഭാഗത്തെ കീറിമുറിച്ച് കൊണ്ട് കടന്ന് പോകുന്ന റെയില്‍വെയുടെ പടിഞ്ഞാര്‍ ഭാഗത്ത് പതിനായിരക്കണക്കിന് മത്സ്യതൊഴിലാളികളടങ്ങിയ കുടുംബങ്ങളാണ് താമസിക്കുന്നത്. അഞ്ചോളം ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍, പോളിടെക്‌നിക്ക്, മുസ്ലീം ഓര്‍ഫനേജ്, മത്സ്യബന്ധന തുറമുഖം തുടങ്ങിയവയിലെ പതിനായിരകണക്കിന് ജനങ്ങള്‍ക്ക് നഗരത്തിലെത്താനുളള ഏക മാര്‍ഗമാവുന്നതാണ് കോട്ടച്ചേരിയിലെ നിര്‍ദ്ദിഷ്ട മേല്‍പാലം. ഇത് ഇനിയും വൈകുന്നത് ജനങ്ങളെ ദുരിതരാക്കിയിട്ടുണ്ട്. അതിനായി പാലം നിര്‍മ്മാണ സ്ഥലം ഹൊസദുര്‍ഗിലേക്ക് മാറ്റാനും നീക്കമുള്ളതായി പറയപ്പെടുന്നു.

ഈദ്‌ സപ്ലിമെന്റ് പുറത്തിറക്കി

on Nov 16, 2010

ചിത്താരി: സൌത്ത് ചിത്താരി ഹയാതുല്‍ ഇസ്ലാം മദ്രസ യൂനിറ്റ് സമസ്ത കേരള സുന്നി ബാലവേദി (എസ്.കെ.എസ്.ബി.വി) യുടെ നേത്രത്വത്തില്‍ ഈദ്‌ സപ്ലിമെന്റ് പുറത്തിറക്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ നിസാര്‍ ദാരിമി, ഖലീല്‍ മൌലവി ബെളിഞ്ചം, എന്നിവര്‍ ലേഖനം എഴുതുന്നു. ജമാത്ത് കമ്മിറ്റി ഭാരവാഹികള്‍ സപ്ലിമെന്റില്‍കൂടി ഈദ് സന്ദേശവും നല്‍കുന്നുണ്ട്. കൂടാതെ മദ്രസയുടെ അവസാന പൊതു പരീക്ഷായില്‍ നേടിയ നൂറുമേനി വിജയത്തെ കുറിച്ചും ഈ ബഹുവര്‍ണ്ണ സപ്ലിമെന്റില്‍ ഫോട്ടോ സഹിതം വിവരിക്കുന്നുണ്ട്.

അവധി ദിനങ്ങളില്‍ കാഞ്ഞങ്ങാട് നഗരം മൂക്കുെപാത്തുന്നു

on

കാഞ്ഞങ്ങാട്: ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ കാഞ്ഞങ്ങാട് നഗരത്തിലെത്തുന്നവര്‍ മൂക്കുപൊത്താന്‍ കൈയില്‍ തൂവാലകൂടി കരുതുക. കാരണം, ഈ ദിവസങ്ങളില്‍ നഗരത്തില്‍ മാലിന്യനീക്കത്തിനും അവധിയാണ്.
നഗരഹൃദയത്തില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യം അവധിദിനങ്ങളില്‍ നീക്കംചെയ്യാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കോട്ടച്ചേരി പെട്രോള്‍ പമ്പിനു സമീപമാണ് ഏറ്റവും വലിയ മാലിന്യനിക്ഷേപം. ഇവിടെ മറ്റുദിവസങ്ങളില്‍ രാവിലെ ഒമ്പതുമണിയോടെതന്നെ മാലിന്യം നീക്കംചെയ്യാറുണ്ട്. എന്നാല്‍, ഞായറാഴ്ച പോലുള്ള അവധിദിവസങ്ങളില്‍ തൊട്ടടുത്ത ദിവസമാണ് മാലിന്യനീക്കം നടക്കുന്നത്. അതുവരെ നഗരവാസികള്‍ ദുര്‍ഗന്ധം സഹിക്കണം.
പ്രവൃത്തിദിവസങ്ങളില്‍ മാത്രം ജോലി ചെയ്യാനാണ് നഗരസഭയുടെ നിര്‍ദേശമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍, മറ്റു നഗരസഭകളില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടങ്ങളില്‍ എല്ലാ ദിവസവും മുറപോലെ മാലിന്യനീക്കം നടക്കുന്നു. അവധിദിവസങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് പതിവ്. ഈ രീതി കാഞ്ഞങ്ങാട്ടും പിന്തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോട്ടച്ചേരിക്കു പുറമെ ബസ്‌സ്റ്റാന്‍ഡ് പരിസരം, ട്രാഫിക് സര്‍ക്കിള്‍, പി സ്മാരകമന്ദിര പരിസരം, ചെമ്മട്ടംവയല്‍ ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാപകമായി മാലിന്യം കുന്നുകൂടിക്കിടക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ ആശുപത്രിയിലെ മാലിന്യം നീക്കംചെയ്യാന്‍ നഗരസഭാ ജീവനക്കാര്‍ തയാറാകാത്തത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പേരില്‍ ആശുപത്രി-നഗരസഭാ ജീവനക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. മിക്ക ദിവസങ്ങളിലും ആശുപത്രി ജീവനക്കാരാണ് മാലിന്യം നഗരസഭയുടെ വാഹനങ്ങളില്‍ കയറ്റുന്നത്.


--------------------------------------------------------------------------------

'ബലിപെരുന്നാള്‍: സമാധാനത്തിന് മുന്‍തൂക്കം നല്‍കണം'

on

കാസര്‍കോട്: ത്യാഗ സ്മരണകള്‍ ഉണര്‍ത്തി കടന്നുവന്ന ബലിപെരുന്നാള്‍ രാത്രി സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് കാസര്‍കോട് സൗഹൃദവേദി അഭ്യര്‍ഥിച്ചു. ബലിപെരുന്നാള്‍ അരുതായ്മകള്‍ക്കെതിരെ ചെറുത്തുനില്‍പിന് പ്രചോദനമാകണമെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, സംയുക്ത ഖാദി മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരി, സഅദിയ്യ ജനറല്‍ സെക്രട്ടറി കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ എന്നിവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ ആശംസിച്ചു.
ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനത്തിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ പറഞ്ഞു.
കുമ്പള: ബലിപെരുന്നാള്‍ ദിനത്തില്‍ അനിസ്‌ലാമിക രൂപത്തിലുള്ള ബൈക്ക് റേസ്, കരിമരുന്ന്, ഗാനമേള എന്നിവ ഒഴിവാക്കാനും സാമുദായിക സൗഹാര്‍ദം വിളിച്ചോതും വിധം ആരാധനാ കര്‍മങ്ങള്‍കൊണ്ട് പെരുന്നാള്‍ ആത്മീയമാക്കാനും മുഴുവന്‍ മഹല്ല് ജമാഅത്തുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കുമ്പള മേഖലാ സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ കെ. മമ്മു മാസ്റ്റര്‍, എം. ഖാലിദ് ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


--------------------------------------------------------------------------------

ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ മാണിക്കോത്ത് സ്വദേശി മിനായില്‍ മരിച്ചു

on Nov 15, 2010


മക്ക: ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ മാണിക്കോത്ത് സ്വദേശി ദേഹാസ്ത്വത്യത്തെ തുടര്‍ന്ന് മിനായില്‍ മരിച്ചു. മാണിക്കോത്ത് മിസ്‌രിയ മന്‍സിലില്‍ കുഞ്ഞഹമ്മദ്(ഫ്രൂട്ട്-60)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം മിനായിലെ സറാഹയ്യ ഖബര്‍സ്ഥാനില്‍ നടന്നു. രാത്രി ഒമ്പത് മണിയോടെ വിവരം നാട്ടിലറിയിക്കുകയായിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍: അബ്‌ദുല്ല, അബൂബക്കര്‍, മിസ്‌രിയ, മറിയം, തസ്‌രി. മരുമക്കള്‍: അബ്ദുല്ല ചിത്താരി, മുഹമ്മദ് കുഞ്ഞി കൊളവയല്‍, അബൂബക്കര്‍ ആറങ്ങാടി. സഹോദരങ്ങള്‍: അന്ത്‌ക്കായി, അബ്ദുല്‍ ഖാദര്‍.

മംഗലാപുരം വിമാനത്താവളത്തോട് ചേര്‍ന്ന ജോക്കട്ടയില്‍ റെയില്‍വെ സ്റ്റേഷന്‍ പണിയും-ഡി.ആര്‍.എം

on Nov 10, 2010

മംഗലാപുരം: ബജ്‌പെ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിനോട് ചേര്‍ന്ന് ജോക്കട്ടയില്‍ പുതിയ റെയില്‍വെസ്റ്റേഷന്‍ പണിയാന്‍ അധികൃതര്‍ തീരുമാനിച്ചതായി പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എസ്.കെ.റെയ്‌ന പറഞ്ഞു. റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് കനറ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു റെയ്‌ന. നിര്‍ദ്ദിഷ്ട റെയില്‍വെ സ്റ്റേഷനില്‍ വിമാനത്താവളത്തിന് പ്രത്യേകം കാര്‍ഗോ കോംപ്ലക്‌സ് പണിയാന്‍ ഉദ്ദേശമുണ്ടെന്നും റെയ്‌ന വെളിപ്പെടുത്തി.
മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന രണ്ടാമത്തെ മേല്‍പ്പാലം രണ്ട് കൊല്ലതിനകം പൂര്‍ത്തിയാക്കുമെന്ന് റെയ്‌ന പറഞ്ഞു. മൂന്നോ നാലോ മാസത്തിനകം മേല്‍പ്പാലത്തിന്റെ പണി തുടങ്ങും. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക വകയിരുത്തിയതായും റെയ്‌ന പറഞ്ഞു.
സെന്‍ട്രല്‍ സ്റ്റേഷനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവരുടെ സൗകര്യാര്‍ഥം അത്താവറില്‍ പുതിയൊരു കൗണ്ടര്‍ തുറക്കും. സെന്‍ട്രല്‍ സ്റ്റേഷനിലേക്കള്ള രണ്ടാമത്തെ പ്രവേശന കവാടത്തോട് ചേര്‍ന്നാണ് പുതിയ കൗണ്ടര്‍ വിഭാവനം ചെയ്യുന്നതെന്നും ഡി.ആര്‍.എം പറഞ്ഞു. കെ.സി.സി.ഐ. പ്രസിഡന്റ് ജി.ജി.മോഹന്‍ദാസ് പ്രഭു തുറന്ന സംവാദത്തിന് നേതൃത്വം നല്‍കി.

മുഹമ്മദ് സവാദ് സംസ്ഥാന ക്രിക്കറ്റ് ടീമില്‍

on

കാഞ്ഞങ്ങാട്: അണ്ടര്‍ 16 അഖിലേന്ത്യാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലേക്കുള്ള സംസ്ഥാന ടീമിലേക്ക് ബേക്കല്‍ സ്വദേശിയും അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ ബി.എസ്. മുഹമ്മദ് സവാദിനെ തിരഞ്ഞെടുത്തു. ബേക്കല്‍ ബ്രദേഴ്സ് അംഗമായ സവാദ് ബേക്കല്‍ കെ.പി. ഹൌസിലെ അബ്ദുല്‍സലാം-ഖൈറുന്നീസ ദമ്പതികളുടെ മകനാണ്. സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സവാദിനെ 12 ന് ബേക്കല്‍ മിനിസ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് ബേക്കല്‍ ക്ളബ്ബ് ഭാരവാഹികള്‍ അറിയിച്ചു.

അജാനൂരില്‍ ഇടത്‌ ആധിപത്യം തകര്‍ത്ത്‌ യു.ഡി.എഫ്‌. ഐ.എന്‍.എല്‍. സഖ്യം ഭരണത്തിലേറി

on Nov 9, 2010


കാഞ്ഞങ്ങാട്‌: ഒന്നര പതിറ്റാണ്ട്‌ കാലത്തെ സി.പി.എം. ആധിപത്യം തകര്‍ത്ത്‌ അജാനൂരില്‍ യു.ഡി.എഫ്‌-ഐ.എന്‍.എല്‍. സഖ്യം ഭരണ നേതൃത്വത്തിലെത്തി. മുസ്‌ലിം ലീഗിലെ പി.പി.നസീമ ടീച്ചറെ പ്രസിഡണ്ടായും കോണ്‍ഗ്രസിലെ പി.ബാലകൃഷ്‌ണനെ വൈസ്‌ പ്രസിഡണ്ടായും തെരഞ്ഞെടുത്തു. നസീമ ടീച്ചര്‍ക്ക്‌ പത്ത്‌ വോട്ടാണ്‌ ലഭിച്ചത്‌. പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ മത്സരിച്ച സി.പി.എമ്മിലെ ടി.വി. പത്മിനിക്ക്‌ ഒമ്പതും ബി.ജെ.പി.യിലെ ചഞ്ചലാക്ഷിക്ക്‌ നാല്‌ വോട്ടും ലഭിച്ചും. രണ്ട്‌ റൗണ്ട്‌ തെരഞ്ഞെടുപ്പാണ്‌ നടന്നത്‌. നാല്‌ വോട്ട്‌ ലഭിച്ച ബി.ജെ.പി
സ്ഥാനാര്‍ത്ഥിയെ മാറ്റി നിര്‍ത്തിയാണ്‌ രണ്ടാം റൗണ്ട്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. രണ്ടാം റൗണ്ടില്‍ നസീമ ടീച്ചര്‍ക്ക്‌ പത്ത്‌ വോട്ട്‌ തന്നെ ലഭിച്ചു. ഇതേ തുടര്‍ന്ന്‌ ഇവരെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. വൈസ്‌പ്രസിഡണ്ടായി കോണ്‍ഗ്രസിലെ പി. ബാലകൃഷ്‌ണനെ തെരഞ്ഞെടുത്തു.സി.പി.എമ്മിലെ ഒ. കൃഷ്‌ണന്‍,ബി.ജെ.പിയിലെ ബാലകൃഷ്‌ണന്‍ എന്നിവരും ഈ സ്ഥാനത്തേക്ക്‌ മത്സരിച്ചിരുന്നു. രണ്ട്‌ റൗണ്ട്‌ തെരഞ്ഞെടുപ്പാണ്‌ നടന്നത്‌. പത്ത്‌ വോട്ട്‌ ലഭിച്ച ബാലകൃഷ്‌ണനെ വൈസ്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയായിരുന്നു. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ വെള്ളിക്കോത്ത്‌ വാര്‍ഡില്‍നിന്നാണ്‌ ബാലകൃഷ്‌ണന്‍ ഉജ്ജ്വല വിജയം നേടിയത്‌. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നസീമ ടീച്ചര്‍ 22-ാം വാര്‍ഡില്‍നിന്നും 1005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. വരണാധികാരി ഗംഗാധരനാണ്‌ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്‌. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുസ്‌ലിംലീഗ്‌ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ്‌ ഹാജി, നിയോജക മണ്‌ഡലം മുസ്‌ലിം ലീഗ്‌ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്‌, തെരുവത്ത്‌ മൂസ ഹാജി, സി. മുഹമ്മദ്‌കുഞ്ഞി, മുബാറക്‌ ഹസൈനാര്‍ ഹാജി, എം.ഹമീദ്‌ ഹാജി, എ.ഹമീദ്‌ ഹാജി, ചിത്താരി അബ്‌ദുല്‍ റഹ്‌മാന്‍, കെ.ബി. കരീം, സി. മൊയ്‌തു, എം.കെ. മുഹമ്മദ്‌കുഞ്ഞി, എ.പി.ഉമ്മര്‍, സി.കെ. റഹ്‌മത്തുള്ള, എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍, പി.വി. സുരേഷ്‌, എക്കാല്‍ കുഞ്ഞിരാമന്‍, ഖാലിദ്‌ പാറപ്പള്ളി സത്യപ്രതിജ്ഞാ ചടങ്ങിന്‌ സാക്ഷികളാകാനെത്തിയിരുന്നു.

തദ്ദേശ ഭരണകാരുടെ ശ്രദ്ധയ്ക്ക്

on

എ . ആര്‍ .എ കരീം

വീണ്ടും ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് സാരഥികള്‍ സ്ഥാനമേറ്റു . പ്രബുദ്ധ കേരളത്തിലെ മൂന്നുകോടി ബുദ്ധിജീവികള്‍ മാസംകളോളം തന്ത്രങ്ങള്‍ മെനഞ്ഞും , ദിവസങ്ങള്‍ ഉറക്കമിളിച്ചും , പരസ്പരം കാലുവരിയും, ചെളിവരിയെരിഞ്ഞും, കലഹിച്ചും അവസാനം ഇനി യേത് പഞ്ചായത്ത് ആരു ഭരിക്കണമെന്ന് തീരുമാനമായി. നല്ല കാര്യം . ഇനി കേടികള്‍ ചെലവഴിച്ചു നടത്തിയ ഈ മാമങ്കതിനോടുവില്‍ നാം കേരളീയര്‍ എന്ത് നേടി ? അതല്ല എന്ത് നേടാന്‍ പോവുന്നു ? സമയം ചെലവഴിച്ചു തെരഞ്ഞെടുപ്പു പ്രക്രിയയില്‍ അണിചേര്‍ന്ന ഓരോ മലയാളിയും ഇതിനെ കുറിച്ച് ചിന്തികണം കാരണം കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തിലും ഓരോതവണ ഇലക്ഷന്‍ വരുമ്പോഴും മാറി മാറി അധികാരം പങ്കിട്ടെടുകുന്ന മുന്നണികള്‍ നമ്മുടെ നാട് അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിലും പോതുജന്ക്ഷേമാകര്യങ്ങളിലും എത്രത്തോളം പുരോഗതി പ്രാപിക്കാന്‍ കഴിഞ്ഞു eന്നതിനെകുരിച്ചു ചിന്തികെണ്ടിയിരികുന്നു നഗരങ്ങളിലെ മാലിന്യസംസ്കരണത്തിന്റെ കാര്യംതന്നെ എടുകാം ചീഞ്ഞളിഞ്ഞു ദുര്‍ഗന്തം വമിക്കുന്ന മാലിന്യകൂമ്പരത്തിന് മുകളില്‍ കയറിയിരുന്നു "ഇത് ദൈവത്തിന്റെ സ്വന്തം നാട് " എന്ന് നാഴികക്ക് നാല്പതു വട്ടം ഉദ്ഘോഷിക്കുന്ന മലയാളി പോങ്ങച്ചസംസ്കാരം ഉപേക്ഷിച്ചു ഇനിയെങ്കിലും തന്റ്റെ ഇരിപ്പിടം നോകി ആത്മ വിമര്‍ശന ത്തിനു തയാര്‍ ആയിലെങ്കില്‍ നമ്മുടെ ബുദ്ധിജീവികലെപോലെ ചിന്തിക്കാന്‍ മറന്ന വിഭാഗമെന്നും ലോകം നമ്മെ പരിഹസിചെക്കാം അപോഴെകും ചിലപ്പോള്‍ ചൊറിയും പനിയും പിടിച്ചു അതൊന്നും ശ്രവികാനുള്ള മാനസിക അവസ്തയിലയിരികില്ല നമ്മള്‍ എന്ന് വേണമെങ്കില്‍ സമാധാനികം. പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിച്ചു വരുമ്പോഴും ആരോഗ്യരംഗം തരുമാരകുംപോഴും അതില്‍നിന്നെല്ലാം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന നമ്മുടെ നേതാക്കള്‍ ഒരു കാര്യം ഓര്‍ക്കണം
ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ കേരളത്തെ ശുചിത്വമാകാന്‍ ഒരു മാസം തന്നെ ധാരാളം . ആരോഗ്യമുള്ള ഒരു വാര്‍ഡ്‌ മേമ്പെര്‍ക്ക് പ്രഭാത സഞ്ചാരം നടത്താന്‍ മാത്രമുള്ള ചെറിയ പ്രദേശങ്ങളാണ് നമ്മുടെ വാര്‍ഡുകള്‍ . പ്രസ്തുത പ്രദേശത്തെ ജനങ്ങളുമായി നല്ല ബന്ധം ഉണ്ടാകുന്നതിലൂടെ സര്‍കാരിന്റെ ഫണ്ടും പോരാത്തതിന് ജനങ്ങളുടെ സഹകരണവും കൂടിയായാല്‍ അവിടെ ആവശ്യമയവയെല്ലാം സാധ്യമാകാന്‍ പ്രയാസമുണ്ടാകില്ല . ഉദാ: തെരുവ് വിളകുകള്‍, ഓവുചാലുകള്‍ , പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ .... തുടങ്ങിയവ . വീടും പരിസരവും വൃത്തിയായി സൂക്ഷിക , മാലിന്യങ്ങള്‍ കൃത്യമായി സംസ്കരികുക , എന്നീ ഉത്തരവാടിദ്യങ്ങള്‍ വീട്ടുടമ യുടെതും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ളത് വ്യപരിയുടെയും നിര്‍ബന്ധമായ കടമയായി പ്രഖ്യപികുകയും വീഴ്ച്ചവരുതുന്നവര്ക് തക്കതായ പിഴ ചുമത്തുകയും ആ സംഖ്യ ശുചീകരനതിനുപയോകികുകയും ചെയ്യുകയാണെങ്കില്‍ തന്നെ ഈ പ്രശ്നത്തിന് പൂര്‍ണമായ പരിഹാരമാകും. പിന്നെ നഗര പഞ്ചായത്ത് സഭകള്‍ ചെയേണ്ടത് ഒരുമാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും അവരുടെ പ്രദേശങ്ങളില്‍ മുഴുവനും കൊതുക് നശീകരണ മരുന്ന് തളിക്കുന്ന സംവിധാനം ഉണ്ടാകുക ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് എല്ലാ കാലാവസ്ഥയിലും ഈ പ്രക്രിയ തുടരെന്ടതവശ്യമാണ്. ഇതു ചെയാനുള്ള സന്മനസ് അല്പം അര്‍പ്പണബോധവും ഉണ്ടായാല്‍ ബാക്കിയെല്ലാം തനിയെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാരും എന്നതില്‍ സംശയം വേണ്ട ഇത്രയും അവെഷതെടെ ജനങ്ങള്‍ തെരഞ്ഞെടുതയച്ചതല്ലേ എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ എല്ലാ ഭരണാധികാരികളും തയാറാകണം . ഒപ്പം ഈ ഭരണസമിതി ദുര്‍ഭരണം നടത്തി ജനങ്ങളുടെ വെറുപ്പ്‌ സമ്പാദിച്ചു അത് വഴി അടുത്ത തവണ അധികാരം കിട്ടണം എന്ന പ്രതിപക്ഷത്തിന്റെ മനോഭാവം മാറ്റി നാടിനു വേണ്ടി പരമാവധി സഹകരികണം ചുമര്‍ ഉണ്ടെങ്കില്‍ അല്ലെ ചിത്രം വരകനോക്കുള്ളൂ എല്ലാവര്ക് നല്ല ഭുദ്ധി ആശംസിക്കുന്നു .

പൊന്നിന് മേലെ പരുന്തും പറക്കില്ല

on

കൊച്ചി: സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേയ്ക്ക് കയറുകയാണ്. നവംബര്‍ എട്ട് തിങ്കളാഴ്ച ചരിത്രത്തില്‍ ആദ്യമായി 15,000 രൂപയിലെത്തിയ പവന്‍ വില ചൊവ്വാഴ്ച വീണ്ടും ഉയര്‍ന്ന് പുതിയ റെക്കോഡിലെത്തി. പവന് 15,120 രൂപയാണ് ചൊവ്വാഴ്ചത്തെ വില. 120 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ രൂപ ഉയര്‍ന്ന് 1890 രൂപയായി. തങ്കത്തിന്റെ വില ഗ്രാമിന് 2033.5 രൂപയാണ്.

വെള്ളിയുടെ വിലയിലും വന്‍ കയറ്റമാണ് ചൊവ്വാഴ്ച ഉണ്ടായത്. ഒരു കിലൊ വെള്ളിയ്ക്ക് 1000 രൂപ കൂടി 39,900 ആയി.

ഇന്ത്യയില്‍ സ്വര്‍ണ കച്ചവടക്കാര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങുകയാണ്. വരുന്ന വിവാഹ സീസണ്‍ കണക്കിലെടുത്താണിതി. ദീപാവലിയ്ക്ക് മുമ്പ് തമിഴ്നാട്ടിലും വടക്കേ ഇന്ത്യയിലും സ്വര്‍ണ വില്പന കൂടിയിരുന്നു. ഈ കൂടിയ ഡിമാന്റ് വില കയറാന്‍ കാരണമായി. എന്നാല്‍ ദീപാവലിയ്ക്ക് ശേഷം സ്വര്‍ണ വില കൂടുന്നതിന് പ്രധാന കാരണം രൂപയുടെ മൂല്യം കുറയുന്നതാണ്. സ്വര്‍ണത്തിന്റെ വന്‍കിട ഇടപാടുകള്‍ ഡോളറിലായതിനാല്‍ നേട്ടം കൂടുതല്‍ ഉണ്ടാക്കാമെന്നതിനാല്‍ പലരും വന്‍ തോതില്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.

സ്വര്‍ണ വില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1400 ഡോളര്‍ കഴിയുമെന്ന് കണക്ക് കൂട്ടല്‍ തുടങ്ങിയിട്ട് കുറേ മാസമായി. ചൊവ്വാഴ്ചയാണ് അത് സംഭവിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് (31.1034768 ഗ്രാം) 9.33 ഡോളര്‍ കൂടി 1412.66 ഡോളറായി.

ഇന്ത്യയില്‍ സ്വര്‍ണ വില വൈകാതെ പവന് 16,000 രൂപയെത്തുമെന്നാണ് കണക്ക് കൂട്ടല്‍. 2005 ഒക്ടോബര്‍ 10നാണ് പവന്‍ വില 5,000 ഭേദിച്ചത്. അഞ്ച് വര്‍ഷവും ഒരു മാസവും കൊണ്ട് മൂന്നിരട്ടിയാണ് മൂല്യവര്‍ധന. 10,000 രൂപയില്‍ നിന്ന് 15,000 രൂപയിലേക്ക് കുതിക്കാന്‍ വേണ്ടിവന്നത് വെറും രണ്ട് വര്‍ഷവും ഒരു മാസവും. 2008 ഒക്ടോബര്‍ ഒമ്പതിനായിരുന്നു പവന്‍ വില 10,000 കടന്നത്.

സ്വര്‍ണം വാങ്ങാതെ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താവുന്ന സംവിധാനമായ ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ വില്പനയുടെ വില്പനയും കൂടിയിട്ടുണ്ട്. വിവിധ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങളാണ് ഇടിഎഫ് എന്നറിയപ്പെടുന്ന ഇവ പുറത്തിറക്കിയിട്ടുള്ളത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ആണ് ഒരു ഇടിഎഫ് യൂണിറ്റിന്റെ മുഖ വില..

മഞ്ചേശ്വരം ലീഗിലെ വനിതാ അംഗം BJP യ്ക്ക് വോട്ട് ചെയ്തു. കോലീബി സഖ്യം വിവാദമായി

on

മഞ്ചേശ്വരം: സ്വന്തം വോട്ട് അസാധുവായിട്ടും ഒരു വോട്ടിന്റെ ഭാഗ്യത്തിന് വിജയം. പ്രസിഡന്റായ ലീഗിലെ ഫാത്തിമത്ത് സുഹ്‌റക്കാണ് ഈ അനുഭവം.മഞ്ചേശ്വരം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പില്‍ മുസ്‌ലിംലീഗിലെ ഫാത്തിമത്ത് സുഹ്‌റ ബി.ജെ.പിയിലെ ജയശ്രീയെ എട്ടിനെതിരെ ഒമ്പത് വോട്ടിനാണ് പരാജയപ്പെടുത്തിയത്.ഫാത്തിമത്ത് സുഹ്‌റയുടെ വോട്ട് അസാധുവായിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിന്റെ ഒരംഗത്തിന്റെ പിന്തുണയോടെ ബി.ജെ.പി വിജയിച്ചു. ലീഗിലെ മുഹമ്മദ് മുഖ്താറിനെ ബി.ജെ.പിയിലെ ഹരിശ്ചന്ദ്രനാണ് പരാജയപ്പെടുത്തിയത്. എട്ടിനെതിരെ ഒമ്പത് വോട്ടിനായിരുന്നു ബി.ജെ.പി അംഗത്തിന്റെ വിജയം. ബി.ജെ.പിയുടെ എട്ടംഗത്തിന് പുറമേ ലീഗിലെ ഒരു വനിതാ അംഗം വോട്ട് ചെയ്യുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഏക അംഗത്തിന്റെ വോട്ട് അസാധുവായി.മഞ്ചേശ്വരത്ത് ആകെയുള്ള 21 സീറ്റില്‍ യു.ഡി.എഫിന് പത്തും ബി.ജെ.പിക്ക് എട്ടും എല്‍.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐക്ക് ഒരു സീറ്റുമാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും എസ്.ഡി.പി.ഐയും വിട്ടുനിന്നു. മുസ്‌ലിംലീഗിന്റെ സഹായത്തോടെ ബി.ജെ.പി അംഗത്തെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഹൊസങ്കടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍

on

ന്യൂഡല്‍ഹി: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ദേശീയ സമ്മേളനം ജനുവരി 12,13 തിയ്യതികളിലായി ന്യൂഡല്‍ഹിയില്‍ നടക്കും. ദേശീയ സമ്മേളനത്തിന്റെ സ്വാഗത സംഘരൂപീകരണ കണ്‍വന്‍ഷന്‍ ഡല്‍ഹി മര്‍ക്കസ് ഓഫീസില്‍ നടന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള മതപണ്ഡിതരും സ്ഥാപന പ്രതിനിധികളും പങ്കെടുത്ത കണ്‍വന്‍ഷന്‍ മര്‍ക്കസ് ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ മിസ്ബാഹി (ഉത്തര്‍പ്രദേശ്) അധ്യക്ഷനായിരുന്നു. മൗലാന മുഹമ്മദ് അര്‍ഖാന്‍ (ഗാസിയാ ബാദ്) മുഖ്യ പ്രഭാഷണം നടത്തി. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ വാര്‍ഷിക പ്രതിനിധി സമ്മേളനം, യൂണിവേഴ്‌സിറ്റി ഏകോപന സമിതി മീറ്റ്, ഇന്ത്യയിലെ ഉന്നത മതപഠന സ്ഥാപന മേധാവികളുടെ സമ്മേളനം, ചരിത്ര സെമിനാര്‍ എന്നിവ നടക്കും. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം (കണ്‍വീനര്‍) ഡോ. സയ്യിദ് മുഹമ്മദ് ഹബീബി (ചെയര്‍മാന്‍) ഡോ. അബ്ദുല്‍ഹകീം അസ്ഹരി (ഫിനാന്‍സ്), ശൗക്കത്ത് ബറക്കാത്തി (പ്രചാരണം), ജലീല്‍ നിസാമി (മീഡിയ), അമീന്‍ സഖാഫി അലിഗഡ് (പ്രോഗ്രാം), അഡ്വ. ഷാനവാസ് (ലോ ആന്റ് ഓര്‍ഡര്‍), ഡോ. ഫള്‌ലുറഹ്മാന്‍ (ഫുഡ്&റിസപ്ഷന്‍) എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മര്‍ക്കസ് ഡല്‍ഹി ഓഫീസ് മാനേജര്‍ മുഹമ്മദ് സാലിം സ്വാഗതവും മൗലാന ഗുലാം ഹസന്‍ നന്ദിയും പറഞ്ഞു

പുല്ലൂര്‍ പെരിയയില്‍ കോ-ലീ-ബി സഖ്യം അധികാരത്തില്‍; ബി ജെ പിയില്‍ ഉള്‍പ്പോര്

on

കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം ബി ജെ പിയുടെ സഹകരണത്തോടെ യു ഡി എഫ് പിടിച്ചെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസിലെ സി കെ അരവിന്ദാക്ഷന് ബി ജെ പി അംഗം ശൈലജ അനുകൂലമായി വോട്ട് ചെയ്തതോടെ രണ്ടു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ഭരണത്തിന് വിരാമമായി. ചാലിങ്കാല്‍ വാര്‍ഡില്‍നിന്ന് വിജയിച്ച അരവിന്ദാക്ഷന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരിയ വാര്‍ഡില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസ് അംഗം വിമല കുഞ്ഞിക്കണ്ണനാണ് വൈസ് പ്രസിഡന്റ്. ഇവിടെ യു ഡി എഫും എല്‍ ഡി എഫും എട്ടുവീതം സീറ്റ്‌നേടി തുല്യനിലയിലായതിനാല്‍ ബി ജെ പി അംഗത്തിന്റെ വോട്ട് നിര്‍ണായകമായിരുന്നു. അതിനിടെ പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത് ബി ജെ പിയില്‍ ഉള്‍പ്പോരിന് കാരണമായി. യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് ബി ജെ പി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് താമര ചിഹ്നത്തില്‍ മത്സരിച്ച ബി ജെ പിയിലെ ശൈലജ യു ഡി എഫിനെ പിന്തുണച്ചത്. ഇവരെ തിങ്കളാഴ്ച തന്നെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകാന്‍് അറിയിച്ചു.

സഞ്ചരിക്കുന്ന വൈറ്റ് ഹൗസ്

on

മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

on

മമ്പുറം നേര്‍ച്ചയ്ക്ക് മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തുന്നു

തിരൂരങ്ങാടി: മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ 172-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.

ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്‌റി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് നേര്‍ച്ചയുടെ ചടങ്ങുകള്‍ തുടങ്ങിയത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായ മമ്പുറത്തേക്ക് തിങ്കളാഴ്ച മുതല്‍ വിശ്വാസികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ദുആയ്ക്കും കൂട്ട സിയാറത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു.

ആത്മീയകേരളത്തെ മമ്പുറം തങ്ങള്‍ എന്നും വഴിനടത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സൈദ് മുഹമ്മദ് നിസാമി മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ എസ്.എം. ജിഫ്രിതങ്ങള്‍ അധ്യക്ഷതവഹിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം. സൈതലവിഹാജി, യു. ശാഫിഹാജി, കെ.പി. ശംസുദ്ദീന്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.

രിസാല അബുദാബി സാഹിത്യേത്സവ്‌ സമാപിച്ചു

on Nov 8, 2010



അബൂദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍.എസ്‌.സി) നടത്തിവരുന്ന സാഹിത്യോത്സവിന്റെ അബൂദാബി സംസ്ഥാന മത്സരം വെള്ളിയാഴ്‌ച ഇന്ത്യന്‍ സൊഷ്യല്‍ സെന്ററില്‍ മര്‍ഹൂം ഷിഹബുദ്ദീന്‍ സഖാഫി നഗറില്‍ സമാപിച്ചു. സോണ്‍ ഘടകങ്ങളില്‍ നിന്ന്‌ മത്സരിച്ച്‌ നാദിസിയ്യ സോണ്‍ ഒന്നാം സമ്മാനര്‍ഹരായി. സയ്യിദ്‌ സിറാജ്‌ തങ്ങളും ഉസ്‌മാന്‍ സഖാഫി തുടങ്ങിയവര്‍ സമ്മാന വിതരണം നടത്തി. ഇദംപ്രഥമമായി അടുത്ത വെള്ളിയഴ്‌ച ദുബായില്‍ നടക്കുന്ന ദേശീയ സര്‍ഗസംഗമം ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍ മാറ്റുരയ്‌ക്കും. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി യു.എ.യി ലെ ഇരുപതോളം സോണുകളില്‍ നിന്ന്‌ അഞ്ഞൂറിലധികം പ്രതിഭകള്‍ മുപ്പത്തിരണ്ട്‌ ഇനങ്ങളില്‍ മത്സരിക്കും.



മുളിയാര്‍, അജാനൂര്‍ സീറ്റ് നഷ്ടം: ലീഗ് യോഗത്തില്‍ നേതാക്കള്‍ കൊമ്പുകോര്‍ത്തു

on Nov 4, 2010

കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുളിയാറിലും അജാനൂരിലുമുണ്ടായ സീറ്റ് നഷ്ടത്തെച്ചൊല്ലി നേതാക്കള്‍ കൊമ്പുകോര്‍ത്തു. ജില്ലാ ലീഗ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുസ്ളിംലീഗ് യോഗത്തിലാണ് ഉദുമ മണ്ഡലം പ്രസിഡണ്ട് എം.എസ്. മുഹമ്മദ് കുഞ്ഞിയും പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞിയും തമ്മില്‍ ചൂടേറിയ വാഗ്വാദം നടന്നത്. വിജയ മുന്നേറ്റമുണ്ടായ അജാനൂരില്‍ ഒരു വാര്‍ഡ് നഷ്ടപെടാനിടയായതിനെ ചൊല്ലി എ. ഹമീദ് ഹാജിയും ബഷീര്‍ വെള്ളിക്കോത്തും തമ്മിലും ഇടഞ്ഞു. ലീഗ് മണ്ഡലം പ്രസിഡണ്ട്-സെക്രട്ടറിമാര്‍, മുനിസിപ്പല്‍ പഞ്ചായത്ത്-പ്രസിഡണ്ട്-സെക്രട്ടറിമാര്‍, പോഷക സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് ജില്ലാലീഗ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്നത്. പരാജയ കാരണങ്ങളെ ചൊല്ലിയായിരുന്നു നേതാക്കളുടെ വാക് പയറ്റ്. മുളിയാര്‍ പഞ്ചായത്തില്‍ ലീഗിന് ഭരണം നഷ്ടപെടാനും താനടക്കമുള്ളവര്‍ തോല്‍ക്കാനും കാരണം എം.എസ്. മുഹമ്മദ് കുഞ്ഞിയാണെന്ന് കെ.ബി. മുഹമ്മദ്കുഞ്ഞി തുറന്നടിച്ചു. പലരും പരസ്പരം ചതിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് പച്ചവെള്ളം വാങ്ങികുടിക്കാന്‍ പോലും പേടിയായിരുന്നു. പല വാര്‍ഡുകളിലും അത്രയ്ക്ക് ചതി ഒരുക്കിയിരുന്നു. ഇവര്‍ക്കൊന്നും പാര്‍ട്ടിയോടല്ല കൂറ്. സ്വന്തം താല്‍പര്യമാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നതിന് പകരം ആളെ നോക്കി പ്രവര്‍ത്തിക്കുകയായിരുന്നു പലരും-കെ.ബി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. തനിക്ക് വേണ്ടവരെ കൂട്ടി പഞ്ചായത്ത് ഭരിക്കാന്‍ ചിലര്‍ നടത്തിയ ശ്രമത്തിന് കിട്ടിയ മറുപടിയായിരുന്നു തിരഞ്ഞെടുപ്പ് ഫലമെന്ന് എം.എസ്. തിരിച്ചടിച്ചു. കെ.ബിയും സില്‍ബന്തികളും നടത്തിയ കളിയാണ് ലീഗിന് പഞ്ചായത്ത് നഷ്ടപ്പെടാനിടയാക്കിയത്. അതിന് മണ്ഡലം നേതാക്കളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പ് അതുന്നയിച്ച് പരിഹരിക്കേണ്ടതായിരുന്നു. തേല്‍ക്കുമ്പോള്‍ കരഞ്ഞിട്ട് കാര്യമില്ല-എം.എസ്. മുഹമ്മദ്കുഞ്ഞി പറഞ്ഞു. അജാനൂര്‍ പഞ്ചായത്തില്‍ ലീഗിന്റെ ഒരു ഉറച്ചസീറ്റ് നഷ്ടപെടാനിടയായത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ഉന്നയിച്ച ആരോപണത്തിന് ജില്ലാ വൈസ് പ്രസിഡണ്ട് എ. ഹമീദ് ഹാജി നല്‍കിയ വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സംസാരിച്ചതും വാക് തര്‍ക്കത്തിന് വഴിവെച്ചു. തെറ്റിനെ ശരിയാക്കാന്‍ വേണ്ടി കള്ളം പറഞ്ഞിട്ട് കാര്യമില്ലെന്ന് ബഷീര്‍ പറഞ്ഞത് ഹമീദ് ഹാജിയെ ക്ഷുഭിതനാക്കി. ഓരോ പഞ്ചായത്തിലേയും ജയപരാജയങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറര്‍ ഹമീദലി ഷംനാട്, ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജന.സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലോക പൈതൃക പട്ടികയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തണം

on

കാസര്‍കോട്:വൈവിധ്യമാര്‍ന്ന ഭാഷയും സംസ്‌കാരവും ഭൂപ്രകൃതിയുമുള്ള കാസര്‍കോട് ജില്ലയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കാസര്‍കോടിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. ആദരിക്കല്‍ പരിപാടിയും ഇതോടനുബന്ധിച്ചുളള സെമിനാറും കളക്ടര്‍ ആനന്ദ്‌സിങ് ഉദ്ഘാടനംചെയ്തു. എ.ഡി.എം. സി.വാസുദേവ അധ്യക്ഷനായി. ഏഴിലേറെ ഭാഷകള്‍ സംസാരിക്കുന്ന വിവിധ വിഭാഗങ്ങളുള്ള ഏക പ്രദേശം ലോകത്ത് മറ്റെവിടെയും കാണാനില്ല. 12 നദികള്‍ ഒഴുകുന്ന പ്രദേശംകൂടിയാണ് കാസര്‍കോട്. ഒരുകാലത്ത് ജില്ലയില്‍ 150ലേറെ പ്രശസ്തരായ എഴുത്തുകാരും കവികളും ഉണ്ടായിരുന്നു. യക്ഷഗാനം, മാപ്പിളപ്പാട്ട്, ഉര്‍ദു സംസാരിക്കുന്നവരുടെ ഖവ്വാലി തുടങ്ങിയവ കാസര്‍കോടിന്റെ മാത്രം പൈതൃകമാണ്. ഇന്നും എഴുത്തുകാരാലും സാഹിത്യകാരന്മാരാലും സമ്പന്നമാണ് ഈ നാട്. നമ്മുടെ പാരമ്പര്യത്തെക്കുറിച്ച് പുതു തലമുറയ്ക്ക് ബോധവത്കരണം നടത്തണം. കളളക്കടത്തുകാരുടെയും വര്‍ഗീയ ലഹളക്കാരുടെയും എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെയും ഒരു പ്രദേശം മാത്രമാണെന്ന കുപ്രസിദ്ധിയില്‍നിന്ന് ഏറ്റവും മികച്ച സാംസ്‌കാരിക പൈതൃക പ്രദേശം കാസര്‍കോടെന്ന് ഉയര്‍ത്തിക്കാട്ടണം. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി നല്‍കിയ എല്ലാ അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. സെമിനാറില്‍ കെ.എം.അഹമ്മദ് മോഡറേറ്റായി. റഹ്മാന്‍ തായലങ്ങാടി, പ്രൊഫ. എം.എ.റഹ്മാന്‍, എ.എസ്.മുഹമ്മദ്കുഞ്ഞി, പ്രൊഫ. കെ.പി.ജയരാജന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍ സ്വാഗതവും അക്ഷയ അസി. കോ ഓര്‍ഡിനേറ്റര്‍ കെ.അനന്തന്‍ നന്ദിയുംപറഞ്ഞു.

പോലീസ് പിന്തുടര്‍ന്ന കാര്‍ തോട്ടിലേക്ക് മറിഞ്ഞു

on



കാഞ്ഞങ്ങാട്: പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ തോട്ടിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് വെള്ളായി പാലത്തിനടുത്തെ മണലില്‍ തോട്ടിലേക്കാണ് കാര്‍ മറിഞ്ഞത്. തോട്ടിലെ വെള്ളത്തില്‍ പാതി മുങ്ങിക്കിടന്ന സ്ഥിതിയിലായിരുന്നു കാര്‍.ഓടിയെത്തിയ ചെറുപ്പക്കാരാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് കരയ്ക്ക് കയറ്റിയത്. നോര്‍ത്ത് കോട്ടച്ചേരി ഭാഗത്തുനിന്ന് വെള്ളായിപ്പാലം റോഡിലൂടെയാണ് കാര്‍ വന്നത്. കൈ നീട്ടിയിട്ടും നിര്‍ത്താതെ പോയ കാറിനെ പോലീസ് പിന്തുടര്‍ന്നപ്പോഴാണ് അപകടം ഉണ്ടായത്.

സ്ത്രീധന പീഡനം: ഭര്‍ത്താവിനെതിരെ കേസ്

on

കാഞ്ഞങ്ങാട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ചിത്താരിയിലെ ഷാഹിദിന്റെ മകള്‍ ഫൗസിയ (22)യുടെ പരാതിയിലാണ് ഭര്‍ത്താവ് ചിത്താരി സൗത്തിലെ റിയാസിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. 2007ലാണ് ഫൗസിയയും റിയാസും തമ്മിലുള്ള വിവാഹം നടന്നത്. കല്ല്യാണസമയത്ത് രണ്ട് ലക്ഷം രൂപയും സ്വര്‍ണ്ണവും നല്‍കിയിരുന്നു. അതിന് ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് ഫൗസിയ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഉദുമ മുഹമ്മദിനു മുന്നില്‍ ഏതു പാമ്പും പത്തിമടക്കും.

on Nov 2, 2010



ഉദുമ: മുഹമ്മദിനുമുന്നില്‍ ഏതു പാമ്പും പത്തിമടക്കും. ഏതുതരം വിഷപ്പാമ്പും മുഹമ്മദിന്റെ കൈപ്പിടിയിലൊതുങ്ങും. പതിനഞ്ചാം വയസ്സ് മുതലാണ് മാങ്ങാട് അരമങ്ങാനത്തെ മുഹമ്മദിന് പാമ്പുപിടിത്തത്തില്‍ കമ്പം തോന്നിയത്. തന്റെ ഇളയച്ഛന് പാമ്പുപിടിത്തത്തിലുണ്ടായ വൈദഗ്ധ്യമാണ് മുഹമ്മദിനെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചത്.അണലി, മൂര്‍ഖന്‍, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങി ഏകദേശം 300ഓളം പാമ്പുകളെ ഇതിനോടകം മുഹമ്മദ് പിടികൂടിയിട്ടുണ്ട്. പിടികൂടിയ പാമ്പുകളെ വനംവകുപ്പിനു കൈമാറും. മൂന്നുമാസം മുമ്പ് വനംവകുപ്പ് പാമ്പ് പിടിത്തത്തിനുള്ള സര്‍ട്ടിഫിക്കറ്റ് മുഹമ്മദിനു നല്‍കി താല്‍കാലിക ജോലിയായി നിയമിച്ചു.മാസത്തില്‍ ഇരുപതോളം പാമ്പുകളെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി മുഹമ്മദ് പിടികൂടുന്നുണ്ട്. പിടികൂടിയ പാമ്പുകളെ വീട്ടില്‍ 15 ദിവസം സൂക്ഷിക്കാനുള്ള അനുമതി മുഹമ്മദിനുണ്ട്. എന്നാല്‍, രണ്ടുദിവസം കൂടുമ്പോള്‍ പിടികൂടിയ പാമ്പുകളെ മുഹമ്മദ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പ്രതിഫലേഛയില്ലാതെ ചെയ്യുന്ന ഈ തൊഴിലിന് ചിലര്‍ ചെറിയൊരു തുക മുഹമ്മദിനു നല്‍കാറുണ്ട്. മറ്റു ചിലപ്പോള്‍ കൂലിപോലും കിട്ടാറില്ല. കൂലിപ്പണിക്കാരനായ മുഹമ്മദ് കഴിഞ്ഞ 21 വര്‍ഷമായി പാമ്പുപിടിത്തത്തില്‍ ഏര്‍പ്പെടുന്നു. ഇതിനിടയില്‍ ഒരു അപകടവും സംഭവിച്ചിട്ടില്ലെന്ന് മുഹമ്മദ് പറയുന്നു. മാത്രമല്ല, എവിടെയെങ്കിലും അപകടകരമായ അവസ്ഥയില്‍ പാമ്പിനെകണ്ടാല്‍ 9846964021 എന്ന തന്റെ നമ്പറില്‍ വിളിച്ചാല്‍ താന്‍ എത്തുമെന്ന് മുഹമ്മദ് ഉറപ്പുനല്‍കുന്നു.

അജാനൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫ് - ഐ.എന്‍.എല്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

on




ചിത്താരി: മലപ്പുറത്തെ കീടം മഞ്ഞളാംകുഴി അലി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൂമ്പ്‌ തകര്‍ത്തിരിക്കുകയാണെന്ന്‌ കെ.പി.സി.സി. എക്സിക്യൂട്ടീവ് മെമ്പര്‍ കെ.സി.കടമ്പൂരാ​ന്‍ പ്രസ്താവിച്ചു. പിണറായി വിജയന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലമെന്നും അദ്ധേഹം പറഞ്ഞു. അജാനൂര്‍ പഞ്ചായത്തില്‍ അട്ടിമറി വിജയം നേടിയ യു.ഡി.എഫ് - ഐ.എന്‍.എല്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മെട്രോ മുഹമ്മദ് ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം. സി. കമറുദ്ധീന്‍, എം. സി. ജോസ്‌, ബഷീര്‍ വെള്ളിക്കോത്ത്‌, അധ്വ. ടി. കെ. സുധാകരന്‍, വി. കമ്മാരന്‍, എം. കെ. ശ്രീധരന്‍, സി. എം. കാദര്‍ ഹാജി, വണ്‍ ഫോര്‍ അബ്ദുല്‍ റഹിമാന്‍ ചിത്താരി, സുരേഷ് പി. വി, എം. ഹമീദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്‌ മുന്നോടിയായി നടന്ന ആഹ്ലാദ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.

ചെര്‍ക്കളം അബ്ദുള്ള ട്വിറ്ററില്‍

on Nov 1, 2010

കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള ട്വിറ്ററില്‍! ജില്ലയിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ആളാണ് ചെര്‍ക്കളം.

ശനിയാഴ്ചയാണ് ചെര്‍ക്കളം മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ അംഗത്വമെടുത്തത്. twitter.com/cherkalam എന്ന അഡ്രസില്‍ ചെര്‍ക്കളം അബ്ദുള്ളയെ പിന്‍തുടരാം. തന്റെ രാഷ്ട്രീയ നിലപാടുകളും ജീവിതരീതിയും പ്രവര്‍ത്തകരുമായി പങ്കുവെക്കാനാണ് ട്വിറ്ററിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചെര്‍ക്കളം പറഞ്ഞു. പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധപ്പെടുക എന്ന ഉദ്ദേശ്യവും ഇതിലുണ്ട് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ആദ്യ കുറിപ്പ് ട്വിറ്ററില്‍ വരികയും ചെയ്തു. വര്‍ഗീയശക്തികളെ തിരസ്‌കരിച്ച ഈ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് വിശകലനം ചെയ്തിട്ടുള്ളത്.

സ്വീകരണം ഇന്ന്

on

കാഞ്ഞങ്ങാട്:അജാനൂര്‍ പഞ്ചായത്തിലേക്ക് വിജയിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് തിങ്കളാഴ്ച വൈകിട്ട് 4ന് ചാമുണ്ഡിക്കുന്നില്‍ സ്വീകരണം നല്‍കും. യോഗത്തില്‍ സി.എം.ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. വി.കമ്മാരന്‍, അരവിന്ദാക്ഷന്‍ നായര്‍, പി.വി.സുരേഷ് ബഷീര്‍ വെള്ളിക്കോത്ത്, യു.വി.ഹസൈനാര്‍, ടി.കൃഷ്ണന്‍ സംസാരിച്ചു.
DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com