കല്പന ഇലക്ട്രിക്കല്‍സ് പുതിയ് ഷോറൂം ഉദ്ഖഘാടനം ചെയ്തു.

on Jan 31, 2010

കാഞ്ഞങ്ങാട് : നവീകരിച്ച കല്പന ഇലക്ട്രിക്കല്‍സ് പുതിയ് ഷോറൂം ഉദ്ഖഘാടനം ചെയ്തു.
ജാമിഅ സാദിയ്യ സെക്രട്ടറിയും ഉള്ളാള്‍ തങ്ങളുടെ പുത്രനുമായ ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി ഉള്ളാള്‍ (കുറാ) ഉദ്ഖഘാടനം ചെയ്തു.
സംയുകത ജമാ​ അത്ത് ട്രഷറര്‍ മുബാറക്ക് ഹസൈനാര്‍ ഹാജി അധ്യ്ക്ഷം വഹിച്ചു.
Foto : Ameer Mubarak

കാസര്‍കോട്‌ മാലിക്‌ദിനാര്‍ ഉറൂസ്‌ ഇറ്റര്‍നെറ്റില്‍ തല്‍സമയ സംപ്രക്ഷണം ചെയ്യുന്നു

on

http://www.malikdeenaruroos.com/

കാസര്‍കോട്‌: നാളെ ആരംഭിക്കുന്ന തളങ്കര മാലിക്‌ദിനാര്‍ ഉറൂസ്‌ ഇന്റര്‍നെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. മതപ്രഭാഷണമടക്കം ഉറൂസിന്റെ എല്ലാപരിപാടികളും തല്‍സമയം കാണാനാകും. ഉറൂസിനോടനുബന്ധിച്ച്‌ ഒരു മാസം നടത്തിയ മതപ്രഭാഷണ പരമ്പരയും പ്രത്യേകസംവിധാനം വഴി ഇന്റര്‍നെറ്റ്‌ പ്രേക്ഷകര്‍ക്ക്‌ കേള്‍ക്കാനാകും. ഡബ്ല്യുഡബ്ല്യുഡബ്ല്യു.മാലിക്‌ദീനാര്‍ഉറൂസ്‌.കോം എന്ന വെബ്‌സൈറ്റില്‍ കാണാം. ഉറൂസ്‌ പരിപാടി വിശദീകരിക്കുന്നതിനായി നടത്തിയ പത്രസമ്മേളനത്തില്‍ ഉറൂസ്‌ കമ്മിറ്റി പ്രസിഡണ്ട്‌ കെ.എം.മെഹ്‌മൂദ്‌ഹാജി, ജനറല്‍സെക്രട്ടറി തളങ്കര ഇബ്രാഹിം ഖലീല്‍, സെക്രട്ടറി ടി.ഇ.മുക്താര്‍, ട്രെഷറര്‍ കെ.എ.ഇബ്രാഹിംഹാജി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ എ.അബ്‌ദുറഹ്‌മാന്‍, കണ്‍വീനര്‍ ടി.എ.ഷാഫി തുങ്ങിയവര്‍ സംബന്ധിച്ചു
http://www.malikdeenaruroos.com/

കാഞ്ഞങ്ങാട്: വന്‍ ടൂറിസം വികസനം

on



കാഞ്ഞങ്ങാട്: ജില്ലയിലെ വിനോദ സഞ്ചാര സ്വപ്നങ്ങള്‍ക്കു വീണ്ടും ചിറകു മുളയ്ക്കുന്നു. ലോകടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ടയും ബീച്ചും, 'കേരളത്തിലെ ഊട്ടി'യെന്നറിയപ്പെടുന്ന റാണിപുരം, ബളാല്‍ പഞ്ചായത്തിലെ കര്‍ണാടക കുടക് മലനിരകളെ തൊട്ടുരുമ്മിനില്‍ക്കുന്ന കോട്ടബേരിയേയും ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം രംഗത്ത് മെച്ചപ്പെട്ട സൌകര്യങ്ങളേര്‍പ്പെടുത്താന്‍ കഴിഞ്ഞദിവസം ബേക്കല്‍ബീച്ച് സന്ദര്‍ശിച്ച നിയമസഭ കമ്മിറ്റി ശിപാര്‍ശ ചെയ്തു. റാണിപുരത്ത് ഇപ്പോള്‍ നാലുകോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ അവിടേക്കുള്ള ഗതാഗത സൌകര്യം പൂര്‍ണ്ണമായിട്ടില്ല. ആയിരം കോടിയുടെ ടൂറിസം പദ്ധതി പ്രഖ്യാപിച്ച ബേക്കല്‍ കോട്ടയില്‍ ഇപ്പോള്‍ 20 കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടത്തിയത്. ബേക്കല്‍ ടൂറിസ്റ് കേന്ദ്രത്തിന്റെ ഭാഗമായി ഇപ്പോള്‍ സ്വകാര്യമേഖലയില്‍ അഞ്ചോളം റിസോര്‍ട്ടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. സര്‍ക്കാര്‍ 90 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയ ഭൂമിയിലാണ് ഫൈവ് സ്റാര്‍ സൌകര്യമുള്ള റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ കീഴിലാണ് ബി.ആര്‍.ഡി.സി ഒഴിച്ചുള്ള വിനോദ സഞ്ചാര മേഖല പ്രവര്‍ത്തിക്കുന്നത്. ടൂറിസ്റ് കേന്ദ്രമാപ്പില്‍ മൂന്നാംസ്ഥാനത്തുള്ള കോട്ടച്ചേരി മലനിരകളില്‍ എത്തിപ്പെടുന്ന സഞ്ചാരികള്‍ക്ക് വേണ്ടുന്ന ഒരു സൌകര്യവും ഒരുക്കിയിട്ടില്ല. പുതിയ ടൂറിസം പദ്ധതി നടപ്പിലായാല്‍ ഇതിനെല്ലാം പരിഹാരമാവുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. ടൂറിസത്തിന്റെ ഭാഗമായി നീലേശ്വരം കോട്ടപ്പുറം പുഴയില്‍ നാലു ഹൌസ് ബോട്ടുകള്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ അഞ്ചു റിസോര്‍ട്ടുകളുടെ നിര്‍മാണവും പുരോഗമിച്ചുവരികയാണ്.

സെന്റര്‍ ചിത്താരിയുടെ ക്രിക്കറ്റ്‌ ഫെസ്റ്റില്‍ -യേസ്‌പര്‍ജോളി ജേതാക്കള്‍

on

ചിത്താരി: സെലക്‌റ്റഡ്‌ സെന്റര്‍ ചിത്താരിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 20 ടീമുകളെ പങ്കെടുപ്പിച്ച്‌ ഒരു മാസക്കാലമായി ചിത്താരി ജമാഅത്ത്‌ ഹയര്‍സെക്കണ്ടറി, സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു വന്ന ക്രിക്കറ്റ്‌ ഫെസ്റ്റില്‍ യസ്‌പര്‍ ജോളി നഗര്‍ പള്ളിക്കര ജേതാക്കളായി. ശിഹാബ്‌ ചിത്താരിയെ ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരാനായി തിരഞ്ഞെടുത്തു. ജേതാക്കള്‍ക്ക്‌ മൊയ്‌തീന്‍കുഞ്ഞി ചിത്താരി എന്നിവര്‍ ട്രോഫിയും 8008 രൂപ ക്യാഷ്‌ അവാര്‍ഡ്‌ ജംഷീര്‍ ചിത്താരിയും നല്‍കി.സി.എച്ച്‌.സാഹിദ്‌, ഫൈസല്‍ ബൊംബേ, ആബിദ്‌, ഇ.കെ.ബഷീര്‍, ബഷീര്‍, ഷൗക്കത്ത്‌, റഹിം, ശബീര്‍ ചിത്താരി സംബന്ധിച്ചു.

മെട്രോ മുഹമ്മദ്‌ ഹാജിക്ക്‌ ശിഹാബ്‌ തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ്‌

on

കാഞ്ഞങ്ങാട്‌: സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവനകാരുണ്യ മേഖലയില്‍ മികച്ച സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തിക്ക്‌ കെ.എസ്‌.ടി.യു. കാസര്‍കോട്‌ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ ശിഹാബ്‌ തങ്ങള്‍ സോഷ്യല്‍ എക്‌സലന്‍സി അവാര്‍ഡ്‌ മെട്രോ മുഹമ്മദ്‌ ഹാജിക്ക്‌. കാഞ്ഞങ്ങാട്‌ സംയുക്ത ജമാഅത്ത്‌ പ്രസിഡണ്ട്‌, കാഞ്ഞങ്ങാട്‌ ബനാത്ത്‌ വാല സെന്റര്‍ ഫോര്‍ സ്റ്റഡീസ്‌ ആന്റ്‌ ഡവലപ്പ്‌മെന്റ്‌ ചെയര്‍മാന്‍, നോര്‍ത്ത്‌ ചിത്താരി അസീസിയ്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന മെട്രോ മുഹമ്മദ്‌ ഹാജിയെ ജീവകാരുണ്യമേഖലയില്‍ കാഴ്‌ചവെച്ച നിസ്‌തുല സേവനം കൂടി കണക്കിലെടുത്താണ്‌ അവാര്‍ഡിന്‌ തെരഞ്ഞെടുത്തതെന്ന്‌ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ഞായറാഴ്‌ച പുതിയ കോട്ട ബേക്കല്‍ ഇന്റര്‍ നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്‌ യൂണിയന്‍ ജില്ലാ സമ്മേളനത്തില്‍ അവാര്‍ഡ്‌ സമര്‍പ്പിക്കും.

മാണിക്കോത്ത്‌ സ്വദേശി ദുബൈയില്‍ തലക്കടിയേറ്റ്‌ ഗുരുതരാവസ്ഥയില്‍

on Jan 30, 2010

kasaragodvartha report
ദുബൈ. കാസര്‍കോട്‌ മാണിക്കോത്ത്‌ സ്വദേശിയായ യുവാവ്‌ തലക്കടിയേറ്റ്‌ ഗുരുതരാവസ്ഥയില്‍. പള്ളിക്കര മാണിക്കോത്ത്‌ മടിയന്‍ റോഡിലെ ബേദോത്ത്‌ അബ്ദുറഹിമാന്‍ ഹാജിയുടെ മകന്‍ ശിഹാബി(24)നെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌. ദുബൈ ഹൂര്‍ അല്‍ അന്‍സിലെ പോസ്‌റ്റാഫീസിന്‌ സമീപമുള്ള ശിഹാബ്‌ ജോലി ചെയ്യുന്ന റസാന ഗ്രോസറിയിലാണ്‌ വെള്ളിയാഴ്‌ച രാത്രി തലക്കടിയേറ്റ്‌ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്‌. കടയുടമയും ബന്ധുവുമായ ചിത്താരി അബ്ദുല്‍ ഖാദര്‍ രാത്രി 12 കഴിഞ്ഞിട്ടും കാണാത്തതിനാല്‍ തെരഞ്ഞ്‌ ചെന്നപ്പോഴാണ്‌ കടയില്‍ അവശനിലയില്‍ കിടക്കുന്ന കണ്ടെത്തിയത്‌. കടയിലെ വെളിച്ചം അണച്ചിരുന്നെങ്കിലും പണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മൂന്ന്‌ വര്‍ഷമായി ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ശിഹാബ്‌ അവിവാഹിതനാണ്‌. ദുബൈ പോലീസ്‌ കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌

മന്ത്രി കോടിയേരി 31ന് ചിത്താരിയില്‍

on Jan 28, 2010

ചേറ്റുകുണ്ട്- ചിത്താരി കടപ്പുറം റോഡ് നിര്‍മാണ ഉദ്ഘാടനം 31ന് 11ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. സുനാമി ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മിക്കുന്നത്.

പരിപാടിക്കായി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.

മാണിക്കോത്ത് മഖാം ഉറൂസ് ദുആ മജിലിസിന്ന്‌ കുറാ തങ്ങള്‍ നേത്രത്വം നല്‍കി

on

കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ മാണിക്കോത്ത് മഖാം ഉറൂസ് ആരംഭിച്ചു. ഉറൂസിനോടനുബന്ധിച്ച് നടന്ന ദുആ മജിലിസിനു ഫസല്‍ കോയമ്മ തങ്ങള്‍ (കുറാ) നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാര്‍ ഹാജി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
ഭൌതികയുടേ പിന്നാലെ പ്പോയി ആഖിറം നഷ്ടപ്പെടുത്തരുതെന്നും, രാഷ്ട്രീയ്ത്തില്‍ ഇറങ്ങി പണ്ഠിതന്മാരെ ചീത്ത പറയുന്നവര്‍ക്ക് നാളെ ആഖിറത്തില്‍ ഒരു രാഷ്ട്രീയക്കാരനും കൂട്ടുണ്ടവില്ലെന്നും തങ്ങള്‍ ഉദ്ബോദനത്തില്‍ ഉണര്‍ത്തിച്ചു.

ബുധനാഴ്ച കൂറാ തങ്ങള്‍ മാണിക്കോത്ത് ഉറൂസിനു നേതൃത്വം നല്‍കും

on Jan 27, 2010

മാണിക്കോത്ത് : വലിയുല്ലഹി ഖാസി ഹസൈനാര്‍ (ന:മ) അവരുടെ മഹനീയ നാമധേയെത്താല്‍ വര്‍ഷം പ്രതി കഴിച്ച്‌ വരാറുള്ള ഉറൂസ്‌ നേര്‍ച്ച ഇന്നു (27) വൈകുന്നേരം ഏഴു മണിക്ക്‌ ജാമിഅ സഅദിയ്യ സെക്രട്ടറി അസ്സയ്യിദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി (കൂറാ തങ്ങള്‍ )മാണിക്കോത്ത് ഉറൂസിനു കൂട്ടുപ്രാര്‍തന ക്ക് നേതൃത്വം നല്‍കും ജമ-അത്ത്‌ പ്രസിഡെണ്റ്റ്‌ മുബാറക്ക് ഹസൈനാര്‍ ഹാജി സ്വാഗതം നിര്‍വക്കും.

മാണിക്കോത്ത്‌ ഉറൂസ്‌ ഇന്നു തുടങ്ങുന്നു

on Jan 26, 2010

ഇന്നു മുഖ്യ പ്രഭാഷകന്‍: ചുഴലി മുഹ്യുദ്ദീന്‍ മുസ്ളിയാര്‍

വലിയുല്ലഹി ഖാസി ഹസൈനാര്‍ (ന:മ) അവരുടെ മഹനീയ നാമധേയെത്താല്‍ വര്‍ഷം പ്രതി കഴിച്ച്‌ വരാറുള്ള ഉറൂസ്‌ നേര്‍ച്ച ഇന്നു (26) വൈകുന്നേരം ഏഴു മണിക്ക്‌ പള്ളിക്കര ഖാസി സി എച്ച്‌ അബ്ദുല്ല മുസ്ളിയാരുടെ അധ്യക്ഷതയില്‍
കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമ-അത്ത്‌ പ്രസിഡെണ്റ്റ്‌ മുബാറക്ക് ഹസൈനാര്‍ ഹാജി സ്വാഗതം നിര്‍വക്കും. തുടര്‍ന്ന്‌ ചുഴലി മുഹ്യുദ്ദീന്‍ മുസ്ളിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.

ചിത്താരിയിലെ യു.വി ദാവൂദിന്റെ സഹോദരന്‍ നൗശാദിനു സഅദിയ്യ യ്തീംഖാനയില്‍ മാംഗല്യം

on



ചിത്താരി : ജാമിഅ സഅദിയ്യയുടെ കാരുണ്യഹസ്‌തത്തില്‍ ഒരു നിര്‍ധന യുവതിക്ക്‌കൂടി മംഗല്യ സൗഭാഗ്യം . സഅദിയ്യ ബനാത്ത്‌ യതീംഖാനയിലെ വിദ്യാര്‍ത്ഥിനിയും കുമ്പള ഷിറിയയിലെ പരേതനായ അബ്‌ദുല്‍ റഹിമാന്റെ മകളുമായ ഫാതിമത്ത്‌ ബുഷ്‌റയാണ്‌ സഅദിയ്യയുടെ തണലില്‍ ദാമ്പത്യ വല്ലരിയിലേക്ക്‌ കാലെടുത്ത്‌ വെച്ചത്‌. പാണത്തൂര്‍ സ്വദേശി ഉസ്‌മാന്റെ മകന്‍ ദുബായില്‍ ബിസിനസ്‌ നടത്തുന്ന നൗശാദാണ്‌ ബുശ്‌റയുടെ കഴുത്തില്‍ മിന്ന്‌ ചാര്‍ത്തിത്‌. കാഞ്ഞങ്ങാട് സംയുക്ത ജമാ​അത്ത് ജോ: സെക്രട്ടറി ചിത്താരിയിലെ യു.വി ദാവൂദിന്റെ സഹോദര നാണു നൌഷാദ്. അദ്ദേഹത്തിന്റെ കുടുംബം മുന്‍ കൈ എടുത്താണു സഅദിയ്യ യതീംഖാനയില്‍ വധുവിനെ തേടിയെത്തിയത് . 25ന്‌ സഅദാബാദില്‍ നടന്ന നിക്കാഹിന്‌ നൂറുല്‍ ഉലമാ എം. എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സാദാത്തുക്കളും സഅദിയ്യയിലെ ഉസ്‌താദുമാരും വിദ്യാര്‍ത്ഥികളും അനാഥ-അഗതി.കളും നാട്ടുകാരും ചടങ്ങിന്‌ സാക്ഷിയായി. സഅദിയ്യ വനിതാ കോളേജ്‌ അഫ്‌സലുല്‍ ഉലമ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ബുശ്‌റ, കഴിഞ്ഞ 8 വര്‍ഷമായി ബനാത്ത്‌ യതീംഖാനയില്‍ അന്തേവാസിയാണ്‌. അനാഥ പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായി 2000 -ല്‍ പ്രവര്‍ത്തനം ആരംഭിച്ച സഅദിയ്യ ബനാത്ത്‌ ഓര്‍ഫനേജ്‌ ഇതിനകം 8 യുവതികള്‍ക്ക്‌ മംഗല്യഭാഗ്യമൊരുക്കിയിരുന്നു.
വിവാഹ ദൂര്‍ത്തിനെതിരെ കാഞ്ഞങ്ങാട് മുന്‍ ഡിവിഷന്‍ എസ് എസ് എഫ് ഭാരവാഹിയായ വാഹിയായിരുന്ന നൗശാദിന്റെയും ഡിവിഷന്‍ സെക്രട്ടറി ബഷീര്‍ മുട്ടുന്തലയുടെയും തീരുമാനം ജാതി മത ഭേതമന്യേ പ്രശംസപിടിച്ചുപറ്റിയിരിക്കുന്നു. മറ്റുള്ളവര്‍ക്കു കൂടി മാതൃകാ പരമാണെന്ന് നാട്ടുകാരും സുഹൃത്തുക്കളും അഭിനന്ദന സന്ദേശത്തിലൂടെ അഭിപ്രായപ്പട്ടു.

ഭഗീരഥ അവാര്‍ഡ്‌

on Jan 25, 2010




പ്രവാസി മലയാളി അസോസിയേഷന്റെ പ്രവാസി ഭഗീരഥ അവാര്‍ഡ്‌ കാഞ്ഞങ്ങാട്ടെ വ്യാവസായ പ്രമുഖന്‍ മെട്രോ മുഹമ്മദ്‌ ഹാജിക്ക്‌ സിനിമ നടന്‍ മധു നല്‍കുന്നു. അസോസിയേഷന്‍ പ്രസിഡന്റ്‌ വെള്ളയാണി ശ്രീകുമാര്‍ സമീപം .

റിപ്പബ്ലിക് ദിനത്തില്‍ കാഞ്ഞങ്ങാട് എസ്.എസ്.എഫ്. മാനവിക കൂട്ടായ്മ

on

കാസര്‍കോട്: റിപ്പബ്ലിക് ദിനത്തില്‍ ജില്ലയിലെ അഞ്ച് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ എസ്.എസ്.എഫ്. മാനവിക കൂട്ടായ്മ സംഘടിപ്പിക്കും.
തൃക്കരിപ്പൂര്‍ ഡിവിഷന്‍ കൂട്ടായ്മ തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്‍ഡില്‍ ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഖാന്‍ ഉദ്ഘാടനംചെയ്യും.
ഉദുമ ഡിവിഷന്‍ കൂട്ടായ്മ ചട്ടഞ്ചാലില്‍ കെ.വി.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും.
കാസര്‍കോട് ഡിവിഷന്‍ കൂട്ടായ്മ ബദിയടുക്കയില്‍ ബദിയടുക്ക സബ്ബ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ് ഉദ്ഘാടനംചെയ്യും.
കുമ്പള ഡിവിഷന്‍ കൂട്ടായ്മ പെര്‍ളയില്‍ എസ്.വൈ.എസ്. ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി ഉദ്ഘാടനംചെയ്യും.
കാഞ്ഞങ്ങാട് ഡിവിഷന്‍ കൂട്ടായ്മ നീലേശ്വരത്ത് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍.എ. ഖാലിദ് ഉദ്ഘാടനംചെയ്യും.

ജൂത , ക്രിസ്ത്യന്‍ , ഇസ്ലാം മതങ്ങള്‍ സ്വീകരിച്ച ആയിശയുടെ യാത്ര ദുബയില്‍ എത്തി

on Jan 24, 2010

ദുബൈ: പുസ്തകത്താളുകളില്‍ വായിച്ചറിഞ്ഞ മധ്യപൂര്‍വ ദേശത്തെ മുസ്ലിം സംസ്കാരം അനുഭവിച്ചറിയാന്‍ സക്കിയും കുടുംബവും യൂറോപ്പില്‍നിന്ന് കരമാര്‍ഗം യു.എ.ഇയിലെത്തി. ജൂത കുടുംബത്തില്‍ ജനിച്ച് ക്രിസ്ത്യാനിയായി വളര്‍ന്ന് ഒടുവില്‍ ഇസ്ലാം സ്വീകരിച്ച ഭാര്യ ആയിശയുടെ ആഗ്രഹമനുസരിച്ചാണ് സക്കിയുടെയും കുടുംബത്തിന്റെയും പശ്ചിമേഷ്യന്‍ പര്യടനം. വായിച്ചറിഞ്ഞ ഇസ്ലാമിക സംസ്കാരത്തിന്റെ മണ്ണ് തൊട്ടറിയാനാണ് ആസ്ത്രേലിയയില്‍നിന്ന് സക്കി ബയാത്തിയും ഭാര്യ ആയിശയും അഞ്ച് മക്കളും സ്വന്തം കാറില്‍ എട്ട് രാഷ്ട്രങ്ങള്‍ താണ്ടി യു.എ.ഇയിലെത്തിയത്. സ്വീഡനില്‍നിന്നാരംഭിച്ച ഇവരുടെ യാത്ര ജര്‍മനി, ആസ്ത്രിയ, ഇറ്റലി, ഗ്രീസ്, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍, സൌദി, യമന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ താണ്ടിയാണ് യു.എ.ഇയിലെത്തിയത്. 40 ദിവസം നീണ്ട യാത്രയില്‍ പലയിടങ്ങളില്‍ താമസിച്ചു. അവിടുത്തെ ജനങ്ങളുമായി ഇടപെട്ട് ജീവിതരീതിയും ശൈലിയും സംസ്കാരവും അനുഭവിച്ചറിഞ്ഞു. ക്രിസ്റ്റലര്‍ കാറില്‍ 8000 കി.മീ. താണ്ടിയെത്തിയ ഇവര്‍ തിരിച്ചുപോകുന്നത് വിമാനത്തിലാണ്. കാര്‍ തിരിച്ചുകൊണ്ടുപോകാനുള്ള സാങ്കേതിക പ്രയാസമാണ് കാരണം. കാര്‍ യു.എ.ഇയില്‍ വിറ്റശേഷമായിരിക്കും മടക്കയാത്ര. ഇറാഖില്‍നിന്ന് ആസ്ത്രേലിയയിലേക്ക് കുടിയേറിയ സക്കി മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. ഭാര്യ ആയിശയുടെ മാതാവ് ജൂത മതവിശ്വാസിയായിരുന്നു. എന്നാല്‍ മാതാവിനെ പുനര്‍വിവാഹം കഴിച്ചത് ക്രിസ്ത്യന്‍ പാതിരിയാണ്. അങ്ങനെ ആയിശ ക്രിസ്ത്യന്‍ സ്കൂളില്‍ പഠിച്ച് മിഷനറി പ്രവര്‍ത്തനത്തില്‍ മുഴുകി. ഇതിനിടെ ഇസ്ലാമിക ഗ്രന്ഥങ്ങള്‍ താരതമ്യപഠനത്തിന് ലഭിച്ചു. മുസ്ലിം സുഹൃത്തുക്കളുമായുള്ള സഹവാസം ഇവരെ ഇസ്ലാമിലെത്തിച്ചു. 10 വര്‍ഷം മുമ്പാണ് ഇസ്ലാംമതം സ്വീകരിച്ചത്. പഠിച്ച് മനസ്സിലാക്കിയ ഇസ്ലാമിനെ മുസ്ലിം ലോകത്ത് കാണാന്‍ കഴിയാത്തതില്‍ ദുഃഖിതയാണ് ആയിശ. മാനവരാശി അഭിമുഖീകരിക്കുന്ന സകല പ്രശ്നങ്ങള്‍ക്കും പരിഹാരം ഇസ്ലാമില്‍ കണ്ടെത്തിയ ആയിശ സുദീര്‍ഘമായ ഇസ്ലാമിക പഠനത്തിനുംകൂടിയാണ് മധ്യപൂര്‍വ ദേശത്തേക്ക് പര്യടനം നടത്തിയത്. മുസ്ലിംകള്‍ പരമ്പരാഗത സംസ്കാരം ഉപേക്ഷിച്ച് പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പാശ്ചാത്യര്‍ തങ്ങളുടെ സംസ്കാരവും ജീവിതരീതിയും കൊണ്ട് ദുരിതമനുഭവിക്കുകയാണെന്ന് ആയിശ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ രാജ്യമായ തുര്‍ക്കിയിലെ ജനങ്ങള്‍ ഇസ്ലാമിക സംസ്കാരം കൈവിടാതെ സൂക്ഷിക്കുമ്പോള്‍ അറബ് രാജ്യങ്ങള്‍ മറിച്ചാണ് ചെയ്യുന്നതെന്ന വിമര്‍ശനവുമുണ്ട് ആയിശക്ക്. പാശ്ചാത്യ സ്ത്രീകള്‍ സ്വതന്ത്രരാണെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ പിതാവിന്റെയും ഭര്‍ത്താവിന്റെയും മക്കളുടെയും ആശ്രയം ലഭിക്കാത്ത കഷ്ടതയനുഭവിക്കുകയാണവര്‍. ബന്ധങ്ങള്‍ക്ക് മുസ്ലിം നാടുകള്‍ നല്‍കുന്ന വില മാതൃകയാണ്. മുസ്ലിംകള്‍ എല്ലാംകൊണ്ടും തങ്ങളുടെ വേരുകളിലേക്ക് തിരിച്ചുപോകണമെന്നാണ് ആയിശ പറയുന്നത്. ഒരാഴ്ചത്തെ ദുബൈ സന്ദര്‍ശനത്തിനുശേഷം ഇന്ന് വൈകീട്ട് സക്കിയുംകുടുംബവും ആസ്ത്രേലിയയിലേക്ക് തിരിക്കും.

ബി.പി.എല്‍ സര്‍വേയില്‍നിന്നും പ്രദേശത്തെ 200 വീടുകളെ ഒഴിവാക്കി

on Jan 23, 2010

കമ്പ്യൂട്ടറില്‍നിന്നും സ ര്‍വ്വെ സംബന്ധിച്ച വിവരം ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്തപ്പോള്‍ വാര്‍ഡിലെ 240 വീടുകള്‍ മാത്രം സര്‍വ്വെ ചെയ്‌തതായി കണ്ടെത്തി: പഞ്ചായത്ത്‌ മെമ്പര്‍ യു.വി. ഹസൈനാര്‍
അജാനൂര്‍: ദാരിദ്ര്യ രേഖക്കു താഴെയുള്ളവരെ കണ്ടെത്തുന്നതിനുള്ള ബി.പി.എല്‍. സര്‍വേയില്‍നി ന്നും ഒറ്റ വാര്‍ഡിലെ 200 വീടുകളെയും ഒഴിവാക്കിയതായി പരാതി. അജാനൂര്‍ ഗ്രാമപഞ്ചായത്ത്‌ 20-ാം വാര്‍ഡിലാണ്‌ സംഭവം. ഇവിടെയുള്ള 424 വീടുകളില്‍ 224 വീടുകളില്‍ മാത്രമേ എന്യുമറേറ്റര്‍മാര്‍ കണക്കെടുപ്പിനെത്തിയുള്ളൂ. കമ്പ്യൂട്ടറില്‍നിന്നും സ ര്‍വ്വെ സംബന്ധിച്ച വിവരം ഡൗണ്‍ലോഡ്‌ ചെയ്‌തെടുത്തപ്പോള്‍ വാര്‍ഡിലെ 240 വീടുകള്‍ മാത്രം സര്‍വ്വെ ചെയ്‌തതായി കണ്ടെത്തിയെന്ന്‌ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ യു.വി. ഹസൈനാര്‍ അറിയിച്ചു. ഇതില്‍ തന്നെ ഏതാനും വീടുകള്‍ തൊട്ടടുത്ത രണ്ടു വാര്‍ഡുകളില്‍പ്പെട്ടവയാണത്രെ. ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ പൂര്‍ണമായും അര്‍ഹതപ്പെട്ട നിരവധി കുടുംബങ്ങള്‍ സര്‍വെയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടത്‌ പരിഭ്രാന്തിവളര്‍ത്തിയിട്ടുണ്ട്‌. ദാരിദ്ര്യ രേഖക്കു താഴെയുള്ളവര്‍ക്ക്‌ ലഭിക്കേണ്ട ആ നുകൂല്യങ്ങള്‍ പലതും ഇത്തരക്കാര്‍ക്ക്‌ നഷ്‌ടപ്പെടുമെന്ന്‌ മാത്രമല്ല ഇവര്‍ ഇനി എ.പിഎല്‍. ലിസ്റ്റില്‍പ്പെട്ട്‌ പീഡനമേല്‍ക്കേണ്ട സ്ഥിതിയും ഉണ്ടാകും. എന്യുമറേറ്ററര്‍മാരുടെ നിരുത്തരവാദപരമായ സമീപനവും വീഴ്‌ചയും മൂലം പാവപ്പെട്ടവര്‍ ബി.പി.എല്‍. ലിസ്റ്റില്‍നിന്ന്‌ പുറത്താകുന്നത്‌ നീതീകരിക്കാനാവില്ലെന്നും സര്‍വ്വേ നടക്കാത്ത 20-ാം വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സര്‍വെ നടത്തി അര്‍ഹരായവരെ ബി.പി.എല്‍.ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട്‌ യു.വി. ഹസൈനാര്‍ ജില്ലാ കലക്‌ടര്‍, ഹെസ്‌ദുര്‍ഗ്‌ തഹസില്‍ദാര്‍, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി തുടങ്ങിയവര്‍ക്ക്‌ പരാതി സമര്‍പ്പിച്ചിട്ടുണ്ട്‌.

പടിഞ്ഞാറെക്കര വായനശാല അമ്പതാം പിറന്നാള്‍ ആഘോഷിക്കുന്നു

on

അജാനൂര്‍: പടിഞ്ഞാറെക്കര യുവജനവായനശാലയുടെ അമ്പതാം പിറന്നാള്‍ ജനുവരി 26 മുതല്‍ ഒരു വര്‍ ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കും. 26ന്‌ അഞ്ച്‌ മണിക്ക്‌ പടിഞ്ഞാറെക്കര ജ്യോതി ക്ലബ്ബ്‌ പരിസരത്ത്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ചെറാക്കോട്ട്‌ കുഞ്ഞിക്കണ്ണന്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ സി.മൊയ്‌തു അദ്ധ്യക്ഷത വഹിക്കും. വായനശാല സ്ഥാപകപ്രസിഡണ്ട്‌ പരേതനായ അഡ്വ.പി.വേണുഗോപാലന്‍ നായരുടെ ഛായാചിത്രം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടന്‍ അനാഛാദനം ചെയ്യും. സ്ഥാപക സെക്രട്ടറി എം.ബാലകൃഷ്‌ണന്‍ നായരെ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്‌ പി.അമ്പു മാസ്റ്റര്‍ പൊന്നാട അണിയിച്ച്‌ മുഖ്യപ്രഭാഷണം നടത്തും. കെ.രാധാകൃഷ്‌ണന്‍ നായര്‍, ടി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, പി.മുഹമ്മദ്‌ കുഞ്ഞി മാസ്റ്റര്‍, എന്‍.വി.അരവിന്ദാക്ഷന്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ കലാപരിപാടികളുമുണ്ടാകും.

മുട്ടുന്തല മുത്തപ്പന്‍ മടപ്പുര: ഉല്‍സവം ഇന്നും നാളെയും

on

കൊളവയല്‍ മുട്ടുന്തല മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട ഉല്‍സവം ഇന്നും നാളെയും നടക്കും. ഇന്ന്‌ വൈകിട്ട്‌ ആറിന്‌ ദീപാരാധനയോടുകൂടി ഊട്ടും വെള്ളാട്ടവും നടക്കും. ഒന്‍പതിന്‌ നോര്‍ത്ത്‌ കൊളവയല്‍ ജനകീയ കമ്മിറ്റിയുടെ കാഴ്ച സമര്‍പ്പണം. തുടര്‍ന്ന്‌ കരിമരുന്ന്‌ പ്രയോഗം. നാളെ പുലര്‍ച്ചെ അഞ്ചിന്‌ തിരുവപ്പന വെള്ളാട്ടം, 12ന്‌ അന്നദാനം എന്നിവയോടെ സമാപിക്കും.

കോണ്‍ഗ്രസ് ഉപവാസം

on

അജാനൂര്‍ :മാവുങ്കാലിലെ രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കമ്മിറ്റി ഫിബ്രവരി ഒന്നിന് ഉപവസിക്കും. ഉപവാസം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

പെരുങ്കളിയാട്ടത്തിന് കേളികൊട്ട് ഉണര്‍ത്തി കവുങ്ങ് മുറിക്കല്‍ ചടങ്ങ്

on


കാഞ്ഞങ്ങാട്: പെരുങ്കളിയാട്ടത്തിന്റെ കേളികൊട്ട് ഉണര്‍ത്തി മാണിക്കോത്ത് മാണിക്യ മംഗലം പുന്നക്കാല്‍ ഭഗവതിക്ഷേത്രത്തില്‍ കവുങ്ങ് മുറിക്കല്‍ചടങ്ങ് നടന്നു. 150 വര്‍ഷത്തിന് ശേഷമാണ് ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടംനടക്കുന്നത്.

പുന്നക്കാല്‍ ഭഗവതിയുടെയും ഉച്ചൂളിക്കടവത്ത് ഭഗവതിയുടെയും തിരുമുടിക്കാവശ്യമായ കവുങ്ങ് ക്ഷേത്ര കോയ്മയുടെ വെള്ളിക്കോത്തെ പനയന്തട്ട തറവാട്ടില്‍ നിന്നാണ് മുറിച്ചത്. ആചാരവിധിയോടെ ക്ഷേത്രം പെരുങ്കൊല്ലനായ രവി നീലേശ്വരത്തിന്റെ നേതൃത്വത്തിലാണ് കവുങ്ങ്മുറിച്ചത്. നിലംതൊടാത്ത കവുങ്ങില്‍ പുഷ്പഹാരങ്ങള്‍ ചമയിച്ച് കിഴക്കുകരവഴി കാഞ്ഞങ്ങാട് നഗരപ്രദര്‍ക്ഷിണംചെയ്ത് ക്ഷേത്രത്തിലെത്തിച്ചു. ചെണ്ടമേളഘോഷത്തോടെ വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനികരും വാല്യക്കാരും അകമ്പടിസേവിച്ചു. മൂന്നുപ്രാവശ്യം ക്ഷേത്രപ്രദക്ഷിണം ചെയ്ത് കവുങ്ങുകള്‍ ശ്രീകോവിലില്‍ ഭഗവതിക്ക് കാഴ്ചവെയ്ക്കുകയുംചെയ്തു.

ജില്ലയില്‍ 73,000 പേര്‍ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവര്‍

on

ജില്ലയില്‍ 73,000 പേര്‍ പ്രാഥമിക വിദ്യാഭ്യാസമില്ലാത്തവരാണെന്ന് സാക്ഷരതാ മിഷന്‍ സര്‍വേ റിപ്പോര്‍ട്ട്. ജില്ലയിലെ കന്നട മേഖലയിലെ ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷംപേരും മലയാളമറിയാത്തവരാണെന്നും അവരെയുംകൂടി ഉള്‍പ്പെടുത്തിയതുകൊണ്ടാണ് ഇത്രയധികംപേര്‍ പ്രാഥമിക വിദ്യാഭ്യാസയോഗ്യത ഇല്ലാത്തവരുടെ പട്ടികയില്‍പ്പെട്ടതെന്നും സാക്ഷാരതാ മിഷന്‍ ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത്കുമാര്‍ പറഞ്ഞു. ജില്ലാ തുടര്‍ വിദ്യാഭ്യാസ കലോത്സവത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

107 കേന്ദ്രങ്ങളിലായി 22,000 പഠിതാക്കള്‍ ഇപ്പോഴുണ്ട്. അടുത്ത രണ്ടുവര്‍ഷംകൊണ്ട് ജില്ലയിലെ മുഴുവന്‍ പേരെയും പ്രാഥമികവിദ്യാഭ്യാസം നേടുന്നവരാക്കി മാറ്റുമെന്നും ജില്ലാ കൊ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഈ വര്‍ഷം 567 പേരാണ് 10-ാം തരം തുല്യതാപഠനത്തിന് തയ്യാറെടുക്കുന്നത്. അജാനൂര്‍, വൊര്‍ക്കാടി, മൊഗ്രാല്‍-പുത്തൂര്‍, വെസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്തുകളില്‍ പ്രേരക്മാരില്ലാത്തതിനാല്‍ സാക്ഷരതാ തുടര്‍പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് കൊ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.

മാണിക്കോത്ത് മഖാം ഉറൂസ് ജനുവരി 26 മുതല്‍ 31വരെ

on

കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മാണിക്കോത്ത് മഖാം ഉറൂസ് ജനുവരി 26 മുതല്‍ 31വരെ നടക്കും. 26നു പള്ളിക്കര ഖാസി സി.എച്ച് അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചുഴലി മുഹിയുദ്ദീന്‍ മുസ്ലിയാര്‍ പ്രഭാഷണം നടത്തും.
27നു സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥന, തുടര്‍ന്ന് ഇസ്ലാമിക കഥാപ്രസംഗം.
28നു കബീര്‍ ഫൈസി ചെറുകാടിന്റെ പ്രഭാഷണം. 29നു ഇബ്രാഹിം മുസ്ലിയാര്‍ (വലിയപള്ളി), 30നു മുഹമ്മദ് അരീക്കല്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
30നു നടക്കുന്ന കൂട്ടപ്രാര്‍ത്ഥനക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹാജി ശിഹാബുദ്ദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. 31നു അന്നദാനം. .

കാസര്‍ക്കോട്ടെ യാനപാത്രവും ഹമ്മറും - എം എ റഹ്‌മാന്‍

on


കാസര്‍കോടിന്റേത്‌ ഒരു ഓട്ടോമൊബൈല്‍ സംസ്‌കാരമാണ്‌. യാനപാത്രങ്ങളിലൂടെ കടല്‍ സഞ്ചാരം നടത്തിയ സെമിറ്റിക്‌ ജനതയുടെ ഒരു കൈ വഴി കാസര്‍ക്കോട്ടുണ്ട്‌. ഉരു നിര്‍മ്മാണത്തിന്‌ പ്രസിദ്ധമാണ്‌ കാസര്‍ക്കോട്ടെ തളങ്കര. കാസര്‍കോട്‌ നിന്ന്‌ ബോംബെയിലേക്കുളള ജലപാതകള്‍ തകരുന്നത്‌ നാഷണല്‍ ഹൈവേയില്‍ പാലങ്ങള്‍ വരുന്ന അറുപതുകളിലാണ്‌. അതോടെ ഉരുക്കളുടെ യാനം നിന്നു. പതുക്കെ ഗള്‍ഫ്‌ അധിനിവേശം വന്നു 'Camel ഉം Cadillae' എന്ന അറേബ്യന്‍ പ്രയോഗവുമായി. ഗള്‍ഫില്‍ നിന്ന്‌ പുതുപ്പണവുമായി വന്നവര്‍ യാനപാത്രത്തിന്റെ തുടര്‍ച്ചയായി ഓട്ടോമൊബൈലുകളെ കണ്ടു. പി.ടി. കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോമിലെ നായകന്‍ ഗള്‍ഫില്‍ നിന്ന്‌ തിരിച്ചുവന്ന്‌ കച്ചവടം ചെയ്‌ത്‌ കടത്തില്‍ മുങ്ങി. വീണ്ടും ഗള്‍ഫില്‍ പോകാന്‍ നിര്‍ബന്ധിതനാകുന്ന ഘട്ടത്തില്‍ അയാളിരിക്കുന്ന കട്ടിലിന്റെ രൂപം ഒരു തോണിയുടെതാണ്‌. ``ഒന്നുകില്‍ കച്ചോടം അല്ലെങ്കില്‍ ഓടം'' എന്ന മാപ്പിള ശൈലി ഈ യാനപാത്രസംസ്‌കാരത്തെ കുറിക്കുന്നു. ഓടം പോയപ്പോള്‍ കാറും ബൈക്കും അവരുടെ സഹചാരിയായി. ഗള്‍ഫിലിറങ്ങിയ ഏതു പുതിയ കാറും കാസര്‍ക്കോേട്ടത്തി. അമേരിക്കന്‍ മിലിട്ടറി കാറായ ഹമ്മര്‍ പോലും ഇന്ന്‌ കാസര്‍കോട്ടുണ്ട്‌. ചെറുപ്പക്കാര്‍ മോട്ടോര്‍ ബൈക്കുകളില്ലാതെ പുറത്തിറങ്ങാതെയായി. കുടുംബനാഥന്‍ എപ്പോഴും വിദേശത്തായിരിക്കും. പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കളാണ്‌ മിക്കയിടത്തും വീട്ടുകാര്യങ്ങള്‍ നോക്കുന്നത്‌. മാസാമാസം ഡ്രാഫ്‌റ്റായെത്തുന്ന പണം കൈകാര്യം ചെയ്യുന്നതും അവര്‍ തന്നെ.
ഇരുചക്രവാഹനങ്ങള്‍ അവരുടെ ആവശ്യമായി മാറി. ഇങ്ങനെ ഒരേ തൂവല്‍പക്ഷികളായവര്‍ ഒരു സംഘമായി മാറി. അത്‌ പണാധിപത്യത്തിന്റെ ഒരു പുതിയ സംസ്‌കാരം സൃഷ്‌ടിച്ചു. നിയമത്തെയും പണം കൊണ്ട്‌ കൈക്കലാക്കി. ഇത്തരം സംഘങ്ങള്‍ വിവാഹവീടുകളിലും ഒന്നിച്ചെത്തി. അവര്‍ ഒരേ തരം ഡ്രസ്സുകള്‍ ധരിച്ചു. ഏതോ ഒരു അരക്ഷിതാവസ്ഥ അവരെ ഭരിച്ചു. അതുകൊണ്ടവര്‍ എല്ലായിടത്തും അരക്ഷിതാവസ്ഥാ സൃഷ്‌ടിച്ചു. മറ്റുളളവരാല്‍ ശ്രദ്ധിക്കപ്പെടാനും മറ്റുളളവര്‍ക്കുമേല്‍ കുതിരകയറാനും അവര്‍ ഓരോ വിക്രിയകള്‍ ചെയ്‌തു തുടങ്ങി. എല്ലാ ആഘോഷങ്ങളും അവര്‍ അടിച്ചുപൊളിച്ചു. മത നിയമങ്ങളെ അവര്‍ കാറ്റില്‍ പറത്തി. കല്യാണവീടുകളില്‍ അവര്‍ നുഴഞ്ഞുകയറി. മണവാളനെ റാഗ്‌ ചെയ്‌തു. മണവാളനൊപ്പം ബൈക്ക്‌ റാലി നടത്തിയും പടക്കം പൊട്ടിച്ചും കൃത്രിമ മഞ്ഞുണ്ടാക്കുന്ന അസഹ്യമായ സ്‌പ്രേ അടിച്ചും സദസ്സും മണിയറയും വര്‍ണ്ണപ്പൊടിയില്‍ മുക്കി.
ജീവിതത്തില്‍ അവര്‍ സ്വയം നിര്‍മ്മിച്ചെടുത്ത വിനോദമായിരുന്നു അത്‌. അതിന്‌ ഒരു ലൈസന്‍സും ആവശ്യമില്ലെന്ന്‌ അവര്‍ കരുതി. ഇവര്‍ വാഴുന്ന മേഖലകളെ കീഴടക്കാനാവാതെ മതസ്ഥാപനങ്ങള്‍ തന്നെ ഫത്‌വ ഇറക്കി. എന്നിട്ടും അവര്‍ അടങ്ങിയിരുന്നില്ല. സ്വസമുദായത്തിനും പൊതുസമൂഹത്തിനും ഒരുപോലെ ശല്യമാണിവര്‍. നിയമപാലകരും സമ്മര്‍ദ്ദത്തിന്‌ വഴങ്ങി അവര്‍ക്ക്‌ ഇളവുകള്‍ കൊടുത്തു. ഇപ്പോള്‍ ഇവര്‍ നിയമത്തെയും കൈയിലെടുക്കുന്നു. അവരെ ബഹിഷ്‌ക്കരിക്കാനും തളളിപ്പറയാനുമുളള ആര്‍ജ്ജവം സമുദായം കാണിക്കണം. അവരെ നേരിടുവാനും ശിക്ഷിക്കാനും നിലവിലുളള നിയമങ്ങള്‍ തന്നെ പര്യാപ്‌തമാണ്‌. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകുന്ന ജനാധിപത്യരാഷ്‌ട്രത്തിലാണ്‌ നാം ജീവിക്കുന്നത്‌.
നഗരത്തില്‍ പൊലീസിന്റെ പ്രതിച്ഛായയ്‌ക്കുമുണ്ട്‌ കളങ്കങ്ങള്‍. പിടിച്ചെടുത്ത ചന്ദനതൈലം പിന്നീട്‌ വെളളമായതും, ബ്രൗണ്‍ഷുഗര്‍ പിണ്ണാക്കുപൊടിയായതും, പുലിത്തോല്‍ പശുത്തോലായതും കാസര്‍കോട്ടുകാര്‍ മറന്നിട്ടില്ല. സഫിയകേസില്‍ ഒരു പൊലീസുദ്യോഗസ്ഥന്‍ പ്രതിക്കൂട്ടിലാണ്‌. ഏറ്റവും പുതിയ സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന പതിനഞ്ചുപേര്‍ക്ക്‌ നവംബര്‍ 26-നാണ്‌ കാസര്‍കോട്‌ കോടതി ജാമ്യം അനുവദിച്ചത്‌. ജാമ്യാപേക്ഷ പരഗണിക്കവേ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ്‌ പ്രോഷിക്യൂഷന്‍ കേസ്‌ ഡയറി ഹാജറാക്കിയിരുന്നില്ല. അതുകൊണ്ടാണ്‌ അവര്‍ക്ക്‌ ജാമ്യം കിട്ടിയത്‌. കാസര്‍കോട്‌ സംഭവങ്ങളുമായി ബന്ധപ്പെട്ടിട്ടുളള പ്രധാന രേഖകള്‍ പൊലീസ്‌ മറച്ചുവെക്കുന്നതായി കോടതി വിമര്‍ശിച്ചു. സംഭവത്തിന്റെ എഫ്‌.ഐ.ആര്‍ പോലും കൃത്യമായി എഴുതിയിട്ടില്ലെന്ന്‌ കോടതി ചൂണ്ടികാട്ടി. പൊലീസ്‌ രേഖയില്‍ വര്‍ഗീയച്ചുവയുളള പരാമര്‍ശമുണ്ടായി. ഇപ്പോഴും പ്രതികൂട്ടിലാവുന്നത്‌ പൊലീസാണ്‌.
2009 മെയ്‌ 17-ന്‌ കേരളത്തിന്റെ തെക്കെ അറ്റത്ത്‌ ബീമാപളളി ചെറിയ തുറയില്‍ നടന്ന പൊലീസ്‌ വെടിവെയ്‌പ്പില്‍ ആറുപേരാണ്‌ മരിച്ചത്‌. കേരള പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണത്‌. അതൊരു സമുദായ സംഘര്‍ഷമായിട്ടാണ്‌ ആദ്യം പൊലീസ്‌ പറഞ്ഞത്‌. മാത്രമല്ല അവിടം ജലാറ്റിന്‍ സ്റ്റിക്കുകളുടെയും, സ്‌ഫോടകവസ്‌തുക്കളുടെയും സങ്കേതമായും മുദ്ര കുത്തപ്പെട്ടിരുന്നു. പൊലീസ്‌ തക്കസമയത്ത്‌ ഇടപെട്ടില്ലായിരുന്നെങ്കില്‍ ചെറിയതുറയിലെ ക്രൈസ്‌തവ ദേവാലയവും നൂറുകണക്കിനാളുകളും കത്തിയമരുമായിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. മയക്കുമരുന്നും ഗുണ്ടാപ്പണിയുമുളള ഒരു സാമൂഹിക വിരുദ്ധന്‍ വരുത്തിവെച്ച ക്രമസമാധാന പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കാമായിരുന്നിട്ടും അതൊരു സാമുദായിക സംഘര്‍ഷമായി ചിത്രീകരിക്കപ്പെട്ടു. വെടിയേറ്റ്‌ മരിച്ച ഒരാളുടെ ശവം പൊലീസ്‌ മണപ്പുറത്തുകൂടി വലിച്ചിഴക്കുന്ന ചിത്രം പുറത്തുവന്നതോടെ പൊലീസ്‌ ഭാഷ്യങ്ങളുടെ മറ നീങ്ങി. വ്യവസ്ഥകള്‍ പാലിക്കാതെയുളള പൊലീസിന്റെ വെടിവെയ്‌പ്പിനെ നരഹത്യയായികണ്ട്‌ കേസെടുക്കാന്‍ കൊടുത്ത ഹരജിയില്‍ കൊലക്കുറ്റത്തിന്‌ കേസ്സെടുത്ത്‌ അന്വേഷിക്കാന്‍ തിരുവനന്തപുരം ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഉത്തരവിട്ടിരിക്കുകയാണ്‌. കാസര്‍കോട്ടും വ്യവസ്ഥകള്‍ പാലിക്കാതെയുളള വെടിവെയ്‌പ്പാണ്‌ പൊലീസ്‌ നടത്തിയത്‌. അതും ഗണ്‍മാന്റെ കൈയിലെ തോക്കുകൊണ്ട്‌ എസ്‌.പി ജനകൂട്ടത്തിന്‌ നേര്‍ക്ക്‌ നേരിട്ട്‌ വെടിവെയ്‌ക്കുകയായിരുന്നു.
കാസര്‍കോടും ബീമാപളളിയും തമ്മിലുളള സാദൃശ്യങ്ങള്‍ ശ്രദ്ധേയമാണ്‌. അത്‌ രണ്ടും കടല്‍തീരപട്ടണങ്ങള്‍. ബീമാപളളി സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കാസര്‍കോട്ടും ജുഡീഷ്യല്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. ക്ലോസ്‌ ലെവിസ്‌ട്രോസ്‌ പറഞ്ഞു: ``കാറ്റാടിയന്ത്രങ്ങള്‍ക്ക്‌ കീഴില്‍ ഒളിഞ്ഞിരിക്കുന്ന ഭീമന്മാരെയാണ്‌ തിരിച്ചറിയേണ്ടത്‌. കാറ്റാടിയന്ത്രത്തെയല്ല.'' കാസര്‍കോടിന്റെ സംഘര്‍ഷാത്മകതയുടെ അപ്രത്യക്ഷതകളില്‍ ഒളിയജണ്ടകളുണ്ട്‌. ആരോ ഇതിനെ

കുളത്തുങ്കാല്‍ കുഞ്ഞഹമ്മദ് വാണിയമ്പാറ (60) നിര്യാതയായി.

on Jan 22, 2010

ചിത്താരി: മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് മരുമകളുടെ വിവാഹം ക്ഷണിച്ച് മടങ്ങവെ പള്ളിക്കമ്മിറ്റി മുന്‍ സെക്രട്ടറി കുഴഞ്ഞ് വീണ് മരിച്ചു. സൗത്ത് ചിത്താരി വാണിയമ്പാറയിലെ കൊളത്തുങ്കാല്‍ കുഞ്ഞഹമ്മദ്(56) ആണ് വടകരയില്‍ വെച്ച് കാറില്‍ യാത്ര ചെയ്യവെ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞ് വീണത്. ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് സെക്രട്ടറിയായിരുന്ന കുഞ്ഞഹമ്മദ് ഇപ്പോള്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. ഷാര്‍ജ കിംഗ് ഫൈസല്‍ റോഡില്‍ നെജ്റാന്‍ ഗ്രോസറിക്കട നടത്തി വന്ന കുഞ്ഞഹമ്മദ് മൂന്ന് വര്‍ഷമായി നാട്ടിലാണ്. മക്കളാണ് ഇപ്പോള്‍ ഷാര്‍ജയിലെ കട നടത്തുന്നത്. ജനുവരി 21ന് ജ്യേഷ്ഠന്റെ മകളുടെ വിവാഹവും 31ന് സഹോദരിയുടെ മകളുടെ വിവാഹവും നടക്കുന്നതിനാല്‍ ഹൈദരലി ശിഹാബ് തങ്ങളെ ക്ഷണിച്ച് കാറില്‍ മടങ്ങുമ്പോഴാണ് മരണം സംഭവിച്ചത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബര്‍ സിയാറത്തും നടത്തിയ ശേഷമായിരുന്നു മടങ്ങിയത്. ഭാര്യ കുഞ്ഞാമിന. മക്കള്‍: സക്കറിയ, യൂനുസ്(ഇരുവരും ഷാര്‍ജ), മൈമൂന, സൈനബ. മരുമക്കള്‍: മജീദ് ചേറ്റുകുണ്ട്, അസീസ് ചിത്താരി. ഖബറടക്കം സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു. മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, എ.പി മുഹമ്മദ് മുസ് ലിയാര്‍ മാണിക്കോത്ത്, ചിത്താരി അബ്ദുല്ല സഅദി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.

വിവാദങ്ങള്‍ ഒടുങ്ങി; ചിത്താരിയില്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു

on Jan 21, 2010


ചിത്താരി: വിവാദങ്ങള്‍ ഒടുങ്ങിയതോടെ ചിത്താരിയില്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ വൈമുഖ്യം കാട്ടിയപ്പോള്‍ പുഴക്ക് മരപ്പാലം പണിത് പ്രതിഷേധിച്ച ചിത്താരി കടപ്പുറം ദ്വീപ്നിവാസികളുടെ സമരം വിജയം കണ്ടു. നാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ചിത്താരി പ്യ്ഴക്ക് കോണ്‍ക്രീറ്റ് പാലം നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. സുനാമി ഫണ്ടില്‍ നിന്ന് 70 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പണിയുന്നത്. അജാനുര്‍ 19‍ാം വാര്‍ഡ് ഉള്‍പ്പെടുന്ന ചിത്താരി ദ്വീപ് നഗരത്തില്‍ നിന്ന് അകലെയല്ലെങ്കിലും യാത്രാസൗകര്യമില്ലാത്തതിനാല്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. 300 ലധികം കുടുംബങ്ങള്‍ ഇവിടെയുണ്ട്. കാല വര്‍ഷം കടക്കുമ്പോള്‍ ജനങ്ങള്‍ ഭയപ്പാടിന്റെ ദിവസങ്ങള്‍ തള്ളിനീക്കുന്നു. സ്കൂളില്‍ പോകാന്‍ പോലും വഴിയില്ല. ദുരിതത്തിന് അറുതിവരുത്തണമെന്നാവശ്യപ്പെട്ട് തോണി യാത്ര ഒഴിവാക്കി നടപ്പാലമെങ്കിലും നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സമരമുറകള്‍ പലതും പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ പണിത നടപ്പാലം നാലുവര്‍ഷത്തോളം പ്രയോജനപ്പെട്ടെങ്കിലും പിന്നീട് യാത്രക്ക് കൊള്ളാതായി. ഈ ദുസ്ഥിതി കണക്കിലെടുത്താണ് പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഒരു വര്‍ഷം മുമ്പ് തറക്കല്ലിട്ടു. പാലം എവിടെ പണിയണമെന്നതിനെ ചൊല്ലി തര്‍ക്കങ്ങളും വിവാദങ്ങളും നിലനില്‍ക്കെ മാട്ടുമ്മലിലാണ് തറക്കല്ലിട്ടത്. നടപ്പാലം സ്ഥിതിചെയ്യുന്ന സ്ഥലത്തുതന്നെ കോണ്‍ക്രീറ്റ് പാലവും നിര്‍മ്മിക്കണമെന്ന ആവസ്യം ഉയര്‍ന്നപ്പോള്‍ തര്‍ക്കവും ഉടലെടുത്തു. ദ്വീപിന്റെ തെക്കുഭാഗത്തുള്ളവര്‍ക്കു കൂടി സൗകര്യം ലഭിക്കുന്നതിന് മാട്ടുമ്മലില്‍ പാലം പണിയണമെന്ന അഭിപ്രായം നേതൃതലത്തില്‍ ഉയര്‍ന്നതോടെ വിവാദങ്ങള്‍ അടങ്ങി. വടക്കുഭാഗത്തുള്ളവര്‍ക്ക് ചേറ്റുക്കുണ്ടില്‍ എളുപ്പം എത്താമെന്നതും തര്‍ക്കം അവസാനിക്കാന്‍ കാരണമായി.

കാസര്‍കോട് വെടിവെപ്പ്: എസ്.പി രാംദാസ് പോത്തന്‍ ഒറ്റപ്പെടുന്നു

on

കാസര്‍കോട്: കാസര്‍കോട് പൊലീസ് വെടിവെപ്പ് കേസില്‍ സഹപ്രവര്‍ത്തകരുടെ സഹകരണമില്ലാതെ മുന്‍ എസ്.പി രാംദാസ് പോത്തന്‍ ഒറ്റപ്പെടുന്നു. കഴിഞ്ഞ നവംബര്‍ 15ന് മുസ്ലിംലീഗ് സ്വീകരണ സമ്മേളനത്തിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകന്‍ ചെറുവത്തൂര്‍ പയ്യങ്കിയിലെ എം.കെ. മുസ്തഫ ഹാജിയുടെ മകന്‍ കെ. ശഫീഖ് (18) വെടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ രാംദാസ് പോത്തന് അനുകൂലമായി സാക്ഷി പറയാന്‍ സഹപ്രവര്‍ത്തകര്‍ തയാറാവാത്തതാണ് കാരണം. പൊലീസ് വെടിവെപ്പിനിടയായ സാഹചര്യത്തെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍പോലും എസ്.പിക്ക് അനുകൂലമായി മൊഴി നല്‍കിയിട്ടില്ലെന്നാണ് വിവരം. മാസങ്ങള്‍ക്കകം ഭരണം മാറുമെന്ന തിരിച്ചറിവാണത്രെ 'സ്വയരക്ഷ'ക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്.ക്രൈംബ്രാഞ്ച് ശേഖരിച്ച സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പിങ്ങുകളും കാണിച്ച് മൊഴിയെടുക്കവെ, ഇവരില്‍ ആരെയും തിരിച്ചറിയില്ലെന്നാണ് പൊലീസുകാര്‍ നല്‍കിയ മൊഴി. ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതിനെക്കുറിച്ചും വെടിവെപ്പിനുള്ള സാഹചര്യം ഉണ്ടായിരുന്നോ, പൊലീസിനുനേരെ അക്രമമുണ്ടായോ തുടങ്ങി ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്കൊന്നും ഉയര്‍ന്ന പൊലീസുകാരടക്കം കൃത്യമായ മറുപടി നല്‍കിയിട്ടില്ലത്രെ. അതേസമയം, കാസര്‍കോട് സി.ഐയുടെ ജീപ്പ് മറിച്ചിട്ട് കത്തിക്കാന്‍ ശ്രമിച്ചതായി ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ജീപ്പില്‍നിന്ന് ഗ്രനേഡ് തട്ടിയെടുത്തയാളെ ഡ്രൈവര്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ 'തങ്ങളൊന്നും കണ്ടിട്ടില്ലെന്ന' നിലപാടിലാണെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ 'മാധ്യമ'ത്തോട് പറഞ്ഞു.വെടിവെപ്പിനുമുമ്പ് ബദിയഡുക്ക എസ്.ഐ സിബി തോമസും ഏതാനും പൊലീസുകാരും കല്ലേറുകൊണ്ട് റോഡില്‍ വീണിരുന്നു. മൂക്കിനും പല്ലുകള്‍ക്കും പരിക്കേറ്റ എസ്.ഐ ദിവസങ്ങളോളം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. എന്നാല്‍ കല്ലേറുണ്ടായോ, എവിടെനിന്ന്, അക്രമികള്‍ ആരെല്ലാം തുടങ്ങി ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങള്‍ക്കൊന്നും അന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കല്ല് വന്നത് എവിടെനിന്നെന്നറിയില്ല, അക്രമികളില്‍ ആരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നിങ്ങനെയാണ് പൊലീസുകാരുടെ മൊഴി. പൊലീസുകാരെ രക്ഷിക്കാനായി വെടിവെപ്പിന്റെ ഉത്തരവാദിത്തം എസ്.പി സ്വയം ഏറ്റെടുത്ത സാഹചര്യത്തില്‍ 'തടി രക്ഷപ്പെടുത്താന്‍' സഹപ്രവര്‍ത്തകര്‍ കാണിക്കുന്ന വ്യഗ്രത തങ്ങളെ അദ്ഭുതപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.അതേസമയം, എം.ജി റോഡിനടുത്ത അമെയ് കോളനി ആക്രമിച്ച് വര്‍ഗീയ കലാപം ഇളക്കിവിടാന്‍ ലീഗ് സമ്മേളനത്തിനെത്തിയ ഒരുസംഘം ബോധപൂര്‍വം ശ്രമിച്ചതിന് നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. മറ്റു ചില സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന അക്രമികളെ തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.പൊലീസിനെ ആക്രമിച്ച സംഘത്തിനുനേരെ വെടിവെച്ചില്ലായിരുന്നെങ്കില്‍ കാസര്‍കോട് കത്തിയേനെ എന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ഇപ്പോള്‍ കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് എ.ആര്‍ ക്യാമ്പില്‍ കമാന്‍ഡന്റായ രാംദാസ് പോത്തന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. സഹപ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തിയാലും എല്ലാം അറിയുന്ന ഒരാള്‍ മുകളിലുണ്ട്. ഞാന്‍ ഈശ്വര വിശ്വാസിയാണ് ^അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

From Terror Suspect to Harmony Preacher

on Jan 20, 2010

As Published in 'IslamOnline.net & Newspapers'

Image

"I was happy that I was an imam even though I was in jail," says Yahya.

Imam Ghulam Ilahi Baksh was arrested from his home and thrown in jail for four years before being declared innocent.

"I still don’t understand why I was picked up," he told the Indian Express on Tuesday, January 19.

Last week, a fast track court acquitted Baksh, a 52-year-old imam from southern Mumbai, of all charges and he walked out a free man.

An anti-terrorism squad raided Baksh's house on January 13, 2006, on accusations of harboring terrorists and financing terrorist activities.

He was forced to sign on papers before being arrested and thrown in the Arthur Road Jail, without being told anything about his alleged crimes.

Baksh later discovered he was jailed based on intercepted telephone calls between him and people accused by Indian of links to Lashkar-e-Taiba, a group fighting Indian rule in Kashmir.

India labels as "terrorist" attacks by Muslim groups opposed to its rule of Kashmir, a Muslim-majority Himalayan region divided between India and Pakistan.

The UN and Pakistan support self-determination in Kashmir, while India opposes any such option.

The imam tried in vain to prove his innocence for four years before he was finally vindicated in the Sunday court session.

"There is no evidence to show that they were members of any outfit," ruled the judge.

"Maulana, there is no witness against you. You are being acquitted for lack of evidence," he told a tearful Baksh who prayed in the court corridor in the presence of several policemen to thank Allah.

There are some 140 million Muslims in Hindu-majority India, the world's third-largest Muslim population after those of Indonesia and Pakistan.

Many complain that they are detained, abused and tortured to confess to "terror" crimes or because of their relation to Kashmiri activists.

Spreading Tolerance

Imam Baksh still remembers how he was put in solitary confinement once in jail.

"Imagine a barrack where it is just you and no one else for months.

"I craved for somebody’s company," said the imam who now believes "there is nothing more punishing than forced loneliness."

After submitting several appeals, he was finally shifted into another cell that housed many murder convicts.

Baksh, who worked as imam for 24 years, found himself a good cause to serve while waiting for justice: spreading tolerance between Muslim and Hindu inmates.

"There were Hindus, Muslims and Christians in the barrack. But there was some problem as the timings for Hindu prayers and the namaz [Muslim prayer] clashed."

He worked out a scheme to assign time for each group to pray.

"When I requested my Hindu brothers to time their prayers just before or after the namaz, they readily agreed.

"Everything went off smoothly after that."

Baksh says that doing useful things and reaching out to others helped him go throw the toughest time of his life.

"I was happy that I was an imam even though I was in jail."

Courtesy:http://www.islamonline.net

സ്ത്രീധന പീഡനം: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

on Jan 19, 2010

കൊളവയല്‍:നവവധുവിനെ സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് കൊളവയല്‍ മുട്ടുന്തലയിലെ റുഖിയയുടെ(21) പരാതിയിലാണ് ഭര്‍ത്താവ് ചളിയങ്കോട് സഫ വില്ല ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഹബീബ്, ബന്ധുക്കളായ ബല്‍ക്കീസ്, ഹസീന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 2009 ഒക്ടോബര്‍ ഒമ്പതിനാണ് റുഖിയയും ഹബീബും വിവാഹിതരായത്. 2010 ജനുവരി 18ന് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അടിച്ചുപരിക്കേല്‍പിക്കുഅകയായിരുന്നു. പരിക്കേറ്റ റുഖിയയെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജമാ-അത്ത് സ്‌കൂളില്‍ അധ്യാപക നിയമനം

on

ചിത്താരി ജമാ-അത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകന്റെ ഒഴിവ്. ജനവരി 20ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ ഇണ്റ്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ 0467-2267484, 9847432191 എന്നീ നമ്പറുകളില്‍.

തമ്പാന്‍ മുങ്ങിയെടുത്തത് അറഫയുടെ പ്രാണന്‍

on Jan 18, 2010

തൃക്കരിപ്പൂര്‍: കുടിവെള്ള പദ്ധതിക്കുവേണ്ടി കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയ കിണറ്റില്‍ വീണ പിഞ്ചുകുഞ്ഞിന് യുവാവിന്റെ അസാമാന്യ ധൈര്യം തുണയായി.
തൃക്കരിപ്പൂര്‍ ബീരിച്ചേരി മന പരിസരത്ത് കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.
സൌദിയിലുള്ള ബീരിച്ചേരിയിലെ എസ്. ഹാരിസിന്റെ മകള്‍ അറഫയാണ് (രണ്ടര) ബര്‍മ കുടിവെള്ള പദ്ധതിയുടെ കിണറ്റിലേക്ക് മാന്‍ഹോളിലൂടെ വീണത്. ആറുമീറ്ററോളം വ്യാസമുള്ള കിണറിന്റെ മുകള്‍ഭാഗം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പൈപ്പുകള്‍ ഇറക്കിയ ഭാഗത്തെ വിടവിലൂടെയാണ് കുഞ്ഞ് അകത്തേക്ക് വീണത്.
കിണറിന്റെ പരിസരത്ത് കളിക്കുകയായിരുന്ന മറ്റൊരു കുട്ടിയാണ് അറഫ കിണറ്റില്‍ വീണ വിവരം വീട്ടുകാരെ അറിയിച്ചത്.
വീട്ടുകാര്‍ നിലവിളിക്കുന്നത് കേട്ട് സ്ഥലത്തെത്തിയ വാര്‍പ്പ് മേസ്ത്രി കുതിരുഗ്രല്‍ തമ്പാന്‍ (35) പൈപ്പിന്റെ വിടവിലൂടെ അതിസാഹസികമായി കിണറ്റിലിറങ്ങി കുട്ടിയെ വീണ്ടെടുക്കുകയായിരുന്നു.
മുകള്‍ഭാഗം മൂടിയതിനാല്‍ അകത്ത് ഒന്നും കാണാനായില്ലെന്ന് തമ്പാന്‍ പറഞ്ഞു. ഇരുട്ടില്‍ മുങ്ങിത്തപ്പി ഏതാണ്ട് ഒരുമിനിറ്റുകൊണ്ടുതന്നെ കുട്ടിയെ കണ്ടെത്താനായത് ഭാഗ്യമായി. കിണറ്റില്‍ രണ്ടാള്‍ ആഴത്തില്‍ വെള്ളമുണ്ടായിരുന്നു.
ആള്‍മറ ഉയര്‍ത്തിക്കെട്ടാതെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയതാണ് കുട്ടികള്‍ കയറാനിടയാക്കിയത്. അബോധാവസ്ഥയിലായ കുഞ്ഞിനെ മുകളിലെത്തിക്കാന്‍ പൈപ്പില്‍ തൂങ്ങിനിന്ന് സഹായിച്ചത് കെ.വി. കുഞ്ഞികൃഷ്ണന്‍, ടി.വി. സുനില്‍, കെ. ശ്രീജിത്ത് എന്നിവരാണ്. അറഫ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്

മഡിയന്‍ ഉല്‍സവത്തിനിടെ സംഘര്‍ഷം; 17 പേര്‍ക്കെതിരെ കേസ്

on Jan 16, 2010

മഡിയന്‍ കൂലോം പാട്ടുല്‍സവത്തിനിടയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
മഡിയനിലെ കൃഷ്ണന്റെ മകന്‍ സുരേഷിന്റെ പരാതിയില്‍ സുനില്‍, മോഹനന്‍, രതീഷ്, ഗണേശന്‍, മനേഷ്, മനോജ്, വിനീഷ്, കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും ഗണേശന്റെ പരാതിയില്‍ സുരേഷ്, സുനില്‍, സുര്‍ജിത്, നാരായണന്‍, രാജീവന്‍ എന്നിവര്‍ക്കുമെതിരെയാണ് കേസെടുത്തത്.
ഇന്നലെ രാവിലെ ആറിന് പ്രസാദ വിതരണ സമയത്താണ് ഇരുവിഭാഗവും സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്.
മുന്‍ ഭരണസമിതിയില്‍പെട്ടവരും നിലവിലുള്ള ഭരണസമിതിയില്‍പെട്ടവരും തമ്മിലുണ്ടായ വാക്കുതര്‍ക്കങ്ങളാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഘട്ടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

What achievement could write Police Investigators on case diary behalf of Riayana absconding?

on Jan 15, 2010


The Riyana case investigation was so poor performance done by concerned investigators... One side the police team investigates for the absconded Riyana. The other part of Kerala the same police recovered missed girl a longtime before. Even though the investigation team was not able to know where she is. They were searching in far places like Karnataka & Mumbai. These things understand by us that the investigators are so blind. No proper co-ordination between each group among police department in Kerala. How dare it’s….But the Kerala police is performing ‘higher grade’ in torturing on the country’s citizen as example as Kasaragod & Trivandrum police shoot to gathering. Actually the policemen and officers are thinking that they concerned for only vanquish on people. Neither nice performance nor nice behaviour commits by Kerala police to the public. A major alteration required to be done by Govt. authority.

By

mychithari.blogspot.com

പൂരക്കളികലാഅക്കാദമി - മെട്രോ ഹാജിയെ ആദരിച്ചു

on Jan 12, 2010

കാഞ്ഞങ്ങാട്‌ സൗത്ത്‌: കേരള പൂരക്കളി കലാ അക്കാദമിയുടെ അഞ്ചാം സംസ്ഥാന സമ്മേളനവേദിയില്‍ പൂരക്കളി അക്കദമിക്ക് നല്‍കിയ സംഭാവനകള്‍ക്ക് പരിഗണിച്ചു വ്യവസായിയും നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ വ്യക്തിത്വവുമായ കാഞ്ഞങ്ങാട്ടെ മെട്രോ മുഹമ്മദ്‌ ഹാജിയെ ആദരിച്ചു.
കാഞ്ഞങ്ങാട്‌ നഗരസഭാ തെയര്‍മാന്‍ അഡ്വ എന്‍ എ ഖാലിദ്‌ ഷാള്‍ അണിയിച്ച്‌ ഉപഹാരം നല്‍കി. ആദരത്തിന്‌ നന്ദി പ്രകാശിപ്പിച്ച്‌ മെട്രോ മുഹമ്മദ്‌ ഹാജി മറുപടി പ്രസംഗം നടത്തി.മാതോത്ത്‌ ശ്രീ ഭഗവതി ക്ഷേത്ര പരിസരത്ത്‌ പ്രത്യേകം തയ്യാറാക്കിയ കുഞ്ഞിവീട്ടില്‍ കണ്ണന്‍ എഴുത്തച്ഛന്‍ നഗരിയിലാണ്‌ മൂന്ന്‌ ദിവസങ്ങളിലായി സമ്മേളനം നടക്കുന്നത്‌. കൊവ്വല്‍ ദാമോദരന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട്‌ നഗരസഭാ ചെയര്‍മാന്‍ അഡ്വ.എന്‍. എ ഖാലിദ്‌ ഉദ്‌ഘാടനം ചെയ്‌തു. എം പി പത്മനാഭന്‍ സ്വാഗതവും എം വി കരുണാകരന്‍ നന്ദിയും പറഞ്ഞു

മഡിയന്‍ കൂലോം പാട്ടുല്‍സവത്തിനു തുടക്കമായി

on

കാഞ്ഞങ്ങാട്: അജാനൂര്‍ കൂര്‍മ്പ ഭഗവതി ക്ഷേത്രത്തില്‍ നിന്നു തെയ്യം വരവോടെ മഡിയന്‍ കൂലോം പാട്ടുല്‍സവത്തിന് തുടക്കമായി. തുടര്‍ന്നു കലാപരിപാടികളും ഉണ്ടായി. ഇന്ന് ഉച്ചയ്ക്ക് അടോട്ട് മുത്തേടത്ത് കുതിരില്‍ നിന്നു കാഴ്ചവരവ് ഉണ്ടാകും. വൈകിട്ട് ആറിന് നെരോത്ത് പെരട്ടൂര്‍ കൂലോം, മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നു തെയ്യം വരവുണ്ടാകും.രാത്രി എട്ടിന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതക്കച്ചേരി.
നാളെ ഉച്ചയ്ക്ക് മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നു തെയ്യം വരവുണ്ടാകും. രാത്രി എട്ടിനു ഗാനമേള. 14ന് പുലര്‍ച്ചെ 4.30ന് വെടിക്കെട്ട്, വൈകിട്ട് 5.30ന്പുറത്തെഴുന്നള്ളത്ത്. 15ന് ഉച്ചപൂജയ്ക്കുശേഷം പെരട്ടൂര്‍ കൂലോം മുളവന്നൂര്‍ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലേക്ക് തെയ്യങ്ങള്‍ തിരിച്ചെഴുന്നള്ളുന്നതോടെ ഉല്‍സവം സമാപിക്കും.

പതിനായിരങ്ങളുടെ മഹാസംഗമത്തോടെ സഅദിയ്യ സമ്മേളനം സമാപിച്ചു

on Jan 10, 2010


പതിനായിരങ്ങളുടെ മഹാസംഗമത്തോടെ സഅദിയ്യ സമ്മേളനം സമാപിച്ചു
സഅദാബാദ്‌ : നാല്‍പതാണ്ടിന്റെ കുതിപ്പിന്‌ ശക്തിപകര്‍ന്ന്‌ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന്‌ ഒഴുകിയെത്തുന്ന ആയിരങ്ങളുടെ മഹാസംഗമം തീര്‍ത്ത്‌ സഅദിയ്യയുടെ സനദ്‌ദാന മഹാസമ്മേളനം സമാപിച്ചു
സാമൂഹിക ജീര്‍ണതകള്‍ക്കും ഭീകര വിധ്വംസക നീക്കങ്ങള്‍ക്കുമെതിരെ മത പ്രബോധകരുടെയും മഹല്ല്‌ നേതൃത്വത്തിന്റെയും യോജിച്ച മുന്നേറ്റങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്‌ത്‌ നാല്‌ ദിനങ്ങളിലായി ദേളി സഅദാബാദില്‍ നടന്നു വരുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ നാല്‍പതാം വാര്‍ഷിക സനദ്‌ ദാന മഹാ സമ്മേളനത്തിന്‌ ആവേശകരമായ പരിസമാപ്‌തി. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി 220 സഅദി പണ്‌ഡിതരും 44 അഫ്‌ളല്‍ സഅദികളും 12 ഹാഫിളുകളും സനദ്‌ ഏറ്റ്‌ വാങ്ങിയതോടെയാണ്‌ സമ്മേളനം സമാപിച്ചത്‌. ഞായറാഴ്‌ച ഉച്ചയോടെ തന്നെ സഅദാബാദും പരിസരവും തൂവെള്ള വസ്‌ത്ര ധാരികളെകൊണ്ട്‌ നിറഞ്ഞിരുന്നു. വിശാലമായ നഗരിയും ക്യാമ്പസും നിറഞ്ഞ്‌ കവിഞ്ഞ്‌ ദേളി ജംക്ഷന്‍ മുതല്‍ മേല്‍പറമ്പ വരെ പരന്നൊഴുകിയ ജന സഞ്ചയം സഅദാബാദിനെ അക്ഷരാര്‍ഥത്തില്‍ പാല്‍കടലാക്കി മാറ്റി. നാല്‌ പതിറ്റാണ്ട്‌ കൊണ്ട്‌ സഅദിയ്യ ജന മനസ്സുകളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ വിളംബരമായി മാറുകയായിരുന്നു കേരളത്തിന്റെയും കര്‍ണാടകയുടെയും വിവിധ മഹല്ലുകളില്‍ നിന്ന്‌ സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമെത്തിയ ജന സഹസ്രങ്ങള്‍. സഅദിയ്യ ക്യാമ്പസിലൊരുക്കിയ പാര്‍ക്കിംഗ്‌ സൗകര്യങ്ങളെല്ലാം അപര്യാപ്‌തമാക്കി കൊണ്ട്‌ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ്‌ താജുല്‍ ഉലമ സയ്യിദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ വൈ പ്രസിഡന്റ്‌ മൗലാനാ മുഹമ്മദ്‌ ഹുസൈന്‍ സിദ്ധീഖ്‌ അബുല്‍ ഹഖാനി ഉദ്‌ഘാടനം ചെയ്‌തു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. താജുല്‍ ഉലമ സയ്യിദ്‌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി സനദുകള്‍ വിതരണം ചെയ്‌തു. നൂറുല്‍ ഉലമ എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ സനദ്‌ ദാന പ്രസംഗം നടത്തി. സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പണ്‌ഡിതന്മാര്‍ക്ക്‌ സ്ഥാന വസത്രം സമ്മാനിച്ചു. മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ ഫസല്‍ ശിഹാബ്‌ ജിഫ്രി പ്രാര്‍ഥനക്ക്‌ നേതൃത്വം നല്‍കി. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, കെ.പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എ.കെ അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍, സയ്യിദ്‌ ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി, സയ്യിദ്‌ ഹസന്‍ അഹ്‌ദല്‍ തങ്ങള്‍,സയ്യിദ്‌ യു.പി.എസ്‌ തങ്ങള്‍ അര്‍ളട്‌ക്ക, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, ആലമ്പാടി എ.എം കുഞ്ഞബ്‌ദുല്ല മുസ്‌ലിയാര്‍, കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ , വി.പി.എം ഫൈസി വില്ല്യാപ്പള്ളി, മാരായമംഗലം അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പേരോട്‌ അബ്‌ദുല്‍ റഹ്‌മാന്‍ സഖാഫി, എ.പി അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, കല്ലട്ര മാഹിന്‍ ഹാജി, യു.കെ മോണു ഹാജി, ബി.എസ്‌ അബദുല്ല കുഞ്ഞി ഫൈസി, കെ.പി ഹുസൈന്‍ സഅദി,സി. അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ടി.സി മുഹമ്മദ്‌ കുഞ്ഞി ഹാജി, പട്ടുവം കെ.പി അബൂബകര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ സ്വാഗതവും പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു. ഞായറാഴ്‌ച രാവിലെ നടന്ന എം.എ അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.കെ.എം സഅദി മണ്ണാര്‍ക്കാട്‌ പണ്‌ഡിത ധര്‍മം അവതരിപ്പിച്ചു. അഗതി മന്ദിരം ഉദ്‌ഘാടനം മഹാരാഷ്‌ട്ര മന്ത്രി നിഥിന്‍ കാശിനാഥ്‌ റാവുത്ത്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. പ്രവാസി സമ്മേളനം എ.പി അബദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പി. കരുണാകരന്‍ എം.പി ഉദ്‌ഘാടനം ചെയ്‌തു. ദക്ഷിണ കര്‍ണാടക മുഅല്ലിം സമ്മേളനം കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. അബ്‌ദുല്‍ അസീസ്‌ ഫൈസി ചെറുവാടി, പി.കെ അബൂബകര്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. മദ്‌റസാ മാനേജ്‌മെന്റ്‌ കണ്‍വെന്‍ഷന്‍ സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ ബുഖാരി യുടെ അധ്യക്ഷതയില്‍ പി.പി മുഹ്‌യദ്ദിന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. 4 ദിവസങ്ങളിലായി നടന്ന 40 ഇന പരിപാടിയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ എത്തിച്ചേര്‍ന്നു.

ഭീകരാരോപണം ഇസ്ലാമിന്റെ അധിനിവേശ ചെറുത്തു നില്‍പിനെ ദുര്‍ബലമാക്കും.-എം.എല്‍.എ

on



ദേളി : അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെ ചെറുത്ത് നില്‍പ് നടത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക ശബ്ദങ്ങളെ ദുര്‍ബലമാക്കുകയെന്ന ഗൂഢ നീക്കമാണ് മുസ്ലിം സമൂഹത്തിന് നേരെയുള്ള തീവ്രവാദ ആരോപണത്തിനു പിന്നിലുള്ളത് കെ.വി കുഞ്ഞിരാമന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സഅദിയ്യ സമ്മേളന ഭാഗമായി നടന്ന ദേശീയ ന്യൂനപക്ഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ചെറു വ്യൂനപക്ഷം തീവ്ര ഭീകര ചിന്തയിലേക്ക് നീങ്ങുന്നുണ്ടെന്ന്ത് യാഥാര്‍ത്ഥ്യമാണ്. ഭീകര പ്രവര്‍ത്നങ്ങള്‍ എന്തിന്റെ പേരിലായാലും സാമ്രാജ്യത്വത്തിന് വളമാവുകയേയുള്ളൂ. അധിനിവേശങ്ങള്‍ക്കെതിരെ ശക്തപ്പെട്ടു വരുന്ന വിവിധ ചിന്തധാരകളുടെ ഐക്യമാണ് സമകാലീന സാഹചര്യം ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിലൂടെ മാത്രമേ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയൂ.മററ്റു മതങ്ങളെപ്പോലെ സ്വാതന്ത്യ്ര സമരത്തിലും തുടര്‍ന്നും ഇന്ത്യയുടെ സംസ്കാരം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുസ്ലിം സമൂഹം പാര്‍ശ്വ വത്കരിക്കപ്പെട്ട് പോയിട്ടുണ്ട്. അദികാരം നില നിര്‍ത്തുന്നതിന് വേണ്ടി ബ്രിട്ടീഷ്കാരുണ്ടാക്കിയ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രം ഭീഷണിയായി ഇപ്പോഴുമുണ്ട്. മതേതര വിശ്വാസികളുടെ കൂട്ടായ്മയിലൂടെ രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താനാവും. എം.എല്‍.എ പറഞ്ഞു.

ജാമിഅ സഅദിയ്യ മത ഭൌതിക കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് മാതൃകയാണെന്ന് കരുണാകരന്‍ എം പി അഭിപ്രായപ്പെട്ടു. സഅദിയ്യ വാര്‍ഷിക സമ്മേളന പ്രവാസി സംഗമത്തില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്നാവശ്യമായി നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് അദ്ധേഹം പറഞ്ഞു. സഅദിയ്യ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്ളിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മൌലാന എം എ ഉസ്താദ്, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്ളിയാര്‍, മുഹമ്മദ് മുസ്ളിയാര്‍ ബായാര്‍, അഹ്മദ് കെ മാണിയൂര്‍, അബ്ദുല്‍ ഗഫ്ഫാര്‍ സഅദി, തുടങ്ങിയവര്‍ സംസാരിച്ചു.

ചിത്താരിയില്‍ രണ്ട് അപകടം !

on

ചിത്താരിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക്‌ പരിക്ക്‌ കുറച്ച് കഴിഞ്ഞ ശേഷം ചിത്താരി ഇലക്ട്രിസിറ്റിക്കു സമീപം ഒരു ഒട്ടോറിക്ഷയും കാറും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ചിത്താരി സ്വദേശി കെ. കെ അബ്ദുല്ലയുടെ മകനു പരിക്കേറ്റു

കീക്കാനം രാമചന്ദ്രന്റെ പ്രബന്ധനു അവാര്‍ഡ്

on

പള്ളിക്കര പഞ്ചായത്തിലെ കീക്കാനം സ്വദേശിയും, ഇപ്പോള്‍ കേരള സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയുമായ രാമചന്ദ്രന്റെ പ്രബന്ധം തിരുവനന്തപുരത്ത് സമാപിച്ച 97-ാമത് ദേശീയ കോണ്‍ഗ്രസ്സില്‍, ജീവശാസ്ത്ര മേഖലയിലെ മികച്ചതായി തിരഞ്ഞെടുക്കുകയുണ്ടായി।സിസിലിയന്‍ ഉഭയജീവികളിലെ വൈവിധ്യത, ജനിതക വര്‍ഗ്ഗീകരണം, ജീവിതചക്രം, ഇവയുടെ പരിസ്ഥിതി ശാസ്ത്രം തുടങ്ങിയവയായിരുന്നു പ്രബന്ധത്തിലെ ഉള്ളടക്കം।ഐ.എസ്.ആര്‍.ഒ.യുടെ മുന്‍ ചെയര്‍മാന്‍ ഡോ. ജി.മാധവന്‍നായര്‍ കാഷ് അവാര്‍ഡും, പ്രശസ്തിപത്രവും രാമചന്ദ്രന് സമ്മാനിച്ചു.ക്യാമറ ട്രാപ്പിംഗ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കാടുകളിലെ കടുവകളുടെ സൂക്ഷ്മവിവര ശേഖരണത്തിന് രൂപവത്കരിച്ച മോണിറ്ററിങ് പ്രോജക്റ്റില്‍ അംഗമായിരുന്നു രാമചന്ദ്രന്‍. ബ്രിട്ടീഷ് സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പോടുകൂടി ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പഠനം നടത്തിയിട്ടുണ്ട്.കേരള സര്‍വ്വകലാശാലയിലെ ഡോ. ഉമ്മന്‍ വി.ഉമ്മന്റെ കീഴിലാണ് ഇപ്പോള്‍ ഗവേഷണം തുടരുന്നത്.പള്ളിക്കര കീക്കാനം വടക്കേക്കര വീട്ടില്‍ ആലക്കോടന്‍ കൊട്ടന്റെയും നാരായണിയുടെയും മകനാണ്. രാവണീശ്വരം ഗവ. ഹൈസ്‌കൂള്‍, അജാനൂര്‍ ഇക്ബാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചിദംബരം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വര്‍ണ്ണമെഡലോടെ ഒന്നാം റാങ്കില്‍ ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. നെറ്റ് വിജയിച്ച ശേഷമാണ് സിസിലിയന്‍ ഉഭയജീവികളെക്കുറിച്ചുള്ള പഠനമേഖല തിരഞ്ഞെടുത്തത്.

ചിത്താരിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക്‌ പരിക്ക്‌

on



ചിത്താരിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക്‌ പരിക്ക്‌
ചിത്താരി: ചിത്താരിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ക്ക്‌ പരിക്ക്‌. ബേക്കല്‍ ഭാഗത്തേക്ക്‌ വരികയായിരുന്ന കെ.എല്‍ 13 എഫ്‌ 2161 ഹരേകൃഷ്‌ണ ബസ്സും കാഞ്ഞങ്ങാട്‌ ഭാഗത്തേക്ക്‌ പോകുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്സുമാണ്‌ ചിത്താരി രിഫാഇ ജംഗ്‌ഷനില്‍ വെച്ച്‌ കൂട്ടിയിടിച്ചത്‌. പരിക്കേററവരെ മാണിക്കോത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അപകടത്തെ തുടര്‍ന്ന്‌ ഈ റൂട്ടിലുളള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പോലീസും ഫയര്‍സര്‍വ്വീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്‌.

ചിത്താരി ബഷീര്‍ സഅദിയ്ക്, സഅദിയ്യ അന്തേവാസി ജീവിത പങ്കാളിയായി

on Jan 9, 2010


ചിത്താരി മുട്ടുന്തല ബഷീര്‍ സഅദി ഹാജി യ്ക് സഅദിയ്യ യതീംഖാന അന്തേവാസി ജീവിത പങ്കാളിയായിസ അദിയ സമ്മേളനത്തോടനു ബന്തിച്ചാണ് ബഷീ​‍ര്‍ സഅദി ഹാജി ഇണയായി സ്വീകരിച്ചു.
ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ച നാട്ടിലെത്തിയ ഉടനെ സഅദിയയിലെത്തി ത്ന്റെ ആഗ്രഹം അറിയിച്ച ബഷീര്‍ സഅദി സഅദിയ അറബിക്ക് കോളേജില്‍ നിന്നും ഇസ്ലാമിക് ബിരുദം നേടിയിട്ടുണ്ടു ഇപ്പോള്‍ അബൂദാബിയില്‍ ജോലിചെയ്യുന്ന ബഷീര്‍ സാഅദി ഡിവിഷന്‍‍ എസ് എസ് എഫ് ജനറല്‍ സെക്രട്ടറിയാണ്
പഠന രംഗത്തും സംഘടനാ രംഗത്തും മികവു തെളിയിച്ച ബഷീര്‍ സഅദി യെ സഅദിയ്യ ഭാരവാഹികളും പണ്ടിതന്മാരും അഭിനന്ദിച്ചു.
മത-ഭൗതിക സമന്വയ വിദ്യാഭ്യാസ വിപ്ലത്തിന് തിരികൊളുത്തിയ ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഇന്ന് നാല്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് നാലുദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചു നടന്ന ജലാലിയ്യ ദിക്ര്‍ഹല്‍ഖയു ടെ മജ് ലിസില്‍ വെച്ചാണ് നികാഹ് നടന്നത്

സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ നികാഹിന്‍ നേതൃത്വം നല്കികെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ ,‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ തുടങ്ങിയവര്‍ സംബന്ദിച്ചു.

തീരാ ദേശ സര്‍വ്വേ (09 & 10) january

on

ഫോട്ടോ എടുക്കുന്നു
തീരദേശ സര്‍വേയുടെ ടാറ്റ എന്‍ട്രി പൂര്‍ത്തിയായ അജാനൂര്‍ പഞ്ചായത്തില്‍ താഴെ പറയുന്ന സ്ചൂലുകളില്‍ ജനുവരി 9 & 10 തീയതികളില്‍ രാവിലെ 8 മുതല്‍ 5 വരെ ഫോട്ടോ എടുക്കുന്നതാണ്. ജി.യു.പി.എസ്. വേലാശ്വരം, എം.പി.എച്.എസ്. എസ്. ബെള്ളിക്കോത്ത്, ജി.യു.പി.എസ്. പുതിയകണ്ടം, ജി.എല്‍.പി.എസ്.മുച്ചിലോട്ട്, ഇക്ബാല്‍ എച്.എസ്. എസ്. അജാനൂര്‍, ജി.എല്‍.പി.എസ്. മടിയന്‍, എനീ സ്കൂള്‍ കളിലാണ് ഫോട്ടോ എടുക്കുന്നത്. ബന്ധപെട്ടവര്‍ ക്യാമ്പുകളില്‍ ഇതില്‍ ഫോട്ടോ എടുക്കേണ്ടതാണ്. ,

കാസര്‍കോട് റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവ

on Jan 7, 2010

എച്ച്.എസ്. വിഭാഗം:::പദ്യം ചൊല്ലല്‍ (അറബിക്): 1. ആയിഷബി അബ്ദുല്ല പി. (ജി.എഫ്.എച്ച്.എസ്.എസ്. പടന്നക്കടപ്പുറം), 2. സഫീദ സി. (ജെ.എച്ച്.എസ്.എസ്. ചിത്താരി), 3. റുക്‌സാന വി. (ജി.എച്ച്.എസ്.എസ്. കക്കാട്ട്).

സഅദിയ്യ:40-ാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം (07/01/)

on





ദേളി: ജാമിഅ സഅദിയ്യ അറബിയ്യ 40 വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്‌ വര്‍ണ്ണാഭമായ തുടക്കം. ദേളിയിലെ സഅദിയ അങ്കണത്തില്‍ വര്‍ണ പൊതിമയായി നടന്നു. സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങളുടെ അധ്യക്ഷതയില്‍ കര്‍ണാടക ന്യൂനപക്ഷ കമ്മീഷണര്‍ ഖുസ്‌റോ ഖുറൈശി ഉദ്‌ഘാടനം ചെയ്‌തു.


കാസര്‍കോട്: മത-ഭൗതിക സമന്വയ വിദ്യാഭ്യാസ വിപ്ലത്തിന് തിരികൊളുത്തിയ ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഇന്ന് നാല്‍പതാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് കൊടി ഉയരുന്നു. നാലുദിന പരിപാടികള്‍ക്ക് ഉച്ച രണ്ടുമണിക്ക് മൂന്നു കേന്ദ്രങ്ങളില്‍ ഒരേ സമയം നടക്കുന്ന സിയാറത്തോടെ തുടക്കമാവും. ഇന്ന് മഗ്‌രിബ് നിസ്‌കാര ശേഷം ജലാലിയ്യ ദിക്ര്‍ഹല്‍ഖയും ദുആ സമ്മേളനവും നടക്കും. ഡോ. ശുഐബ് ആലിം സാഹിബ് കീളക്കരയുടെ പ്രാര്‍ഥനയോടെ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ലത്തീഫ് സഅദി പഴശ്ശി ഉത്‌ബോധനം നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും.വൈകിട്ട് മേല്‍പറമ്പില്‍ നിന്ന് വാഹന ഘോഷയാത്ര എത്തുന്നതോടെ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പതാക ഉയര്‍ത്തും.

സലീഖ ഉമ്മ നിര്യാതയായി

on

സൌത്ത് ചിത്താരി വാണിയമ്പാറയില്‍ താമസിക്കുന്ന സലീഖ ഉമ്മ നിര്യാതയായിമക്കള്‍ മുഹമ്മദ് കുഞ്ഞി, മറിയ. മയ്യത്ത് ഇന്നു ഹൈദ്രൊസ് ജുമാ മസ്ജിദില്‍ ഖബറടക്കും

ബുര്‍ജിന്റെ രണ്ടു നിലകള്‍ ഷെട്ടി സ്വന്തമാക്കിയത് 114 കോടിക്ക്

on


ബുര്‍ജിന്റെ രണ്ടു നിലകള്‍ ഷെട്ടി സ്വന്തമാക്കിയത് 114 കോടിക്ക്

മംഗളൂരു: ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടത്തിന്റെ രണ്ടു നിലകള്‍ സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ ബി.ആര്‍. ഷെട്ടി അതിനായി ചെലവഴിച്ചത് 114 കോടി രൂപ! ഒരു നിലക്ക് 57 കോടിയോടടുത്തുവരുമിത്. ഒരു ചതുരശ്ര അടിക്ക് 3000 ദിര്‍ഹം (38,000 രൂപ ) ഷെട്ടി നല്‍കി. 'ഞാന്‍ ഇത് വാങ്ങിയതു മുതല്‍ ചതുരശ്ര അടിക്ക് 12,000 ദിര്‍ഹം വരെ തരാന്‍ തയാറായി എനിക്ക് വിളികള്‍ വന്നിരുന്നു. മാന്ദ്യകാലത്തുപോലും 8000 ദിര്‍ഹം വരെ നല്‍കി സ്വന്തമാക്കാന്‍ പലരും തയാറായി. എന്നാല്‍, ഞാനിതു വാങ്ങിയത് കേവലം 3000 ദിര്‍ഹമിനാണ്'ഫ ഷെട്ടി പറഞ്ഞു. ഇനി എന്തു വില നല്‍കിയാലും ബുര്‍ജ് ഖലീഫയിലെ വിലാസം ഉപേക്ഷിക്കാന്‍ തയാറില്ലെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയിലെ ന്യൂ മെഡിക്കല്‍ സെന്ററിന്റെ മാനേജിങ് ഡയറക്ടര്‍ ആണ് ബി.ആര്‍. ഷെട്ടി.
----
ദുബായ്: യു.എ.ഇ.യിലെ ഇന്ത്യന്‍ വ്യവസായപ്രമുഖരില്‍ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ള ബി.ആര്‍. ഷെട്ടിക്ക് ഒരു സെഞ്ചുറി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമന്ദിരമായ ബുര്‍ജ് ഖലീഫയുടെ നൂറാമത്തെ നിലയിലെ എല്ലാ മുറികളും ബി.ആര്‍. ഷെട്ടി സ്വന്തമാക്കിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും താമസിക്കാനുള്ള ഗസ്റ്റ് ഹൗസ് ആയിരിക്കും ഇവിടെ സജ്ജീകരിക്കുക. അബുദാബിയില്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍.എം.സി. ആസ്​പത്രി സ്ഥിതിചെയ്യുന്ന ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ഭാഗം മുഴുവന്‍ ചിട്ടപ്പെടുത്തി അവിടെയാണ് ഷെട്ടിയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. ദുബായില്‍ കടലില്‍നിന്ന് ഈന്തപ്പനയുടെ ആകൃതിയില്‍ ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന പാം ജുമേരൈയിലും മനോഹരമായ ഒരു വസതി ഷെട്ടി സ്വന്തമാക്കിയിട്ടുണ്ട്. എന്‍.എം.സി. മെഡിക്കല്‍ സെന്ററിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഷെട്ടി നൂതനമായ പല ആശയങ്ങളും യു.എ.ഇ.യില്‍ ബിസിനസ് രംഗത്ത് നടപ്പാക്കിയിട്ടുണ്ട്. യു.എ.ഇ. എക്‌സ്‌ചേഞ്ച് സെന്റര്‍, മരുന്ന് ഉത്പാദനത്തിനുള്ള അത്യാധുനികമായ ഒരു നിര്‍മാണശാല, ഹോട്ടല്‍സമുച്ചയങ്ങള്‍ തുടങ്ങിയവ അടങ്ങുന്നതാണ് ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യം. ''വളരെ നല്ലൊരു പ്രോജക്ടാണ് ബുര്‍ജ് ദുബായ്. അതുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്''-ഡോ.ഷെട്ടി പറഞ്ഞു. നൂറാമത്തെ നിലയില്‍ 15,000 ചതുരശ്രമീറ്റര്‍ വിസ്താരമാണ് അപ്പാര്‍ട്‌മെന്റുകള്‍ക്കുള്ളത്. അവിടെ ചതുരശ്രയടിക്ക് 860 ഡോളര്‍ ആയിരുന്നു വില. നൂറാമത്തെ നില മൊത്തം വാങ്ങാന്‍ 45 ദശലക്ഷം ദിര്‍ഹമെങ്കിലും ഇപ്പോള്‍ ചെലവഴിക്കേണ്ടിവരും. താന്‍ കൊടുക്കാനുള്ളതിന്റെ 90 ശതമാനവും നല്‍കിക്കഴിഞ്ഞുവെന്നും ബാക്കി തുക താക്കോല്‍ കിട്ടിയാല്‍ ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹമൊരു വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബുര്‍ജ്ദുബായുടെ 101-ാമത്തെ നിലയിലും ഷെട്ടിക്ക് സ്ഥലമുണ്ട്. ഇവിടെ ഓഫീസ് സ്ഥാപിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ബുര്‍ജ് ദുബായ് പൂര്‍ണമായും പ്രവര്‍ത്തനയോഗ്യമാകുമ്പോള്‍ 12,000 പേര്‍ ഇവിടെ താമസക്കാരായിട്ടുണ്ടാകും.

മുട്ടുന്തല മഖാം ഉറൂസിന് ഒരുക്കങ്ങളായി

on Jan 6, 2010



ജനവരി 7 മുതല്‍ 11 വരെയാണ് ഉറൂസ്


മുട്ടുന്തല മഖാം ഉറൂസിന് ഒരുക്കങ്ങളായതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ജനവരി ഏഴുമുതല്‍ 11 വരെയാണ് ഉറൂസ്. ഏഴിന് നീലേശ്വരം ഖാസി ഇ.കെ.മഹമൂദ് മൗലവി ഉദ്ഘാടനം ചെയ്യും. മുട്ടുന്തല മുസ്‌ലിം ജമാഅത്ത് ഖത്തീബ് കുഞ്ഞാലി സഅദി അധ്യക്ഷനാകും.

'ചിന്നിച്ചിതറുന്ന ബന്ധങ്ങള്‍' എന്ന വിഷയത്തില്‍ അബ്ദുള്‍നാസര്‍ അഹ്‌സനി മടവൂര്‍ മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച രാത്രി സുബൈര്‍ തോട്ടിക്കലും സംഘവും 'ബുറാക്കായുടെ മകള്‍' കഥാപ്രസംഗം അവതരിപ്പിക്കും.

ശനിയാഴ്ച രാത്രി പ്രവാസികളുടെ കണ്ണീര്‍ കാണാനാരുണ്ട് എന്ന വിഷയത്തില്‍ അബ്ദുള്‍സലാം മുസ്‌ലിയാര്‍ ദേവര്‍ശോല സംസാരിക്കും. ഞായറാഴ്ച രാത്രി പരലോക ചിന്തകള്‍ എന്നതിനെക്കുറിച്ച് ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. സയ്യിദ് സൈനുദ്ദീന്‍ അല്‍ബുഖാരി ലക്ഷദ്വീപിന്റെ നേതൃത്വത്തില്‍ ദിഖ്‌റ് ഹല്‍ഖയും കൂട്ടപ്രാര്‍ഥനയും നടത്തും. തിങ്കളാഴ്ച ളുഹുര്‍ നിസ്‌കാരവും മൗലീദ് പാരായണവും ഖത്തം ദുആയും നടക്കും. അന്നദാനത്തോടെ സമാപിക്കും.

പത്രസമ്മേളനത്തില്‍ സണ്‍ലൈറ്റ് അബ്ദുറഹിമാന്‍ ഹാജി, മുഹമ്മദ് ഹസ്സന്‍, കുഞ്ഞാലി സഅദി, അസൈനാര്‍ അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ഓട്ടോ മീറ്റര്‍: പോലീസിന്‌ ഫോണ്‍ മുഖേന പരാതിപ്പെടാം

on Jan 3, 2010

ഓട്ടോ റിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിസമ്മതിക്കുകയോ, അമിത ചാര്‍ജ്‌ ഈടാക്കുകയോ ചെയ്‌താല്‍ പോലീസിന്‌ ഫോണിലൂടെ പരാതിപ്പെടാവുന്നതാണ്‌. ഫോണ്‍ മുഖേന ലഭിച്ച പരാതികളില്‍ ഉടന്‍ തന്നെ നടപടി എടുക്കുമെന്ന്‌ പോലീസ്‌ അധികൃതര്‍ താലൂക്ക്‌ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 9447166177, 9497 990 147 എന്നീ ഫോണ്‍ നമ്പറുകളില്‍ പരാതി പ്പെടാവുന്നതാണ്‌. കാസര്‍കോട്‌ നഗരത്തില്‍ അടുത്തിടെ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത 46 ഓട്ടോകള്‍ക്കെതിരെ പെറ്റി കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ആര്‍ ടി ഒ അധികൃതര്‍ ഏഴ്‌ പേര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്‌. ഓട്ടോകളില്‍ മീറ്ററുകള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിപ്പിക്കണമെന്ന്‌ അധികൃതര്‍ നിര്‍ദ്ദേശിച്ചു. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോകള്‍ക്കെതിരെ നടപടി തുടരും

മാണിക്കോത്ത് പെരുങ്കളിയാട്ടം: വരച്ചുവെക്കല്‍ ചടങ്ങ് നടന്നു

on Jan 2, 2010

മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള വരച്ചുവെക്കല്‍ ചടങ്ങ് നടന്നു. പയ്യന്നൂര്‍ സദനം നാരായണ പൊതുവാള്‍, പോത്തേര നാരായണന്‍ നമ്പ്യാര്‍, വെള്ളിക്കോത്ത് രത്‌നാകരന്‍ ജ്യോത്സ്യര്‍ എന്നിവര്‍ നേതൃത്വം നല്കി. പെരുങ്കളിയാട്ടത്തില്‍ കെട്ടിയാടുന്ന പ്രധാന തെയ്യക്കോലധാരികളെ ചടങ്ങില്‍ നിശ്ചയിച്ചു. പുന്നക്കാല്‍ ഭഗവതിയുടെ കോലം ബാബു മണക്കാടനും ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കോലം കുമാരന്‍ കര്‍ണ മൂര്‍ത്തിയും ധരിക്കും. 150 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടം നടക്കുന്നത്.
wwww.sreepunnakkaltemple.org/

on Jan 1, 2010

Fiesta Hombres de Ano Nuevo; Happy New Year clip art graphics free New Years clipart.
"വീണ്ടും ഒരു പുതുവത്സരം..
വര്‍ഷങ്ങള്‍ മാസങ്ങളോട്‌ കടപിടിച്ചോടുന്നത്പോലെ തോന്നിക്കുന്നു വീണ്ടും ഒരു നവ വര്‍ഷത്തിലെക്ക്‌ പ്രവേശിക്കുമ്പോള്‍.
ങാഹ്‌ എന്തൊരു സ്പീഡ്‌...
ആധുനികയുഗമെന്ന്‌ പറഞ്ഞാല്‍ എല്ലാം വേഗതയുടേതാണെല്ലോ...
വിമാനത്തിനോട്‌ മത്സരിച്ച്‌ പറക്കുന്ന തീവണ്ടിയാ അങ്ങ്‌ ചൈയനയില്‍ കണ്ടുപിടിച്ചിരിക്കുനത്‌.
പിന്നെ കാലത്തിനുമുണ്ടാവില്ലേ അല്‍പം ആധുനികയുഗത്തോടുള്ള കള്ളപ്പൂതി. അതുതന്നെ...
പിന്നെ കുടിയന്‍മാര്‍ക്ക്‌ കുടികകാന്‍ പ്രത്യേക ദിവസമൊന്നുമില്ലല്ലോ..
പക്ഷെ ന്യു ഇയര്‍ എന്നാല്‍ കുടിച്ച്‌ കുടിച്ച്‌ ബുള്ളറ്റ്‌ ട്രെയിനിനേക്കാള്‍ വേഗത്തിലൊടുന്ന കാലത്തോട്‌ മത്സരിച്ച്‌ എത്രയും വേഗത്തില്‍ മണ്ണോട്‌ ചേരാനുള്ള കുറുക്കുവഴി കണ്ടെത്തുന്ന ഒരു ദിവസമാ...
എല്ലാകുടിയന്‍മാര്‍ക്കും മംഗളാശംസകള്‍..
കുടിച്ച്‌ പൂത്താടി യമലോകത്ത്‌ പെട്ടന്നെത്തി അവിടത്തെ സുഖ-സൌകര്യങ്ങളെക്കുറിച്ച്‌ ഒരു കത്തയക്കാന്‍ മറകരുത്‌,
അതൊക്കെ അറിഞ്ഞിട്ട്‌ വേണം കുടിക്കാത്തവനും കുടിക്കണോ വേണ്ടയോ എന്ന്‌ തീരുമാനിക്കാന്‍.
ഇപ്രാവശ്യമെങ്കിലും നന്‍മയുടെ താക്കോല്‍ കൊണ്ട്‌ ഈപുതുവത്സരവാതില്‍ തുറക്കാന്‍ നമുക്കവട്ടെ...
മൂക്കറ്റം കുടിയന്‍മാര്‍ തുലയട്ടെ.."
-mychithari.blogspot.com

Nw Yr

on

DESIGN AND CONCEPT By Shafi Mubarak, Chithari ശാഫി മുബാറക്ക് ചിത്താരി Email :shafichithari@gmail.com